tag:blogger.com,1999:blog-78963289513460641762024-03-13T15:34:58.525+04:00REVERSE GEARBeware We are on back track.secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.comBlogger31125tag:blogger.com,1999:blog-7896328951346064176.post-55324434026924961062015-01-04T20:28:00.000+04:002015-01-04T20:28:17.288+04:00കേരളീയ പൊതുബോധവും അടവുകൾ കൊണ്ട് അടയാത്ത ഓട്ടകളും<div dir="ltr" style="text-align: left;" trbidi="on">
കേരളത്തിലെ ഇടതുപക്ഷം ഇന്ന് നേരിടുന്ന പല പ്രതിസന്ധികളിൽ ഒന്ന് ചുംബനസമരം, ആർത്തവസമരം തുടങ്ങിയ പുതിയ സമരരൂപങ്ങളോട് എന്ത് നിലപാടെടുക്കണം എന്നതാണ്. <span style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"><span lang="ML">ഇതിന് കാരണം പ്രസ്തുത സമരങ്ങളുടെ
ഉള്ളടക്കത്തിനോടുള്ള പൂർണമായ വിയോജിപ്പല്ല</span>, <span lang="ML">മറിച്ച് മദ്ധ്യവർഗപൊതുബോധത്തിന്
ഈ സമരങ്ങളോടുള്ള സമീപനത്തിന് കടകവിരുദ്ധമായ ഒരു നിലപാട് ഈ വിഷയത്തിൽ എടുത്താൽ അത്
തങ്ങളുടെ ജനപിന്തുണയെ എങ്ങനെ ബാധിക്കുമെന്നുള്ള</span>,<span lang="ML"> മറുവശത്ത്
വലതു മത ഫാസിസ്റ്റ് ശക്തികളുടെ ശാക്തീകരണത്തിൽ അതെങ്ങനെ പ്രതിഫലിക്കുമെന്നുള്ള
പ്രായോഗിക രാഷ്ട്രീയചിന്ത കൂടിയാണ്. ഒരു പാർലമെന്ററി രാഷ്ട്രീയമുന്നണി എന്ന നിലയിൽ
ഇടതുപക്ഷത്തിന്റെ ഈ ആശങ്കസ്വാഭാവികമാണ്</span>. <span lang="ML">എന്നാലത് കേവലം
അധികാരബന്ധി മാത്രമായ ഒരു വേവലാതിയുമല്ല</span>. </span><br />
<b style="text-align: justify;"><span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><br /></span></b>
<b style="text-align: justify;"><span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";">പ്രതിസന്ധികളുടെ ഉള്ളടക്കം </span></b><br />
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">ഇവയിൽ ആദ്യം നടന്ന</span><span style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">, <span lang="ML">താരതമ്യേനെ കൂടുതൽ ജനപിന്തുണ
ഉണ്ടായിരുന്ന ചുംബന സമരത്തോട് ചില ഇടത് നേതാക്കൾ വ്യക്തിതലത്തിലെങ്കിലും അനുഭാവം
പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ആർത്തവസമരമായി തീർന്ന</span> '<span lang="ML">പമ്പാ ബസ് പിടിക്കൽ</span>' <span lang="ML">സമരത്തിന്റെ കാര്യത്തിൽ അവർ</span> <span lang="ML">ഏതാണ്ട് നിശബ്ദരായിരുന്നു. ചുംബനസമരം പോലെ വ്യാപിക്കാതെ പോയ</span>, <span lang="ML">അതുകൊണ്ട് തന്നെ</span> <span lang="ML">മുഖ്യധാരാ മാധ്യമങ്ങൾ ഏതാണ്ട്
തമസ്കരിക്കുക തന്നെ ചെയ്ത ആ സമരത്തിന്റെ ഉള്ളടക്കം ചർച്ച ചെയ്യപ്പെട്ടത്
നവമാദ്ധ്യമങ്ങളിൽ മാത്രമായിരുന്നു.</span> </span><span lang="ML" style="color: #141823; font-family: AnjaliOldLipi; font-size: 12pt; text-align: justify;">പമ്പ ബസിൽ നിന്ന്</span><span style="color: #141823; font-family: AnjaliOldLipi; font-size: 12pt; text-align: justify;">, <span lang="ML">അതിൽ ഭൂരിഭാഗവും
അയ്യപ്പന്മാരാണെന്ന കാരണം പറഞ്ഞ് ഒരു സ്ത്രീയെ നിർബന്ധപൂർവ്വം ഇറക്കിവിടുന്നു.
ചെറുപ്പക്കാരിയായ അവർ രജസ്വലയാണോ അല്ലയോ എന്ന് ഉറപ്പിക്കാനാവാത്ത
സാഹചര്യത്തിലാണത്രേ അത്. സംഭവത്തോട് പ്രതികരിച്ചുകൊണ്ട് </span>‘<span lang="ML">കൂട്ടുകാരികളെ
നമുക്ക് പമ്പ ബസ് പിടിക്കാം</span>’ <span lang="ML">എന്ന ഒരു സമരാഹ്വാനം
ഉണ്ടാകുകയും അതിന് ഒരു വ്യവസ്ഥാപിത സമരരൂപം ഉണ്ടാകുന്നതിന് മുമ്പ് തന്നെ
പമ്പയിലേയ്ക്കുള്ള ബസ് പിടിക്കാനെത്തിയ നാല് സ്ത്രീപക്ഷ ആക്റ്റിവിസ്റ്റുകൾ ബസ്
സ്റ്റാൻഡിൽ വച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ഇവിടെ</span>, <span lang="ML">ബസിൽ
നിന്ന് സ്ത്രീയെ ഇറക്കിവിട്ട സംഭവത്തെ നവമാധ്യമലോകത്തെ</span> <span lang="ML">ഇടത്</span> <span lang="ML">പുരോഗമനപക്ഷത്ത് അടയാളപ്പെടുന്ന മനുഷ്യർ
ഒന്നടങ്കം എതിർക്കുമ്പൊഴും </span>'<span lang="ML">ബസ് പിടിക്കൽ സമര</span>'<span lang="ML">ത്തോട് അവർക്ക് രണ്ടഭിപ്രായമാണ്.</span> </span><br />
<span lang="ML" style="color: #141823; font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span>
<span lang="ML" style="color: #141823; font-family: AnjaliOldLipi; font-size: 12pt; text-align: justify;">അനാശാസ്യപ്രവർത്തനം നടക്കുന്നുണ്ടെന്ന ഒരു
ചാനൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഡൗൺ ടൗൺ ഹോട്ടൽ അടിച്ചുതകർത്ത
സംഭവത്തിലും അതേത്തുടർന്ന് രൂപപ്പെട്ട പ്രതിഷേധസമരത്തെ കായികമായി നേരിടാൻ ശ്രമിച്ചതിൽ
അന്തർലീനമായ ഫാസിസ്റ്റ് പ്രവണതകളെ അപലപിക്കുന്നതിലും ഇടതുപക്ഷത്തിന്
ആശയക്കുഴപ്പങ്ങളില്ല</span><span style="color: #141823; font-family: AnjaliOldLipi; font-size: 12pt; text-align: justify;">.
<span lang="ML">ഇവിടെ അവരുടെ വിയോജിപ്പ് സമരരീതിയോടാണ്</span>. <span lang="ML">ചുംബനസമരവുമായി
ബന്ധപ്പെട്ടുയർന്ന വിമർശനം ഭൂരിപക്ഷത്തെ മാറ്റിനിർത്തിയുള്ള</span>, <span lang="ML">എല്ലാ വിഭാഗം മനുഷ്യർക്കും പങ്കെടുക്കാനാവാത്ത സമരങ്ങൾ വിജയിക്കില്ലെന്നതായിരുന്നു</span>.
<span lang="ML">മതപരമായ കാര്യങ്ങളിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളുയർത്തിയുള്ള
സമരങ്ങൾ താരതമ്യേന മതേതരമായ വിശ്വാസിവിഭാഗങ്ങൾക്കിടയിൽ ഹിന്ദുത്വശക്തികൾക്ക്
വേരോട്ടമുണ്ടാക്കിക്കൊടുക്കും എന്നതായിരുന്നു </span>‘<span lang="ML">പമ്പാബസ്
പിടിക്കൽ</span>’<span lang="ML"> സമരത്തിനോടുള്ള വിയോജിപ്പ്</span>. <span lang="ML">ഒപ്പം
അത്തരം </span>‘<span lang="ML">അരാജക</span>’<span lang="ML">സമരങ്ങൾ ഫാസിസമാണു
മെച്ചമെന്ന ധാരണ പൊതുബോധത്തിൽ ഉല്പാദിപ്പിക്കുമെന്നതും</span>. <span lang="ML">കേവലയുക്തിപ്രചോദിതങ്ങളായ</span> <span lang="ML">പ്രകോപനങ്ങൾ മുതലെടുത്തു കൊണ്ട്</span> <span lang="ML">സമൂഹത്തിലെ
വിടവ് വർദ്ധിപ്പിക്കുകയും അതിലൂടെ ഹിന്ദുത്വവൽക്കരണം നടത്തുകയും ചെയ്യുക എന്ന
സംഘപരിവാരം ചിട്ടയായി</span>, <span lang="ML">ഘടനാബദ്ധമായി</span> <span lang="ML">നടത്തുന്ന അജണ്ടയ്ക്ക് ഉപകരണമാകുന്നു എന്നത് മറ്റൊരു പ്രധാന വിമർശനം. </span></span><br />
<span lang="ML" style="color: #141823; font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span>
<span lang="ML" style="color: #141823; font-family: AnjaliOldLipi; font-size: 12pt; text-align: justify;">ഈ സമരങ്ങളുടെ കാര്യത്തിൽ ഇടതുപക്ഷത്തിനുള്ള
നിലപാടുബന്ധിയായ ആശയക്കുഴപ്പങ്ങൾക്ക് രണ്ട് കാരണങ്ങളാണുള്ളത്</span><span style="color: #141823; font-family: AnjaliOldLipi; font-size: 12pt; text-align: justify;">. <span lang="ML">അതിലൊന്ന് രാഷ്ട്രീയവും
മറ്റൊന്ന് രീതിശാസ്ത്രപരവുമാണ്</span>. <span lang="ML">രാഷ്ട്രീയമായ കാരണം നേരത്തെ
സൂചിപ്പിച്ച മധ്യവർഗ പൊതുബോധത്തെ പിണക്കിയുള്ള സമരങ്ങൾക്ക് അനുകൂലമായ
നിലപാടെടുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടു തന്നെ</span>. <span lang="ML">രീതിശാസ്ത്രപരമായ
ആശങ്കയാവട്ടെ</span>,<span lang="ML"> കലാപങ്ങൾ സംഘടിപ്പിക്കുകയും അതിലൂടെ
സൃഷ്ടിക്കുന്ന ഹിന്ദുത്വ ഏകോപനത്തെ രാഷ്ട്രീയമായി മുതലെടുക്കുകയും ചെയ്യുക എന്ന
സംഘപരിവാര തന്ത്രത്തിൽ ഇത്തരം സമരങ്ങൾ വീണുപോകുമോ എന്നുള്ള ഭയത്തിൽ നിന്നുണ്ടാകുന്നതും</span>.
<span lang="ML">കേരളത്തിൽ സംഘിരാഷ്ട്രീയം ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല എങ്കിൽ
അതിനു കാരണം കേരളസമൂഹം ഇനിയും ഹിന്ദുത്വ വൽക്കരിക്കപ്പെട്ടിട്ടില്ലാത്തതാണെന്നും
ഇത്തരം സമരങ്ങൾ അതിലേക്ക് വഴി വെച്ചേക്കാമെന്നും ആണ് അതിന്റെ വിശദാംശം</span>. </span><br />
<span lang="ML" style="color: #141823; font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span>
<span lang="ML" style="color: #141823; font-family: AnjaliOldLipi; font-size: 12pt; text-align: justify;">ഇവയൊക്കെ പൊതുവിൽ പങ്കുവയ്ക്കുന്നത് കേരളം
ബ്രാഹ്മണിക് ഹിന്ദുത്വത്തിന്റെ പിടിയിൽനിന്ന് പുറത്ത് കടന്ന</span><span style="color: #141823; font-family: AnjaliOldLipi; font-size: 12pt; text-align: justify;">,<span lang="ML"> മതേതരത്വം</span>, <span lang="ML">ബഹുസ്വരത തുടങ്ങിയ ജനാധിപത്യ മൂല്യങ്ങൾക്ക് മേൽക്കയ്യുണ്ടായിരുന്ന ഒരു
സമൂഹമായിരുന്നു</span>, <span lang="ML">ഒരു പരിധി വരെ ഇപ്പോഴുമാണ് എന്ന ധാരണയാണ്.
വിശ്വാസം പോലുള്ള കാര്യങ്ങളെ തൊട്ട് പ്രകോപനം ഉണ്ടാക്കിയാൽ അത് തക്കം
പാർത്തിരിക്കുന്ന സംഘപരിവാരത്തെയാവും സഹായിക്കുക</span>, <span lang="ML">അതിനാൽ
നേരിട്ടുള്ള ആക്രമണങ്ങളല്ല</span>, <span lang="ML">അടവുനയങ്ങളാണ് വേണ്ടത് എന്നതാണ്
നിഗമനം </span></span><br />
<b style="text-align: justify;"><span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><br /></span></b>
<b style="text-align: justify;"><span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";">ഹിന്ദുത്വത്തെ അതിജീവിച്ച മലയാളിസമൂഹം എന്ന
മിത്ത് </span></b><br />
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">സംഘപരിവാരം അതിന്റെ</span><span style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"> <span lang="ML">കേഡർ സ്വഭാവമുള്ള</span> <span lang="ML">ഘടനാബദ്ധമായ പ്രവർത്തനത്തിലൂടെ ഹിന്ദുത്വഹെഗമണിയിൽനിന്ന് മോചനം
നേടിക്കഴിഞ്ഞ ഒരു സമൂഹത്തിൽ അതിനെ പുനർ നിർമ്മിക്കുകയായിരുന്നില്ല എന്നതാണ് ഇത്തരം
വിമർശനങ്ങൾ കാണാതെ പോകുന്ന ഒരു വശം</span>. <span lang="ML">നമ്മുടെ സാംസ്കാരികനവോത്ഥാനവും</span>, <span lang="ML">മിഷനറിപ്രവർത്തനങ്ങളും</span>, <span lang="ML">ഇടത് രാഷ്ട്രീയ
പ്രവർത്തനവും ഒക്കെ ചേർന്ന് ഹൈന്ദവതയിൽ നിന്ന് കേരളീയ സമൂഹത്തെ മോചിപ്പിച്ചിരുന്നു
എന്ന ഒരു ധാരണ നവോത്ഥാനാനന്തര പുരോഗമന പക്ഷത്ത് പ്രബലമാണ്. എന്നാൽ അത്
യാഥാർഥ്യത്തോട് പൂർണ്ണമായും ചേർന്ന് നില്ക്കുന്ന ഒരു നിരീക്ഷണമല്ല</span>, <span lang="ML">ഭാഗികമായി ശരിയാണ് താനും. ഹിന്ദുത്വഹെഗമണിയുടെ അവിഭാജ്യഘടകങ്ങളായ സ്ത്രീവിരുദ്ധത</span>, <span lang="ML">ദളിത് വിരുദ്ധത എന്നിവയിൽ ഈ പറഞ്ഞ നവോത്ഥാനവും</span>, <span lang="ML">മിഷനറി പ്രവർത്തനവും</span>, <span lang="ML">ഇടത് രാഷ്ട്രീയവും എങ്ങനെ</span>, <span lang="ML">ഏതളവുവരെ പ്രതിപ്രവർത്തിച്ചു എന്ന് പരിശോധിച്ചാൽ അത് മനസിലാകും. </span></span><br />
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span>
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">ഹിന്ദുത്വം എന്നത് മതം എന്നതിലുപരി ഒരു
അധികാര ഘടനയാണ്. അതിന്റെ ആണിക്കല്ലുകൾ ജാതിവ്യവസ്ഥയും പിതൃകേന്ദ്രീകൃതത്വവുമാണ്.</span><span style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"> <span lang="ML">ക്രിസ്ത്യൻ മിഷനറി
പ്രവർത്തനങ്ങൾ ഹിന്ദുത്വ അധികാരഘടനയുടെ അടിസ്ഥാനമായ ജാതിവ്യവസ്ഥയെ വെല്ലുവിളിക്കാൻ
ശ്രമിച്ചതിന് ചരിത്രപരമായി ഒരു തെളിവുമില്ല. അവർ വ്യവസ്ഥ എന്ന നിലയിൽ അതുമായി
സന്ധി ചെയ്ത് തന്നെയാണ് പ്രവർത്തിച്ചിരുന്നത്. എല്ലാ മതങ്ങളും എന്നത് പോലെ
ക്രിസ്തുമതവും അടിസ്ഥാനപരമായി</span> <span lang="ML">സ്ത്രീകളെ രണ്ടാം
തരക്കാരായാണ് പരിഗണിച്ചിരുന്നത്. കേരളത്തിലെ ക്രൈസ്തവ സമൂഹവും അതേ. അതുകൊണ്ടു
സ്വാഭാവികമായും അവയ്ക്ക് ഹിന്ദുത്വത്തിന്റെ പിതൃകേന്ദ്രീകൃതഘടനയുമായും സംഘർഷത്തിൽ
ഏർപ്പെടേണ്ടതുണ്ടായിരുന്നില്ല</span>.<span lang="ML"> ക്രിസ്ത്യൻ</span>, <span lang="ML">മുസ്ലീം സമുദായങ്ങൾ ഒന്നും തന്നെ അതാത് സമുദായങ്ങൾക്ക് പുറത്ത് ഹിന്ദു
ജാതിവ്യവസ്ഥയുമായി കലഹിച്ചിരുന്നില്ല. എല്ലാ പുരുഷന്മാരെയും ഒരേ ദൈവത്തിന്റെ
സൃഷ്ടികളായി കാണുന്ന</span>, <span lang="ML">അവർക്കിടയിലെ</span> <span lang="ML">തുല്യതയെ എങ്കിലും മുന്നോട്ട് വച്ചിരുന്ന പുതിയ</span> <span lang="ML">മതങ്ങളിൽ നിന്നും</span> <span lang="ML">ആ ദർശനം പുറത്തേയ്ക്ക്
ഒഴുകുകയല്ല</span>, <span lang="ML">മറിച്ച് ജാതിയിൽ അധിഷ്ഠിതമായ സാമൂഹ്യ
അധികാര ഘടന അവയ്ക്കുള്ളിലേയ്ക്കും കടന്നുചെല്ലുകയാണ് ഉണ്ടായത്. </span></span><br />
<b style="text-align: justify;"><span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><br /></span></b>
<b style="text-align: justify;"><span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";">നവോത്ഥാനത്തിന്റെ പരിമിതികൾ </span></b><br />
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">നാരായണഗുരു</span><span style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">, <span lang="ML">സഹോദരൻ അയ്യപ്പൻ</span>, <span lang="ML">അയ്യങ്കാളി</span>, <span lang="ML">പൊയ്കയിൽ അപ്പച്ചൻ</span>, <span lang="ML">മക്തി തങ്ങൾ തുടങ്ങിയ നിരവധി പേർ വ്യത്യസ്ത തലങ്ങളിൽനിന്ന് നയിച്ച
സാംസ്കാരിക നവോത്ഥാനമാണ് ഒരു പ്രസ്ഥാനമെന്ന നിലയിൽ ഹിന്ദുത്വഹെഗമണിയുമായി ആദ്യമായി
ഏറ്റുമുട്ടിയതെന്ന് പറയാം. നാസ്തികനായ അയ്യപ്പനിൽനിന്ന്</span>, <span lang="ML">ആക്ടിവിസ്റ്റായിരുന്ന അയ്യങ്കാളിയിൽ നിന്ന്</span>, <span lang="ML">സ്വന്തം
മതത്തിനുള്ളിൽ പരിഷ്കരണവാദിയായിരുന്ന മക്തി തങ്ങളിൽനിന്ന്</span>, <span lang="ML">നിലനില്‍ക്കുന്ന മതത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട്</span> <span lang="ML">അതിലെ അനീതികളെ ചെറുക്കാനാവില്ല എന്നുകണ്ട് സ്വന്തം മതം സ്ഥാപിച്ച
അപ്പച്ചനിൽ നിന്ന് അദ്വൈതവാദിയും</span> <span lang="ML">സന്യാസിയുമായ
ഗുരുവിലേയ്ക്ക് അതിന്റെ നേതൃത്വം വന്നുചേർന്നത് നവോത്ഥാനത്തിന്റെ വരുംകാല
പരിണാമങ്ങളെക്കുറിച്ച് പ്രവചനാത്മകമായ കുറേ സൂചനകൾ തരുന്നുണ്ട്. നാരായണഗുരു അദ്വൈത
സിദ്ധാന്തം വഴി മനുഷ്യന്റെ ദൈവവുമായുള്ള ജാതി</span>, <span lang="ML">മത</span>, <span lang="ML">വർഗ്ഗ</span>, <span lang="ML">ലിംഗ രഹിതമായ ഏകീകരണമാണ് കാംക്ഷിച്ചത്.
കബീറും</span>, <span lang="ML">മീരയും ഉൾപ്പെടെയുവർ നയിച്ച ഭക്തിപ്രസ്ഥാനത്തിന്റെ
ദാർശനിക ഉള്ളടക്കം പോലെ ഗുരുവിന്റെ ദൈവസങ്കൽപ്പവും മാനവികമായ ഒന്നായിരുന്നു.
മനുഷ്യനും ദൈവവും രണ്ടല്ല</span>, <span lang="ML">ഒന്നാവുന്ന ഒരു ദർശന പരിസരത്ത്
പല ദൈവങ്ങളും</span>, <span lang="ML">പല മനുഷ്യരും ഇല്ല. എല്ലാ മനുഷ്യനും ദൈവവും
എല്ലാ ദൈവവും മനുഷ്യനുമാകുന്ന ഒരു ദാർശനിക സത്തയാണ് അതിനുള്ളത്. ആ സത്തയിൽ
നിന്നാണ് ഒരു ജാതി</span>, <span lang="ML">ഒരു മതം</span>, <span lang="ML">ഒരു ദൈവം
ഉയർന്നുവരുന്നത്. </span></span><br />
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span>
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">എന്നാൽ വിശദാംശങ്ങളിൽ ഭക്തി
പ്രസ്ഥാനത്തിൽനിന്ന് വിഭിന്നമായി ബ്രാഹ്മണികമായ ഒരു ഘടനയും ആത്മീയ</span><span style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">, <span lang="ML">സൗന്ദര്യഘടകങ്ങളും
ഗുരുദർശനങ്ങളിൽ നിന്ന് അപനിർമ്മിച്ചെടുക്കുവാനാവും. ഗുരുവിന്റെ നവോത്ഥാനമാർഗ്ഗം
ഉള്ളടക്കം കൊണ്ട് ഹിന്ദുത്വത്തെ വെല്ലുവിളിച്ചു എങ്കിൽ ഘടനാപരമായി അത്
ബ്രാഹ്മണിക്ക് ആയിരുന്നു. വൈവിദ്ധ്യമാർന്ന വിശ്വാസങ്ങളും</span> <span lang="ML">ആചാരങ്ങളും</span> <span lang="ML">ദൈവങ്ങളുമായി ജീവിച്ചിരുന്ന ദളിത്</span>,
<span lang="ML">പിന്നോക്ക ഗോത്രങ്ങളെ ഏകശിലോന്മുഖമായ ഒരു ദൈവസങ്കല്പത്തിലേയ്ക്ക്
നയിക്കുക വഴി ബ്രാഹ്മണിസത്തിന് അവരിലെ പ്രമുഖ വിഭാഗങ്ങളെ തങ്ങളുടെ അധികാര
ഘടനയിലേയ്ക്ക് ഉൾക്കൊള്ളിക്കാൻ പരുവത്തിൽ ഒരുക്കുകയായിരുന്നു പരോക്ഷമായി
ഗുരുവിന്റെ നവോത്ഥാനമാർഗ്ഗം ചെയ്തത്. നവോത്ഥാനത്തിന്റെയും</span>, <span lang="ML">ഇടതു
രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും മുഖ്യ ഗുണഭോക്താക്കളായ ഈഴവ സമുദായം പിന്നീട് സ്വയം
ഒരു </span>‘<span lang="ML">നവക്ഷത്രിയ</span>’<span lang="ML"> വിഭാഗമായി മാറിയത്
നവോത്ഥാനം തകർക്കാതെ വിട്ട ബ്രാഹ്മണിക് സാംസ്കാരിക ഘടന കൊണ്ട് കൂടിയാണ്</span>. </span><br />
<b style="text-align: justify;"><span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><br /></span></b>
<b style="text-align: justify;"><span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";">സംഭവിക്കാതെ പോയ തുടർച്ചകൾ </span></b><br />
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">ദൈവവും മനുഷ്യനും ഒന്നാകുന്നതോടെ
മനുഷ്യനിർമിതമായ ജാതിവ്യവസ്ഥ തകരുകയും അതിലൂടെ മനുഷ്യസമൂഹത്തിലെ അധികാരബന്ധിയായ
അനീതികൾ സ്വയമില്ലാതാകുകയും ചെയ്യുമെന്നത് തൊഴിലാളിവർഗ സർവാധിപത്യത്തിലൂടെ
സാമൂഹ്യമായ അനീതികളുടെ വർഗഘടന തകരുകയും അതിലൂടെ മറ്റെല്ലാ വിവേചനങ്ങളും സ്വയം
ഇല്ലാതാവുകയും ചെയ്യും എന്നതുപോലെ യാന്ത്രികമായ ഒരു സൈദ്ധാന്തിക നിഗമനമാണ്</span><span style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">. <span lang="ML">സ്വാഭാവികമായും ഇത്തരം
യാന്ത്രിക സൈദ്ധാന്തിക ചട്ടക്കൂടുകൾക്ക് അംബേദ്കറിനെപ്പോലുള്ളവർക്ക് കാണാനായതു
പോലെ പ്രായോഗികതയുടെ വെളിച്ചത്തിൽ നിന്നുകൊണ്ട് ജാതിവ്യവസ്ഥയെ</span>, <span lang="ML">അതുല്പാദിപ്പിക്കുന്ന അനീതികളുടെ ആഴത്തെ</span>, <span lang="ML">അതിന്റെ
വിവിധങ്ങളായ സാമൂഹ്യ അടരുകളെ കാണാനായില്ല</span>. </span><br />
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span>
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">കേരളത്തിലെ സാംസ്കാരിക നവോത്ഥാനത്തിനും
അതൊരുക്കിയ പശ്ചാത്തലമേറ്റെടുത്ത ഇടതു രാഷ്ട്രീയപ്രവർത്തനത്തിനും എണ്ണം കൊണ്ട്
പ്രബലമായ ഒരു വിഭാഗം മനുഷ്യരെ അധികാരഘടനയിലെ ഏതാനും തട്ടുകൾ മുകളിലേക്ക്
കയറ്റിവിടാനായി എന്നത് നിസ്സാരമായൊരു നേട്ടമല്ല</span><span style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">. <span lang="ML">പക്ഷേ ആ കയറ്റം</span>, <span lang="ML">കയറിപ്പോയവരിൽ അർപ്പിക്കുന്ന തുടർച്ചയെന്ന സാംസ്കാരികദൗത്യത്തെ അവരിലേക്ക്
വിനിമയം ചെയ്യുന്നതിൽ നവോത്ഥാനവും ഇടതുരാഷ്ട്രീയവും ഒരുപോലെ പരാജയപ്പെട്ടു</span>;
<span lang="ML">അതായത് ബ്രാഹ്മണിക് ഹിന്ദുത്വത്തിന്റെ അധികാര ഘടനയെ തകർത്ത്
മാനവികവും ജനാധിപത്യപരവുമായ ഒന്നു കൊണ്ട് അതിനെ പകരം വെക്കുന്നതിൽ</span>. </span><br />
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span>
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">സാമൂഹ്യവും</span><span style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">, <span lang="ML">രാഷ്ട്രീയവും</span>, <span lang="ML">സാമ്പത്തികവുമായി ഈഴവ സമുദായത്തിനുണ്ടായ പുരോഗതി ദളിത് വിഭാഗത്തിലേയ്ക്ക്
പകരാതിരുന്നത് നവോത്ഥാനത്തിന്റെ ഒരു പരിമിതിയാണ്</span>, <span lang="ML">ഇടത്
രാഷ്ട്രീയ പ്രവർത്തനത്തിന്റെയും. ആ പരിമിതിയ്ക്കുള്ളിൽ നിന്നുകൊണ്ട് മാത്രമേ
ഹിന്ദു സമുദായത്തിൽ നടന്നു എന്ന് പറയുന്ന ഹിന്ദുത്വ ഉച്ചാടനത്തിനെ വിലയിരുത്താനാവൂ. </span></span><br />
<b style="text-align: justify;"><span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><br /></span></b>
<b style="text-align: justify;"><span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";">ഗുരുദർശനത്തിന്റെ ബ്രാഹ്മണിക് ഘടന </span></b><br />
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">കേരളീയ മധ്യവർഗ്ഗ</span><span style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"> <span lang="ML">പൊതുബോധത്തിന്റെ
ഉപരി</span>, <span lang="ML">മധ്യ</span>, <span lang="ML">കീഴ് ഘടനകളിൽ ആകമാനം
നിലനില്‍ക്കുന്നത് ഇനിയും ദഹിപ്പിക്കപ്പെടാത്ത ഫ്യൂഡലിസത്തിന്റെ അസ്തികൂടമാണ്. കുളിക്കാത്തതുകൊണ്ടാണ്
നാറുന്നതെന്ന്</span>, <span lang="ML">കുളിച്ചാൽ അയിത്തം മാറുമെന്ന് ലളിതവൽക്കരിച്ച</span>,
<span lang="ML">കള്ള് ചെത്തുന്നവനെ തൊട്ടാൽ നാറുമെന്ന് പറഞ്ഞ്</span> <span lang="ML">തൊഴിലിനെ</span>, <span lang="ML">ജീവിതസാഹചര്യങ്ങളിൽ നിന്നുണ്ടാകുന്ന
ശീലങ്ങളെ ബ്രാഹ്മണിക്ക് ശുദ്ധാശുദ്ധബോധം കൊണ്ട് പകരം വച്ച</span>, <span lang="ML">മാടനെയും
മറുതയെയും തച്ചുടച്ച് അവിടെ</span> '<span lang="ML">ഈഴവ</span>'<span lang="ML">ശിവനെ പ്രതിഷ്ഠിച്ച നമ്മുടെ നവോത്ഥാന നായകനായ</span> <span lang="ML">നാരായണഗുരുവിലുണ്ട്
ബ്രാഹ്മണിക് സാംസ്കാരിക ഹെഗമണിയുടെ ദഹിപ്പിക്കപ്പെടാത്ത ഫ്യൂഡൽ വിചാരഘടന</span>. </span><br />
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span>
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">ഗുരു പൊതുബോധവുമായി സംവദിച്ചത് ബ്രാഹ്മണിക്
അധികാരഘടന എന്ന പൊതുബോധത്തെ തകർത്തുകൊണ്ടല്ല</span><span style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">, <span lang="ML">അതിനെ അഭിസംബോധന ചെയ്തും
നിലനിർത്തിയുമായിരുന്നു. ഒരുപക്ഷേ ഗുരു അത്തരമൊരു രീതിശാസ്ത്രം അവലംബിച്ചത്
ശ്രേണീബദ്ധമായി അടിമുടി വിതരണം ചെയ്യപ്പെട്ട ബ്രാഹ്മണിക് മൂല്യഘടനയുടെ
ചട്ടക്കൂടിനുള്ളിൽ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ അതിനെ പൂർണമായും ഉപേക്ഷിച്ചു
കൊണ്ട് ഒരു സംവാദസ്ഥലം രൂപപ്പെടുത്താനാവില്ല എന്നതുകൊണ്ടാവാം</span>. <span lang="ML">ഗുരു ഒരു യുക്തിവാദിയായിരുന്നു എന്ന് വാദിക്കുന്നവർ പിന്തുടരുന്നത് ആ
വ്യാഖ്യാനത്തെയാണ്</span>. <span lang="ML">രണ്ടായാലും ഒന്ന് വ്യക്തമാണ്</span>. <span lang="ML">അദ്ദേഹം സംവാദങ്ങളിൽ നിലനിർത്തിയ ബ്രാഹ്മണിക് ഘടനകൊണ്ട് തന്നെ ആവണം സഹോദരൻ
അയ്യപ്പനും</span>,<span lang="ML"> അയ്യങ്കാളിയും പൊയ്കയിൽ അപ്പച്ചനും ഒക്കെ
രീതിശാസ്ത്രപരമായ വ്യതിരിക്തതകൾ നിലനിർത്തിക്കൊണ്ട് നയിച്ച നവോത്ഥാനമെന്ന സമരത്തിൽ
ഗുരു പ്രതിനിധാനം ചെയ്യുന്ന ധാരയ്ക്ക് മേൽക്കൈ നേടാനായത്. </span></span><br />
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span>
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">ഈ പശ്ചാത്തലത്തിൽ വേണം ഗുരുവിന്റെ </span><span style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">‘<span lang="ML">ചിന്നസ്വാമി</span>’<span lang="ML"> ആയിരുന്ന കുമാരനാശാൻ വിവേകോദയം പത്രാധിപരായിരിക്കെ</span> <span lang="ML">സഹോദരൻ</span> <span lang="ML">അയ്യപ്പന്റെ മിശ്രഭോജനം ഉൾപ്പെടെയുള്ള പ്രതീകാത്മകസമരങ്ങളോട്
നടത്തിയ പ്രതികരണങ്ങളെയും വായിക്കാൻ. സംഘപരിവാരം ചിട്ടയായ അവരുടെ
പ്രവർത്തനത്തിലൂടെ ഹിന്ദുത്വ ഹെഗമണിയിലേക്ക് അന്യമതവിദ്വേഷത്തിന്റേതായ</span> <span lang="ML">ഒരു ധാര കൂടി സംഭാവന ചെയ്തു എന്ന് വേണമെങ്കിൽ വാദിക്കാം. എന്നാൽ</span> <span lang="ML">കേരളീയ നവോത്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പൊഴാണ് ആശാൻ</span> '<span lang="ML">ദുരവസ്ഥ</span>' <span lang="ML">എഴുതിയത് എന്നോർക്കുമ്പോൾ അതും
മുഖവിലയ്ക്ക് എടുക്കാനാവില്ല. </span></span><br />
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span>
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">അയ്യങ്കാളിയും</span><span style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">, <span lang="ML">സഹോദരൻ അയ്യപ്പനും</span>, <span lang="ML">പൊയ്കയിൽ അപ്പച്ചനും</span>, <span lang="ML">മക്തി തങ്ങളും ഒക്കെ ചേർന്ന്
നയിച്ച ആ സമരത്തിന്റെ ഉള്ളടക്കം കാല്പനിക അദ്വൈതവാദത്തിന്റെ ബ്രാഹ്മണികമായ
ചട്ടക്കൂടിലേയ്ക്ക് ക്രമേണെ പറിച്ച് നടപ്പെടുകയും ഗുരു തന്നെ കണ്ണാടിക്കൂട്ടിൽ
അടയ്ക്കപ്പെടുകയും ചെയ്ത ചരിത്രം കൂടി കൂട്ടിവായിച്ചാലേ പൂർത്തിയാവാത്ത നമ്മുടെ
ജ്ഞാനോദയം ഈ</span> <span lang="ML">ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഉയർത്തുന്ന
ജ്ഞാനശാസ്ത്രപരവും</span>, <span lang="ML">രാഷ്ട്രീയവും സാമൂഹ്യവുമായ വെല്ലുവിളികളെ
മനസിലാക്കാൻ പറ്റൂ. </span></span><br />
<b style="text-align: justify;"><span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><br /></span></b>
<b style="text-align: justify;"><span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";">വിശ്വാസത്തിന്റെ അപമൗലീകവൽക്കരണം </span></b><br />
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">മതവിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയുമൊക്കെ
നിലനിർത്തിക്കൊണ്ടാണെങ്കിലും അവയുടെ മൗലീകമായ സത്തയിൽ കാലികമായ പരിഷ്കാരങ്ങളും നേർപ്പിക്കലുകളും
നടത്താനും</span><span style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">
<span lang="ML">അതിലൂടെ സ്വകാര്യതലത്തിൽ വിശ്വാസിയായി നിലനിൽക്കുമ്പോൾ തന്നെ
സാമൂഹ്യതലത്തിൽ മതേതരവാദിയാകാനും വിശ്വാസിയെ സഹായിക്കുന്ന ഒരു പ്രക്രിയയാണ്
വിശ്വാസത്തിന്റെ</span>, <span lang="ML">മതത്തിന്റെ</span> <span lang="ML">അപമൗലീകവൽക്കരണം.
അത് പരോക്ഷമായ</span> <span lang="ML">ഒരു സാംസ്കാരിക പ്രക്രിയയാണ്. നാസ്തികത്വമല്ല
മതത്തിന്റെ</span>, <span lang="ML">വിശ്വാസത്തിന്റെ അപമൗലീകവൽക്കരണം. അത് വിശ്വാസ</span>,
<span lang="ML">ആചാര</span>, <span lang="ML">അനുഷ്ഠാന ബന്ധിയായ ബഹുസ്വരതയെയും</span>,
<span lang="ML">മതേതരത്വത്തെയും അംഗീകരിച്ചുകൊണ്ട് തന്നെ വൈകാരികതലത്തിൽ തന്റെ
ദൈവത്തെയും</span>, <span lang="ML">വിശ്വാസങ്ങളെയും നിലനിർത്തിക്കൊണ്ട് പോകാൻ
വിശ്വാസിയെ സഹായിക്കുന്ന ചില ശാസ്ത്രീയ</span>, <span lang="ML">പുരോഗമന
മൂല്യങ്ങളുടെ സാംസ്കാരിക മേൽക്കയ്യിലൂടെ സമൂഹത്തിൽ സാധ്യമാകുന്ന ഒന്നാണ്. </span></span><br />
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span>
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">വിശ്വാസത്തിന്റെ സാംസ്കാരികമായ ഈ</span><span style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"> <span lang="ML">അപമൗലീകവൽക്കരണം
മതരാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം അതിന്റെ മരണമണിയ്ക്ക് സമാനമാണ്</span>; <span lang="ML">എന്ത് വിലകൊടുത്തും ചെറുക്കേണ്ട ഒന്ന്. സാംസ്കാരികമായി നിലനില്‍ക്കുന്ന
ഒന്നാണ് എന്നതുകൊണ്ട് തന്നെ വിശ്വാസത്തിന്റെ അപമൗലീകവൽക്കരണത്തെ
സാംസ്കാരികമായല്ലാതെ തകർക്കാനാവില്ല. അതുകൊണ്ട് മത</span>, <span lang="ML">ജാതി</span>,
<span lang="ML">വംശ രാഷ്ട്രീയങ്ങളുടെ വക്താക്കൾക്ക് അതിന്റെ യുക്തിയെ
സാംസ്കാരികമായി തന്നെ തകർക്കെണ്ടതുണ്ട്. മതേതരത്വം</span>, <span lang="ML">ബഹുസ്വരത
തുടങ്ങിയ ജനാധിപത്യമൂല്യങ്ങളെ ജനാധിപത്യപരമായി തന്നെ സാംസ്കാരികമായി തകർത്തുകൊണ്ട്
അവർ സമാന്തരമായി ആ ദൗത്യം ചെയ്തുകൊണ്ടേയിരുന്നു. സ്വാഭാവികവും</span>, <span lang="ML">ചരിത്രപരവുമായ വെളിച്ചത്തിലേയ്ക്ക്</span>, <span lang="ML">വിശദാംശങ്ങളെ
മുൻനിർത്തി</span> <span lang="ML">ബ്രഹദാഖ്യാനങ്ങളിൽനിന്ന് വേർപെട്ട്
സൂക്ഷ്മാഖ്യാനങ്ങളായി</span> <span lang="ML">വികസിച്ച സ്ത്രീ</span>, <span lang="ML">ദളിത്</span>, <span lang="ML">വംശീയ</span>, <span lang="ML">പാരിസ്ഥിതിക
സ്വത്വങ്ങളുടെ പുരോഗമനപരമായ സാംസ്കാരിക പരിപ്രേക്ഷ്യത്തെ അത് തങ്ങളുടെ
അജണ്ടകളിലേയ്ക്ക് കടത്തിക്കൊണ്ട് പോയി. ഇതിന് സമാന്തരമായി നവോത്ഥാനമൂല്യങ്ങളെന്ന്
നമ്മൾ വിളിക്കുന്ന മൂല്യങ്ങളുടെ സാംസ്കാരിക അംഗീകാരവും നഷ്ടപ്പെട്ടു</span>, <span lang="ML">അവ ചോദ്യം ചെയ്യപ്പെട്ടു. മുഖ്യധാരാ ഇടത് സൈദ്ധാന്തികരുടെ പക്കൽ അതിന്
മറുപടി ഉണ്ടായില്ല</span>, <span lang="ML">അഥവാ ഉള്ളവർ മുഖ്യധാരയിലേയ്ക്ക്
എത്തിയില്ല. </span></span><br />
<b style="text-align: justify;"><span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><br /></span></b>
<b style="text-align: justify;"><span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";">അടവുനയങ്ങളുടെ പരിമിതികൾ</span></b><br />
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">ഗുരുവിന്റെ സാമൂഹ്യപരിഷ്കരണ ശ്രമങ്ങൾ
പ്രത്യക്ഷമായി തന്നെ യുക്തിവാദത്തിന്റെ പാത പിന്തുടർന്ന സഹോദരൻ അയ്യപ്പന്റേതിനും</span><span style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">, <span lang="ML">ആക്റ്റിവിസത്തിന്റെ പാത
പിന്തുടർന്ന അയ്യങ്കാളിയുടെതിനും വ്യത്യസ്തമായ ഒരു അടവുനയം കൂടി
ഉൾക്കൊള്ളുന്നതായിരുന്നു</span>. <span lang="ML">എന്നാൽ ആ അടവുനയത്തെ ഇന്നത്തെ
അതിന്റെ പരിണാമസ്ഥലിയിൽ വെച്ച് വിചാരണ ചെയ്താൽ എന്താവും വിധി</span>. <span lang="ML">അത്തരമൊരു വിശകലനത്തിന്റെ വെളിച്ചത്തിലേ വർത്തമാനകേരളത്തിലെ പൊതുബോധമെന്ന
സാംസ്കാരിക ഹെഗമണിയെ</span>, <span lang="ML">അതിന്റെ രാഷ്ട്രീയ പ്രതിപ്രവർത്തനങ്ങളെ</span>,
<span lang="ML">അതിനോട് നാമിനിയും തുടരാമെന്ന് കരുതുന്ന അടവുനയങ്ങളെ
വിലയിരുത്താനാവൂ</span>. </span><br />
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span>
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">പറഞ്ഞുവരുന്നത് ഈ പ്രസ്ഥാനങ്ങൾക്കൊന്നും
കേരളീയ സംസ്കാരത്തിലെ ഹിന്ദുത്വപൈതൃകത്തെ എടുത്ത് കളയാൻ കഴിഞ്ഞിരുന്നില്ല എന്നാണ്.
അവയ്ക്ക് സാധിച്ചത് ഹിന്ദുത്വഅധികാരഘടനയുടെ മൗലികതയിൽ കാലികമായ ചില നേർപ്പിക്കലുകൾ
മാത്രമാണ്. ആർത്തവം വെറുമൊരു ശാരീരിക പ്രതിഭാസമാണെന്നും</span><span style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">, <span lang="ML">അതിൽ
ശുദ്ധാശുദ്ധങ്ങളുടെ പ്രശ്നങ്ങളൊന്നുമില്ലെന്നും ഉള്ള ശാസ്ത്രീയ ധാരണകൾ കേരളീയ
പൊതുബോധത്തിൽ വ്യാപകമായിരുന്ന ഒരു കാലം ഈ അടുത്ത ഭൂതകാലത്തിൽ എങ്ങും
ഉണ്ടായിരുന്നില്ല. തീണ്ടാരിപ്പുരയിൽ കഴിയണ്ട</span>, <span lang="ML">പകരം
അടുക്കളയിലും പൂജാമുറിയിലും കയറാതിരുന്നാൽ മതി എന്ന് ആചാരത്തിൽ വെള്ളം ചേർത്തു.
അണുകുടുംബ വ്യവസ്ഥയായപ്പോൾ അടുക്കളയിലും കയറാം</span>, <span lang="ML">വിളക്ക്
കത്തിക്കുകയോ</span>, <span lang="ML">പൂജാ സാധനങ്ങൾ തീണ്ടുകയോ ചെയ്യാതിരുന്നാൽ
മതി എന്നായി. ദളിതരോടുള്ള പുച്ഛവും</span>, <span lang="ML">ജാത്യാഭിമാനവും ഉള്ളിൽ
കെടാതെ കിടപ്പുണ്ടെങ്കിലും അയിത്താചരണം വേണ്ടെന്ന് വയ്ക്കാൻ നിർബന്ധിതമായി. </span></span><br />
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span>
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">അതൊരു ചെറിയ കാര്യവുമല്ല. പക്ഷേ അതിന്
തുടർച്ച ഉണ്ടായില്ല എന്നതാണ് പ്രശ്നം.</span><span style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"> <span lang="ML">ഇടത് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിവച്ച
വിപ്ലവകരമായ സാമൂഹ്യ പരിഷ്കാരങ്ങൾക്ക് പൂർണ്ണമായ അർത്ഥത്തിൽ സമഗ്രമായ സാമൂഹ്യ</span>, <span lang="ML">സാംസ്കാരിക തലങ്ങളിൽ നിന്നു കൊണ്ടുള്ള തുടർച്ചകൾ ഉണ്ടായില്ല എന്ന പതിവ്
നിരീക്ഷണം പക്ഷേ ചരിത്രപരമായ ചില യാഥാർത്ഥ്യങ്ങളെക്കൂടി കാണേണ്ടതുണ്ട്</span>. <span lang="ML">അത്തരം മാറ്റങ്ങളെ ഉൾക്കൊള്ളാൻ തക്ക ആഴം അന്നും</span>,<span lang="ML">
ഇന്നും നമുക്കില്ലെന്നതാണ് നവോത്ഥാനാനന്തര കേരളീയ സമൂഹത്തിലെ സാംസ്കാരിക യാഥാർത്ഥ്യം</span>.
<span lang="ML">ഇ എം എസ് സർക്കാരിനെതിരെ മത</span>, <span lang="ML">സമുദായ സംഘടനകളും
വലത് രാഷ്ട്രീയവുമായി കൈകോർത്ത് നടത്തിയ</span>,<span lang="ML"> നവോത്ഥാനത്തിനും
ആശാനും ഗുരുവിനും ശേഷം ഏതാനും പതിറ്റാണ്ടുകൾ മാത്രം അകലെ നടന്ന വിമോചന സമരം അതിന്റെ
പഴയ തെളിവാണ്. എം ഏ ബേബിയുടെ കാലത്തെ പാഠ്യപദ്ധതി</span> <span lang="ML">പരിഷ്കരണശ്രമങ്ങളുടെ
ഭാഗമായായിരുന്ന</span> '<span lang="ML">മതമില്ലാത്ത
ജീവൻ</span>' <span lang="ML">ഉണ്ടാക്കിയ വിവാദങ്ങൾക്ക് മറന്നുപോകാൻ തക്കവണ്ണം പഴക്കമില്ലല്ലോ.
അത് നമ്മുടെ പൊതുസമൂഹത്തെ</span> <span lang="ML">ഒരു</span> <span lang="ML">രണ്ടാം വിമോചനസമരത്തെക്കുറിച്ച് ചിന്തിക്കുന്ന അളവിൽ പ്രകോപിപ്പിച്ചു
എന്നത് മേല്പറഞ്ഞതിന്റെ പുതിയ തെളിവ്</span>. </span><br />
<b style="text-align: justify;"><span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><br /></span></b>
<b style="text-align: justify;"><span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";">അടവുകൾക്കാവുന്ന ഫാസിസ്റ്റ് പ്രതിരോധം </span></b><br />
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">പൊതുബോധത്തെ പ്രതിപക്ഷത്ത് നിർത്തിയല്ല</span><span style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">, <span lang="ML">അതിനെ ഒപ്പം കൂട്ടാൻ
ആവശ്യമായ സമ്മതത്തിന്റെ നിർമ്മിതി ആദ്യമേ നടത്തിക്കൊണ്ടാണ് ഫാസിസം അത്
നടപ്പാക്കുന്ന സമൂഹങ്ങളെ തന്നെ പിന്നീട് ഇരവല്ക്കരിക്കുന്നത്. ജനാധിപത്യാനന്തര
സമൂഹങ്ങളിൽ നിന്നാണ് ആധുനിക ഫാസിസത്തിന്റെ മാതൃകകൾ ഉരുത്തിരിഞ്ഞ് വന്നതെന്നത്
ഇതിന് തെളിവാണ്. അതിന്റെ പ്രവർത്തനങ്ങളുടെ രീതിശാസ്ത്രം സ്വാഭാവികമായും രേഖീയമായ
വിശകലനങ്ങൾക്ക് വഴങ്ങുന്നതുമല്ല. എന്നുവച്ച് അതിന്റെ ഉത്തരാധുനികതാനന്തര
വകഭേദങ്ങളെ കാല്പനികമായ അടവ് നയങ്ങളിലൂടെയുള്ള ഗോറില്ല യുദ്ധമുറകൾ കൊണ്ട്
പരാജയപ്പെടുത്താനാവുമോ</span>?<span lang="ML"> അതായത് സ്വയം ഒരു അടവുമാതൃകയാണ്
ഫാസിസമെന്നിരിക്കെ അതിനു സാംസ്കാരികമായി വഴങ്ങിക്കഴിഞ്ഞ ഒരു സമൂഹത്തിന്റെ കായികമായ
തയ്യാറെടുപ്പുകളുടേതു മാത്രമായ ഇടവേളയിൽ മറ്റൊരു അടവു പ്രയോഗിച്ച് അതിനെ
സ്വതന്ത്രമാക്കാൻ കഴിയുമോ</span>? <span lang="ML">അതോ ഫാസിസ്റ്റ്
മസ്തിഷ്കപ്രക്ഷാളനങ്ങളുടെ മാന്ദ്യത്തിൽ നിന്നും അവരെ ഉണർത്താൻ പോന്ന
ഉലയ്ക്കലുകളാണോ വേണ്ടത്</span>? </span><br />
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span>
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">വിമോചനസമരം നല്കിയ കെട്ട പാഠങ്ങൾ
ഉൾക്കൊണ്ടുകൊണ്ടാണ് സപ്തമുന്നണി ഉണ്ടാകുന്നതെന്ന എം എൻ കാരശ്ശേരിയുടെ
നിരീക്ഷണത്തിൽ ഒരു വസ്തുതയുണ്ട്. അവിടം മുതൽക്കാണ് പാർലമെന്ററി അടവ് നയം എന്ന
നിലയിൽ പൊതുബോധത്തിനെ നേരിട്ട് പ്രകോപിപ്പിക്കുന്ന പുരോഗമന മാർഗങ്ങൾ</span><span style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">, <span lang="ML">ചില ഒറ്റപ്പെട്ട അപവാദങ്ങൾ
മാറ്റി നിർത്തിയാൽ</span>,<span lang="ML"> പാർട്ടി വേണ്ടെന്ന് വയ്ക്കുന്നത്. പിന്നെ</span>, <span lang="ML">ആർ എസ്സ് എസ്സിനെ അമ്പലത്തിൽനിന്ന് പുറം തള്ളാൻ പാർട്ടി കേഡർ മാരെ</span> <span lang="ML">അമ്പലക്കമ്മിറ്റിയിൽ ഒളിച്ച് കടത്തിയത്</span> <span lang="ML">പോലെയുള്ള</span> <span lang="ML">അടവുനയങ്ങൾ. അതിനും ഉണ്ട്</span> <span lang="ML">കുറെ പഴക്കം.
എന്നിട്ടെന്തായി</span>? <span lang="ML">കമ്യൂണിസ്റ്റിനെ കമ്യൂണലിസ്റ്റാക്കാം</span>,
<span lang="ML">പക്ഷേ കമ്യൂണലിസ്റ്റിനെ കമ്യൂണിസ്റ്റാക്കുക എളുപ്പമല്ല എന്നതാണ് ആ
അടവുനയത്തിന്റെ പ്രയോഗ ചരിത്രം</span>. <span lang="ML">ഇപ്പോൾ
അമ്പലത്തിനകത്തും പുറത്തും</span>, <span lang="ML">എവിടെയും ആർ എസ്സ് എസ്സ്
എന്ന നിലയായി. സംഘിമനോഭാവം ഹിന്ദുസമുദായത്തിൽ ആകെ വ്യാപകമാവുകയും അതുവഴി അത്
പാർട്ടി കേഡർമാരിൽ വരെ കലരുകയും ചെയ്തു. </span></span><br />
<span lang="ML" style="background-attachment: initial; background-clip: initial; background-image: initial; background-origin: initial; background-position: initial; background-repeat: initial; background-size: initial; color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span>
<span lang="ML" style="background-attachment: initial; background-clip: initial; background-image: initial; background-origin: initial; background-position: initial; background-repeat: initial; background-size: initial; color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">ഒരു ഇടത് രാഷ്ട്രീയ കക്ഷി എന്ന നിലയിൽ സിപിഎമ്മിന് അവകാശപ്പെട്ട പുരോഗമനോന്മുഖ
രാഷ്ട്രീയ കർതൃത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നത്ര പ്രകടമായ യാഥാസ്ഥിതികത്വം
പാർട്ടി അണികളുടെ പ്രവർത്തികളിൽനിന്ന്</span><span lang="ML" style="background-attachment: initial; background-clip: initial; background-image: initial; background-origin: initial; background-position: initial; background-repeat: initial; background-size: initial; color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"> </span><span lang="ML" style="background-attachment: initial; background-clip: initial; background-image: initial; background-origin: initial; background-position: initial; background-repeat: initial; background-size: initial; color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">തന്നെ നിരവധിയായി ഇന്ന്</span><span style="background-attachment: initial; background-clip: initial; background-image: initial; background-origin: initial; background-position: initial; background-repeat: initial; background-size: initial; color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"> </span><span lang="ML" style="background-attachment: initial; background-clip: initial; background-image: initial; background-origin: initial; background-position: initial; background-repeat: initial; background-size: initial; color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">വിമർശകർക്ക് എടുത്ത്
ഉദ്ധരിക്കാൻ പറ്റുന്നത് യഥാർത്ഥത്തിൽ ഈ അടവ് നയത്തിന്റെ പരിമിതിയാണ്
സൂചിപ്പിക്കുന്നത്</span><span dir="RTL" style="text-align: justify;"></span><span dir="RTL" lang="AR-SA" style="background-attachment: initial; background-clip: initial; background-image: initial; background-origin: initial; background-position: initial; background-repeat: initial; background-size: initial; color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"><span dir="RTL"></span>. </span><span dir="RTL" lang="ML" style="background-attachment: initial; background-clip: initial; background-image: initial; background-origin: initial; background-position: initial; background-repeat: initial; background-size: initial; color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">സദാചാര പോലീസിങ്ങ്</span><span dir="LTR" style="text-align: justify;"></span><span style="background-attachment: initial; background-clip: initial; background-image: initial; background-origin: initial; background-position: initial; background-repeat: initial; background-size: initial; color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"><span dir="LTR"></span>,
</span><span lang="ML" style="background-attachment: initial; background-clip: initial; background-image: initial; background-origin: initial; background-position: initial; background-repeat: initial; background-size: initial; color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">സ്ത്രീവിരുദ്ധത</span><span style="background-attachment: initial; background-clip: initial; background-image: initial; background-origin: initial; background-position: initial; background-repeat: initial; background-size: initial; color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">, </span><span lang="ML" style="background-attachment: initial; background-clip: initial; background-image: initial; background-origin: initial; background-position: initial; background-repeat: initial; background-size: initial; color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">ദളിത് വിരുദ്ധത തുടങ്ങിയ
ഹിന്ദുത്വമുദ്രകൾ പാർട്ടി അണികളിൽ പോലും വ്യത്യസ്ത അനുപാതങ്ങളിൽ ഇന്നും
നിലനിൽക്കുന്നുണ്ടെങ്കിൽ അത് സാംസ്കാരിക ഹിന്ദുത്വത്തെ നേരിടുന്നതിൽ സംഭവിച്ച
ഗുരുതരമായ വീഴ്ചകളാണ് സൂചിപ്പിക്കുന്നത്</span><span dir="RTL" lang="AR-SA" style="background-attachment: initial; background-clip: initial; background-image: initial; background-origin: initial; background-position: initial; background-repeat: initial; background-size: initial; color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"> </span><br />
<b style="text-align: justify;"><span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><br /></span></b>
<b style="text-align: justify;"><span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";">ചരിത്രപരമായ അനിവാര്യത</span></b><br />
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">കേരളത്തിലെ ഇടതു പക്ഷത്തിന് ഒരു വോട്ട്
ബാങ്ക് ഉണ്ടെങ്കിൽ അത് ഈഴവസമുദായമാണെന്നത് ഒരു അംഗീകൃത നിരീക്ഷണമാണ്. അതും ചോർന്നു
തുടങ്ങി എന്നത് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കണക്കുകൾ
അവലംബിച്ച് ഇടത് നിരീക്ഷകർ തന്നെ അംഗീകരിച്ച വസ്തുതയും. ആ തിരഞ്ഞെടുപ്പിൽ
കൊല്ലത്ത് എം ഏ ബേബി തോല്ക്കാൻ കാരണം കൈരളി ടിവി പ്രക്ഷേപണം ചെയ്ത അമൃതാനന്ദമയി
എന്ന ആൾദൈവത്തിന് എതിരായ</span><span style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"> <span lang="ML">അഭിമുഖം തിരഞ്ഞെടുപ്പ് കഴിയുവോളം മാറ്റിവയ്ക്കുക എന്ന അടവിന്റെ അഭാവവും
ആകാം എന്ന ഇന്നത്തെ നിലയ്ക്ക്</span> <span lang="ML">തള്ളിക്കളയാൻ
പറ്റാത്ത</span> <span lang="ML">ഒരു വാദവും കൂടി മുഖത്തടിച്ച് നിൽക്കുമ്പോൾ
ഒരു ചോദ്യം ബാക്കിയാവുന്നു. ഏറിയും കുറഞ്ഞും ഏതാണ്ട് അരനൂറ്റാണ്ടിലേറെയായി
മധ്യവർഗപൊതുബോധത്തെ ധനാത്മകമായി സ്വാധീനിക്കുക എന്ന ലക്ഷ്യം വെച്ച് തുടരുന്ന</span> <span lang="ML">ഈ അടവുനയം വിജയിക്കുന്നത്
പോട്ടെ</span>, <span lang="ML"> ഫാസിസത്തിലേക്കുള്ള അതിന്റെ പ്രയാണത്തെ
വൈകിപ്പിക്കുന്നുവെങ്കിലുമുണ്ടോ</span>? </span><br />
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span>
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">ഈ ചോദ്യത്തിന്റെ ഉത്തരത്തിലുണ്ട് ചുംബനസമരവും
ആർത്തവസമരവുമുൾപ്പെടെയുള്ള ഫാസിസ്റ്റ് പൗരാവകാശ ലംഘനങ്ങൾക്കെതിരെ സ്വാഭാവികമായി
ഉയർന്നു വരുന്ന സമരങ്ങളോടെടുക്കേണ്ട നിലപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും
ഉത്തരം</span><span style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">.
<span lang="ML">മധ്യവർഗപൊതുബോധമെന്ന രാഷ്ട്രീയവും സാംസ്കാരികവുമായ ഹെഗമണിക്കുള്ളിൽ
നിന്നുണ്ടാവുന്ന നിഷേധങ്ങളുടെ ധാരകളാണ് ഈ സമരങ്ങൾ</span>. <span lang="ML">സ്വാഭാവികമായും
അതിനു വർഗപരമായ പരിമിതികളുണ്ടാവും</span>. <span lang="ML">പക്ഷേ അതിന്റെ പുരോഗമനപരമായ
ഉള്ളടക്കത്തെ</span>,<span lang="ML"> അനിഷേധ്യമായ യാഥാസ്ഥിതികതാ നിഷേധത്തെ</span>,<span lang="ML"> സമഗ്രമായൊരു വിമോചന സമരത്തിലേക്ക് നയിക്കേണ്ട ഉത്തരവാദിത്തം
ഇടതുപക്ഷത്തിനല്ലെ</span>? <span lang="ML">അതല്ലെ ചരിത്രപരമായ അനിവാര്യത</span>? </span><br />
<b style="text-align: justify;"><span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><br /></span></b>
<b style="text-align: justify;"><span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";">നീക്കുപോക്കല്ല</span></b><b style="text-align: justify;"><span style="color: #222222; font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";">, <span lang="ML">നീക്കമാണാവശ്യം </span></span></b><br />
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">മദ്ധ്യവർഗ്ഗം അംഗീകരിക്കുന്ന എന്തും
സമൂഹത്തിൽ ഫാഷനായി മാറും. കാരണം അവരാണ് നിയോലിബറൽ കമ്പോള കാലഘട്ടത്തിലെ ഭൂരിപക്ഷം.
അവരെ ആശ്രയിച്ചാണ് ഒരു സമൂഹത്തിന്റെ വാങ്ങൽ ശേഷി. അതുകൊണ്ട് തന്നെ മുതലാളിത്തം</span><span style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"> <span lang="ML">അവരുടെ
താല്പര്യങ്ങളെ തങ്ങളുടെ എല്ലാ കച്ചവട ഉപകരണങ്ങളും ഉപയോഗിച്ച് ഫാഷനായി ഉയർത്തും.
സംസ്കാരത്തെ തന്നെ</span>, <span lang="ML">അതിന്റെ സംവാദസ്ഥലികളെ മൂലധനശക്തികൊണ്ട്
റദ്ദ് ചെയ്ത്</span> <span lang="ML">അവർ ഒരു ഉല്പന്നമാക്കി മാറ്റും.</span> <span lang="ML">അതിന് ആവശ്യമായ സാംസ്കാരിക ഉള്ളടക്കം അവർ തന്നെ</span> <span lang="ML">സൃഷ്ടിക്കും. അത് വെറും ശരാശരി മാത്രമായിരിക്കും എന്നത് സ്വാഭാവികം.
ആഗോളവല്‍ക്കരിക്കപ്പെട്ട</span> <span lang="ML">സാംസ്കാരിക വിപണി</span> <span lang="ML">ശരാശരിത്വത്തിന്റെ ആഘോഷമായി മാറുന്നത് ആ മൂലധന
സാമ്രാജ്യത്വവൽക്കരണത്തിലൂടെയാണ്. ഇവിടെയാണ് കമ്യൂണിസത്തിന്റെ സൈദ്ധാന്തിക
സാധ്യതകൾ ബാക്കിയാവുന്നത്. പക്ഷേ അത് വെറും അടവുനയങ്ങളുടെ നീക്കുപോക്ക് സ്ഥലത്തല്ല
നിലനില്‍ക്കുന്നത് എന്ന് മാത്രം. </span></span><br />
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span>
<span lang="ML" style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;">ആധുനികാന്തര കാലഘട്ടത്തിലാണ് ഇത് നടന്നത്
എന്നതുകൊണ്ട് അതിന്റെ സാമാന്യ കർതൃത്വം ഉത്തരാധുനികതയിൽ വന്നുപെട്ടു. സമാന്തരമായി
നടന്നുകൊണ്ടിരുന്ന ഈ പ്രക്രിയയെ തിരിച്ചറിയാനും അവയെ സാംസ്കാരികമായി നേരിടാനും
ഇടത് പാർലമെന്ററി അടവ് നയങ്ങൾക്ക് കഴിഞ്ഞില്ല എന്നതാണ് സ്വയം വിമർശനത്തിന്റെ
ഭാഗമായി സാംസ്കാരിക ഇടത് പക്ഷം മനസിലാക്കേണ്ടത്. ആദ്യം</span><span style="color: #222222; font-family: AnjaliOldLipi; font-size: 12pt; text-align: justify;"> <span lang="ML">വേണ്ടത് മധ്യവർഗ
പൊതുബോധത്തിൽ ഹിന്ദുത്വം സ്ഥാപിച്ചുകഴിഞ്ഞ ഹെഗമണിയുടെ ആഴം മനസിലാക്കുക എന്നതാണ്.
അതിലൂടെയേ ബഹുസ്വര</span>, <span lang="ML">മതേതര</span>, <span lang="ML">ജനാധിപത്യമൂല്യങ്ങളുടെ
എമ്പെരിക്കൽ നീതിബോധത്തിൽ അധിഷ്ഠിതമായ ഒരു പ്രതി മേൽക്കോയ്മ സ്ഥാപിച്ചെടുക്കാനാവു.
അവിടെ നിന്നേ ഇനിയൊരു പുതിയ ചലനത്തിന്</span> <span lang="ML">സാധ്യതയുള്ളു
എന്ന് തോന്നുന്നു.</span></span></div>
secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com0tag:blogger.com,1999:blog-7896328951346064176.post-70893200602220706722014-12-29T21:56:00.000+04:002014-12-29T21:56:54.952+04:00ഫാസിസം വരുന്നത് പമ്പാബസ് പിടിച്ചോ<div dir="ltr" style="text-align: left;" trbidi="on">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">ഫാസിസം ഇരവല്ക്കരിക്കുന്നത് വ്യക്തികളെയല്ല</span><span style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">, <span lang="ML">സമൂഹത്തെ മുഴുവനായാണ്. എന്നാൽ ഇത് ഫാസിസം
സാധ്യമാക്കുന്നത് ആ സമൂഹത്തെ പ്രതിപക്ഷമായി മറുപക്ഷത്ത് നിർത്തികൊണ്ടല്ല</span>, <span lang="ML">മറിച്ച് പൊതുബോധനിർമ്മിതിയിലൂടെ ഒപ്പം കൂട്ടിക്കൊണ്ടാണ്. ജനാധിപത്യത്തിലൂടെ
നിലവിൽ വരുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങൾ അത് തെളിയിക്കുന്നു. അവ കായികമായല്ല ജനതയെ
അടിമയാക്കുന്നത്</span>; <span lang="ML">ബൗദ്ധികവും സാംസ്കാരികവുമായാണ്.
അതിനാവശ്യമായ പശ്ചാത്തലനിർമ്മിതി ഇത്തരം ഭരണകൂടങ്ങളിലും</span>, <span lang="ML">അവ
ഇരയാക്കുന്ന സമൂഹങ്ങളിലും അവ നിർമ്മിക്കുന്ന സാംസ്കാരിക ഹെഗമണികളുടെ ഉള്ളടക്കത്തിൽ
നിന്നും പ്രത്യക്ഷമായും പരോക്ഷമായും കണ്ടെടുക്കാനാവും. </span></span><div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">ഭൂരിഭാഗവും അയ്യപ്പന്മാരാവും എന്ന കാരണം കൊണ്ട് നമ്മുടെ
മഹത്തായ </span><span style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">'<span lang="ML">കേരളീയ
സംസ്കാരം</span>' <span lang="ML">പമ്പ ബസ്</span> <span lang="ML">സ്ത്രീകൾക്ക് നിഷിദ്ധമായി പ്രഖ്യാപിച്ചത് ഈ വർഷമാണ്. ചെറുപ്പക്കാരികളായ
സ്ത്രീകൾ</span> <span lang="ML">രജസ്വലയാണോ അല്ലയോ എന്ന്
ഉറപ്പിക്കാനാവാത്ത സാഹചര്യത്തിലാണത്രേ അത്. സംഭവത്തോട് പ്രതികരിച്ചുകൊണ്ട് </span>‘<span lang="ML">കൂട്ടുകാരികളെ നമുക്ക് പമ്പ ബസ് പിടിക്കാം</span>’ <span lang="ML">എന്ന ഒരു
സമരാഹ്വാനം ഉണ്ടാകുകയും അതിന് ഒരു വ്യവസ്ഥാപിത സമരരൂപം ഉണ്ടാകുന്നതിന് മുമ്പ് തന്നെ
പമ്പയിലേയ്ക്കുള്ള ബസ് പിടിക്കാനെത്തിയ നാല് സ്ത്രീ പക്ഷ ആക്ടിവിസ്റ്റുകൾ
ബസ്സ്റ്റാൻഡിൽ വച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. </span></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">ഇവിടെ</span><span style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">,
<span lang="ML">ബസിൽ നിന്ന് സ്ത്രീയെ ഇറക്കിവിട്ട സംഭവത്തെ പുരോഗമന പക്ഷത്തുള്ള
മനുഷ്യർ ഒന്നടങ്കം എതിർക്കുമ്പൊഴും </span>'<span lang="ML">ബസ് പിടിക്കൽ സമര</span>'<span lang="ML">ത്തോട് അവർക്ക് രണ്ടഭിപ്രായമാണ്.</span> <span lang="ML">സമരത്തിനെതിരേ
ഉയരുന്ന</span> <span lang="ML">പ്രധാന വിമർശനങ്ങൾ ഹിന്ദു വിശ്വാസി സ്വ</span>ത്വ<span lang="ML">ത്തെ പ്രകോപിപ്പിക്കുന്നതിലൂടെ സമരക്കാർ അനൈച്ഛികവും</span> <span lang="ML">പരോക്ഷവുമായി ആണെങ്കിൽ കൂടി സംഘി അനുകൂലമായ ഒരു പൊതുബോധത്തിലേയ്ക്ക്
മലയാളി സമൂഹത്തെ ഏകീകരിക്കുന്നു എന്നതും അനാർക്കിസ്റ്റ് സമരരൂപങ്ങളിലൂടെ</span> <span lang="ML">ഫാസിസ്റ്റ് വിരുദ്ധചേരിയെ ദുർബലപ്പെടുത്തുന്നു എന്നതും ആണ്. </span></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><b>സാംസ്കാരിക സംഘിത്വവും രാഷ്ട്രീയ സംഘിത്വവും</b></span><span style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"> </span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">ആദ്യവിമർശനം മുഖവിലയ്ക്കെടുക്കുന്നത് ഇനിയും
സംഘിവൽക്കരിക്കപ്പെട്ടിട്ടില്ലാത്ത മലയാളി പൊതുസമൂഹം എന്ന ധാരണയെ ആണ്. അതിന് അവർ
തെളിവായി കാണുന്നത് </span><span style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">ബിജെ<span lang="ML">പി ഇനിയും കേരളത്തിൽ അക്കൗണ്ട് തുറന്നിട്ടില്ല എന്നതിനെയും. ഹിന്ദു
വിശ്വാസി സമൂഹത്തിലെ ബഹുഭൂരിപക്ഷവും </span>ബിജെപി<span lang="ML">യ്ക്ക് വോട്ട്
ചെയ്യാറില്ല എന്നതിനാലാണ് അവർക്ക് ഇനിയും ഇവിടെ അക്കൗണ്ട് തുറക്കാനാവാത്തത് എന്നത്
ഒരു വസ്തുത തന്നെയാണ്. എന്നാൽ അതിനെ കേരളീയ പൊതുസമൂഹം ഇനിയും
സംഘിവൽക്കരിക്കപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവായി വ്യാഖ്യാനിക്കുന്നതിൽ പിശകുകൾ
ഉണ്ട്. </span></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">കേരളത്തിലെ സംഘിവൽക്കരണം നടന്നതും ഇപ്പോഴും
നടന്നുകൊണ്ടിരിക്കുന്നതും രാഷ്ട്രീയ തലത്തിലല്ല. ആ പ്രക്രിയ തുടരുന്നത് സാമൂഹ്യ
സാംസ്കാരിക തലങ്ങളിലാണ്. അതുകൊണ്ട് തന്നെ അതിന് പാർലമെന്ററി പ്രതിനിധാനം പുതിയതായി
സാധിച്ചെടുക്കേണ്ട കാര്യമില്ല. നിലവിലുള്ള വലത്</span><span style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">, <span lang="ML">ഇടത് സംഘടനകളും</span> <span lang="ML">സംഘപരിവാറിന്റെ സംഘടനാ രൂപങ്ങളും തമ്മിൽ വ്യത്യസ്ത അനുപാതങ്ങളിൽ സംഘർഷങ്ങൾ
ഉടലെടുക്കാ</span>റു<span lang="ML">ണ്ടെങ്കിലും അവയുടെ ഉള്ളടക്കങ്ങൾ ഒരിക്കലും</span> <span lang="ML">സമൂഹത്തിലെ സാംസ്കാരികമായ സംഘിവൽക്കരണത്തെ വിമർശനവി</span>ധേ<span lang="ML">യമാക്കുന്ന ഒരു സംവാദസ്ഥലത്തിലേയ്ക്ക് വികസിക്കാറില്ല</span> . <span lang="ML">സംഘി സംസ്കാരത്തിന്റെ സ്ത്രീവിരുദ്ധവും</span>, <span lang="ML">ദളിത്വിരുദ്ധവും</span>,
<span lang="ML">ന്യൂനപക്ഷവിരുദ്ധവുമായ ഉള്ളടക്കത്തെ</span>, <span lang="ML">ആചാരാനുഷ്ഠാനങ്ങളിലൂടെ
അത് വിട്ടുവീഴ്ചയില്ലാതെ നിലനിർത്തിപ്പോരുന്ന സ്ഥാപനങ്ങളെ
പ്രശ്നവൽക്കരിക്കുന്നതിലൂടെ അല്ല ഈ</span> <span lang="ML">സംഘട്ടനങ്ങൾ
ബഹുഭൂരിപക്ഷവും ഉണ്ടാക്കുന്നത്.</span> <span lang="ML">അവ പലപ്പോഴും സംഘടനാതലത്തിലും</span>,
<span lang="ML">ഗോത്രസംസ്കാരത്തിന്റെ നീക്കിയിരുപ്പായ കുടിപ്പകകളുടെ</span>, <span lang="ML">പ്രതികാരങ്ങളുടെ തുടർചരിത്രത്തിന്റെ ഭാഗമായും സംഭവിക്കുന്നവയാണ്. </span></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">മലയാളിയുടെ പൊതുബോധം എന്നത് സംഘിപൊതുബോധമായി മാറിക്കഴിഞ്ഞു
എന്നത് ഒരു വർത്തമാന യാഥാർത്ഥ്യമാണ്</span><span style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"> . <span lang="ML">അതിന് ഇരുമുന്നണികളിലും പ്രതിനിധികളുണ്ട്. അതുകൊണ്ട്
തന്നെ സാംസ്കാരിക സംഘിത്വം അതിന്റെ ഹെഗമണി സ്ഥാപിച്ചുകഴിഞ്ഞ കേരളീയ സമൂഹത്തിൽ
ഹിന്ദുസ്വത്വത്തെ സംബന്ധിച്ചിടത്തോളം</span> <span lang="ML">അക്രമത്തിന്റെയും
ഹിംസയുടെയും ചരിത്രമുള്ള രാഷ്ട്രീയ സംഘിത്തത്തിന്റെ പാർലമെന്റ</span>റി<span lang="ML"> പ്രതിനിധാനം തല്ക്കാലം</span> <span lang="ML">അധികാരബന്ധിയായ</span> <span lang="ML">ഒരു അടിയന്തിര രാഷ്ട്രീയ</span> <span lang="ML">ആവശ്യമല്ല.
എന്നുവച്ച് അത് ആവശ്യം വരുന്ന ഒരു ഘട്ടത്തിൽ എടുത്ത് ഉപയോഗിക്കാൻ ഒന്നുമില്ലാതെ
പോകും</span> <span lang="ML">വിധം കരുതലില്ലാതെയുമല്ല അത് നിലനില്‍ക്കുന്നത്. </span></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><b>സാംസ്കാരിക സംഘിത്വത്തിന്റെ കരുതൽ സൈന്യം</b> </span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">കേരളത്തിൽ രാഷ്ട്രീയ സംഘിത്വം ഒരു അടിയന്തിര
ആവശ്യമല്ലാത്തത് സംഘി ഹെഗമണിയ്ക്കെതി</span><span style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">രെ <span lang="ML">കാര്യമായ വെല്ലുവിളികൾ കേരളീയ പൊതുസമൂഹത്തിൽ നിന്ന്
ഉയർന്നുവരാത്തതുകൊണ്ടാണ്. പിതൃകേന്ദ്രീകൃതമായ അതിന്റെ സാമൂഹ്യവ്യവസ്ഥയ്ക്കും</span>,
<span lang="ML">ആചാരാനുഷ്ഠാനങ്ങൾക്കും എതിരേ നവോത്ഥാനാ</span>നന്ത<span lang="ML">രം
ഉയർന്നുവന്ന സാംസ്കാരിക വിമർശനങ്ങളും അവ ഉയർത്തിയ വെല്ലുവിളികളും (എത്ര ദുർബലവും</span>,
<span lang="ML">അപര്യാപ്തവുമായി ഇന്ന് വിമർശിയ്ക്കപ്പെട്ടാലും അങ്ങനെയൊന്ന്
ഉണ്ടായിരുന്നു എന്നത് ഒരു ചരിത്രവസ്തുത തന്നെയാണ്) ക്രമേണെ ദുർബലമാക്കപ്പെട്ടതോടെ
മറുവശത്ത് ഹിന്ദുത്വ ഹെഗമണിയുടെ പുനസ്ഥാപനം നടന്നത് സ്വാഭാവികം മാത്രം. </span></span></div>
<div>
<span style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><span lang="ML"><br /></span></span></div>
<div>
<span style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><span lang="ML">എന്നാൽ ഈ അനിഷേധ്യാവസ്ഥ അതിനെ ഉദാസീനമാക്കുന്നില്ല. വേണ്ടിവന്നാൽ ഉടൻ തെരുവിലേക്കിറങ്ങാൻ പാകത്തിൽ, ശാഖകൾ കേന്ദ്രീകരിച്ച് ഒരു കരുതൽ സൈന്യത്തെ ഈ ഹെഗമണി കേരളത്തിലങ്ങോളമിങ്ങോളം വിന്യസിച്ചിട്ടുണ്ട്. ഹിന്ദുപുരുഷയുവത്വത്തിന്റെ സൈനികവൽക്കരണം ഈയിടെ തുടങ്ങി പൂർത്തിയായ ഒരു പ്രതിഭാസവുമല്ല. സ്വതന്ത്രഭാരതത്തിനും പിന്നോട്ട് നീളുന്ന വേരുകളുള്ള ഹിന്ദുരാഷ്ട്രവാദത്തിന്റെയും, അതിന്റെ ഉപകരണമെന്ന നിലയിൽ ഹിന്ദു പുരുഷസമൂഹത്തിന്റെ, പ്രത്യേകിച്ച് യുവാക്കളുടെ സൈനികവൽക്കരണത്തിനും നമ്മുടെ മതേതരസോഷ്യലിസ്റ്റ് ഭരണഘടനയെക്കാൾ മൂപ്പുണ്ട്. വ്യത്യസ്തവേഗങ്ങളിൽ സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ ചരിത്രത്തിലൂടെയും തുടർന്ന ഈ പ്രക്രിയ കഴിഞ്ഞ ഏതാനും ദശകങ്ങളായി ത്വരിതപ്പെടുകയായിരുന്നുവെന്ന് കാണാം.</span></span></div>
<div>
<br /></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">അതായത് "ബസ് പിടിക്കൽ സമര" ത്തിന്റെ വിമർശകർ
ഉയർത്തുന്ന വാദങ്ങൾ കേവലാർത്ഥത്തിൽ ശരി തന്നെയാണ്. ഉണ്ടാകുന്ന ഒരോ പ്രകോപനവും ഈ
സൈന്യത്തിന്റെ തെരുവ് ക</span><span style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">യ്യേ<span lang="ML">റ്റത്തിൽ കലാശിച്ചേക്കാം. പക്ഷേ അത് ഉണ്ടാകുന്നത് ഒരു കണ്ടക്ടർക്ക് നേരേ
നടപടി എടുത്തുകൊണ്ട് പരിഹരിക്കാവുന്ന പ്രശ്നം ഒരു വിശ്വാസി സമൂഹത്തിന്
മുഴുവൻ എതിരായി ഈ സമരം തിരിച്ചുവിട്ടതുകൊണ്ടല്ല. മറിച്ച് ഇങ്ങനെ ഒരു സംഭവം
ഉണ്ടായത് തന്നെ</span> <span lang="ML">അതാത് മതാചാരങ്ങളിൽ മതേതരത്വം
എന്ന മൂല്യത്തെയും</span>, <span lang="ML">ബഹുമതസമൂഹമെന്ന യാഥാർത്ഥ്യത്തെയും</span>,
<span lang="ML">മാറിയ ഉല്പാദന സമ്പ്രദായങ്ങളിൽ പുനർ നിർണ്ണയിക്കപ്പെട്ട സ്ത്രീ
സാന്നിദ്ധ്യം എന്ന പ്രായോഗിക അതിജീവനാവശ്യവും ഒക്കെ മുൻ നിർത്തി അതിൽ വെള്ളം
ചേർത്ത് ആചരിച്ചിരുന്ന ഒരു സമൂഹത്തിന്റെ മതേതര സോഷ്യലിസ്റ്റ് മൂല്യവ്യവസ്ഥ
ഹിന്ദുത്വ മൂല്യവ്യവ</span>സ്ഥ <span lang="ML">കൊണ്ട്</span> <span lang="ML">പകരം വയ്ക്കപ്പെട്ട ഒരു സാമൂഹ്യ സാംസ്കാരിക പരിസരത്തുവച്ചാണ് എന്ന് വേണം
മനസിലാക്കാൻ. </span></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><b>തകരുന്ന അപമൗലികവൽക്കരണം</b> </span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്.
നവോത്ഥാനാനന്തര മലയാളിസമൂഹത്തിന്റെ ആദ്യകാല</span><span style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"> <span lang="ML">ചരിത്രം മതപരവും</span>, <span lang="ML">ആചാര
ബദ്ധവുമായ അപമൗലീകവൽക്കരണത്തിന്റെത് കൂടിയായിരുന്നു. സോഷ്യലിസ്റ്റ്</span>, <span lang="ML">മതേതര</span>, <span lang="ML">ശാസ്ത്രീയ യുക്തികളുടെ സാംസ്കാരിക മേൽ</span>ക്ക<span lang="ML">യ്യിലൂടെയായിരുന്നു അത് സാധ്യമായിരുന്നത്. അത് ക്രമേണെ തകരുന്നതാണ്
പിന്നീട് നാം കാണുന്നത്. സാംസ്കാരിക നവോത്ഥാനത്തിന് ഉണ്ടാകാതെ പോയ തുടർച്ച</span>,
<span lang="ML">പൂർത്തിയാകാത്ത ജ്ഞാനോദയം തുടങ്ങിയ നിരീക്ഷണങ്ങളൊക്കെ
എത്തിച്ചേരുന്നത് ഈ ചരിത്ര ഘട്ടത്തിലേയ്ക്ക് തന്നെയാണ്. </span></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">പത്തുമുപ്പത് കൊല്ലം മുമ്പും അയ്യപ്പന്മാർ ബസിൽ കയറി
പമ്പയ്ക്ക് പോകുമായിരുന്നു.</span><span style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"> <span lang="ML">ഞാനും മൂന്നുതവണ ശബരിമലയിൽ പോയിട്ടുണ്ട്. ഇതുപോലെയുള്ള സ്പെഷ്യൽ
ബസുകളിലായിരുന്നു യാത്ര. ഞങ്ങളുടെ സംഘം തന്നെ പത്ത് നാല്പത് പേരുണ്ടാകും.
അവരുൾപ്പെടെ ബസിൽ എണ്‍പത് ശതമാനവും മാലയിട്ട കൂട്ടർ തന്നെയാവും. എന്നിട്ടും ബസ്
വഴിവക്കിൽ കുട്ടികളുമായി നിൽക്കുന്ന സ്ത്രീകൾക്കായി നിർത്തിയിട്ടുണ്ട്. അവർ കയറി
യാത്ര ചെയ്തിട്ടുണ്ട്. അന്നൊന്നും തകരാത്ത വൃതമാണ് ഇപ്പോ</span>ൾ<span lang="ML">
തകരുന്നത്. </span></span></div>
<div>
<span style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><span lang="ML"><br /></span></span></div>
<div>
<span style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><span lang="ML">മ</span></span><span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">ണ്ഡ</span><span style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">ല<span lang="ML">കാലവും</span>, <span lang="ML">മാലയിടലും</span>, <span lang="ML">വൃതവും
മലകയറലുമൊന്നും പുതിയ കാര്യങ്ങളല്ല. വീട് പണിയുടെ പ്ലാനിൽനിന്ന് ആർത്തവ പുരകൾ
അപ്രത്യക്ഷമായിട്ട് അര നൂറ്റാണ്ടെങ്കിലും ആവും. എന്നുവച്ച് പിന്നീട്</span> <span lang="ML">മനുഷ്യർ മാലയിടലും</span> <span lang="ML">വൃതമെടുക്കലും</span>, <span lang="ML">മലചവുട്ടലുമൊക്കെ നിർത്തിയോ</span>? <span lang="ML">വൃതശുദ്ധി പ്രമാണിച്ച് അമ്മയേയും</span>,
<span lang="ML">പെങ്ങളെയും</span>, <span lang="ML">പ്രായമായ പെ</span>ൺ <span lang="ML">മക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിട്ടോ</span>? <span lang="ML">സൂചന
മറ്റൊന്നുമല്ല.</span> <span lang="ML">പ്രശ്നം മടങ്ങിവരുന്ന മൗ</span>ലി<span lang="ML">കവാദത്തിന്റേതാണ്. അത് ഏതെങ്കിലും സമരം ഉണ്ടാക്കിയതല്ല. മറിച്ച് ഒരു
ജനപിന്തുണയും ഇല്ലാത്ത</span>, <span lang="ML">വിരലിൽ എണ്ണാവുന്നത്ര ചുരുങ്ങിയ
പ്രാതിനിധ്യം മാത്രമുള്ള ആ സമരങ്ങൾ നീതി നിഷേധിയ്ക്കപ്പെട്ടവരുടെ ദയനീയമായ
ചെറുത്ത് നിൽപ്പിന്റെ രൂപകങ്ങളാണ്. അവയെ അങ്ങനെ തന്നെ മനസിലാക്കേണ്ടതുമുണ്ട്. മതമൗ</span>ലി<span lang="ML">കവാദിയാവാൻ താലിബാനിൽ ചേരുകയൊന്നും വേണ്ട. സ്കൂളിൽ കയറി കുട്ടികളെ
വെടിവച്ച് കൊല്ലുകയും വേണ്ട</span>, <span lang="ML">മാലയിട്ടും മൗലീകവാദിയാകാം
എന്ന് തന്നെ. അത്തരം ഒരു അചാരാനുഷ്ഠാന ബന്ധിയായ മൗ</span>ലി<span lang="ML">കവാദത്തിലേയ്ക്ക്
മലയാളി സമൂഹത്തിന്റെ സാംസ്കാരിക സംഘിവൽക്കരണം വളർന്നിരിക്കുന്നു എന്ന
യാഥാർത്ഥ്യത്തിന്റെ പ്രയോഗതലത്തിലുള്ള</span> <span lang="ML">ചില
പ്രതിഫലനങ്ങൾ മാത്രമാണ് ഈ സംഭവങ്ങൾ. </span></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">വെല്ലുവിളികൾ ശക്തവും</span><span style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">, <span lang="ML">വ്യാപകവും ആകുന്ന മുറയ്ക്ക് അധികാരത്തിന്റെ മർദ്ദക സ്വരൂപവും
കൂടുതൽ പ്രകടവും ഭീകരവുമാകും. പക്ഷേ അതുകൊണ്ട് പ്രകോപനങ്ങൾ അരുത് എന്ന വാദം
ഫലത്തിൽ</span> <span lang="ML">അധികാരദാസ്യത്തിനുള്ള ആഹ്വാനമായി അധപതിക്കുക
മാത്രമല്ലേ</span>? </span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><b>സംഘടിതമായ രാഷ്ട്രീയ</b></span><span style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><b> </b><span lang="ML"><b>ചെറുത്ത് നിൽപ്പുകൾ</b> </span></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">അനാർക്കിസ്റ്റ് സമരരൂപങ്ങളിലൂടെ ഫാസിസ്റ്റ് വിരുദ്ധ
സമരങ്ങളെ ദുർബലപ്പെടുത്തുന്നു എന്നതാണ് മറ്റൊരു</span><span style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"> <span lang="ML">വിമർശനം. തീർച്ചയായും സംഘടിതമായ
രാഷ്ട്രീയ ചെറുത്ത് നിൽപ്പുകളാവും ആൾക്കൂട്ട സമരങ്ങളെക്കാൾ ഫലപ്രദം. പക്ഷേ
നിലവിലുള്ള സാമൂഹ്യ രാഷ്ട്രീയ സംവിധാനത്തിനുള്ളിൽ നിന്ന് അത്തരം ഒരു സംഘടിത
രാഷ്ട്രീയ ചെറുത്ത് നിൽപ്പ് ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കാനാവുമോ</span>? </span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">പാർലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം അധികാരി ഭരണ</span><span style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">-<span lang="ML"> പ്രതിപക്ഷങ്ങളോ</span>, <span lang="ML">ഭരണകൂടം
പോലുമോ അല്ല</span>, <span lang="ML">അത്</span> <span lang="ML">പൊതുബോധമാണ്.
ഭരണകൂടങ്ങളെയും</span>, <span lang="ML">രാഷ്ട്രീയ സംഘടനകളെയും അവയുടെ
നയപരിപാടികളെയും വരെ നിർണ്ണയിക്കാൻ പോന്നവണ്ണം കരുത്തും വ്യാപ്തിയുമുള്ള ഒന്നാണത്.
അദൃശ്യവും</span>, <span lang="ML">പരോക്ഷവുമായ ഒരു സാന്നിധ്യമെന്ന നിലയിൽ
പ്രതിഷേധങ്ങൾക്കും</span>, <span lang="ML">സമരങ്ങൾക്കും അതീതമാണ് അതിന്റെ അ</span>സ്തി<span lang="ML">ത്വം. പൊതുബോധത്തെ ആശ്രയിച്ച് മാത്രം നിലനില്‍ക്കുന്ന ഒരു പാർലമെന്റ</span>റി<span lang="ML"> ജനാധിപത്യ സംഘടനയ്ക്കും അതിനെ നേരിട്ട് എതിർക്കാനാവില്ല</span>; ബി <span lang="ML">ജെ പിയെ</span>, <span lang="ML">ആർ എസ്സ്</span> <span lang="ML">എസ്സിനെ</span>,
<span lang="ML">ശിവസേനയെ</span>, <span lang="ML">ബജ്രം</span>ഗ് ദളിനെ<span lang="ML">
ഒക്കെ എതിർക്കാനാവും</span>, <span lang="ML">സംഘിവൽക്കരിക്കപ്പെട്ട പൊതുബോധത്തെ</span>,
<span lang="ML">അതിന്റെ സാമൂഹ്യവും</span>, <span lang="ML">വിശ്വാസ ബന്ധിയുമായ
സ്ഥാപനങ്ങളെ തൊടാനാവില്ല. അങ്ങനെ ചെയ്താൽ അത് ഒരു രാഷ്ട്രീയ ആത്മഹത്യയാകും.
ഒറ്റമൂലികളോ മാന്ത്രികസമവാക്യങ്ങളൊ ഇല്ലാത്ത</span>, <span lang="ML">നിരന്തര
അന്വേഷണങ്ങളുടെ</span>, <span lang="ML">പരീക്ഷണങ്ങളുടെ</span>, <span lang="ML">പരാജയങ്ങളുടെ
ഒക്കെയായ ഒരു തുറസ്സാണിവിടം. അതുകൊണ്ട് തന്നെയാണ് വ്യക്തി തലത്തിലോ</span>, <span lang="ML">ചെറുകൂട്ടായ്മകളുടെ തലത്തിലോ ഉയർന്നുവരുന്ന പ്രതിഷേധങ്ങളും</span> <span lang="ML">സമരങ്ങളും വരെ ഇത്രകണ്ട് പ്രസക്തമാകുന്നതും. ഓരോ സമരവും ഒരു പരീക്ഷണമാണ്.
യുക്തിഭദ്രവും</span>, <span lang="ML">വിമർശനാത്മകവുമായ</span> <span lang="ML">വിശകലനങ്ങളിലൂടെ അടുത്ത സമരത്തിന്റെ അസംസ്കൃത വസ്തുവാകേണ്ടുന്നവ. </span></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;"><br /></span></div>
<div>
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">ഒരോ പ്രതിഷേധത്തിനും എത്ര ചെറുതായാലും നീതി
നിഷേധത്തിന്റേതായ ഒരു ഉള്ളടക്കം ഉണ്ടാകും. ആ ഉള്ളടക്കത്തിന്റെ സാംസ്കാരിക
വിശകലനങ്ങളിലൂടെ</span><span style="font-family: AnjaliOldLipi; font-size: 12pt; text-align: justify;">, <span lang="ML">ചർച്ചകളി</span>ലൂ<span lang="ML">ടെ</span>, <span lang="ML">സംവാദങ്ങളിലൂടെ
രൂപപ്പെടു</span>ത്തേ<span lang="ML">ണ്ട</span> <span lang="ML">ഒരു ബദൽ
പൊതുബോധമുണ്ട്.</span> <span lang="ML">അതിന്റെ ഹെഗമണി സ്ഥാപിക്കുക മാത്രമാണ്
സാംസ്കാരിക സംഘിത്തത്തെ ചെറുക്കുവാനുള്ള ഒരേ</span> <span lang="ML">ഒരു വഴി
എന്ന് തോന്നുന്നു. അതിന് വ്യവസ്ഥാപിത സമര രൂപങ്ങളൊ</span>, <span lang="ML">സംഘടനാ
രൂപങ്ങളൊ</span>, <span lang="ML">ചട്ടക്കൂടുകളൊ മാത്രം പര്യാപ്തമാകുമെന്ന്
തോന്നുന്നില്ല.</span></span></div>
</div>
secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com0tag:blogger.com,1999:blog-7896328951346064176.post-12126806947216111202014-12-24T22:42:00.000+04:002014-12-24T22:42:12.482+04:00പെഷവാറിലും പിടിക്കപ്പെടാതെ പോയ തീവ്രവാദികൾ<div dir="ltr" style="text-align: left;" trbidi="on">
<div class="MsoNormal" style="text-align: left;">
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";">നൂറിൽപരം കുട്ടികളെ കൊന്നുതള്ളുകകയും</span><span style="font-family: AnjaliOldLipi; font-size: 12.0pt; line-height: 115%; mso-bidi-language: ML; mso-fareast-font-family: "Times New Roman";">, <span lang="ML">അതിലേറെപ്പേരെ
ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുക എന്ന</span> <span lang="ML">നികൃഷ്ട
കൃത്യത്തിന്റെ ഉത്തരവാദിത്തം അഭിമാനപൂർവ്വം ഏറ്റെടുത്ത പാകിസ്ഥാനി താലിബാൻ അതിനെ
ന്യായീകരിക്കുന്നത് വിശുദ്ധയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന</span> <span lang="ML">തങ്ങളുടെ പോരാളികളെ കൂട്ടക്കൊലചെയ്ത</span> <span lang="ML">പാക്ക്
പട്ടാളത്തെ ഉറ്റവരുടെ വേർപാടിന്റെ വേദന എങ്ങനെയിരിക്കുമെന്ന് മനസിലാക്കി
കൊടുക്കുന്നതും</span>, <span lang="ML">രക്തസാക്ഷികളുടെ</span> <span lang="ML">ചോരയ്ക്ക് പകരം ചോദിക്കുന്നതും അവരുടെ നിയോഗമാണെന്ന്</span> <span lang="ML">വാദിച്ചുകൊണ്ടാണ്. ശത്രുക്കളുടെ മക്കളായാലും പന്ത്രണ്ടിൽ താഴെയുള്ള കുട്ടികളെ
കൊല്ലാൻ പാടില്ല എന്ന മതനിയമപ്രകാരം</span> <span lang="ML">മുതിർന്ന കുട്ടികളെ
മാത്രമേ ലക്ഷ്യമാക്കിയുള്ളൂ എന്നത് അവർ തങ്ങളിൽ അന്തർലീനമായ</span> <span lang="ML">നന്മയുടെ</span>, <span lang="ML">വിശുദ്ധകല്പനകളോടുള്ള ബഹുമാനത്തിന്റെ</span>,
<span lang="ML">അചഞ്ചലവിശ്വാസത്തിന്റെ</span> <span lang="ML">നിദാനമായി
മുന്നോട്ട് വയ്ക്കുന്നു! </span></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">ഒരു
രാജ്യത്തിലെ പട്ടാളം അവരുടെ നയപരവും</span><span style="font-family: AnjaliOldLipi; font-size: 12pt;">, <span lang="ML">രാഷ്ട്രീയവുമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ
കൂട്ടക്കൊലയുടെ കർതൃത്വത്തിന്റെ പങ്ക് തങ്ങളുടെതല്ലാത്ത ഒരു തിരഞ്ഞെടുപ്പിന്റെ
ഭാഗമായി പട്ടാളക്കാരുടെ മക്കളായി ജനിച്ചുപോയ കുട്ടികളുടെ മേൽ എങ്ങനെ വരും</span>?
<span lang="ML">ഉറ്റവരുടെ മരണത്തിന്റെ വേദന അറിയിക്കാനായാണെങ്കിൽ</span>, <span lang="ML">അവരും പങ്കു വയ്ക്കുന്ന വിശ്വാസപ്രകാരം ആ കുട്ടികൾ</span> <span lang="ML">പട്ടാളക്കാരുടെതിനുപരി ആത്യന്തികമായി</span> <span lang="ML">അള്ളാഹുവിന്റെ
മക്കളായതിനാൽ ഈ വേദനയുടെ മുന ആദ്യം തിരിയുക സൃഷ്ടാവായ ദൈവത്തിനു നേരേ
തന്നെയായിരിക്കും എന്ന് വിശ്വാസത്തിന്റെ</span> <span lang="ML">തീവ്രവക്താക്കളായിട്ടും
ഇവർക്ക് മനസിലാകാത്തതെന്ത്</span>? <span lang="ML">പട്ടാളക്കാരുടെ മക്കൾ എന്ന
നിലയിൽ പൈതൃകമായി വന്നുചേർന്ന കർതൃത്വത്തിന്റെ പേരിലാണ് അവർ ഉന്നം
വയ്ക്കപ്പെടുന്നതെങ്കിൽ അതിൽ മുതിർന്നവർ മാത്രം ഉൾപ്പെടുന്നതെങ്ങനെ</span>? <span lang="ML">പന്ത്രണ്ടിനുമുകളിൽ പ്രായമുള്ള കുട്ടികൾക്ക് തങ്ങളുടെ രക്ഷിതാക്കളുടെ
പ്രവർത്തികളുടെ ശരിതെറ്റുകൾ മനസിലാക്കി അതിൽ നിലപാടെടുക്കാനുള്ള വളർച്ചയായി
എന്നാണോ</span>, <span lang="ML">അതോ</span> <span lang="ML">ശത്രു കൂടുതൽ
മുതൽ മുടക്കിയ അവന്റെ സ്വത്തിനെ നശിപ്പിക്കുക എന്നതാണോ ഇത്തരം ഒരു
തിരഞ്ഞെടുപ്പിന്റെ യുക്തി</span>?</span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">തീവ്രവാദിയോടാണോ യുക്തിയെക്കുറിച്ച് ചോദിക്കുന്നതെന്ന്
ചിരിച്ച് തള്ളാൻ വരട്ടെ. തീവ്രവാദിയിൽനിന്ന് യുക്തി ചോർന്നുപോകുന്നത് അവനെടുത്ത
ഒരു വ്യക്തിഗത തീരുമാനത്തിലൂടെയല്ല. തനിക്ക് ശരി എന്ന് തോന്നുന്നതിന്റെ പക്ഷത്ത്
തീവ്രമായി നിലയുറപ്പിക്കുന്നത് ഒരു യുക്തിരാഹിത്യവുമല്ല. എന്നിട്ടും പെഷവാർ സ്കൂൾ
ആക്രമണമുൾപ്പെടെ നാം ഇതുവരെ</span><span style="font-family: AnjaliOldLipi; font-size: 12pt;"> <span lang="ML">കണ്ട നിരവധിയായ തീവ്രവാദപ്രവർത്തനങ്ങളിൽ ഒന്നിനും യുക്തിഭദ്രമായ ഒരു
പശ്ചാത്തലമില്ലെങ്കിൽ അതിന് കാരണം തീവ്രവാദി എന്ന വ്യക്തിയല്ല. പിടിച്ചുകെട്ടി
വധിച്ച് വിജയം ആഘോഷിക്കേണ്ടത് അവന്റെ വ്യക്തിഗത ദുരന്തത്തിനുമേലുമല്ല. ഒരുതരം
തീവ്രവാദവും നിലനില്‍ക്കുന്നത് കേവലം കായികശേഷിയുടെയും</span> <span lang="ML">ആയുധങ്ങളുടെയും</span> <span lang="ML">മാത്രം ബലത്തിലല്ല. അത് തളിർക്കുന്നത് കായികമായി തീവ്രവാദവുമായി ഒരു
ബന്ധത്തിലും ഏർപ്പെടാതെ മാറിനിന്നുകൊണ്ട് അതിനെ</span> <span lang="ML">പരോക്ഷമായി
പിന്തുണയ്ക്കുകയും അതിലൂടെ അത്തരം പ്രസ്ഥാനങ്ങൾക്കും അതിന്റെ പ്രവർത്തകർക്കും
ഒരുതരം വ്യാജ</span> <span lang="ML">സാംസ്കാരിക പരിവേഷം നല്‍കുകയും ചെയ്യുന്ന
കുറെ ബുദ്ധിജീവികൾ ഉണ്ടാക്കുന്ന സൈദ്ധാന്തിക പടപ്പുകളുടെ തണലുകൂടി ഉപയോഗിച്ചാണ്. ഇത്തരം
സംഘടനകൾ നടത്തുന്ന</span> <span lang="ML">ഹിംസാത്മക പ്രവർത്തികളിലൊന്നും</span> <span lang="ML">നേരിട്ട് പങ്കാളിത്തമില്ലാത്തതിനാൽ അവർ നിയമപരമായും സാംസ്കാരികമായും
സുരക്ഷിതരായിരിക്കും. വ്യവസ്ഥയ്ക്കുള്ളിൽ ഭദ്രരായിരുന്നുകൊണ്ട് തങ്ങളുടെ
ബുദ്ധിജീവി പരിവേഷം ഉപയോഗിച്ച് സാധാരണ മനുഷ്യരിൽ വൈകാരികവും</span>, <span lang="ML">യുക്തിപരവുമായ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ</span> <span lang="ML">ഇത്തരം ഹിംസകളുടെ</span> <span lang="ML">പ്രചാരവേലയെ സമൂഹത്തിന്റെ
സാംസ്കാരിക മുഖ്യധാരയിലേയ്ക്ക് ഒളിച്ച് കടത്തുകയും ചെയ്യുന്ന ഈ</span> '<span lang="ML">ബുദ്ധിജീവി</span>'<span lang="ML">വിഭാഗം</span> <span lang="ML">പെഷവാറിൽ
നടന്നതുപോലെയുള്ള</span> <span lang="ML">നീചമായ കൂട്ടക്കൊലകൾ എത്രതവണ
ആവർത്തിയ്ക്കപ്പെട്ടാലും</span>, <span lang="ML">സാംസ്കാരികമായി പോലും വിചാരണ
ചെയ്യപ്പെടില്ല. അവരാണ് മേല്പറഞ്ഞ ചോദ്യങ്ങൾക്ക്</span>, <span lang="ML">അവയ്ക്ക്
പിന്നിലുള്ള അവയുടെ പ്രഭവകേന്ദ്രങ്ങളുടെ സൈദ്ധാന്തികയുക്തികളെക്കുറിച്ചുള്ള
ചോദ്യങ്ങൾക്ക്</span> <span lang="ML">മറുപടി പറയേണ്ടത്. </span></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">നിഴൽ
കുത്ത്</span><span style="font-family: AnjaliOldLipi; font-size: 12pt;"> </span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">നിഴൽ
കുത്ത് സിനിമയിലൂടെ അടൂർ വിമർശന വിധേയമാക്കുന്ന ഒരു ഭരണകൂട തന്ത്രമുണ്ട്. തൂക്കിക്കൊല്ലാൻ
വിധിക്കുന്ന ഭരണകൂടം തന്നെ വിധി നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് പ്രതിയുടെ ദയാഹർജി
അനുവദിച്ചുകൊണ്ട് ഒരു ദൂതനെ അയക്കും. ഒപ്പം</span><span style="font-family: AnjaliOldLipi; font-size: 12pt;"> <span lang="ML">അയാൾ എത്തുന്നതിനു മുമ്പ് ശിക്ഷ നടന്നിരിക്കത്തക്കവണ്ണം
കർശനമായ സമയനിഷ്ഠ ജയിലധികൃതർക്കും ആരാച്ചാർക്കും നിയമം മൂലം തന്നെ
നിർബന്ധമാക്കുകയും ചെയ്യും. ചുരുക്കത്തിൽ ഹിംസയുടെ കർതൃത്വം അരിച്ചിറങ്ങി
ആരാച്ചാരിൽ ഘനീഭവിക്കും. ഇത് തന്നെയാണ് ഈ ബുദ്ധിജീവികളും ചെയ്യുന്നത്. ഇത്തരം
ഹീനകൃത്യങ്ങളുടെ ഒരുതരം</span> <span lang="ML">വിചാരണകളിലും</span> <span lang="ML">അവർ കാണില്ല. അവിടെ കുറേ </span>ആരാച്ചാരന്മാർ<span lang="ML"> മാത്രം. </span></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">ഇത്തരം
കൃത്യങ്ങളുടെ പശ്ചാത്തലത്തിൽ ഇവർ ഒന്നുകിൽ നിശബ്ദരാവും. അല്ലെങ്കിൽ ഒരേ സമയം ഈ തരം
ദുരന്തങ്ങളുടെ കർത്താവും ഇരയുമായ ഒറ്റപ്പെട്ട മനുഷ്യരെ തള്ളിപ്പറഞ്ഞ്
മനുഷ്യമനസാക്ഷിയുടെ</span><span style="font-family: AnjaliOldLipi; font-size: 12pt;">, <span lang="ML">വൈകാരികതയുടെ പൊതുപക്ഷം ചേരും.</span> <span lang="ML">ഹിംസ
ഏതർത്ഥത്തിലും അധികാരയുക്തമായ അനീതിയുടെ</span> <span lang="ML">പ്രയോഗം
മാത്രമാണെന്ന യുക്തിയെ അംഗീകരിച്ചു കൊണ്ടൊന്നുമല്ല</span> <span lang="ML">താല്കാലികമായ ആ</span> <span lang="ML">മറുകണ്ടം ചാട്ടം</span>. <span lang="ML">ദുരന്തത്തിന്റെ വൈകാരിക</span>, <span lang="ML">സാമൂഹ്യ തിരമാലകൾ ഒന്ന്</span> <span lang="ML">അടങ്ങിക്കഴിഞ്ഞാൽ</span> <span lang="ML">അവർ വീണ്ടും</span>, <span lang="ML">സംവാദങ്ങളുടെ സാധ്യതകളെ തന്നെ</span> <span lang="ML">യുക്തി
എന്നത്</span> <span lang="ML">പടിഞ്ഞാറൻ അധിനിവേശമാണെന്ന്
പ്രഖ്യാപിച്ചുകൊണ്ട് നിഷേധിക്കും</span>. <span lang="ML">പിന്നെ ഏകപക്ഷീയമായ
സൈദ്ധാന്തിക കസർത്തുകൾ മാത്രമാണ്. അത് മുഴുവൻ ആകട്ടെ മതേതരത്വം</span>, <span lang="ML">ജനാധിപത്യം</span>, <span lang="ML">ബഹുസ്വരത</span> <span lang="ML">തുടങ്ങിയ
ആശയങ്ങളുടെ എമ്പെരിക്കലായ സംവാദസ്ഥലിയെ പൂർണ്ണമായും നിഷേധിക്കുവാൻ വേണ്ടിയും.
ഇടയ്ക്ക് ഒന്ന് നിശബ്ദമായാലും</span> <span lang="ML">അത്തരം മൂല്യങ്ങൾ
ഒന്നും കടന്നുകയറാത്ത വണ്ണം പഴുതുകൾ അടച്ച</span>, <span lang="ML">വിശ്വാസമാത്രമായ
ഒരു യുക്തിപദ്ധതിയിലേയ്ക്ക് ജനതയെ</span>, <span lang="ML">പൊതുബോധത്തെ
വഴക്കിയെടുക്കുക എന്ന കർമ്മം അവർ തുടരുക തന്നെ ചെയ്യും. </span></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">പൊതുവിദ്യാഭ്യാസത്തിന്
സമാന്തരമായി</span><span style="font-family: AnjaliOldLipi; font-size: 12pt;">, <span lang="ML">അനുകൂലസാഹചര്യങ്ങളിൽ അതിനെ പകരം വച്ചുകൊണ്ട് വ്യാപകമായി നടക്കുന്ന
മതവിദ്യാഭ്യാസത്തിലൂടെ ഒരുപറ്റം പരമ്പരാഗത ബുദ്ധിജീവികളും</span>, <span lang="ML">വിശ്വാസവുമായി
പ്രത്യക്ഷത്തിൽ</span> <span lang="ML">ബന്ധമൊന്നുമില്ലാത്ത സാമൂഹ്യ</span>, <span lang="ML">സാംസ്കാരിക</span>, <span lang="ML">രാഷ്ട്രീയ സിദ്ധാന്ത നിർമ്മിതികളിലൂടെ
വ്യാജ ജൈവബുദ്ധിജീവികളും ചേർന്നുണ്ടാക്കുന്ന</span> <span lang="ML">ഹെഗമണിയാണ്
ഇത്തരം </span>'<span lang="ML">വിശുദ്ധ</span> <span lang="ML">പോരാളി </span>'<span lang="ML">കളുടെ അധികാരജന്യമായ ഗർഭപാത്രം. എന്നാൽ നാം തീവ്രവാദത്തെ ഇപ്പോഴും
അത്തരമൊരു സമഗ്രമായ അർത്ഥത്തിൽ കാണുന്നതിന് പകരം തീവ്രവാദിയെ ഒറ്റതിരിച്ച് സ്വയം
വഴിതെറ്റി സഞ്ചരിച്ച ഒരു വിശ്വാസിയായി കാണുന്നു. അതിൽനിന്ന് വ്യത്യസ്തമായ
വിശകലനശ്രമങ്ങളെ മുഴുവൻ വിശ്വാസിയുടെ അപരവൽക്കരണമായി കാണുന്നു. ഇവിടെ വിശ്വാസമോ</span>,
<span lang="ML">വിശ്വാസിയോ അല്ല പ്രശ്നം</span>; <span lang="ML">വിശ്വാസിയെ സ്വന്തം
വിശ്വാസത്തിന്റെ ഇരയാക്കുന്ന മതാധികാരത്തിന്റെയും</span>, <span lang="ML">അതിന്റെ
ഹെഗമണികളുടെയും അവയുടെ വ്യാജ</span> <span lang="ML">ജൈവബുദ്ധിജീവികളുടെയുമാണ്</span>.
<span lang="ML">വിചാരണ ചെയ്യപ്പെടെണ്ടത് വിശ്വാസികളല്ല</span>, <span lang="ML">അവരെ അധികാരത്തിന്റെ
ആവശ്യങ്ങൾക്കനുസരിച്ച് തീവ്രവാദികളായി വികസിപ്പിച്ചെടുത്ത് വിതരണം ചെയ്യുന്ന</span>,
<span lang="ML">വിശ്വാസിവർഗ്ഗത്തിന്റെ ജൈവബുദ്ധിജീവികളായി നടിക്കുന്ന
അധികാരത്തിന്റെ സ്വന്തം</span> <span lang="ML">ബുദ്ധിജീവികളാണ്. അവർ പക്ഷേ
അധികാരത്തിനൊപ്പം എന്നും അധികാര ബന്ധിയായ ഹിംസകളുടെ ഉത്തരവാദത്തിൽനിന്ന്
വിദഗ്ധമായി രക്ഷപ്പെടുന്നു. കുറ്റമല്ല</span>, <span lang="ML">പാപബോധം പോലും
ഹിംസയുടെ അവസാന കണ്ണിയായ ആരാച്ചാരിലേയ്ക്ക് ഒളിച്ചു കടത്തപ്പെടുന്നു.</span> </span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">യുക്തിയും
ദേശീയതയും</span><span style="font-family: AnjaliOldLipi; font-size: 12pt;"> </span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">പരസ്പരം മനസിലാകുന്ന ഒരു പൊതുഭാഷയിൽ സംസാരിക്കുന്നവരുടെ
ഇടയിൽ നടക്കുന്ന ആശയവിനിമയങ്ങളിൽ ഒക്കെ ഭാഷ മാത്രമല്ല യുക്തിയും ഒരുപകരണമായി
പ്രവർത്തിയ്ക്കുന്നുണ്ട്. ഇന്നത്തെപ്പോലൊരു തണുപ്പ് ചരിത്രത്തിൽ ഇന്നുവരെ
ഉണ്ടായിട്ടില്ല എന്ന് പറയുന്ന ആളിനോട് ഇന്നലെ പതിനെട്ട് ഡിഗ്രിയായിരുന്നു</span><span style="font-family: AnjaliOldLipi; font-size: 12pt;">, <span lang="ML">ഇന്നത് ഇരുപത്തിനാലാണെന്നിരിക്കെ ഇതെങ്ങനെ
ചരിത്രത്തിലെ ഏറ്റവും തണുത്ത ദിവസമാകും എന്ന് ചോദിക്കുന്നിടത്ത് ആ യുക്തിയുണ്ട്.
അതിനെ ഉഷ്ണമാപിനികൾകൊണ്ട് യൂറോപ്പ് കാലാവസ്ഥയിൽ നടത്തുന്ന അധിനിവേശത്തിന്റെ
യുക്തിയാണ് നിന്റേത്</span>, <span lang="ML">അത് അപര ഹിംസയാണ് എന്നൊക്കെ
വ്യാഖ്യാനിക്കുന്നതിലും ഉപകരണം യുക്തി തന്നെ. പക്ഷേ അതിന്റെ രീതിശാസ്ത്രം</span>
<span lang="ML">എമ്പെരിക്കൽ അല്ല എന്ന് മാത്രം. ഇവർ നിരസിക്കുന്നത് സ്വാഭാവികമായും
യുക്തിയെ അല്ല. അതിന്റെ രീതിശാസ്ത്രത്തെയാണ്. </span></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">ഒരു
സംവേദനോപകരണം എന്ന നിലയിൽ</span><span style="font-family: AnjaliOldLipi; font-size: 12pt;"> <span lang="ML">ഭാഷയിൽ ചിഹ്നവ്യവസ്ഥയ്ക്കൊപ്പം യുക്തിയും ഉൾചേരുന്നുണ്ടെന്ന് നാം
കണ്ടുകഴിഞ്ഞു. പക്ഷേ ഈ യുക്തിയെ ആര് നിർണ്ണയിക്കും</span>? <span lang="ML">സാമാന്യവ്യവഹാരങ്ങളിലൂടെ
സജീവമായി നിലനില്‍ക്കുന്ന ഒരു ഭാഷയുടെ യുക്തിവ്യവസ്ഥ അതിന്റെ ഉപഭോക്താക്കളായ</span> <span lang="ML">സാമാന്യജനം നിശ്ചയിക്കുന്നതാവണമെന്നില്ല. അത് എല്ലായിപ്പോഴും അധികാരം
നിർണ്ണയിക്കുന്നതും പൊതുബോധം നടപ്പിലാക്കുന്നതുമായ ഒന്നായിരിക്കും</span>. <span lang="ML">ആ നിലയ്ക്കാണ് പൊതുബോധത്തിന് അധികാരവുമായുള്ള ചാർച്ചകളെ
വിലയിരുത്തേണ്ടതും. പൊതുബോധത്തിന്റെ യുക്തിപദ്ധതി അധികാരത്തിന്റെ
നിയന്ത്രണപരിധിയ്ക്ക് പുറത്ത് പോകാതിരിക്കാൻ അത് കണ്ടുപിടിച്ച ഒരു പ്രതിരോധ
തന്ത്രമാണ് യുക്തിയുടെ ദേശീയത. ദേശീയവും</span>, <span lang="ML">മതപരവും</span>, <span lang="ML">വംശീയവും</span>, <span lang="ML">വർഗ്ഗീയവും</span>, <span lang="ML">ജാതീയവും</span>,
<span lang="ML">ലിംഗപരവുമായ പരിധികൾക്ക് ഉള്ളിലല്ലാതെ ഒരു യുക്തിയ്ക്കും ജൈവമായ
നിലനിൽപ്പില്ലെന്നും</span>, <span lang="ML">അല്ലാത്ത യുക്തികളൊക്കെ അധിനിവേശ യുക്തികളാണെന്നും
പ്രചരിപ്പിക്കുന്നത് അധികാരത്തിന്റെ മറുപക്ഷമല്ല</span>, <span lang="ML">അധികാരം
തന്നെയാണ്. </span></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">അധികാരത്തിന്
അദൃശ്യമായ പരിധികൾ ഉണ്ടെന്നും അത് നിരന്തരം അധികാരവിരുദ്ധമായ സംവർഗ്ഗങ്ങളെ
സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്നും സാമ്രാജ്യങ്ങൾക്കറിയാം. അവരുടെ അധികാര
താല്പര്യങ്ങൾ തുറന്നിട്ട സങ്കേതങ്ങളുടെ സാധ്യതകൾ ഉപയോഗിച്ച് തന്നെ ഈ
വിരുദ്ധചേരിയും ആഗോളവൽക്കരിക്കപ്പെട്ടേയ്ക്കാം എന്ന സാധ്യതയെക്കുറിച്ച് അവർക്ക്
ബോധ്യമുണ്ട്. അപ്പോൾ അത്തരം ഒരു കേന്ദ്രീകരണത്തെ എങ്ങനെ ചെറുക്കാം എന്നതാണ്
പ്രശ്നം. അതിന്റെ ഏറ്റവും ലളിതമായ മറുപടിയാണ് യുക്തിയുടെ വികേന്ദ്രീകരണം.
അധികാരവികേന്ദ്രീകരണം എന്നത് അതിന്റെ കൊഴിഞ്ഞുപോക്കല്ല. മറിച്ച് സാമ്രാജ്യത്വം</span><span style="font-family: AnjaliOldLipi; font-size: 12pt;"> <span lang="ML">എന്ന ബ്രഹദാഖ്യാനത്തിന്റെ ഘടനാപരമായ
സങ്കീർണ്ണതകളെ അധികാരം മുൻനിർത്തി ഏകോപിപ്പിക്കുവാനുള്ള ഒരു ഭരണപദ്ധതി മാത്രമാണ്.
ഒരുവശത്തുകൂടി സാമ്രാജ്യം എന്ന</span> <span lang="ML">ബ്രഹദാഖ്യാനത്തിന്റെ
സാധ്യതകളെ</span> <span lang="ML">അധികാരമുപയോഗിച്ച് നിലനിർത്തുകയും എന്നാൽ ആ
പ്രക്രിയയിൽ പ്രശ്നാധിഷ്ഠിതമായി ഉണ്ടാകുന്ന പ്രതിഷേധങ്ങളുടെ സൂക്ഷ്മാഖ്യാനങ്ങളെ
വികേന്ദ്രീകൃതവും</span> <span lang="ML">പ്രാദേശികവുമായി വിഭജിച്ച്
നേരിടാൻ സഹായിക്കുകയും ചെയ്യുന്ന ഒരു ഭരണപദ്ധതിയാണത്.</span> <span lang="ML">ദേശീയവും</span>, <span lang="ML">മതപരവും</span>, <span lang="ML">ജാതീയവും</span>,
<span lang="ML">ലിംഗപരവും</span>, <span lang="ML">വർഗ്ഗപരവും</span>, <span lang="ML">വംശീയവുമായ
ജൈവസങ്കീർണ്ണതകൾ ഉല്പാദിപ്പിക്കുന്ന വൈകാരിക വൈരുദ്ധ്യങ്ങളെ</span> <span lang="ML">മറ്റുപലതിനും എന്നപോലെ അധികാരം ഇതിനും മറയാക്കുന്നു. </span></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">യുക്തിനിഷേധത്തിലെ
അധികാരമൂലധനനിക്ഷേപം</span><span style="font-family: AnjaliOldLipi; font-size: 12pt;"> </span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">യുക്തി അതിന്റെ രീതിശാസ്ത്രത്തിനനുസരിച്ച് സത്താപരമായി
മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഒരു നിലയിലും അത് ശാസ്ത്രമാത്രമായ ഒന്നല്ല.
മാനുഷികമായ എല്ലാ വ്യവഹാരങ്ങളിലും യുക്തിയുണ്ട്</span><span style="font-family: AnjaliOldLipi; font-size: 12pt;">; <span lang="ML">വിശ്വാസത്തിലുമുണ്ട്. ഒരു
യുക്തിയുമില്ലാതെയല്ല പന്ത്രണ്ട് ചാവേറുകൾ</span> <span lang="ML">പെഷവാറിലെ
പട്ടാള വിദ്യാലയത്തിലേയ്ക്ക് കയറിവന്നതും കണ്ണിൽ കണ്ടവരെയൊക്കെ കൊന്നുതള്ളിയതും.
ഇവിടെ വ്യത്യാസം അവരുടെ യുക്തിയുടെ രീതിശാസ്ത്രം വിശ്വാസാധിഷ്ഠിതമാണെന്നതാണ്. </span></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">വിശ്വാസത്തിന്റെയും</span><span style="font-family: AnjaliOldLipi; font-size: 12pt;">, <span lang="ML">ശാസ്ത്രത്തിന്റെയും വഴി വേർപെടുന്നത് യുക്തിയുടെ
സാന്നിദ്ധ്യവും അസാന്നിദ്ധ്യവും അവലംബമാക്കിയല്ല</span>, <span lang="ML">മറിച്ച്
അവയുടെ രീതിശാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയാണ്. സൃഷ്ടിവാദം അംഗീകരിക്കുന്ന
വിശ്വാസിയുടെ</span> <span lang="ML">യുക്തി ദൈവത്തിന്റെ അതിഭൗതികതയിൽ
വിശ്വസിക്കുകയും അവിടം തൊട്ട് മുന്നോട്ടുള്ള കാര്യങ്ങളെയൊക്കെ ഈ വിശ്വാസം നല്കുന്ന
സൗകര്യം ഉപയോഗിച്ച് ഭൗതികമായി തന്നെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഈ</span> <span lang="ML">രീതിശാസ്ത്രം ഉല്പാദിപ്പിക്കുന്ന സത്താപരമായ പൂർണ്ണത ജീവിതത്തിന്റെ
അനിശ്ചിതത്വങ്ങളെ നിസ്സഹായമായി അനുഭവിക്കുന്ന മനുഷ്യകുലത്തിന്റെ അവലംബത്തിനായുള്ള ആഗ്രഹത്തിന്റെ
സിദ്ധാന്തരൂപം എന്ന നിലയിൽ മനുഷ്യന്റെ ഒരു</span> <span lang="ML">വൈകാരിക</span> <span lang="ML">ആവശ്യമാണ്.</span> <span lang="ML">എമ്പെരിസിസത്തിന്റെ പക്കൽ ഈ വൈകാരിക
ആവശ്യത്തിന് പരിഹാരമില്ല. വ്യാജപരിഹാരങ്ങളുടെ സാംസ്കാരികയുക്തികളെ ആ
രീതിശാസ്ത്രത്തിന് അംഗീകരിക്കാനുമാവില്ല. ഇത്രയും നാൾ നാം അനുഭവിച്ച</span>, <span lang="ML">ജീവിച്ച സ്വത്വം</span>, <span lang="ML">അത് കടന്നുപോയ വൈകാരികവും</span>, <span lang="ML">കായികവുമായ അസ്തിത്വം</span>, <span lang="ML">അതിനുള്ളിൽ നാം
സങ്കല്പിച്ചെടുത്ത് പ്രണയിച്ച ഞാൻ എന്ന ബോധം ഒക്കെയും</span> <span lang="ML">മരണത്തോടെ ഒരുദിവസം ഇല്ലാതാവുമെന്നത്</span>, അത് തന്നെ പൊടുന്നനെ ഒരു
ദിവസം സംഭവിക്കുന്നതല്ല, അതൊരു തുടർച്ചയാണെന്നത്,<span lang="ML"> ജീവിതമെന്ന
നിരന്തര സമരത്തിന് നല്‍കുന്നത് വല്ലാത്തൊരു അനാഥത്വ</span>, <span lang="ML">അന്യഥാത്വ
ബോധമാണ്. ആ യാഥാർത്ഥ്യത്തെ അംഗീകരിക്കാൻ അവരവരുടെ ചുരുങ്ങിയ </span>ജീവിത<span lang="ML"> ഇട</span>ങ്ങളിൽ<span lang="ML"> തങ്ങളെ നായികാനായകരൂപങ്ങളിൽ മാത്രം കണ്ട്
ശീലിച്ച മനുഷ്യന്റെ</span> <span lang="ML">ദർശനപരിസരം മാറണം. അതൊരു വലിയ
വെല്ലുവിളിയാണ്. വ്യക്തി തലത്തിൽ മനുഷ്യൻ ഒറ്റയ്ക്ക് ഏറ്റെടുക്കുകയും ഒറ്റയ്ക്ക്
ചെയ്യുകയും ചെയ്യേണ്ട യുദ്ധം. ഇതിനെ റദ്ദ് ചെയ്യുകയാണ് മറ്റൊരു യുക്തിയെ
മുന്നോട്ട് വയ്ക്കുന്നതിലൂടെ മതം ചെയ്യുന്നത്.</span> </span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">അധികാരത്തിന്റെ ഒരു ഉപകരണമെന്ന നിലയിൽ മതം മുന്നോട്ട്
വയ്ക്കുന്ന ഈ വ്യാജ സാന്ത്വനം യഥാർത്ഥത്തിൽ അധികാരത്തിന്റെ ഭരണപരമായ ആവശ്യം
മാത്രമാണ്</span><span style="font-family: AnjaliOldLipi; font-size: 12pt;"> . <span lang="ML">പ്രതിഷേധങ്ങളെ</span>, <span lang="ML">അവയ്ക്ക് പിന്നിലുള്ള
നീതിനിഷേധങ്ങളുടെ അനുഭവതലത്തിലുള്ള യുക്തിയുടെ</span> <span lang="ML">വസ്തുനിഷ്ഠതയെ</span> <span lang="ML">തടയുകയാണ് ലക്ഷ്യം. മരണാനന്തര ജീവിതം വ്യക്തിഗതമായ ഒരു വാഗ്ദാനമാണ്.
അതിന്റെ വിശദാംശങ്ങളും കരാറും</span>, <span lang="ML">വ്യവസ്ഥകളും ഒക്കെ
വ്യക്തിഗതമാണ്. ഒരു സമൂഹത്തിന് മുഴുവനായി സ്വർഗ്ഗം</span> <span lang="ML">വാഗ്ദാനം
ചെയ്യുന്ന ഒരു മതത്തെയും നാം നാളിതുവരെ കണ്ടിട്ടില്ല. ദൈവീകമായ</span> <span lang="ML">പരീക്ഷണങ്ങൾ വ്യക്തിതലത്തിലാണ്. പ്രതിഫലവും അതേ. എന്നാൽ ശിക്ഷ മാത്രം
സാമൂഹ്യമായിരിക്കും. ഒരു ഗ്രാമത്തെ</span>, <span lang="ML">ഒരു ഗോത്രത്തെ</span>, <span lang="ML">വേണമെങ്കിൽ ഒരു വൻകരയെ തന്നെ ഇല്ലാതാക്കാവുന്ന ദൈവീക ശിക്ഷകൾ പലപ്പോഴും
വന്നുഭവിക്കുന്നത് വ്യക്തികൾ ചെയ്ത കുറ്റത്തിനാവും. ആ നിലയിലാണ്</span> <span lang="ML">മതം യുക്തിയുടെ</span> <span lang="ML">വ്യക്തിതല സംവാദസാധ്യതകളെ
നിഷേധിക്കുകയും അതിനെ</span> <span lang="ML">സാമൂഹ്യ സാംസ്കാരിക ഹെഗമണികളിൽ
നിക്ഷേപിക്കുകയും ചെയ്യുന്നത്</span>. <span lang="ML">പൊതുബോധമായി പരിവർത്തിക്കുന്ന
അത്തരം ഹെഗമണികളിലൂടെയാണ് അധികാരം അതിന്റെ സാമൂഹ്യാംഗീകാരവും കേന്ദ്രീകരണവും</span>
<span lang="ML">ഉറപ്പ് വരുത്തുന്നത്. അപ്പോൾ സ്വാഭാവികമായും അതിന് യുക്തിയെ
ദേശീയവും</span>, <span lang="ML">മതപരവും</span>, <span lang="ML">വംശീയവും</span>, <span lang="ML">വർഗ്ഗീയവും</span>, <span lang="ML">ലിംഗപരവുമായ അധികാര നിർമ്മിതങ്ങളായ
സ്വത്വവിഭജനങ്ങളിലേയ്ക്ക് വികേന്ദ്രീകരിക്കേണ്ടിവരും. അതിന്റെ യുക്തി
എല്ലായിടത്തും ഒന്നാവാൻ സാധ്യമല്ല. അതുകൊണ്ട് തന്നെ ഫലത്തിൽ ജീവിതത്തിന്റെ
സാംസ്കാരിക മൂലധനം മുഴുവൻ ചിലവാക്കപ്പെട്ടിട്ടുള്ള യുക്തിയെ</span>, <span lang="ML">അതിന്റെ സാർവ്വജനീനതയെ വിഘടിപ്പിച്ച് അതിൽ വികേന്ദ്രീകൃതമായി തന്റെ</span> <span lang="ML">മൂലധനം നിക്ഷേപിക്കുക എന്നത് അധികാരത്തിന്റെ ആവശ്യമാണ്.</span> </span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">മതേതരത്വം എന്ന </span><span style="font-family: AnjaliOldLipi; font-size: 12pt;">'<span lang="ML">ബുൾഷിറ്റ്</span>'' </span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">മതേതരത്വം വെറും ബുൾ ഷിറ്റാണെന്ന് കാഞ്ചാ ഏലയ്യ</span><span style="font-family: AnjaliOldLipi; font-size: 12pt;"> അഭിപ്രായപ്പെടുന്നു<span lang="ML">. എന്നാൽ മതങ്ങളിൽ</span>
<span lang="ML">നിലനില്‍ക്കുന്ന സാമ്രാജ്യത്വ</span>, <span lang="ML">അധികാര
താല്പര്യങ്ങൾ ബഹുസ്വരതയുടെ ജനാധിപത്യ</span>,<span lang="ML"> സാംസ്കാരിക</span> <span lang="ML">സംവാദ സ്ഥലങ്ങളെ എങ്ങനെ അഭിസംബോധന ചെയ്യും എന്നതിനെക്കുറിച്ച്
അദ്ദേഹത്തിനോ</span> <span lang="ML">മതസ്വത്വവാദത്തിനോ മറുപടികളില്ല</span>. <span lang="ML">സ്വത്വത്തിന്റെ വിവിധങ്ങളായ അടരുകളെയും അവ തമ്മിലുള്ള വൈരുദ്ധ്യങ്ങളെയും
നേരിടുന്ന ഒരു യുക്തി പദ്ധതിയില്ല. ന്യൂനപക്ഷ മതസ്വത്വത്തിന്റെ പേരിൽ</span>, <span lang="ML">ദളിത് സ്വത്വത്തിന്റെ പേരിൽ</span>, <span lang="ML">ലൈംഗീക
ന്യൂനപക്ഷസ്വത്വത്തിന്റെ പേരിൽ ഒക്കെയുള്ള അനീതികൾ ഒരുവശത്ത് നിലനില്‍ക്കുമ്പോഴും
ഇതിന്റെ ഇരകളിലെ സ്ത്രീയും പുരുഷനും അനുഭവിക്കുന്നത് ഒരേ പ്രശ്നമല്ല. വിശദാംശങ്ങളെ
സംബന്ധിച്ചിടത്തോളം</span> <span lang="ML">കറുത്ത വർഗ്ഗത്തിൽ പെട്ട
സ്ത്രീയനുഭവിക്കുന്ന പ്രശ്നമല്ല വെളുത്ത സ്ത്രീയുടേത്</span>, <span lang="ML">കറുത്ത
ഗേയുടെയല്ല വെളുത്തവന്റേത്</span>, <span lang="ML">കറുത്ത ലെസ്ബിയൻ സ്ത്രീയുടെതല്ല
വെളുത്തവളുടേത്. സൂക്ഷ്മങ്ങളായ ഇത്തരം ആഖ്യാന സങ്കീർണ്ണതകളെ നേരിടാൻ ഇവരുടെ
പക്കലും സൈദ്ധാന്തികമോ</span>, <span lang="ML">പ്രായോഗികമോ ആയ ഉപകരണങ്ങളില്ല.
ഉള്ളത് ദളിതന്റെ</span>, <span lang="ML">മതന്യൂനപക്ഷങ്ങളുടെ</span>, <span lang="ML">ലൈംഗീക
ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളെ ആ നിലയിലുള്ള വർഗ്ഗീകരണത്തിന്റെ
രാഷ്ട്രീയത്തിനുള്ളിൽ നിന്ന് സ്ത്രീയും പുരുഷനും നേരിട്ടുകൊള്ളണമെന്നും അല്ലാത്തവർ
സ്വത്വ വഞ്ചകരായിരിക്കുമെന്നുമുള്ള തിട്ടൂരമാണ്. ഇത് ഇവർ അടിമുടി</span> <span lang="ML">എതിർക്കുന്ന കമ്യൂണിസ്റ്റ് വർഗ്ഗസിദ്ധാന്തത്തിന്റേതിന് സമാനമാംവിധം
യാന്ത്രികമായ ഒരു സൈദ്ധാന്തിക ചട്ടക്കൂടാണ്. ഇതിനെതിരേ ഉയരുന്ന സ്വാഭാവികമായ
ചോദ്യങ്ങളെ</span> <span lang="ML">ഇടത്</span>, <span lang="ML">കമ്യൂണിസ്റ്റ്
മതേതര യുക്തികൾ എന്നുവിളിച്ച് ശത്രുപക്ഷത്ത് പെടുത്തി അവർ</span> <span lang="ML">റദ്ദ് ചെയ്തെടുക്കുന്നത് അധികാരത്തിന്റെ സംവാദ വിമുഖമായ</span> <span lang="ML">രീതിശാസ്ത്രമവലംബിച്ചാണ് എന്നതിലാണ് മൗലീകമായ</span> <span lang="ML">തമാശ! </span></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">ബഹുസ്വരമായ ഒരു സമൂഹത്തിൽ മതപരമായ യുക്തികളുടെ ഏകശിലോന്മുഖത
ഉയർത്തുന്ന വെല്ലുവിളികളെയും ആശയക്കുഴപ്പങ്ങളെയും ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന
നീതി നിഷേധങ്ങളെയും കാര്യ-കാരണപ്പൊരുത്തത്തിന്റെ വിശാലമായ സംവാദയുക്തികളിൽ നിന്ന്
കേവലം പ്രശ്നങ്ങളിലേയ്ക്ക് മാത്രമായി ചുരുക്കി സംവദിക്കുന്നതിൽ ഒരു അധികാര തന്ത്രമുണ്ട്</span><span style="font-family: AnjaliOldLipi; font-size: 12pt;">. <span lang="ML">മനുഷ്യന്റെ വൈകാരിക ആവശ്യങ്ങളുടെ ഭാഗമായി
മതത്തെയും</span>, <span lang="ML">വിശ്വാസത്തെയും വ്യക്തിഗത സ്വകാര്യ ഇടങ്ങളിൽ
നിലനിർത്തിക്കൊണ്ട് തന്നെ ബഹുസ്വരമായ ദേശീയ ഇടങ്ങളിൽ മതേതരമായ എമ്പെരിക്കൽ
യുക്തികളുടെ സംവാദസ്ഥലം നിലനിർത്തുക എന്ന നീക്ക്പോക്ക് പോലും മതസ്വത്വവാദത്തിന്റെ വ്യാജ
ജൈവബുദ്ധിജീവികൾക്ക് സ്വീകാര്യമല്ല. അതിന് കാരണം മറ്റൊന്നുമല്ല</span>; <span lang="ML">അധികാരവും</span>, <span lang="ML">പ്രതിനിധാനത്തിലൂടെ അതിൽ ഉറപ്പാക്കാവുന്ന
പങ്കും തന്നെ. പക്ഷെ സമഗ്രമായ ഒരു സാംസ്കാരികപരിണാമത്തിന്റെ തുറസ്സിൽ വച്ചല്ലാതെ
പ്രതിനിധാനത്തിലൂടെ ലഭിക്കുന്ന അധികാരത്തിന്റെ പങ്ക് ഒരു സ്വത്വവിഭാഗത്തിന്റെയും
സമഗ്രവികസനത്തിലേയ്ക്ക് കലാശിക്കില്ല എന്ന് മാത്രം. അതിന് ഇന്ത്യൻ പാർലമെന്ററി
ജനാധിപത്യത്തിന്റെ ചരിത്രത്തിൽ തന്നെ</span> <span lang="ML">നിരവധി
തെളിവുകളുണ്ട്.</span> </span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">മതേതരത്വം വെറും കാളത്തീട്ടമാണെന്ന് പറയുന്നവർ ദളിതരോ</span><span style="font-family: AnjaliOldLipi; font-size: 12pt;">, <span lang="ML">മതന്യൂനപക്ഷങ്ങളൊ മാത്രമല്ല എന്നതാണ് ഇതിലെ
വൈചിത്ര്യം. സംഘപരിവാരങ്ങളുടെ ഹിന്ദുത്വ യുക്തികളിലേക്ക് നിർണ്ണായകമായ ഒരു സംഭാവന
എന്ന നിലയിൽ </span>കപട<span lang="ML">മതേതരത്വം എന്ന കല്പന അദ്വാനി മുന്നോട്ട്
വച്ചത് ഒരു ദശാബ്ദം മുമ്പേ ആണ്. മതേതരത്വം എങ്ങനെ ഇരയ്ക്കും വേട്ടക്കാരനും ഒരുപോലെ
നിഷിദ്ധമാകും</span>? <span lang="ML">മറുപടി ലളിതമാണ്. മതം ആത്യന്തികമായി ഒരു
അധികാരസ്ഥാപനമാണ്. അതിനെ അവലംബിച്ചുള്ള ഏത് സാമൂഹ്യ</span>, <span lang="ML">രാഷ്ട്രീയ
സംവർഗ്ഗ നിർമ്മിതിയിലും ആ താല്പര്യവും കടന്നുകൂടും. അത് ആർക്കുവേണ്ടി
നിർമ്മിക്കപ്പെടുന്നോ അവരെയും മറികടന്ന് ഒടുവിൽ അധികാരത്തിന്റെ മാത്രം
താല്പര്യങ്ങളിലേയ്ക്ക് ചുരുങ്ങും. എണ്ണം വച്ച് നോക്കിയാൽ</span> <span lang="ML">മതരാഷ്ട്രവാദം കൊന്നൊടുക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വവാദികളെയോ</span>,
<span lang="ML">ഇതര മതസാമ്രാജ്യത്വ വാദികളെയോ അല്ല</span>, <span lang="ML">അടിസ്ഥാനപരമായി</span> <span lang="ML">അതാത് മതങ്ങളിലെ അതിന്റെ</span> <span lang="ML">ഇരകളെ തന്നെയാണ്.
അതിൽനിന്ന് തന്നെ മതവാദവും</span>, <span lang="ML">മതരാഷ്ട്രവാദവും അവയ്ക്ക്
സൈദ്ധാന്തിക പ്രതിരോധം തീർക്കുന്ന സ്വത്വവാദവും ഒക്കെ</span> <span lang="ML">ആരെ
പ്രതിനിധാനം ചെയ്യുന്നു എന്നത് വ്യക്തമല്ലേ. മതേതരത്വം സ്വന്തം അതിജീവനത്തിന്റെ
സാംസ്കാരിക ഘടനയായി വികസിപ്പിച്ചെടുത്ത സാധാരണ വിശ്വാസികളുടെ</span> <span lang="ML">ആവശ്യമല്ല അത്. അവരുടെ</span> <span lang="ML">നിർമ്മിതിയല്ല
മതമൗലീകവാദവും. അവരുടെ മൗലീകമായ ആവശ്യം അതിജീവനമാണ്. അതിൽ സ്വന്തം താല്പര്യങ്ങൾ
മുൻനിർത്തി വിഷം കുത്തിവയ്ക്കുന്ന</span>, <span lang="ML">പ്രതിരോധ കുത്തിവയ്പ്പ്
നടത്തുന്നവരെ സാംസ്കാരികമായി ഹിംസിക്കുന്ന ആക്രമണത്വരയാണ് മതേതരത്വത്തിന്റെ
ബഹുസ്വര</span>, <span lang="ML">ജനാധിപത്യ മൂല്യങ്ങളെ കാളത്തീട്ടമാക്കി
അപഹസിക്കുന്നത്. </span></span></div>
<div class="MsoNormal" style="text-align: justify;">
<span style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span style="font-family: AnjaliOldLipi; font-size: 12pt;">സാമ്രാജ്യത്വവും
മതമൗലീകവാദവും </span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">എല്ലാ തരം</span><span style="font-family: AnjaliOldLipi; font-size: 12pt;"> <span lang="ML">തീവ്രവാദസംഘടനകളും</span> <span lang="ML">നിലനില്ക്കുന്നതും</span>
<span lang="ML">ഒത്തുകൂടുന്നതും സാമ്രാജ്യത്വ വിരുദ്ധതയുടെ ഒരു പൊതു
പ്ലാറ്റ്ഫോമിലാണ്. അവർ പ്രസംഗിക്കുന്നതും</span>, <span lang="ML">സിദ്ധാന്തനിർമ്മാണം
നടത്തുന്നതും ഇതിനെ മുൻനിർത്തിയാണ്.</span> സംഘപരിവാറിന്റെ ജൈവബുദ്ധിജീവികൾ എല്ലാത്തരം
ജ്ഞാനത്തിന്റെയും ഉറവിടം ഹൈന്ദവഗ്രന്ധങ്ങളാണെന്നും യൂറോപ്പിനോടുള്ള ധൈഷണികദാസ്യം
കൊണ്ടാണ് ഇന്ത്യയിലെ മതേതരവാദികൾ അതിനെ കണ്ടില്ലെന്ന് നടിക്കുന്നതെന്നും അഭിപ്രായപ്പെടുന്നത്
അതുകൊണ്ടാണ്.<span lang="ML"> എന്നാൽ</span> ഇവയും<span lang="ML"> താലിബാനും</span>, <span lang="ML">അൽഖ്വൈദയും ഉൾപ്പെടെയുള്ള വകഭേദങ്ങളൊക്കെയും അ</span>വയുടെ<span lang="ML">
വികാസത്തിന്റെ പല ഘട്ടങ്ങളിലായി സാമ്രാജ്യത്വത്തിന്റെ ഉപകരണങ്ങളായി
പ്രവർത്തിച്ചവയാണെന്നതും</span> <span lang="ML">ഓർക്കണം. പ്രശ്നാധിഷ്ഠിതമായി
ആരുമായും സഹകരിക്കാൻ ബുദ്ധിമുട്ടില്ലാത്ത ഇവർക്ക് സൈദ്ധാന്തികമായി</span> <span lang="ML">സഹകരിക്കാനേ പറ്റാത്തത് സാമ്രാജ്യത്വവുമായോ</span>, <span lang="ML">കമ്പോളവുമായോ</span>,
<span lang="ML">കോർപ്പറേറ്റുകളുമായോ ഒന്നുമല്ല</span>; <span lang="ML">അത് മതേതരത്വം</span>,
<span lang="ML">ജനാധിപത്യം</span>, <span lang="ML">ബഹുസ്വരത തുടങ്ങിയ ചില
മൂല്യങ്ങളുമായാണ്. ഇവരുടെ വ്യവഹാര മണ്ഡലം സംവാദത്തിന്റെയല്ല</span>, <span lang="ML">യുദ്ധത്തിന്റെ</span>, <span lang="ML">ഹിംസയുടെയാണ്. അതിന്റെ യഥാർത്ഥ
യുക്തിയാണ് പാക് താലിബാൻ പെഷവാർ സ്കൂൾ ആക്രമണത്തെ ന്യായീകരിക്കാനായി മുന്നോട്ട്
വച്ചത്. </span></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">മതവും
അധികാരവുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ കണക്കുപുസ്തകമാണ് ചരിത്രം. ഇവ രണ്ടല്ല</span><span style="font-family: AnjaliOldLipi; font-size: 12pt;">, <span lang="ML">ഒന്ന് തന്നെയാണ്. പല രാഷ്ട്രീയവ്യവസ്ഥകളിലും
അവ നിലനിന്നത് അങ്ങനെയാണ്. ഇന്നും ഒരു മതരാഷ്ട്രത്തിൽ ഇത് രണ്ടായല്ല</span>, <span lang="ML">ഒന്നായി തന്നെയാണ് നിലനില്‍ക്കുന്നത്. ഇത് രണ്ടായി നിലനില്‍ക്കുന്നത് ചില
പ്രതികൂല സാഹചര്യങ്ങളിൽ മാത്രമാണ്. അതാണ്</span> <span lang="ML">മതേതരത്വത്തിലും</span>,
<span lang="ML">ജനാധിപത്യത്തിലും</span>, <span lang="ML">ബഹുസ്വരതയിലും അധിഷ്ഠിതമായ
സാംസ്കാരിക അന്തരീക്ഷം ഉല്പാദിപ്പിക്കുന്നത്</span>. <span lang="ML">ആ
അന്തരീക്ഷത്തി</span>ലാണ്, <span lang="ML">അവിടെ മാത്രമാണ് ഒരു പ്രതിരോധതന്ത്രമെന്ന
നിലയിൽ മതം മൗലീകവാദത്തെ ചില വ്യക്തിഗത അപഭ്രംശങ്ങളായി കണ്ട് കയ്യൊഴിയുന്നത്.
പെഷവാർ സ്കൂൾ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ സർക്കാർ വിളിച്ചുകൂട്ടിയ
സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുമ്പോഴും</span> <span lang="ML">ജമായത്തെ
ഇസ്ലാമിയുടെ മുൻതലവൻ മരിച്ച തീവ്രവാദികളെ രക്തസാക്ഷികൾ എന്നാണ് വിശേഷിപ്പിച്ചത്
എന്ന് പറയുന്നത് അവാമി വർക്കേഴ്സ് പാർട്ടിയുടെ സെക്രട്ടറിയായ</span>, <span lang="ML">ഫറൂഖ് താരിഖ് എന്ന പാകിസ്ഥാനിയാണ്. അവരുടെ ആജന്മവൈരിയായ ഇന്ത്യയുടെ
തെക്കേയറ്റത്തുള്ള കേരളത്തിൽനിന്ന് ഇറങ്ങുന്ന തേജസ് പത്രവും താലിബാനികളെ
തീവ്രവാദികളെന്നല്ല പോരാളികൾ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാലും താലിബാന്
തെഹ്രീക്ക് താലിബാനുമായും</span>, <span lang="ML">പാകിസ്ഥാനിലെ ജമായത്തെ
ഇസ്ലാമിക്ക് ഇന്ത്യൻ ജമായത്തെ ഇസ്ലാമിയുമായും ഒന്നും ഒരു ബന്ധവുമില്ല. മൗദുദിയുടെ
പുസ്തകത്തിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ പ്രസാധനത്തിനും വായനക്കാരുള്ള
പുസ്തകത്തിന്റെ പതിപ്പ് പിന്നെയും പിന്നെയും ഇറങ്ങും</span>, <span lang="ML">അതിൽ
പ്രസാധകർക്ക് കച്ചവടതാല്പര്യമേ ഉള്ളു എന്ന വാദം മതിയാവും!</span> </span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">ഒരു
മതത്തിനും മറ്റൊരു ദൈവത്തെയോ</span><span style="font-family: AnjaliOldLipi; font-size: 12pt;">,
<span lang="ML">അങ്ങനെയൊരു സാധ്യതയെയോ അംഗീകരിക്കാനാവില്ല. എല്ലാ മതങ്ങളും തങ്ങളുടെ
യുക്തിയെ തന്നെയാണ് അനിഷേധ്യമായ പ്രപഞ്ചയുക്തിയായി കാണുന്നത്. അവയെ
നിഷേധിക്കുന്നവർ ദൈവനിഷേധികളാണ്. ദൈവനിഷേധം എന്നത് വ്യക്തിതലത്തിൽ നടന്നാലും
അതിന്റെ പാർശ്വഫലങ്ങൾ വ്യക്തിയിൽ ഒതുങ്ങുന്നതായിരിക്കില്ല. അതാണ് മതം വിശ്വാസിയെ
പഠിപ്പിക്കുന്ന അതിന്റെ മൗലീകമായ അർത്ഥം. അതിനെ പിൻപറ്റുക ഒരു വിശ്വാസിയുടെ
കടമയാണ്. അപ്പൊ എങ്ങനെ ഏതെങ്കിലും ഒരു</span> <span lang="ML">മതമൗലീകവാദി
വിശ്വാസത്തെ സംബന്ധിച്ച് നികൃഷ്ടനാവും</span>?</span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">അജ്ഞാനികളായ മനുഷ്യരെ ജ്ഞാനത്തിലേയ്ക്ക് ഉദ്ധരിക്കുവാനായി
കൈക്കൊള്ളാവുന്ന സാമ</span><span style="font-family: AnjaliOldLipi; font-size: 12pt;">, <span lang="ML">ദാന</span>, <span lang="ML">ഭേദ</span>, <span lang="ML">ദണ്ഡ
മുറകളെക്കുറിച്ചൊക്കെ വിവിധ മതഗ്രന്ഥങ്ങൾ</span> <span lang="ML">വിശദമായി
തന്നെ</span> <span lang="ML">പ്രതിപാദിക്കുന്നുണ്ട്. ഈ ജ്ഞാനമെന്ന് പറയുന്നത്
ഒരോ മതത്തെ സംബന്ധിച്ചിടത്തോളവും അതുമാത്രമാണ്. അത് അന്തിമവുമാണ്. ലക്ഷ്യം മതരാഷ്ട്രമല്ല</span>,
<span lang="ML">മതസാമ്രാജ്യവും ലോകം തന്നെയുമാണ്. തന്റെ ദൈവമാണ് യഥാർത്ഥത്തിൽ
പ്രപഞ്ചത്തെയും</span>, <span lang="ML">മനുഷ്യരെയും സൃഷ്ടിച്ചതെങ്കിൽ ലോകം
ചലിക്കേണ്ടത് ആ ദൈവം തന്ന ഭരണഘടന അനുസരിച്ചാണ് എന്നതും</span>, <span lang="ML">ആ
ഭരണഘടനയ്ക്കും ആ രാജ്യത്തിനും വേണ്ടി നിലകൊള്ളുക ഒരോ വിശ്വാസിപൗരന്റെയും കടമയാണ് എന്നതും
വ്യക്തമല്ലേ. ഏകശിലോന്മുഖവും</span>, <span lang="ML">സംവാദാതീതവുമായ ഇത്തരം
യുക്തികളിലൂടെ</span>, <span lang="ML">അവ വികസിപ്പിക്കുന്ന ഹെഗമണികളിലൂടെയാണ് മതം
അതിന്റെ സർവ്വാധികാരപ്രചോദിതമായ സാമ്രാജ്യ സ്വപ്നങ്ങൾ നെയ്തെടുക്കുന്നത്.
അതുകൊണ്ട് തന്നെ മതവും സാമ്രാജ്യവാദവും ഘടനാപരമായി ഒന്ന് തന്നെയാണ്. വ്യത്യാസം
സത്താപരം മാത്രമാണ്. സാമ്രാജ്യവാദത്തെ എതിർക്കുന്ന മതങ്ങൾ പറയുന്നത് സാമ്രാജ്യങ്ങൾ
വേണ്ട എന്നല്ല തങ്ങളുടെ ദൈവത്തിന്റെ സാമ്രാജ്യം വരേണം എന്ന് മാത്രമാണ്. താലിബാൻ
പറയുന്നത് സാമ്രാജ്യത്വം തുലയട്ടെ എന്നല്ല</span>, <span lang="ML">അമേരിക്കൻ
സാമ്രാജ്യത്വം തുലയട്ടെ</span>, <span lang="ML">പാശ്ചാത്യ സാമ്രാജ്യത്വം തുലയട്ടെ
എന്നാണ്. പകരം വരേണ്ടത് ഇസ്ലാമിക സാമ്രാജ്യമാണ്. ഇസ്ലാമിക നീതിസങ്കല്പമാണ്.
അതിലെന്താണ് തെറ്റ് എന്നാണ് പെഷവാർ സ്കൂൾ ആക്രമിച്ച ചാവേറുകൾ ഉച്ചരിക്കാതെ വിട്ട
ചോദ്യം. </span></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">ആ നിലയ്ക്ക് താലിബാൻ ചെയ്ത സൈദ്ധാന്തികമോ</span><span style="font-family: AnjaliOldLipi; font-size: 12pt;">, <span lang="ML">പ്രയോഗപരമോ ആയ കുറ്റമെന്താണ്</span>? <span lang="ML">ഉത്തരം വ്യക്തമാണ്. അത് കുറ്റമാകുന്നത് മതേതരയുക്തിയുടെ കണ്ണിലൂടെ
നോക്കുമ്പോൾ മാത്രമാണ്. </span></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">മതേതര ഹിംസകൾ </span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">ഈ
പ്രയോഗം മലയാളത്തിന്റെ</span><span style="font-family: AnjaliOldLipi; font-size: 12pt;"> <span lang="ML">സാംസ്കാരിക വ്യവഹാരങ്ങളിൽ ഇത്രയ്ക്ക് പ്രചാരം നേടുന്നത് ഇരുപത്തിയൊന്നാം
നൂറ്റാണ്ടിലാണ്. ഇതിന്റെ ഉള്ളടക്കം പ്രാഥമികമായും</span> <span lang="ML">മതേതരമായ യുക്തിയെ ഉയർത്തിപ്പിടിക്കുന്നവർ മതവിശ്വാസികളെ സാംസ്കാരികമായി
ഹിംസിക്കുകയാണ് എന്ന വിചിത്രമായ വാദമാണ്.</span> <span lang="ML">മതവിശ്വാസികൾക്ക്
ഭൂരിപക്ഷമുള്ള</span>, <span lang="ML">നാസ്തികർ ഒരു ശതമാനം പോലും ഇല്ലാത്ത
ലോകത്തിന്റെ സാംസ്കാരിക ഹെ</span>ഗ<span lang="ML">മണിയെക്കുറിച്ചാണ് ഈ നിരീക്ഷണം.
അതെത്രത്തോളം പരിഹാസ്യമാണ് എന്ന് സൂചിപ്പിച്ചാൽ അതും മതേതര ഹിംസയാകുമെന്നതിനാൽ
അതിന് തുനിയുന്നില്ല. കാരണം ഭൂരിപക്ഷത്തിനെതിരെയുള്ള വിമർശനങ്ങൾ പോലും ഹിംസയായി
കാണുന്ന ഈ ദർശനത്തിന് മതനിന്ദാനിയമം ഇല്ലാഞ്ഞിട്ടുകൂടി നിയമപരിരക്ഷയുണ്ട്.
മറുപക്ഷത്തിനാവട്ടെ പൗരാവകാശങ്ങൾ ക്രിമിനൽ നിയമപ്രകാരം മാത്രവും. സാംസ്കാരികമായി
അവർക്ക് വികാരങ്ങളുമില്ല. അത് വ്രണപ്പെടുന്നതിനെ ചെറുക്കാൻ നിയമങ്ങളുമില്ല.
അത്തരത്തിൽ സാംസ്കാരികമായും</span>, <span lang="ML">നിയമപരമായും
പാർശ്വവൽക്കരിക്കപ്പെട്ട ഒരു ന്യൂനപക്ഷം പ്രതികൂലമായ സാഹചര്യങ്ങളിൽ ലഭ്യമായ
ചുരുങ്ങിയ പ്ലാറ്റ്ഫോമുകളിൽ വച്ച് നടത്തുന്ന ആത്മപ്രകാശനമാണ് മതേതരഹിംസ! </span></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">വിശ്വാസിയേയും വിശ്വാസത്തിനെയും ഒന്നായി കാണുന്നത് ഒരു
ലോജിക്കൽ ഫാലസിയാണ്. മതം എന്ന ലോകം കണ്ട ഏറ്റവും പ്രബലമായ അധികാരസ്ഥാപനം അതിന്റെ
ചൂഷണങ്ങളുടെ മുഴുവൻ അസംസ്കൃതവസ്തുവായി കാണുന്ന</span><span style="font-family: AnjaliOldLipi; font-size: 12pt;">, <span lang="ML">സ്വന്തമായി ഏജൻസി ഇല്ലാത്ത </span>ഉപകരണങ്ങൾ<span lang="ML">
മാത്രമാണ് വിശ്വാസി</span>കളായ<span lang="ML"> മനുഷ്യ</span>ർ. <span lang="ML">അവർ
തങ്ങളുടെ അതിജീവനത്തിനായി പലതരം അധികാരരൂപങ്ങളുമായി സമരസപ്പെടുകയും അതിന്റെ പ്രയോഗ
ചരിത്രത്തിന് ഒരു സാംസ്കാരികഘടന തന്നെയും ഉണ്ടാക്കുകയും ചെയ്യുന്നു. വിശ്വസികളുടെ
മതേതരത്വം അത്തരം ഒരു പ്രായോഗിക അതിജീവന ഘടനയാണ്. യഥാർഥവിശ്വസി വിശ്വാസത്തിന്റെ
മൗലീകമായ സത്തയെ തേടുകയും അതിനെ പിന്തുടരുകയും ചെയ്യുന്നു. അതിനെ
പ്രായോഗികവിശ്വാസി ചെറുക്കുന്നത് മതേതരത്വം എന്ന മൂല്യം നെഞ്ചോടടുക്കിയാണ്. കാരണം
അത് അവരുടെ അതിജീവനത്തിന്റെ തുലനസിദ്ധാന്തമാണ്. നിലനില്‍പ്പിന്റെ ആ ചോറിനെയാണ്</span> <span lang="ML">ചില ബുദ്ധിജീവികൾ അധികാരത്തിനുവേണ്ടി അവരിൽനിന്ന്</span> <span lang="ML">കൊള്ളയടിക്കുന്നത്</span>. <span lang="ML">എന്നിട്ടും അവർ വിചാരണ
ചെയ്യപ്പെടുന്നില്ല.</span></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;"><br /></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12pt;">തീവ്രവാദികൾ ഒന്നുകിൽ ഏറ്റുമുട്ടലിൽ മരിക്കും. അല്ലെങ്കിൽ
അധികാരം അതിന്റെ ആവശ്യം കഴിഞ്ഞ് തൂക്കിക്കൊല്ലും. അല്ലെങ്കിൽ ചാവേറുകൾ
ആക്കപ്പെടും. ഒരു ജീവശാസ്ത്രപ്രക്രിയയുടെയും ശാരീരിക</span><span style="font-family: AnjaliOldLipi; font-size: 12pt;">, <span lang="ML">വൈകാരിക പ്രതിബന്ധങ്ങളില്ലാതെ അവരെ
പുനരുല്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ദുഷിച്ച മസ്തിഷ്കഫാക്ടറികൾ പല സാംസ്കാരിക
ഭാഷ്യങ്ങളിൽ വെടിയുണ്ട ഏല്ക്കാതെ</span>, <span lang="ML">കയറിന്റെ മുറുകലറിയാതെ</span>,
<span lang="ML">സ്വയം വിഘടിച്ചില്ലാതാവുന്ന അനുഭവമറിയാതെ ചാരുകസേരകളിൽ കിടന്നും
ഇരുന്നും സിദ്ധാന്തങ്ങൾ പടയ്ക്കും. പക്ഷേ ഇവരോട് ദയവായി ഞങ്ങളുടെ അപ്പന്മാരാവാൻ
വരരുത് എന്ന് പറയാൻ ഈ</span> <span lang="ML">പാവം മനുഷ്യർക്കാവില്ല. കാരണം
അധികാരം തയ്യാർ ചെയ്ത് വച്ച</span> <span lang="ML">രക്ഷാകർതൃത്വബന്ധിയായ
രേഖകളിൽ</span> <span lang="ML">മുഴുവൻ</span> <span lang="ML">അവരുടെ</span> <span lang="ML">പ്രതിനിധാനം സ്വയം ഏറ്റെടുത്ത </span>'<span lang="ML">സ്വന്തം</span>' <span lang="ML">ജൈവബുദ്ധിജീവികൾ</span> <span lang="ML">മുമ്പേ ഒപ്പുവച്ച്കഴിഞ്ഞല്ലോ. </span></span></div>
</div>
</div>
secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com0tag:blogger.com,1999:blog-7896328951346064176.post-29064426079018043022014-12-05T18:50:00.000+04:002014-12-05T18:50:19.465+04:00നിന്റെ ഏജൻസി നിന്റെ മാത്രമല്ല, അഥവാ നീ പാതി ഞാൻ പാതി കണ്ണേ (പുല്ലിംഗം മാത്രം)<div dir="ltr" style="text-align: left;" trbidi="on">
<div align="center" class="MsoNormal" style="background: white; margin-bottom: 3.9pt; mso-line-height-alt: 12.55pt; text-align: center;">
<div class="MsoNormal" style="background: white; line-height: 12.55pt; margin-bottom: 3.9pt; text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";">നാളിതുവരെ
മനുഷ്യൻ കണ്ട ഏറ്റവും ബ്രഹത്തായ ഒരു അധികാരസ്ഥാപനമാണ് ദൈവം. അതുകൊണ്ട് തന്നെ താൻ
പാതി ദൈവം പാതി എന്നാൽ താൻ പാതി അധികാരം പാതി എന്നാണ് അർത്ഥം. അധികാരത്തിന്റെ
സ്ഥാപനവൽകൃതമായ രൂപങ്ങ</span><span style="font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";">ളോ<span lang="ML">രോന്നിനോടും മനുഷ്യൻ പുലർ</span>ത്തേ<span lang="ML">ണ്ടുന്ന ദാസ്യത്തെയാണ്
ഈ അർദ്ധകർതൃത്വം സിദ്ധാന്തവൽക്കരിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരം
സിദ്ധാന്തങ്ങൾക്ക് പിന്നിൽ ഒരേയൊരജണ്ടയേ ഉള്ളു. അത് അധികാരത്തിന്റെ വീതം
വയ്ക്കലാണ്. മുഴുവൻ മനുഷ്യരുടെയും ജീവിതത്തെ താൻ പാതി ദൈവം പാതിയെന്ന് വീതം വച്ചാൽ
പിന്നെ അനീതി എന്ന വ്യക്തിഗത അനുഭവത്തിന്റെ കർതൃത്വപാതിയും</span> <span lang="ML">ഇരയിൽ തന്നെയാവുമല്ലോ!</span><o:p></o:p></span></div>
<div class="MsoNormal" style="margin-bottom: 0.0001pt; text-align: justify;">
<br /></div>
<div class="MsoNormal" style="margin-bottom: 0.0001pt; text-align: justify;">
<span lang="ML" style="background: white; font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";">സാമൂഹ്യ ശാസ്ത്രപ്രകാരം ഏജൻസി എന്നത് സ്വതന്ത്രമായി
ചിന്തിക്കാനും പ്രവർത്തിക്കാനും തീരുമാനങ്ങളെടുക്കാനും ഉള്ള</span><span style="background: white; font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> <span lang="ML">വ്യക്തിയുടെ
ശേഷിയാണ്. ചിന്തിക്കാൻ ശേഷിയുള്ള</span> <span lang="ML">ഏതൊരു മനുഷ്യനും
എജന്റാണെന്നും ആ ശേഷിയെ തിരിച്ചറിയുന്ന ഏതൊരു ഏജന്റും കർത്താവാണെന്നും(സബ്ജക്ട്)
ഉള്ള ദെകാർത്തിയൻ ദർശനത്തിൽനിന്ന്</span> <span lang="ML">ഏജൻസി</span>, <span lang="ML">കർതൃത്വം തുടങ്ങിയ സംജ്ഞകൾ കാന്റിന്റെയും നീഷേയുടെയും മാർക്സിന്റെയുമൊക്കെ
ചിന്തകളിലൂടെ ബഹുദൂരം മുന്നോട്ട് പോയി. ഏജൻസിയെ</span> <span lang="ML">പ്രശ്നവൽക്കരിക്കുന്ന
ഘടനകളെ </span>(<span lang="ML">സ്ട്രക്ചർ) കുറിച്ചുള്ള ചർച്ചകൾ ഈ വികാസത്തിന്റെ
ഭാഗം തന്നെയായിരുന്നു. മനുഷ്യന്റെ ഏജൻസി എന്നത് കേവലമായ</span> <span lang="ML">വ്യക്തിഗത മേധാശക്തി മാത്ര</span>മാ<span lang="ML">യിരിക്കുന്നതിന്
പരിധികളുണ്ടെന്നും സാമൂഹ്യവും</span>, <span lang="ML">പാരിസ്ഥിതികവും</span>, <span lang="ML">ചരിത്രപരവുമായ ഘടനകൾ അതിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും വ്യത്യസ്ത
തലങ്ങളിൽനിന്നുകൊണ്ടാണെങ്കിലും മാർക്സിനെയും നീഷെയേയും പോലെയുള്ളവർ
വാദിച്ചിരുന്നു. </span>യു<span lang="ML">ങ്ങിന്റ മനശാസ്ത്ര വിശകലനങ്ങളിൽ
പ്രത്യക്ഷപ്പെടുന്ന</span> '<span lang="ML">ഇൻഡിവി</span>ജ്വേ<span lang="ML">ഷൻ</span>'
<span lang="ML">എന്ന ആശയം</span> <span lang="ML">ഈ ഏജൻസി</span>/<span lang="ML">ഘടനാ
ദ്വ</span>ന്ദ്വ<span lang="ML">ത്തിന്റെ അപഗ്രഥനത്തിന് പുതിയ ഉൾക്കാഴ്ചകൾ നല്കി</span>.
<span lang="ML">യുങ്ങിനെ സംബന്ധിച്ചിടത്തോളം ഇൻഡിവി</span>ജ്വേ<span lang="ML">ഷൻ
എന്നത് വ്യക്തിതലത്തിലുള്ള മനശാസ്ത്രപരമായ ഒരു ഉദ്ഗ്രഥനപ്രക്രിയയാണ്</span>; <span lang="ML">അത്</span> <span lang="ML">സ</span>ഞ്ചിത <span lang="ML">മനശാസ്ത്രത്തിൽനിന്ന്
വ്യതിരിക്തമായ ഒരു</span> <span lang="ML">വ്യക്തിഗതമനശാസ്ത്രത്തിന്റെ
വികാസമാണ്. മനസിന്റെ വ്യക്തിഗതവും</span> <span lang="ML">സഞ്ചിതവുമായ</span> <span lang="ML">അബോധതലങ്ങളെ ഇൻഡിവി</span>ജ്വേ<span lang="ML">ഷൻ ബോധതലത്തിലേയ്ക്ക് കൊണ്ടുവരികയും
അവയെ വ്യക്തിത്വത്തിലേയ്ക്ക് സ്വാംശീകരിക്കുകയും ചെയ്യുന്നു. അതായത് ഏജൻസി</span>,
<span lang="ML">ഘടന(സ്ട്രക്ചർ) എന്നിവയെ</span> <span lang="ML">താൻ പാതി</span>,
<span lang="ML">ദൈവം പാതി എന്ന നിരക്കിൽ വീതം വച്ച് വ്യക്തിയുടെ ഏജൻസിയെ</span>, <span lang="ML">കർതൃത്വത്തെ പ്രശ്നവൽക്കരിക്കുന്നത് പണ്ടേ പൊളിഞ്ഞ ഒരു പദ്ധതിയാണെന്ന്
ചുരുക്കം.</span></span><span style="font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";"><o:p></o:p></span></div>
<div class="MsoNormal" style="background: white; margin-bottom: 0.0001pt; text-align: justify;">
<br /></div>
<div class="MsoNormal" style="background: white; margin-bottom: 0.0001pt; text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";">ദേഹത്തെയും ദേഹിയെയും</span><span style="font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> <span lang="ML">രണ്ടായി കാണുന്ന ജ്ഞാനോദയപൂർവ്വ ധാരണകളുടെ പ്രേതം ഇത്തരം
സൈദ്ധാന്തിക സങ്കീർണ്ണവൽക്കരണങ്ങളുടെ പുനരുദ്ധാരണങ്ങളിലൂടെ</span> <span lang="ML">അലഞ്ഞ് തിരിയുന്നത് കാണാം. സ്വന്തമായി എല്ലാം തീരുമാനിക്കാവുന്ന
ശരീരവുമായാണൊ നമ്മൾ ജീവിക്കുന്നത് എന്ന ചോദ്യം ഉയരുന്നത് ആ പ്രേതസഞ്ചാരത്തിൽ
നിന്നാണ്. കൊലപാതകം എന്ന ശരീരബാഹ്യമായ ഇടപെടൽ ഇല്ലാത്തിടത്തോളം ഒരോ ഉടലും സ്വയം
പര്യാപ്തമായ ഒരു രീതിശാസ്ത്രത്തിലൂടെയാണ് നിലനിന്ന് അവസാനിക്കുന്നത്. ഇവിടെ
വേണമെങ്കിൽ ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യാസ്തിത്വത്തിൽ നടത്തുന്ന
ഇടപെടലുകളെക്കുറിച്ച് ഒരു മറുവാദം ഉന്നയിക്കപ്പെടാം. എന്നാൽ അവിടെയും മനുഷ്യൻ അത്
സാധ്യമാക്കുന്നത് ഏജൻസി വഴി ലഭിക്കുന്ന കർതൃത്വത്തെ ധനാത്മകമായി
ഉപയോഗിച്ചുകൊണ്ടാണ് എന്ന് കാണാം. പഞ്ചഭൂതനിർമ്മിതമായ ശരീരമെന്ന നശ്വരമായ</span> <span lang="ML">കൂടിനുള്ളിലെ അനശ്വരമായ ആത്മാവ് എന്ന സഞ്ചിത</span> <span lang="ML">ജീവിതധാരണയെ</span>,
<span lang="ML">അതിലെ സാമൂഹ്യവും</span>, <span lang="ML">മതപരവും</span>, <span lang="ML">സാംസ്കാരികവും</span>, <span lang="ML">രാഷ്ട്രീയവും</span>, <span lang="ML">ചരിത്രപരവുമായ
ഘടനകളെ വ്യക്തിഗത ഏജൻസി ഉപയോഗിച്ച് ചോദ്യം ചെയ്ത</span>, <span lang="ML">ആത്മാവിന്റെ
വസ്ത്രമായ ഉടലിനെ കീറിമുറിച്ച് പരിശോധിക്കുന്നത് നിഷിദ്ധമാണെന്ന പൊതുബോധത്തെ
നിഷേധിച്ച</span>, <span lang="ML">വ്യക്തികളാണ് വൈദ്യശാസ്ത്രതലത്തിൽ</span> <span lang="ML">അത് സാധ്യമാക്കിയത്.</span> <span lang="ML">ലംബമായ സ്ഥലകല്പനയെ
അടിസ്ഥാനമാക്കിയ സ്വർഗ്ഗ നരക സങ്കല്പങ്ങളെ ചോദ്യം ചെയ്ത വ്യക്തികളാണ് പല
സംസ്കാരങ്ങളും നിഷിദ്ധമായി കണ്ട കടൽ സഞ്ചാരത്തിലൂടെ ഭൂമി ഉരുണ്ടതാണെന്ന്
കണ്ടുപിടിച്ചത്. ഇവരുടെയൊക്കെ ഏജൻസിയും കർതൃത്വവും അതാത് കാലങ്ങളിൽ അതാത്
സ്ഥലങ്ങളിൽ പലതലങ്ങളിൽ പൊതുബോധത്തിനാൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു താനും. ഇപ്പോൾ ഈ
ഏജൻസി</span>, <span lang="ML">കർതൃത്വ പ്രശ്നവൽക്കരണം ഒറ്റയ്ക്ക് പൊന്തിവന്ന
ഒന്നുമല്ല</span> . <span lang="ML">പക്ഷെ ഇത് ഇന്ന് ഉയർത്തിക്കൊണ്ടുവരുന്നവർ
പൊതുബോധത്തെ സംബന്ധിച്ചിടത്തോളം വിപരീതധ്രുവ</span>ത്തിൽ<span lang="ML">
നില്ക്കുന്നവരായി എണ്ണപ്പെടുന്നവരാണ് എന്നതിലാണ് ആകെ</span> <span lang="ML">ഒരു വൈരുദ്ധ്യമുള്ളത്</span> .<o:p></o:p></span></div>
<div class="MsoNormal" style="background: white; margin-bottom: 0.0001pt; text-align: justify;">
<br /></div>
<div class="MsoNormal" style="background: white; margin-bottom: 3.9pt; text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";">അധികാരം
അതിന്റെ നിലനിൽപ്പിനായി വികസിപ്പിച്ചെടുക്കുന്ന ഒന്നാണ് വ്യവസ്ഥയുടെ അപ്രമാദിത്തം.
അതിനെ സംബന്ധിച്ചിടത്തോളം സമുദായം ഒരു വെല്ലുവിളിയേ അല്ല. കാരണം അതിലും ഒരു
വ്യവസ്ഥാപിത അധികാരഘടന ഉണ്ടാകുമെന്നത് തന്നെ. അവയ്ക്കിടയിൽ</span><span style="font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> നീക്കുപോ<span lang="ML">ക്കുകൾ സാധ്യവും സ്വാഭാവികവുമാണ്.
എന്നാൽ വ്യക്തിയും വ്യക്തിഗത ഏജൻസിയും അങ്ങനെയല്ല. അതുകൊണ്ടാണ് അധികാരം എന്നും
വ്യക്തിയും</span>, <span lang="ML">വ്യക്തിഗത ഏജൻസിയുടെ മെരുങ്ങാത്ത വന്യതയും
സാമൂഹ്യവിരുദ്ധമായി വ്യാഖ്യാനിക്കാൻ പാടുപെടുന്നത്. ഇവിടെ </span>റൂ<span lang="ML">സോയുടെ
ഒരു നിരീക്ഷണം പ്രസക്തമാണ്. നിയമം വ്യക്തിവിരുദ്ധമല്ല. അത് വ്യക്തിയെ
സംബന്ധിച്ചിടത്തോളം യുക്തി എന്ന ഒരു സമര സാധ്യതയാണ് മുന്നോട്ട് വയ്ക്കുന്നത്.</span> <span lang="ML">അദ്ദേഹം</span> <span lang="ML">വ്യക്തിയുടെ സ്വയംപര്യാപ്ത</span>ത<span lang="ML">യെ യുക്തിയുടെ സ്വയം പര്യാപ്ത</span>ത<span lang="ML">യിലേയ്ക്ക്
കൊണ്ടെത്തിക്കാൻ പോന്ന ഒരു</span> <span lang="ML">വാഹനമായി കാണുന്നു. അതുകൊണ്ടാവണമല്ലൊ
അദ്ദേഹം </span>‘<span lang="ML">സോഷ്യൽ കോണ്ട്രാക്റ്റി</span>’<span lang="ML">ൽ</span>,
<span lang="ML">അതിന്റെ നിയമങ്ങളിൽ</span> <span lang="ML">വ്യക്തിയുടെ
ഏജൻസിയെ</span> <span lang="ML">മുന്നോട്ട് കൊണ്ടുപോകാൻ പര്യാപ്തമായ ഒരു സംവാദസ്ഥലം
പ്രതീക്ഷിച്ചത്. നിയമരാഹിത്യം</span> <span lang="ML">യുക്തിയുടെ സ്വയംപര്യാപ്തതയെ
വിട്ട് വ്യക്തികളെ</span> <span lang="ML">അജ്ഞതയിലും അവരവരുടെ
അഭിനിവേശങ്ങളൊടുള്ള ദാസ്യത്തിലും അഭിരമിക്കാൻ പ്രേരിപ്പിക്കുകയും അതിലൂടെ
അധികാരത്തിന്റെ താല്പര്യങ്ങൾക്കനുസരിച്ച് അവരെ സ്വയം പരുവപ്പെടുത്തുകയും ചെയ്യും
എന്ന് </span>റൂസോ<span lang="ML"> ശങ്കിക്കുന്നത് തള്ളിക്കളയാവുന്ന ഒന്നല്ല. ഏത്
നിയമത്തിനും യുക്തിയുടെതായ ഒരു ഘടന ഉണ്ടാവും. ഏത് വിചാരണയിലും</span>, <span lang="ML">എത്ര പരിമിതമായാലും സംവാദത്തിന്റേതായ ഒരിടവും. അങ്ങനെ ഉണ്ടാവുന്ന ഓരോ
ഇടത്തിലും സാമൂഹ്യവും മതപരവും സാംസ്കാരികവും ചരിത്രപരവും</span> <span lang="ML">രാഷ്ട്രീയവുമായ ഘടനകളും വ്യക്തിയുടെ ഏജൻസിയും കർതൃത്വവുമായും സംഘർഷം
നടക്കും. അത്തരം ഓരോ സംഘർഷങ്ങളുടെയും ഉള്ളടക്കം അധികാരത്തിനെതിരായുള്ള വ്യക്തിഗത
ചെറുത്ത് നിൽപ്പുകളുടെ മരണമില്ലാത്ത ചരിത്രരേഖകളാവുകയും ചെയ്യും.</span><o:p></o:p></span></div>
<div class="MsoNormal" style="background: white; margin-bottom: 3.9pt; text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";">അത്തരം
രേഖകളിൽനിന്നാണ് നാം ഇന്ന് മുലക്കരം നിഷേധിച്ചുകൊണ്ട് മുല മുറിച്ചെറിഞ്ഞ
പ്രതിഷേധങ്ങളെ</span><span style="font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";"> <span lang="ML">കണ്ടെടുക്കുന്നത്. സ്മാർത്തവിചാരങ്ങളിൽനിന്ന് താത്രിക്കുട്ടിമാരെ
കണ്ടെടുക്കുന്നത്. പ്രാകൃത നിയമങ്ങൾ അതിന്റെ ഇരകൾക്ക് കൊടുത്തിരുന്ന സാധ്യതകൾ
പോലും നിഷേധിക്കുകയാണ്</span> <span lang="ML">യുക്തിയെ കേവലാർത്ഥത്തിൽ
ചുരുക്കി റദ്ദ് ചെയ്യുന്ന പില്ക്കാല അധികാരത്തിന്റെ</span> <span lang="ML">പുത്തൻ
സാംസ്കാരിക യുക്തികൾ! ഇവയുടെ വലിച്ച് നീട്ടൽ സാധ്യതകൾ</span> <span lang="ML">ചെന്നെത്തുക
ജനാധിപത്യം എന്ന ആശയത്തിന്റെ കടയ്ക്കലോളമാണ്. ആ സാധ്യതയിൽനിന്നാണ് പ്രായപൂർത്തിയായ</span>,
<span lang="ML">എം</span>ബിബി<span lang="ML">എസ് ബിരുദധാരികളായ കമിതാക്കളുടെ
ഒരുമിച്ച് ജീവിക്കാനുള്ള അവകാശം സംബന്ധിച്ച അന്യായത്തിൽ</span> <span lang="ML">മക്കൾ അപക്വമായ തീരുമാനമെടുക്കുമ്പോൾ രക്ഷിതാക്കൾക്ക് തിരുത്താം എന്ന
കോടതിയുടെ <a href="http://www.mathrubhumi.com/story.php?id=433419">നിരീക്ഷണം</a> ഉണ്ടാകുന്നത്. </span><span lang="ML">ഒരു അധികാരസ്ഥാപനമെന്ന നിലയിൽ കോടതി വ്യക്തിഗത ഏജൻസിയെ
പ്രശ്നവൽക്കരിക്കുന്നതിന്റെ അജണ്ട മനസിലാക്കാം. പാർശ്വവല്‍കൃതരുടെ മോചനം </span>ലക്ഷ്യമാക്കുന്ന
ബുദ്ധിജീവികളും<span lang="ML"> ഇതേ പാത പിൻതുടർന്നാലോ
</span>?<o:p></o:p></span></div>
<div class="MsoNormal" style="background: white; margin-bottom: 3.9pt; text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";">ഏജൻസിയും</span><span style="font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";">, <span lang="ML">വ്യക്തിയ്ക്ക് ഉടലിനുമേലുള്ള
നിർണ്ണയാവകാശവുമൊക്കെ ഇപ്പോൾ പ്രശ്നവൽക്കരിക്കപ്പെടുന്നത് ചുംബനസമരത്തോടനുബന്ധിച്ച്
ഉയർന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എന്നത് ശ്രദ്ധേയമാണ്.
വ്യക്തിയ്ക്ക് ഉടലിന്മേലുള്ള അവകാശത്തെ</span>, <span lang="ML">ഏജൻസിയെ
പരിഗണനാക്രമത്തിൽ ആദ്യം കൊണ്ട് നിർത്തി</span> <span lang="ML">സമരത്തെ</span> <span lang="ML">അനുകൂലിച്ച ദളിത് സ്ത്രീ സ്വത്വങ്ങളെ</span> <span lang="ML">നിലയ്ക്ക് നിർത്താൻ അവരുടെ വ്യക്തിഗതവും സഞ്ചിതവുമായ ഏജൻസികൾക്ക് മേൽ
തങ്ങളുടെ പിതൃകേന്ദ്രീകൃത അധികാരത്തിന്റെ കയ്യൊപ്പുള്ള</span> '<span lang="ML">എജൻസി</span>' <span lang="ML">യുടെ പിതൃസ്വരൂപം</span> <span lang="ML">ഉപയോഗിച്ച് നടത്തിയ ശ്രമങ്ങളുടെ ബാക്കിപത്രമാണ് ഈ സൈദ്ധാന്തിക മലക്കം
മറിച്ചിലുകൾ. അതിന്റെ ലക്ഷ്യം സമരസ്ഥല</span>ത്തേക്ക്<span lang="ML"> എരുമകളെ
തെളിച്ചെത്തിയ യാഥാ</span>സ്ഥി<span lang="ML">തികതയെ മതപരമായ ഇരവൽക്കരണം എന്ന
കുറ്റകൃത്യത്തെ മറയാക്കി വെള്ളപൂശുക എന്നതാണ്. ആ പേട്രിയാർകിക് അജണ്ട തിരിച്ചറിഞ്ഞ
സ്ത്രീകളെ സ്വത്വഭ്രഷ്ടകളും</span>, <span lang="ML">യൂറോപ്യൻ മസ്തിഷ്കത്തിന്റെ ഈച്ച</span>ക്കോ<span lang="ML">പ്പികളും ആ</span>ക്കുക<span lang="ML"> എന്നതാണ് ഈ വളഞ്ഞ് ചുറ്റിയുള്ള
മൂക്കിൽ തൊടീലിന്റെ സൈദ്ധാന്തിക ഉള്ളടക്കം.</span> <o:p></o:p></span></div>
<div class="MsoNormal" style="background: white; margin-bottom: 0.0001pt; text-align: justify;">
<br /></div>
<div class="MsoNormal" style="background: white; margin-bottom: 0.0001pt; text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";">സ്ത്രീയിൽനിന്ന് അവളുടെ ഏജൻസിയെ കവർന്നെടുക്കാൻ
കാലാകാലങ്ങളായി </span><span style="font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";">പാ<span lang="ML">ട്രിയാർക്കി നടത്തിവരുന്ന ശ്രമങ്ങളുടെ</span> <span lang="ML">പരിചയായാണ്
ഇ</span>പ്പോൾ<span lang="ML"> ഏജൻസിയും</span>, <span lang="ML">രക്ഷാകർതൃത്വവും
ഒക്കെ കീഴ്മേൽ മറിയുന്നത്. സ്വാഭാവികമായും</span> <span lang="ML">അതിന്
അതിന്റെ പ്രായോജകർ യുക്തിയെ തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ അതിന്റെ
സംവാദസാധ്യതൾ ഉയർത്തുന്ന പ്രതിയുക്തികളെ നേരിടാൻ അവരുടെ പക്കൽ അധികാരം
നിർണ്ണയിക്കുന്ന സ്വത്വമല്ലാതെ വേറെ സാംസ്കാരിക ഉപകരണങ്ങളില്ല. അതുകൊണ്ടാണ് ജന്മം
കൊണ്ട് ദളിതരായവർ ഉയർത്തുന്ന വിമർശനങ്ങളുടെ ഉള്ളടക്കത്തെ പോലും അതിന്റെ
കർതൃത്വത്തെ</span> <span lang="ML">സംവാദസാധ്യതകൾ അടച്ചിട്ട്</span> <span lang="ML">ലിംഗാടിസ്ഥാനത്തിൽ</span> <span lang="ML">ഇമ്പീരിയൽ
യുക്തികളായി അവർ തള്ളുന്നത്. അതിന് അവരെ പ്രാപ്തരാക്കുന്ന ഏജൻസിയോ അപ്പൻ
കളിയുടെതും. ഞങ്ങൾ അധികാരത്തിന്റെ പില്കാല മുതലാളിത്ത പങ്കാളികളുടെ ന്യൂനപക്ഷം
പറയും നിങ്ങൾ ആരാണെന്ന്. അത് സമ്മതിക്കുന്നവർക്ക് നില്ക്കാം. അല്ലാത്തവരെ
ഇമ്പീരിയൽ സ്വത്വത്തിലേയ്ക്ക് നാടുകടത്തും.</span><o:p></o:p></span></div>
<div class="MsoNormal" style="background: white; margin-bottom: 0.0001pt; text-align: justify;">
<br /></div>
<div class="MsoNormal" style="background: white; margin-bottom: 3.9pt; text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";">ഞാൻ
പാതി</span><span style="font-family: AnjaliOldLipi; font-size: 12.0pt; mso-bidi-language: ML; mso-fareast-font-family: "Times New Roman";">, <span lang="ML">ദൈവം പാതിയെന്ന്
പ്രഖ്യാപിച്ചുകൊണ്ട് അധികാരം സമൂഹത്തിൽ ഉണ്ടാക്കാനാഗ്രഹിക്കുന്ന</span> <span lang="ML">തുലനത്തിനുമേൽ നിർണ്ണായകമാകുന്ന</span> <span lang="ML">കാസ്റ്റിങ്ങ്
വോട്ട് ചെയ്യുവാനുള്ള അവകാശം ആർക്കാണ്</span>? <span lang="ML">സമുദായത്തിന്</span>? <span lang="ML">അവിടെ യുക്തിയോ സംവാദമോ ഇല്ല. എതിർ ശബ്ദങ്ങൾ വഞ്ചകരുടെതായി എണ്ണപ്പെടും. </span>അപ്പോൾ<span lang="ML"> വ്യക്തിയുടെ</span> <span lang="ML">സ്വത്വം ആര് നിർണ്ണയിക്കും</span>?
<span lang="ML">എന്റെ ഉടൽ ആര് നിർണ്ണയിക്കും</span>? <span lang="ML">അതിന്റെ ഏജൻസി
ആര് നിർണ്ണയിക്കും</span>? <span lang="ML">ദൈവം</span>? <span lang="ML">സമുദായം</span>?
<span lang="ML">പൊതുബോധം</span>? <span lang="ML">അതോ അധികാരമോ</span>? <o:p></o:p></span></div>
<div style="text-align: justify;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-US;">വായന എത്ര ബുദ്ധിമുട്ടി അവ്യക്തമാക്കിയാലും</span><span style="font-family: AnjaliOldLipi; font-size: 12.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-US;"> <span lang="ML">ഉത്തരം വ്യക്തമാണ്.</span> </span></div>
</div>
<div class="MsoNormal" style="background: white; line-height: 12.55pt; margin-bottom: 3.9pt; text-align: justify;">
<br /></div>
<div class="MsoNormal" style="background: white; line-height: 12.55pt; margin-bottom: 3.9pt; text-align: justify;">
<br /></div>
</div>
secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com0tag:blogger.com,1999:blog-7896328951346064176.post-30539023473601206262014-11-29T16:04:00.000+04:002014-11-29T16:04:22.129+04:00"വയറ്റിപ്പിഴപ്പാണ്, നാറ്റിക്കരുത്"; ഒരു ഉത്തരാധുനിക മെമ്മോറാണ്ടം <div dir="ltr" style="text-align: left;" trbidi="on">
ജൈവമായ ഒരു സമൂഹത്തിന്റെ വളർച്ച നിലവിലുള്ള പല പ്രശ്നങ്ങളെയും പരിഹരിക്കുന്നതിനൊപ്പം പുതിയ പലതിനെയും ഉല്പാദിപ്പിച്ചുകൊണ്ടും ഇരിക്കും. നാഗരികത, കൃഷി, വ്യവസായവൽക്കരണം തുടങ്ങിയ എല്ലാത്തരം വികസനങ്ങളുടെയും ചരിത്രത്തിൽ ഇത്തരം ഉപോൽപ്പന്നങ്ങളെ നമുക്ക് കാണാനാവും. ഇതിന്റെയൊക്കെ ഗുണഭോക്താക്കളായി ഒരു തിരഞ്ഞെടുത്ത വിഭാഗവും, ഇരകളായി മറ്റൊരു വിഭാഗവും ഉണ്ടായി നിലനിന്ന് പോരുന്നത് വികസനത്തിന്റെ മനുഷ്യത്വവിരുദ്ധമായ ഒരു മാതൃകയിലൂടെയാണ്. അതിനെ നേരിടാൻ, വികസനത്തെ സമഗ്രവും സർവ്വതല സ്പർശിയുമായ ഒരു ജൈവമുന്നേറ്റമാക്കുവാൻ സമഗ്രതയും, ദീർഘവീക്ഷണവും, പ്രായോഗികക്ഷമതയും ഉള്ള പദ്ധതികൾ വേണം; അത് വികസനത്തിനായാലും, അതുണ്ടാക്കുന്ന പാർശ്വഫലങ്ങളെ നേരിടാനായാലും.<br />
<br />
മനുഷ്യന്റെ അസ്തിത്വം കേവലജീവശാസ്ത്രത്തെയോ, പരിണാമബന്ധിയായ അനുകൂലകങ്ങളെയോ മാത്രം ആശ്രയിക്കുന്ന ഒന്നല്ല. ചിന്തിക്കുന്ന, നിലനില്‍ക്കുന്ന വ്യവസ്ഥയിൽ ധനാത്മക പരിവർത്തനങ്ങൾ സാധ്യമാക്കുന്ന ഒരു ജീവി എന്ന നിലയിൽ മനുഷ്യൻ പ്രകൃതിയ്ക്ക് അടിപ്പെട്ടല്ല, അതിനോട് പ്രതികരിച്ചും പ്രതിപ്രവർത്തിച്ചുമാണ് വികസിച്ചിട്ടുള്ളത്. അത്തരം ഒരു വികസനം ധനാത്മകമാകുന്നത് മുൻഗണനകളെ നിശ്ചയിക്കാനും വെല്ലുവിളികളെ നേരിടാനും ഉള്ള മനുഷ്യന്റെ കഴിവിനെ അവലംബിച്ചാണ്. അതാണ് പ്രാകൃതികമായ തുലനത്തിനുമേൽ മാനുഷികമായ ഒന്ന് സ്ഥാപിച്ച് മുന്നേറാൻ മനുഷ്യകുലത്തെ പ്രാപ്തമാക്കിയത്. വിശാലമായ അർത്ഥത്തിൽ അത്തരം ഒരു തുലനം സാധ്യമാക്കിയ മനുഷ്യരാണ് മനുഷ്യവർഗ്ഗത്തിന്റെ ജൈവബുദ്ധിജീവികൾ. എന്നാൽ ഇന്ന് ആ വർഗ്ഗത്തിന്റെ പ്രസക്തി തന്നെ നിരവധിയായ വ്യാജയുക്തികളാൽ പ്രശ്നവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിന്റെ കർത്താക്കളുടെതായ ഒരു പുത്തൻ ബുദ്ധിജീവിവർഗ്ഗം തന്നെ ഉണ്ടായിരിക്കുന്നു.<br />
<br />
ഇടത് മതേതര ലിബറൽ രാഷ്ട്രീയത്തിനോട്, ശാസ്ത്രത്തിനോട്, അതിന്റെ എമ്പെരിക്കൽ രീതിശാസ്ത്രത്തോട് ഒക്കെയുള്ള "പ്രശ്നാധിഷ്ഠിത" വിയോജിപ്പാണ് അവരെ ഒരുമിപ്പിക്കുന്ന പൊതുഘടകം. എന്നാൽ ആ വിയോജിപ്പിന്റെ സൈദ്ധാന്തിക ഉള്ളടക്കമാകട്ടെ ആന്തരിക വൈരുദ്ധ്യങ്ങളാൽ ശിഥിലവും. അതുകൊണ്ടാണ് അവർ തങ്ങളുടെ ചില വാദങ്ങളെ സമർത്ഥിക്കാൻ ശാസ്ത്രവും, യുക്തിയുമൊക്കെ ഉപയോഗിക്കുമ്പോൾ തന്നെ മറുവാദങ്ങളെ നേരിടാൻ അവയെ ആകെ സവർണ്ണവും, യൂറോ കേന്ദ്രീകൃതവും ഫോബിയാ ജന്യവുമായി മുദ്രകുത്തി കൈ കഴുകുക എന്ന എളുപ്പവഴി അവലംബിക്കുന്നത്. അവരുടെ പ്രശ്നം സ്വന്തം പ്ലാറ്റ്ഫോമുകളുടേത് മാത്രമാണ്. അത് നിലനിർത്താനായി ഏത് കുയുക്തിയും അവർ ഉപയോഗിക്കും. ആഴം എന്ന് അവർ വ്യാഖ്യാനിക്കുന്ന അയുക്തിജന്യമായ അസംബന്ധങ്ങളുടെ അതാര്യതയെ അതിന് പരിചയായി ഉപയോഗിക്കും. ഇന്ന് കേരളത്തിൽ നടപ്പിലാവാൻ തുടങ്ങുന്ന ഉറവിടമാലിന്യസംസ്കരണ പദ്ധതിയെ തുരങ്കം വയ്ക്കുന്നത് അത്തരം യുക്തികളാണ്. അതിന്റെ ഉള്ളടക്കം ഇടതുപക്ഷം നടപ്പിലാക്കാൻ മുൻകൈ എടുക്കുന്ന ഒരു പദ്ധതി ആയതിനാൽ അത് മനുഷ്യത്വവിരുദ്ധമാകാതെ തരമില്ല എന്ന അഡ്ഹോമിനം മാത്രമാണ്. തോമസ് ഐസക് സാമ്രാജ്യത്വചാരനാണെന്ന് എം എൻ വിജയനും പാഠം മാസികയും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പദ്ധതിയും സാമ്രാജ്യത്വ അജണ്ട അല്ലെങ്കിൽ അതുപോലെ ഏതെങ്കിലും പ്രതിലോമ അജണ്ടയുടെ ഭാഗമായിരിക്കും എന്ന് തീരുമാനിക്കുന്നതും മറ്റൊരു ലോജിക്കൽ ഫാലസിയാണ്. എന്നാൽ അനിവർ അരവിന്ദ് അഴിമുഖത്തിൽ എഴുതിയ ലേഖനം തുടങ്ങുന്നത് തന്നെ അഡ്ഹോമിനങ്ങളല്ലാതെ ഒരു യുക്തിയും മുന്നോട്ട് വയ്ക്കാത്ത, ചൂണ്ടിക്കാണിക്കപ്പെട്ട അബദ്ധങ്ങളോട് സംവാദാത്മകമായി പ്രതികരിക്കാൻ പോലും തയ്യാറാവാത്ത, സ്വയം പ്രഖ്യാപിത അപ്രമാദിത്തത്തിന്റെ കുടചൂടി നില്ക്കുന്ന വിമർശകർക്കെതിരേ ഉയർന്നുവന്ന പ്രതിവാദങ്ങളെയും, വിമർശനങ്ങളെയും 'അഡ്ഹോമിനം അറ്റാക്ക്' ആയി വ്യാഖ്യാനിച്ചുകൊണ്ടാണ്!<br />
<br />
ഏകപക്ഷീയമായ വിമർശനങ്ങളും, അതിനെതിരെ ഉണ്ടാകുന്ന പ്രതിവിമർശനങ്ങളോട് ഇടത് മതേതര ലിബറൽ യുക്തികൾ സംവാദം അർഹിക്കുന്നില്ല എന്ന തരം എലീറ്റിസ്റ്റ് രീതിശാസ്ത്രം അവലംബിച്ചുള്ള മൗനവുമാണ് ഇവിടെ വിമർശകബുദ്ധിജീവികൾ നിലനിർത്തിപ്പോരുന്നത്. അവർക്ക് ഒരു സാമൂഹ്യപ്രശ്നം എന്ന നിലയ്ക്ക് ഉള്ള അതിന്റെ ആഴമോ, അതിന്റെ ഇരകൾ അനുഭവിക്കുന്ന പ്രശ്നങ്ങളൊ, മുൻഗണനാക്രമത്തിൽ ഇതിനുണ്ടാകേണ്ടുന്ന അടിയന്തിരപ്രാധാന്യമോ ഒന്നും പ്രശ്നമല്ല. ഒരു സംവാദവും അവരുമായി സാധ്യവുമല്ല. അതിന്റെ താർക്കിക പ്രതിരോധമാകട്ടെ, യുക്തി ഒരു ആധുനിക യൂറോകേന്ദ്രീകൃത സംജ്ഞയാണെന്നതും അതുകൊണ്ട് അത് അവരുടെ വ്യവഹാരമണ്ഡലത്തിന് പുറത്താണ് എന്ന മറ്റൊരു പ്രഖ്യാപനവും! ഇത്തരം പ്രകടമായ അഡ്ഹോമിനങ്ങളെ കാണാതിരിക്കുക എന്നത് ഇവിടെ ഒരു തന്ത്രമെന്ന നിലയിൽ അറിഞ്ഞുകൊണ്ട് അവലംബിക്കപ്പെടുന്നതാണെന്ന് വ്യക്തം.<br />
<br />
<b>ഉറവിടമാലിന്യസംസ്കരണം</b><br />
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കേരളീയസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ ഏറ്റവും ഗൗരവമുള്ളതും, അടിയന്തിരപരിഹാരം ആവശ്യപ്പെടുന്നതുമായ ഒന്നാണ് മാലിന്യ സംസ്കരണം. അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന നഗരവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തിൽ ഈ പ്രശ്നത്തിന്റെ വ്യാപ്തിയും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. വടക്ക് കാസർകോട് തൊട്ട് തെക്ക് തിരുവനന്തപുരം വരെ വ്യാപിച്ച് കിടക്കുന്ന കേരളത്തിന്റെ ഭൂപടത്തിൽ അടയാളപ്പെടുന്ന പ്രമുഖനഗരങ്ങൾക്കൊക്കെ സ്വന്തമായി ഓരോ ചവറുകൂനയുമുണ്ട്. അവയാണ് തിരുവനന്തപുരത്തിന് വിളപ്പിൽശാല, കൊല്ലത്തിന് കുരീപ്പുഴ, കോട്ടയത്തിന് വടവാതൂർ, കൊച്ചിക്ക് ബ്രഹ്മപുരം, തൃശൂരിന് ലാലൂർ, കോഴിക്കോടിന് ഞെളിയൻ പറമ്പ്, പാലക്കാടിന് കൊടുമ്പ്, ഇടുക്കിക്ക് പാറക്കടവ്, വയനാടിന് കണിയാമ്പറ്റ, തലശ്ശേരിയ്ക്ക് പെട്ടിപ്പാലം, കണ്ണുരിന് ചേലോറ, കാസർകോടിന് ചെമ്മട്ടം കായൽ തുടങ്ങിയവ.<br />
<br />
പൊതുവായ വികസനത്തിന്റെ വ്യവസായവൽകൃത, നഗരവൽകൃത വഴികൾ വിസർജ്ജിക്കുന്ന മാലിന്യം മുഴുവൻ പേറാൻ ചില പ്രദേശങ്ങൾ നിർബന്ധിതമാകുന്ന അവസ്ഥ ഒരു തരത്തിൽ ആധുനികമായ തോട്ടിവൽക്കരണം തന്നെയാണ്. മനുഷ്യവിസർജ്യത്തിന്റെത് ഉൾപ്പെടെ സകലമാലിന്യങ്ങളുടെയും സംസ്കരണം ഒരു പറ്റം മനുഷ്യർക്ക് മേൽ നിർബന്ധിത കുലത്തൊഴിലായി കെട്ടിവയ്ക്കുകയും അതിൽനിന്നുള്ള കുതറലുകൾ വർണ്ണവ്യവസ്ഥയുടെ ലംഘനം എന്ന നിലയിൽ കുറ്റകരമായി പ്രഖ്യാപിക്കുകയും ചെയ്ത ഒരു വ്യവസ്ഥയാണ് സംസ്കൃത സമൂഹത്തിനനിവാര്യരും എന്നാൽ അതിൽ പ്രവേശനമില്ലാത്തവരുമായ 'തോട്ടി 'കളെ ഉണ്ടാക്കിയതെങ്കിൽ ആ വ്യവസ്ഥയുടെ മറ്റൊരു മുഖമാണ് പുറത്തുനിന്ന് വിവാഹബന്ധം പോലും ലഭിക്കാത്ത അളവിൽ വിളപ്പിൽശാലകളെയും, ഞെളിയൻ പറമ്പുകളെയും പുറന്തള്ളിയത്. ഒരു വിഭാഗം മനുഷ്യരുടെ മേൽ മുഴുവൻ സമൂഹത്തിന്റെയും മാലിന്യം കൊണ്ട് തള്ളുക. എന്നിട്ടും പോരാഞ്ഞ് നാറുന്നു എന്ന കുറ്റത്തിന് അവരെ പുറത്താക്കുക. സമാനതകളില്ലാത്ത മനുഷ്യാവകാശലംഘനത്തിന്റെ ഒരുപോലെ വികൃതമായ മുഖങ്ങളാണ് ഇവ രണ്ടും.<br />
<br />
ഈ പ്രശ്നത്തിന് നിലവിൽ ഉരുത്തിരിഞ്ഞ് വന്നവയിൽ ഏറ്റവും പ്രായോഗിക ക്ഷമതയുള്ള ഒരു പദ്ധതിയാണ് ഉറവിടമാലിന്യസംസ്കരണ പദ്ധതി. ഇതിനോട് മാധ്യമ ബുദ്ധിജീവിയായ അജിംസ് ഉയർത്തുന്ന വിമർശനം മാലിന്യം ഉണ്ടാക്കാൻ കുടുംബസ്ത്രീകളും അത് സംസ്കരിക്കാൻ കുടുംബശ്രീയും എന്ന വ്യാക്ഷേപകമാണ്. ദളിത് പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവർ മാത്രമാണ് കുടുംബശ്രീയിൽ പ്രവർത്തിയ്ക്കുന്നത് എന്ന ഒരു ധ്വനി ഈ വിമർശനത്തിലുള്ളത് പോട്ടെ. ഈ പദ്ധതിയിൽ മാലിന്യം വേർതിരിക്കപ്പെടുന്നത് കുടുംബങ്ങളിൽ, കുടുംബസ്ത്രീകളാൽ (ഇവിടെ മേൽപറഞ്ഞ ദുഷ്ടലാക്ക് സ്വയം റദ്ദാവുന്നു) തന്നെയാണ്. സംസ്കരണം നടക്കുന്നത് സർക്കാർ, അർദ്ധസർക്കാർ സംവിധാനങ്ങളിലൂടെയും. അപ്പോൾ ഈ വിമർശനത്തിലെ യുക്തി വിടാം (അത് യൂറോ സെൻട്രിക് അല്ലേ) വസ്തുത എവിടെയാണ്?<br />
<br />
<b>ആലപ്പുഴ മാതൃക</b><br />
ഫ്ലാറ്റുകളിലും, മൂന്നും നാലും സെന്റിൽ പണിത വീടുകളിലും, സ്ക്വയർ ഫീറ്റ് എണ്ണി വാടക കൊടുത്ത് പ്രവർത്തിക്കുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും കുന്നുകൂടുന്ന മാലിന്യം അവർ എവിടെ കൊണ്ടിടണം? മുൻസിപ്പാലിറ്റി വക കുപ്പതൊട്ടികളിൽ അവ നിക്ഷേപിക്കുക എന്ന് പറയാം. അത്തരം മാലിന്യങ്ങളാണ് കേരളത്തിൽ അങ്ങോളം ഇങ്ങോളം വിളപ്പിൽ ശാലകളിലും, ഞെളിയൻ പറമ്പുകളിലുമായി നിത്യേനെ ടൺ കണക്കിനായി വന്ന് പതിക്കുന്നത്. ജൈവവും, അജൈവവും, അതിൽ തന്നെ വിവിധങ്ങളായ മറ്റ് പ്രായോഗിക വർഗീകരണ ആവശ്യങ്ങളുമുള്ള ഈ മാലിന്യങ്ങളെ ഒരു വേർതിരിവുമില്ലാതെ മുഴുവനായി സംസ്കരിക്കാൻ നമ്മുടെ പക്കൽ നിലവിൽ ഒരു സാങ്കേതികവിദ്യയില്ല. ഒന്നുകിൽ മാലിന്യങ്ങളുമൊത്ത് ജീവിക്കുക, അല്ലെങ്കിൽ ഉള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് അതിനെ സംസ്കരിക്കുവാൻ പ്രായോഗിക പദ്ധതികൾക്ക് രൂപം കൊടുക്കുക എന്നത് മാത്രമാണ് രണ്ട് വഴികൾ. ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടപ്പിലായതും കേരളമാകെ വ്യാപിപ്പിക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നതുമായ ഉറവിടമാലിന്യസംസ്കരണ മാതൃക അതിൽ രണ്ടാമത്തെ വഴി പിന്തുടരുന്നു.<br />
<br />
കുന്നുകൂടുന്ന മാലിന്യത്തിൽനിന്ന് അടുക്കള മാലിന്യത്തെ, വീണ്ടും ഉപയോഗിക്കാൻ പറ്റുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തെ, അങ്ങനെ പറ്റാത്ത മുടി, നഖം തുടങ്ങിയവയെ, സാനിട്ടറി നാപ്കിന്നുകളെ, ഡയപ്പരുകളെ ഒക്കെ വേർതിരിക്കുക എന്നത് യന്ത്ര സാധ്യമല്ലാത്തിടത്തോളം കാലം അത്തരം മാലിന്യകൂമ്പാരങ്ങൾ പുതിയ തോട്ടികളെ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. അത് അവസാനിപ്പിക്കാൻ പറ്റുന്ന ഒരു വഴിയാണ് ഉറവിടത്തിലെയുള്ള വേർതിരിക്കൽ. മേൽപറഞ്ഞപോലെ അടുക്കളമാലിന്യം ഒരു പാത്രത്തിൽ, വീണ്ടും ഉപയോഗിക്കാന്‍ പറ്റുന്ന പ്ലാസ്റ്റിക് മാലിന്യം മറ്റൊന്നിൽ, ഉപയോഗിക്കാനെ പറ്റാത്ത മാലിന്യം (മുടി, കക്കൂസ് മാലിന്യം മുതലായവ) മറ്റൊന്നിൽ ശേഖരിച്ചാൽ തന്നെ മാലിന്യസംസ്കരണത്തിന്റെ പകുതി വെല്ലുവിളി നിവർത്തിയ്ക്കപ്പെട്ടു. അടുക്കളമാലിന്യങ്ങളെ അതിന്റെ ഉറവിടമായ വീടുകളിൽവച്ച് തന്നെ സംസ്കരിക്കുക എന്ന ലക്ഷ്യംകൂടി മുൻനിർത്തിയാണ് അതുകൊണ്ട് ഗ്യാസ് ഉല്പാദിപ്പിക്കുന്ന വിവിധതരം പ്ലാന്റുകൾ സർക്കാർ സബ്സിഡിയോടെ മുന്നോട്ട് വയ്ക്കപ്പെട്ടത്. മാലിന്യസംസ്കരണ പ്രശ്നത്തിന് ഒരു വലിയ ശതമാനം വരെയും, ഊർജ്ജപ്രതിസന്ധിയ്ക്ക് ഒരു ചെറിയ അളവിലും പരിഹാരം കാണുന്ന ഈ ടു ഇൻ വൺ പദ്ധതി, ഗ്യാസിന്റെ വില അനുദിനം കുതിച്ചുകയറിക്കൊണ്ടിരുന്നിട്ട് പോലും പല കാരണങ്ങൾകൊണ്ട് നമ്മുടെ നാഗരികസമൂഹം വേണ്ടത്ര വ്യാപകമായി ഏറ്റെടുത്തില്ല. പൈപ്പ് കമ്പോസ്റ്റ് പോലുള്ള നിസ്സാരമായ മുടക്ക് മാത്രമുള്ള മാലിന്യസംസ്കരണ മാർഗ്ഗങ്ങൾ പോലും ഒരു നല്ല വിഭാഗം അവഗണിച്ചു. ആ അവസ്ഥയിലാണ് ഉറവിടത്തിലേ വേർതിരിക്കപ്പെട്ട മാലിന്യങ്ങളെ വികേന്ദ്രീകൃതമായി സംസ്കരിക്കുന്ന മറ്റൊരു പദ്ധതി മുന്നോട്ട് വയ്ക്കപ്പെടുന്നത്.<br />
<br />
ഖരമാലിന്യങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങളിലാതെ, ദുർഗന്ധമില്ലാതെ സംസ്കരിക്കുക എന്നതാണ് ഒരു പ്രധാന വെല്ലുവിളി. അതിനായി വെറ്റനറി യൂണിവേഴ്സിറ്റി രൂപം കൊടുത്ത തുമ്പൂർമൊഴി പ്രൊജെക്ടിനോട് കൈകൊർത്തുകൊണ്ട് കാർഷിക സർവ്വകലാശാലയിലെ ഡോക്ടർ ഗിരിജാ ദേവകി ബസില്ലാസ് സബ്റ്റില്ലസ് എന്ന സൂക്ഷ്മാണുവിനെ ചാണകത്തിൽ നിന്ന് വികസിപ്പിച്ചെടുക്കുന്ന പദ്ധതി മുന്നോട്ട് വച്ചു . അങ്ങനെ രണ്ട് സർവ്വകലാശാലകളുടെ, അതിലെ ഗവേഷകരുടെ, വിദ്യാർത്ഥികളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമാണ് ആലപ്പുഴയിൽ വിജയം വരിച്ച തുമ്പൂർമൊഴി പ്രോജക്ട്.<br />
<br />
വീട്ടിലാണെങ്കിൽ അടുത്ത പറമ്പിലേയ്ക്ക്, പൊതുസ്ഥലത്താണെങ്കിൽ തന്റെ സമീപ പരിസരമായ രണ്ടര അടി ചുറ്റളവിന് പുറത്തേയ്ക്ക്, അതായത് തന്റെ സമീപ സ്വകാര്യ ഇടത്തിന് പുറത്തേയ്ക്ക് ഉപയോഗം കഴിഞ്ഞ സാധനങ്ങളെ വലിച്ചെറിയുക എന്നത് ഇന്ന് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ആരെങ്കിലും ഉമ്മവയ്ക്കുന്നതോ, ആലിംഗനം ചെയ്യുന്നതോ കാണുമ്പോൾ സദാചാര വാളെടുക്കാൻ എന്ന പോലെ ഒരു ചൊറിച്ചിൽ ഉപയോഗം കഴിഞ്ഞ എന്തിനെയും സ്വന്തം പരിസരത്തിന് പുറത്തെക്ക് വലിച്ചെറിയാൻ നമ്മളറിയാതെ നമ്മുടെ കൈകളെ ശീലം കൊണ്ട് ചൊറിഞ്ഞുകൊണ്ടേയിരിക്കും. ചൊറിച്ചിലുകളുൾപ്പെടെയുള്ള ശീലങ്ങളെയെല്ലാം സംസ്കാരമായി എണ്ണി ശീലിച്ചതുകൊണ്ട് നമുക്ക് ഇതിൽ ഒരു അസ്വാഭാവികതയും തോന്നുകയുമില്ല. ഇവിടെയാണ് മാലിന്യസംസ്കരണം കേവലം കായികപ്രവർത്തി എന്ന നിലവിട്ട് ഒരു സാംസ്കാരിക പരിവർത്തനം തന്നെ ആവശ്യപ്പെട്ട് തുടങ്ങുന്നത്. അത്തരം ഒരു സാംസ്കാരിക പരിണാമം തന്നെയാണ് തോമസ് ഐസക്ക് ആലപ്പുഴയോട് അവരുടെ പുതിയ തലമുറയിൽനിന്ന്, അവരുടെ സ്കൂളുകളിൽ നിന്ന് തുടങ്ങാൻ ആഹ്വാനം ചെയ്യുന്നതും.<br />
<br />
<b>കുട്ടികളെക്കൊണ്ട് തോട്ടിപ്പണി</b><br />
തോട്ടിപ്പണി മാനവികതാവിരുദ്ധമായ ഒരു പ്രാകൃതവൃത്തിയാവുന്നത് ഒരു വിഭാഗം മനുഷ്യരെ തലമുറതലമുറകളായി മനുഷ്യവിസർജ്ജ്യം ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ സംസ്കരണത്തിന്റെ ഉത്തരവാദിത്തത്തിലേയ്ക്ക് നിർബന്ധപൂർവ്വം വലിച്ചിഴയ്ക്കുന്ന വ്യവസ്ഥയിലൂടെയാണ്. അതായത് മാലിന്യസംസ്കരണമല്ല, അതിനെ ചില മനുഷ്യരുടെ നിർബന്ധിത കുലത്തൊഴിലായി പ്രഖ്യാപിക്കുന്നതാണ് മാനവികതാ വിരുദ്ധം എന്ന്. ജീവിതം ഉള്ളിടത്തോളം അതിന്റെ ഒരു ഉപോൽപ്പന്നമായ മാലിന്യവും ഉണ്ടായിക്കൊണ്ടേയിരിക്കും. അത് സംസ്കരിക്കാതെ എവിടെയെങ്കിലും കൊണ്ട് തള്ളുന്നത് ആ ഇടത്തിലെ മനുഷ്യരെ അവർക്ക് പുറത്തുള്ള ഒരു ഭൂരിപക്ഷത്തിന്റെ മാലിന്യം പേറി ജീവിക്കാൻ നിർബന്ധിതരാക്കുന്ന, മറ്റൊരു തലത്തിൽ നടക്കുന്ന തോട്ടിവൽക്കരണം തന്നെയാണ്.<br />
<br />
അടുക്കളമാലിന്യങ്ങളും, ഡയപ്പറും, സാനിട്ടറി നാപ്കിനുകളും, മുട്ടത്തോടും, നാരങ്ങാചണ്ടിയും, ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക്ക് സാധനങ്ങളും, ബാറ്ററിയും ഉൾപ്പെടെ നാഗരികമായ ജീവിതത്തിന്റെ സകല മാലിന്യങ്ങളും ഒരിടത്ത് കൂമ്പാരം കൂട്ടപ്പെടുമ്പോൾ അവയുടെ സംസ്കരണം വലിയ ഒരു പ്രായോഗികപ്രശ്നം ഉയർത്തുന്നു. ഇവയെ ഒരുമിച്ച് സംസ്കരിക്കുക സാധ്യമല്ല എന്നിരിക്കെ ഈ കൂമ്പാരത്തിൽനിന്ന് മാലിന്യങ്ങളെ ജൈവവും അജൈവവുമായി എങ്ങനെ വേർതിരിക്കും? മാലിന്യകൂമ്പാരത്തിലേയ്ക്ക് ഇറങ്ങി കൈകൊണ്ട് ഇവയെ വേർതിരിക്കുന്ന പണി ചില മനുഷ്യരുടെ ദാരിദ്ര്യത്തിലും ഗതികേടിലും അടിച്ചേൽപ്പിക്കുക എന്നതല്ലാതെ ഇവിടെ വേറെ വഴിയില്ല. അത്തരം ഒരു തോട്ടിപ്പണി ഒഴിവാക്കാനാണ് ഉറവിടത്തിലേ വേർതിരിക്കുക എന്ന പദ്ധതി ലക്ഷ്യമിടുന്നത്. അതിനെയാണ് ചില ഉത്തരാധുനികർ തോട്ടിപ്പണിയായി വ്യാഖ്യാനിക്കുന്നത്!<br />
<br />
“മാലിന്യം ആത്യന്തികമായി പ്രൊഡ്യൂസർ റെസ്പോണ്സിിബിലിറ്റിയാണ്; പ്ലാസ്റ്റിക്ക് മാലിന്യവും അതേ. ആ ഉത്തരവാദിത്വം കുട്ടികളിലോട്ടു കൈമാറ്റം ചെയ്യേണ്ടതല്ല" എന്ന അനിവർ അരവിന്ദിന്റെ വാദം വിചിത്രമായ ഒന്നാണ്. വ്യാവസായിക ഉല്പാദനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മാലിന്യവും, ഗാർഹിക ഉപഭോഗമാലിന്യവും ഒന്നായി കണ്ടുകൊണ്ടാണ് ഇത് മുന്നോട്ട് വയ്ക്കപ്പെടുന്നത്. ഇത്തരം സാമാന്യവൽക്കരണങ്ങൾ അരിയും പച്ചക്കറിയും മത്സ്യവും മാംസവും ഒക്കെ വാങ്ങി കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന മാലിന്യമായ വിസർജ്യം സംസ്കരിക്കേണ്ട ഉത്തരവാദിത്തം അവയുടെ ഉല്പാദകരായ കർഷകർക്കാണെന്ന് പറയുമ്പോലെ ഒരു അസംബന്ധമാണ്. പ്ലാസ്റ്റിക്ക് മാലിന്യം അവയുടെ ഉല്പാദകരെ സംബന്ധിച്ചിടത്തോളം ഒരു മാലിന്യമല്ല, പുനരുല്പാദനക്ഷമമായ അസംസ്കൃത വസ്തുവാണ്. അതുകൊണ്ട് തന്നെയാണ് കിലോയ്ക്ക് പതിമൂന്നുരൂപ പഴയ പ്ലാസ്റ്റിക്കിന് വിപണിവിലയുള്ളതും എന്ന വസ്തുത ഈ സാമാന്യവല്ക്കരണം കാണാതെ പോകുന്നു. വ്യാവസായിക ഉത്പാദനത്തിന്റെ ഭാഗമായുണ്ടാവുന്ന മാലിന്യങ്ങൾ സംസ്കരിക്കേണ്ടത് ഉല്പാദകരുടെ ചുമതല തന്നെയാണ് ഇപ്പോഴും. അതിന്റെ ഉത്തരവാദിത്തം കുട്ടികളിലേയ്ക്ക് കൈമാറുകയാണ് ഉറവിടമാലിന്യസംസ്കരണപദ്ധതി ചെയ്യുന്നത് എന്ന് ധ്വനിപ്പിക്കും വിധമുള്ള ഇത്തരം വിമർശനങ്ങളുടെ അജണ്ട എന്തെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും.<br />
<br />
പ്ലാസ്റ്റിക്കിന്റെ വീണ്ടുവിചാരമില്ലാതെയുള്ള ഉപഭോഗവും, അതിന്റെ ഉപഭോഗാനന്തര വലിച്ചെറിയലും ഉണ്ടാക്കാൻ പോകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് പുതിയ തലമുറയെ ഉപയോഗിച്ചുകൊണ്ടുള്ള ബോധവല്‍ക്കരണം എന്ന ലളിതവും ചിലവ് കുറഞ്ഞതും വൻവിജയസാധ്യതയുള്ളതുമായ ഒരു പദ്ധതിയാണ് ആലപ്പുഴയിൽ നടപ്പിലാവുന്നത്. അതിനെ കുട്ടികളെക്കൊണ്ട് തോട്ടിപ്പണി ചെയ്യിപ്പിക്കലായി വ്യാഖ്യാനിക്കുന്നവർ ചെയ്യുന്നത് സ്വന്തം വിവരക്കേടിനെ നെറ്റിയിൽ എഴുതി ഒട്ടിച്ച് സ്വയം പരിഹാസ്യരാവുകയാണെന്നത് പോട്ടെ; അത് അവരുടെ വിവേചനാധികാരം, ചരിത്രത്തെ തമസ്കരിക്കുക എന്ന മാനവികവിരുദ്ധ പ്രവർത്തി കൂടിയാണ്. അത് ചരിത്രത്തിന്റെ, അതിലെ ദളിത പീഡനങ്ങളുടെ, മനുഷ്യത്വലംഘനങ്ങളുടെ കുറ്റകരമായ ലളിതവല്ക്കരണമാണ്.
<br />
<br />
<b>പ്ലാസ്റ്റിക്ക്കുപ്പി വഴി പകരുന്ന കന്നാസുകളും കടലാസുകളും! </b><br />
ഈ പദ്ധതിവഴി ഉത്തേജിതരാവുന്ന കുട്ടികൾ മാലിന്യകൂമ്പാരങ്ങളിൽ മുക്കളയിട്ടിറങ്ങി പ്ലാസ്റ്റിക്ക് കുപ്പികൾ സംഭരിച്ച് അണുബാധയേറ്റ് രക്തസാക്ഷികൾ ആകും എന്നതാണ് അനിവറിനെ പോലെയുള്ളവർ ഉയർത്തുന്ന 'ശാസ്ത്രീയ’വിമർശനം. ഇത് എന്തിനെയും വലിച്ച് നീട്ടി എന്തുമാക്കാം എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ്. ഈ യുക്തി ഹോബി എന്ന നിലയിൽ സ്കൂളുകൾ പ്രോത്സാഹിപ്പിക്കുന്ന സ്റ്റാമ്പ് ശേഖരണം പോലുള്ള പ്രവർത്തികൾ കുട്ടികളെ തപാൽ ബോക്സുകൾ കുത്തി തുറക്കാൻ പ്രേരിപ്പിക്കും എന്ന് പറയുമ്പോലെയാണ്. പ്ലാസ്റ്റിക്ക്കുപ്പി ശേഖരണം പാഠ്യബന്ധിയായ ഒരു നിർബന്ധിത പ്രവർത്തിയൊന്നുമല്ലെന്ന് ഓർക്കണം. ഇനി ഇത് ശാസ്ത്രീയമാണെങ്കിൽ പ്ലാസ്റ്റിക്ക് കുപ്പികൾ ഉൾപ്പെടെയുള്ള ചപ്പുചവറുകൾ നിത്യേനെ, തൊഴിൽ എന്ന നിലയിൽ വാരുന്ന മുൻസിപ്പാലിറ്റി ജീവനക്കാർ നേരിടുന്ന ആരോഗ്യപ്രശ്നം എത്ര വലുതായിരിക്കണം? അതിനെതിരേ ആരും ഇതുവരെ ഒരു ശബ്ദവും ഉയർത്തി കേട്ടില്ല. ആ തൊഴിൽ നിരോധിക്കണമെന്നും പകരം യന്ത്രവല്‍കൃത സമാന്തരസംവിധാനങ്ങൾ വികസിപ്പിച്ചെടുക്കണമെന്നും ആരും ആവശ്യമെന്ന നിലയിൽ പോലും മുന്നോട്ട് വച്ചും കാണുന്നില്ല. കാരണം അത്തരം ഒരു വാദവുമായി ഇറങ്ങിയാൽ തങ്ങളുടെ കോലം ജനം തെരുവിൽ കത്തിക്കുമെന്നതാണ് ഇന്ത്യൻ യാഥാർഥ്യം എന്ന് മറ്റ് യാഥാർത്ഥ്യങ്ങളോടൊക്കെ തിരഞ്ഞെടുത്ത ഒരുതരം വേർകൃത്യം പുലർത്തുന്നവർക്കറിയാം, അത് തന്നെ. ഇത്രകണ്ട് പ്രകടമായ വിഢിത്തങ്ങളെ പോലും വിശദീകരിക്കേണ്ടിവരുന്നത് തീർച്ചയായും ദയനീയമാണ്. പക്ഷേ അതാണ് നമ്മുടെ ഉത്തരാധുനിക സാംസ്കാരിക യാഥാർത്ഥ്യം .<br />
<br />
ആരായിരിക്കും കിലോയ്ക്ക് ഇരുപത് രൂപാ പ്രതിഫലത്തിൽ കുപ്പി പെറുക്കാൻ ഇറങ്ങുന്ന കുട്ടികൾ എന്നതാണ് വൻ സ്വത്വ സൈദ്ധാന്തിക വിവക്ഷകൾ ഉൾക്കൊള്ളുന്നത് എന്ന ജാഡയിൽ എഴുന്നള്ളിക്കപ്പെടുന്ന മറ്റൊരു ചോദ്യം. ദളിതർ എന്നതാണ് ഇവർ നമ്മളെക്കൊണ്ട് പറയിപ്പിക്കാൻ ആഗ്രഹിക്കുന്ന ഉത്തരം. എന്നാൽ ഇവിടെ ഒരു മറുചോദ്യം കൂടിയുണ്ട്. പത്രമിടൽ , പാൽ കൊടുപ്പ് തുടങ്ങി ഏത് താല്കാലിക ജോലിയ്ക്ക് പോയാലും കേരളത്തിൽ ഇതിലും അധികം പണം കിട്ടുമെന്നിരിക്കെ പൈസ മാത്രം കണ്ടുകൊണ്ട് ഈ പണിയ്ക്ക് ഇറങ്ങാൻ തക്ക മന്ദബുദ്ധികൾ ദളിതരേ ഉള്ളു എന്നതാണോ ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവർ മുന്നോട്ട് വയ്ക്കുന്ന തീർപ്പ്? ഇത്തരം ദളിത വിരുദ്ധവും, ഹിംസാത്മകം തന്നെയുമായ അപ്പൻ കളികൾ ഇവർ എന്ത് ധൈര്യത്തിൽ, ആര് കൊടുത്ത പ്രതിനിധാനാവകാശത്തിന്റെ പേരിൽ നടത്തുന്നു?<br />
<br />
<b>ശാസ്ത്രീയ വിമർശനങ്ങൾ</b><br />
"ഉല്പന്നങ്ങള്ക്ക് നിറം, ആകൃതി, വഴക്കം, ദൃഢത, മണം തുടങ്ങിയ ഗുണങ്ങൾ കിട്ടുന്നതിന് ആന്റി സ്റ്റാറ്റിക് ഏജന്റുകൾ, ആന്റി ഓക്സിഡന്റുകൾ, ബ്ലോയിംഗ് ഏജന്റുകൾ, ക്യൂറിംഗ് ഏജന്റുകൾ, കപ്ലിംഗ് ഏജന്റുകൾ, ഫില്ലറുകൾ, ജ്വലന പ്രതിരോധികൾ, താപസമീകാരികൾ, പിഗ്മെന്റുകൾ, ഘനലോഹങ്ങൾ തുടങ്ങിയ വിഭാഗങ്ങളില്പ്പെ ട്ട അനവധി രാസ വസ്തുക്കൾ ഒരു പ്ലാസ്റ്റിക് ഉല്പ്പറന്നത്തിൾ കണ്ടേക്കാം. ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്നാണ് താലേറ്റുകൾ. പ്ലാസ്റ്റിക്കുകളിൽ നിന്നും പെട്ടെന്ന് ഊര്ന്നി്റങ്ങുന്ന ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്ക്ക്ന കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. താലേറ്റുകളടങ്ങിയ പ്ലാസ്റ്റിക് ഉല്പഉന്നങ്ങൾ പ്രത്യേകിച്ച് ആശുപത്രി ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ ഇക്കാരണം കൊണ്ടു തന്നെ പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട് " എന്ന് ഷിബു കെ. എന്‍ ന്റെ ലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് അൻവർ തോമസ് ഐസക്കിന്റെ പദ്ധതിയോടുള്ള തന്റെ വിയോജിപ്പിനെ ശാസ്ത്രീയമായി സമർത്ഥിക്കുന്നു. ഈ പല രാജ്യങ്ങളിലുള്ള നിരോധനം തല്ക്കാലം അവിടെ നില്ക്കട്ടെ. കുടിവെള്ളം തൊട്ട് കുട്ടികൾക്ക് പാൽ കൊടുക്കുന്ന കുപ്പി വരെ നിയമവിധേയമായി തന്നെ പ്ലാസ്റ്റിക്കിൽ നിർമ്മിക്കപ്പെടുന്ന ഒരു രാജ്യത്തെ മാലിന്യസംസ്കരണ പ്രശ്നമാണ് ചർച്ചാ വിഷയം എന്നത് ശാസ്ത്രീയ സാധ്യതകളുടെ അപ്രമാദിത്തത്തെ മുൻനിർത്തി തമസ്കരിക്കുകയാണ് പൊതുവിൽ ശാസ്ത്രത്തെ യൂറോ സെൻട്രിക് എന്ന ലേബലൊട്ടിച്ച് മാറ്റിനിർത്തുന്ന ഉത്തരാധുനികർ എന്നതാണ് ഇതിലൊക്കെ വിചിത്രം.<br />
<br />
ഇനി ആ സാധ്യതയെ മുഖവിലയ്ക്കെടുത്താൽ തന്നെ പ്ലാസ്റ്റിക്കിൽ തൊട്ടാൽ ഉടൻ താലേറ്റ് ഉൾപ്പെടെയുള്ള വിഷരാസവസ്തുക്കൾ തൊടുന്നയാളിന്റെ ഉള്ളിലെത്തും എന്ന കണ്ടുപിടിത്തം ഈ ഒരു മാസത്തിനുള്ളിൽ ഉണ്ടായതല്ലെങ്കിൽ വിയോജിപ്പ് തോമസ് ഐസക്കിന്റെ പദ്ധതിയ്ക്കെതിരേ അല്ല, കുടിവെള്ളവും, പാനീയങ്ങളും അടക്കം പ്ലാസ്റ്റിക്ക് കുപ്പികളിൽ വിതരണം ചെയ്യുന്ന സമ്പ്രദായത്തിനെതിരേ ആയിരുന്നു സ്വാഭാവികമായും ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ അത്തരമൊരു സമരമുഖം ഈ വിമർശകരാരും മുമ്പെങ്ങും ഇത്ര ആർജ്ജവത്തോടെ തുറന്ന് കണ്ടിട്ടുമില്ല. ഈ ശാസ്ത്രവും, സമരോന്മുഖതയും ഒക്കെ ഉത്തരാധുനികരിൽ എത്തിയത് വീട്ടിലോ, പുറത്തോ ആളുകൾ ഉപയോഗം കഴിഞ്ഞ് അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ നിങ്ങൾ പെറുക്കിയെടുക്കുകയും ആ പ്രവർത്തി ഉല്പാദിപ്പിക്കുന്ന സാധ്യതകൾ ഉപയോഗിച്ച് പ്ലാസ്റ്റിക്ക് വർജ്ജനത്തിന്റെ പാരിസ്ഥിതികപ്രസക്തി അവരുടെ ചിന്തകളിലേയ്ക്ക് കടത്തുകയും ചെയ്യണമെന്ന് ഐസക്ക് കുട്ടികൾക്ക് നല്കിയ 'കാല്പനിക' ആഹ്വാനം കേട്ടപ്പോൾ, അതവർ അവേശപൂർവ്വം ഏറ്റെടുക്കുന്നത് കണ്ടപ്പോൾ മാത്രമാണ്.<br />
<br />
<b>കാല്പനിക സമരങ്ങൾ</b><br />
മാലിന്യസംസ്കരണം എന്ന സാമൂഹ്യപ്രശ്നത്തോടുള്ള കാല്പനികമായ ഒരു പ്രതികരണമായാണ് അനിവർ അരവിന്ദ് ഉറവിടമാലിന്യസംസ്കരണ പദ്ധതിയെയും അതിന്റെ പ്രചരണത്തെയും കാണുന്നത്. എന്നാൽ ഇത്തരം ഒരു ലഘൂകരണം അയാൾ സാധ്യമാക്കുന്നത് ബഹുമുഖമായ ഒരു പദ്ധതിയെ കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന പ്ലാസ്റ്റിക്ക് ശേഖരണം എന്ന ഒന്നിലേയ്ക്കായി ചുരുട്ടിയൊതുക്കിക്കൊണ്ടാണ്. ഉറവിട മാലിന്യ സംസ്കരണ പദ്ധതി എന്ന മാതൃകയുടെ ഉള്ളടക്കം കുട്ടികളെക്കൊണ്ട് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പെറുക്കിച്ച് കേരളത്തെ വൃത്തിയാക്കിക്കുക എന്നതല്ല. ഒരു കിലോ പ്ലാസ്റ്റിക്ക് കൊടുത്താൽ ഇരുപതുരൂപ വിലമതിക്കുന്ന പുസ്തക കൂപ്പൺ ലഭിക്കും എന്ന കാരണത്താൽ കേരളത്തിലെ കുട്ടികൾ മുഴുവൻ; അല്ലെങ്കിൽ സാമ്പത്തിക പരാധീനതകളുള്ള കുട്ടികൾ മുഴുവൻ കുപ്പതൊട്ടികളിലേയ്ക്ക് മുക്കളയിടും എന്ന സാമാന്യവൽക്കരണത്തിലെ കാല്പനികത പക്ഷെ ഇവിടെ അനിവറിനോ, ടി ടി ശ്രീകുമാറിനോ, ബിആർപിക്കോ വിഷയമല്ല.<br />
<br />
ആ വാദവും അടഞ്ഞപ്പോൾ ടീ ടീ ശ്രീകുമാർ മുങ്ങിയെടുത്തതാണ് അടുത്ത അപകർഷതാ സിദ്ധാന്തം. പുറത്തുള്ള പ്ലാസ്റ്റിക്ക് മാലിന്യം 'ആക്രിക്കുട്ടികൾ' കാലാകാലങ്ങളായി കൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്നതാണ്. ചവറുകൂനയിൽനിന്ന് ഇത് കൈകൊണ്ടെടുത്ത്, കൈകൊണ്ട് വൃത്തിയാക്കി അന്നന്നുള്ള മാർക്കറ്റ് വിലയ്ക്ക് വിറ്റ് ഉപജീവനം കഴിക്കുന്ന ആ കുഞ്ഞുങ്ങൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വ്യാപകമായ ചർച്ചയോ, ലേഖനമെഴുത്തോ ഒന്നും കണ്ടിട്ടില്ല എന്നത് പ്രശ്നം അതല്ല എന്ന് വ്യക്തമാക്കുന്നു. അപ്പോൾ ചുമ്മാ പെറുക്കിയെടുത്ത് സ്കൂളിൽ കൊണ്ടുപോയി ആളാവാൻ പരുവത്തിൽ, വ്യാപകമായി, പുറത്ത് പ്ലാസ്റ്റിക്ക് അങ്ങനെ കാണില്ല എന്ന് ശ്രീകുമാർ സമ്മതിക്കുന്നു . അങ്ങനെ വരുമ്പോൾ മതാപിതാക്കളെക്കൊണ്ട് പ്ലാസ്റ്റിക്ക് സാധനങ്ങൾ പരമാവധി വാങ്ങിപ്പിക്കുകയും അതിലൂടെ പരമാവധി കൂപ്പണുകൾ കരസ്ഥമാക്കുകയും അതിലൂടെ ഭാവി ബുദ്ധിജീവി പട്ടം ഉറപ്പ് വരുത്തുകയും ചെയ്യുക എന്ന അജണ്ട മുൻനിർത്തി ഇക്കണ്ട കുട്ടികളെല്ലാം പ്രവർത്തിയ്ക്കുകയും, അതിനൊത്ത് തുള്ളുന്ന മാതാപിതാക്കളാൽ പ്ലാസ്റ്റിക്ക് ഉപഭോഗം കുത്തനേ ഉയരുകയും ചെയ്യും. കൂടാതെ, കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് കിലോക്കണക്കിന് പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ വാങ്ങി നല്കാൻ കഴിവില്ലാത്ത ദരിദ്ര മാതാപിതാക്കളുടെ കുട്ടികൾ ഉള്ളത് കൂടാതെ പുതിയൊരപകർഷത കൂടി ചുമക്കേണ്ടിയും വരും എന്നൊക്കെയാണ് അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ. ഇവയെ അകാല്പനികവും വസ്തുനിഷ്ഠവുമായി എണ്ണിക്കൊണ്ടാണ് ഇത്തരം വിമർശനങ്ങൾ ഉൾപ്പെടെയുള്ളവയുടെ പൊതുരക്ഷകർതൃത്വം സ്വയം ഏറ്റാണ് അവയ്ക്കെതിരേ ഉള്ള വിമർശനങ്ങളെ മുഴുവൻ അനിവർ അരവിന്ദ് കാല്പനികമായി വ്യാഖ്യാനിക്കുന്നത്. എന്നാൽ ഇവയിൽ പല വാദങ്ങളും അനിവർ തന്നെ നേരത്തേ ഉന്നയിച്ച ശാസ്ത്രീയ വിമർശനത്തെ റദ്ദ് ചെയ്യുന്ന ഒന്നാണെന്ന് അദ്ദേഹം മനസിലാക്കുന്നുമില്ല. ശ്രീകുമാറിനെ സംബന്ധിച്ചിടത്തോളം ധനികരായ കുട്ടികൾ മാതാപിതാക്കളെക്കൊണ്ട് പ്ലാസ്റ്റിക്ക് വാങ്ങിപ്പിച്ച് അത് കൊണ്ടുപോയി കൊടുത്ത് അളാവും. അല്ലാത്തവർക്ക് പെറുക്കാൻ പ്ലാസ്ടിക്ക് കിട്ടാതെ, വാങ്ങിപ്പിക്കാൻ ശേഷിയില്ലാതെ ഈ പദ്ധതി ഉണ്ടാക്കിയ അധിക അപകർഷത പേറി ജീവിക്കേണ്ടിവരും. പക്ഷേ ആ വിമർശനത്തെ മുഖവിലയ്ക്കെടുത്താൽ ഈ രണ്ടുവിഭാഗം കുട്ടികൾക്കുമില്ല ഈ പദ്ധതികൊണ്ട് വിശേഷിച്ച് ഉണ്ടാകുന്ന ഒരു പ്ലാസ്റ്റിക്ക് ജന്യ താലേറ്റ് വിഷദംശഭീഷണി!
<br />
<br />
<b>സാമ്രാജ്യത്വ അജണ്ട</b><br />
അപഹാസ്യങ്ങളായ ഗൂഢാലോചനാസിദ്ധാന്തങ്ങൾ കാലങ്ങളായി അടിഞ്ഞ് മാലിന്യ കമ്പോസ്റ്റായി മാറിയ മസ്തിഷ്കാവസ്ഥയെ ഊർജ്ജസ്രോതസ്സായി എടുത്ത് ഗ്യാസ് ഉല്പാദിപ്പിച്ച് പുളയ്ക്കുകയാണ് ഇന്ന് സൈബർ സൈദ്ധാന്തികരിൽ ഒരുവിഭാഗം. ആ തരം ഗ്യാസിന്റെ കത്തിക്കൽ ശേഷി ഗോബർ ഗ്യാസ്, ബയോഗ്യാസ് പ്ലാന്റുകളെ അപേക്ഷിച്ച് നിരുപമമാണ്.<br />
<br />
അതിൽ ഒന്നാണ് തുമ്പൂർമൊഴി പദ്ധതി ഒരു സാമ്രാജ്യത്വ അജണ്ടയാണെന്നത്. അതിന് ഫൂക്കൊയിൽനിന്ന്, സോവിയറ്റ് യൂണിയന്റെ ചരിത്രത്തിൽ നിന്ന്, ബ്രസീലിൽ നിന്ന് ഒക്കെ റെഫറൻസ് കൊണ്ടുവരും, പക്ഷേ അതിവിടെങ്ങനെ ബാധകമാകും എന്ന് ചോദിച്ചാൽ ഉമ്മൻ ചാണ്ടിയെ മിമിക്രിക്കാർ അനുകരിക്കുന്നതുപോലെ ചില ശബ്ദങ്ങൾ അല്ലാതെ വേറെ മറുപടിയില്ല. ഇന്ത്യയുടെ അതിവേഗം ബഹുദൂരമുള്ള പുരോഗതി കണ്ട് കണ്ണ് മഞ്ഞളിച്ച സാമ്രാജ്യത്വശക്തികൾ അതിനൊരു തടയിടാനായി ചില ഏജന്റുമാരെ നിയമിക്കുന്നു, അതിൽ ഒരാളെന്ന ഖ്യാതി പണ്ടെ ഉള്ള ഒരു ധനകാര്യ വിദഗ്ധൻ ചാരപ്പണം സ്വീകരിച്ച് കേരളത്തെ, തദ്വാര ഇന്ത്യയെ തകർക്കാനായി ചില പദ്ധതികൾ ഇടുന്നു. ഇങ്ങനെ ഒരു സ്കെച്ചും പ്ലാനും ആദ്യമേ അങ്ങിട്ടാൽ പിന്നെ അതിനെ വ്യാഖ്യാനിക്കാൻ കിട്ടുന്ന എന്തും ബോണസ്! ചുമ്മാ തട്ടി കെട്ടിയാൽ മതി.<br />
<br />
<b>ചുരുക്കി പറഞ്ഞാൽ .. </b><br />
ചുരുക്കി പറഞ്ഞാൽ ചില യുക്തികൾ പൂച്ചയെപ്പോലെയാണ്. എങ്ങനെ വന്ന് വീണാലും ഒടുവിൽ നാലുകാലിൽ നില്ക്കും. ഇരുപത് രൂപ പ്രതിഫലം മോഹിച്ച് ഇത്തരം ‘തോട്ടിപ്പണിയ്ക്ക്’ ഇറങ്ങാൻ വരുന്നവർ ആരായിരിക്കും എന്നതായിരുന്നു അജിംസിന്റെ ചോദ്യം. ശ്രീകുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ അത് "'കാബൂളിവാല' എന്ന ചിത്രത്തിലെ കഥാപാത്രങ്ങൾ ആണ്; കന്നാസും കടലാസും. നമ്മടെ കേരളത്തിലെ മാലിന്യരാഷ്ട്രീയത്തിന്റെ ഏറ്റവും ദയനീയമായ മുഖങ്ങൾ ആണവർ. കന്നാസും കടലാസും പ്രതീകങ്ങൾ കൂടി ആയിരുന്നു. ഉപഭോഗസമൂഹവും അതിന്റെ വിസര്ജ്ജസന അധോലോകവും തമ്മിലുള്ള ബന്ധത്തെ അവർ പ്രതിനിധാനം ചെയ്യുന്നു. കുട്ടികൾ കന്നാസും കടലാസും അല്ല…രാഷ്ട്രീയ പാര്ട്ടിരകളുടെ ഫാസിറ്റ് രാഷ്ട്രനിര്മ്മാകണത്തിന്റെ അജണ്ടയിലെ കരുക്കൾ ആകേണ്ടവരല്ല അവർ" എന്ന് വികസിക്കുന്നു.<br />
<br />
കാബുളിവാല എന്ന സിനിമയിലെ കന്നാസും കടലാസും ആക്രി പെറുക്കി വിറ്റ് ജീവിക്കുന്ന രണ്ട് കഥാപാത്രങ്ങളാണ്. പ്രായപൂർത്തിയായ അവരിലേയ്ക്ക് ഈ തൊഴിൽ വന്നു ചേരുന്നത് 'തോട്ടി' എന്ന് വർഗ്ഗീകരിച്ച് സംസ്കൃതരെന്ന് സ്വയം അവകാശപ്പെട്ടിരുന്ന ഒരു അസംസ്കൃത അപരിഷ്കൃത സമൂഹം അവർ തിരഞ്ഞെടുത്ത കുറേ മനുഷ്യരിലേയ്ക്ക് ചൊരിഞ്ഞ മനുഷ്യത്വവിരുദ്ധതയുടെ മലത്തിലൂടെ അല്ല. ആക്രിസാധനങ്ങൾ പെറുക്കിയും, വിലപേശി വാങ്ങിയും ജീവിക്കുന്നവർ 'തോട്ടി' കളുമല്ല. തോട്ടികൾ എന്നൊരു സ്വത്വവിഭാഗമേ ഇല്ല. അത് സവർണ്ണ നാഗരികത ഒരു വിഭാഗം മനുഷ്യരിൽ അടിച്ചേൽപ്പിച്ച വ്യാജസ്വത്വമാണ്. വാല്മീകിസമുദായം ഉണ്ട്. അവരെ ‘തോട്ടി’യാക്കിയത് മനുഷ്യത്വവിരുദ്ധമായ ചില സവർണ്ണ സ്വത്വനിർമ്മാണ ഫാക്ടറികളാണ്. കാഞ്ചാ ഏലയ്യ അംഗീകരിച്ചില്ലെങ്കിലും അത്തരം ഒരു ഫാക്ടറി തന്നെയാണ് വാല്മീകി സമുദായക്കാർ തോട്ടിപ്പണി ചെയ്തുവന്നത് അധികാര ബന്ധിയായ കായിക അധിനിവേശത്തിന്റെ ഭാഗമായല്ല, മറിച്ച് ആത്മീയമായ ഒരു തിരിച്ചറിവിലൂടെയാണെന്ന് പറയുന്ന ഓ ബി സീ കാരനായ നരേന്ദ്ര മോഡിയും.<br />
<br />
പാഠ്യപദ്ധതിയുടെ ഭാഗമായ ഒരു നിർബന്ധിത പ്രവർത്തിയായല്ല പ്ലാസ്റ്റിക്ക് ശേഖരണം മുന്നോട്ട് വയ്ക്കപ്പെടുന്നത്. അത് മാലിന്യങ്ങളെ അതിന്റെ ഉറവിടത്തിൽ വച്ച് തന്നെ സംസ്കരിക്കുക എന്ന ദർശനത്തിന്റെ ഭാഗമായ മാലിന്യവികേന്ദ്രീകരണത്തിന്റെ ഭാഗമാണെന്ന് മലയാളമറിയാവുന്ന ആർക്കും വ്യക്തമാണ്. നിർബന്ധിത ആക്രിപെറുക്കലല്ല, പ്ലാസ്റ്റിക്ക് വർജ്ജനത്തിന്റേതായ, ഉറവിട മാലിന്യ സംസ്കരണത്തിന്റേതായ ഒരു തോട്ടിവൽക്കരണവിരുദ്ധ മനുഷ്യപക്ഷസംസ്കാരമാണ് ഈ പദ്ധതി മുന്നോട്ട് വയ്ക്കുന്നത് എന്ന് മനസിലാക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും പതിനായിരക്കണക്കിന് രൂപയ്ക്ക് പ്ലാസ്റ്റിക്ക് സംഭരിച്ച് നല്കി അതുകൊണ്ട് കിട്ടുന്ന കൂപ്പണുകൾ ഉപയോഗിച്ച് ഗ്രന്ഥങ്ങൾ വാങ്ങി വായിച്ച് ഉൽബുദ്ധരാകേണ്ട കാര്യമൊന്നുമില്ല. ഒരല്പം സാമാന്യബുദ്ധി ഉണ്ടായാൽ മാത്രം മതി.<br />
<br />
എന്തായാലും ശ്രീകുമാറിന്റെ തലച്ചോർ ഫെയ്സ് ബുക് സ്റ്റാറ്റസിൽ നിന്ന് മാധ്യമം ലേഖനത്തിലേയ്ക്ക് വികസിക്കുന്നതിനിടയ്ക്ക് ഫാസിസവും, സോവിയറ്റ് യൂണിയൻ മോഡൽ മത്തി സിദ്ധാന്തവും നേരിയ തോതിലെങ്കിലും എഡിറ്റ് ചെയ്യപ്പെട്ടു. അത്രയും നന്ന്. ഉദരനിമിത്തമുള്ള ബഹുകൃതവേഷങ്ങളിൽ മേക്കപ്പിനുള്ള പ്രാധാന്യം വലുതാണ്.<br />
<br />
<b>വയറ്റിപ്പിഴപ്പാണ്, നാറ്റിക്കരുത്! </b><br />
മനുഷ്യനിർമ്മിതമായ ഒരു പദ്ധതി ആയതുകൊണ്ട് തന്നെ തുമ്പൂർമൊഴി മോഡൽ ഉറവിടമാലിന്യ സംസ്കരണപദ്ധതിയിൽ ദൈവീകമായ ഒരു പൂർണ്ണത പ്രതീക്ഷിക്ക വയ്യ. എന്നാൽ ദൈവത്തിന്റെ പക്കൽ നിലവിൽ അങ്ങനെയൊരു പദ്ധതി ഇല്ലാത്ത സ്ഥിതിയ്ക്കും, ദൈവത്തിന്റെ മക്കൾ തന്നെ നിരന്തരം സമരമുൾപ്പെടെയുള്ള പ്രക്ഷോഭമാർഗ്ഗങ്ങളിലൂടെ അടിയന്തിരപരിഹാരം ആവശ്യപ്പെടുന്നതുകൊണ്ടും നമുക്കിത് ചന്തി കീറിയ ദൈവം തന്നെ അത് സംസ്കരിച്ചോളും എന്ന് പറഞ്ഞിരിക്കാനാവില്ല. അപ്പോൾ പിന്നെ പ്രശ്നത്തിന്റെ ഗൌരവവും, നിലവിലുള്ള സാങ്കേതികവിദ്യയുടെ പരിമിതികളും ഒരുപോലെ പരിഗണിക്കുന്നതാവണം ഏത് മാലിന്യ സംസ്കരണപദ്ധതിയും അതിനെ കുറിച്ചുള്ള വിമർശനങ്ങളും. ആലപ്പുഴ മോഡൽ മാലിന്യസംസ്കരണപദ്ധതി ആ വഴിയ്ക്ക് ജനപക്ഷത്ത് നിലയുറപ്പിച്ച് ബഹുദൂരം മുന്നേറി കഴിഞ്ഞു. അതുകൊണ്ടാണ് കോണ്ഗ്രകസ്സും, ബിജെപിയും പോലെയുള്ള രാഷ്ട്രീയ പ്രതിയോഗികൾ പോലും ഇതിനെതിരെ പ്രത്യക്ഷത്തിൽ സമരമുഖത്ത് വരാത്തതും, സാങ്കേതിക മുട്ടാപൊക്കുകൾ പറഞ്ഞ് ഇതിനെ വൈകിക്കാൻ പരോക്ഷമാർഗ്ഗങ്ങൾ തേടുന്നതും. അവർക്കുള്ള രാഷ്ട്രീയബാധ്യത പോലുമില്ലാത്ത അരാഷ്ട്രീയ പ്ലാറ്റ്ഫോം വാദികൾ ഇത്തരം പണിക്കിറങ്ങുന്നതിന്റെ കാരണവും ഇവിടെ വ്യക്തമാണ് .<br />
<br />
നന്ദനം സിനിമയിൽ ജഗതി അവതിരിപ്പിക്കുന്ന, സായിബാബാസമാനമായ കേശാലങ്കാരത്തോട് കൂടിയ ഒരാൾദൈവം പിടിക്കപ്പെടുമ്പോൾ ഇന്നസെന്റിനോട് പറയുന്ന ഒരു ഡയലോഗുണ്ട്:
"വയറ്റിപ്പിഴപ്പാണ്, നാറ്റിക്കരുത്"<br />
അത് തന്നെയാണ് ഈ പദ്ധതിക്കെതിരേ ഉയർന്ന വിമർശനങ്ങളുടെ അജണ്ട പുറത്തായ അവസ്ഥയിൽ പിന്നീട് ഇറങ്ങിയ "ഡാമേജ് കണ്ട്രോൾ" ലേഖനങ്ങൾ പറയാതെ പറയുന്നതും.
</div>
secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com2tag:blogger.com,1999:blog-7896328951346064176.post-49603588790443952422014-09-12T17:34:00.000+04:002014-09-12T17:36:29.561+04:00രക്ഷകാ, എന്റെ പാപഭാരമെല്ലാം നിരോധിക്കണേ..<div dir="ltr" style="text-align: left;" trbidi="on">
<br />
<div dir="ltr" style="background-color: white; color: #222222; font-family: arial;">
<div>
<div style="font-family: arial, sans-serif;">
യു ഡി എഫ് തിരക്കിട്ട് നടപ്പിലാക്കിയ മദ്യനിരോധനത്തിന്റെപിന്നിലെ ആത്മാർത്ഥതയെക്കുറിച്ച് സംശയങ്ങൾ ഉള്ളപ്പോഴും നമ്മുടെ ഇടത് വലത് രാഷ്ട്രീയ സംഘടനകൾക്കും, മത, സാംസ്കാരിക മണ്ഡലങ്ങൾക്ക് പൊതുവിലും മദ്യമൊരു വൻ സാമൂഹ്യ വിപത്താണ് എന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ എന്ത് പഠനത്തിന്റെ, ഏത് ഡാറ്റയുടെ പിൻബലത്തിലാണ് സാംസ്കാരിക കേരളം ഒന്നാകെ ഇത്തരമൊരു നിഗമനത്തിൽ എത്തിയത് എന്നത് വ്യക്തവുമല്ല. മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്നത് ഒരു ശാസ്ത്രീയ സത്യം തന്നെ എന്ന് അംഗീകരിച്ചാലും ആ നിലയ്ക്ക് അത് കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും ലോകത്താകമാനവും ഒരുപോലെ ഒരു സാമൂഹ്യ വിപത്ത് ആയിരിക്കണം. അങ്ങനെ കരുതപ്പെടുന്നില്ല എന്ന് മാത്രമല്ല, പലതരം സമ്മർദ്ദങ്ങളാൽ മുൻപ് മദ്യ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങൾ പിന്നീട് അത് പിൻവലിച്ചതിന്റെ ചരിത്രവും നമുക്ക് മുന്നിലുണ്ട്. അപ്പോൾ പിന്നെ എന്താവും കേരളത്തിൽ മദ്യനിരോധനം അനിവാര്യമാക്കിതീർത്ത സവിശേഷസാഹചര്യം?</div>
<div style="font-family: arial, sans-serif;">
<br /></div>
<div style="font-family: arial, sans-serif;">
<b>ആളോഹരി ഉപഭോഗം </b></div>
<div style="font-family: arial, sans-serif;">
<br /></div>
<div style="font-family: arial, sans-serif;">
മദ്യത്തിന്റെ ആളോഹരി ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്താണ് കേരളം എന്ന് സ്ഥിതിവിവര കണക്കുകളെ അവലംബിക്കുന്ന പല പഠനങ്ങളും പറയുന്നു. ശരി. ചാരായ നിരോധനവും, നമ്മുടെ ഭരണകൂടങ്ങളുടെ വികലമായ കാർഷിക നയങ്ങളിലൂടെ കേര കൃഷി തകർന്നതിന്റെ പശ്ചാത്തലത്തിൽ പൊടിക്കള്ളല്ലാതെ ശുദ്ധമായ തെങ്ങിൻ കള്ള് ലഭ്യമല്ലാതായതും ഒക്കെ ചേർന്ന് മലയാളിയുടെ മദ്യ ഉപഭോഗം ഏതാണ്ട് പൂർണ്ണമായും ബാറുകളെയും ബീവരെജസ് ഔട്ട്ലെട്ടുകളെയ്യും ആശ്രയിക്കേണ്ട അവസ്ഥയുണ്ടാക്കി. വാറ്റ് ചാരായം കേരളത്തിൽ എങ്ങും ലഭ്യമല്ല എന്നൊന്നും ഇതുകൊണ്ട് അർത്ഥമാക്കുന്നില്ല. പോലീസിന്റെയും, എക്സൈസുകാരുടെയും, വിദേശ മദ്യ ലോബികളുടെ വാടക ഗുണ്ടകളുടെയും കണ്ണുവെട്ടിച്ച് ചാരായ വാറ്റ് നടത്തുന്നതിലും ലാഭം കിളയ്ക്കാൻ പോകുന്നതാണ് എന്നതിനാൽ അതിന്റെ ലഭ്യത കുറഞ്ഞു. ഏതാണ്ട് ഇതേ മുടക്കിൽ ബാറിൽനിന്ന് വിലകുറഞ്ഞ റം കിട്ടും എന്നതുകൊണ്ട് വാറ്റുചാരായത്തിന്റെ ഉപഭോക്തക്കളുടെ എണ്ണവും അവഗണിക്കാവുന്നത്ര ചെറുതായി കുറഞ്ഞു. ഈ സാഹചര്യങ്ങളിൽ നമ്മുടെ മദ്യ ഉപഭോഗത്തിന്റെ താരതമ്യേനെ കൃത്യമായ ഒരു കണക്കെടുപ്പ് സാധ്യമാണ്. എന്നാൽ യാതൊരു കണക്കെടുപ്പും സാധ്യമല്ലാത്തവണ്ണം നാടൻ മദ്യത്തിന്റെ ഒഴുക്ക് വ്യാപകമായ മറ്റു പല സംസ്ഥാനങ്ങളിലെയും അവസ്ഥ ഇതിന് നേർ വിപരീതമാണ്. </div>
<div style="font-family: arial, sans-serif;">
<br /></div>
<div style="font-family: arial, sans-serif;">
<b>നാനാത്വത്തിൽ ഏകത്വം; നാടൻ മദ്യത്തിലൂടെ </b></div>
<div style="font-family: arial, sans-serif;">
<br /></div>
<div style="font-family: arial, sans-serif;">
വിവിധ കാരണങ്ങളാൽ കേരളത്തിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്<wbr></wbr>നുവെങ്കിലും പുറത്ത് ഇന്ത്യയിൽ ഉടനീളം പല തരം നാടൻ മദ്യങ്ങൾ വ്യാപകമായി ലഭ്യമാണ്. അത് സ്വാഭാവികമായും കുടിക്കാൻ ആളുള്ളതുകൊണ്ടാവണമല്ലൊ. ഓരോരോ പ്രദേശത്തും സുലഭമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള ഈ മദ്യോത്പാദനത്തിന്റെ രീതിശാസ്ത്രം ഏതാണ്ട് ഒന്ന് തന്നെയെങ്കിലും രുചിയിലും വീര്യത്തിലും വലിയ വൈവിദ്ധ്യമുള്ളതാണ്. തമിഴ് നാട്ടിലും ആന്ധ്രപ്രദേശിലുമൊക്കെ പരക്കെ ലഭ്യമായ പനങ്കള്ള് നാലഞ്ച് ശതമാനം മാത്രം ആൾക്കഹോൾ ഉള്ള വീര്യം കുറഞ്ഞ മദ്യമാണ്. നേപ്പാളിലും സിക്കിമിലും ഒക്കെ സുലഭമായി കിട്ടുന്ന ചാങ്ങും ഇതുപോലെ ഒരു വീര്യം കൂറഞ്ഞ നാടൻ മദ്യമാണ്. വീര്യം കുറവാണെങ്കിലും കുടിച്ചുകഴിഞ്ഞാൽ ഉള്ളിൽ സുഖകരമായ ഒരു ഇളം ചൂട് അനുഭവപ്പെടും എന്നതിനാൽ കൊടും ശൈത്യത്തിൽ ഒരാശ്വാസം എന്ന നിലയ്ക്ക് സ്ത്രീ പുരുഷ ഭേദമില്ലാതെ തദ്ദേശീയർ ഉപയോഗിക്കുന്ന ഒന്നാണത്. ബീഹാർ, ഒറീസ, ഝാർഖണ്ട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ലഭ്യമായ 'ഹദിയ 'മറ്റൊരു നാടൻ മദ്യമാണ്.</div>
<div style="font-family: arial, sans-serif;">
<br /></div>
<div style="font-family: arial, sans-serif;">
കുങ്കുമവും, സുഗന്ധ ദ്രവ്യങ്ങളും, ഉണക്കിയ ഫലവർഗ്ഗങ്ങളും, ക്ഷീരോൽപ്പന്നങ്ങളും ഒക്കെ ചേർത്ത് വാറ്റിയെടുക്കുന്ന കേസർ കസ്തൂരി രാജസ്ഥാനിലെ ഒരു രാജകീയ മദ്യമാണ്. നോർത്തിന്ത്യൻ നഗരങ്ങളിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന മറ്റൊരു നാടൻ മദ്യമാണ് ഭാങ്ങ്; ഇതുവരെ പറഞ്ഞവയിൽ ഏറ്റവും വീര്യം കൂടിയത്. ഗോവയിലേയ്ക്ക് വിനോദസഞ്ചാരത്തിനെത്തുന്ന നാടൻ ടൂറിസ്റ്റുകളിലെങ്കിലും നല്ലൊരു വിഭാഗത്തിന്റെ മുഖ്യ ആകർഷണം അവിടെ വ്യാപകമായി ലഭ്യമായ ഗോവൻ ഫെനി എന്ന നാടൻ മദ്യമാണെന്നത് ഒരു രഹസ്യമല്ല. വീടുകളിൽ ഉണ്ടാക്കി ഉപയോഗിക്കപ്പെടുകയും ഒപ്പം ഔദ്യോഗികവും അനൗദ്യോഗികവുമായി വിറ്റഴിക്കപ്പെടുകയും ചെയ്യുന്ന ഇത്തരം മദ്യങ്ങളും അവയുടെ ഉപഭോഗവും ഔദ്യോഗിക കണക്കെടുപ്പുകൾക്ക് പുറത്ത് നിൽക്കുമ്പൊഴാണ് ഇന്ത്യയിൽ ആളോഹരി മദ്യ ഉപഭോഗത്തിൽ കേരളം ഒന്നാം സ്ഥാനത്ത് എന്ന കണ്ടുപിടിത്തം വരുന്നത്. സ്റ്റാറ്റിസ്റ്റിക്സ് അനുപാതങ്ങളെ മുന്നോട്ട് വയ്ക്കുന്നത് ലഭ്യമായ ഡാറ്റയുടെ വിശകലനത്തിലൂടെയാണ്; കവിടി നിരത്തിയല്ല. അതായത് ലഭ്യമായ കണക്കുകൾ ഒരുപോലെ ഭദ്രമായിരുന്നാലേ അവയുടെ വിശകലനവും ഭദ്രമാവു. ഇവിടെ കൃത്യമായ മദ്യ ഉപഭോഗത്തിന്റെ കണക്കുകൾ ഒരുപരിധിവരെയെങ്കിലും ലഭ്യമായ ഒരു സംസ്ഥാനത്തിൽ നിന്ന് ശേഖരിച്ച ഡാറ്റയെ അത്തരം ഒരു കണക്കും ലഭ്യമല്ലാത്ത ഇതര സംസ്ഥാനങ്ങളിൽനിന്ന് ലഭ്യമായ, വസ്തുതയുമായി പലപ്പോഴും വിദൂര ബന്ധം പോലുമില്ലാത്ത ഔദ്യോദിക കണക്കുകളു മായി താരതമ്യപഠനം നടത്തിയാണ് നിഗമനങ്ങളിൽ എത്തുന്നത്. അവ എത്രത്തോളം അബദ്ധജഡിലമാണെന്ന് ഇനിയും വിശദീകരിക്കേണ്ടതില്ലല്ലൊ.</div>
<div style="font-family: arial, sans-serif;">
<br /></div>
<div style="font-family: arial, sans-serif;">
<b>മദ്യം; ഒരു സാമൂഹ്യ വിപത്ത് </b></div>
<div style="font-family: arial, sans-serif;">
<br /></div>
<div style="font-family: arial, sans-serif;">
മദ്യത്തിന്റെ ഉപഭോഗം ഗാർഹിക പീഠനം, വാഹനാപകടങ്ങൾ തുടങ്ങിയ പല സാമൂഹ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു എന്നത് കുറെ നാളുകളായി നാം കേൾക്കുന്ന ഒരു വാദമാണ് . എന്നാൽ ആത്യന്തികമായി ഇത് വെറുമൊരു ലോജിക്കൽ ഫാലസി മാത്രമാണ്. രാജു മദ്യം കഴിക്കും. രാജു ഗാർഹികപീഢനവും നടത്തും. അതുകൊണ്ട് ഗാർഹികപീഢനത്തിന് കാരണം മദ്യമാണ് എന്ന് പറയുമ്പോലെ ഒന്ന് തന്നെയാണ് വാഹനാപകടങ്ങൾക്ക് കാരണം മദ്യപാനമാണെന്ന് പറയുന്നതിന്റെ യുക്തിയും. കാരണം മദ്യം ഗാർഹികപീഢനങ്ങൾക്കും അതുപോലുള്ള സാമൂഹ്യവിപത്തുകൾക്കും കാരണമാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടണമെങ്കിൽ സ്ഥല, കാല, വ്യക്തി വ്യത്യാസങ്ങൾക്കപ്പുറം ആര് മദ്യപിച്ചാലും അവർ മേൽപ്പറഞ്ഞ വിപത്തുകൾ ഉണ്ടാക്കണം. പൊട്ടാസ്യം സയനൈഡ് രുചിക്കുന്നത് രുചിക്കുന്ന ആളിന്റെ മരണത്തിന് കാരണമാകുമെന്നത് ഒരു ശാസ്ത്രീയസത്യമാകുന്നത് സമാനസാഹചര്യങ്ങളിൽ അത് ലോകത്തിന്റെ ഏത് കോണിൽ വച്ച് ആര് രുചിച്ചാലും മരിക്കും എന്നതുകൊണ്ടാണ്. അതുപോലൊരു നിശ്ചിതവും, സ്ഥിരവും, സാമാന്യവുമായ പ്രതിപ്രവർത്തനം മദ്യത്തിന് അതിന്റെ ഉപഭോക്താക്കളിൽ ഉണ്ടാക്കാനാവുമെന്ന് തെളിഞ്ഞാൽ അതിന്റെ നിരോധനം സാധൂകരിക്കപ്പെടാം. അതില്ലാത്തിടത്തോളം ഇല്ല. കണവ, കക്കാ ഇറച്ചി തുടങ്ങിയ ഷെൽ ഫിഷ്, കൂണുകൾ തുടങ്ങിയവയൊക്കെ പല മനുഷ്യരിലും അപകടകരമായ അലർജികൾ ഉണ്ടാക്കാറുണ്ട് എന്നുവച്ച് അത്തരം പ്രശ്നങ്ങൾ ഇല്ലാത്തവർ കൂടി എന്തിന് അവ കഴിക്കുന്നതിൽനിന്ന് വിലക്കപ്പെടണം? ഇവിടെ പ്രശ്നം അവനവന്റെ വിവേചനാധികാരമാണ്. അത് മനസിലാക്കാതെയുള്ള നിരോധനങ്ങൾ ഏകപക്ഷീയവും അശാസ്ത്രീയവുമാണ്.</div>
<div style="font-family: arial, sans-serif;">
<br /></div>
<div style="font-family: arial, sans-serif;">
കേരളത്തിലെ വാഹനാപകടങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത് ബസ് അപകടങ്ങളിലാണ്. അത് കെ എസ് ആർ ടീ സി, സ്വകാര്യ ബസ് ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിച്ചിട്ടാണോ? അത്തരം എത്ര കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്? അല്ല എങ്കിൽ പിന്നെ അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾ നിരോധിക്കുക എന്നതല്ലേ മേല്പറഞ്ഞതരം യുക്തിവച്ച് കരണീയം? മദ്യം ആരോഗ്യത്തിന് ഹാനികരമാണ് എന്നതുപോലെ സാമാന്യമായി പറയാവുന്ന ഒന്നാണ് വാഹനങ്ങൾ അപകടമുണ്ടാക്കുമെന്നും, ഫാക്ടറികൾ അന്തരീക്ഷമലിനീകരണമുണ്ടാക്കുമെ<wbr></wbr>ന്നതും തൊട്ട് പശുവിന്റെ വളി ആഗോളതപനത്തിനാക്കം കൂട്ടും എന്നത് വരെ. അപ്പോൾ ഇവയൊക്കെ നിരോധിക്കപ്പെടാത്തതിന്റെ യുക്തി എന്താണ്? ഇവയൊക്കെ മനുഷ്യപുരോഗതിയ്ക്കും വികസനത്തിനും അത്യന്താപേക്ഷിതമാണെന്നും മദ്യം അതിനെ തുരങ്കം വയ്ക്കുന്ന ഒന്നാണെന്നും ആവാം അത്. പക്ഷേ, വാഹനങ്ങൾക്കും, വ്യവസായവിപ്ളവത്തിനും, ക്ഷീരവിപ്ളവത്തിനും ഒക്കെ മുൻപേ നിലനിന്നിരുന്ന ഒന്നാണ് മദ്യ ഉപഭോഗം.അത് ഈ പറയുന്നതുപോലെ ഒരു വലിയ സാമൂഹ്യവിപത്ത് ആയിരുന്നുവെങ്കിൽ ഇത്ര നീണ്ട ഒരു ചരിത്രത്തിനുള്ളിൽ അത് ഉണ്ടാക്കുമായിരുന്ന ആപത്തുകളെ ലോകസമൂഹം അതിജീവിക്കുമായിരുന്നില്ല എന്ന് വ്യക്തം.</div>
<div style="font-family: arial, sans-serif;">
<br /></div>
<div style="font-family: arial, sans-serif;">
തീർചയായും മദ്യപിച്ച് വാഹനം ഓടിക്കുന്നത് അപകടം ഉണ്ടാക്കാറുണ്ട്. അതിന് കാരണം മദ്യമായതുകൊണ്ട് അത് നിരോധിക്കുന്നു എന്നതാണ് യുക്തിയെങ്കിൽ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നതുകൊണ്ട് അപകടങ്ങൾ ഉണ്ടാകാരുണ്ട് എന്ന കാരണം കൊണ്ട് മൊബൈൽ ഫോണും നിരോധിക്കണ്ടേ? ഓവർ ടേക്കിങ്ങിനിടയിൽ അപകടങ്ങളുണ്ടാകാറുണ്ട് എന്നതുകൊണ്ട് അത് നിരോധിക്കണ്ടേ? മദ്യപിച്ച് വാഹനം ഓടിക്കാൻ പാടില്ലെന്നും, ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോണ്‍ ഉപയോഗിക്കാൻ പാടില്ലെന്നും, ഓവർ ടേക്കിങ്ങ് അനുവദനീയമായ ഇടങ്ങളിലല്ലാതെ അത് പാടില്ലെന്നും നിയമങ്ങളുണ്ട്. അത് പാലിക്കാൻ പൌരന്മാരും, അത് തെറ്റിക്കുന്നവരെ ശിക്ഷിക്കാൻ നിയമസംവിധാനവും സജ്ജമാകുന്നതിനുപകരം നിരോധനം ആണ് എളുപ്പവഴിയെങ്കിൽ മദ്യത്തിനും മുൻപേ നിരോധിക്കേണ്ട മറ്റൊന്നുണ്ട്.</div>
<div style="font-family: arial, sans-serif;">
<br /></div>
<div style="font-family: arial, sans-serif;">
<b>പ്രബുദ്ധ കേരളം സമം പ്രായപൂർത്തിയാവാത്ത കേരളം </b></div>
<div style="font-family: arial, sans-serif;">
<br /></div>
<div style="font-family: arial, sans-serif;">
അഴിമതികളെയും കുംഭകോണങ്ങളെയും കുറിച്ചുള്ള ആരോപണങ്ങൾ പുറത്ത് വരുമ്പോൾ അധികാരിവർഗ്ഗം പൊതുവിലും പ്രത്യേകിച്ച് കേരളത്തിലും പറയുന്ന ഒരു സ്ഥിരം ഡയലോഗുണ്ട്. ഇവിടത്തെ പ്രബുദ്ധരായ പൊതുജനം ഇതൊന്നും വിശ്വസിക്കില്ല. അവർക്ക് ശരി തെറ്റുകൾ തിരിച്ചരിയാനുള്ള ബുദ്ധിയുണ്ട്, യുക്തിയുണ്ട്. ഒരു വ്യാജ പ്രചരണവും അവരുടെ മുൻപിൽ വിലപ്പോവില്ല എന്ന് . അങ്ങനെ പ്രബുദ്ധരും, അതിസങ്കീർണ്ണമായ കണക്കുകളും, നിയമവശങ്ങളും, സാങ്കേതികതകളും ഉൾക്കൊള്ളുന്ന ആരോപണങ്ങളിൽനിന്ന് പോലും രേഖകൾ പരിശോധിച്ച് ശരിതെറ്റുകൾ തിരിച്ചറിയാൻ തക്ക ക്ഷമയും വിവേചനബുദ്ധിയുമുള്<wbr></wbr>ളവരുമായ ഒരു സമൂഹത്തിലേയ്ക്ക് അവർ ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഒരു സർക്കാരിന് ഏതെങ്കിലും തരത്തിലുള്ള നിരോധനങ്ങൾ ഏർപ്പെടുത്തേണ്ടിവരുന്നു എങ്കിൽ അതിൽ ഒരു വൈരുദ്ധ്യമില്ലേ? പ്രത്യേകിച്ച് സമൂഹനമയ്ക്ക് എന്ന ഭാഷ്യത്തിലൂടെ അത് നടപ്പിലാക്കപ്പെടുമ്പോൾ ഭരണകൂടം ഒരു രക്ഷകർത്താവിന്റെ വേഷമാണണിയുന്നത്. പൗരസമൂഹത്തെ അപക്വം, അല്ലെങ്കിൽ പ്രായപൂർത്തിയാവത്തതായി നിർവചിക്കുന്നതാണ് ഭരണകൂടത്തിന്റെ പൊടുന്നനേ ഉള്ള ഈ വേഷപ്പകർച്ച.</div>
<div style="font-family: arial, sans-serif;">
<br /></div>
<div style="font-family: arial, sans-serif;">
മദ്യം ലഭ്യമായിരിക്കുന്നിടത്തോളം അത് യാതൊരു നിയന്ത്രണവും, യുക്തിയും, തത്വദീക്ഷയുമില്ലാതെ ഉപയോഗിച്ച് ലക്ക് കെട്ട് തെരുവിൽ കിടക്കുക എന്നതാണ് മലയാളിയുടെ മദ്യപാന ശീലം എന്നതുകൊണ്ടാവണമല്ലൊ ഇവിടെ മദ്യം സവിശേഷമായ ഒരു സാമൂഹ്യ വിപത്താവുന്നത്. അതുകൊണ്ടാവണമല്ലോ, വിശുദ്ധ നഗരമായ വത്തിക്കാനിൽ പോലും ഇല്ലാത്ത മദ്യനിരോധനം തനത് സവിശേഷസാഹചര്യങ്ങൾ മുൻനിർത്തി കേരളത്തിൽ വേണമെന്ന് ക്രൈസ്തവ സഭകൾ പറയുന്നത്. അതേ കാരണങ്ങൾ കൊണ്ടാവുമല്ലൊ ഗാന്ധിയുടെ ജന്മനാട് എന്ന നിലയിൽ ഗുജറാത്ത് ഒഴിച്ചുനി<wbr></wbr>ർത്തിയാൽ തങ്ങൾ ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഇല്ലാത്ത മദ്യ നിരോധനം കോൺഗ്രസ് സർക്കാർ തീരുമാനിച്ചതിലും ഗംഭീരമായി നടപ്പിലാക്കണമെന്ന് കേരളത്തിൽ ബി ജെ പിക്കാർ തീരുമാനിക്കുന്നതും അവരുടെ യുവജന സംഘടന അതിന്റെ നടത്തിപ്പിന്റെ ചുക്കാൻ പിടിക്കുന്നതും. </div>
<div style="font-family: arial, sans-serif;">
<br /></div>
<div style="font-family: arial, sans-serif;">
<b>പ്രായപൂർത്തി വോട്ടവകാശം</b> </div>
<div style="font-family: arial, sans-serif;">
<br /></div>
<div style="font-family: arial, sans-serif;">
നമ്മുടെ ഇലക്ഷൻ കമ്മിഷൻ ഇന്ത്യൻ പൌരന്റെ വോട്ടവകാശത്തെ നിർവചിക്കുന്നത് ഇങ്ങനെയാണ്.</div>
<div style="font-family: arial, sans-serif;">
<span style="color: black; font-family: 'ms sans serif', arial; line-height: 17px; text-align: justify;"><br /></span></div>
<div style="font-family: arial, sans-serif;">
<span style="color: black; font-family: 'ms sans serif', arial; line-height: 17px; text-align: justify;">The democratic system in India is based on the principle of universal adult suffrage; that any citizen over the age of 18 can vote in an election (before 1989 the age limit was 21). The right to vote is irrespective of caste, creed, religion or gender. Those who are deemed unsound of mind, and people convicted of certain criminal offences are not allowed to vote.</span></div>
<div style="font-family: arial, sans-serif;">
അതായത് മാനസീക ആരോഗ്യമില്ലാത്ത മനുഷ്യർക്ക് വോട്ടവകാശം ഇല്ലെന്ന്.</div>
<div style="font-family: arial, sans-serif;">
<br /></div>
<div style="font-family: arial, sans-serif;">
കേരളത്തിലെ മുഴുവൻ ജനസംഖ്യയുടെ പകുതിയോളം വരുന്ന പുരുഷന്മാരിൽ ബഹുഭൂരിപക്ഷവും മദ്യപാനികളായി തീർന്നിരിക്കുന്നു എന്നതാണ് കണക്കുകളെ ഉദ്ധരിച്ച് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്! .കേരളത്<wbr></wbr>തിൽ മദ്യം കഴിക്കാൻ തുടങ്ങുന്നവരുടെ ശരാശരി പ്രായം 13 ആണെന്നാണ് ഒരു ചാനൽ ചർച്ചയിൽ ( കണക്കുകൾ വച്ച് ആയിരിക്കും. ഇല്ലെങ്കിൽ പിന്നെ പതിനാലെന്നോ പതിനഞ്ചെന്നോ പറഞ്ഞുകൂടെ..! ) ശ്രീ കെ. പി അനിൽ കുമാർ പറയുന്നത്. അതായത് കേരളത്തിലെ പുരുഷന്മാരിൽ പ്രായഭേദമെന്യേ ബഹുഭൂരിപക്ഷത്<wbr></wbr>തിനും തങ്ങളുടെ ആരോഗ്യത്തിനും, സാമൂഹ്യ ജീവിതത്തിനും, പാരമ്പര്യത്തിനും അനുയോജ്യമായ രീതിയിൽ ഭക്ഷണ, പാനീയങ്ങളെ തിരഞ്ഞെടുക്കാനുള്ള സ്വബുദ്ധി പോലും ഇല്ല എന്ന്. ഉണ്ടായിരുന്നെങ്കിൽ മദ്യക്കുപ്<wbr></wbr>പിയിൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് എഴുതിവച്ചിട്ടും അവർ വാങ്ങി കുടിക്കില്ലായിരുന്നല്ലോ . വ്യക്തിഗത ജീവിതത്തിൽ പോലും ആരോഗ്യകരമായ തീരുമാനം എടുക്കാൻ ശേഷിയില്ലാത്ത ഈ മലയാളി പുരുഷവർഗ്ഗത്തിന്റെ മേലാണ് പതിനെട്ട് തികയുന്നതുമുതൽ ഒരു രാജ്യത്തിന്റെ മുഴുവൻ ഭാഗധേയം നിർണ്ണയിക്കുവാനുള്ള ആളോഹരി ഉത്തരവാദിത്തം. കള്ളും, പാലും, പച്ചവെള്ളവും, വിദേശ മദ്യവും ഉള്ള വിപണിയിൽനിന്ന് തനിക്ക് ആവശ്യമുള്ളത് വാങ്ങാനും, വിഷം വാങ്ങി കുടിക്കാതിരിക്കാനും വേണ്ട വിവേചന ബുദ്ധിയോ, മാനസീക ആരോഗ്യമോ ഇല്ല മലയാളിയ്ക്ക് എന്നതുകൊണ്ട് ആവണമല്ലോ മദ്യം നിരോധിച്ച് അവനെ ആ പ്രലോഭനത്തിൽനിന്ന് രക്ഷിച്ച സർക്കാരിന് നിരോധിക്കുവാനുള്ള അധികാരം 'ജനനന്മയെ' കരുതി എടുത്ത് ഉപയോഗിക്കേണ്ടിവന്നത്. ഈ വസ്തുത കണക്കിലെടുത്ത് അവർ ഇതിനൊപ്പം ഒന്നുകൂടി ചെയ്യേണ്ടതുണ്ട്. </div>
<div style="font-family: arial, sans-serif;">
<br /></div>
<div style="font-family: arial, sans-serif;">
വ്യക്തിപരമായി തനിക്ക് നല്ലതെന്ത് ചീത്തയെന്ത് എന്ന തിരിച്ചറിവില്ലാതെ കണ്ണിൽ കണ്ടത് വാങ്ങി കുടിച്ചാൽ അതിന്റെ ദോഷം പ്രത്യക്ഷത്തിലെങ്കിലും വ്യക്തി തലത്തിൽ ആയിരിക്കുമല്ലോ. എന്നാൽ ഈ തരം ഉന്മാദികളിൽ ഒരു ജനാധിപത്യ വ്യവസ്ഥയുടെ ഭാഗധേയം നിർണ്ണയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം കൊണ്ട് എറിഞ്ഞുകളഞ്ഞാൽ ആ രാജ്യത്തിന്റെ ഭാവി എന്താകും? അതുകൊണ്ട് ദയവുചെയ്ത് സർക്കാർ മദ്യത്തോടൊപ്പം മലയാളി പുരുഷന്റെ വോട്ടവകാശം കൂടി പറ്റുമെങ്കിൽ ഒറ്റയടിക്കോ, അല്ലെങ്കിൽ ഘട്ടം ഘട്ടമായോ നിരോധിച്ച് അവരെ രക്ഷിച്ചെടുക്കണം.പുനരധിവസിപ്പി<wbr></wbr>ക്കണം.</div>
</div>
</div>
</div>
secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com0tag:blogger.com,1999:blog-7896328951346064176.post-53358883037837846572014-09-06T19:44:00.000+04:002014-09-06T19:44:42.485+04:00സൽമാന്റെ അറസ്റ്റ്: ഒരു ഫാസിസ്റ്റ് രൂപകം<div dir="ltr" style="text-align: left;" trbidi="on">
<br />
ഈ കഴിഞ്ഞ ആഗസ്റ്റ് ഇരുപതാം തിയതി (2014) അർദ്ധരാത്രിയാണ് സല്മാൻ എന്ന യുവാവിനെ കേരളാ പോലീസ് കസ്റ്റഡിയിലെടുത്തത്. നടപടിക്രമങ്ങളൊന്നും പാലിക്കാതെ നടന്ന അറസ്റ്റ് എന്തിനായിരുന്നു എന്നുപോലും അറിയാതെ അയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും ആ രാത്രി മുഴുവൻ തലസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾ തോറും കയറിയിറങ്ങി നടന്നു. പിറ്റേന്ന് ഇന്ത്യൻ പീനൽ കോഡിന്റെ 124 A, 66 A കൂടാതെ 1971ൽ പാസാക്കിയ പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് തുടങ്ങിയവ പ്രകാരമാണ് അറസ്റ്റ് എന്ന് അവർക്ക് അറിയാൻ കഴിഞ്ഞുവെങ്കിലും പിന്നെയും ദിവസങ്ങളോളം അവർക്കോ, അഭിഭാഷകർക്കു പോലുമോ അവനെ കാണാനായില്ല. മാധ്യമങ്ങൾക്കും ഈ വാർത്തയിൽ താല്പര്യം നശിച്ചതോടെ അയാൾക്ക് എന്ത് സംഭവിച്ചു എന്നത് ഇന്ന് നമുക്ക് മുൻപിൽ ഒരു ചോദ്യ ചിഹ്നമായി നില്ക്കുന്നു.<br />
<br />
ഈ കണ്ട വകുപ്പുകളൊക്കെ ചുമത്തപ്പെടാനും, വർഷങ്ങളായി പിടികിട്ടാപ്പുള്ളികളായി തുടരുന്ന ചില തീവ്രവാദികളൊക്കെ പൊടുന്നനേ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കാണുന്ന ബന്തവസ്സോടെയും അതീവ ജാഗ്രതയോടെയും കൈകാര്യം ചെയ്യപ്പെടാനും എന്താണ് സല്മാൻ ചെയ്ത ഉഗ്ര കൃത്യം? അറസ്റ്റ് നടക്കുന്നതിന് രണ്ട് ദിവസം മുമ്പ്, രണ്ടായിരത്തി പതിനാല് ഓഗസ്റ്റ് പതിനെട്ടാം തിയതി രണ്ട് പെൺകുട്ടികളുൾപ്പെടെ അഞ്ച് സുഹൃത്തുക്കളുമായി തിരുവനന്തപുരത്തെ ഒരു തീയറ്ററിൽ " ഞാൻ സ്റ്റീവ് ലോപ്പസ്" എന്ന സിനിമ കാണാൻ പോയി. പ്രദർശനത്തിനോട് അനുബന്ധിച്ച് ദേശീയ ഗാനം കേൾപ്പിച്ചപ്പോൾ അവർ ബഹുമാനസൂചകമായി എഴുന്നേറ്റ് നിന്നില്ല. കൂടാതെ ഗാനം കഴിഞ്ഞപ്പോൾ കൂകി വിളിച്ചു എന്നും ആരോപിക്കപ്പെടുന്നു. ഒപ്പം "ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരുപിടി മണ്ണല്ല" എന്നുതുടങ്ങുന്ന ഒരു സിനിമാ പാട്ടിലെ സ്ഥൂലവൽകൃതമായ ദേശീയതയ്ക്ക് പാരഡി തീർത്തുകൊണ്ട് ഫെയ്സ് ബുക്കിൽ പോസ്റ്റിടുകയും തുടർ ചർച്ചകളിൽ ദേശീയത എന്ന സാംസ്കാരിക ആശയത്തോടുള്ള തന്റെ വിയോജിപ്പ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു എന്നതും പ്രകോപനമായി. ഇതിനാലൊക്കെ വികാരം വൃണപ്പെട്ട ചില 'രാജ്യ സ്നേഹി'കൾ കൊടുത്ത പരാതിയിന്മേലായിരുന്നു അറസ്റ്റും, ദേശ സുരക്ഷയ്ക്കും, അഖണ്ഡതയ്ക്കും പ്രഖ്യാപിത വെല്ലുവിളിയായി തീർന്ന ഒരു ഉഗ്രതീവ്രവാദിയെ എന്നവണ്ണമുള്ള കൈകാര്യം ചെയ്യലും!<br />
<br />
<b>ദേശീയത</b><br />
നാം ഇന്ന് പിന്തുടരുന്ന നേഷൻ സ്റ്റേറ്റ് എന്ന സങ്കല്പം ആധുനികതയുടെ കാലഘട്ടം മുതൽക്ക് മാത്രം നിലവിൽ വരാൻ തുടങ്ങുന്ന ഒന്നാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രായം വെറും ഏഴ് പതിറ്റാണ്ടിനുള്ളിൽ മാത്രമേ വരു. ഇത് ലോക മാനവികതയുടെ സാമൂഹ്യരാഷ്ട്രീയ പരിണാമങ്ങളുടെ ചരിത്രത്തിന്റെ മരണം കുറിക്കുന്ന അന്യൂനമായ ഒരു വ്യവസ്ഥയാണെന്ന് ദേശീയവാദം തിമിരമായി വികസിപ്പിച്ചവർ മാത്രമേ പറയു. പ്രത്യേകിച്ച് ആഗോളവല്‍ക്കരണം ദേശീയസീമകളെയും, സ്വാശ്രയത്തെ തന്നെയും അപ്രസക്തമാക്കിക്കൊണ്ടിരിക്കുന്ന കാലത്ത്.<br />
<br />
ഒരു വശത്ത് ആഗോളവൽക്കരണത്തിനായി ദേശസീമകൾ മത്സരിച്ച് തുറന്നിടുന്ന ഭരണ വർഗ്ഗം തന്നെ മറുവശത്ത് ദേശീയതയെ ഏറ്റവും അക്രമാസക്തമായ രീതിയിൽ വളർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നത് വ്യക്തമായ ചില അജണ്ടകൾ മുൻനിർത്തിയാണ്. തീവ്രദേശീയതയുടെതായ ഒരു പൊതുബോധത്തിന് ദേശത്തെ ഭരണകൂടത്തിൽനിന്ന് വ്യതരിക്തമായി കാണാനുള്ള ശേഷി നഷ്ടമാകുന്നു. അതോടെ ഭരണകൂടത്തിന്റെ, ഭരണത്തലവന്റെ നയങ്ങൾക്കും ആശയങ്ങൾക്കും എതിരായ ഏത് വിമർശനവും ദേശത്തിനെതിരേയുള്ള വിമർശനമായി, ദേശദ്രോഹമായി വായിക്കപ്പെടും. തുടർന്ന് ജനാധിപത്യത്തിൽനിന്ന് ക്രമേണെ പ്രതിപക്ഷം പൂർണമായും ഉച്ചാടനം ചെയ്യപ്പെടും. അങ്ങനെ പൊതുബോധവും, ഭരണകൂട ഉപകരണങ്ങളും, മീഡിയയും, ജുഡീഷ്യറിയും ഒരുപോലെ ഉപയോഗിച്ചുകൊണ്ട് എതിർ ശബ്ദങ്ങളെ തമസ്കരിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നതിൽ വിജയിക്കുന്നതോടെയാണ് ഒരു ജനാധിപത്യ ഭരണകൂടം ഫാസിസ്റ്റായി മാറുന്നത്. അതിനവർ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നത് ദേശീയത എന്ന സങ്കൽപ്പത്തെയായിരിക്കും എന്നതിന് ചരിത്രത്തിൽ നിരവധി തെളിവുകളുണ്ട്.<br />
<br />
<b>ഫാസിസത്തിന്റെ ലക്ഷണശാസ്ത്രം</b><br />
പ്രശസ്ത ഇറ്റാലിയൻ സാഹിത്യകാരനായ ഉമ്പർട്ടോ എക്കോ തന്റെ ' എറ്റേണൽ ഫാസിസം' എന്ന പ്രശസ്ത ലേഖനത്തിലൂടെ ഫാസിസത്തിന്റെ ചില പൊതു സ്വഭാവങ്ങളെ അക്കമിട്ട് വിവരിക്കുന്നുണ്ട്. അതിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്ന് "Disagreement is treason" എന്നതാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 A എന്ന വകുപ്പിന്റെ സങ്കുചിതവും, ഭാവനാരഹിതവുമായ പ്രയോഗം കൊണ്ട് ഫലത്തിൽ സ്ഥാപിക്കപ്പെടുന്നത് ഭരണകൂടത്തോടുള്ള ഏതൊരെതിർപ്പും വിമർശനവും ദേശദ്രോഹമാണെന്ന ഫാസിസ്റ്റ് ആശയം തന്നെയാണ്. സല്മാൻ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പ്രകാശിപ്പിച്ചത് ദേശീയത എന്ന സാംസ്കാരിക ആശയത്തോടുള്ള വിയോജിപ്പും ആരാജകത്വവാദം എന്ന മറ്റൊരു ആശയത്തോടുള്ള താല്പര്യവുമാണ്. അയാൾ ദേശത്തിനെതിരേ കലാപം നയിക്കുകയോ, ഒരു കായിക കലാപത്തിന് ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടില്ല. പൊതുബോധത്തിന് ദഹിക്കാത്ത ആശയങ്ങളും, വീക്ഷണങ്ങളും ഉണ്ടാവുക എന്നാൽ രാജ്യദ്രോഹിയായിതീരുക എന്നാണോ? സൽമാന്റെ അറസ്റ്റ് ഉയർത്തുന്ന പ്രാഥമികമായ പ്രശ്നം ഇതാണ് .<br />
<br />
രണ്ടാമത്തെ പ്രശ്നം ആശയപരമായ വിയോജിപ്പുകളുടെ കായികമായ സാക്ഷാത്കാരമാണ്. ദേശീയത എന്ന ആശയത്തോടുള്ള തന്റെ വിയോജിപ്പിന്റെ കായികമായ സാക്ഷാത്കാരമായിരുന്നു അത് കേൾപ്പിക്കുന്ന വേളയിൽ ബഹുമാന സൂചകമായി എഴുനേറ്റ് നില്ക്കുക എന്ന കൃത്യത്തിൽനിന്നുള്ള മാറി 'ഇരി'ക്കൽ. എന്നാൽ അപ്പോഴും അയാൾ ദേശിയ ഗാനം കേൾപ്പിക്കുന്നതിനെയോ, കേൾക്കുന്നതിനെയോ തടയാൻ ശ്രമിച്ചിട്ടില്ല. എല്ലാവരും എഴുനേറ്റ് നിന്നപ്പോൾ അയാളും സുഹൃത്തുക്കളും ഇരിപ്പ് തുടർന്നു എന്നതാണ് കുറ്റം. വ്യത്യസ്തതകളൊടുള്ള പൊതുസമൂഹത്തിന്റെ ഈ ഭയത്തെയും അസഹിഷ്ണുതയെയുമാണ് ഫാസിസത്തിന്റെ മറ്റൊരു ലക്ഷണമായി എക്കോ എണ്ണുന്നത്.<br />
<br />
പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ടിനെ അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിച്ചാൽ സല്മാൻ ചയ്തത് കുറ്റമാണെന്ന് പറഞ്ഞൊപ്പിക്കാം. പക്ഷേ അത്തരം ഒപ്പിക്കലുകൾ ചിന്തിക്കാനും, സ്വതന്ത്രമായി അഭിപ്രായങ്ങൾ രൂപീകരിക്കാനും അവ പ്രകടിപ്പിക്കുവാനുമുള്ള ഭരണഘടനാപരമായ അവകാശവുമായി കലഹിക്കുന്നവയായിരിക്കും എന്ന് മാത്രം. നമ്മുടെ ഭരണഘടനയെ മഹത്തരമാക്കുന്നത് അതിന്റെ സത്താപരമായ പുരോഗമനാത്മകതയാണ്. എന്നാൽ ഈയിടെയായി നിരന്തരം ആവർത്തിച്ചുവരുന്ന അധികാരം ഉപയോഗിച്ചുള്ള ഭരണഘടനാ മൂല്യങ്ങളുടെ ദുർവ്യാഖ്യാനങ്ങളും, വളച്ചൊടിക്കലും അതിന് കിട്ടുന്ന പൊതുസമ്മതിയും നമ്മുടെ ജനാധിപത്യബോധത്തിന്റെ വളർച്ചയുടെ ദിശയെക്കുറിച്ച് ശുഭകരമായ സൂചനകളല്ല തരുന്നത്.<br />
<br />
<b>എവിടെയും എന്തിലും ഒരു ഗൂഢാലോചനാ ഗന്ധം!</b><br />
ഉംബർട്ടോ എക്കോ മുന്നോട്ട് വയ്ക്കുന്ന Obsession with a plot and the hyping-up of an enemy threat എന്ന ഫാസിസ്റ്റ് സ്വഭാവവിശേഷമാണ് ഒരുപക്ഷേ വർത്തമാന ഭാരതത്തിന്റെ ഹിന്ദുത്വപൊതുബോധനിർമ്മിതിയുടെ ആണിക്കല്ല്. ദശാബ്ദങ്ങൾ നീണ്ട ആസൂത്രണത്തിലൂടെ ഹിന്ദുത്വ ഹെജമണി നമുക്ക് ഒരു ശത്രുവിനെ ഉണ്ടാക്കി തന്നു. അതാണ് ഇസ്ലാം. കേരളത്തെ സംബന്ധിച്ചിടത്തോളം സാംസ്കാരിക തലത്തിൽ അതിന്റെ വേരുകൾക്ക് ആശാനോളം ആഴമുണ്ട്. അദ്ദേഹത്തിന്റെ ദുരവസ്ഥ എന്ന കവിത അതിനൊരു ഉദാഹരണമാണ്. ഇസ്ലാമോഫോബിയ അമൂർത്തമായ ഒരു സംസ്കാരിക രോഗമാണെങ്കിൽ അതിനെ മൂർത്തവൽക്കരിക്കാൻ പറ്റിയ നല്ലൊരു ശത്രുവിനെ വിഭജനം ഹിന്ദുത്വ വാദികൾക്ക് സംഭാവന ചെയ്തു. അതാണ് പാകിസ്ഥാൻ. ഉത്തരാധുനികതയിലേയ്ക്ക് കടന്നതോടെ പാകിസ്ഥാനിൽനിന്നും, അഫ്ഗാനിസ്ഥാനിൽനിന്നും, ഇറാനിൽ നിന്നും, സൌദിയിൽ നിന്നും ഒക്കെയായി മുസല്മാൻ എന്ന സാമാന്യവൽക്കരിക്കപ്പെട്ട ശത്രു സ്വരൂപത്തിന് വ്യക്തി തലത്തിലും സംഘടനാ തലത്തിലും നിരവധി മൂർത്തമായ രൂപങ്ങൾ സംഭാവനചെയ്തു പാൻ ഇസ്ലാം എന്ന മറ്റൊരു ഫാസിസ്റ്റ് ഹെഗമണി.<br />
<br />
പരസ്പരാശ്രയത്തോടെ വളരുന്ന ഈ ഫാസിസ്റ് വ്യവസായം ( കൃത്യമായ അർത്ഥത്തിൽ ഫാസിസം എന്നത് കോർപ്പരെറ്റിസമാണെന്ന് പറഞ്ഞത് സാക്ഷാൽ മുസ്സോളിനിയാണ്) കോർപ്പരെറ്റ് വിപണി തലത്തിൽ ശത്രുവെന്ന ഈ സ്വന്തം ഉത്പന്നത്തെ അവരുടെ തന്നെ ഇതര ഉല്പന്നങ്ങളുടെ വിപണനത്തിന് ഒരു ത്വരകമായി ഉപയോഗിക്കുന്നു. ആയുധ വ്യാപാരം തൊട്ട് ആണവനിലയങ്ങൾ വരെ വ്യാപിക്കുന്നു ഈ വ്യവസായ ശൃംഖല. രാഷ്ട്രീയമായ അധികാരതലത്തിലാവട്ടെ അവർ ഇതിനെ ഉപയോഗിക്കുന്നത് ഭരകൂട ഭീകരതയ്ക്ക് ദേശസുരക്ഷ മുൻനിർത്തി ഒരു അനുകൂല സാംസ്കാരിക യുക്തിയുണ്ടാക്കാനും, അതുപയോഗിച്ച് അവരുടെ മറ്റ് താല്പര്യങ്ങൾ ഒളിച്ച് കടത്താനുമാണ്. അതിനുവേണ്ടി അവർ ശത്രു എന്ന രൂപകത്തെ ചില ബിംബങ്ങളിലേയ്ക്ക് വികസിപ്പിക്കുന്നു." ക്രൂര മുഹമ്മദർ" എന്ന രൂപകം പതുക്കെ പതുക്കെ താടി, തൊപ്പി, തലക്കെട്ട് തുടങ്ങിയ ബിംബങ്ങളിലേയ്ക്ക് ക്രൂരതയുടെ, ദേശദ്രോഹത്തിന്റെ, വിശ്വാസ വഞ്ചനയുടെ പ്രതിനിധാനങ്ങളെ പ്രതീകവൽക്കരിച്ച് ഉറപ്പിക്കുന്നു.<br />
<br />
ഇത് തന്നെയാണ് സല്മാന് ജാമ്യം നിഷേധിക്കുവാനായി ഭരണകൂടം കണ്ടെത്തിയ, അയാളെ ചില താടിക്കാർ നിരന്തരം സന്ദർശിക്കാറുണ്ട് എന്ന വാദത്തിന്റെയും അത് അംഗീകരിച്ച് അയാൾക്ക് നീതി നിഷേധിച്ച നീതി പീഠത്തിന്റെയും യുക്തി. ലല്ലു പ്രസാദ് യാദവിനും റാബരീ ദേവിക്കുമെതിരേ ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് എടുത്ത കേസ് തള്ളിക്കൊണ്ട് 2005 ഇൽ ബീഹാറിൽ വന്ന കോടതിവിധിയിലെ പരാമർശം ഓർക്കുക:<br />
"being seated during a national anthem, however seemingly repugnant, is not a crime against the law"<br />
<br />
എന്നാലിന്ന് സല്മാന് ജാമ്യം നിഷേധിച്ചുകൊണ്ട് പ്രബുദ്ധ കേരളത്തിലെ ഒരു ജഡ്ജി നടത്തിയ പരാമർശം അയാൾ ചെയ്തത് കൊലപാതകത്തിലും വലിയ കുറ്റമാണെന്നാണ്. ഒൻപത് വർഷങ്ങൾ കൊണ്ട് നമ്മുടെ നീതിബോധം മുഴുവനായി കീഴ്മേൽ മറിഞ്ഞോ അതോ മുസ്ലീം നാമധാരികൾക്ക് മാത്രമാണോ ഈ പുതിയ നീതി ബാധകം?<br />
<br />
<b>ഏകീകൃത സിവിൽ കോഡ് അഥവാ ഹിന്ദുവിനും മുസ്ലീമിനും രണ്ട് ശിക്ഷാ നിയമം! </b><br />
സല്മാന് എതിരേ ചുമത്തപ്പെട്ട മൂന്ന് കുറ്റങ്ങളിൽ ആദ്യത്തേത് ദേശനിന്ദയാണ്. അതിന് നിദാനമായത് ദേശീയ ഗാനം കേട്ടിട്ട് എഴുനേൽക്കാതിരുന്നു എന്നതും. പക്ഷേ ഈ 'ദേശദ്രോഹ' വൃത്തിയിൽ അയാൾക്കൊപ്പം വേറെയും അഞ്ച് പേർ കൂടി പങ്കാളികളായി ഉണ്ടായിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അവർക്ക് പിന്നെ എന്ത് സംഭവിച്ചു? അവർ ആരും അറസ്റ്റ് ചെയ്യപ്പെട്ടതായി ഒരു മാധ്യമവും റിപ്പോർട്ട് ചെയ്ത് കണ്ടില്ല. പേരുകൾ പോലും വെളിപ്പെട്ടിട്ടില്ല. ഒരേ കുറ്റം ചെയ്ത ആറുപേരിൽ ഒരാളെ മാത്രം കുറ്റക്കാരനായിക്കണ്ട് അറസ്റ്റ് ചെയ്യുന്നതിന്റെ യുക്തി എന്താണ്? ദേശീയ ഗാനം കേട്ടിട്ടും എഴുനേൽക്കാതിരിക്കുന്നത് നികൃഷ്ടമായി കാണപ്പെടാമെങ്കിലും നിയമപരമായി ഒരു കുറ്റകൃത്യമല്ല എന്ന് കണ്ടെത്തിയ നീതിപീഠത്തിന്റെ ജനാധിപത്യബോധം ഒൻപത് വർഷങ്ങൾക്ക്ശേഷം അതേ കൃത്യം കൊലപാതകത്തെക്കാൾ ഹീനമായ കുറ്റകൃത്യമായി വിധിക്കുമ്പോൾ അതിനുപിന്നിലെ യുക്തി എന്താണ്?<br />
<br />
ഉത്തരം പ്രകടമാണ്. അത് തന്നെയാണ് ഒരു ഫാസിസ്റ്റ് ഭരണകൂടം ആഗ്രഹിക്കുന്നതും. ഹിറ്റ്ലർ ജൂതന്മാരെ വേട്ടയാടിയത് മറ്റെന്തെങ്കിലും ഭരണകൂട ഭാഷ്യങ്ങൾ ചമച്ച് അതിന്റെ മറവിലായിരുന്നില്ല. ആഗോള വൽക്കരണാനന്തര നവ ഫാസിസത്തിന് ആ വഴി പ്രത്യക്ഷമായി പിന്തുടരനാവില്ല. അവർ അത് പ്രത്യക്ഷമായി സമ്മതിക്കുകയുമില്ല. എന്നാൽ സന്ദേശം ഏത് അന്ധനും വായിച്ചെടുക്കാനാവുംവിധം പ്രകടമായിരിക്കുകയും ചെയ്യും. അത് ഹിന്ദു രാഷ്ട്രത്തിൽ ഹിന്ദുവിനും മുസല്‍മാനും ഒരേ നീതി ആയിരിക്കില്ല എന്നത് തന്നെയാണ്.<br />
<br />
<b>ആദ്യത്തെ കൈവിലങ്ങ് ആരെ അണിയിക്കാൻ? </b><br />
ഹിന്ദുവിനെയും മുസ്ലീമിനെയും വിപരീത ദ്വന്ദ്വങ്ങൾ ആയി നിർവചിക്കുക എന്നത് ഇന്ന് ഹിന്ദുത്വ ഹെഗമണിയുടെ ലക്ഷ്യമൊന്നുമല്ല.കാരണം അവർ അത് നേരത്തെ സാധിച്ചുകഴിഞ്ഞു. കേരളത്തിൽ സല്‍മാന്റെയും, കർണ്ണാടകയിൽ ജാബീർ ഖാന്റെയും അറസ്റ്റ് അത്തരം ഒരു ദ്വന്ദ്വനിർമ്മിതിയ്ക്കും അപ്പുറത്തേയ്ക്കാണ് ലക്ഷ്യം വയ്ക്കുന്നത്. മുൻപ് പറഞ്ഞ "Disagreement is treason" എന്ന ഫാസിസ്റ്റ് ആശയത്തെ പൊതുബോധത്തിൽ ഉറപ്പിക്കുക എന്നതാണ് ആ ലക്ഷ്യം. നമ്മുടെ നവ ഫാസിസ്റ്റ് ഭരണകൂടം തീർത്ത് വച്ച ആദ്യത്തെ കൈവിലങ്ങ് പണ്ടേ അവർ കാൽചങ്ങയും കൂച്ചുവിലങ്ങും അണിയിച്ചുകഴിഞ്ഞ ന്യൂനപക്ഷങ്ങൾക്കായല്ല. അത് ഭൂരിപക്ഷസമുദായമെന്ന് ഭരണകൂടം എണ്ണുന്ന സമുദായത്തിലെ സ്വതന്ത്ര യുക്തിയെ അണിയിക്കുവാനുള്ളതാണ്.<br />
<br />
നിഷേധമെന്ന സാംസ്കാരിക പ്രക്രിയയിൽ പങ്കാളികളായ ഒരു കൂട്ടത്തിൽനിന്ന് ചിലരെ മാത്രം കുറ്റക്കാരാക്കുകയും, മറ്റുള്ളവരെ അർത്ഥഗർഭമായ നിശബ്ദതയോടെ വെറുതെ വിടുകയും ചെയ്യുന്ന ഭരണകൂടം അവർ തങ്ങളുടെ കൂടെ നിർത്താനാഗ്രഹിക്കുന്ന ഭൂരിപക്ഷവിഭാഗത്തിലെ വിപ്ലവകാരികൾക്ക് മേൽ പരോക്ഷമായ ഒരുതരം വിധേയത്വത്തിന്റെ വല നെയ്യുകയാണ് ചെയ്യുന്നത്. സല്‍മാനോടൊപ്പം തിരുവനന്തപുരത്തെ തീയറ്ററിൽ ഉണ്ടായിരുന്ന, അയാൾ ചെയ്ത കൃത്യത്തിൽ പങ്കാളികളായിട്ടും വെറുതേ വിടപ്പെട്ട ആ അഞ്ച് പേരും, ആ കർമ്മത്തിൽ ശരീരം കൊണ്ട് പങ്കാളികൾ ആയില്ലെങ്കിലും ആശയപരമായി അതിനോട് യോജിപ്പുള്ളവരും അടങ്ങുന്ന ഒരു വലിയ സമൂഹം അവർ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഭരണകൂടം വച്ചുനീട്ടുന്ന ആനുകൂല്യം പറ്റി മാത്രം സ്വതന്ത്രരായി തുടരുന്നവരാണ്. കുടുംബജീവിതം , തൊഴിൽ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലൂടെ ഭരണകൂടം മനുഷ്യനുമേൽ നടത്തുന്ന മെരുക്കലെന്ന അധികാരക്രിയയ്ക്ക് പുറത്ത് സ്വാതന്ത്ര്യം യുവത്വത്തിന് കൊടുക്കുന്ന വിപ്ലവകരമായ നിഷേധക്ഷമതയെ അധികാരത്തിനോടുള്ള കടപ്പാട് തിരുകി കയറ്റി മുളയിലേ നുള്ളിക്കളയുക എന്നതാണ് ഈ ആനുകൂല്യത്തിനുപിന്നിലുള്ള അജണ്ട. അതുകൊണ്ട് തന്നെ സല്‍മാനും, ജാബിർ ഖാനും,പേരറിയാത്ത മറ്റനേകം മനുഷ്യരും അന്യായമായി തടങ്കലിൽ കിടക്കുമ്പോൾ ഭരണകൂടവിധേയത്വത്തിന്റെ ധാർമ്മികവേദനയും അപമാനവും അനുഭവിക്കാതെ ഒരു മതേതര പുരോഗമനവാദിയ്ക്കും തന്റെ സ്വാതന്ത്ര്യത്തെ നോക്കികാണാനാവില്ല.<br />
<br />
<b>നഷ്ടപ്പെടുവാനില്ലൊന്നും ഈ കൈവിലങ്ങുകളല്ലാതെ...</b><br />
കമ്യൂണിസ്റ്റ് ഗൃഹാതുരസ്മരണകളിൽനിന്ന് പൊടുന്നനേ പൊന്തിവന്ന ഒരു മുദ്രാവാക്യമല്ല ഇത്. നവ ഫാസിസത്തിന്റെ ഈ കാലഘട്ടത്തിൽ ഒരു സ്വതന്ത്ര മനുഷ്യനും അങ്ങനെ പറയാനുമാവില്ല. കാരണം നിങ്ങളിൽ ഇനിയും കൈവിലങ്ങ് വീണിട്ടില്ല എന്നതും അതിൽനിന്ന് നിങ്ങൾ ഒഴിവാക്കപ്പെടുന്നു എന്നതും പലപ്പോഴും തിരിച്ചറിയൽ രേഖകൾ പ്രകാരം നിങ്ങൾ ഭരണകൂടതാല്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു സ്വത്വ വിഭാഗത്തിൽ പെടുന്നു എന്നതുകൊണ്ടാണ് എന്നത് തന്നെ. അതായത് നിങ്ങളുടെ എല്ലാ മേധാശക്തിയ്ക്കും അപ്പുറം നിങ്ങൾ ഭരണകൂട വിധേയത്വത്തിന്റെ കൈവിലങ്ങുമായാണ് പിറക്കുന്നത് എന്ന്. ആ അർത്ഥത്തിൽ ഇനിയും രേഖകളിലെങ്കിലും ഹിന്ദുവായിരിക്കുന്ന ഒരോ മനുഷ്യനും സല്മാൻ, ജാബിർ ഖാൻ എന്നീ യുവാക്കൾ , മദനി എന്ന മധ്യവയസ്കൻ, കുറ്റവാളിയെന്ന് തെളിയിക്കാൻ പോലും മെനക്കെടാതെ പൊതുബോധത്തെ തൃപ്തിപ്പെടുത്താനായി ഭരണകൂടം കൊന്ന അഫ്സൽ ഗുരു എന്ന പരേതൻ തുടങ്ങിയ നിരവധി മനുഷ്യർ കടന്നുപോയ അനീതികളുടെ ചരിത്ര പുസ്തകത്തിന്റെ രചനയ്ക്ക് പരോക്ഷമായി റോയല്ടി കൈ പറ്റുന്നുണ്ട്.<br />
<br />
ലജ്ജയുണ്ട്, ഇവിടെ ഇനിയും ഒരു ഹിന്ദുപേരുമായി ജീവിക്കുന്നതിൽ.</div>
secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com0tag:blogger.com,1999:blog-7896328951346064176.post-34288173773461347342011-09-20T23:22:00.029+04:002011-09-21T19:55:32.095+04:00ഫാസിസത്തിന്റെ നാട്ടുവഴികള്വീട് എന്ന സ്വപ്നം മലയാളിയുടെ മനസ്സില്‍ ചേക്കേറിയത് ഈ കഴിഞ്ഞ ഒന്നൊന്നര ദശാബ്ദങ്ങള്‍ക്കിടയിലൊന്നുമല്ല. എന്നാല്‍ അത് ഇന്ന് കാണും വിധം ആഘോഷിക്കപ്പെടാന്‍ തുടങ്ങിയതിന്റെ ചരിത്രത്തിന് ഏറിയാല്‍ ഒരു പത്തിരുപതു വര്‍ഷത്തെ പഴക്കമേ കാണൂ. 'വീട്', 'സ്വപ്നക്കൂട്', 'നെസ്റ്റ്' തുടങ്ങി എണ്ണമറ്റ പേരുകളില്‍ ചാനലുകളിലും ആനുകാലികങ്ങളിലും ഏറിവരുന്ന ഗൃഹനിര്‍മാണസംബന്ധിയായ പംക്തികളും, പ്രസിദ്ധീകരണങ്ങള്‍ തന്നെയും ഇത് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പറഞ്ഞുവരുന്നത് അതെക്കുറിച്ചല്ല. കേരളത്തിന്റെ ഗൃഹനിര്‍മാണമേഖലയിലെ കുതിച്ചുകയറ്റം സൃഷ്ടിച്ച ഒരു ഉല്പന്നത്തെയും സാമൂഹത്തിലെ അതിന്റെ പ്രതിപ്രവര്‍ത്തനങ്ങളെയും കുറിച്ചാണ്. <br /><br />മുന്‍പൊക്കെ ഒരാശാരിയെ വിളിച്ച് സ്ഥാനം കണ്ട് കല്ലിടുന്നത്ര ലളിതമായി തുടങ്ങിയിരുന്ന ഗൃഹനിര്‍മാണപ്രക്രിയ ഇന്ന് ബീജവാപം ചെയ്യുന്നതേ വാസ്തുശാസ്ത്രമെന്ന 'നിയോ ക്ലാസിക്കല്‍ ശാസ്ത്ര'ത്തിന്റെ അച്ചിലൂടെയാണ്. ഗുണമൊന്നുമുണ്ടായില്ലെങ്കിലും ദോഷമൊന്നുമുണ്ടാക്കില്ലല്ലോ, അതായത് ചുരുങ്ങിയ പക്ഷം റിയാക്ഷനൊന്നുമുണ്ടാവില്ലല്ലോ എന്ന ഹോമിയോപ്പതിക് യുക്തിയാണ് ഒരു തരത്തില്‍ നമ്മുടെ മധ്യവര്‍ഗസമൂഹത്തില്‍ വാസ്തുശാസ്ത്രത്തിന് കൈവരിക്കാനായ പ്രചാരത്തിന്റെ ഹേതുക്കളിലൊന്ന്. പക്ഷേ ഇതിന്റെ വ്യാപനം ഇന്നുള്ള തോതില്‍ മുന്പോട്ട് പോവുകയാണെങ്കില്‍ അത് ചില റിയാക്ഷനുകളുമുണ്ടാക്കും എന്നു സൂചിപ്പിക്കാനാണീ കുറിപ്പ്. <br /><br />ഒരു സുഹൃത്തിന്റെ ഗൃഹനിര്‍മാണാനുഭവമാണ് പ്രചോദനം. വ്യക്തിഗതാനുഭവങ്ങളെ സാമാന്യവല്‍ക്കരിക്കുന്നതിലുള്ള അപാകതകളെക്കുറിച്ച് അറിയാതെയല്ല. എന്നിട്ടുമെന്തുകൊണ്ട് എന്ന ചോദ്യത്തിന് വഴിയേ മറുപടി പറയാം. ആളൊരു യുക്തിവാദിയും നിരീശ്വരവാദിയുമാണ്.(യുക്തിവാദി നിരീശ്വരവാദിയായിരിക്കും. എന്നുവെച്ച് നിരീശ്വരവാദികളെല്ലാം യുക്തിവാദികളായിരിക്കണമെന്നില്ല എന്ന നിരീക്ഷണം അവലംബിച്ചാണ് രണ്ടു വിശേഷണങ്ങള്‍ ചേര്‍ത്തുള്ള ഈ ആര്‍ഭാടം!) <br /><br />ഗൃഹനിര്‍മാണത്തിന്റെ കൂടപ്പിറപ്പായ പ്രതിസന്ധികള്‍, അത് നിര്മിക്കുന്നവന് ഉണ്ടാവുന്ന സാമ്പത്തികവും മാനസികവുമായ ഞെരുക്കങ്ങളായാലും, ഗണനീയമായ അളവില്‍ മനുഷ്യവിഭവശേഷി ഒരേ സമയത്ത് ഉപയോഗിക്കേണ്ടി വരുന്നതിലൂടെ ആകസ്മികമായുണ്ടാവുന്ന അപകടങ്ങളായാലും ഈ പ്രക്രിയയിലുമുണ്ടായിട്ടുണ്ട്. പുള്ളി കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്. വീടിന്റെ നിര്‍മാണപ്രക്രിയയില്‍ പങ്കെടുത്ത ചില തൊഴിലാളികള്‍ക്ക് കരിങ്കല്ല് പൊട്ടിക്കുന്നത് വഴി ചീള് കാലില്‍ തറച്ച് മുറിവുണ്ടാവുക, വയറിങ്ങിന് ഭിത്തി തുളക്കുന്നതിനിടെ ചുറ്റിക തെറ്റി കൈയില്‍ ചതവുണ്ടാവുക, സിമന്റ് ചട്ടിയുമായി കോണി കയറവെ കാല് അടി മറയുക തുടങ്ങിയ അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. പ്രശ്നം വീടുണ്ടാക്കുന്നവന് സ്വാഭാവികമായും ഉണ്ടാവുന്ന സാമ്പത്തിക ഞെരുക്കമോ ഇത്രയധികം മനുഷ്യരുടെ ഇടപെടല്‍ ആവശ്യപ്പെടുന്ന ഒരു നിര്‍മാണപ്രക്രിയയില്‍ ഉണ്ടാകാവുന്ന അപകടങ്ങളൊ അല്ല(അപകടങ്ങള്‍ തൊഴിലാളികള്‍ക്കുണ്ടാവുന്നതായതു കൊണ്ട് നിസ്സാരമാണെന്നല്ല, അവ അപ്രതീക്ഷിതമാം വണ്ണം ഗുരുതരങ്ങളോ ദുരന്തസ്വഭാവമുള്ളവയോ ആയിരുന്നില്ല. തൊഴില്‍ നിയമങ്ങളുടെ നിജപ്പെടുത്തലുകള്‍ക്കുമപ്പുറം മാനുഷികമായൊരു തലത്തില്‍ വച്ച് അവ നിവര്‍ത്തിക്കപ്പെടുകയും ചെയ്തു), അവയെ സമൂഹം ഏറ്റെടുത്ത് വ്യാഖ്യാനിച്ച രീതിയിലാണ്. വാസ്തു നോക്കാതെ, പൂജകളും അനുഷ്ഠാനങ്ങളും നടത്താതെയുള്ള ഗൃഹനിര്‍മാണപ്രക്രിയയ്ക്ക് കിട്ടിയ സ്വാഭാവികമായ തിരിച്ചടികളാണ് മേല്പറഞ്ഞവയെന്ന് തീര്‍പ്പിലെത്തുന്ന പൊതുബോധം ഇപ്പറഞ്ഞ വാസ്തു നോക്കലും ഹോമം നടത്തലും ഒക്കെ അകമ്പടിയായുള്ള വീടുപണികളിലും സര്‍വസാധാരണമാണ് ഇത്തരം അപകടങ്ങളും തടസ്സങ്ങളുമൊക്കെയെന്ന വസ്തുത പരിഗണിക്കുന്നതേയില്ല. <br /><br />ഈ പൊതുബോധം ഉപദേശങ്ങളും പരാതികളും എന്തിന് പിണക്കങ്ങളായി പോലും വീടുവെക്കുന്നവനെ പ്രത്യക്ഷമായി പിന്തുടരുന്നുവെങ്കില് (കഷ്ടപ്പെട്ടുണ്ടാക്കിയ കാശുകൊണ്ട് ഒരു പുര വെച്ചതോടു കൂടി നാട്ടുകാരും ബന്ധുക്കളും ശത്രുക്കളാവുന്ന അവസ്ഥ!) പണിക്കാരെ അത് കീഴ്പെടുത്തുന്നത് പരോക്ഷമായാണ്. ആരെയെങ്കിലും കൊണ്ടൊന്ന് നോക്കിച്ചു കൂടെ എന്ന സോദ്ദേശപരമായ നിര്‍ദ്ദേശം തൊട്ട് ചെയ്യേണ്ടതുപോലെ ചെയ്തില്ലെങ്കില്‍ അതിന്റെ ദോഷം അനുഭവിക്കുന്നത് എന്നെങ്കിലുമൊക്കെയായിരിക്കും എന്ന മുന്നറിയിപ്പും കൂടെക്കിടക്കുന്ന പെണ്ണിനോ കൊച്ചുങ്ങള്‍ക്കോ എന്തെങ്കിലും പറ്റുമ്പോഴേ പഠിക്കൂവെന്ന ഭീഷണിയും വരെ പല വഴിക്കാണത് ആ മനുഷ്യനെ വേട്ടയാടുന്നതെങ്കില്‍ പണിക്കാരുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് പണിയാന്‍ വാസ്തു നോക്കി ദൈവഭയത്തോടു കൂടി ഉണ്ടാക്കപ്പെടുന്ന വേറെ ഒരുപാടു വീടുകളില്ലേ, എന്തിനീ റിസ്കെന്ന ഓര്‍മപ്പെടുത്തലായാണ് അത് പ്രത്യക്ഷപ്പെടുക. ഫലത്തില്‍ സംഭവിക്കുന്നതോ ആളെക്കിട്ടാതെ ഒരുത്തന്റെ വീടുപണിതന്നെ മുടങ്ങുന്നതും. <br /><br />ഇത് നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു വ്യക്തിഗത അനുഭവമാണെന്നും അതുകൊണ്ട് സാമാന്യവല്‍ക്കരിക്കാനാവില്ലെന്നും വാദിക്കാം. പക്ഷേ എണ്ണാന്‍ പറ്റുന്നതിലും ചെറിയൊരു ന്യൂനപക്ഷമായ ഇത്തരക്കാരുടെ അനുഭവങ്ങള്‍ പരക്കെ ആവര്‍ത്തിക്കപ്പെട്ടാലേ പരിഗണിക്കൂ എന്ന് പറയുന്നത് വാദത്തിനെങ്കിലും നിലനില്‍ക്കുമോ?<br /><br />നാട്ടുനടപ്പിനൊത്ത് നടക്കാത്തവനൊക്കെ അനുഭവിക്കും എന്ന നാടന്‍ ഗുണപാഠകഥയുടെ സാക്ഷ്യമായി ഈ അനുഭവത്തെയും വേണമെങ്കില്‍ ചുരുക്കാവുന്നതാണ്. പക്ഷേ അത്തരമൊരു ചുരുക്കല്‍ വേറെയൊരുപാട് നീട്ടല്‍ സാധ്യതകള്‍ അവശേഷിപ്പിക്കുമെന്ന് മാത്രം. ഭൂരിപക്ഷ ഇംഗിതം(ഇംഗിതത്തിന് മതമെന്നും ഒരു പര്യായമുണ്ടായത് ആകസ്മികമായിരിക്കില്ലല്ലോ!) മാത്രമായി ചുരുക്കപ്പെടുന്ന ഒരു ജനാധിപത്യം ആ സംജ്ഞയുടെ സത്തയെത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്. ജനാധിപത്യമെന്നത് ഭൂരിപക്ഷ ഫാസിസമല്ല, ഓരോ പൗരനും ഭരണഘടന അനുശാസിച്ചിട്ടുള്ള അവകാശങ്ങള്‍ ഉറപ്പു വരുത്തുന്ന ഒരു ഭരണസംവിധാനമാണ്. <br /><br />നിയമം ഏതു വഴിക്ക് പോയാലും ഭൂരിപക്ഷം നിര്‍ണയിക്കുന്ന ചില ബോധ്യങ്ങള്‍ക്കനുസരിച്ചാണ് നമ്മുടെ ജനാധിപത്യത്തിന്റെ പൊതുവഴികളില്‍ നീതി നിര്‍വഹിക്കപ്പെടുന്നതെന്ന് ഈയൊരു അനുഭവസാക്ഷ്യത്തിന്റെ മാത്രം വെളിച്ചത്തില്‍ പറഞ്ഞാല്‍ ഒരു പക്ഷേ വേണ്ടത്ര വ്യക്തമാവില്ല. വിശ്വാസവും അവിശ്വാസവുമെന്ന ദ്വന്ദ്വം മാറ്റി വെച്ച് വിശ്വാസത്തിന്റെ തന്നെ വിവിധ രൂപങ്ങളെയെടുക്കുക. ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ തുടങ്ങി ഭൂമിശാസ്ത്രപരമായി അടുത്തു നില്ക്കുന്ന നഗരങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെ അനുഭവങ്ങള്‍ ഉദാഹരണങ്ങളായെടുത്താല്‍ തന്നെ മനസ്സിലാക്കാവുന്ന ചില ഖേദകരമായ വസ്തുതകളുണ്ട്. തന്റെ നാട്ടില്‍ സ്വതന്ത്രമായി സഞ്ചരിക്കാനും അനുയോജ്യമായിടത്ത് നിയമവിധേയമായി കുടിയേറി പാര്‍ക്കാനും ഉള്ള അവകാശം ഭരണഘടന ഉറപ്പുവരുത്തിയിട്ടും സ്വന്തം വിശ്വാസം കാരണം വാടകയ്ക്ക് പോലും ഒരു വീടു കിട്ടാതെ നഗരത്തിന്റെ മുഖ്യധാരയില്‍ നിന്ന് പുറന്തള്ളപ്പെടുന്ന (ചേരിവല്‍ക്കരണം സാമ്പത്തികമായി മാത്രമല്ല, സാംസ്കാരികമായും സാധ്യമാണെന്നതിനുള്ള ചില ഭാരതീയ മാതൃകകളാണിവയെന്നോര്‍ക്കുക.) മനുഷ്യര്‍ കടന്നുപോകുന്ന പാര്‍ശ്വവല്‍ക്കരണം പ്രതിഷേധം പോലും അര്‍ഹിക്കാത്തവണ്ണം സാധാരണമാക്കപ്പെടുന്നു അവിടങ്ങളില്‍ എന്നതാണത്. ഭരണകൂട ഫാസിസം പോലെ പ്രത്യക്ഷമല്ലാത്തതിനാല്‍ ഫലപ്രദമായ ചെറുത്തുനില്പുകള് പോലുമില്ലാത്ത സാംസ്കാരികഫാസിസത്തിന്റെ ഇത്തരം ഇരകളുമായി കൂടി ചേര്‍ത്തുവെച്ചു വേണം മേല്‍ പറഞ്ഞ വ്യക്തിഗത അനുഭവവും വായിക്കപ്പെടേണ്ടത് എന്നതില്‍ സമവായമൊന്നുമുണ്ടാവാന്‍ സാധ്യതയില്ല. എന്നുവച്ച് അത് സത്യമല്ലാതാവുമോ?secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com1tag:blogger.com,1999:blog-7896328951346064176.post-53472249111227621502010-12-17T01:00:00.003+04:002010-12-17T02:17:40.119+04:00ഇദ്ദേഹം ആരുടെ പ്രധാനമന്ത്രി?നീരാ റാഡിയയുടെ ഫോണ്‍ ചോര്‍ത്തലും അതുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റ് ലോകത്ത് ഉണ്ടായ ആശങ്കകളും നമ്മള് നിരന്തരം വായിച്ചും കണ്ടും അറിഞ്ഞുകൊണ്ടിരിക്കുന്നവയാണ്. അതിനെക്കുറിച്ചുള്ള നമ്മുടെ പ്രധാനമന്ത്രിയുടെ <a href="http://www.thehindu.com/todays-paper/article953004.ece">നിലപാടും</a> ഒടുവില്‍ പുറത്തുവന്നിരിക്കുന്നു. മന്മോഹന് സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. പക്ഷേ ഏത് ഇന്ത്യയുടെ? നമ്മുടെ ജനാധിപത്യത്തിനുമേല്‍ കോര്‍പ്പറേറ്റ് ശക്തികളുടെ നിര്‍ണയാധികാരത്തെക്കുറിച്ച് ഇന്ത്യന്‍ സമൂഹവും ജനാധിപത്യം തന്നെയും ഒരു വന്‍ ആശയക്കുഴപ്പത്തില്‍ അകപ്പെട്ടിരിക്കുന്ന ഈ ദിനങ്ങളില്‍ പുറത്തുവന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ മേല്പറഞ്ഞ ചോദ്യത്തോടൊപ്പം ഒരുത്തരവും വരികള്‍ക്കിടയില്‍ കരുതിവെക്കുന്നില്ലേ? <br /><br />വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമെന്ന നിലയ്ക്ക് ഫോണ്‍ ചോര്‍ത്തല്‍ പോലുള്ള പ്രവൃത്തികളില്‍ മന്മോഹന് സിംഗിന് ആശയക്കുഴപ്പങ്ങളൊന്നുമില്ല. ദേശത്തിന്റെ സാമ്പത്തികവും പ്രതിരോധവുമുള്‍പ്പെടെയുള്ള ആഭ്യന്തരസുരക്ഷാസംവിധാനങ്ങളെക്കരുതി ഒരൊഴിച്ചുകൂടാനാവാത്ത തിന്മ (അങ്ങനെയെങ്കിലും അദ്ദേഹം പറഞ്ഞുവോ?) എന്ന നിലയ്ക്ക് അത് സ്വീകാര്യമാണ് നമ്മുടെ സര്‍ക്കാരിന്. അപ്പോള്‍ മന്മോഹന് സിംഗ് പങ്കു വെക്കുന്ന ആശങ്ക ഫോണ്‍ ചോര്‍ത്തലിലെ നൈതികതയെക്കുറിച്ചല്ല, അതു നാട്ടുകാരറിഞ്ഞതിനെ തുടര്‍ന്നുണ്ടായതും തുടര്‍ന്നും ഉണ്ടായേക്കാവുന്നതുമായ പ്രത്യാഘാതങ്ങളെക്കുറിച്ചാണ്. <br /><br />ദേശസുരക്ഷയെക്കരുതി ഭരണകൂടത്തിലര്‍പ്പിതമായ പ്രത്യേകാധികാരങ്ങളെക്കുറിച്ച് സംശയമൊന്നുമില്ലാതിരിക്കുമ്പോഴും നമ്മുടെ പ്രധാനമന്ത്രിയുടെ വേവലാതികള്‍ മുഴുവന്‍ കേന്ദ്രീകരിക്കപ്പെടുന്നത് അതിന്റെ ദുരുപയോഗത്തിലാണ്. ഇവിടെ നടന്ന ദുരുപയോഗമാവട്ടെ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണസംവിധാനങ്ങളിലുള്‍പ്പെടെ കോര്‍പ്പറേറ്റ് ശക്തികളുടെ ഇടപെടലുകള്‍ പുറത്തായി എന്നതും. നിനക്കുവേണ്ടി നിന്നെ ഭരിക്കുന്ന നിന്റെ ഭരണസംവിധാനം ആരുടെ താല്പര്യങ്ങള്ക്കൊത്ത് ചലിക്കുന്നുവെന്നത് നീ അറിയാന്‍ ഇട വന്നാല്‍ അത് നീ കൂടി സജീവഭാഗഭാക്കായ നിന്റെ ഭരണസംവിധാനത്തിന്റെ ദൗര്‍ബല്യമാകുമെന്ന് നീ തന്നെ പറയുന്ന അവസ്ഥ. മന്മോഹന് സിംഗ് ഇന്ത്യന്‍ ജനാധിപത്യത്തിനോട് ഒരാത്മഗതമെന്നോണം പറയുന്നത് അതാണ്. നമ്മെക്കുറിച്ചുപോലും നമുക്കെല്ലാമറിയാനുള്ള അവകാശമില്ല. തിരഞ്ഞെടുക്കപ്പെട്ട വിവരങ്ങള്‍ വായിച്ചും കേട്ടുമറിഞ്ഞ് അഭിമാനം കൊള്ളാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്. ആ വിവരങ്ങള്‍ ആരു തരുമെന്നാണെങ്കില്‍ നമ്മുടേതെന്ന് നമ്മള് വിചാരിക്കുന്ന നമ്മുടേതല്ലാത്ത അധികാരം. നമ്മുടെ ജന്മി, നമ്മുടെ തമ്പുരാന് എന്നൊക്കെ പറയുന്നതു പോലെ.<br /><br />മുതലാളിത്തകേന്ദ്രീകൃതമായ പുത്തന്‍ ധനതത്വശാസ്ത്രസിദ്ധാന്തങ്ങളുടെ പ്രചാരകനെന്ന നിലയില്‍ മന്മോഹന് സിംഗ് ഒരിക്കലും ഒരു പ്രച്ഛന്നവേഷധാരിയായിരുന്നില്ല. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ സുതാര്യങ്ങളാണ്. പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ ഭാഗമായി അദ്ദേഹം അതില്‍ ചേര്‍ക്കുന്ന വെള്ളമെന്നത് ചിലപ്പോഴുള്ള നിശ്ശബ്ദതയും ചിലപ്പോള്‍ അനിവാര്യമായി വരുമ്പോള്‍ മാത്രമുള്ള ഒച്ചപ്പെടലും മാത്രമാണ്. നീരാ റാഡിയയുടെ ഫോണ്‍ ചോര്‍ത്തലും മുന്‍പെ നിലവിലുള്ള സ്പെക്ട്രം അഴിമതിയും ഇവ തമ്മിലുള്ള സങ്കീര്‍ണമായ ബന്ധങ്ങളും ഒക്കെചേര്ന്ന് ചരിത്രത്തില്‍ മുന്പെങ്ങുമില്ലാത്തവണ്ണം ഒരു പാര്‍ലമന്റ് സമ്മേളനം മൊത്തത്തില്‍ തടസ്സപ്പെട്ടിട്ടും അതിന്റെ ജനാധിപത്യപരമായ വ്യാഖ്യാനസാധ്യതകള്‍ എത്രത്തോളം അരാഷ്ട്രീയമാകാമെന്നതിനെക്കുറിച്ച് തീരെ ആശങ്കാകുലനല്ലാത്ത (ഒരിക്കലും നേരിട്ട് ജനവിധി തേടിയിട്ടില്ലാത്ത) നമ്മുടെ പ്രധാനമന്ത്രി ഒടുവില്‍ മൗനം ഭഞ്ജികുന്നത് അദ്ദേഹത്തിന്റെ പ്രതിബദ്ധതകള്‍ക്ക് മിണ്ടാതിരിക്കാന്‍ പറ്റാത്ത ഒരിടത്തില്‍ നിന്നാണ്. അതുതന്നെയാണ് ആദ്യം ഉന്നയിച്ച ചോദ്യത്തിന്റെ ഹേതുവും. ഇദ്ദേഹം ആരുടെ പ്രധാനമന്ത്രിയാണ്?secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com6tag:blogger.com,1999:blog-7896328951346064176.post-81417260481322255682010-11-30T21:08:00.001+04:002010-11-30T15:57:56.577+04:00ഷാഹിന കേസ്: ജനാധിപത്യത്തിന് ഒരു താക്കീത്ഏഷ്യാനെറ്റിന്റെ മുന്‍ റിപ്പോര്‍ട്ടറും ഇപ്പോള്‍ തെഹല്‍കയുടെ ദക്ഷിണേന്ത്യന്‍ ലേഖികയുമായ കെ കെ ഷാഹിനക്കെതിരെ ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതി മദനിക്കെതിരായ സാക്ഷികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചുകൊണ്ട് കര്‍ണാടക പോലീസ് കേസെടുത്തു എന്ന വാര്‍ത്ത മാതൃഭൂമി പത്രം <a href="http://www.mathrubhumi.com/online/malayalam/news/story/643127/2010-11-28/kerala">റിപ്പോര്‍ട്ടു</a> ചെയ്തത് ഇക്കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതിയാണ്. ആ വാര്‍ത്തയിലെ ശരിതെറ്റുകളും വരികള്‍ക്കിടയിലെ നിക്ഷിപ്ത താല്പര്യങ്ങളും നമുക്ക് ഒടുവില്‍ ചര്‍ച്ച ചെയ്യാം. ഭരണകൂടങ്ങളുടെയും പോലീസുള്‍പ്പെടെയുള്ള ഭരണകൂട ഉപകരണങ്ങളുടെയും ഭാഷ്യങ്ങള്‍ക്കപ്പുറം കാര്യങ്ങളുടെ നിജസ്ഥിതി അറിയുകയെന്ന പൌരന്റെ ജനാധിപത്യ അവകാശത്തിന്മേലും അതിന് അവനെ സഹായിക്കുന്ന മാധ്യമങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്മേലും നടക്കുന്ന കടന്നുകയറ്റങ്ങള്‍ ആദ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. <br /><br />ഇവിടെ ഷാഹിന ശ്രമിച്ചത് യുക്തിയുള്ള ആര്‍ക്കും പ്രഥമദൃഷ്ട്യാ മനസ്സിലാവും വിധം വ്യക്തമായ ചില പൊരുത്തക്കേടുകള്‍ പൊലീസ് മദനിക്കെതിരായ കേസ് കൈകാര്യം ചെയ്തതില്‍ കണ്ടതുകൊണ്ട് സ്വതന്ത്രമായ ഒരു അന്വേഷണം നടത്താനാണ്. അത് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളിലൊന്നായ പത്രസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. പൊലീസ് ഹാജരാക്കിയ ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പല സാക്ഷിമൊഴികളും കൃത്രിമമാണ് എന്ന ആരോപണം നിലനില്ക്കുന്നു. കൊച്ചിയില്‍ മദനി താമസിച്ചിരുന്ന വാടകവീട്ടിന്റെ ഉടമസ്ഥനായ ജോസ് വര്‍ഗീസിന്റേതായി പൊലീസ് ഉള്‍ക്കൊള്ളിച്ച മൊഴി തന്റേതല്ലെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നല്കിയ കേസ് കോടതിയുടെ പരിഗണനയിലാണ്. മദനിയുടെ സഹോദരന്റേതായി ചേര്‍ക്കപ്പെട്ട മൊഴി വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹവും കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പൊലീസിന്റെ അന്വേഷണം നിഷ്പക്ഷമല്ലെന്നും അവര്‍ക്ക് അതിലെന്തൊക്കെയോ താല്പര്യങ്ങളുണ്ടെന്നും കാണാന്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ മൂന്നാം കണ്ണൊന്നും വേണ്ട എന്നിരിക്കെ ഷാഹിന മദനിക്കേസില് തല്പരയായത് എന്തുകൊണ്ട് എന്നതിന് ഒരുപാട് വിശദീകരണമൊന്നും വേണ്ടെന്ന് തോന്നുന്നു. <br /><br />കേസിലെ രണ്ട് നിര്‍ണായകസാക്ഷികളായ യോഗാനന്ദയെയും റഫീക്കിനെയും നേരിട്ടുകണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ഷാഹിന കുടകിലെത്തിയത്. പൊലീസെടുത്ത കേസാവട്ടെ സാക്ഷികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും. സാക്ഷികളുടെ പരാതിപ്രകാരമാണോ നടപടിയെന്ന ചോദ്യത്തിന് അവര്‍ക്ക് മറുപടിയില്ല. കുടകില്‍ വെച്ച് മദനിയെ കണ്ടുവെന്ന് പറയപ്പെടുന്ന യോഗാനന്ദ താന്‍ മദനിക്കെതിരായ കേസില്‍ സാക്ഷിയാണെന്ന് അറിയുന്നതു തന്നെ ഇപ്പോഴാണെന്ന് ഷാഹിന തെഹല്കയില് <a href="http://www.tehelka.com/story_main48.asp?filename=Ne041210Why_is_this.asp">റിപ്പോര്‍ട്ട്</a> ചെയ്യുന്നു, റഫീക്ക് കടുത്ത മര്‍ദ്ദനത്തെയും തീവ്രവാദക്കേസില്‍ പ്രതിയാക്കുമെന്ന ഭീഷണിയെയും തുടര്‍ന്നാണ് അധികാരികള്‍ കല്പിച്ച മൊഴിയില്‍ ഒപ്പുവെച്ചതെന്നും. അധികാരത്തിനും ഭരണകൂടത്തിനും എതിരേയുള്ള ഇത്തരം വെളിപ്പെടുത്തലുകള്‍ മാറുന്നതും വീണ്ടും മാറുന്നതും ‘ഐസ്ക്രീം പാര്‍ലര്‍ കേസ്’ തൊട്ട്, ഒരുപക്ഷേ അതിനും മുന്‍പേ നമുക്ക് പരിചയമുള്ളതാണ്; ഇനിയും മാറിയേക്കാം . പക്ഷേ അപ്പൊഴും ഷാഹിന കുറെ പീ ഡി പി പ്രവര്‍ത്തകരേയും കൂട്ടി നടത്തിയ ഭീഷണിയുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍ ഉണ്ടായതെന്ന് അന്നും വിശ്വസിക്കാന്‍ അവരുടെ നാളിതുവരെയുള്ള മാധ്യമജീവിതം കണ്ടുപരിചയമുള്ളവര്‍ക്ക് അസാദ്ധ്യമായിരിക്കും .കാരണം കണ്ണടയല്ല, തിമിരമില്ലായ്മയാണ്. അതറിയാവുന്ന പൊലീസിന്റെ പ്രകോപനത്തിനും, അവര്‍ ചെലുത്തിയ ‘സമ്മര്‍ദ്ദ’ത്തിനും വേറെ കാരണമൊന്നും തിരയേണ്ടല്ലോ. <br /><br />മദനിയുടേതുള്‍പ്പെടെയുള്ള നിരവധി തീവ്രവാദ കേസുകളില്‍ പൊലീസ് നടത്തിയതും നടത്തിവരുന്നതുമായ അന്വേഷണങ്ങളിലെ പൊരുത്തക്കേടുകളും വൈരുദ്ധ്യങ്ങളും വിരല്‍ ചൂണ്ടുന്നത് എന്തിലേക്കാണ്? തീവ്രവാദമെന്ന ഭീഷണിയെ ഫലപ്രദമായി നേരിടുന്നതിലും വേരോളമെത്തി അതിനെ പറിച്ചുമാറ്റുന്നതിലും നമ്മുടെ ഭരണകൂടങ്ങള്‍ പരാജയപ്പെടുന്നുവെന്നതിനേക്കാള്‍ അവര്‍ക്കതില്‍ താല്പര്യമില്ല എന്നതല്ലേ വാസ്തവം? നാം ചര്‍ച്ച ചെയ്യുന്ന കേസില്‍ മദനി കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും പൊതുസമൂഹത്തിന്റെ മുന്നില്‍ താന്‍ ഇരയാക്കപ്പെടുകയാണ് എന്ന വാദം അയാള്‍ക്ക് നിഷ്പ്രയാസം മുന്നോട്ടുകൊണ്ടുപോകാനാവും. അതിനയാള്‍ക്ക് നിരത്താന്‍ നിരവധി വസ്തുതകള്‍ പൊലീസ് തന്നെ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. വേണ്ടത്ര സൂക്ഷ്മതയും അവധാനതയും ഇല്ലാതെ മുന്‍ വിധികളുടെയോ മുന്‍ കൂര് അജണ്ടകളുടെയോ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന അന്വേഷണങ്ങള്‍ കുറ്റവാളികളിലേക്ക് എത്തുകയില്ല എന്ന് മാത്രമല്ല, എന്തിനെ ചെറുക്കാനാണോ ശ്രമിക്കുന്നത് അതിനു തന്നെ വളമായി തീരുകയും ചെയ്യും. <br /><br />ഇസ്ലാം = തീവ്രവാദം എന്ന സമവാക്യത്തിന്റെ ഇന്ത്യയിലെ മുഖ്യപ്രയോക്താക്കള്‍ സംഘപരിവാര്‍ ശക്തികളാണ്. തീവ്രവാദത്തിനെതിരെ നടക്കുന്ന പല അന്വേഷണങ്ങളും തീവ്രവാദികളിലേക്കുള്ള വഴിയില്‍നിന്ന് അറിഞ്ഞോ അറിയാതെയോ തെറ്റി മേല്പറഞ്ഞ സമവാക്യത്തെയും അതിന്റെ ഇരകളെയും മാത്രം നിരന്തരം ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഓരോ മുസ്ലിം നാമധാരിയും അവന്റെ/ളുടെ പ്രത്യക്ഷ വൈയക്തിക അനുഭവങ്ങള്‍ക്കപ്പുറം ഇര എന്നൊരു പൊതുബോധത്തിലേക്ക് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ വെച്ചും പടിയിറക്കി വിടപ്പെടുന്നു എന്നത് സംഘി സ്പോണ്‍സേര്‍ഡ് ദേശാഭിമാന-രാജ്യസ്നേഹ രോഗങ്ങള്‍ക്കപ്പുറം ആരോഗ്യകരമായ ജനാധിപത്യബോധം വെച്ച് പുലര്‍ത്തുന്ന മനുഷ്യരെയൊക്കെ ഒരുപോലെ വ്യാകുലപ്പെടുത്തേണ്ടതാണ്. ഷാഹിനക്കെതിരെ കര്‍ണാടക പൊലീസ് എടുത്ത കേസ് ഉണര്‍ത്തുന്ന നിരവധി ആശങ്കകളില്‍ ഒന്ന് തീര്‍ച്ചയായും അതു തന്നെ. <br /><br />ഇസ്ലാമിനെ മുഖ്യശത്രുവായി കണ്ടുകൊണ്ടുള്ള ഹിന്ദുത്വവാദികളുടെ പ്രചാരവേലക്ക് അവരുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ഇതിനോടൊപ്പമാണ് അന്നുതൊട്ടേ അവര്‍ രാജ്യസ്നേഹത്തെയും ഘടിപ്പിച്ചിരിക്കുന്നത്. മുംബൈ ആക്രമണമുള്‍പ്പെടെയുള്ള ദേശീയദുരന്തങ്ങള്‍ തീവ്രവാദമെന്ന അടിയന്തിരഭീഷണിക്കപ്പുറം ഇസ്ലാമിക തീവ്രവാദമെന്ന കൂട്ടിവായനയിലേക്ക് മാത്രം ഒതുങ്ങിപ്പോയതിലും അതും കടന്ന് മുസ്ലിമായി പിറന്നവരുടെയൊക്കെ ദേശസ്നേഹം ഉരച്ചുനോക്കേണ്ടതുണ്ടെന്ന പതിവിലേക്ക് വളര്‍ന്നതിലും ഈ ദുഷ്പ്രേരിതമായ പഴഞ്ചന്‍ ഏച്ചുകെട്ടിന് വലിയ പങ്കുണ്ട്. എളുപ്പം ചിലവാകുന്ന ഒന്നെന്ന നിലയ്ക്ക് ബി ജെ പിയിതര ഭരണകൂടങ്ങള്‍ പോലും ഇത്തരം ഏച്ചുകെട്ടലുകളെയും കൂട്ടിവായനകളെയും ചെറുക്കുന്നതിനേക്കാള്‍ ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ ഇവയെയൊക്കെ ചെറുക്കാന്‍ ബാധ്യതപ്പെട്ട മാധ്യമങ്ങളില്‍ നിന്നെങ്കിലും വേറിട്ടുള്ളൊരു സമീപനം ‘സ്യൂഡോസെക്കുലറിസ്റ്റ്’ എന്ന ബഹുമതി (അദ്വാനി ഋണാത്മകമായ അര്‍ത്ഥത്തില്‍ ഉപയോഗിച്ച നാമവിശേഷണത്തെ ഒരു ജനാധിപത്യവിശ്വാസി ബഹുമതിയായല്ലെങ്കില്‍ പിന്നെ എങ്ങനെയാണെടുക്കേണ്ടത്?) പേറുന്ന മനുഷ്യര്‍ ആഗ്രഹിക്കും. ആ ആഗ്രഹത്തിന്റെ തകര്‍ച്ചയാണ് കാവിക്കണ്ണട വെച്ച മാതൃഭൂമി പോലുള്ള പത്രങ്ങളിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്. <br /><br />ഷാഹിനക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തത് ഒരു വാര്‍ത്തയാണ്. ഒരു പത്രമെന്ന നിലയില്‍ മാതൃഭൂമി അത് നല്‍കണ്ടേ എന്ന ചോദ്യം പ്രസക്തവുമാണ്. പക്ഷേ അതിനുള്ള മറുപടി ‘മഅദനിക്കെതിരായ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം; അഞ്ചുപേര്‍ക്കെതിരെ കേസ്’ എന്ന തലക്കെട്ടു തൊട്ട് ‘സേ്ഫാടനപരമ്പരക്കേസിന്റെ വിചാരണ ഒരു മാസത്തിനുള്ളില്‍ ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ തുടങ്ങാനിരിക്കെയാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.’ എന്ന നിഗമനം വരെയുള്ള വരികള്‍ ചേര്‍ത്തു വായിച്ചെടുക്കണമെന്നു മാത്രം. മാധ്യമലോകത്തിന് ചിരപരിചിതയായ ഷാഹിനയെപ്പോലുള്ളൊരു പത്രപ്രവര്‍ത്തകയെ നിര്‍ദ്ദയം സംശയത്തിന്റെ നിഴലില്‍ ഉപേക്ഷിച്ചുകൊണ്ടുള്ള ഇത്തരമൊരു റിപ്പോര്‍ട്ട് ഒരു മുഖ്യധാരാ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത് അവരുടെ അജണ്ടകളെ തന്നെയാണ് സൂചിപ്പിക്കുന്നത്. അത് വെറും വിപണി താല്പര്യമാണോ അതിനപ്പുറമാണോ എന്നതിനെക്കുറിച്ച് സംശയമുള്ളവര്‍ക്ക് തര്‍ക്കിക്കാമെന്നു മാത്രം. <br /><br />ഷാഹിനയുടെ വാക്കുകള്‍ക്കുമപ്പുറം ഈ കേസ് പൊലീസ് ചുട്ടെടുക്കുന്ന കഥകളെ അതുപോലെ വിഴുങ്ങാന്‍ തയ്യാറാവാത്ത ഒരു വ്യക്തിക്കോ പത്രപ്രവര്‍ത്തകസമൂഹത്തിനോ ഉള്ള ഒരു താക്കീത് മാത്രമല്ല, അത് മുഴുവന്‍ ജനാധിപത്യവിശ്വാസികള്‍ക്കുമുള്ള ഒരു താക്കീതാണ്. തങ്ങളുടെ ഭാഷ്യങ്ങളെ ചോദ്യം ചെയ്യാന്‍ മുതിരുന്നവരെ നിലയ്ക്കുനിര്‍ത്താന്‍ ഇരുതല മൂര്‍ച്ചയുള്ള ആയുധങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും, വേണ്ടപ്പോള്‍ അവയെടുത്ത് പ്രയോഗിക്കുന്നതില്‍നിന്ന് തങ്ങളെ വിലക്കാന്‍ നിങ്ങള്‍ ജനാധിപത്യവിശ്വാസികള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ഈ വ്യവസ്ഥയിലും ആരുമുണ്ടാവില്ലെന്നും അധികാരം ജനാധിപത്യത്തിനു നല്കുന്ന താക്കീത്.secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com3tag:blogger.com,1999:blog-7896328951346064176.post-9567093431581706132010-05-20T16:03:00.004+04:002010-05-20T18:44:39.854+04:00വിചിത്രകേരളത്തില്‍ ഫയല്‍ ചെയ്യപ്പെടുന്ന അസഹിഷ്ണുതകള്വിചിത്രകേരളം എന്ന ബ്ലോഗിനും ജോര്‍ജ് ജോസഫെന്ന ബ്ലോഗര്‍ക്കും ബൂലോകത്തിലെന്നല്ല, നമ്മുടെ പൊതുസമൂഹത്തില്‍ പോലും ഒരു മുഖവുരയൊന്നും ഇനി ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തന്റെ ബ്ലോഗ് പോസ്റ്റുകളുടെ ഉള്ളടക്കത്തിന്റെ പേരില്‍ നിയമനടപടികള്‍ നേരിടുകയാണല്ലോ ഇദ്ദേഹമിപ്പോള്‍. ഒരു വ്യക്തി അയാളുടെ സ്വന്തം ബ്ലോഗില്‍ സ്വമേധയാ എഴുതി പ്രസിദ്ധീകരിച്ച ലേഖനങ്ങളിലൂടെ ചെന്നെത്തിയ നിയമക്കുരുക്കിലും വിവാദങ്ങളിലും നമുക്കെന്ത് കാര്യം എന്ന നിലയ്ക്ക് ഇതിനെ ചുരുക്കിക്കാണാനാവില്ല. ബ്ലോഗ് ഒരു ഇന്ററാക്റ്റീവ് മാധ്യമമാവുന്നത് എഴുത്തുകാരനും വായനക്കാരനുമിടയില്‍ തുറന്നുകിടക്കുന്ന വിനിമയസാധ്യതകളിലൂടെയാണ്. യോജിക്കാനും വിയോജിക്കാനും ആശയപരമായ യുദ്ധങ്ങള്‍ തന്നെ തുടര്ന്നുകൊണ്ടുപോകാനും ഇടം നല്കുന്ന ഈ സൈബര്‍ലോകത്തുനിന്ന് ഉള്ളടക്കവും അനുബന്ധചര്‍ച്ചകളും രാഷ്ട്രീയാധികാരത്തിന്റെയും നിയമങ്ങളുടേയുമൊക്കെയായ മറ്റൊരിടത്തേക്ക് പൊടുന്നനെ പറിച്ചുനടപ്പെടുന്നത് ഇവിടെ ധനാത്മകമായി തുടര്‍ന്നുവരുന്ന ചര്‍ച്ചകളെയും സംവാദങ്ങളെയുമൊക്കെ ഇല്ലാതാക്കുകയോ നിര്‍ജ്ജീവമാക്കുകയോ ചെയ്തേക്കാം.<br /><br />നായര്‍സമുദായാംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള രചനകള്‍ പ്രസിദ്ധീകരിച്ചു എന്നതാണല്ലോ വിചിത്രകേരളം ബ്ലോഗര്‍ക്കെതിരെയുള്ള ആരോപണം. ഇയാള്‍ തന്റെ പോസ്റ്റുകളിലൂടെ മുന്നോട്ടുവെക്കുന്ന പല നിരീക്ഷണങ്ങളും പി കെ ബാലകൃഷ്ണനുള്‍പ്പെടെയുള്ള പല ചരിത്രകാരന്മാരും സാമൂഹ്യനിരീക്ഷകരും ഇതിനോടകം തന്നെ മുന്നോട്ടുവെച്ചുകഴിഞ്ഞവയാണ്. എന്നാല്‍ ഇദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ക്കോ നിഗമനങ്ങള്‍ക്കോ ആധാരമാക്കുന്ന രീതിശാസ്ത്രം സാമൂഹ്യശാസ്ത്രത്തിന്റെയോ നരവംശശാസ്ത്രത്തിന്റെയോ അല്ലെന്നു മാത്രമല്ല, തികച്ചും അശാസ്ത്രീയമായ ഒന്നാണ് താനും. കേവലം വെറിതീര്‍ക്കലിന്റേത് മാത്രമായ ഏകപക്ഷീയവും തുലനം നഷ്ടപ്പെട്ടതുമായ ഒരാഖ്യാനശൈലിയാണ് ആ ബ്ലോഗിലെ പോസ്റ്റുകളിലുടനീളം കണ്ടുവരുന്നത്. ഇന്നത്തേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സാമൂഹ്യാവസ്ഥയെ അതിന് നിദാനമായ സാഹചര്യങ്ങളെ അപ്പാടെ അവഗണിച്ചുകൊണ്ടു സമീപിക്കുകയും കേവലം പ്രകോപനത്തിനപ്പുറം ചരിത്രപരമോ സാമൂഹ്യശാസ്ത്രപരമോ നരവംശശാസ്ത്രപരമോ ആയി യാതൊരു പ്രസക്തിയുമില്ലാത്ത നിഗമനങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്യുന്നു എന്നതാണ് ഈ പോസ്റ്റുകളുടെ പ്രഥമവും പരമവുമായ ന്യൂനതയും.<br /><br />ചരിത്രസത്യങ്ങളുടേത് വിഭാഗീയമായ ഒരു നിലനില്പല്ല. അതുകൊണ്ടുതന്നെ അവയുടെ വിഭാഗീയമായ വായന ഒരു സമൂഹത്തെ ചലനാത്മകമായി നിലനിര്‍ത്തുന്നതിനും ദിശാബോധം നല്‍കുന്നതിനും ആവശ്യമായ തുടരിന്റെ കണ്ണികളെ തമസ്കരിക്കുകയും അതിലൂടെ ജാതീയവും മതപരവുമായ പൊങ്ങച്ചത്തിന്റെ കുടുസ്സുകളില്‍ അതാത് വിഭാഗങ്ങളെ കൊണ്ട് കുടുക്കുകയും ചെയ്യും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പി കെ ബാലകൃഷ്ണനെയും മറ്റും പോലുള്ള ചരിത്രകാരന്മാരുടെ പല കണ്ടെത്തലുകളും ബ്രാഹ്മണനും നായര്‍ക്കും ഈഴവനുമുള്‍പ്പെടെയുള്ള ഏത് വിഭാഗത്തിനും അപകീര്‍ത്തികരമായി തോന്നാവുന്നവയാണ്. എന്നാല്‍ ഈ പറഞ്ഞത് സ്ഥൂലവല്‍ക്കരിച്ച ഒരു നിരീക്ഷണമാണെന്നും ഒരു വായനക്കാരന് തോന്നാം. മേല്പറഞ്ഞ ചരിത്രകാരന്മാരുടെ പുസ്തകങ്ങളൊന്നും ഈ നിലക്കല്ല വായിക്കപ്പെട്ടതും വായിക്കപ്പെടുന്നതുമെന്നും വിചിത്രകേരളമെന്ന ബ്ലോഗിനെതിരെ ആരെങ്കിലും കേസ് കൊടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ കാരണങ്ങള്‍ ഇവിടെയല്ല അന്വേഷിക്കേണ്ടത് എന്നും വാദിക്കാം. അങ്ങനെയെങ്കില്‍ അവര്‍ മുന്നോട്ടുവെച്ച ചരിത്രവും വിചിത്രകേരളത്തില്‍ കേട്ട അതിന്റെ മാറ്റൊലിയും തമ്മില്‍ എന്താണ് വ്യത്യാസം? ആദ്യത്തേത് സജീവവും ധിഷണാപരവുമായ ചില ചരിത്ര ഇടപെടലുകളായിരുന്നുവെങ്കില്‍ വിചിത്രകേരളത്തിന്റേത് മേല്പറഞ്ഞവയുടെ ചര്‍ച്ചാസാധ്യതകളെക്കൂടി റദ്ദു ചെയ്യുംവിധം ‘സില്ലി’യായ ചില സാമാന്യവല്‍ക്കരണങ്ങളും. അപ്പോഴിവിടെ വീണ്ടുമൊരു ചോദ്യമുയരുന്നു. ഇത്തരം സാമാന്യവല്‍ക്കരണങ്ങളെ വെള്ളം തൊടാതെ വിഴുങ്ങാനുള്ള ബാധ്യത ആര്‍ക്കുമില്ലെന്നിരിക്കുമ്പോഴും ബൌദ്ധികമായ ഇത്തരം അല്പത്തരങ്ങളെയൊക്കെ കുറ്റകൃത്യങ്ങളായി കാണേണ്ടതുണ്ടോ?<br /><br />ഏതൊരു ബ്ലൊഗ് പോസ്റ്റിന്റെയും ഉള്ളടക്കത്തെ എതിര്‍ക്കാനും അതിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാനുമുള്ള അവസരങ്ങള്‍ ബ്ലോഗെന്ന മാധ്യമത്തിന്റെ അതിരുകള്‍ക്കുള്ളില്‍തന്നെ ലഭ്യമാണ്. ഭീരുവായ ഏതെങ്കിലുമൊരു ബ്ലോഗര്‍ കമന്റ് ഓപ്ഷന് മുഖേനയുള്ള കൊടുക്കല്‍ വാങ്ങല്‍ സാധ്യതകളെ അടച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചാലും അയാളെ അവിടുന്ന് പുറത്തെടുക്കാനും ജനമധ്യേ ആശയപരമായിത്തന്നെ വിചാരണ ചെയ്യാനുമുള്ള സാധ്യതകളുണ്ട്. വിചിത്രകേരളത്തില്‍ വന്ന പോസ്റ്റുകളോടും പ്രതികരിക്കേണ്ടത് അത്തരം സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടാണ്. അത്തരം ശ്രമങ്ങള്‍ ബൂലോകത്ത് നടന്നിട്ടുമുണ്ട്. ഈ വഴിക്കുള്ള കാര്യമാത്രപ്രസക്തവും സമതുലിതവുമായ ഒരു ശ്രമമാണ് രാജീവ് ചേലനാട്ടിന്റെ <a href="http://rajeevechelanat.blogspot.com/2010/02/blog-post.html">പോസ്റ്റ്</a>. നിലവാരത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ക്കപ്പുറം ഓരോ ബ്ലോഗ് പോസ്റ്റും നടത്തുന്നത് ഒരു സാംസ്കാരിക ഇടപെടലാണ്. അതുകൊണ്ടുതന്നെ അവയോട് പ്രതികരിക്കുന്നത് മറ്റൊരു തലത്തിലാവുന്നത് ആശാസ്യമായൊരു കീഴ്വഴക്കമാവില്ല സൃഷ്ടിക്കുന്നത്. അലസമായി വിട്ടാല്‍ പിന്നീട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാന്‍ പോന്നതുമാണത്. അത്തരം ചില സൂചനകള്‍ ഇതിനോടകം തന്നെ ബ്ലോഗില്‍ കണ്ടുതുടങ്ങിയിട്ടുമുണ്ട്.<br /><br />വിചിത്രകേരളം ബ്ലോഗറുടെ അറസ്റ്റുമായി ബന്ധപ്പെട്ടു നടന്ന ബ്ലോഗ് ചര്‍ച്ചകള്‍ പലരുടെയും ഉള്ളില്‍ വിങ്ങുന്ന അസഹിഷ്ണുതകളെ പ്രകടമാക്കുന്നുണ്ട്. തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് നിരക്കാത്ത അഭിപ്രായപ്രകടനങ്ങളെയൊക്കെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ ആര്‍ക്കും പ്രോത്സാഹനം നല്‍കുന്നൊരു കീഴ്വഴക്കമായി ഈ അറസ്റ്റിനെ കണ്ടാശ്വസിക്കുന്നവരുടെ എണ്ണം ചെറുതല്ല. ഫെമിനിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയൊക്കെ അടച്ചാക്ഷേപിച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ ബൂലോകത്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയ്ക്കെതിരെ ഇത്തരം നിയമനടപടികള്‍ ഉണ്ടാവാതിരുന്നത് ആ പ്രസ്ഥാനങ്ങളിലെ സജീവമായ ജനാധിപത്യബോധം കൊണ്ടാവാം. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇന്ന് നിലനില്‍ക്കുന്ന പല സംഘടനകളില്‍നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും അത്തരമൊന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല.<br /><br />മൂലഘടകങ്ങള്‍ മുതല്‍ക്ക് തന്നെ വിരുദ്ധധ്രുവങ്ങളില്‍ നിലനിന്നു പോരുന്നവയാണ് വിശ്വാസവും യുക്തിയും. അതുകൊണ്ടുതന്നെ യുക്തിയുടെ പരിപ്രേക്ഷ്യത്തിലൂടെ വിശ്വാസങ്ങളെ വിശകലനം ചെയ്യുവാനുള്ള ഏതൊരു ശ്രമവും മതനിന്ദയോ വിശ്വാസികളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമോ ആയി വ്യാഖ്യാനിക്കപ്പെടാം. അത് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നത് ഏതൊരുതരം എഴുത്തും നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന അവസ്ഥയിലേക്കാണ്. തികച്ചും വ്യതിരിക്തമായ വര്‍ത്തമാന സാംസ്കാരികപരിസരങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഇത്തരം വ്യവഹാരങ്ങളെ എത്രയൊക്കെ അല്ലെന്ന് പറഞ്ഞാലും ഇതിന്റെ ഭാഗമാവാതിരിക്കാന്‍ തരമില്ലാത്ത നീതിന്യായവ്യവസ്ഥ എങ്ങനെ സമീപിക്കുമെന്നതും, മൌലികാവകാശങ്ങളും അതിന്റെ ഭാഗമായ അഭിപ്രായസ്വാതന്ത്ര്യം തന്നെയും പുതിയ സാഹചര്യങ്ങളില്‍ എങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്നതും അന്തമില്ലാത്ത ആശങ്കകളാണ് ഉയര്‍ത്തുന്നത്.<br /><br />മാധ്യമചരിത്രത്തില്‍ ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും ജനാധിപത്യപരമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ബ്ലോഗെന്ന ഈ പുതുമാധ്യമം. എന്തുകൊണ്ടെന്നാല്‍ എഴുത്തിനും വായനക്കാരനുമിടയില്‍ സാധ്യമാകുന്ന വിനിമയശൃംഘല ഇതിന്റെ മാത്രം പ്രത്യേകതയാണ്. ആരെയും തിരസ്കരിക്കാത്തവണ്ണം വിശാലവും സുതാര്യവുമാണ് ഈ ഇടം(നാളിതുവരെയെങ്കിലും). ചിത്രകാരെന്റേതും വിചിത്രകേരളത്തിന്റെയും കാര്യത്തിലുണ്ടായതുപോലുള്ള, ഇനി നിരന്തരം ആവര്‍ത്തിക്കപ്പെട്ടേക്കാമെന്ന് ഭയക്കേണ്ടുന്ന, ഇത്തരം നിയമനടപടികള്‍ ചോദ്യം ചെയ്യുന്നത് ബ്ലോഗിന്റെ മാത്രമല്ല, അതിനു പുറത്തുമുള്ള പല ജനാധിപത്യമൂല്യങ്ങളേയുമാണ്. അസഹിഷ്ണുതകള്‍ക്ക് നിയമസാധുത നല്കുവാനുള്ള ശ്രമങ്ങളിലൂടെ നാം മൂടിക്കെട്ടുന്നത് നമ്മുടെ തന്നെ ചിന്തകളെയും നാവിനെയുമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആ നിലയ്ക്കാണ് വിചിത്രകേരളം ബ്ലോഗറുടെ അറസ്റ്റ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നു തോന്നുന്നു.secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com23tag:blogger.com,1999:blog-7896328951346064176.post-92087137033834642642010-05-12T17:26:00.003+04:002010-05-12T20:25:26.172+04:00തട്ടവും ശിക്ഷയുംപൊതുസ്ഥലങ്ങളില് ബുര്‍ഖ നിരോധിച്ചുകൊണ്ടുള്ള നിയമം ബെല്‍ജിയം സര്‍ക്കാര്‍ പാസാക്കിയതോടുകൂടി ഒരിടവേളയ്ക്കുശേഷം ബുര്‍ഖ വീണ്ടും അന്താരാഷ്ട്രശ്രദ്ധ നേടിയിരിക്കുന്നു. ഈ സമയത്തുതന്നെയാണ് ഇവിടെയും ആലപ്പുഴ ബിലീവേര്സ് ചര്‍ച്ച് സ്കൂളില്‍ നിന്ന് ഒരു മുസ്ലിം പെണ്‍കുട്ടിയെ പുറത്താക്കിയതിനെ തുടര്‍ന്ന് ബുര്‍ഖ വീണ്ടും ചര്‍ച്ചാവിഷയമായതെന്നത് സാന്ദര്‍ഭികമാവാം. അതെന്തുതന്നെയായാലും ഈ വിഷയത്തില്‍ ഗൌരവമുള്ള ചര്‍ച്ചകളും അതിലൂടെ ഒരു ആശയവ്യക്തതയും ഉരുത്തിരിഞ്ഞുവരേണ്ടത് അനിവാര്യമായിരിക്കുന്നു. <br /><br />ബുര്‍ഖയെന്ന വസ്ത്രം സ്ത്രീവിരുദ്ധമാണോ അല്ലയോ എന്നതിനെക്കുറിച്ചൊക്കെ ഒരുപാടു ചര്‍ച്ചകളും സംവാദങ്ങളും നമുക്കിടയില്‍ ഉണ്ടായിട്ടുണ്ട്. അവ തുടരേണ്ടതുമുണ്ട്. എന്നാല്‍ അതങ്ങനെയായിരിക്കുമ്പോള്‍ തന്നെ ബുര്‍ഖയോ താടിയോ കൃപാണോ സിന്ദൂരക്കുറിയോ കൊന്തയോ ഒക്കെ പോലുള്ള മതചിഹ്നങ്ങളുടെ ഏകപക്ഷീയമായ നിരോധനം മനുഷ്യാവകാശലംഘനം തന്നെയാണ്. മുഖം മറയ്ക്കാത്തതിന്റെ പേരില്‍ സ്ത്രീകളെ ചാട്ടയ്ക്കടിക്കുന്ന മതനേതൃത്വത്തിന്റേതുപോലെ മനുഷ്യത്വരഹിതവും ഫാസിസ്റ്റിക്കുമായ പ്രവൃത്തി തന്നെയാണ് ഇതും. എന്നിരിക്കെ ആദ്യം പരാമര്‍ശിച്ച വാര്‍ത്തയിലെ പെണ്‍കുട്ടി സ്കൂളില്‍നിന്ന് പുറത്താകുന്നത് ബുര്‍ഖയൊന്നും ധരിച്ചിട്ടല്ല, മറിച്ച് നമ്മുടെ നാട്ടിലെ മുസ്ലിം പെണ്‍കുട്ടികള്‍ കാലാകാലമായി ധരിച്ചുവരുന്ന തട്ടത്തിന്റെ പേരിലാണ് എന്നത് വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. <br /><br />മതസാമുദായികസംഘടനകള്‍ പൊതുവിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരുന്നതും വിദ്യാലയങ്ങള്‍ തുടങ്ങുന്നതും പ്രോത്സാഹിപ്പിക്കുന്നതാണ് നമ്മുടെ എക്കാലത്തയും വിദ്യാഭ്യാസനയം. അതിന് അതിന്റേതായ കാരണങ്ങളുണ്ട് താനും. എന്നാല്‍ ഇത്തരം വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തില്‍ കടന്നുവരുന്ന മതപരമായ അംശങ്ങളെയും അത് വിവിധമതസ്ഥരായ കുട്ടികള്‍ക്കിടയില്‍ ഉണ്ടാക്കാനിടയുള്ള സംഘര്‍ഷങ്ങളെയും നിരീക്ഷിക്കാനോ പഠിക്കാനോ നമുക്ക് സംവിധാനങ്ങളില്ല. ഇതിന്റെയൊരു പ്രതിഫലനമാണ് ആലപ്പുഴയില്‍ നാം കണ്ടത്. മതസാമുദായികസംഘടനകള്‍ നടത്തുന്ന സ്കൂളുകളില്‍ മോണിംഗ് അസംബ്ലി മുതല്‍ കൂട്ടമണിവരെയുള്ള കാലയളവിനുള്ളില്‍ അതാത് മതസമുദായങ്ങളുടെ വിശ്വാസസംഹിതകള്‍ പല രൂപത്തില്‍ കടന്നുവരാറുണ്ട്. ബിലീവേര്സ് ചര്‍ച്ച് സ്കൂളില്‍ നടന്നിരുന്ന പ്രാര്‍ത്ഥനകളിലും മറ്റും മുസ്ലിം മതവിശ്വാസിയായ നേരത്തെ പരാമര്‍ശിച്ച പെണ്‍കുട്ടിയും പങ്കെടുത്തിരുന്നതായി അവള് തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നിട്ടും തട്ടമിട്ടതിന്റെ പേരില്‍ അവള് പുറത്താക്കപ്പെട്ടു. <br /><br />ഇവിടെ പ്രശ്നം വിദ്യാലയങ്ങളില്‍നിന്നാണോ വിദ്യാര്‍ത്ഥി(നി)കളില്‍ നിന്നാണോ മതചിഹ്നങ്ങള്‍ ഒഴിവാക്കപ്പെടേണ്ടത് എന്നതാണ്. ഒരു സ്ഥാപനമെന്ന നിലക്ക് സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ അതിന്റെ നടത്തിപ്പുകാരുടെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും കടന്നുവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ വിവിധമതസ്ഥരായ അവിടുത്തെ കുട്ടികളുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ അത് ഒട്ടും സ്വാഭാവികമല്ലാത്ത അടിച്ചേല്‍പ്പിക്കലായി മാറുന്നു. പലപ്പൊഴും അവരുടെ മതവും, വിശ്വാസവും വിലക്കുന്ന കാര്യങ്ങള്‍പോലും അവര്‍ക്ക് ചെയ്യേണ്ടിവരുന്നു. നമ്മുടെതുപോലുള്ള ഒരു ബഹുസ്വരസമൂഹത്തെ സംബന്ധിച്ചിടത്തോളം ഇത് ഒഴിവാക്കപ്പെടെണ്ടതുതന്നെയാണ്. എന്നാല്‍ വിദ്യാര്‍ത്ഥി(നി)കള്‍ ഉപയോഗിക്കുന്ന മതചിഹ്നങ്ങള്‍ അവരുടെ വ്യക്തിപരമായ വിശ്വാസങ്ങളുടെയും ശീലങ്ങളുടെയും ഭാഗമാണ്. അവ ഇതരമതസ്ഥരായ സഹപാഠികളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയോ അവയുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയോ ചെയ്യുന്നില്ല. എന്നു മാത്രമല്ല, നമ്മുടേത് ഒരു ബഹുസ്വരസമൂഹമാണെന്നും അവിടെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമൊക്കെ അവരവരുടെ ആചാരാനുഷ്ഠാനങ്ങളുള്‍ക്കൊണ്ടുതന്നെ സഹവര്‍ത്തിക്കുന്നുവെന്നും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അവയുടെ നിഷേധം അതുകൊണ്ടുതന്നെ മൌലികാവകാശനിഷേധം തന്നെയാണ്. <br /><br />ഇതൊരു ഒറ്റപ്പെട്ട പ്രശ്നമായിക്കണ്ട് തള്ളിക്കളയുന്നത് ആത്മഹത്യാപരമാണ്. എന്തുകൊണ്ടെന്നാല്‍ ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് ആശയവ്യക്തതയുണ്ടായില്ലെങ്കില്‍ സംഭവിക്കുന്നത് ഓരോ മതസമുദായങ്ങളില്‍ പെട്ടവരും അവരവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മാത്രം പഠിച്ചാല്‍മതി എന്ന ഒരു തീരുമാനത്തിലേക്ക് പൊതുസമൂഹം എത്തിച്ചേരുകയെന്നതാണ്. ക്രിസ്ത്യാനികള്‍ ക്രൈസ്തവവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ തന്നെ പഠിക്കണമെന്ന പവ്വത്തിലിന്റെ ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങള്‍ സൂചിപ്പിക്കുന്നത് അത്തരമൊരു അവസ്ഥാന്തരം അധികം അകലെയല്ല എന്നാണ്. ഒരു ബഹുസ്വരസമൂഹത്തില്‍ ഈവിധ തീരുമാനങ്ങള്‍ ഉണ്ടാക്കാവുന്ന മത സാമുദായിക ധ്രുവീകരണങ്ങളുടെ പ്രത്യാഘാതങ്ങള്‍ എത്ര വലുതായിരിക്കുമെന്നതിനെക്കുറിച്ച് വിശദീകരിക്കേണ്ടതില്ലെന്ന് തോന്നുന്നു. കൂണുപോലെ മുളച്ചുപൊന്തുന്ന സി ബി എസ് ഇ, ഐ സി എസ് ഇ ഉള്‍പ്പെടെയുള്ള അണ്-എയ്ഡഡ് സ്കൂളുകളുടെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങള്‍ അടിയന്തിരമായി നമ്മുടെ സര്‍ക്കാരുകള്‍ ഉണ്ടാക്കിയില്ലെങ്കില്‍ നാനാത്വത്തില്‍ ഏകത്വം തുടങ്ങിയ നമ്മുടെ ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കുന്ന പല ആശയങ്ങളും സമീപഭാവിയില്‍തന്നെ പുല്ലുതിന്നാത്ത ഏട്ടിലെ പശുവായി ചുരുങ്ങും, ഉറപ്പ്.secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com61tag:blogger.com,1999:blog-7896328951346064176.post-78263140461060379362010-04-22T12:51:00.004+04:002010-04-23T21:33:27.958+04:00തരൂര്‍: മാധ്യമങ്ങളുടെ വിശുദ്ധപശുമന്ത്രിപുംഗവന്മാര് ഉണ്ടാക്കുന്ന വിവാദങ്ങളൊ വിവാദപ്രേരിതങ്ങളായ രാജികളോ നമ്മുടെ രാഷ്ട്രീയമണ്ഡലത്തെയോ മാധ്യമലോകത്തെയോ സംബന്ധിച്ച് പുതുമയുള്ള ഒന്നല്ല. രാഷ്ട്രീയനിരീക്ഷകരെ സംബന്ധിച്ചിടത്തോളം വിദേശകാര്യസഹമന്ത്രിയായിരുന്ന ശശി തരൂരിന്റെ രാജി അപ്രതീക്ഷിതമായ ഒരു ഐ പി എല്‍ ഫലവുമായിരുന്നില്ല. പക്ഷേ നമ്മുടെ മാധ്യമങ്ങള്‍ ഇതിനെ ഏറ്റെടുത്തത് ഈ പറഞ്ഞ തലങ്ങളിലൊന്നുമായിരുന്നില്ല.കക്ഷിരാഷ്ട്രീയത്തിന്റെ അന്തര്‍നാടകങ്ങള്‍ക്കൊത്ത് വേഷം കെട്ടാനാവാത്ത ഒരു സ്വതന്ത്ര ബുദ്ധിജീവിയുടെ രാഷ്ട്രീയപ്രവേശത്തിന്റെ സ്വാഭാവികമായ ദുരന്തപരിസമാപ്തി എന്ന നിലയ്ക്കാണവര്‍ പ്രത്യക്ഷമായും പരോക്ഷമായും അതിനെ അവതരിപ്പിക്കാന്‍ ശ്രമിച്ചതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും. അതിനായി അവര്‍ മുന്നോട്ട് വെക്കുന്ന യുക്തികളാവട്ടെ നമ്മുടെ മധ്യവര്‍ഗത്തിന്റെ സമ്മതിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതും. <br /><br />കൊളോണിയല്‍ ഹാങ്ങോവര്‍ എന്നൊക്കെ പറയുന്നത് പ്രയോഗമെന്ന നിലയ്ക്ക് ക്ലീഷേയായി കഴിഞ്ഞതാണെങ്കിലും നമ്മുടെ മധ്യവര്‍ഗത്തിന്റെ ബോധ, പെരുമാറ്റ സമ്പ്രദായങ്ങളില്‍ അത് ഇന്നും അടിയുറച്ചത് തന്നെയാണ്. ആംഗലപാണ്ഡിത്യം കേവലം ഒരു ഭാഷയെ വരുതിയിലാക്കുന്നതിലപ്പുറം സനാതനമായ സാംസ്കാരിക ഉന്നമനത്തിന്റെ പ്രതീകമാണെന്ന് ധരിച്ചുവച്ചിരിക്കുന്ന ഒരു തലമുറയെന്ന നിലക്ക് നമ്മള് സമ്മതിച്ചാലും ഇല്ലെങ്കിലും നമ്മുടെയുള്ളില്‍ ഈ ക്ലീഷേയുണ്ട്. ഇതിന്റെ പ്രവര്‍ത്തനം തന്നെയാവണം ഇംഗ്ലീഷില്‍ ‘അസൂയാവഹമായ’ പ്രാവീണ്യമുള്ള തരൂരിന്റെ വാക്കുകള്‍ റിപ്പോര്‍ട്ടുചെയ്തതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുവന്ന വീഴ്ചയാണ് അദ്ദേഹത്തെചൊല്ലി നടന്ന വിവാദങ്ങള്‍ക്കൊക്കെയും കാരണം എന്ന കുറ്റബോധത്തിലേക്ക് നമ്മുടെ മാധ്യമങ്ങളെ കൊണ്ടെത്തിക്കുന്നതും. ഇതിന്റെ ഉദാഹരണങ്ങള്‍ ഈ കഴിഞ്ഞ ഏതാനും മാസങ്ങളുടെ മാധ്യമചരിത്രത്തില്‍നിന്ന് നമുക്ക് അടര്‍ത്തിയെടുത്ത് പരിശോധിക്കാവുന്നതാണ്. <br /><br />ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷിന്റെ പ്രാധാന്യം പരമാവധി പാടി നീട്ടിയാല്‍ എത്തുന്നത് ഒരു ലിങ്ക് ലാംഗ്വേജ് എന്നതുവരെയാണ്. അങ്ങനെ പറയുമ്പോള്‍ തന്നെയും ഒരു മികച്ച ജനപ്രതിനിധിക്ക് അനിവാര്യമായ ഗുണങ്ങളുടെ കൂട്ടത്തില്‍ ആംഗലപാണ്ഡിത്യം വരുന്നതേയില്ല. കാരണം ആ കുറവ് സാങ്കേതികമാണെന്നതും അതുകൊണ്ടുതന്നെ നികത്താനാവുന്നതാണെന്നതും തന്നെ. അങ്ങനെയിരിക്കെയാണ് ഒരാള്‍ തന്റെ അപാരമായ അമേരിക്കന്‍ ആംഗലപാണ്ഡിത്യം കൊണ്ട് നിരന്തരം വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. ഇക്കഴിഞ്ഞ ഇന്റര്‍ലൊക്യൂട്ടര്‍ വിവാദം തന്നെയെടുക്കാം. പ്രശ്നം അമേരിക്കയില്‍ പോയിട്ടില്ലാത്ത ‘അല്പാംഗല ബുദ്ധികളായ’ റിപ്പോര്‍ട്ടര്‍മാര്‍ കാര്യങ്ങള്‍ മനസ്സിലാക്കിയതില്‍ വന്ന പിഴവാണെന്നാണ് സ്വന്തം പ്രവര്‍ത്തകരെ തന്നെ കൈയൊഴിഞ്ഞുകൊണ്ട് നമ്മുടെ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാട്. "We feel that Saudi Arabia of course has a long and close relationship with Pakistan but that makes Saudi Arabia even a more valuable interlocutor for us." ഇതിലെ ഇന്റര്‍ലൊക്യൂട്ടര്‍ എന്ന പദത്തിന് കാംബ്രിഡ്ജ് അഡ്വാന്‍സ്ഡ് ലേണേഴ്സ് ഡിക്ഷ്ണറി തരുന്ന നിര്‍വചനം നോക്കാം: ‘someone who is involved in a conversation and who is representing someone else' സംഗതി സാങ്കേതികമായി മധ്യസ്ഥന്‍ എന്ന് അര്‍ത്ഥം വരുന്ന ഒന്നല്ലെങ്കില്‍ തന്നെയും സംഭാഷണത്തില്‍ നിര്‍മമനും നിഷ്പക്ഷനുമായി അഭിമുഖം നില്ക്കുന്ന ഒരു പങ്കാളിയെ മാത്രമല്ല ഈ വാക്ക് അര്‍ത്ഥം വെക്കുന്നതെന്ന് അദ്ദേഹത്തിന്റെ തന്നെ വിശദീകരണത്തില്‍ നിന്ന് മനസ്സിലാക്കാം.ആയിരുന്നുവെങ്കില്‍ പാകിസ്ഥാന്റെ ദീര്‍ഘകാല സുഹൃത്താണെന്നതുകൊണ്ട് സൌദി അറേബ്യ നമുക്ക് വിലമതിപ്പുള്ളൊരു ഇന്റര്‍ലൊക്യൂട്ടറാവുന്നു എന്ന് അദ്ദേഹം പറയേണ്ടതില്ലല്ലൊ. ഇത് കാലാകാലമായി നിലനിര്‍ത്തിപ്പോരുന്ന നമ്മുടെ വിദേശനയത്തിന് ഒത്തുപോവുന്നതാണോ എന്നതാണ് പ്രശ്നം. പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ക്ക് ഒരു നിലക്കും മൂന്നാമതൊരു രാജ്യത്തെ ഇടപെടുത്തേണ്ടതില്ല എന്നതല്ല നമ്മുടെ വിദേശനയമെന്ന് തരൂരിനെ കണ്ട് കണ്ട് നമ്മുടെ മാധ്യമങ്ങളിനി കവാത്ത് മറക്കുമോ? <br /><br />ക്രിക്കറ്റിനെക്കുറിച്ചും ഓഹരിവിപണിയെക്കുറിച്ചുമൊക്കെ ആഴത്തില്‍(?) പഠിച്ചെഴുതി മലയാള നോവല്‍ സാഹിത്യത്തിന് ഒരു പുത്തന്‍ ശാഖതന്നെ സമ്മാനിച്ച എഴുത്തുകാരനണല്ലോ കെ എല്‍ മോഹനവര്‍മ്മ!! അദ്ദേഹം അടുത്തിടെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു, തരൂരിനെ മുഖാമുഖം കാണാനാവാത്ത വണ്ണം അപകര്‍ഷതാബൊധമുള്ളവരാണ് നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെന്ന്. നമ്മെ ഭരിക്കാനായി നമ്മളുടെ ഇടയില്‍ നിന്ന് നമ്മള് തന്നെ തിരഞ്ഞെടുത്തവരുടെ അവസ്ഥ ഇതാണെങ്കില്‍ നമ്മള് കന്നുകാലിക്ലാസുകാരുടെ അവസ്ഥ എന്തായിരിക്കും! <br /><br />ഒരു ജനാധിപത്യ സമ്പ്രദായത്തെ സംബന്ധിച്ചിടത്തോളം ജനപ്രതിനിധികളുടെ ലളിതജീവിതമെന്നത് അവരുടെ വാങ്ങല്‍ ശേഷിയുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന ഒന്നല്ല. അത് ഒരാദര്‍ശവും നിഷ്ഠയുമൊക്കെ കൂടിയാണ്. പഞ്ചനക്ഷത്രഹോട്ടലില്‍ ഞാന്‍ താമസിച്ചത് എന്റെ സ്വന്തം പോക്കറ്റില്‍ നിന്ന് കാശുകൊടുത്തിട്ടാണ് എന്ന് പ്രസ്താവിച്ചപ്പോള്‍ തരൂര്‍ അനിശ്ചിതത്വത്തിലാക്കിയത് ജനാധിപത്യസംബന്ധിയായ ഒരു മൂല്യവ്യവസ്ഥയെതന്നെയായിരുന്നു. കന്നുകാലിക്ലാസ്സ് വിവാദത്തിലേക്കെത്തുമ്പോള്‍ ഇതൊന്നുകൂടി പ്രകടമാവുന്നു. മന്മോഹന് സിംഗ് പറഞ്ഞതുപോലെ അതൊരു തമാശയാണ്: ഉപരി-മധ്യവര്‍ഗങ്ങളുടെ മാത്രം തമാശ! (ഗള്‍ഫില്‍ പലയിടങ്ങളിലും എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന ചിലവു കുറഞ്ഞ വ്യോമയാനസമ്പ്രദായം പുച്ഛരസത്തോടെ കെ എസ് ആര് ടി സി എന്ന പേരില്‍ അറിയപ്പെടുന്നത് തമാശയുടെ ഭാഗമായി തന്നെയാണ്. പക്ഷേ ആ തമാശ ഒരേ സമയം പുറത്താക്കുന്നത് നാടനും വിദേശിയുമായ അല്പവരുമാനക്കാരുടെ ഒരു വലിയ ഭൂരിപക്ഷത്തെ തന്നെയാണ് എന്നതാണ് ഉപരി-മധ്യവര്‍ഗങ്ങള്‍ക്ക് പുറത്തുള്ളവരുടെ സെന്‍സ് ഓഫ് ഹ്യൂമറിന് അത് ദഹിക്കാതെ പോകുന്നതിന്റെ കാരണവും) <br /><br />ഒരു കായിക ഇനം എന്ന നിലവിട്ട് ‘മഹത്വവല്‍ക്കരിക്കപ്പെട്ട ചൂതാട്ട’വും, കള്ളപ്പണത്തിന്റെ അലക്കുകേന്ദ്രവും ഒക്കെയായ് ഐ പി എല്‍ ചീഞ്ഞുനാറുമ്പോഴും ആവും വിധം തരൂരിനെ അത്തറു പൂശാനാണ് നമ്മുടെ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. കള്ളപ്പണത്തിന്റെയും കമ്പനിനിയമലംഘനങ്ങളുടെയും കഥകളെ എഴുതിതള്ളാനാവാതെ വരുമ്പോഴും അവര്‍ മുന്നോട്ടുവെക്കുന്നത് മലയാളിയെ ഏറ്റവും എളുപ്പത്തില്‍ പറ്റിക്കാവുന്ന ഒരു വാദമാണ്, വികസനം. പുറം മോടികളില്‍ ഭ്രമിച്ചുപോവുന്ന ഇടത്തരക്കാരന്റെ സമൂഹമനസ്സിന് പൊക്കവും വണ്ണവും നിറവുമുള്ളതൊക്കെ അഭിലഷണീയമാണ്. കൂറ്റന്‍ കാര്‍ണിവലുകള്‍ക്കുവേണ്ടി ദാഹിക്കുന്ന അവന്റെ കോശങ്ങള്‍ക്ക് വേനല്‍മഴയാണ് ഐ പി എല്‍. അത്തരമൊരു ഭാഷ്യമുള്ളിടത്തോളം കാലം തരൂരിനെ രാഷ്ട്രീയകുതിരകച്ചവടങ്ങള്‍ക്കിടയില്‍ പെട്ടുപോയ ഒരു ബലിയാടിന്റെ പ്രതിരൂപം നല്കി കുളിപ്പിച്ചെടുക്കുകയെന്നത് മാധ്യമങ്ങള്‍ക്ക് എളുപ്പമാണ്. കാരണം അത്തരമൊന്ന് വിശ്വസിക്കാന്‍ നമ്മുടെ മധ്യവര്‍ഗമനസ്സ് മുങ്കൂര്‍ സജ്ജമാണെന്നതു തന്നെ. <br /><br />ആഴത്തില്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കേരളസമൂഹത്തില്‍ ശശി തരൂര്‍ too good for politics ആണെന്ന് വരുത്തിത്തീര്‍ക്കുമ്പോള്‍ മാധ്യമങ്ങള്‍ ഒരജണ്ട കൂടി ഒപ്പം നടപ്പാക്കുന്നുണ്ട്. അത് ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ അധികാരത്തിന്റെ അവസാനവാക്കായിക്കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റുകളുടേതാണ്.അതിന്റെ ഭാഗമായാണവര്‍ക്ക് പരോക്ഷമായാണെങ്കിലും തിരഞ്ഞെടുപ്പിനെയും,അതിലൂടെ നടത്തിക്കപ്പെടുന്ന ജനാധികാരത്തെയും അതിന്റെ പ്രതിനിധികളെയും ഒക്കെ ഒരു ദൂഷിതവലയത്തിനുള്ളില്‍പ്പെടുത്തി കാണേണ്ടിവരുന്നത്.ജനാധിപത്യമെന്നത് ഒരു കുതിരക്കച്ചവടമാണെന്ന് വരുത്തിതീര്‍ക്കാനുള്ള അവസരങ്ങളൊക്കെയും അവര്‍ ആഘോഷിക്കുന്നതും മറ്റൊന്നും കൊണ്ടല്ല.അമേരിക്കയെന്ന പേര് ആഗോളവല്‍ക്കരിക്കപ്പെട്ട വര്‍ത്തമാനലോകത്ത് പ്രതിനിധാനം ചെയ്യുന്നത് ഒരു ഭൂപ്രദേശത്തെയ്വോ അവിടത്തെ മനുഷ്യരെയോ എന്നതിലുപരി കോര്‍പ്പറേറ്റ് കേന്ദ്രീകൃതമായ ഒരധികാരവ്യവസ്ഥയെയാണ്. ആ വ്യവസ്ഥയാവട്ടെ മനുഷ്യവംശത്തിന്റെ ബഹുസ്വരതയെ തീര്‍ത്തും അംഗീകരിക്കാത്ത ഒന്നും. ദേശീയഗാനാലാപനത്തിലൂടെ രാജ്യസ്നേഹം പ്രകടമാക്കാനുള്ള ഏകവഴി അമേരിക്കന്‍ മാതൃകയില്‍ നെഞ്ചോട് കൈ ചേര്‍ത്ത് വെക്കുകയാണെന്ന് പൊതുവേദിയില്‍ വച്ച് ശഠിക്കുന്നിടത്ത് തരുര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തെ വ്യക്തമാക്കുന്നത് താന്‍ അത്തരമൊരു കേന്ദ്രീകരണത്തിന്റെ പ്രതിനിധിയാണെന്നാണ് . ഏതു വിധേനയും ഒരു ഗ്രീന്‍ കാര്‍ഡ് സംഘടിപ്പിക്കുകയാണ് ജീവിതവിജയത്തിനുള്ള ഏകവും പരമവുമായ പോംവഴിയെന്ന് വിശ്വസിക്കുന്ന നമ്മുടെ മദ്ധ്യവര്‍ഗ്ഗ മനസ്സിനാവട്ടെ ഇതിനോടൊക്കെ സര്‍വാത്മനാ യോജിപ്പുമാണ്. ആ സമ്മതിയുടെ വിപണനമാണ് നമ്മുടെ മാധ്യമങ്ങള്‍ നടപ്പിലാക്കുന്നത്. <br /><br />അമ്മയെത്തല്ലിയാലെന്ന പോലെ തരൂര്‍ വിവാദത്തിനും രണ്ടു പക്ഷമുണ്ട്. അവ കോര്‍പ്പറേറ്റ് അനുകൂലവും അല്ലാത്തതുമാണ്. ഇതിലാര്‍ക്കും ഏത് പക്ഷവും പിടിക്കാം. പക്ഷേ ജനപക്ഷമെന്ന വ്യാജേന കോര്‍പ്പറേറ്റ് അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നല്ലെങ്കില്‍ നാളെ തിരീച്ചറിയപ്പെടുക തന്നെ ചെയ്യും.secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com6tag:blogger.com,1999:blog-7896328951346064176.post-17320231472145658922010-04-05T18:09:00.004+04:002010-04-05T20:17:44.671+04:00വെറുപ്പിന്റെ വിവാഹസമ്മാനംसारे जहाँ से अच्छा, हिन्दोस्तां हमारा <br />(Better than all the world, is our India) <br />ഏതൊരു ഭാരതീയനും മനപാഠമായ മുഹമ്മദ് ഇക്ബാല്‍ രചിച്ച ഈ ദേശഭക്തിഗാനത്തിന്റെ ആദ്യവരിയില്‍നിന്ന് നാം വായിച്ചെടുക്കേണ്ടത് മുഴുവന്‍ ലോകത്തെക്കാളും മികച്ചതാണ് നമ്മുടെ ഇന്ത്യ എന്ന അന്ധമായ ദേശാഭിമാനത്തെയല്ല, മറിച്ച് ലോകത്തെ ഏതു സ്വര്‍ഗത്തെക്കാളും മെച്ചമാണ് ഒരിന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം അവന്റെ മാതൃരാജ്യമെന്ന എളിമയുള്ളതും മാനവികവുമായ ദേശസ്നേഹത്തെയാണ്. ഒരു രാജ്യസ്നേഹിയായിരിക്കാന്‍ ആരും ഇതരരാജ്യങ്ങളെയും അവിടുത്തെ മനുഷ്യരെയും വെറുത്തു മാറ്റിനിര്‍ത്തേണ്ടതില്ല. സ്നേഹത്തിന്റെ ഭാഷ, അത് മനുഷ്യസ്നേഹമായാലും രാജ്യസ്നേഹമായാലും സ്നേഹത്തിന്റേതു മാത്രമാണ്, വെറുപ്പിന്റേതല്ല. ദൌര്‍ഭാഗ്യവശാല്‍ സ്വതന്ത്രഇന്ത്യയുടെ രൂപീകരണം മുതല്‍ പ്രത്യക്ഷമായും പരോക്ഷമായും നമ്മള് പഠിപ്പിക്കപ്പെട്ടത് സ്നേഹത്തിന്റേതായ ദേശാഭിമാനത്തിനു പകരം വെറുപ്പിന്റേതായ ഒന്നായിരുന്നു. ഇതാവട്ടെ പലപ്പോഴും അധികാരിവര്‍ഗം തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കനുസരിച്ച് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതും. അങ്ങനെയാണ് ഒരു രാജ്യസ്നേഹിയായ ഇന്ത്യക്കാരനാവാന്‍ പാക്കിസ്ഥാനെയും ചൈനയെയും എന്നല്ല, പാക്കിസ്ഥാനിയെയും ചൈനക്കാരനെയും വരെ വെറുത്തേ മതിയാവൂ എന്ന പൊതുബോധത്തിലേക്ക് നമ്മുടെ സമൂഹമനസ്സ് ചുരുക്കപ്പെട്ടത്. ഇത്തരം ഇടുങ്ങിയ ദേശീയതയുടെ മറ്റൊരാളിക്കത്തല്‍ മാത്രമാണ് സാനിയ - ഷോയിബ് വിവാഹവിവാദത്തില്‍ നിന്നും നമുക്ക് വായിച്ചെടുക്കാനാവുന്നത്. <br /><br />സാനിയയെന്ന സ്ത്രീയോ, ഇന്ത്യക്കാരിയോ, ടെന്നീസ്താരമോ ഷോയിബ് മാലിക്കെന്ന പുരുഷനെയോ, പാക്കിസ്ഥാനിയെയോ, ക്രിക്കറ്റ് താരത്തെയോ വിവാഹം കഴിക്കുന്നതില്‍ മറ്റൊരു ഇന്ത്യക്കാരനോ പാക്കിസ്ഥാനിക്കോ ഉന്നയിക്കാവുന്ന നിയമപരമോ ധാര്‍മികമോ ആയ പ്രശ്നം എന്താണ്? അത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഷോയിബിന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ടത് മാത്രമാണ്(ടെലിഫോണിലൂടെ നടന്നതെന്ന് പറയപ്പെടുന്ന ഈ വിവാഹം ഇരുപക്ഷത്തും സംശയകരമായ ഒരുപാട് അവ്യക്തതകളും പൊരുത്തക്കേടുകളും അവശേഷിപ്പിക്കുന്നുണ്ട് എന്നതു സത്യം). അതാവട്ടെ കോടതിയുടെ പരിഗണനയിലുമാണ്. അപ്പോള്‍ പിന്നെ ഈ നടക്കുന്ന വിവാദങ്ങളും പ്രതിഷേധപ്രകടനങ്ങളും ലേഖനമെഴുത്തും മുന്നോട്ടുവെക്കുന്നത് എന്താണ്? <br /><br /><a href="http://timesofindia.indiatimes.com/sports/events-tournaments/sania-shoaib-wedding/Sanias-heart-not-Indian-as-it-beats-for-Pakistani-Thackeray/articleshow/5753772.cms">“had Sania's heart been Indian, it wouldn't have beaten for a Pakistani."</a> ശിവസൈന്യാധിപനായ താക്കറെയില്‍ നിന്ന് ഇത്തരമൊരു വാചകം ആരും പ്രതീക്ഷിക്കുന്നതാണ്. എന്നാല്‍ താക്കറെയുടെ രാഷ്ട്രീയത്തോട് കടുത്ത എതിര്‍പ്പുള്ളവര്‍ പോലും ഇപ്പറഞ്ഞതിലിത്തിരി കാര്യമുണ്ട് എന്ന നിലക്ക് പ്രതികരിക്കുന്നതാണ് ആശ്ചര്യകരം. എന്താണീ വൈരുദ്ധ്യത്തിനു കാരണം? ഉത്തരം ലളിതമാണ്. നമ്മുടെ രാജ്യസ്നേഹത്തെ സംബന്ധിച്ചിടത്തോളം നേര്‍വിപരീതമാണ് പാക്കിസ്ഥാന്. <br /><br />എന്താണീ പാക്കിസ്ഥാന്? ഒരു ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം മുംബൈ ഭീകരാക്രമണം തൊട്ട് കാര്‍ഗില്‍ തൊട്ട് പിന്നോട്ട് പന്തലിച്ചുകിടക്കുന്ന മനുഷ്യത്വരഹിതമായ ഒരു വില്ലന്‍ പരിവേഷമാണത്. എന്നാല്‍ പതിനേഴ് കോടിയോളം വരുന്ന പാക്കിസ്ഥാനി സിവില്‍ സമൂഹത്തിന് മേല്പറഞ്ഞ സംഭവങ്ങളില്‍ എന്ത് പങ്കാണുണ്ടായിരുന്നത് എന്നു കൂടി ചിന്തിക്കേണ്ടതില്ലേ? ഒരു ജനാധിപത്യരാജ്യമായിരുന്നിട്ടുകൂടി ഇന്ത്യാഗവണ്മെന്റ് എടുക്കുന്ന രാഷ്ട്രീയതീരുമാനങ്ങക്ക് നൂറു കോടിയോളം വരുന്ന ഇന്ത്യക്കാരില്‍ എത്ര ശതമാനത്തിന്റെ പിന്തുണ അവകാശപ്പെടാനാവും? അപ്പോള്‍ പിന്നെ ജനാധിപത്യം പേരിനുമാത്രമുള്ള, പട്ടാളമേധാവിത്വം കൊടികുത്തിവാഴുന്ന ഒരു ഭരണകൂടത്തിന്റെയോ അതിലെ ചില വിഭാഗങ്ങളുടെയോ ചെയ്തികളുടെ പേരില്‍ അവിടുത്തെ ജനങ്ങളെ മുഴുവന്‍ പ്രതിസ്ഥാനത്തു നിര്‍ത്തുന്നത് എന്തു നീതിയാണ്? <br /><br />ഒരു വ്യക്തിയെന്ന നിലയില്‍ ലോകത്തെ ഏതു പൌരനെയും പ്രണയിക്കാനും വിവാഹം കഴിക്കാനുമുള്ള അവകാശം സാനിയക്കുണ്ട്. അതിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളും ഉയര്‍ത്തുന്ന വിവാദങ്ങളും അവരുടെ മനുഷ്യാവകാശങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയാണ്. ലോകടെന്നീസ് ഭൂപടത്തില്‍ നമുക്കൊരു സ്ഥാനം നേടിത്തന്ന സാനിയയെന്ന കളിക്കാരിക്ക് നാം നല്‍കേണ്ടിയിരുന്ന വിവാഹസമ്മാനം ഇതായിരുന്നില്ല.secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com7tag:blogger.com,1999:blog-7896328951346064176.post-57895259336939723762010-03-22T16:10:00.004+04:002010-03-22T18:32:53.288+04:00ബച്ചന് വിവാദത്തിലെ രാഷ്ട്രീയം‘വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം നോക്കരുത്’. കഴിഞ്ഞ കുറേ കൊല്ലങ്ങളായി നമ്മുടെ മധ്യവര്‍ഗ്ഗസമൂഹം തലയില്‍ കൈവച്ച് പറഞ്ഞുകൊണ്ടിരിക്കുന്നൊരു വാചകമാണിത്. ഇതിനെ ആറ്റിക്കുറുക്കി ‘വികസനത്തിന് രാഷ്ട്രീയമില്ല’ എന്നു മുറുക്കിയെടുത്തവരില്‍ ബുദ്ധിജീവികളും പ്രൊഫഷണലുകളും ബ്യൂറോക്രാറ്റുകളും ശാസ്ത്രജ്ഞരും തൊട്ട് രാഷ്ട്രീയക്കാര്‍ വരെയുണ്ട്. ചാനലുകളിലും പൊതുസമൂഹത്തിലുമുള്‍പ്പെടെ ഇത് ചര്‍ച്ചകളിലാകെ നിറഞ്ഞുനില്ക്കുന്നു. അതുകൊണ്ടുതന്നെ അടുത്തിടെ നടന്ന ബച്ചന് വിവാദത്തിലും ഇതാവര്‍ത്തിച്ചു കേട്ടതില്‍ അതിശയിക്കാനൊന്നുമില്ല. പ്രശ്നമതല്ല. ഒരു സമൂഹത്തിന്റെ വികസനമെന്നത് പല തലങ്ങളിലാണ് നടപ്പിലാവുന്നത്. വിദ്യാഭ്യാസവും ആരോഗ്യവും മുതല്‍ കൃഷിയും വ്യവസായവുംവരെ ഇതില്‍ പെടുന്നു. ആദ്യം പറഞ്ഞത് പോലെ വികസനത്തില്‍ രാഷ്ട്രീയം പാടില്ലെങ്കില്‍ ഈ മേഖലകളിലൊന്നും തന്നെ അതു പാടില്ല. അപ്പോള്‍പിന്നെ ഒരു വികസ്വരസമൂഹത്തില്‍ രാഷ്ട്രീയം അനുവദനീയമാവുന്നത് എവിടെയാണ്? തിരഞ്ഞെടുപ്പില്‍ മാത്രമോ? <br /><br />വോട്ടുചെയ്യുക എന്നതില്‍ കവിഞ്ഞ് നമ്മുടെ രാഷ്ട്രീയത്തില്‍ നമുക്ക് പങ്കില്ല എന്നുവരുന്നത് അപകടകരമായ ഒരവസ്ഥയാണ്. അതിലും അപകടകരമാണ് മത്സരിക്കുന്ന ഒരു കക്ഷിയിലും മുന്നണിയിലും വിശ്വാസമില്ലാത്തതുകൊണ്ട് വോട്ടേ ചെയ്യാതെ മാറിനില്‍ക്കുന്നത്. നിലവിലുള്ള രാഷ്ട്രീയസാഹചര്യങ്ങളില്‍ ഒരു മനുഷ്യന് പിന്നെ എന്താണ് ചെയ്യേണ്ടത് എന്നൊരു ചോദ്യം സ്വാഭാവികമായും ഉയരാം. പക്ഷേ അതിനു മറുപടിയില്ല എന്ന് വിശ്വസിക്കുന്നത് ഒരുതരം കണ്ണടച്ച് ഇരുട്ടാക്കലാണ്. ഒരു ജനാധിപത്യസമൂഹത്തിന്റെ രാഷ്ട്രീയത്തില്‍നിന്ന് അതിന്റെ അടിസ്ഥാനഘടകമായ പൊതുജനത്തിന് അവര്‍ ഇച്ഛിച്ചാല്‍ തന്നെ എങ്ങനെ മാറിനില്‍ക്കാനാവും? നമ്മുടെ നാട്ടിലെ വിവിധരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ വാര്‍ഡ്തലം മുതല്‍ ദേശീയതലം വരെയുള്ള അംഗത്വത്തില്‍ പിതാവിനുശേഷം പുത്രനെന്ന പ്രവേശനപദ്ധതിയല്ല നിലവിലുള്ളത് എന്നിരിക്കെ അവയില്‍ വന്നുപെട്ട ജീര്‍ണ്ണതകള്‍ക്ക് ഉത്തരവാദികള്‍ ഏതെങ്കിലും ചില വ്യക്തികളോ കുടുബങ്ങളോ മാത്രമാണോ? ആശയംതൊട്ട് പ്രയോഗംവരെ അവയുടെ നയരൂപീകരണത്തിലും നടത്തിപ്പിലും ഏതൊരു സാധാരണപൌരനും തന്റേതായ പങ്കാളിത്തം വഹിക്കാനാവുമെന്നിരിക്കെ എല്ലാറ്റില്‍നിന്നും മാറിനിന്ന് എല്ലാം കണക്കാണ്, നല്ല കാര്യങ്ങളില്‍ രാഷ്ട്രീയം നോക്കരുത് എന്നൊക്കെ കാടടച്ച് വെടിവെക്കുന്നത് നമ്മുടെ ജനാധിപത്യത്തെ എവിടെ കൊണ്ടെത്തിക്കും? ഒരുപടിയുംകൂടി കടന്ന് ജനാധിപത്യത്തിലേ കാര്യമില്ലെന്ന് പറഞ്ഞാല്‍ ചര്‍ച്ചയവസാനിപ്പിച്ച് എഴുന്നേല്‍ക്കുകയേ നിവര്‍ത്തിയുള്ളൂ. <br /><br />ഒരു സമൂഹത്തിന്റെ നിലനില്പിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന ഒന്നാണ് അതിന്റെ രാഷ്ട്രീയം. അതുകൊണ്ടുതന്നെ അതിലൊന്നായ വികസനത്തിലും ആരംഗീകരിച്ചാലും ഇല്ലെങ്കിലും ഒരു രാഷ്ട്രീയമുണ്ടാവും. ആ രാഷ്ട്രീയമാവട്ടെ എല്ലാം കണക്കാണ് എന്ന ഒഴുക്കന്മട്ടില് ഒഴിവാക്കിക്കളയാനാവാത്തവണ്ണം ഓരോ മനുഷ്യനെയും സ്പര്‍ശിക്കുന്നതും. ജിഡിപിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ തിളങ്ങുന്നുവെന്നും ലോകശക്തിയായി വളരുന്നുവെന്നും ഒക്കെ അവകാശപ്പെടുന്നവരുടെ വികസനസങ്കല്പങ്ങള്ക്ക് അതിന്റെതായ ഒരു രാഷ്ട്രീയമുണ്ട്. ആഗോളതലത്തില്‍ അതിന്റെ വിളിപ്പേര് വലതുരാഷ്ട്രീയം എന്നാണ്. അതേസമയം ജിഡിപിയിലെ വളര്‍ച്ച സമൂഹത്തില്‍ തുല്യമായി വീതിക്കപ്പെടാത്തിടത്തോളം കാലം അത് വിവിധവിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം കുറക്കാന്‍ സഹായകമാകില്ലെന്നും അതുകൊണ്ടുതന്നെ എല്ലാ മനുഷ്യരുടെയും ജീവിതനിലവാരം ഒരുപോലെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതല്ലാത്ത വികസനപദ്ധതികള്‍ സ്വീകാര്യമല്ലെന്നും വാദിക്കുന്നവരുടെ രാഷ്ട്രീയം മേല്പറഞ്ഞതില്നിന്ന് വ്യത്യസ്തവും ഇടതുപക്ഷവുമാണ്. അതായത് കുടുംബശ്രീമുതല്‍ ആണവക്കരാറുവരെയുള്ള എല്ലാ വികസനപദ്ധതികളിലും രാഷ്ട്രീയമുണ്ട്. നടപ്പാക്കലില്‍ എത്രയൊക്കെ വെള്ളം ചേര്‍ന്നാലും ഇവ വ്യത്യസ്തങ്ങള്‍ തന്നെയാണ്. <br /><br />വികസനകാര്യങ്ങളില്‍ രാഷ്ട്രീയം നോക്കരുതെന്ന വാദം രാഷ്ട്രീയവിമുക്തമല്ലെന്നതിനും അത് നൂറുശതമാനം വലതുപക്ഷം ചേര്‍ന്നുനില്‍ക്കുന്നതാണെന്നതിനും ഏറെ വിശദീകരണങ്ങളാവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇവിടെയാണ് കേരളത്തിലെ ഇടതുപക്ഷസര്‍ക്കാറിന്റെ ടൂറിസം അംബാസഡറായി അമിതാഭ് ബച്ചനെത്തുന്നത് അതിന്റെ രാഷ്ട്രീയവുമായി പൊരുത്തപ്പെടാതെ മുഴച്ചുനില്‍ക്കുന്നത്. ഇതൊന്നും കണക്കിലെടുക്കാത്ത അപക്വമായ ആ തീരുമാനത്തെ അല്പം വൈകിയാണെങ്കിലും കേന്ദ്രനേതൃത്വം തിരുത്തിയത് രാഷ്ട്രീയവരട്ടുവാദമല്ല, രാഷ്ട്രീയം തന്നെയാണ്. അതിനോട് അവനവന്റെ രാഷ്ട്രീയകാഴ്ചപ്പാടുകള്‍ക്കനുസരിച്ച് ആര്‍ക്കും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയം നോക്കരുത് എന്നത് ഒരു പൊതുതത്വമായി മുന്നോട്ടുവെക്കരുത്. കാരണം അങ്ങനെ ചെയ്യുന്നതിലൂടെ അവര്‍ നിര്‍ദ്ദേശിക്കുന്നത് രാഷ്ട്രീയത്തിന്റെ പൊതുവായ ഇല്ലാതാവലല്ല, മറിച്ച് ഇടതുപക്ഷരാഷ്ട്രീയത്തിന്റെ മാത്രം ഇല്ലാതാവലാണ് എന്നതുതന്നെ.secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com7tag:blogger.com,1999:blog-7896328951346064176.post-41601429910000856912010-03-04T17:14:00.001+04:002010-03-04T20:35:58.580+04:00വെളിച്ചത്തിരുന്ന് സിനിമ കാണുമ്പോള്‍...കഴിഞ്ഞ ഒന്നുരണ്ടാഴ്ചകളായി നമ്മുടെ മാധ്യമങ്ങള്‍ ഒരു മുഖ്യധാരാസാംസ്കാരികപ്രതിസന്ധിയെന്ന നിലയ്ക്ക് മുന്നോട്ടുവെച്ചുകൊണ്ടിരിക്കുന്നതാണ് തിലകന്-അമ്മ-അഴീക്കോട് വിവാദം. എന്നിട്ടും സാധാരണക്കാര്‍ പോലും ഇതില്‍ അഭിപ്രായം പറയാന്‍ മടിക്കുന്നത് ഇക്കാലത്തെ ഏതു മുഖ്യധാരാസിനിമയെയും പോലെ യുക്തിക്കു നിരക്കുന്നതല്ല ഈ വിവാദത്തിന്റെ ഇരുപക്ഷത്തും നിരക്കുന്നവര്‍ മുന്നോട്ടുവെക്കുന്ന കാര്യകാരണപൊരുത്തങ്ങള്‍ എന്നതുതന്നെയാവും. <br /><br />തനിക്കു തൊഴില്‍ നിഷേധിക്കുന്നു, തന്നെ സിനിമകളില്‍നിന്ന് വിലക്കുന്നു എന്നിങ്ങനെയുള്ള മുറവിളികള്‍ തിലകന് ഉയര്‍ത്താന്‍ തുടങ്ങിയത് ഈയിടെയൊന്നുമല്ല. നാമിത് ആദ്യമായി കേള്‍ക്കുന്നത് ഒരു വര്‍ഷത്തിനോ മറ്റോ മുന്‍പാണ്. അതൊന്നു കെട്ടടങ്ങിയ ശേഷം കുറെ കാലം തിലകന് മിണ്ടാതിരുന്നു. ഈ കാലയളവില്‍ സൂപ്പര്‍താരങ്ങളുടേതുള്‍പ്പെടെ പല സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. പ്രശ്നം വീണ്ടും ഉയര്‍ന്നുവന്നത് ‘കൃസ്ത്യന്‍ ബ്രദേര്‍സ്’ എന്ന ജോഷിചിത്രത്തിന്റെ ഷൂട്ടിംഗിനോടനുബന്ധിച്ചാണ്. ചില സൂപ്പര്‍ താരങ്ങളുടെ ഇടപെടലുകള്‍ കാരണമാണ് തനിക്ക് ഈ സിനിമ നഷ്ടപ്പെട്ടതെന്ന് തിലകന് മാധ്യമങ്ങളിലൂടെ തുറന്നടിച്ചതോടുകൂടിയാണ് വിവാദം വീണ്ടും കത്തിപ്പിടിച്ചത്. <br /><br />തിലകനെപ്പോലൊരു നടനെ എന്തിന് ആരെങ്കിലും സിനിമയില്‍നിന്ന് വിലക്കണമെന്നതാണ് ഉത്തരമാവശ്യപ്പെടുന്ന ആദ്യചോദ്യം. അതിനു തിലകന് നല്കുന്ന മറുപടി തന്റെ അഭിനയം സൂപ്പര്‍ താരങ്ങളെ കവച്ചുവക്കുമോ എന്ന അവര്‍ക്കുണ്ടായ സംശയത്തില്‍നിന്നുണ്ടായതാണീ വിലക്ക് എന്നതാണ്. അങ്ങനെയെങ്കില്‍ തിലകന് തന്റെ അഭിനയ ജീവിതത്തിന്റെ ഉജ്ജ്വലകാലഘട്ടത്തിലും ഇപ്പറഞ്ഞ താരങ്ങള്‍ക്കൊത്ത് ഒരുപാടു ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. അന്നൊന്നും അവര്‍ക്കുണ്ടാവാത്ത സംശയം ഇപ്പോഴെങ്ങനെ ഉണ്ടായി എന്ന് ആരും ചോദിച്ചോ പറഞ്ഞോ കേട്ടില്ല. ഇതേ പ്രശ്നത്തില്‍ സിനിമാസംഘടനകളായ അമ്മയും ഫെഫ്കയും പറഞ്ഞുകൊണ്ടിരിക്കുന്നത് തങ്ങള്‍ ആരെയും വിലക്കിയിട്ടില്ല എന്നാണ്. പിന്നെയെന്തിന് തിലകന് ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നുവെന്ന് ചോദിച്ചാല്‍ ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടെന്ന് ധരിക്കുന്ന തരമൊരു മനോനിലയിലാണ് കുറെ കാലമായി തിലകന് എന്നതാണ് അവരുടെ മറുപടി. അങ്ങനെയെങ്കില്‍ സംഗതി മനോരോഗം തന്നെയാണ്. താന്‍ ‘വേണ്ടിവന്നാല്‍ നിരത്തു’മെന്ന് പറഞ്ഞ രേഖകളും തെളിവുകളുമൊന്നും ഈ വിവാദത്തിന്റെ ഒരു ഘട്ടത്തിലും അദ്ദേഹം നിരത്തിയിട്ടില്ല എന്നത് ഈ സംശയത്തിനു ബലമേകുന്നു. <br /><br />ഇങ്ങനെയിരിക്കുമ്പോഴാണ് കാര്യങ്ങള്‍ക് കൊഴുപ്പേകിക്കൊണ്ട് സുകുമാര്‍ അഴീക്കോടിന്റെ രംഗപ്രവേശം. ഒരു സാംസ്കാരികപ്രശ്നത്തിലിടപെടാനും അഭിപ്രായം പറയാനുമൊന്നും അറിയപ്പെടുന്ന ഒരു സാംസ്കാരികനായകനെന്ന നിലയ്ക്ക് അദ്ദേഹത്തിന് ഒരു സംഘടനയുടെയും അംഗത്വമോ സ്വഭാവസര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല എന്നത് കാര്യം. എങ്കിലും കൊച്ചുപെണ്‍കുട്ടികളെ നായികമാരാക്കി ‘വിഗ്ഗുവെച്ച കപടയൌവന’ത്തില്‍ അഭിരമിച്ചുകൊണ്ടിരിക്കുന്നവര്‍ എന്നിങ്ങനെയൊക്കെയുള്ള അദ്ദേഹമുന്നയിക്കുന്ന ആക്ഷേപങ്ങളില്‍ പക്ഷേ സഭ്യതയെന്നല്ല യുക്തിയുമില്ല. സിനിമ ആത്യന്തികമായി സംവിധായകന്റെ സൃഷ്ടിയാണ്. അയാള്‍ക്ക് വേണ്ടുന്നത് പരമാവധി ഭംഗിയായി ചെയ്തു ഫലിപ്പിക്കുക എന്നതു മാത്രമാണ് അതുമായി സഹകരിക്കുന്ന ഓരോരുത്തരുടെയും ജോലി. തന്റെ കഥാപാത്രങ്ങള്‍ക്ക് ആരൊക്കെ ജീവന് നലകണമെന്നത്, അവരുടെ ഭാവഹാവങ്ങള്‍ എന്തൊക്കെയായിരിക്കണമെന്നത് വിഗ്ഗും മേക്കപ്പും ഉടുപ്പിന്റെ നിറവുമുള്‍പ്പെടെ തീരുമാനിക്കുന്നത് അയാളാണ്. ആ നിലക്ക് അഴീക്കോടിന്റെ രോഷം കേന്ദ്രീകരിക്കപ്പെടേണ്ടത് പാവം നടീനടന്മാരിലല്ല, സംവിധായകരിലാണ്. മാത്രമല്ല, ഇപ്പറഞ്ഞ നടന്മാരൊക്കെ നല്ല പ്രായത്തില്‍ തലവടിച്ച് തൊലിയും ചുളുക്കി വടികുത്തിയും അഭിനയിച്ചിരുന്നു. അന്നൊന്നും ആരും കപടവാര്‍ദ്ധക്യമെന്ന് അപലപിച്ചു കേട്ടിരുന്നില്ല. <br /><br />ഇതൊന്നും കൂടാതെയാണ് ധാര്‍മികത നോക്കാതെ പരസ്യങ്ങളില്‍ അഭിനയിക്കുന്നുവെന്നും ജനപ്രീതി വിറ്റ് കാശാക്കുന്നുവെന്നുമൊക്കെയുള്ള ആരോപണങ്ങള്‍. പരസ്യത്തിന്റെ ധാര്‍മികതയെന്നത് അതിനായി പണം മുടക്കുന്നവന് പരസ്യപ്പെടുത്താന്നാഗ്രഹിക്കുന്നതിനെ പരമാവധി ആളുകളിലേക്ക് ഫലപ്രദമായി കൊണ്ടെത്തിക്കുകയെന്നത് മാത്രമാണ്. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞതരം ധാര്‍മികതാസിദ്ധാന്തങ്ങള്‍ പരസ്യമേഖലയെ മുഴുവന്‍ ആദ്യം അഭിസംബോധന ചെയ്യണം. എന്നിട്ടുവേണം വിമര്‍ശനഖഡ്ഗം അതിലെ മോഡലിലേക്കും ക്യാമറാമാനിലേക്കും ലൈറ്റ്ബോയിയിലേക്കുമൊക്കെ നീട്ടേണ്ടത്. വിശാലമായ അര്‍ത്ഥത്തില്‍ അവതാരികയെഴുത്തും സ്വീകരണ,സമ്മാനദാനസമ്മേളനങ്ങളിലെ വേദിയറിഞ്ഞുള്ള നാലുവാക്കു പറഞ്ഞുപോക്കും ഒക്കെ പരസ്യാഭിനയം തന്നെ. ഇത്തരമൊരു സമ്മേളനത്തില്‍ വെച്ച് സാക്ഷാല്‍ അഴീക്കോട് മമ്മൂട്ടിയെ വര്‍ണ്ണിച്ചത് ‘മലയാളസിനിമയുടെ സൂര്യതേജസ്’ എന്നാണ്. അതേ മമ്മൂട്ടിയെയാണ് കൂളിംഗ്ലാസ് നടനെന്ന് തിലകന് പരോക്ഷമായി ആക്ഷേപിച്ചതും അഴീക്കോട് പിന്നീട് ഏറ്റുപിടിച്ചതും. അപനിര്‍മ്മിക്കുമ്പോള്‍ എല്ലാം അപനിര്‍മ്മിക്കണ്ടേ! <br /><br />എന്തൊക്കെ പറഞ്ഞാലും ‘സരസ്വതീകടാക്ഷമുള്ള’ നാവാണ് അഴീക്കോടിന്റേത്. ‘വല്ലവരും എഴുതിക്കൊടുക്കുന്നത്’ കേട്ടുപറഞ്ഞുമാത്രം ശീലമുള്ളവര്‍ അങ്ങനെയൊരാളിനെതിരെ വാക്പയറ്റിനിറങ്ങും മുന്‍പ് തങ്ങളുടെ ഡയലോഗ് കഴിഞ്ഞാലുടന്‍ കട്ട് പറയാന്‍ ഇവിടെ സംവിധായകരില്ലെന്നെങ്കിലും മനസ്സിലാക്കിയിരിക്കണം. ഇല്ലെങ്കില്‍ സ്ലോമോഷനില്‍ തിരിഞ്ഞുനടക്കുന്നതിനു പകരം മറുപക്ഷത്തുനില്‍ക്കുന്നവന്‍ പറയുന്ന മറുപടി കേട്ട് നാവിറങ്ങിപ്പോവുന്ന അവസ്ഥയാവുമെന്ന് ചുരുങ്ങിയത് ഇന്നസെന്റിനെങ്കിലും ഇപ്പോള്‍ മനസ്സിലായിക്കാണും(ഉവ്വോ..അതോ ഡിക്ഷ്ണറി അര്‍ത്ഥം പോലെ...). <br /><br />നമ്മുടെ മാധ്യമങ്ങള്‍ ഈ നക്ഷത്രവിവാദത്തെ ശരിക്കും ആഘോഷിക്കുകയായിരുന്നു. തിലകനെങ്കിലും ഇപ്പോള്‍ അത് മനസ്സിലായിക്കാണും. ചര്‍ച്ചകളെ തനിക്ക് തൊഴില്‍നിഷേധിക്കപ്പെടുന്നുവെന്ന മുഖ്യപ്രശ്നത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ പല ചാനലുകളിലായി ഇദ്ദേഹം നടത്തുന്ന ദയനീയശ്രമങ്ങള്‍ തന്നെ ഇതിനു തെളിവ്. മാധ്യമങ്ങള്‍ തിലകന് പ്രശ്നത്തെ ഏറ്റെടുത്തത് അതൊരു തൊഴില്പ്രശ്നമായതുകൊണ്ടല്ല, നക്ഷത്രപ്രശ്നമായതു കൊണ്ടാണ്. ഇതു മനസ്സിലാക്കാന്‍ ഇക്കഴിഞ്ഞ കുറെ ദിവസങ്ങളിലെ വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. വായില്‍നിന്ന് വീഴുന്നതിനെയൊക്കെ (വീഴാത്തതിനെയും) ചൂടാറും മുന്‍പ് മറുചെവിയിലെത്തിച്ച് അവിടെനിന്ന് തിളയ്ക്കുന്ന മറുപടികള്‍ ഇറ്റിച്ചെടുക്കുന്ന മാധ്യമതന്ത്രം അഴീക്കോടിനും താരങ്ങള്‍ക്കും മനസ്സിലായാലും ഇല്ലെങ്കിലും കണ്ടിരിക്കുന്നവര്‍ക്ക് വ്യക്തമായി മനസ്സിലാവുന്നുണ്ട്. മോഹന്‍ലാലിനെതിരെ സഹോദരന്റെ സ്വത്ത് അപഹരണം പോലെ ഗുരുതരമായ ആരോപനങ്ങള്‍ ഒരടിത്തറയുമില്ലാതെ ഉന്നയിച്ച് സാംസ്കാരികലോകത്തെ തന്റെ പ്രതിച്ഛായയെതന്നെ സ്വയം താറടിച്ചിട്ടും അഴീക്കോടിന് ഒന്നും മനസ്സിലായിട്ടില്ല. അതുകൊണ്ടാണല്ലോ മോഹന്‍ലാല്‍ തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാനാലോചിക്കുന്നു എന്ന ചാനല്‍ വാര്‍ത്ത കണ്ടയുടന്‍ താന്‍ തിരിച്ചും ഒന്ന് കാച്ചാന്‍ പോകുന്നുവെന്നൊക്കെ പറഞ്ഞ് അദ്ദേഹം വീണ്ടും അപഹാസ്യനായത്. ഊഹാപോഹം വാര്‍ത്തയാക്കിയ ചാനലുകാര് ഊറിച്ചിരിക്കുന്നുണ്ടാവണം. <br /><br />സാംസ്കാരികലോകവും സിനിമാലോകവും തമ്മിലുള്ള ഉദ്വേഗജനകമായ ഒരു സംഘട്ടനം എന്ന നിലയ്ക്കുവരെ ഈ വിവാദത്തെ വളര്‍ത്തിവില്‍ക്കാന്‍ ശ്രമിച്ച മാധ്യമങ്ങളും വെറുതെ വിരലിട്ട് ആപ്പിലായ അഴീക്കോടും പറഞ്ഞുപറഞ്ഞ് കൈവിട്ടുപോയ നിലയ്ക്ക് തിലകനും ഒക്കെ പ്രത്യക്ഷമോ പരോക്ഷമോ ആയി ചേര്‍ന്ന് തമസ്കരിച്ചുകളഞ്ഞ(ഏതാണ്ട് അതുതന്നെയല്ലേ അവസ്ഥ)മുഖ്യപ്രശ്നത്തിലേക്കു വരാം. തിലകനെ അഭിനയിപ്പിച്ചാല്‍ തങ്ങളാരും സിനിമയുമായി സഹകരിക്കില്ലെന്ന് അറിയിച്ചുകൊണ്ട് ഫെഫ്ക അയച്ച കത്ത് കൈപ്പറ്റിയതിനു ശേഷം മാത്രമാണ് അദ്ദേഹത്തെ സിനിമയില്‍നിന്ന് ഒഴിവാക്കിയതെന്ന് സോഹന്‍ റോയ് എന്ന സംവിധായകന് പരസ്യമായി ചാനലുകളിലൂടെ പറഞ്ഞതോടെ തങ്ങളാരെയും വിലക്കിയിട്ടില്ലെന്ന ഫെഫ്കയുടെ വാദം പൊളിയുകയാണ്. തിലകനെ അമ്മയില്‍നിന്ന് പുറത്താക്കുകയോ അകത്താക്കുകയോ ചെയ്യുന്നത് അവരുടെ സംഘടനക്കാര്യം. ഫെഫ്കയില്‍നിന്ന് ഒരാളെ പുറത്താക്കുന്നതിലും ഇതുതന്നെ നിലപാട്. എന്നുവെച്ച് തൊഴില്‍നിഷേധമെന്ന ഗൌരവമേറിയ മനുഷ്യാവകാശസംബന്ധിയായ വിഷയത്തില്‍ മൌനം പാലിക്കാന്‍ ജീവിച്ചിരിക്കുന്ന സമൂഹത്തോട് എന്തെങ്കിലും തരത്തില്‍ പ്രതിബദ്ധതയുള്ളവര്‍ക്ക് കഴിയില്ല. ഒരു തൊഴിലാളിസഘടനക്ക് ഇഷ്ടമല്ല എന്നതുകൊണ്ട് ഒരു തൊഴിലാളിയെ വേറൊരു തൊഴില്‍ സംരംഭകരും സഹകരിപ്പിക്കാന്‍ പാടില്ലെന്നും അങ്ങനെ വന്നാല്‍ തങ്ങളുടെ തൊഴിലാളികളാരും ആ സംരംഭവുമായി സഹകരിക്കില്ലെന്നും ഏതെങ്കിലും തൊഴിലാളിസംഘടന ഇണ്ടാസ് ഇറക്കുന്ന അവസ്ഥയെക്കുറിച്ച് ഓര്‍ത്തുനോക്കൂ. ഏറെ സംഘടനകളൊന്നുമില്ലാത്ത ചലച്ചിത്രം പോലൊരു വ്യവസായമേഖലയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായിരിക്കും.<br /><br />തൊഴില്‍ചെയ്യാനുള്ള അവസരമെന്നത് തൊഴിലാളിയുടെ അവകാശവും അവന്റെ കര്‍മശേഷിക്കുള്ള അംഗീകാരവും എന്ന അവസ്ഥ വിട്ട് ആരുടെയൊക്കെയോ കാലുനക്കി നേടിയെടുക്കേണ്ട ഔദാര്യമായി മാറുന്നത് എത്ര അപമാനകരമാണ്. സൂപ്പര്‍സ്റ്റാര്‍ വരുമ്പോള്‍ എഴുന്നേറ്റുനിന്നില്ലെങ്കില്‍ അന്നേരം കട്ടാവും ഇരന്നുകിട്ടിയ റോളെന്ന ദുരവസ്ഥ സിനിമയിലുണ്ടെന്ന് കേട്ടിട്ടുണ്ട്. കേട്ടുകേള്‍വികളെക്കാളൊക്കെ എത്രയോ ഭീകരമാണ് യാഥാര്‍ത്ഥ്യമെന്ന് സൂചിപ്പിക്കുന്നു തിലകന് വിവാദം. വെളിച്ചത്തില്‍ നിര്‍മിച്ച് ഇരുട്ടത്തുകാണേണ്ട ഒരു കലയാണ് സിനിമയെന്നത് നമുക്കും സിനിമാകാര്‍ക്കും ഒരുപോലെ ഉപകാരമായ ഒരു വ്യവസ്ഥയായിരിക്കണം. ഇല്ലെങ്കില്‍ ഒരുപക്ഷേ നമ്മളാ അഭ്രപാളികളില്‍ യുക്തിയെ സ്വമേധയാ മാറ്റിവെച്ച് പടച്ചെടുക്കുന്ന ആദര്‍ശലോകം പൊളിഞ്ഞുവീണേക്കാം. എങ്കിലും താരരാജാക്കന്മാര്‍ക്കുവേണ്ടി ഗ്വാഗ്വാ വിളിക്കാനും കോലം കത്തിക്കാനും തെരുവിലഴിഞ്ഞാടാനും ഒരുപാടാളുകളുള്ള ഇക്കാലത്ത് എന്തൊക്കെ കുറവുകളുണ്ടായാലും പത്തെഴുപത്തിമൂന്ന് വയസ്സുകഴിഞ്ഞ ഒരു വൃദ്ധന് തനിക്കറിയാവുന്ന ഏകതൊഴിലും നിഷേധിക്കപ്പെടുന്നതിനെ ഒരു തൊഴില്‍ പ്രശ്നമായിക്കണ്ട് പ്രതികരിക്കാനും ആരെങ്കിലുമൊക്കെ ഉണ്ടാവണ്ടേ?secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com3tag:blogger.com,1999:blog-7896328951346064176.post-89265101819335197422010-03-02T19:00:00.001+04:002010-03-04T20:32:53.653+04:00ഉടലില്‍തന്നെ തടവിലാക്കപ്പെട്ടവര്ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കണ്ണൂരിലെ തളിപറമ്പില്‍ മൊറാഴയെന്ന ഉള്‍നാടന്‍ ഗ്രാമപ്രദേശത്ത് ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇത് വസ്തുത. ഈ പെണ്‍കുട്ടിയുള്‍പ്പെടുന്ന ചില അശ്ലീലരംഗങ്ങള്‍ മൊബൈല്‍കാമറ വഴിയും ഇന്റെര്‍നെറ്റ് വഴിയും പ്രചരിച്ചിരുന്നുവെന്നതും അതിനോടനുബന്ധിച്ച് ഈ പറഞ്ഞ രംഗങ്ങളില്‍ ഉണ്ടായിരുന്ന അവളുടെ സഹപാഠി അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റിലായി(പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നതിനും മുന്‍പെ) എന്നതും വസ്തുത. ഇവയെ ആധാരമാക്കി പിന്നെ വന്ന പല വാര്‍ത്തകളും ഊഹാപോഹങ്ങളായിരുന്നു. കേസ് അന്വേഷണത്തിലാണെന്നതിനാലാവാം ഇപ്പോള്‍ മാധ്യമങ്ങള്‍ ഇതിനെക്കുറിച്ച് ഒന്നും മിണ്ടുന്നുമില്ല. ഇനിയിപ്പോ ഇതിനെ സംബന്ധിച്ച് എന്തൊക്കെയായിരിക്കാം നടക്കാന്‍ പോകുന്നത്? ചിലപ്പോള്‍ അന്വേഷണത്തിലൂടെ സത്യം പുറത്തുവന്നേക്കാം. പുറത്തുവരുന്നതൊരു പക്ഷേ സത്യമല്ലെങ്കിലും നമ്മളത് സത്യമെന്ന് വിശ്വസിച്ചേക്കാം. ചിലപ്പോള്‍ സത്യം എന്നെന്നേക്കുമായി ഈ അന്വേഷണത്തോടെ കുഴിച്ചുമൂടപ്പെട്ടേക്കാം. ഇതു പോലെയുള്ള പല കേസുകളുടെയും വിവാദങ്ങളുടെയും കാര്യത്തില്‍ നമ്മള് സാധാരണക്കാരുടെ അവസ്ഥ ‘പൊട്ടന് പൂവെടി കണ്ടതു പോലെ’യും! ഇത്രയുമെഴുതിയാല്‍ മേല്പറഞ്ഞ സംഭവത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിന് തരക്കേടില്ലാത്ത ആമുഖമാവും. പക്ഷേ ഒരു സ്ത്രീയെ, അവള് തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, എവിടെ വച്ചും പിടികുടാവുന്ന അപകടങ്ങളെക്കുറിച്ചുള്ള സൂചനയാവില്ല. <br /><br />നമ്മുടെയീ ഉത്തരാധുനികസമൂഹത്തിലും സ്ത്രീ ഒരു ശരീരം മാത്രമായി തുടരുന്നുവെന്നു പറഞ്ഞാല്‍ അത് ദുര്‍ബലമായൊരു ഏറ്റുപറച്ചില്‍ മാത്രമായിരിക്കും. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും തൊട്ട് ചിന്തയിലും സാംസ്കാരികമണ്ഡലങ്ങളിലും വരെ ഉണ്ടാവുന്ന വികാസങ്ങള്‍ മുഴുവന്‍ അവളെ ശരീരം മാത്രമായി നിജപ്പെടുത്താന്‍ വ്യയം ചെയ്യപ്പെടുന്നു എന്നത് കണ്ടില്ലെന്നു നടിക്കാനാവാത്തവണ്ണം പ്രകടമാണ് ഇന്ന്. നമ്മുടേത് ധ്രുതവിനിമയശൃംഘലകളുടെ ഒരു കാലമാണ്. ദൌര്‍ഭാഗ്യവശാല്‍ യാഥാസ്ഥിതികമൂല്യങ്ങളിലേക്ക് അതിവേഗം മടങ്ങിപ്പോയിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ ഈ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുണ്ടാക്കുന്ന വിപ്ലവം പുത്തന്‍ വെളിച്ചങ്ങളിലേക്കുള്ള ഒരു തുറക്കലല്ല, പഴയ ഇരുട്ടുകളിലേക്കുള്ള ഒരു അടയ്ക്കലാണ്. യു ട്യൂബില്‍ ചുടപ്പം പോലെ പങ്കിടപ്പെടുന്നത് പെണ്ണുടലുകളോടൊപ്പം നരകത്തിലെ ശബ്ദവും മത്സ്യകന്യയുടെ അസ്ഥികൂടവുമൊക്കെയാണെന്നതുതന്നെ ഇതിനു തെളിവ്. <br /><br />ഒന്നു കണ്ടാല്‍ മതി, കീഴടക്കാവുന്നതാണ് പെണ്ണായി പിറന്നവളുടെ അസ്തിത്വമെന്ന് നിര്‍വചിച്ചത് ‘വന്നു കണ്ടു കീഴടക്കി’ എന്ന സിനിമയല്ലായിരിക്കാം, എന്നാല്‍ നായികയുടെ നഗ്നശരീരം സാന്ദര്‍ഭികമായി കാണാനിടയായി എന്നതുകൊണ്ടുമാത്രം അവളുടെ ഉടലിനും പ്രണയത്തിനും മേല്‍ ഉടമസ്ഥാവകാശം നേടിയെടുത്ത നായകകഥാപാത്രങ്ങളെയുള്‍ക്കൊള്ളുന്ന ഒരു പറ്റം സിനിമകളുണ്ട് ഈ ബഹുമതിക്ക് അര്‍ഹരായി. അവളുടെ തുടയില്‍ ഒരു കറുത്ത മറുകുണ്ട് എന്ന് ഒരൊളിഞ്ഞുനോട്ടക്കാരന് തെമ്മാടി ഒന്നുറക്കെ പറഞ്ഞാല്‍ മതി നമ്മുടെ സദാചാരക്കണ്ണുകളില്‍ ഒരു പെണ്ണിന്റെ മാനവും ജീവിതവും ഒരുപോലെ തകര്‍ന്നുവീഴാന്‍! ഉടുപ്പിടാതെ തെരുവില്‍ വേണമെങ്കിലും ഇറങ്ങി നടക്കാവുന്ന, നിര്‍ബന്ധമാണെങ്കില്‍ മാത്രം ഒരു നിഴലിന്റെ മറയെങ്കിലും നോക്കി മൂത്രമൊഴിക്കേണ്ട, വേണ്ടിവന്നാല്‍ വഴിപ്പെടാത്ത പെണ്ണുങ്ങളെ സൂത്രത്തില്‍ ജനനേന്ദ്രിയം പെരുപ്പിച്ച് കാട്ടി ഭീഷണിപ്പെടുത്താവുന്ന (തീര്‍ച്ചയായും പ്രലോഭിപ്പിക്കുകയല്ല)പുരുഷന് അവന്റെ ഉടലിനെ ആഘോഷിക്കുക തന്നെയാണ്. ഒരു കുന്തം പോലെ തുളച്ചുകയറുന്നതും അധിനിവേശോന്മുഖവുമാണ് അവന്റെ പൌരുഷം എന്ന് സൈദ്ധാന്തികവും ജീവശാസ്ത്രപരവുമായ ന്യായീകരണങ്ങള്‍ ചമയ്ക്കുകയാണ് വിരല്‍തുമ്പിലുള്ള ആധുനിക വാര്‍ത്താവിനിമയ വിപ്ലവവും. ഇതിന്റെ ഇരകള്‍ എല്ലായ്പോഴും സ്ത്രീകള്‍ മാത്രമാണ്. അല്ല എന്നു പറയുന്നവര്‍ മൊബൈലും ഇന്റര്‍നെറ്റും വഴി പ്രചരിച്ച തങ്ങളുടെ അശ്ലീലരംഗങ്ങള്‍ ഉണ്ടാക്കിയ അപമാനഭാരത്താല്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന നിരവധി സ്ത്രീകളുണ്ടെന്നിരിക്കെ ആ ലിസ്റ്റില്‍ എത്ര പുരുഷന്മാര് പെടുമെന്ന് വ്യക്തമാക്കണം. <br /><br />തന്റെ അവയവങ്ങളെയും ശരീരത്തെത്തന്നെയും അശ്ലീലമായി കാണേണ്ടിവരുന്ന ഒരവസ്ഥയിലേക്കാണ് പുരുഷനിര്‍മിതമായ സ്വന്തം സദാചാരബോധം അവളെ കൊണ്ടടച്ചിടുന്നത്. ഇതിന് ഇരയായ നിരവധി സ്ത്രീകളെ നമുക്ക് നമ്മുടെയിടയില്‍നിന്നുതന്നെ കണ്ടെടുക്കാവുന്നതാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ബസ് യാത്രക്കാരിയായ ഒരു സ്ത്രീ യാത്രക്കിടെ കുഴഞ്ഞുവീണു മരിച്ചതു തന്നെ ഒരുദാഹരണം. അടിവസ്ത്രത്തിനുള്ളില്‍ ഒരു വിഷജീവി കടന്നുകൂടിയിട്ടും വേദന കടിച്ച് നില്ക്കാനല്ലാതെ മറ്റാരോടെങ്കിലും പറയാനോ ബസ്സു നിര്‍ത്തിക്കാനോ സദാചാരബോധം അനുവദിച്ചില്ല, അവരെ. സ്വന്തം ജനനേന്ദ്രിയത്തെക്കുറിച്ച് പൊതുസ്ഥലത്തുവെച്ച് സംസാരിക്കുവാന്‍ ഇത്തരമൊരു അടിയന്തിരഘട്ടത്തില്‍ പോലും മടിച്ച അവര്‍ അപമാനത്തിലും ഭേദം മരണം തന്നെയെന്ന് തീരുമാനിച്ച് യാത്രയായി! <br /><br />ബലാത്സംഗം ചെയ്യപ്പെടുന്ന ഒരു പെണ്‍കുട്ടിക്ക് നമ്മുടെ സാമൂഹ്യനീതി(നിയമവ്യവസ്ഥയല്ല) വിധിക്കുന്ന ആനുകൂല്യം അവളുടെ ‘എല്ലാം കവര്ന്നെടുത്തവന്’ തന്നെ അവള്‍ക്കൊരു ജീവിതവും നല്കട്ടെ എന്നതാണ്. ഇവിടെ ഒരു സ്ത്രീയുടെ വ്യക്തിത്വവും അസ്തിത്വം തന്നെയും കേവലം അവളുടെ ഉടലിലേക്ക് മാത്രമായി ചുരുക്കപ്പെടുകയാണ്. സ്ത്രീക്ക് വേറെ പോംവഴികളൊന്നുമില്ല ഇവിടെ. ഏതു ഭിത്തിയിലും തന്റെ സ്വകാര്യതയിലേക്ക് തുറക്കാവുന്ന ഒളികണ്ണുകളുണ്ടാവാമെന്നതും ഏതു നിഴലിലും തന്റെ ഉടലിനെ ലൈംഗികമായി ആക്രമിക്കാന്‍ തയ്യറായ മൃഗങ്ങള്‍ ഉണ്ടാവാമെന്നതുമായ ബോധ്യങ്ങള്‍ ഈ ഉത്തരാധുനികകാലത്തും എത്ര അരക്ഷിതമായ ഒരു ജീവിതത്തിലേക്കാണ് സ്ത്രീജന്മങ്ങളെ കൈപിടിച്ച് നടത്തുന്നത്. സ്ത്രീക്ക് ഏറ്റവും വലിയ ശത്രു അവള് തന്നെ പരിപാലിക്കുന്ന തന്റെ ശരീരമാകുന്ന അവസ്ഥ. ബ്ലോഗര്‍ വെള്ളെഴുത്ത് തന്റെ <a href="http://vellezhuthth.blogspot.com/2009/03/blog-post_16.html">കഥ എഴുതുമ്പോള്‍</a> എന്ന ലേഖനത്തില്‍ (വ്യത്യസ്തമായൊരു സന്ദര്‍ഭത്തിലാണെങ്കിലും) പറഞ്ഞതുപോലെ “എന്നെ ആണ്‍കുട്ടികളെല്ലാം ഒരു മാതിരി നോക്കുന്നത് ഞാന്‍ ചീത്തക്കുട്ടിയായതു കൊണ്ടല്ലേ” എന്നു ശങ്കിച്ച് ഓരോ പെണ്ണിനും കൌമാരം മുതല്‍ തന്റെ ഉടലിനെ പ്രതിസ്ഥാനത്തുനിര്‍ത്തേണ്ടിവരുന്ന ഒരു സാംസ്കാരികാവസ്ഥ. ഇതെത്ര ഭീകരമാണ്. ഇതിലും ഭീകരമാണ് ഇതിനൊക്കെയൊരു പോവഴിയെന്നത് പുരുഷന് ഒട്ടും പ്രകോപനം തോന്നാത്തവണ്ണം ഉടലാകമാനം പൊതിഞ്ഞുസൂക്ഷിക്കുക എന്നതു മാത്രമാണ് എന്ന വാദം. പുത്തന്‍ സാമ്പത്തികാവസ്ഥകള്‍ സ്ത്രീ വീടിനു പുറത്തിറങ്ങേണ്ടവളല്ല എന്ന് ശഠിക്കുന്ന തരം സദാചാരങ്ങളെ അപ്രസക്തമാക്കിയിട്ടുണ്ട്. എങ്കിലും പുറത്തിറങ്ങിയാല്‍ സൂക്ഷിക്കണമെന്നും കഴിയുന്നത്ര ഒറ്റക്ക് നടക്കരുതെന്നും അതികാലത്തോ അസ്തമനശേഷമുള്ളതോ ആയ യാത്രകള്‍ ഒഴിവാക്കണമെന്നും ഒക്കെയുള്ള നൂറുനൂറു നിബന്ധനകള്‍ പെണ്മനസ്സുകളെ ക്ഷണിക്കുന്നത് അനിവാര്യമായ ഒരു ബോധ്യത്തിലേക്കാണ്. നീ നിന്റെ ഉടലില്‍ തന്നെ തടവിലാക്കപ്പെട്ടിരിക്കുന്നു, വീട്ടിനകത്തും പുറത്തും നിന്റെ സ്വാതന്ത്ര്യത്തിനു മാത്രം നിരവധി അതിര്‍വരമ്പുകളുണ്ട്! സ്വാതന്ത്ര്യം നിന്റെ അവകാശമല്ല, അത് പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹം അനുവദിച്ചുകൊടുക്കുമ്പോള്‍ മാത്രം ഉപാധികളോടെ ആസ്വദിക്കാവുന്ന ഒരൌദാര്യം മാത്രമാണ്! <br /><br />ഈ പറഞ്ഞ സാംസ്കാരിക അവസ്ഥകളില്‍ മാതാപിതാക്കള്‍ പെണ്‍കുട്ടികള്‍ക്ക് ഒസ്യത്തായി നല്കേണ്ടുന്നത് കക്കൂസില്‍ പോലും ഒളിക്യാമറകളുള്ള കാലമാണെന്ന താക്കീതല്ല, സ്വന്തം ഉടല് തീര്‍ത്ത തടവറയില്‍നിന്ന് പുറത്തിറങ്ങാന്‍ ഒരു താക്കോലാണ്. നിന്റെ ഉടലോ നിന്റെ ലൈംഗികതയോ പാപമല്ലെന്നും നിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങള്‍ കുറ്റകൃത്യങ്ങളാണെന്നും അത് ചെയ്യുന്ന പന്നികള്‍ക്കെതിരെയുള്ള സമരത്തില്‍ ഞങ്ങള്‍ കൂടെയുണ്ടായിരിക്കുമെന്നും നമ്മള് നമ്മുടെ പെണ്മക്കളോട് പറയേണ്ടിയിരിക്കുന്നു. അല്ലാതെ ക്യാമറാഫോണ്‍ നിരോധനം കൊണ്ടോ മുട്ടിന് മുട്ടിനുള്ള നിയമനിര്‍മാണം കൊണ്ടോ സ്കൂളുകളില്‍ ഉടുതുണിയഴിച്ചുള്ള മൊബൈല്‍ വേട്ട കൊണ്ടോ പുതിയ ഇരകളെ സൃഷ്ടിക്കാമെന്നല്ലാതെ പ്രശ്നപരിഹാരമാകില്ലെന്ന് ഉറപ്പ്(സ്കൂളുകളില്‍ മൊബൈല്‍ നിരോധനം കര്‍ശനമാക്കണമെന്നും അതിന് അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പേര്‍ത്തും പേര്‍ത്തും പറയുന്നവര്‍ കുറച്ചുകാലം മുന്‍പ് ഒരു ടീച്ചര്‍, ഫോണ്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഉടുതുണിയഴിച്ച് പരിശോധിച്ചതില്‍ മനം നൊന്ത് ഒരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതും ഓര്‍ക്കണം). വാര്‍ത്താവിനിമയവിപ്ലവങ്ങളേയോ ജൈവികമായ ലൈംഗികചോദനയെയോ നിരോധിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ അല്ല, നമ്മുടെ പിതൃകേന്ദ്രീകൃതമായ ഏകപക്ഷസദാചാരത്തെ പുതുക്കിപണിയുകയാണ് വേണ്ടത്. അതിന് പെണ്ണുങ്ങളോ പെണ്മക്കളുള്ളവരോ മാത്രം ശ്രമിച്ചാല്‍ പോര താനും.secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com17tag:blogger.com,1999:blog-7896328951346064176.post-35326018350885275222010-02-25T16:40:00.001+04:002010-03-04T20:32:29.488+04:00ആള്‍ദൈവങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യശാസ്ത്രവും (തുടര്‍ച്ച)ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം <a href="http://onreversegear.blogspot.com/2010/02/blog-post_19.html">ഇവിടെ</a> വായിക്കാം.<br /><br />ആത്മീയ ആള്‍ദൈവങ്ങള്‍ക്കപ്പുറം പ്രത്യക്ഷവും സത്വരവുമായ പ്രതിഫലനങ്ങള്‍ ഒരു ജനാധിപത്യസമൂഹത്തില്‍ ഉളവാക്കാന്‍ പോന്നവരാണ് രാഷ്ട്രീയ ആള്‍ദൈവങ്ങള്‍. കാരണം അവര്‍ പ്രതിപ്രവര്‍ത്തിക്കുന്നത് ഒരു ജനാധിപത്യവ്യവസ്ഥ അതിന്റെ നിലനില്‍പ്പിനായി ആശ്രയിക്കുന്ന ആ സമൂഹത്തിന്റെ ജനാധിപത്യ രാഷ്ട്രീയ ബോധങ്ങള്‍ക്കുമേലാണ് എന്നതുതന്നെ. തത്വത്തിലെങ്കിലും ജനങ്ങള്‍ അധികാരം കൈയാളുന്ന, നാം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ഉദാത്തമെന്ന് വിശേഷിപ്പിക്കാവുന്ന ഈ പങ്കാളിത്ത ഭരണവ്യവസ്ഥ അതിന്റെ ആത്മനാശത്തിനുള്ള ഒരൊറ്റ പഴുതേ പേറുന്നുള്ളൂ, അത് അധികാരിയായ ജനസമൂഹത്തിന്റെ അരാഷ്ട്രീയവല്‍ക്കരണമെന്ന സാധ്യതയാണ്. അതിലേക്കാണ് നമ്മുടെ ജനാധിപത്യത്തിലിന്ന് ഏറിവരുന്ന രാഷ്ട്രീയ ആള്‍ദൈവങ്ങള്‍ വിരല്‍ ചൂണ്ടുന്നതും. <br /><br />ജനാധിപത്യം അതിന്റെ രക്ഷകരായി കാണുന്നത് ജനങ്ങളെയും ജനകീയാടിത്തറയുള്ള പ്രസ്ഥാനങ്ങളെയുമാണ്, വ്യക്തികളെയല്ല. ഇത്തരം ജനാധിപത്യപ്രസ്ഥാനങ്ങള്‍ ജനമധ്യേ വിശകലനം ചെയ്യപ്പെടേണ്ടതും വിലയിരുത്തപ്പെടേണ്ടതും അവ ആന്തരികമായ ഒരു ജനാധിപത്യത്തിലൂടെ രൂപപ്പെടുത്തിയെടുക്കുന്ന നയങ്ങളുടെയും നിലപാടുകളുടെയും ദര്‍ശനങ്ങളുടെയും അടിസ്ഥാനത്തിലും. ജനകീയപ്രസ്ഥാനങ്ങളുടെ നയരൂപീകരണത്തിലും പ്രവര്‍ത്തനത്തിലും ഉണ്ടായിരിക്കേണ്ട ജനാധിപത്യം കൂടി ഉള്‍ച്ചേരുന്നതാണ് ഉള്‍പ്പാര്‍ട്ടിജനാധിപത്യം എന്ന വിശാലസംജ്ഞ. ഇതുതന്നെയാണ് ഓരോ ജനകീയപ്രസ്ഥാനത്തിന്റെയും പ്രത്യയശാസ്ത്ര അടിത്തറയെത്തന്നെ കാലാകാലങ്ങളില്‍ വ്യാപിപ്പിക്കുകയും ഉറപ്പിക്കുകയും ചെയ്യേണ്ടത്. മതപ്രത്യയശാസ്ത്രങ്ങള്‍ ദൈവത്തിലുള്ള അചഞ്ചല വിശ്വാസത്തെയാണ് മുന്നോട്ടുവെക്കുന്നതെങ്കില്‍ രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങള്‍ മനുഷ്യനിലുള്ള അചഞ്ചലവിശ്വാസത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടാണ് അത് ജൈവമായിരിക്കുന്നത്. പ്രത്യയശാസ്ത്രങ്ങളുടെ കാലം കഴിഞ്ഞുവെന്ന് പറയുന്നത് ഒരര്‍ത്ഥത്തില്‍ മനുഷ്യന്റെ കാലം കഴിഞ്ഞുവെന്ന് പറയുന്നതുപോലെ ഒരസംബന്ധമാവുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ മരണം പ്രഖ്യാപിക്കുന്നത് മനുഷ്യന്റെ രാഷ്ട്രീയ അസ്തിത്വത്തിന്റെ മരണം കൂടിയാണ്. ഇതുതന്നെയാണ് രാഷ്ട്രീയ ആള്‍ദൈവങ്ങളും മുന്നോട്ടുവെക്കുന്നത്. ഇനി നിങ്ങള്‍ക്കും നിങ്ങളുടെ പ്രസ്ഥാനങ്ങള്‍ക്കും ഒന്നും ചെയ്യാനില്ല, എല്ലാറ്റിനും എന്നിലേക്ക് ഉറ്റുനോക്കുക എന്നതല്ലാതെ! <br /><br />ഒരു ജനാധിപത്യരാഷ്ട്രം ഭരിക്കേണ്ടത് പ്രസ്ഥാനങ്ങളോ അവയുള്‍പ്പെടുന്ന മുന്നണികളോ ആണ്, വ്യക്തികളല്ല. ഇന്ത്യ ഭരിക്കുന്നത് മന്മോഹന്സിങ്ങെന്ന വ്യക്തിയല്ല, യു പി എയാണ്. കേരളം ഭരിക്കുന്നത് അച്ചുതാനന്ദനല്ല, എല്‍ ഡി എഫാണ്. പ്രസ്ഥാനങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും അപ്പുറത്തേക്ക് ഞാനാണ് പ്രസ്ഥാനം, ഞാന്‍ തന്നെ പ്രത്യയശാസ്ത്രവും എന്ന് ധരിക്കും വിധം വ്യക്തികളെ വളര്‍ത്തുന്നത് ഒരു സമൂഹത്തെ കൊണ്ടെത്തിക്കുക സ്വാതന്ത്ര്യവും അവകാശങ്ങളുമുള്‍പ്പെടെ എല്ലാം നിഷേധിക്കപ്പെടുന്ന ഒരു സാമൂഹ്യാവസ്ഥയിലേക്കാവാം എന്നതിന് നിരവധി തെളിവുകള്‍ ചരിത്രത്തില്‍ കണ്ടെത്താനാവും. ജനകീയ പ്രസ്ഥാനങ്ങള്‍ക്കുമേല്‍ മാത്രമേ ജനങ്ങള്‍ക്ക് നിയന്ത്രണാധികാരമുള്ളൂ, വ്യക്തികള്‍ക്കുമേല്‍ അതില്ല. അതുകൊണ്ടുതന്നെയാണ് പ്രസ്ഥാനത്തിനുമപ്പുറത്തേക്കുള്ള ഒരു വ്യക്തിയുടെ വളര്‍ച്ച ആ പ്രസ്ഥാനത്തെതെന്നെ തകര്‍ക്കുമെന്നു പറയുന്നത്. <br /><br />ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്സിന്റെ ചരിത്രം പരിശോധിച്ചാല്‍ അത് അതിന്റെ ജനകീയ അടിത്തറ കെട്ടിപ്പടുത്തിരിക്കുന്നത് ഒരു ജനകീയപ്രത്യയശാസ്ത്രത്തിലപ്പുറം വ്യക്തികളില്‍ കേന്ദ്രീകരിച്ചാണെന്നു കാണാം. നെഹ്രുകുടുംബത്തിന്റെ അപ്രമാദിത്വത്തിന്റെ തണലില്ലാത്തപ്പോഴൊക്കെ അതിലേക്ക് കടന്നുവരുന്ന അരാജകത്വം തന്നെ ഇതിനു തെളീവ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സില്‍ പ്രസ്ഥാനത്തിനും പ്രത്യയശാസ്ത്രത്തിനും അപ്പുറത്തേക്ക് വളര്ന്നുനില്ക്കുന്ന വിരാട് രൂപങ്ങളെ കാലാകാലങ്ങളില്‍ കണ്ടെത്താനാവും. അടിയന്തിരാവസ്ഥക്കാലത്ത് ഇന്ത്യ ഭരിച്ചിരുന്നത് കോണ്‍ഗ്രസ്സെന്ന രാഷ്ട്രീയപ്രസ്ഥാനത്തിലുപരി ഇന്ദിരാഗാന്ധിയെന്ന ഉരുക്കുവനിതയായിരുന്നു. അവര്‍ക്കുമേല്‍ അവരുടെ പ്രസ്ഥാനത്തിനോ പ്രത്യയശാസ്ത്രത്തിനോ അന്നെങ്കിലും നിയന്ത്രണാധികാരമില്ലായിരുന്നു(മറിച്ചാണെന്ന് ഇന്ന് പറയണമെങ്കില്‍ ചരിത്രത്തെയും വസ്തുതകളെയും തത്വദീക്ഷയില്ലാതെ വളച്ചൊടിക്കണം, അല്ലെങ്കില്‍ കോണ്‍ഗ്രസ്സിന്റെ പ്രത്യയശാസ്ത്രം ഫാസിസത്തിന്റേതു കൂടിയാണെന്ന് സമ്മതിക്കണം). അതിന് കോണ്‍ഗ്രസ്സിനെ വോട്ട് ചെയ്ത് ജയിപ്പിച്ച ജനത കൊടുക്കേണ്ടിവന്ന വിലയെന്തായിരുന്നുവെന്ന് നമുക്കറിയാം. ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തെ വളര്‍ത്തിയെടുക്കുന്ന അവധാനതയോടെ തന്റെ രാഷ്ട്രീയപ്രതിച്ഛായയെ വളര്‍ത്തിയെടുക്കുന്ന രാഹുല്‍ഗാന്ധിയും അയാളില്‍ എല്ലാ പ്രതീക്ഷകളും അര്‍പ്പിച്ചിരിക്കുന്ന പ്രസ്ഥാനവും ഒരു നല്ലപങ്ക് ജനതയും ആ പഴയ അപകടത്തിലേക്കുതന്നെ വീണ്ടും നടന്നെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സ്റ്റാറ്റ്യൂട്ടറി റേഷനിംഗ് സംവിധാനം ഘട്ടംഘട്ടമായി തകര്‍ക്കുകയും അതിലൂടെ ഇന്ന് സാധാരണക്കാരുടെ വയറ്റത്തടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയെയാണ് ഇതേ ‘സാധാരണക്കാര്‍’ മുണ്ട് മുറുക്കിയുടുത്ത് രക്ഷകായെന്ന് ആര്‍ത്തുവിളിക്കുന്നത്. ഇവിടെ സംഭവിക്കുന്നത് തങ്ങള്‍ക്കുകൂടി പങ്കാളിത്തവും നിയന്ത്രണാധികാരവുമുള്ള രാഷ്ട്രീയപ്രത്യയശാസ്ത്രം പിറകിലേക്ക് തള്ളിമാറ്റപ്പെടുകയും ഒരു മനുഷ്യന്റെ മാന്ത്രികവ്യക്തിത്വത്തിലേക്ക് ആ ജനതതന്നെ കുടുങ്ങിപ്പോവുകയുമാണ്. <br /><br />കേരളത്തില്‍ അച്ചുതാനന്ദനെന്ന ജനനേതാവിനെയും മുഖ്യമന്ത്രിയെയും ഈയൊരു വീക്ഷണകോണില്‍നിന്ന് വെവ്വേറെ പരിശോധിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. അച്ചുതാനന്ദന് നയിച്ച ജനകീയസമരങ്ങള്‍ ഒരു വ്യക്തിയുടെ ധര്‍മ്മസമരങ്ങളായിരുന്നില്ല. അതിനുപിന്നില്‍ ഒരു പ്രത്യയശാസ്ത്രവും പ്രസ്ഥാനവുമുണ്ടായിരുന്നു. പക്ഷേ ഇടക്കാലത്തെങ്കിലും നമ്മള് അതിനെ കണ്ടത് വ്യക്തികേന്ദ്രീകൃതമായായിരുന്നു. അത്തരമൊരു മായക്കാഴ്ചയുടെ സൃഷ്ടിക്കും പ്രചാരത്തിനും പിന്നില്‍ നമ്മുടെ കോര്‍പ്പറേറ്റ്മാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹം മുഖ്യമന്ത്രിയായതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. ഇതിനോടകം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞ പാര്‍ട്ടിക്കും മുന്നണിക്കുമപ്പുറമുള്ള തന്റെ പ്രതിച്ഛായയെ ഉന്മത്തമായി ആസ്വദിക്കുന്ന ഒരു ഭരണാധികാരിയെയാണ് പിന്നെ നാം കണ്ടത്. ഇതുകൊണ്ടൊക്കെ സര്‍ക്കാരിനും അതിന്റെ തലവനായ മുഖ്യമന്ത്രിക്കും ഉണ്ടായ നേട്ടമോ? ഇതുണ്ടാക്കിയ ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനു ചെയ്യാനായ കാര്യങ്ങള്‍ പോലും ജനങ്ങളിലേക്കെത്തിക്കാനാവാത്ത അവസ്ഥയും! . <br /><br />ഒരു രാഷ്ട്രീയവ്യവസ്ഥയായ സ്റ്റേറ്റിനെ അരാഷ്ട്രീയമായി പുനസംഘടിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ വ്യത്യസ്തമേഖലകളില്‍ സജീവമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ക്ഷേമരാഷ്ട്രമെന്ന സങ്കല്പം തന്നെ ഘട്ടംഘട്ടമായി ഇല്ലാതാവുകയും ഭരണകൂടം അത്തരം ചുമതലകള്‍ ഒന്നൊന്നായി രാഷ്ട്രീയേതരസന്നദ്ധസംഘടനകളിലേക്ക് കൈയൊഴിയുകയും ചെയ്യുന്നു. ഭരണമെന്നത് പോലീസിന്റെയും പട്ടാളത്തിന്റെയും നടത്തിപ്പായി ചുരുക്കണമെന്ന ലോകബാങ്ക് തിട്ടൂരങ്ങള്‍ നടപ്പാക്കാന്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധിതമാവുന്നു. കോര്‍പ്പറേറ്റ് മൂലധനശക്തികളുടെ താല്പര്യത്തിനനുസരിച്ച് ഒരു ജനതയുടെ രാഷ്ട്രീയം തന്നെ പുനര്‍നിര്‍മിക്കപ്പെടുന്ന അവസ്ഥ. ഇതിനായി അവരുപയോഗിക്കുന്ന ഉപകരണമാവട്ടെ മതാന്ധത, യുക്തിരാഹിത്യം, യാഥാസ്ഥിതികത, വ്യക്തികേന്ദ്രീകരണം, അരാഷ്ട്രീയവല്‍ക്കരണം തുടങ്ങിയ ജീര്‍ണ്ണതകള്‍ക്കൊക്കെ ബൌദ്ധികപരിവേഷം ചാര്‍ത്തിക്കൊടുക്കുന്ന ഉത്തരാധുനികപ്രത്യയശാസ്ത്രവും. സമഗ്രതയെന്ന ആശയംതന്നെ അപ്രായോഗികമെന്ന് മുദ്രകുത്തി മാറ്റിവെക്കപ്പെടുന്നതോടെ കേവലം പ്രശ്നാധിഷ്ഠിതം മാത്രമായി ചുരുങ്ങിപ്പോവുന്ന ഒരു വീക്ഷണകോണില്‍നിന്ന് എന്തും ന്യായീകരിക്കപ്പെടാവുന്ന ഒരവസ്ഥ സംജാതമാവുന്നു. ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ പേരില്‍ അമൃതാനന്ദമയിയടക്കമുള്ള ആള്‍ദൈവങ്ങള്‍ ന്യായീകരിക്കപ്പെടുന്നത് ഇങ്ങനെയാണ്. മന്ത്രവാദമുള്‍പ്പെടെയുള്ള സാമൂഹ്യതിന്മകളൊന്നും, അവ നിലനില്ക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നതുകൊണ്ടുതന്നെ തള്ളിക്കളയാനാവുന്നവയല്ലെന്ന് തുടങ്ങുന്ന വാദം ചെന്നുനില്ക്കുന്നത് അഥര്‍വവേദം സര്‍വകലാശാലകളില്‍ പാഠ്യവിഷയമാക്കണമെന്ന ആവശ്യത്തിലാണ്! ജ്യോതിഷം, വാസ്തുശാസ്ത്രം തുടങ്ങിയവക്കൊക്കെ ഇന്നു കിട്ടുന്ന അംഗീകാരവും അതിന്മേലുള്ള കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും ഒക്കെ സൂചിപ്പിക്കുന്നത് ഇന്നത്തെ ഈ സാമൂഹ്യാവസ്ഥ സാന്ദര്‍ഭികമായി ഉണ്ടായതല്ല, ഉല്പാദിപ്പിക്കപ്പെട്ടതുതന്നെയാണ് എന്നാണ്. ഇതില്‍ പ്രത്യക്ഷമോ പരോക്ഷമോ ആയി കോര്‍പ്പറേറ്റ് മൂലധനശക്തികളാല്‍ സ്പോണ്സര് ചെയ്യപ്പെടുന്ന മത-രാഷ്ട്രീയ ആള്‍ദൈവങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്സീമവും.secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com1tag:blogger.com,1999:blog-7896328951346064176.post-33617852900794975692010-02-19T17:17:00.001+04:002010-03-04T20:31:57.031+04:00ആള്‍ദൈവങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യശാസ്ത്രവുംഇരിട്ടി എം ജി കോളേജിലെ ഭാഷാധ്യാപകന് (<a href="http://www.indiavisiontv.com/news/19-February-2010/kerala-kannur.html">മലയാളമോ</a> <a href="http://www.mathrubhumi.com/online/malayalam/news/story/167243/2010-02-20/kerala">ഇംഗ്ലീഷോ</a>!)പ്രമോദ് വെള്ളച്ചാലിനെ ക്ലാസ്സെടുത്തുകൊണ്ടിരിക്കെ ഒരു സംഘം ആര് എസ് എസ്- ബി ജെ പി പ്രവര്‍ത്തകര്‍ കോളേജില്‍ കയറി ആക്രമിച്ച <a href="http://www.mathrubhumi.com/story.php?id=84353">സംഭവത്തെ</a> 24 മണിക്കൂര്‍ പിന്നിടും മുന്‍പെ തങ്ങളുടെ തനത് റിപ്പോര്‍ട്ടിംഗ് തന്ത്രങ്ങളിലൂടെ നമ്മുടെ മാധ്യമങ്ങള്‍, പ്രത്യേകിച്ച് മാതൃഭൂമി ഒരു വഴിത്തിരിവിലെത്തിച്ചിരിക്കുന്നു. ‘മാതാ അമൃതാനന്ദമയിയെയും ഹൈന്ദവാരാധനാലയങ്ങളെയും ആക്ഷേപിച്ച് ക്ലാസെടുത്തെന്ന് ആരോപിച്ച് ഇരിട്ടി എം.ജി കോളേജ് അധ്യാപകന് പ്രമോദ് വെള്ളച്ചാലിനെ ഒരുസംഘം ആക്രമിച്ചു’ എന്ന ഈ വാര്‍ത്തയില്‍ പല ധ്വനികള്‍ അടങ്ങിയിരിക്കുന്നു. സംഭവത്തെതുടര്‍ന്ന് ‘കോളേജിലെത്തിയ പോലീസ് മൂന്ന് ആര്.എസ്.എസ്, ബി.ജെ.പി. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു’ എന്ന് ഇതേ റിപ്പോര്‍ട്ടില്‍ തന്നെ പിന്നീട് പറയുന്ന ലേഖകന്‍ മുകളിലെ വാചകത്തില്‍ അത് ഒരു സംഘം മാത്രമാണ്. ഒരധ്യാപകനെതിരെ കോളേജില്‍ കയറി നടത്തപ്പെട്ട അതിക്രമം എന്ന നിലയില്‍ തുടങ്ങിയ റിപ്പോര്‍ട്ടിംഗ് മെല്ലെ മെല്ലെ ഊന്നല്‍ അമൃതാനന്ദമയിയെയും ഹൈന്ദവാരാധനാലയങ്ങളെയും ആക്ഷേപിച്ച അവിശ്വാസിയിലേക്ക് നീക്കുന്ന ക്രാഫ്റ്റ് ഒന്നു കാണേണ്ടതു തന്നെ! <br /> <br />മേല്പറഞ്ഞ റിപ്പോര്‍ട്ടില്‍ പ്രകടമാവുന്നതു പോലെ അമൃതാനന്ദമയിയെയും സായിബാബയെയും പോലുള്ള ആള്‍ദൈവങ്ങളെയും സിദ്ധന്മാരെയും സ്വകാര്യനടത്തിപ്പിനു കീഴിലുള്ള ധ്യാനകേന്ന്ദ്രങ്ങളെയുമൊക്കെ മതപരമായ ദൈവവിശ്വാസവുമായി സമീകരിക്കുന്ന തരത്തിലുള്ള ഒരു പൊതുബോധം നമുക്കിടയില്‍ ഉല്പാദിപ്പിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. തന്നെ ചൂഴ്ന്ന് നില്ക്കുന്ന നിസ്സഹായതകളോടുള്ള മനശ്ശാസ്ത്രപരമായ ഒരു ചെറുത്തുനില്‍പ്പ് എന്ന നിലക്ക് മനുഷ്യന്റെ ഭാവന സൃഷ്ടിച്ച സര്‍വശക്തനും സര്‍വവ്യാപിയുമായ രക്ഷകനെന്ന മഹാസങ്കല്പം ഇത്തരം വ്യക്തികളിലേക്കോ സ്ഥാപനങ്ങളിലേക്കോ ചുരുങ്ങിപ്പോവുന്നതിന്റെ പിന്നില്‍ സാമൂഹ്യവും മനശ്ശാസ്ത്രപരവുമായ പരിണാമങ്ങളുടെ ഒരു ചരിത്രം തന്നെയുണ്ട്. ദൈവമെന്ന അതിവിശാലമായ ഒരു സങ്കല്പത്തിലേക്ക് നേരിട്ടെത്തിപ്പെടാന്‍ ഭാവനാസമ്പന്നരും ധിഷണാശാലികളുമായ ചില യുഗപ്രഭാവന്മാര്‍ക്കല്ലാതെ എല്ലാവര്ക്കും കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് മതങ്ങളില്‍ കൃത്യമായ അധികാരശ്രേണികള്‍ നിലനിര്‍ത്തിക്കൊണ്ടോ അല്ലാതെയോ ഉള്ള പുരോഹിതരുടെയോ പണ്ഡിതരുടെയോ ശൃംഘലകള്‍ നിലവില്‍ വരുന്നത്. കൃസ്തുമതത്തെ സംബന്ധിച്ചിടത്തോളം ആത്മീയസമസ്യകളില്‍ വഴികാട്ടിയാവാന്‍ അച്ചന് തൊട്ട് പോപ്പ് വരെ നീളുന്ന ഒരു പൌരോഹിത്യശ്രേണിയുണ്ടെങ്കില്‍ ഇതിനെ നിഷേധിക്കുന്ന ഇസ്ലാം മതത്തില്‍ ദൈവവചനം വിശ്വാസികള്‍ക്കുവേണ്ടി വ്യാഖ്യാനിക്കുക, സംശയങ്ങള്‍ നിവര്‍ത്തിക്കുക, തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്പിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ കൈയാളുന്നത് അതാതു വിഭാഗങ്ങളിലെ മതപണ്ഡിതരാണ്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒരു മതമല്ലെങ്കില്‍പോലും ഹിന്ദുമതത്തിലും ധാരാളമായുള്ള പണ്ഡിതരുടെയും പൂജാരിമാരുടെയും ധര്‍മ്മവും മറ്റൊന്നല്ല. <br /><br />വിശ്വാസത്തിന് നിലനില്ക്കാന് പലപ്പോഴും ദൈവങ്ങളും ആരാധനാലയങ്ങളും പുരോഹിതരും മാത്രം പോര. അതിനാഘോഷിക്കാനും ആവേശം കൊള്ളാനും ദിവ്യാത്ഭുതങ്ങളും വേണം. ഇത് സ്ഥാപനവല്‍ക്കരിക്കപ്പെട്ടതോ അല്ലാത്തതോ ആയ എല്ലാ മതങ്ങളും തിരിച്ചറിയുന്നുമുണ്ട്. എന്നാല്‍ കേന്ദ്രീകൃതഘടനയുള്ള മതങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം അത്ഭുതങ്ങളുടെ കാലികമായ ആവര്‍ത്തനങ്ങള്‍ കൃത്യമായ പഠനത്തിലും മേല്‍നോട്ടത്തിലുമല്ലാതെ അനുവദിക്കാനാവില്ല. ഈ ഇടം മുതലെടുത്തുകൊണ്ടാണ് എല്ലാ മതങ്ങളിലേക്കും ആള്‍ദൈവങ്ങള്‍ കടന്നുവരുന്നത്. ഇത്തരത്തില്‍ കടന്നുവരുന്ന ഓരോരുത്തരുടെയും പ്രചാരത്തിന്റെ ഘട്ടങ്ങള്‍ പരിശോധിച്ചാല്‍ ദിവ്യാത്ഭുതങ്ങളുടെ ഒരു പരമ്പര തന്നെ കാണാം. ആര്‍ക്കും അത്ഭുതം കാണിക്കാമെന്നു വന്നാല്‍ അത് അവരുടെ ചട്ടക്കൂടിനെതന്നെ തകര്‍ക്കുമെന്നതു കൊണ്ട് മതങ്ങള്‍ക്ക് ഇവരെ പ്രത്യക്ഷത്തില്‍ അംഗീകരിക്കാനാവില്ല. മുരിങ്ങൂര്‍ ധ്യാനകേന്ദ്രം പോലുള്ള സ്ഥാപനങ്ങളെ ചര്‍ച്ച് ഔപചാരികമായി അംഗീകരിക്കാത്തത് അതുകൊണ്ടാണ്. എന്നാല്‍ എതിര്‍ക്കേണ്ടത് എന്ന് തോന്നുന്നവയെ കൃത്യമായി എതിര്‍ക്കാനും തകര്‍ക്കാനുമറിയാവുന്ന മതസ്ഥാപനങ്ങള്‍ ഇവിടെ മൃദുസമീപനം കൈക്കൊള്ളുന്നതിന് കാരണം ഇത്തരം ആള്‍ദൈവങ്ങള്‍ക്കും ധ്യാനകേന്ദ്രങ്ങള്‍ക്കും ഏറിവരുന്ന ജനപിന്തുണ കൂടിയാണെന്നു കാണേണ്ടതുണ്ട്. ധര്‍മ്മസംസ്ഥാപനാര്‍ത്ഥം അവതാരങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുമെന്ന് ഉല്‍ബോധിപ്പിക്കുന്ന ഹിന്ദുമതത്തെ സംബന്ധിച്ചിടത്തോളം താന്‍ അവതാരപുരുഷനാണെന്ന് അവകാശപ്പെടുന്ന സായിബാബയെപ്പോലുള്ളവരെ താത്വികമായിപോലും നിഷേധിക്കാനാവില്ല. വിശുദ്ധന്മാരെയും വിശുദ്ധകളെയും കാലാകാലങ്ങളായി അംഗീകരിച്ചുകൊണ്ടിരിക്കുന്ന കൃസ്തുമതത്തിനും തനിക്ക് അത്ഭുതസിദ്ധികളുണ്ടെന്ന ഒരാളിന്റെ വാദത്തിന് ചില നിബന്ധനകള്‍ കല്പിച്ചുകൊടുക്കാമെന്നല്ലാതെ തള്ളിക്കളയാനാവില്ല. അത്തരമൊരു സാധ്യത തത്വത്തിലെങ്കിലും നിലനില്‍ക്കുന്ന ഇസ്ലാമില്‍ പോലും ഇത്രയധികം സിദ്ധന്മാരുണ്ടെന്നതോടെ വിളിപ്പുറത്തുള്ള ഇന്ദ്രിയഗോചരരായ അല്‍ഭുതപുരുഷന്മാര്‍ക്കുവേണ്ടിയുള്ള മനുഷ്യന്റെ ദാഹം മതാതീതമാകുന്നു. <br /><br />കൂട്ടുകുടുംബത്തില്‍നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം മുതല്‍ ആഗോളവല്‍ക്കരണം പ്രചാരത്തില്‍കൊണ്ടുവന്ന മത്സരാധിഷ്ഠിതമായ കമ്പോളസംസ്കാരംവരെയുള്ള വിവിധഘടകങ്ങള്‍ ആധുനിക മനുഷ്യനില്‍ ആത്മീയവും ഭൌതികവുമായ ഒരുതരം അന്യതാബോധം വളര്‍ത്തിയിട്ടുണ്ട്(ഫ്യൂഡല്‍ വേരുകളുള്ള കൂട്ടുകുടുംബം പോലുള്ള ഒരു സമ്പ്രദായം തകര്‍ന്നുപോയതാണ് ആധുനികലോകത്തിന്റെ സമസ്തപ്രശ്നങ്ങള്‍ക്കും കാരണമെന്ന പാരമ്പര്യവാദികളുടെ വാദത്തോടൊപ്പം നില്‍ക്കുകയോ അതിനെ ആദര്‍ശവല്‍ക്കരിക്കുകയോ അല്ല, മറിച്ച് സാമൂഹ്യവികാസത്തിന്റെ ഒരു ഘട്ടമെന്ന നിലക്ക് അതിനെക്കുറിച്ച് പരാമര്‍ശിക്കുക മാത്രമാണിവിടെ). മുതലാളിത്തവ്യവസ്ഥിതി അംഗീകരിക്കുന്ന ഒരേയൊരു മൂല്യം ലാഭമാണ്. അതിനെ മുന്‍നിര്‍ത്തി മറ്റേത് മൂല്യത്തേയും നിഷേധിക്കാനോ വെള്ളം ചേര്‍ക്കാനോ അതിന് പ്രത്യയശാസ്ത്രപരമായ വിലക്കുകളൊന്നുമില്ല. ഈ വ്യവസ്ഥിതി ആഗോളതലത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യക്രമം അന്തിമമാണെന്ന് അംഗീകരിച്ചുകൊടുക്കുന്നു ഉത്തരാധുനികതയും അതിന്റെ ചിന്താപദ്ധതികളും. ചരിത്രം അവസാനിച്ചു, പ്രത്യയശാസ്ത്രങ്ങള്‍ അസ്തമിച്ചു, സമഗ്രതയെന്ന ആശയം തന്നെ അപ്രസക്തമായി തുടങ്ങിയ വാദങ്ങള്‍ സൂചിപ്പിക്കുന്നത് മറ്റൊന്നല്ല. ഇത്തരമൊരു സാമൂഹ്യക്രമത്തിന്റെ ഉല്പന്നമായിത്തീരുന്ന മനുഷ്യന് വര്‍ഗബോധമോ സാമൂഹ്യബോധം തന്നെയുമോ ഇല്ലാത്ത പൂര്‍ണമായും അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട വ്യക്തി മാത്രമായിപ്പോകുന്നതില്‍ എന്തതിശയമാണുള്ളത്?<br /><br />ജീവിതം മുഴുവനൊരു മത്സരഓട്ടമായി കാണുന്ന, അതുകൊണ്ടുതന്നെ ഒരുതരം കൂട്ടായ്മയിലും വിശ്വസിക്കാന്‍ കഴിയാതെപോകുന്ന മനുഷ്യരില്‍ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന അന്തമില്ലാത്ത മത്സരക്ഷമത തന്നെ പരോക്ഷമായി ചില പ്രശ്നങ്ങളെ ഉല്പാദിപ്പിക്കുന്നുമുണ്ട്. കൂടിവരുന്ന സ്ട്രസ്സ് ഫാക്റ്റര്‍ എന്നൊക്കെ നാം ഓമനപ്പേരിട്ട് വിളിക്കുന്നത് ഇവയെയാണ്. ജീവിതത്തില്‍ വന്‍ വിജയമായി കഴിഞ്ഞ മനുഷ്യര്‍ക്ക് പോലും ജീവനകല അഭ്യസിക്കേണ്ടിവരുന്നതില്‍ ഒരു വൈരുദ്ധ്യമൊക്കെയില്ലേ? മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വൈരുദ്ധ്യമല്ല. ആ വ്യവസ്ഥിതിയുടെ ഇരകളായ മനുഷ്യര്‍ക്ക് അതിനുള്ളില്‍നിന്നു തന്നെ അത് പരിഹാരവും നിര്‍ദ്ദേശിക്കുന്നു. കമ്പോളവല്‍ക്കരിക്കപ്പെട്ട സമൂഹം ഓടിത്തളരുന്ന മനുഷ്യര്‍ക്ക് അത്താണിയായി വെച്ചുനീട്ടുന്നത് രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ക്ലാസ്സുകള്‍ മുതല്‍ അമൃതാനന്ദമയിയുടെയും സായിബാബയുടെയും ആശ്രമങ്ങളും നിത്യേന ദിവ്യാല്ഭുതങ്ങള് അരങ്ങേറുന്ന ധ്യാനകേന്ദ്രങ്ങളും വരെയാണ്. യുക്തിബോധമുള്‍പ്പെടെയുള്ള പുരോഗമനാദര്‍ശങ്ങള്‍ ഒക്കെ പഴഞ്ചനായെന്നും നിലനില്‍ക്കുന്ന എന്തിനെയും നിലനില്ക്കുന്നുവെന്ന ഒറ്റ കാരണം കൊണ്ട് അംഗീകരിക്കേണ്ടതുണ്ടെന്നുമൊക്കെയുള്ള ഉത്തരാധുനിക സിദ്ധാന്തങ്ങളാണ് അവര്‍ ഇതിനെ ന്യായീകരിക്കാനായി ഉപയോഗിക്കുന്നത്. കമ്പോളം ഇത്തരത്തിലുള്ള മനുഷ്യരെ കൂടുതല്‍ കൂടുതല്‍ ഉല്പാദിപ്പിക്കുന്നതിനനുസരിച്ച് ആര്‍ട്ട് ഓഫ് ലിവിംഗും ആശ്രമങ്ങളുമൊക്കെ മുടക്കില്ലാതെ ലാഭം കൊയ്യാവുന്ന മറ്റൊരു കമ്പോളമായി സ്വയം മാറുന്നതോടുകൂടി വൃത്തം പൂര്‍ണ്ണമാവുന്നു. <br /><br />(തുടരും...)secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com9tag:blogger.com,1999:blog-7896328951346064176.post-42760116509719260852010-02-15T17:33:00.001+04:002010-03-04T20:31:21.919+04:00ഭാഷയില്‍ മേയുന്ന കറുത്തു തടിച്ച എരുമകള്ചലച്ചിത്രതാരം ജയറാമിന്റെ ‘കറുത്ത് തടിച്ച് എരുമയെപ്പോലെയുള്ള ഒരു തമിഴത്തി’ എന്ന പരാമര്‍ശത്തെതുടര്‍ന്ന് ‘നാം തമിഴരെ’ന്നൊരു സംഘടന അദ്ദേഹത്തിന്റെ വീടും ഓഫീസും തല്ലിത്തകര്‍ത്തത് ഈയിടെ വിവാദമായിരുന്നല്ലോ. ജനങ്ങള്‍ സംഘം ചേര്‍ന്ന് നീതി നടപ്പിലാക്കുന്നതിന്റെ മറ്റൊരുദാഹരണം കൂടി. ആവര്‍ത്തിച്ചുവരുന്ന ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ അത്യന്തം അപകടകരവും അരാഷ്ട്രീയവുമായ ഒരാള്‍ക്കൂട്ടമനശ്ശാസ്ത്രം പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ആശങ്കാജനകം തന്നെയാണ്. ഇത് തനതായൊരു സാമൂഹ്യപ്രശ്നമായി കണ്ട് അടിയന്തിരപഠനങ്ങളും പരിഹാരനിര്‍ദ്ദേശങ്ങളും ഉണ്ടാവേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഇതും നമ്മുടെ ജനാധിപത്യവ്യവസ്ഥക്കെതിരെ കനംകൊണ്ടുവരുന്ന പ്രവണതകളില്‍ ഒന്നായി മാറിയേക്കാം. അതേ സമയം ഈ സംഭവം മറ്റൊരു കോണില്‍നിന്നു കൂടി വീക്ഷിക്കപ്പെടേണ്ടതുണ്ടെന്നു തോന്നുന്നു;ഭാഷാപരമായ ഒന്ന്.<br /><br />ദ്രാവിഡഭാഷയിലോ സംസ്കാരത്തിലൊ കറുത്ത, കുറിയ, തടിച്ച തുടങ്ങിയ വിശേഷണങ്ങള്‍ നാമങ്ങള്‍ക്ക് അപമാനകരമായി മാറേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ ഇവ ദ്രാവിഡന്റെ ജനിതകപരമായ സവിശേഷതകള്‍ തന്നെയാണ്. പക്ഷേ ദ്രാവിഡഭാഷകളിലൊന്നായ മലയാളത്തിന്റെ ലാവണ്യശീലങ്ങള്‍ക്ക് പുറത്തുതന്നെയായിരുന്നു എന്നും ഇവയ്ക്ക് സ്ഥാനം. മാത്രമല്ല, നമ്മുടെ ഭാഷാപരവും സൌന്ദര്യശാസ്ത്രപരവുമായ പൊതുബോധം പലപ്പോഴും അവയെ അയല്‍ക്കാരനായ തമിഴനുമേല്‍ കെട്ടിവച്ച് രസിക്കുകയും ചെയ്യുന്നു. ഇതെങ്ങനെ സംഭവിക്കുന്നു? ഭാഷയെന്ന നിലയ്ക്കുള്ള വികാസത്തില്‍ മലയാളം അതിന്റെ ദ്രാവിഡമൂലരൂപത്തേക്കാള്‍ ആശ്രയിച്ചത് ആര്യഭാഷയായ സംസ്കൃതത്തെ ആണെന്നതും സംസ്കാരികവികാസത്തിനായി മലയാളിയുടെ പൊതുബോധം സ്വാംശീകരിച്ചത് ദ്രാവിഡസംസ്കൃതിയേക്കാള്‍ ആര്യന്മാരുടെ സവര്‍ണ ബ്രാഹ്മണിക മൂല്യങ്ങളാണെന്നതുമൊക്കെ തന്നെയാവണം ഇതിനു കാരണം. അതായത് സവര്‍ണ ബ്രാഹ്മണിക അധിനിവേശത്തിന്റെ ഇരകളാണ് ഇന്നും നമ്മുടെ ഭാഷയും സംസ്കാരവും സൌന്ദര്യബോധവും ഒക്കെ.<br /><br />ദ്രാവിഡവിരുദ്ധമെന്ന നിലക്ക് വംശീയവും ദളിതവിരുദ്ധമെന്ന നിലക്ക് ജാതീയവും ആയ നിരവധി വാക്കുകളും പ്രയോഗങ്ങളും ദ്രാവിഡഭാഷകളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന മലയാളത്തിലേക്ക് കടന്നുകൂടിയതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. കേവലം ഭാഷാപ്രയോഗങ്ങള്‍ എന്ന നിലക്ക് ഒട്ടൊക്കെ ‘നിഷ്കളങ്കമായി’തന്നെ ഇത്തരം പല പ്രയോഗങ്ങളും നമ്മുടെ നിത്യവ്യവഹാരങ്ങളില്‍ കടന്നുവരാറുണ്ട്. ‘പാണ്ടിലുക്ക്’, ‘കൊറവന് കൊല്ലത്ത് പോയ പോലെ’ തുടങ്ങി ഇപ്പോള്‍ വിവാദമായ ‘കറുത്ത് തടിച്ച് എരുമയെ പോലൊരു തമിഴത്തി’ വരെ ഇതിനുദാഹരണങ്ങളാണ്.<br /><br />ഭാഷ ഒരു സാമൂഹ്യനിര്‍മിതിയാണ് എന്നതുകൊണ്ടുതന്നെ അതിന്റെ വ്യവഹാരങ്ങള്‍ക്ക് വലിയ വൈകാരികപ്രസക്തിയുണ്ട്. ഒരു സാംസ്കാരികപശ്ചാത്തലത്തില്‍ നിര്‍ദ്ദോഷമായി കാണപ്പെടുന്ന ഒരു വാക്കോ പ്രയോഗമോ മറ്റൊരിടത്ത് സ്ഫോടനാത്മകമായി മാറാം. പഴയ ഹര്ഭജന് - സൈമണ്‍സ് വിവാദത്തില്‍ സംഭവിച്ചത് അത്തരമൊന്നാണ്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഹിന്ദിയില്‍ വിളിക്കാവുന്ന ഏറ്റവും വലിയ തെറിയായ ‘മാ കീ ചൂത്’ ആണ് ഹര്ഭജന് സൈമണ്‍സിനെതിരെ കാച്ചിയത്. പുള്ളി കേട്ടതോ എല്ലാം കൂടെ ചേര്‍ത്ത് ‘മങ്കി’യെന്നും. ഏയ് നിന്റെ തള്ളയ്ക്കാ ഞാന്‍ വിളിച്ചത്, അല്ലാതെ കൊരങ്ങനെന്നൊന്നുമല്ല! ഇതൊരു തമാശയാവുന്നത് നമുക്കാണ്. നാഴികക്ക് നാല്പതുവട്ടം ‘ഫക്ക്’ പ്രയോഗിക്കുന്ന സായിപ്പിന് ‘മാ കീ ചൂത്’ ഒരു പ്രശ്നമല്ല, പാക്കിസ്ഥാനിക്ക് ‘ബഹന്‍ ചൂത്’എന്ന പോലെ. പക്ഷേ ‘മങ്കി’പ്രയോഗം ഓസ്ട്രേലിയന്‍ ആദിവാസിവംശജനായ സൈമണ്‍സിന് വംശീയാധിക്ഷേപമാണ്. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, ഭാഷ എന്നത് സാമൂഹ്യമായ ഒരു വിനിമയോപാധിയായിരിക്കെ നാം പറയുന്ന ഓരോ വാക്കിനെയും വാചകത്തെയും സംബന്ധിച്ചേടത്തോളം നാം എന്തുദ്ദേശിക്കുന്നു എന്നതുപോലെ, അല്ലെങ്കില്‍ അതിലുപരി പ്രസക്തമാണ് കേള്‍ക്കുന്നവര്‍ക്ക് അതെന്തായി അനുഭവപ്പെടുമെന്നത്. അത്തരമൊരു വീക്ഷണകോണില്‍നിന്നുകൂടി സ്വന്തം ഭാഷയെ നോക്കിക്കാണാന്‍ ഒരു സമൂഹജീവിയെന്ന നിലയില്‍ മനുഷ്യന് ബാധ്യസ്ഥനാണ്. <br /><br />വ്യത്യസ്ത വംശങ്ങളും ജാതി-മതങ്ങളും ലിംഗങ്ങളും ഉള്‍പ്പെടുന്ന ഒരു ബഹുസ്വരസമൂഹത്തില്‍ ജീവിക്കുന്ന ഒരാളിന്റെ ഭാഷ വംശ,ജാതി,മത,ലിംഗവിവേചനങ്ങളില്‍നിന്ന് സ്വതന്ത്രമായിരിക്കേണ്ടതുണ്ട്. ഇവിടെയാണ് നിര്‍ദ്ദോഷമായി പറഞ്ഞുപോയ ഒരു വാചകം എന്ന ആനുകൂല്യം തന്റെ ഭാഷയ്ക്കായി ആവശ്യപ്പെടുന്ന ഏതൊരാളും അവനവനോടുതന്നെ ചെയ്യുന്നത് അക്ഷന്തവ്യമായ ഉത്തരവാദിത്തമില്ലായ്മയാവുന്നത്. തന്റെ ഭാഷ തന്നില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന ഒന്നല്ല. ആത്മഗതം, ആത്മഭാഷണം തുടങ്ങിയ ആഖ്യാനോപാധികളെ വിസ്മരിക്കാതെ തന്നെ പറയട്ടെ, അതിന്റെ പ്രസക്തി പൂര്‍ണ്ണമായും സാമൂഹികമാണ്. ആ നിലക്ക് വാവിട്ട വാക്കും കൈവിട്ട കല്ലും എന്ന പഴഞ്ചൊല്ല് താക്കീത് ചെയ്യും വിധമുള്ള അവധാനതയെങ്കിലും ഓരോരുത്തരും അവനവന്റെ ഭാഷയോട് പുലര്‍ത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ തന്റെ ഭാഷ പ്രതിനിധാനം ചെയ്യുന്ന അധികാരവ്യവസ്ഥക്കും രാഷ്ട്രീയത്തിനും ഒപ്പം നില്‍ക്കുന്നതാണ് തന്റെ സാംസ്കാരികമൂലധനമെന്ന് അവനോ അവള്‍ക്കോ സമ്മതിക്കേണ്ടിവരും. അല്ലെങ്കില്‍ ജയറാം ചെയ്തതുപോലെ ഒരു വാചകം ചെയ്ത കേടു മാറ്റാന്‍ മറ്റൊരു പത്രസമ്മേളനം തന്നെ നടത്തേണ്ടിവരും.secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com3tag:blogger.com,1999:blog-7896328951346064176.post-85207013810344029322010-02-08T17:01:00.001+04:002010-03-04T20:30:36.713+04:00ഭൂതങ്ങള്‍ പാഡ് കെട്ടുമ്പോള്പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തു കാര്യമെന്നു ചോദിക്കുന്നതുപോലെ ഐപി എല്‍ നടക്കുന്നിടത്ത് ശിവസേനക്കെന്ത് കാര്യമെന്ന് ചോദിച്ചുകളയരുത്. കളി നടക്കുന്നത് ഇന്ത്യയിലാണെങ്കില്‍ കളിക്കാരായോ കാണികളായോ ഇന്ത്യാക്കാരുണ്ടെങ്കില്‍ ശിവസേനക്കതില്‍ കാര്യമുണ്ട്. അത് പവാറിനറിയാം,ബി സി സി ഐക്കറിയാം, നമ്മുടെ കേന്ദ്രസര്‍ക്കാരിനുമറിയാം. അതുകൊണ്ടാണല്ലോ നിലവിലെ ഭക്ഷ്യവകുപ്പുമന്ത്രിയും കോണ്‍ഗ്രസ്സിലും എന്‍ സി പിയിലുമായി പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്പര്യമുള്ളയാളും, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കറുമൊക്കെയായ സാക്ഷാല്‍ ശരത്പവാര്‍ തന്നെ ശിവസൈന്യാധിപന്റെ <a href="http://beta.thehindu.com/news/states/other-states/article102697.ece">കാലുപിടിക്കാന്‍</a> ബാന്ദ്രയിലെ ‘മാതോശ്രീ’യില്‍ എത്തിയത്. <br /><br />ഇന്ത്യകാര്‍ക്കെതിരെയുള്ള ഒരധിക്ഷേപവും പൊറുക്കാനാവില്ലെന്നും കളിയല്ല, ഭാരതമാണ് തനിക്ക് മുഖ്യമെന്നും വാര്‍ദ്ധക്യത്തിലും ധാര്‍മികരോഷം കൊള്ളുന്ന ‘താക്കറെ പ്രഭുവിനെ’ ഒന്നു മയപ്പെടുത്താന്‍ പവാര്‍ ദൂതിന് കഴിഞ്ഞിട്ടുണ്ടെന്നു വേണം അനുമാനിക്കാന്‍. ഓരോ ടീമിലും എത്ര ഓസ്ട്രേലിയക്കാര്‍ വീതമുണ്ട്, അതിലോരോരുത്തരും എത്ര പേരുടെ ഗുണം ചെയ്യും എന്നതൊക്കെ ചേര്‍ത്ത് വിശദമായൊരു റിപ്പോര്‍ട്ടെഴുതിക്കൊടുത്താല്‍ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ അത് വായിച്ചിട്ട് ഓസ്ട്രേലിയക്കാരിവിടെ കളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അവസാനവാക്ക് പറയാമെന്ന് ബാല്‍താക്കറെ പറയുമ്പോള്‍ പവാര്‍ജിയുടെയും ബിസിസിഐയുടെയും ഐ പി എല്‍ കച്ചവടക്കാരുടെയുമൊക്കെ കണ്ണുകള്‍ പ്രതീക്ഷ കൊണ്ട് ഉരുണ്ടുതള്ളി ഫുട്ബാള്‍ പരുവമാകുന്നു. <br /><br />പറയുന്നതില്‍ കാര്യമുണ്ടെങ്കില്‍ ഏത് ശിവസേനക്കാരന് പറയുന്നതും കേള്‍ക്കണമെന്നാണല്ലോ. ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടക്കുന്ന വംശീയാതിക്രമങ്ങള്‍ ഏതൊരിന്ത്യാക്കാരനെയും വ്യാകുലപ്പെടുത്തുംവിധം തുടര്‍ക്കഥയായിരിക്കുന്നു. പക്ഷേ ഇവിടെ വംശീയം എന്ന വാക്കാണ് പ്രശ്നം. ശിവസേനക്കാര്‍ അതെടുത്ത് പ്രയോഗിക്കുമ്പോള്‍ കേള്‍വിക്കാരനത് ഗാന്ധി പീസ് ഫൌണ്ടേഷന്‍കാരുടെ സിമ്പോസിയത്തില്‍ ഗോഡ്സെ പേപ്പറവതരിപ്പിക്കുമ്പോലെ തോന്നും. ആധുനിക മുംബൈയുടെ സൃഷ്ടിക്കുപിന്നില്‍ മദ്രാസിയുടെയും ഉത്തരേന്ത്യക്കാരന്റെയും ഉള്‍പ്പെടെ ഒരുപാടുപേരുടെ അധ്വാനമുണ്ടെന്നതുപോലും ഓര്‍ക്കാതെ മണ്ണിന്റെമക്കള്‍ വാദവുമായി കുന്തവും കുറുവടിയും കൊടുത്ത് ഭൂതഗണങ്ങളെ തെരുവിലേക്കിറക്കിവിട്ട അതേ ‘ദേശസ്നേഹി’ഫാമിലിതന്നെ കംഗാരുനാട്ടിലെ വംശീയപ്രശ്നങ്ങളെക്കുറിച്ച് വിലപിക്കണം! ഇന്ത്യാക്കാര്‍ക്കെതിരെയുള്ള ഒരധിക്ഷേപവും പൊറുക്കാനാവാത്ത മൂത്ത താക്കറെയുടെ കണക്കില്‍ ഇനി മറാഠികള്‍ മാത്രമാണാവോ ഇന്ത്യാക്കാര്‍? മൂന്നു താക്കറെമാരും തട്ടുകേടു വരുമ്പോഴൊക്കെ എടുത്തലക്കുന്ന മണ്ണിന്റെ മക്കള്‍ വാദത്തിനൊത്ത് മറാഠികള്‍ തുള്ളുന്നത് മനസ്സിലാക്കാം. പക്ഷേ ഇങ്ങ് കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലങ്ങോളമിങ്ങോളം ശിവസേനയെന്നും പറഞ്ഞ് കുറിയും തൊട്ട് നെഞ്ചും വിരിച്ച് നടക്കാന്‍ ചെറുപ്പക്കാരുണ്ടെന്നതാണതിശയം. <br /><br />വെടിവയ്പും ബോംബുസ്ഫോടനവുമൊക്കെയായി നാട്ടിലാരും തിരിഞ്ഞുനോക്കാത്ത അവസ്ഥയില്‍ പാഡും ഗ്ലൌസുമൊക്കെ അഴിച്ചുവെച്ച് സുഖമായുറങ്ങുകയായിരുന്ന പാക്കിസ്ഥാനി കളിക്കാരെ വിളിച്ചുണര്‍ത്തി ഇവിടെ കൊണ്ടുവന്ന് ലേലംതീരുംവരെ നിര്‍ത്തിയിട്ട് ഒടുവില്‍ അത്താഴമില്ലെന്ന് പറഞ്ഞ ഐപിഎല്‍ നടപടി ശരിയായില്ലെന്ന് പ്രസ്താവിച്ച ഷാരൂഖ് ഖാനാണ് താക്കറെ ത്രയത്തെ അടുത്തിടെ ചൊടിപ്പിച്ച മറ്റൊരാള്‍. സംഗതി ന്യായമായാലും അന്യായമായാലും പാക്കിസ്ഥാനെ അനുകൂലിച്ച് ഒരു വാക്കുരിയാടുന്നത് ദേശാഭിമാനികള്‍ക്ക് ചേര്‍ന്നതല്ല എന്ന് ശഠിക്കുന്ന ത്രിമൂര്‍ത്തികള്‍ക്കും ഭൂതഗണങ്ങള്‍ക്കും വിറളി പിടിച്ചത് സ്വാഭാവികം. പ്രത്യേകിച്ച് പറഞ്ഞത് ഒരു മുസല്മാന് കൂടിയാവുമ്പോള്‍. ഉടന്‍ വന്നു കിംഗ്ഖാനെ തേടി <a href="http://beta.thehindu.com/news/states/other-states/article101881.ece">രാജ്യദ്രോഹി പട്ടം</a>. തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഷാരൂഖ് ആവര്‍ത്തിച്ചിട്ടും ‘മൈ നെയിം ഈസ് ഖാന്റ്റെ’ പ്രദര്‍ശനം തടയുന്നതില്‍നിന്ന് പക്ഷേ സേന പിന്മാറി. ഇറ്റലിക്കാരിയുടെയും യുവരാജാവിന്റെയും ബലത്തില്‍ നീ സിനിമ കാണിച്ചോ, ഒന്നുമില്ലാത്ത കാര്യത്തിന് ഭൂതഗണങ്ങള്‍ എന്തിന് ചോര ചിന്തണം, ജയിലില്‍ കിടക്കണം എന്നൊക്കെ പറഞ്ഞുകൊണ്ടാണ് പിന്മാറ്റമെങ്കിലും ‘പല്ലിന്‍ശൌര്യം പണ്ടേപോലെ’ ഫലിക്കാത്തതാണെന്നും, അല്ല പണത്തിന് മീതെ സേനയും പറക്കാത്തതാണെന്നും ഒക്കെ കേള്‍ക്കുന്നുണ്ട് ചില അടുക്കളവര്‍ത്തമാനങ്ങള്‍. <br /><br />കാര്യങ്ങളെന്തുതന്നെയായാലും ഇന്ത്യയിലെന്നു മാത്രമല്ല, ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം കാണാനാഗ്രഹിക്കുന്ന ഒരു ഇന്ത്യാ-പാക് പരമ്പരയോ ഇന്ത്യ-ഓസീസ് പരമ്പരയോ നമ്മുടെ മണ്ണില്‍ വെച്ച് നടക്കണമെങ്കില്‍ ശിവന് കോവിലായ ശിവന് കോവില്‍ മുഴുവന്‍ കയറിയിറങ്ങി ഭൂതഗണങ്ങളെ പ്രീതിപ്പെടുത്താനായി നേര്‍ച്ചയിട്ട് നോമ്പ് നോല്‍ക്കേണ്ടിവരും നമ്മള്. ശംഭോ മഹാദേവ!!!secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com5tag:blogger.com,1999:blog-7896328951346064176.post-11271297310497260442010-01-29T19:21:00.001+04:002010-03-04T20:29:31.420+04:00ഇഷ്ടമല്ലാത്ത ഫെമിനിസ്റ്റ് തൊട്ടതെല്ലാം കുറ്റം: ഭാഗം രണ്ട്ലോകത്തെ മിക്ക സാമൂഹ്യസ്ഥാപനങ്ങളും പിതൃകേന്ദ്രീകൃതമായ ഒരധികാരവ്യവസ്ഥയുടെ സൃഷ്ടികളായതുകൊണ്ടു തന്നെ അയഥാസ്ഥിതികങ്ങളായ ചിന്താപദ്ധതികളെയും പ്രസ്ഥാനങ്ങളെയുമൊക്കെ അവയും അവയുടെ വക്താക്കളും എന്നും എതിര്‍ത്തിട്ടേയുള്ളൂ. മുന്‍കാലങ്ങളില്‍ ഈ എതിര്‍പ്പ് പ്രത്യക്ഷമായിരുന്നുവെങ്കില്‍ മാനവികതാപ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവം മൂല്ല്യബോധത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് ശേഷം ഇന്നത് പരോക്ഷമാവാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. ഫെമിനിസ്റ്റ്, ദളിത,പരിസ്ഥിതി ഉള്‍പ്പെടെയുള്ള പുരോഗമനപ്രസ്ഥാനങ്ങളെ ചെറുത്തുതോല്പിക്കാന് യാഥാസ്ഥിതികര്‍ ഇന്ന് കണ്ടെത്തുന്ന വഴികള്‍ അതുകൊണ്ടുതന്നെ ചുഴിഞ്ഞുനോക്കാതെ കണ്ണില്‍ പെടാത്തത്ര പരോക്ഷമാണ്. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ പുരുഷമേധാവിത്വവാദികള്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളെ പരിശോധിച്ചാല്‍ മതി ഇതു മനസ്സിലാക്കാന്‍. <br /><br />മാനവികതയിലൂന്നിയുള്ള സമത്വമെന്ന ആശയത്തെ നേരിട്ടെതിര്‍ക്കുക വര്‍ത്തമാനസാംസ്കാരിക സാഹചര്യങ്ങളില്‍ അത്ര എളുപ്പമാവില്ല. അതുകൊണ്ട് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ കാര്യത്തില്‍ അവര്‍ അവലംബിക്കുന്ന മാര്‍ഗം അവ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു ആശയങ്ങളുമായോ മൂല്ല്യങ്ങളുമായോ പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളെ അവയുമായി കൂട്ടിക്കെട്ടി അതിന് തങ്ങളുടേതായ ഒരു നിര്‍വചനമുണ്ടാക്കുകയും അതിനെ പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കുകയും ചെയ്യുകയെന്നതാണ്. നായകന്റെയും നായികയുടെയും ജീവിതത്തില്‍ സംഭവിച്ച ചെറിയ ചില സൌന്ദര്യപിണക്കങ്ങളിലേക്ക് തോളറ്റം വെട്ടിയ മുടിയും ലിപ്സ്റ്റിക്കും മൂക്കറ്റം പൊങ്ങച്ചവുമായി കയറിവന്ന് രണ്ടിനെയും രണ്ട് വഴിക്കാക്കാന്‍ പാടുപെടുന്നവരാണ് നമ്മുടെ ജനപ്രിയസിനിമകള്‍ മുന്നോട്ടുവെക്കുന്ന ഫെമിനിസ്റ്റുകള്‍. വളര്‍ത്തുദോഷം കൊണ്ടോ വ്യക്തിഗത അനുഭവങ്ങള്‍ കൊണ്ടോ ഒക്കെ പുരുഷവിദ്വേഷികളായി മാറിയ എത്ര ഫെമിനിസ്റ്റുകളാണ് നായകന്റെ കൈവീശിയുള്ള ഒരൊറ്റയടികൊണ്ട് ‘സാരിയുടുക്കുന്ന’ ഉത്തമകുടുംബിനികളായിട്ടുള്ളത്, നമ്മുടെ ജനപ്രിയസാഹിത്യത്തിലും സിനിമയിലും! ഇത്തരം വികലമായ വീക്ഷണങ്ങള്‍ തന്നെ നമ്മുടെ സാംസ്കാരികനായകന്മാരും ‘ശാസ്ത്രജ്ഞന്മാ’രും ഒക്കെ ഏറ്റെടുക്കുന്നതോടെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയാവുന്നു. അതിനൊരുദാഹരണമാണ് ശാസ്ത്രവിരുദ്ധമായ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലോകപുരോഗതിക്കുതന്നെ വെല്ലുവിളിയുയര്‍ത്തുന്ന, അതുകൊണ്ടുതന്നെ ശാസ്ത്രബോധവും പുരോഗമനേച്ഛയുമുള്ള ഏവരും പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കേണ്ടുന്ന ഒന്നാണ് ഫെമിനിസം എന്ന നിലക്കുള്ള ബ്രൈറ്റിന്റെ <a href="http://russelsteapot.blogspot.com/2010/01/blog-post_25.html">ലേഖനം</a>. <br /><br />ലോകത്തെമ്പാടുനിന്നും ഉയര്‍ന്നുവന്ന നൂറുകണക്കിന് ധിഷണാശാലികളുടെ പിന്തുണയും ആശിര്‍വാദവുമുണ്ടായിരുന്ന ഒരു സാമൂഹ്യപ്രസ്ഥാനത്തെയാണ് അതുയര്‍ന്നുവന്ന സാമൂഹ്യപശ്ചാത്തലവും ഇന്നും നിലനില്‍ക്കുന്ന അതിന്റെ പ്രസക്തിയും ഒന്നും പരിഗണിക്കാതെ തനിക്കാവശ്യമുള്ള ചില ഘടകങ്ങളെ മാത്രം അടര്‍ത്തിയെടുത്തുകൊണ്ട് ഇദ്ദേഹം അടച്ചാക്ഷേപിക്കുന്നത്. ലേഖകന്‍ പരിപൂര്‍ണ്ണ ആധികാരികതയോടെ തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഫെമിനിസ്റ്റ് ധാരകളെ മുഴുവന്‍ രണ്ടായി തിരിക്കുന്നു. ഒന്ന് ഇക്വിറ്റി ഫെമിനിസം, രണ്ട് ജെന്‍ഡര്‍ ഫെമിനിസം. സ്ത്രീപീഢനത്തിനെതിരായി രൂപം കൊണ്ട ഫെഡറല്‍ നിയമങ്ങളെ പോലും വിമര്‍ശിക്കാന്‍ പോന്നവിധം മൂത്ത ഒരു ആന്റി ഫെമിനിസ്റ്റെന്ന നിലക്ക് പ്രശസ്തയായ അമേരിക്കക്കാരി ക്രിസ്റ്റീന ഹോഫ് സൊമേഴ്സ് തന്റെ നാട്ടിലെ രണ്ടാം വേവ് ഫെമിനിസത്തെ അടച്ചാക്ഷേപിച്ചുകൊണ്ട് എഴുതിയ ‘ഹു സ്റ്റോള്‍ ഫെമിനിസം?’ എന്ന പുസ്തകത്തിലൂടെ മുന്നോട്ടുവെക്കുന്നതാണ് ഈ വര്‍ഗീകരണം എന്നോര്‍ക്കണം. സ്വന്തം ഉദ്ദേശത്തിന് ഉതകുന്നത് എന്ന നിലയിലല്ലാതെ മറ്റൊരുവിധത്തിലും വസ്തുനിഷ്ഠമെന്ന് അവകാശപ്പെടാനാവാത്തതാണ് ഈ തരംതിരിവ് എന്നറിയാന്‍ ഒരുപാടൊന്നും തല പുകയ്ക്കേണ്ടതില്ല. ലിബറല്‍ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളിലൂന്നിക്കൊണ്ട് നിയമത്തിന്റെയും പൌരാവകാശത്തിന്റെയും കാര്യത്തില്‍ ലിംഗതുല്ല്യത ലക്ഷ്യംവെക്കുന്ന പ്രത്യയശാസ്ത്രങ്ങളെയൊക്കെ ചേര്‍ത്ത് ഇക്വിറ്റി ഫെമിനിസമെന്ന് നിര്‍വചിക്കുന്ന അവര്‍ ജെന്‍ഡര്‍ ഫെമിനിസത്തെ പുരുഷവിദ്വേഷവും സ്ത്രീകേന്ദ്രീകരണവുമായി തുലനപ്പെടുത്തുന്നു. എന്നാല്‍ ഇതില്‍ രണ്ടിലും പെടുത്താനാവാത്ത നിരവധി ഫെമിനിസ്റ്റ് വിഭാഗങ്ങളുമുണ്ട്. ഒരുപോലെ ചൂഷണംചെയ്യപ്പെടുന്ന സ്ത്രീക്കും പരിസ്ഥിതിക്കുമിടയില്‍ ഉര്‍വരത പോലുള്ള ഘടകങ്ങളെ മുന്‍നിര്‍ത്തി സമാനതകള്‍ കണ്ടെത്തുന്ന ഇക്കോഫെമിനിസവും, വര്‍ണ്ണവിവേചനവും ലിംഗവിവേചനവും പരസ്പരബന്ധികളാണെന്നും ആദ്യത്തേത് ഇല്ലാതാവാതെ രണ്ടാമത്തേതിന് പരിഹാരം കണ്ടെത്താനാവില്ലെന്നും വാദിക്കുന്ന ബ്ലാക്ക് ഫെമിനിസവും കേവലം സ്ത്രീകേന്ദ്രീകരണത്തിന്റെതോ ലിംഗതുല്യതയുടെതോ മാത്രമായ പ്രത്യയശാസ്ത്രങ്ങളല്ല മുന്നോട്ടുവെക്കുന്നത്. പോസ്റ്റ് കൊളോണിയല്‍ ലോകത്ത് സാമ്രാജ്യത്വം നടത്തുന്ന അധിനിവേശങ്ങളെ പിതൃകേന്ദ്രീകൃതമായ ഒരു അധികാരക്രമം സ്ത്രീകളുടെ അവകാശങ്ങളുടെമേല്‍ നടത്തുന്ന കടന്നുകയറ്റങ്ങളുമായി കൂട്ടിവായിക്കുന്ന പോസ്റ്റ് കൊളോണിയല്‍ ഫെമിനിസത്തെയും മേല്പറഞ്ഞ തരംതിരിവില്‍ പെടുത്താനാവില്ല.<br /><br />ഒരു പരിഷ്കൃതരാജ്യമെന്ന നിലയില്‍ അമേരിക്കയില്‍ നിലനില്‍ക്കുന്ന സവിശേഷസാഹചര്യങ്ങളെ അഭിസംബോധന ചെയ്യുന്നവയാണ് സൊമേഴ്സിന്റെ വാദങ്ങള്‍ ഏതാണ്ട് എല്ലാം തന്നെയും. അവയെ മുന്‍നിര്‍ത്തിയാണ് ഇന്ത്യയിലെയുള്‍പ്പെടെയുള്ള ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെല്ലാം നേരെ ബ്രൈറ്റ് വാളുയര്‍ത്തുന്നത്. ഫെമിനിസത്തെ മുഴുവന്‍ അടിച്ചുതകര്‍ക്കാനുള്ള വ്യഗ്രതക്കിടയില്‍ വസ്തുതാപരമായ പല പിഴവുകളും പറ്റിയിട്ടുണ്ട് ഇദ്ദേഹത്തിന്. ഈ വാചകം നോക്കുക: ‘ഫെമിനിസത്തില്‍ പ്രധാനമായും രണ്ടു ധാരകളുണ്ട്.(1) Equity feminism.(2) Gender feminism.രണ്ടാമത്തേതിന് Difference feminism എന്ന പേരില്‍ കൂടുതല്‍ കടുത്ത മറ്റൊരു ചെറു ശാഖയുമുണ്ട്.’ സ്ത്രീസഹജമായ കരുണ, ആര്‍ദ്രത, മാതൃത്വം തുടങ്ങിയ സവിശേഷതകളെയും ഗൃഹഭരണം,കുട്ടികളെ വളര്‍ത്തല്‍ തുടങ്ങി സ്ത്രീകള്‍ക്കായി മാറ്റിവെക്കപ്പെട്ട ജോലികളെയും മൂല്യവത്തായി കാണണമെന്ന് വാദിക്കുന്ന ഡിഫറന്‍സ് ഫെമിനിസ്റ്റുകള്‍ സ്ത്രീയും പുരുഷരും തുല്യരാണെന്ന ഒരു വാദമേ മുന്നോട്ടുവെക്കുന്നില്ല. ബ്രൈറ്റ് ഉദ്ദേശിക്കുന്ന ‘തീവ്രവാദികള്‍’ സെപറേറ്റിസ്റ്റുകള്‍ എന്നറിയപ്പെടുന്ന ഒരു ചെറുവിഭാഗമാണ്. സെക്കന്റ് വേവ് ഫെമിനിസം എന്നുവച്ചാല്‍ ജെന്‍ഡര്‍ ഫെമിനിസമാണെന്ന വാദവും വസ്തുതാപരമായി തെറ്റാണ്, അത് മുന്‍പ് വിശദമാക്കിയിട്ടുണ്ട്. മുട്ടിന് മുട്ടിന് ശാസ്ത്രം ശാസ്ത്രമെന്ന് ഉരുക്കഴിക്കുന്ന ബ്രൈറ്റ് എത്ര വസ്തുതാവിരുദ്ധമായ ഒരു വര്‍ഗീകരണത്തെയാണ് തന്റെ ലേഖനത്തിന് ആധാരമാക്കിയതെന്ന് നോക്കുക! <br /><br />ലോകത്തെല്ലായിടത്തുമെന്നപോലെ ഇന്ത്യയിലും ഫെമിനിസം എന്ന പദത്തിന്റെ ആവിര്‍ഭാവത്തിനും എത്രയോ മുന്‍പ് തന്നെ സ്ത്രീകളുടെ സാമൂഹ്യമായ പിന്നോക്കാവസ്ഥയും, അവര്‍ അനുഭവിച്ചുകൊണ്ടിരുന്ന ചൂഷണങ്ങളും നീതിനിഷേധവും കണ്ടറിഞ്ഞ മാനവികതാവാദികള്‍ അവരുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവച്ചിരുന്നു. സതി,ശൈശവ വിവാഹം,വിധവാവിവാഹനിഷേധം തുടങ്ങിയ സാമുഹിക ദുരാചാരങ്ങള്‍ക്കെതിരേ നടന്ന സമരങ്ങള്‍ ഇതില്‍ പെടുന്നു. ഗാന്ധിജിയടക്കമുള്ള ദേശീയ നേതാക്കള്‍ സ്ത്രീകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരായിരുന്നു. അവരുടെ ശ്രമങ്ങളുടെ ഭാഗമായി ദേശീയപ്രസ്ഥാനത്തിലേയ്ക്ക് നിരവധി സ്ത്രീകള്‍ കടന്നുവരികയുണ്ടായി. സരോജിനി നായിഡുവിനെപ്പോലുള്ളവര്‍ അത്തരം ഒരു ബോധം സ്ത്രീസമൂഹത്തിലുണ്ടാക്കുന്നതില്‍ വഹിച്ച പങ്ക് നിസ്സീമമാണ്. കേരളത്തിലെ സാഹചര്യങ്ങളും വ്യത്യസ്ഥമായിരുന്നില്ല.സമൂഹത്തിന്റെ മുകള്‍തട്ടിലുള്ള സ്ത്രീകള്‍ക്ക് പോലും വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. മനകളുടെയും, ഇല്ലങ്ങളുടെയും അകത്തളങ്ങളിലും, മറക്കുടയ്ക്കുള്ളിലുമായി ശ്വാസം മുട്ടി കഴിഞ്ഞിരുന്ന നമ്പൂതിരി സ്ത്രീകളെ വീ.ടീ യുടെയും മറ്റും രചനകളില്‍ കാണാം. സ്മാര്‍ത്തവിചാരം പോലെയുള്ള കൊടിയ നീതിനിഷേധങ്ങളുടെ ചരിത്രം മറക്കാനാവാത്തത്ര അടുത്താണ്. മരുമക്കത്തായവ്യവസ്ഥ വഴി താരതമ്യേനെ ചില പരിരക്ഷകള്‍ ലഭിച്ചിരുന്നെങ്കിലും നായര്‍ സ്ത്രീകളുടെ കാര്യവും ഏറെയൊന്നും മെച്ചമായിരുന്നില്ല. അവര്‍ണ്ണരായ സ്ത്രീകളുടെ അവസ്ഥയാവട്ടെ, മാറുമറയ്ക്കാനായി പോലും സമരം നടത്തേണ്ടുന്നത്ര ദയനീയമായിരുന്നു. <br /><br />നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് സ്ത്രീ,ദളിത് അനുകൂലമായ ഒരു സമൂഹമനസ്സ് രൂപപ്പെടുത്തുന്നതില്‍ ഒരു പരിധിവരെ വിജയിക്കാനായെങ്കിലും പ്രശ്നങ്ങള്‍ പിന്നെയും ബാക്കിനിന്നു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ തനത് സ്വഭാവമുള്ളവയാണെന്നും അതിന്റെ പരിഹാരത്തിന് നിലവിലുള്ള സാമൂഹ്യ പുരോഗമന പ്രസ്ഥാനങ്ങള്‍ മാത്രം പോരാ എന്നുമുള്ള തിരിച്ചറിവ് ഇവിടെ രൂപപ്പെടുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിലാണ്. ഗാര്‍ഹിക പീഡനങ്ങളും, അപകടമെന്ന വ്യാജേനെയുള്ള കൊലപാതകങ്ങളും തൊട്ട് പെണ്‍ഭ്രൂണഹത്യയുള്‍പ്പെടെ നിരവധി ഉപോല്‍പ്പന്നങ്ങളെ സൃഷ്ടിച്ചു, സ്ത്രീധനസമ്പ്രദായമെന്ന സാമൂഹ്യതിന്മ. മാറിയ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളില്‍ നല്ലൊരു ശതമാനം സ്ത്രീകള്‍ക്കും ഗൃഹഭരണത്തില്‍ ഒതുങ്ങിനില്ക്കാതെ തൊഴില്‍ മേഖലയിലേയ്ക്ക് പ്രവേശിക്കേണ്ടിവന്നതോടെ അത് പുതിയ പ്രശ്നങ്ങളുണ്ടാക്കി. പുരുഷനെ മാത്രം മുന്നില്‍ക്കണ്ട് നിര്‍മ്മിക്കപ്പെട്ട തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പ്രാഥമികാവശ്യങ്ങള്‍ പോലും അവഗണിക്കപ്പെട്ടു. തുല്യജോലിക്ക് തുല്യവേദനമെന്ന അടിസ്ഥാനാവശ്യം ഇന്നും മിക്ക തൊഴില്‍ മേഖലകളിലും നിഷേധിക്കപ്പെടുന്നു. സ്വന്തം വീടുതൊട്ട് തൊഴിലിടങ്ങളടക്കമുള്ള പൊതുസ്ഥലങ്ങളില്‍ വരെ സ്ത്രീ മാനസികമായും ശാരീരികമായും പലപ്പോഴും ലൈംഗികമായും പീഢനങ്ങള്‍ക്ക് വിധേയയാവേണ്ടിവരുന്നതുള്‍പ്പെടെയുള്ള ഇത്തരം വിവിധ പ്രശ്നങ്ങളെയാണ് കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇന്ന് അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാതെ പുരുഷവിരോധത്തിന്റെയോ സ്വവര്‍ഗരതിയുടെയോ പെണ്മാത്ര ഇടങ്ങളുടെയോ പ്രത്യയശാസ്ത്രമല്ല. മറിച്ചുള്ള പ്രചരണങ്ങള്‍ വസ്തുതാവിരുദ്ധങ്ങളും ഒരു സാമൂഹ്യപ്രസ്ഥാനത്തെ തകര്‍ക്കാനായി മാത്രം കെട്ടിച്ചമയ്ക്കപ്പെട്ടവയുമാണ്. <br /><br />ഈ പറഞ്ഞ മിക്ക വാദങ്ങളെയും ബ്രൈറ്റും അംഗീകരിക്കുന്നുണ്ട്. അതേ സമയം ശാസ്ത്രത്തിനുവേണ്ടിയാണ് എന്ന വ്യാജേന ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെ അടച്ചാക്ഷേപിക്കയും ചെയ്യുന്നു. അമേരിക്കയിലെ സെപ്പറേറ്റിസ്റ്റുകളുടെ വാദങ്ങളെ അടിസ്ഥാനമാക്കി കേരളത്തിലെ സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളേയും അവയെ അനുകൂലിക്കുന്നവരേയും ആക്രമിക്കുന്നതിന്റെ യുക്തി വിചിത്രമെന്നേ പറയേണ്ടു. റിവേഴ്സ് ഗിയറില്‍ വന്ന പോസ്റ്റിലെ പിതൃകേന്ദ്രീകൃതമായ ഒരു സമൂഹം സ്ത്രീസഹജമെന്ന് കല്പിച്ചുകൊടുത്ത പെരുമാറ്റഘടനകളുടെ ആകെത്തുകയാണ് ഫെമിനിന്‍ എന്ന നിര്‍വചനമാണ് ശാസ്ത്രവിരുദ്ധമെന്ന നിലയ്ക്ക് ബ്രൈറ്റിനെ ചൊടിപ്പിക്കുന്നത്. സാരിയുടുക്കാത്തവളും, നിലത്ത് നോക്കി നഖംകൊണ്ട് കളമെഴുതാതെ മുഖത്തുനോക്കി സംസാരിക്കുന്നവളും, കുടുംബത്തിലെയും പൊതുസമൂഹത്തിലേയും പ്രശ്നങ്ങളില്‍ ഇടപെടുകയും സ്വന്തം അഭിപ്രായം പറയുകയും ചെയ്യുന്നവളുമായ സ്ത്രീക്ക് ‘സ്ത്രീത്വമില്ല’ എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ ജീവിക്കുമ്പൊഴും ഫെമിനിന്‍ എന്ന പദത്തെ ജീവശാസ്ത്രം വച്ചേ നിര്‍വചിക്കാവൂ എന്ന് ഒരാള്‍ക്ക് വേണമെങ്കില്‍ പറയാം, അങ്ങനെ വിശ്വസിക്കാം, പക്ഷേ അതുമാത്രമാണ് ശരി എന്ന വാദം എല്ലായിടത്തും വിലപ്പോകില്ലെന്ന് മാത്രം. കേംബ്രിഡ്ജ് അഡ്വാസ്ഡ് ലേണേര്സ് ഡിക്ഷ്ണറിയില് ഫെമിനിന്‍ എന്ന പദത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക: 'acting or having qualities which are traditionally considered to be suitable for a woman'. ഇനി നിഘണ്ടു തന്നെ ശാസ്ത്രവിരുദ്ധമാണോ എന്തോ! <br /><br />ഉത്തരാധുനികചിന്താപദ്ധതികളുടെ ഒരു ഭാഗമാണ് ശാസ്ത്രത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ, ചരിത്രത്തിന്റെ തന്നെയും നിരാസം. ഒരു നവസാമൂഹ്യപ്രസ്ഥാനമെന്ന നിലക്ക് അതിനോടൊത്ത് പ്രവര്‍ത്തിക്കുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനവും ചിലയിടങ്ങളില്‍ ശാസ്ത്രത്തെയും പ്രത്യയശാസ്ത്രത്തെയുമൊക്കെ നിഷേധിക്കുന്നുണ്ട്. അതിന് അവര്‍ക്ക് അവരുടേതായ ന്യായീകരണങ്ങളുമുണ്ട്. അവയിലൊന്ന് പോലും പരിശോധിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യാതെ ഫെമിനിസ്റ്റ് പ്രസ്ഥാനം മുഴുവന്‍ ശാസ്ത്രവിരുദ്ധമാണെന്ന് കാടടച്ച് വെടിവെക്കുന്നത് കാണുമ്പോള്‍ ചില മെയില്‍ ഷോവനിസ്റ്റുകള്‍ക്കൊഴിച്ച് മറ്റെല്ലാവര്‍ക്കും ചിരിയേ വരൂ. പ്രത്യേകിച്ചും അതിനദ്ദേഹം ഉപകരണമാക്കുന്ന ഇവല്യൂഷണറി സൈക്കോളജിയുടെ ആധികാരികത തന്നെ ശാസ്ത്രലോകത്ത് പരക്കെ ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തില്‍.<br /><br />ഫെമിനിസം വിമര്‍ശനങ്ങള്‍ക്ക് അതീതരാണെന്നൊന്നും ആരും വാദിക്കുന്നില്ല. മറ്റേതൊരു സാമൂഹ്യപ്രസ്ഥാനത്തിലുമെന്ന പോലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലേക്കും നിക്ഷിപ്തതാല്പര്യങ്ങള് മുന്‍ നിര്‍ത്തി കടന്നുവരുന്ന സെക്റ്റുകള് ഉണ്ടെന്നത് നിഷേധിക്കുന്നുമില്ല. അരാഷ്ട്രീയത ഉള്‍പ്പെടെയുള്ള എല്ലാ തനത് മധ്യവര്‍ഗസ്വഭാവങ്ങളും പേറുന്ന, ഹിന്ദുത്വവാദം പോലുള്ള മനുഷ്യവിരുദ്ധസിദ്ധാന്തങ്ങളെപ്പോലും പിന്തുണക്കുന്ന പല വിഭാഗങ്ങളും തങ്ങളുടെ താല്പര്യങ്ങള് ഹനിക്കപ്പെടുമ്പോള്‍ മാത്രം ഫെമിനിസ്റ്റായിതീരുന്നത് പിങ്ക് ജെട്ടി പോലുള്ള സമരങ്ങളില്‍ നാം കാണുന്നുണ്ട്. ഒരു പ്രശ്നാധിഷ്ഠിതനിലപാടെന്ന നിലയ്ക്ക് പിങ്ക് ജെട്ടി സമരത്ത പിന്തുണയ്ക്കുമ്പോഴും ഇത്തരം വിഭാഗങ്ങളുടെ രാഷ്ട്രീയം മുഖ്യധാരാ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെതില്‍നിന്ന് വ്യത്യസ്തമാണെന്ന് തിരിച്ചറിയുന്നുമുണ്ട്. പക്ഷേ ഇത്തരം ചെറു ഗ്രൂപ്പുകളുടെയും അവരുടെ പ്രവര്‍ത്തനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും അടിസ്ഥാനത്തിലല്ല ലോകത്തെമ്പാടും വേരുകളുള്ള ബൃഹത്തായ ഒരു മാനവികതാപ്രസ്ഥാനത്തെ വിലയിരുത്തേണ്ടത്. ഏതൊരു വിമര്‍ശനവും ഉണ്ടാവേണ്ടത് പ്രസ്തുതവിഷയെത്തെക്കുറിച്ചുള്ള സമഗ്രമായ പഠനത്തില്‍ നിന്നാവണം. അല്ലാതെ മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ എന്തിനെയെങ്കിലുമൊക്കെ അടര്‍ത്തിയെടുത്തുകൊണ്ട് നടത്തപ്പെടുന്ന കസര്‍ത്തുകള്‍ക്ക് കേവലം പല പോക്കലിന്റെ വില മാത്രമെ ഉണ്ടാവൂ. ബ്രൈറ്റിന്റെ ലേഖനത്തില്‍ ഉടനീളം നിലനില്‍ക്കുന്ന ഔദ്ധത്യവും ഭാഷാപ്രയോഗങ്ങളിലെ ആക്രമണോത്സുകതയും പ്രതിപക്ഷബഹുമാനമില്ലായ്മയും ഇതിന് അടിവരയിടുന്നു. ഫെമിനിസമെന്ന പ്രസ്ഥാനത്തൊടെന്നല്ല, അതിനനുകൂലമായി സംസാരിക്കുകയോ നിലപാടെടുക്കുകയോ ചെയ്യുന്നവരോടൊക്കെയും പരമപുച്ഛവും ശത്രുതയും വിളിച്ചോതുന്നു എന്നല്ലാതെ ധനാത്മകമായ ഒന്നും മുന്നോട്ടുവെക്കുന്നില്ല ഇദ്ദേഹത്തിന്റെ ലേഖനം. അറിവും അവബോധവും രണ്ടും രണ്ടാണ്. അവബോധമില്ലാത്ത അറിവ് ഒരു വ്യക്തിഗതാലങ്കാരമെന്ന നിലയില്‍ കവിഞ്ഞ് സാമൂഹ്യമായി നിഷ്ഫലമായിരിക്കുമെന്ന് മാത്രമല്ല, പലപ്പോഴും അത് ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യും. <br /><br />ഒരു സാമൂഹ്യപ്രസ്ഥാനത്തെ അതിന്റെ സാമൂഹ്യവും ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി ജീവശാസ്ത്രവും ഇവല്യൂഷനറി സൈക്കോളജിയുമൊക്കെ കൂട്ടിക്കലര്‍ത്തി അലക്കുന്നതിനുപിന്നില്‍ ഒരു അജണ്ടയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. DHRM എന്ന സംഘടനയുടെ പേരില്‍ ആരോ ചിലര്‍ വെറുതെ നടന്നുപോയൊരാളെ വെട്ടിക്കൊന്നു എന്നതുകൊണ്ട് ദളിത് പ്രസ്ഥാനങ്ങള്‍ മുഴുവന്‍ വഴിയെ പോകുന്ന മനുഷ്യരെ വെട്ടിക്കൊല്ലാന്‍ നടക്കുന്നവരാണെന്ന് പ്രചരിപ്പിക്കും പോലെ, ഒരു തടിയന്റവിട നസീറും ഷഫാസും, കൂട്ടാളികളും ചേര്‍ന്ന് നടത്തിയ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ എല്ലാ മുസ്ലിംകളും രാജ്യദ്രോഹികളാണെന്ന് പ്രചരിപ്പിക്കും പോലെ ഒരു അജണ്ട.<br /><strong></strong>secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com5tag:blogger.com,1999:blog-7896328951346064176.post-3390661224599933582010-01-28T18:17:00.001+04:002010-03-04T20:29:02.390+04:00ഇഷ്ടമല്ലാത്ത ഫെമിനിസ്റ്റ് തൊട്ടതെല്ലാം കുറ്റം: ഭാഗം ഒന്ന്‘പാന്റ് ഇക്വാളിറ്റി:ഒരു അഴീക്കോടന്‍ തമാശ’എന്ന പോസ്റ്റില്‍ കമന്റിട്ട ചിത്രകാരന്, ജോക്കര്‍ തുടങ്ങിയവര്‍ തന്ന ലിങ്കിലൂടെ ബ്രൈറ്റ് എന്ന ബ്ലോഗിലെത്താനിടയായി. ഫെമിനിസം ശാസ്ത്രത്തിന്റെ നിരാസമാണെന്നും അത് മനസ്സിലാക്കാതെ കുറെ ‘യൂസ്ഫുള്‍ ഇഡിയട്സ്’ ബ്ലൊഗില്‍ ലേഖനങ്ങള്‍ എഴുതി നിറയ്ക്കുന്നുവെന്നും ഒക്കെ ധാര്‍മികരോഷം കൊള്ളുന്നുണ്ടായിരുന്നു ആ പോസ്റ്റ്. അത്തരം ലേഖനങ്ങളുടെ കൂട്ടത്തിലൊന്നായി ലിങ്ക് സഹിതം റിവേഴ്സ് ഗിയറില്‍ വന്ന മേല്പറഞ്ഞ ലേഖനവും പരാമര്‍ശിക്കപ്പെട്ടു കണ്ടു. ഫെമിനിസമെന്നാല്‍ തോളറ്റം മുടിവെട്ടി പാന്റും ഉടുപ്പും ധരിച്ച് നടക്കുന്ന ചില കൊച്ചമ്മമാര് ചൊവ്വയില്‍നിന്നെങ്ങാന്‍ കണ്ടെടുത്ത് കൊണ്ടുവന്ന് ഇവിടെ വച്ചലക്കുന്ന എന്തോ അസംബന്ധമാണെന്നും ആണായി പിറന്നവനൊക്കെ ഇതിനെ എതിര്‍ക്കാനും ഇവളുമാരെ ‘നിലയ്ക്ക്’നിര്‍ത്താനും ബാധ്യതപ്പെട്ടവരാണെന്നും ഉള്ള നിലക്ക് പൊടിപൂരമാകുന്ന ആഘോഷങ്ങളും കൂടി കണ്ടപ്പോള്‍ എങ്ങനെ ഇങ്ങനെയൊരു പ്രസ്ഥാനം ലോകത്തെമ്പാടും രൂപം കൊണ്ടു എന്നതിനെക്കുറിച്ച് തന്നാലാവുംവിധമുള്ള ഒരു എളിയ അന്വേഷണമെങ്കിലും മുന്നോട്ടുവെക്കണമെന്നു തോന്നി. അതിന്റെ ഫലമാണീ പോസ്റ്റ്. ബ്രൈറ്റിന്റെ ലേഖനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും മേല്പറഞ്ഞ പോസ്റ്റിനെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ക്കും ഇതിന്റെ രണ്ടാം ഭാഗത്തില്‍ മറുപടി പറയുന്നതാണ്. <br /><br />ഫെമിനിസം ഒരു സാമൂഹ്യപ്രസ്ഥാനമാണ്. മറ്റേതൊരു വിമോചനപ്രസ്ഥാനത്തെയുമ്പോലെ അത് ഉരുവംകൊള്ളുന്നത് നില്‍നില്പിനും മനുഷ്യാവകാശങ്ങള്‍ക്കുമായുള്ള സമരത്തിന്റെ ഭാഗമായിട്ടാണ്. ആദ്യഫെമിനിസ്റ്റ് രചനയെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന മേരി വൂള്‍സ്റ്റണ്‍ക്രാഫ്റ്റിന്റെ ‘എ വിന്‍ഡിക്കേഷന്‍ ഓഫ് ദ റൈറ്റ്സ് ഓഫ് വുമണി’(1792)ലൂടെ അവര്‍ മുന്നോട്ടുവെക്കുന്നത് പ്രധാനമായും വിദ്യാഭ്യാസ അവകാശമാണ്. സാമുവല്‍ ജോണ്‍സണെപ്പോലുള്ള നിയോക്ലാസിക്കല്‍ എഴുത്തുകാര്‍ അവരെ പരിഹസിച്ചത് സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നതിലുള്ള എതിര്‍പ്പുകൊണ്ടായിരുന്നില്ല, മറിച്ച് നാളതുവരെ മുഖ്യമായും പുരുഷന്റേതു മാത്രമായി കരുതപ്പെട്ടിരുന്ന എഴുത്തെന്ന പ്രവൃത്തിമേഖലയിലേക്ക് സ്ത്രീകളുടെ പരക്കെയുള്ള കടന്നുവരവിന് അത് ഇടയാക്കാം എന്നതുകൊണ്ടായിരുന്നുവെന്നത് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. <br /><br />പത്തൊന്‍പതാം നൂറ്റാണ്ടിലെ ഫെമിനിസ്റ്റ് പ്രവര്‍ത്തകര്‍ മുഖ്യമായും ലക്ഷ്യംവച്ചത് വോട്ട് ചെയ്യാനുള്ള അവകാശത്തെയായിരുന്നു. അക്കാലത്തെ പുരോഗമനവാദികളായ സാമൂഹ്യപ്രവര്‍ത്തകരായിരുന്നു പിന്നീട് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ വക്താക്കളായി മാറിയതെന്നത് ചരിത്രം. അമേരിക്കയിലും മറ്റും അടിമകളുടെ വിമോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നവര്‍ പിന്നീട് തങ്ങളുടെ പ്രവര്‍ത്തനമേഖല സ്ത്രീകളുടെ വിമോചനത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നുവെന്നത് അക്കാലത്തെ സ്ത്രീകളുടെ സാമൂഹ്യാവസ്ഥ എന്തായിരുന്നുവെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ തരുന്നുണ്ട്. ആദ്യകാലഫെമിനിസ്റ്റുകളുടെ കൂട്ടത്തില്പെടുത്താവുന്ന സൂസന് ആന്തണിയെപ്പോലുള്ളവര്‍ക്ക് ഗുരുതുല്യയായിരുന്ന മാര്‍ഗരറ്റ് ഫുള്ളര്‍ സ്ത്രീകളുടെ വോട്ടവകാശത്തിനും തൊഴില്‍, വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും വേണ്ടിയായിരുന്നു വാദിച്ചിരുന്നത്. <br /><br />18 - 19 നൂറ്റാണ്ടുകളില്‍ അമേരിക്കയിലും യൂറോപ്പിലെയും സ്ത്രീകളുടെ പിന്നോക്കാവസ്ഥ വരച്ചുകാട്ടുന്നുണ്ട് അക്കാലത്തെ സാഹിത്യകൃതികള്‍. ജെയ്ന്‍ ഓസ്റ്റന്റെയും എമിലി ബ്രോണ്ടിയുടെയും മറ്റും നോവലുകളില്‍ കാണുന്നതുപോലെ ഉപരി-മധ്യവര്‍ഗങ്ങളില്‍ പെടുന്ന സ്ത്രീകള്‍ പോലും സ്ത്രീവിരുദ്ധ സമൂഹ്യ, സദാചാരനിയമങ്ങളുടെ ഇരകളായിരുന്നു. വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട് ശരീരത്തെ അണിയിച്ചൊരുക്കി കുലീനമെന്ന് സമൂഹം ശഠിക്കുന്ന രീതികളിലേക്ക് പെരുമാറ്റത്തെയും അംഗചലനങ്ങളെയും, എന്തിന് ചിരിയെപ്പോലും ചിട്ടപ്പെടുത്തി ഭര്‍ത്തൃസമ്പാദനമെന്ന ഒറ്റലക്ഷ്യത്തിലേക്ക് മനസ്സിനെയും ശരീരത്തെയും കേന്ദ്രീകരിച്ച് ജീവിക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ പെണ്‍സമൂഹത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട് ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ തന്റെ ‘ദ സബ്ജക്ഷന്‍ ഓഫ് വുമണ്‍’(1861) എന്ന ലേഖനത്തില്‍. വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്ത്രീക്കും പുരുഷനും വ്യത്യസ്തമായ കാഴ്ചപ്പാടുകളും നിയമങ്ങളും സൂക്ഷിക്കുന്ന ഒരു സമൂഹത്തില്‍ ലിംഗനിര്‍മിതി തന്നെ സ്ത്രീവിരുദ്ധമാവുന്നതെങ്ങനെയെന്ന് മില്‍ ഇവിടെ വ്യക്തമാക്കുന്നുണ്ട്. <br /><br />രാഷ്ട്രീയവും സാംസ്കാരികവുമായ അസമത്വങ്ങള്‍ പരസ്പരബന്ധികളാണെന്ന് കണ്ട ഫെമിനിസ്റ്റുകള്‍ സ്ത്രീവിമോചനം എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുന്നത് അറുപതുകളിലാണ്. ഉന്നതവിദ്യാഭ്യാസം നേടിയിട്ടുപോലും സ്ത്രീകളായിപ്പോയി എന്നതുകൊണ്ടുമാത്രം ഗാര്‍ഹികജോലികളിലേക്ക് മാത്രമായി തളച്ചിടപ്പെടുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചകളുടെ മുഖ്യധാരയിലേക്ക് വന്നു. സാമ്പത്തികമായ വ്യതിയാനങ്ങള്‍ സാമൂഹ്യമായ കാഴ്ചപ്പാടുകളെ മാറാന്‍ നിര്‍ബന്ധിതമാക്കിയതോടെ സ്ത്രീകളുടെ തൊഴിലിടങ്ങളിലേക്കുള്ള വരവ് പിന്നീട് സുഗമമായി. അപ്പോഴും സ്ത്രീക്ക് തുല്യത ലഭിച്ചില്ല, തൊഴിലിടത്തിലും വീട്ടിലും. സര്‍ക്കാര്‍ ജോലിയുള്‍പ്പെടെ ചുരുക്കം ചില മേഖലകള്‍ മാറ്റിവച്ചാല്‍ ഇന്നും തുല്യജോലിക്ക് തുല്യവേദനമെന്ന അവകാശം അവര്‍ക്ക് മാത്രം നിഷേധിക്കപ്പെടുന്നു. ഭര്‍ത്താവിനെപ്പോലെ തൊഴിലെടുത്ത് മടങ്ങിവരുന്നവളാണെങ്കിലും സ്ത്രീകളുടെ മാത്രമെന്ന നിലയ്ക്ക് ഗാര്‍ഹികജോലികള്‍ അവള്‍ക്ക് തനിച്ച് നിര്‍വഹിക്കേണ്ടി വരുന്നു. ഇതൊക്കെ സ്വാഭാവികം മാത്രം എന്ന് കണ്ണടച്ചുപിടിച്ചിരുന്ന സമൂഹത്തിന്റെ മുന്നിലേക്ക് ഇത്തരം പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് നിസ്സീമമാണ്. <br /><br />സമഗ്രമായ ഒരു സാമൂഹ്യമാറ്റമൊന്നും കൂടാതെതെന്നെ വ്യക്തിഗതമുന്നേറ്റങ്ങളിലൂടെ പടിപടിയായി തുല്യതയെന്ന ലക്ഷ്യമാര്‍ജ്ജിക്കാമെന്ന് വിശ്വസിക്കുന്ന ലിബറല്‍ ഫെമിനിസ്റ്റുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രാഥമികമായും വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ ലിംഗവ്യത്യാസമില്ലാതുള്ള പ്രവേശനമാണ്. അവര്‍ അവരുടെ വളര്‍ച്ചയെ വിലയിരുത്തുന്നതു തന്നെ ഉന്നത വിദ്യാഭ്യാസ,തൊഴില്‍ മേഖലകളിലുള്ള സ്ത്രീസാന്നിധ്യത്തെ ആസ്പദമാക്കിയാണ്. മുതലാളിത്തവ്യവസ്ഥ തകരുകയും സമ്പത്തും അധികാരവും പുനര്‍വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നതോടെ സ്ത്രീപുരുഷബന്ധങ്ങളിലുള്‍പ്പെടെ സമൂലമായ ഒരു മാറ്റം സാധ്യമാവുമെന്നും അതിലൂടെ ലിംഗവിവേചനമുള്‍പ്പെടെയുള്ള സാമൂഹ്യതിന്മകള് ഒപ്പം ഇല്ലാതാവുമെന്നും വിശ്വസിക്കുന്ന മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റുകളില്‍ നിന്ന് വേറിട്ടുള്ളൊരു വീക്ഷണമാണ് ഗെയില്‍ റൂബിനെപ്പോലുള്ളവര്‍ മുന്നോട്ടുവെക്കുന്നത്. സിമോണ്‍ ദ ബുവ്വെ തന്റെ വിഖ്യാതഗ്രന്ധമായ ‘സെക്കന്റ് സെക്സില്‍’ പറയുന്നതുപോലെ സ്ത്രീ ജനിക്കുകയല്ല, ആയിത്തീരുകയാണ് എന്ന വാദം മുന്നോട്ടുകൊണ്ടുപോവുകയാണ് റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍. പിതൃകേന്ദ്രീകൃതമായ അധികാരവ്യവസ്ഥയെ നിരാകരിക്കുന്ന അവര്‍ ആ അധികാരവ്യവസ്ഥ നിര്‍വചിക്കുന്ന ‘സ്ത്രീ’ എന്നത് ഒരു ജീവശാസ്ത്രനിര്‍മിതിയെന്നതിലപ്പുറം സാമൂഹ്യനിര്‍മിതിയാണ് എന്ന് വാദിക്കുന്നു. ഇവിടെ അവര്‍ നിഷേധിക്കുന്നത് സ്ത്രീയുടെ ജീവശാസ്ത്രപരമായ നിലനില്പിനെയോ സവിശേഷതകളെയോ അല്ല. സ്ത്രീയും പുരുഷനും ഉള്‍പ്പെടെയുള്ള സകലജീവജാലങ്ങള്‍ക്കും ജീവശാസ്ത്രപരമായ ഒരു നിലനില്പുണ്ട്. മനുഷ്യന്റെ കാര്യത്തില്‍ അത് സാമൂഹികവും കൂടിയാണ്. ജീവശാസ്ത്രപരമായ പല അടിസ്ഥാനചോദനകളെയും സാമൂഹിക സദാചാര സംഹിതകള്‍ക്കനുസരിച്ച് അവന് നിയന്ത്രിക്കാനാവുന്നത് അതുകൊണ്ടാണ്. ഇവിടവും കഴിഞ്ഞ് സെപറേറ്റിസ്റ്റ് ഫെമിനിസം പോലുള്ള ചില അപ്രസക്തമാംവണ്ണം ചെറിയ ഗ്രൂപ്പുകളിലെത്തുമ്പോഴാണ് സ്ത്രീപക്ഷവാദം ഒരുതരം മൌലികവാദമായി മാറുന്നത്. പൂര്‍ണ്ണമായും സ്ത്രീകേന്ദ്രീകൃതമായ ഈ പ്രത്യയശാസ്ത്രം മാത്രമാണ് പെണ്മാത്രഇടങ്ങള്‍ക്കും ലൈംഗികതയ്ക്കും ഒക്കെ വേണ്ടി വാദിക്കുന്നത്. <br /><br />ഇത്രയും പറഞ്ഞുവന്നത് തനതായ ചില സാമൂഹ്യസാഹചര്യങ്ങളില്‍നിന്ന് സ്വാഭാവികമായി ഉരുത്തിരിഞ്ഞുവന്ന ഒരു ചെറുത്തുനില്പ് പ്രസ്ഥാനമാണ് ഫെമിനിസവുമെന്ന് സൂചിപ്പിക്കാനാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു പ്രസ്ഥാനത്തെ വിലയിരുത്തേണ്ടതും സമൂഹികമായി തന്നെയാണ്. സ്ത്രീകളോടുള്ള വിവേചനവും ലൈംഗികചൂഷണവുമൊക്കെ സാമൂഹ്യയാഥാര്‍ഥ്യങ്ങളായി നിലനില്‍ക്കുന്ന ഓരോ സമൂഹത്തിലും അതിനു പ്രസക്തിയുമുണ്ട്.secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com6tag:blogger.com,1999:blog-7896328951346064176.post-1997069051152115782010-01-22T00:25:00.001+04:002010-03-04T20:28:37.471+04:00‘പാന്റ് ഇക്വാളിറ്റി’: ഒരു അഴീക്കോടന്‍ തമാശസ്ത്രീകള് ഫെമിനിസ്റ്റാവണ്ട, ഫെമിനിനായാല്‍ മതി പോലും! <br />യാഥാസ്ഥിതികതയുടെ വിഴുപ്പുനാറുന്ന ഇത്തരമൊരു വാചകം ആരെങ്കിലും പ്രസംഗിച്ചുവെന്ന് കേട്ടാല്‍ അതാ അഴീക്കോട് വല്ലതുമായിരിക്കും എന്ന് ഉടന്‍ പ്രതികരിക്കാനാവുംവിധം കേരളത്തിലെ പുരോഗമനമനസ്സുകള്‍ സുകുമാര്‍ അഴീക്കോടെന്ന 'സാംസ്കാരിക'നായകനെ തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ സദാചാരത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ഒക്കെയുള്ള ചര്‍ച്ചകളില്‍ അഴീക്കോടിനെപ്പോലുള്ളവരില്‍നിന്ന് അറുപിന്തിരപ്പന്‍ നിലപാടേ പ്രതീക്ഷിക്കേണ്ടതുള്ളൂവെന്ന് അവര്‍ക്കറിയാം. അപകടം പക്ഷേ ഇവിടെയല്ല; കേരളത്തിലങ്ങോളമിങ്ങോളം ധാരാളം ശ്രോതാക്കളുള്ള ഒരു പ്രഭാഷകനെന്ന നിലക്ക് തലമുതിര്‍ന്ന സാംസ്കാരികനായകനെന്ന വിശേഷണവും പേറി, താളവും ഒഴുക്കുമുള്ള ഭാഷയില്‍ ഇദ്ദേഹം എഴുന്നള്ളിക്കുന്ന എന്തു വിഡ്ഡിത്തവും സാംസ്കാരികഈടുവെയ്പുകളായി കുറെപ്പേരെങ്കിലും ഏറ്റെടുത്തേക്കാമെന്നിടത്താണ്. വില്‍പനസാധ്യതയുള്ള വിവാദങ്ങള്‍ക്കായി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്ന മാധ്യമങ്ങള്‍ ചര്‍ച്ചയും അഭിപ്രായവോട്ടെടുപ്പുമൊക്കെയായി ഇതിനെയാഘോഷിക്കുകയുംകൂടി ചെയ്താല്‍പിന്നെ പറയുകയും വേണ്ട. <br /><br />എന്താണീ ഫെമിനിന്‍? <br />പിതൃകേന്ദ്രീകൃതമായ ഒരു സമൂഹം സ്ത്രീസഹജമെന്ന് കല്പിച്ചുകൊടുത്ത പെരുമാറ്റഘടനകളുടെ ആകെത്തുകയാണത്. വസ്ത്രധാരണത്തിലും വര്‍ത്തമാനത്തിലുമൊക്കെ ഒരു സ്ത്രീ എന്തായിരിക്കണമെന്നതിനെക്കുറിച്ച് അതിന് അനിഷേധ്യമായ ധാരണകളുണ്ട്. വൈകാരികവും ചിന്താപരവും ബൌദ്ധികവുമായിട്ടുള്ള അവളുടെ അസ്തിത്വത്തെതന്നെ അത് മുന്‍ കൂര് നിര്‍വചിക്കുന്നു. ഇതിനെയൊക്കെ പിന്‍പറ്റിക്കൊണ്ടാണ് സ്ത്രീ ജന്മനാ 'ഫെമിനിനാണ്',അതുകൊണ്ടുതന്നെ അവള്‍ക്ക് ഫെമിനിസ്റ്റാവേണ്ട കാര്യമില്ല, ഫെമിനിന്‍ ആവാന്‍ കഴിയാത്തവരാണ് ഫെമിനിസ്റ്റുകളാവുന്നത് എന്നൊക്കെ അഴീക്കോട് തട്ടിവിടുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്ത്രീത്വം എന്നത് ഒരു സ്ത്രീ സ്ത്രീയായിരിക്കുന്ന ജീവശാസ്ത്രപരവും മനശ്ശാസ്ത്രപരവുമായ അവസ്ഥയല്ല. മറിച്ച് യാഥാസ്ഥിതികത എങ്ങനെയായിരിക്കണമെന്ന് പറയുന്നുവോ അങ്ങനെ ഒരു സ്ത്രീ സ്വയം പരുവപ്പെടേണ്ട അവസ്ഥയാണ്. സ്ത്രീയെ സുന്ദരിയാക്കുന്നത് അവളുടെ ലജ്ജയാണ്, ലജ്ജയില്ലാത്ത സ്ത്രീക്ക് എന്തു സൌന്ദര്യം, സൌന്ദര്യമില്ലാതെപിന്നെ എന്തു സ്ത്രീ തുടങ്ങിയ ചില വാചകങ്ങളിലൂടെ മലയാളികളുടെ മഹാനടന് തിലകന് ഒരു ചാനല്‍ പരിപാടിയില്‍ തന്റെ 'സാമൂഹ്യനിരീക്ഷണം' അവതരിപ്പിച്ചത് ഏതുമൂല്യങ്ങളില്‍ നിന്നാണോ അതേ മൂല്യങ്ങള്‍ തന്നെയാണ് അഴീക്കോടിന്റെ 'പെണ്മ'വാദത്തിലും പ്രതിഫലിക്കുന്നത്. <br /><br />സ്ത്രീയും പുരുഷനും തുല്യരല്ല എന്ന് 'അസന്ദിഗ്ദ്ധമായി' പ്രഖ്യാപിക്കുന്ന അഴീക്കോട് തുടര്‍ന്ന് സ്ത്രീക്ക് പ്രകൃതി സവിശേഷമായ പല ശക്തികളും നല്‍കിയിട്ടുണ്ട് എന്നൊക്കെയൊന്ന് മയപ്പെടുത്തിയ ശേഷം തുല്യതയ്ക്കുവേണ്ടിയുള്ള അവളുടെ സമരം വെറും ബുദ്ധിശൂന്യതയില്‍നിന്നുണ്ടാവുന്നതാണെന്ന് പരിഹസിക്കുന്നു. ഫെമിനിസമെന്നത് പുരുഷനെ അനുകരിക്കലാണത്രെ! ഫെമിനിസ്റ്റുകള്‍ ഈ യുദ്ധമൊക്കെ ചെയ്യുന്നത് 'പാന്റ് ഇക്ക്വാളിറ്റി'ക്ക് വേണ്ടിയാണെന്നാണ് ഇത്രയും കാലത്തെ ബൌദ്ധിക,സാംസ്കാരികജീവിതത്തില്‍നിന്ന് അദ്ദേഹം പഠിച്ചെടുത്തത്. അഭിപ്രായം പറയുന്ന വിഷയത്തെക്കുറിച്ച് ഒരു മിനിമം ധാരണയെങ്കിലും ഉണ്ടാക്കിയെടുക്കാന്‍ മിനക്കെടാതെ പൊതുവേദിയില്‍ ഇത്തരം ബാലിശമായ നിരീക്ഷണങ്ങള്‍ വിളമ്പുന്നത് കേള്‍വിക്കാരെമുഴുവന്‍ കുറച്ചുകാണുന്ന ബൌദ്ധികമായ ധാര്‍ഷ്ട്യമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്? <br /><br />പുതിയ ആശയങ്ങള്‍ക്ക്, അവ എത്രത്തോളം മനുഷ്യപക്ഷത്ത് നില്‍ക്കുന്നവയാണെങ്കില്‍പോലും ഒരു പൊതുസമൂഹത്തില്‍ സ്വീകാര്യത നേടിക്കൊടുക്കുകയെന്നത് ശ്രമകരമായ ഒരുദ്യമമാണ്. കാരണം അതിന് നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ പലതാണ്. ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടാണോ ഇത്തരമാശയങ്ങള്‍ രൂപംകൊള്ളുന്നത് അവര്‍ പോലും അവയെ ഏറ്റെടുക്കാന്‍ പലപ്പോഴും വിമുഖതകാണിക്കുന്നു എന്നതാണൊന്ന്. ജന്മിത്തത്തിനെതിരെയുള്ള സമരത്തില്‍ ജന്മിയുടെ പക്ഷംപിടിക്കുന്ന അടിയാനും സ്ത്രീപക്ഷചര്‍ച്ചകളില്‍ പിതൃകേന്ദ്രീകൃത അധികാരവ്യവസ്ഥയുടെ വക്താക്കളായിനിന്നുകൊണ്ട് അടക്കത്തിനും ഒതുക്കത്തിനുമൊക്കെ വേണ്ടി വാദിക്കുന്ന സ്ത്രീകളും ഒക്കെയുണ്ടാവുന്നു എന്നത് നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥ അവരെ വാര്‍ത്തെടുത്തിരിക്കുന്നത് എത്രത്തോളം ഉറപ്പുള്ള അച്ചുകളിലാണ് എന്നതാണ് സൂചിപ്പിക്കുന്നത്. സ്റ്റോക് ഹോം സിന്‍ഡ്രോമെന്ന് വിളിക്കാവുന്ന ഈ മനോനിലയുടെ സൃഷ്ടിക്കുപിന്നില്‍ നൂറ്റാണ്ടുകള്‍നീണ്ട സാമൂഹ്യമായ ഒരു പരിണാമപ്രക്രിയ തന്നെയുണ്ട്. <br /><br />പിതൃകേന്ദ്രീകൃതമായ അധികാരവ്യവസ്ഥ നല്കുന്ന സൌകര്യങ്ങള്‍ വേണ്ടുവോളം ആസ്വദിച്ചുകൊണ്ട് ഉണ്ടാക്കിയെടുത്ത സാംസ്കാരികമൂലധനം ഉപയോഗിച്ച് ഫെമിനിസമടക്കമുള്ള പ്രതിരോധപ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ കച്ചകെട്ടി നില്ക്കുന്ന യാഥാസ്ഥിതികവിഭാഗങ്ങളാണ് രണ്ടാമത്തെ വെല്ലുവിളി. യാഥാസ്ഥിതികമായ ഒരു മൂല്യവ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടു മാത്രമേ മൂലധനകേന്ദ്രീകൃതമായ ഏതൊരു സമൂഹ്യക്രമത്തിനും മുന്നോട്ടുപോകാനാവൂ എന്നതുകൊണ്ടുതന്നെ നീതിന്യായ,നിയമനിര്‍മാണ, കാര്യനിര്‍വഹണ വിഭാഗങ്ങള്‍ക്കൊപ്പം നാലാമത്തെ തൂണായ മാധ്യമങ്ങളുടെയും പിന്തുണ അവര്‍ക്കുണ്ട്. സിനിമ, ടിവി, പത്രം, ആനുകാലികങ്ങള്‍ തുടങ്ങി ലഭ്യമായ മാധ്യമങ്ങളെയൊക്കെ പ്രത്യക്ഷമോ പരോക്ഷമോ ആയ തങ്ങളുടെ ജിഹ്വകളാക്കി ഉപയോഗിക്കാന്‍ ഇവര്‍ക്കാവുന്നതും അതുകൊണ്ടാണ്.<br /><br />ഇക്കാരണങ്ങളാല്‍തന്നെ ഫെമിനിസമുള്‍പ്പെടെയുള്ള പുത്തന്‍ ആശയങ്ങള്‍ നല്കുന്ന പരിപ്രേക്ഷ്യങ്ങളിലൂടെ ഇത്തരം മാധ്യമങ്ങളേയും അവയുടെ സൃഷ്ടികളേയും ഒക്കെ നാം നിരന്തരം അപനിര്‍മിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. മനുഷ്യപക്ഷത്ത് നില്ക്കുന്ന പുരോഗമനപ്രസ്ഥാനങ്ങള്‍ നയിക്കുന്ന ആശയസമരത്തെ സാംസ്കാരികലോകം ഒറ്റക്കെട്ടായി പിന്തുണക്കേണ്ടതുണ്ടെന്നിരിക്കെ വര്‍ത്തമാനസമൂഹത്തെ ബഹുദൂരം പിന്നിലേക്ക് തള്ളിവിടാന്‍ പോന്ന പ്രയോഗങ്ങള്‍ ആരു നടത്തിയാലും അത് എതിര്‍ക്കപ്പെടേണ്ടതാണ്. അതുകൊണ്ടുതന്നെ അധ്യാപകന്, ഭാഷാപണ്ഡിതന്‍, നിരൂപകന്, പ്രഭാഷകന്‍ തുടങ്ങി പല നിലകളില്‍ സുകുമാര്‍ അഴീക്കോട് നല്‍കിയിട്ടുള്ള സംഭാവനകളെ മറക്കാതിരിക്കുമ്പോഴും മാനവികതാവിരുദ്ധമായ യാഥാസ്ഥിതികവാദങ്ങള്‍ക്ക് ഊര്‍ജ്ജംപകരുംവിധമുള്ള അദ്ദേഹത്തിന്റെ സാംസ്കാരിക ഇടപെടലുകള്‍ നിശിതമായി വിമര്‍ശിക്കപ്പെടേണ്ടവ തന്നെയാണ്.secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com8tag:blogger.com,1999:blog-7896328951346064176.post-28586956198273391482010-01-14T22:06:00.001+04:002010-03-04T20:28:02.866+04:00മാറ്റൊലിക്കുന്ന നായര്‍ സേവാ ശബ്ദംഉന്നതവിദ്യാഭ്യാസരംഗത്ത് സാമ്പത്തികസംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജമാ അത്തെ മുസ്ളിം കൌണ്‍സില്‍ നല്കിയ ഹരജി തള്ളിക്കൊണ്ട് കേരളഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍(ആ വിധി തന്നെയും) അടിയന്തിരചര്‍ച്ച ആവശ്യപ്പെടുന്ന ചില പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഈ വിധി വന്നത് കേരളസര്‍ക്കാരിന്റെ വാദങ്ങളെ അംഗീകരിച്ചുകൊണ്ടാണെന്നിരിക്കെ ഇടതുപക്ഷത്തിന് പൊതുവിലും സിപിയെമ്മിന് പ്രത്യേകിച്ചും ഉള്ള നിലപാടും ഇതിനോടനുബന്ധിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. <br /><br />ഒരു മനുഷ്യന്റെ ശാരീരികവും ബൌദ്ധികവും ആയ വികാസത്തില്‍ പങ്കുവഹിക്കുന്ന വിവിധ ഘടകങ്ങളില്‍ മുഖ്യം അവന്റെ സാമൂഹ്യപശ്ചാത്തലം തന്നെയാണ്. ആ പശ്ചാത്തലം മാറ്റിയെടുക്കാനാവാത്തിടത്തോളം കാലം കേവലം സാമ്പത്തികസഹായങ്ങള്‍കൊണ്ട് അവനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിജയംകാണില്ല തന്നെ. കാലാകാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട് കഴിഞ്ഞിരുന്ന കീഴാളസമൂഹത്തിന്റെ ഉന്നമനത്തിനായി ഏര്‍പ്പെടുത്തിയ സംവരണം ജാതിസമുദായ അടിസ്ഥാനത്തില്‍ തന്നെയാവണമെന്ന് ഭരണഘടനാകര്‍ത്താക്കള്‍ നിഷ്കര്‍ഷിച്ചത് അതുകൊണ്ടാണ്. അതായത് സംവരണത്തെ സാമ്പത്തികസഹായങ്ങളില്‍നിന്ന് വേറിട്ടുതന്നെ കാണേണ്ടതുണ്ട്. മുന്നോക്കസമുദായങ്ങളില്‍ പെട്ട സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കും സംവരണം നല്‍കണമെന്ന വാദം അതുകൊണ്ടുതന്നെ സംവരണമെന്ന ആശയത്തെതന്നെ തുരങ്കം വെക്കുന്ന ഒന്നാണ്. ദാരിദ്ര്യമനുഭവിക്കുന്ന മുന്നോക്കക്കാര്‍ക്കുവേണ്ടി സര്‍ക്കാരുകള്‍ ചെയ്യേണ്ടത് അത്തരക്കാരുടെ വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങള്‍ക്കും വേണ്ട ധനസഹായം നല്ക്കുകയെന്നതാണ്; പിന്നോക്കവിഭാഗങ്ങളുടെ സംവരണമെന്ന അവകാശത്തിന്റെ ഒരു പങ്ക് പിടിച്ചെടുത്ത് അവര്‍ക്കിടയില്‍ വീതിച്ചു നല്കുകയെന്നതല്ല. അടിസ്ഥാനവര്‍ഗത്തോടൊപ്പം നില്ക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കളായിരുന്നിട്ടും ഇടതുപക്ഷത്തിനും അതിന്റെ യുവജനസംഘടനകള്‍ക്കും ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങളില്‍പോലും ആശയവ്യക്തതയില്ലെന്നത് ഖേദകരമാണ്.<br /><br />എല്ലാവര്ക്കും വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം തുടങ്ങിയവ ഉറപ്പുവരുത്തേണ്ടത് ക്ഷേമരാഷ്ട്രമെന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഭരണകൂടങ്ങളുടെ കടമയാണ്. അതായത് മുന്നോക്കവിഭാഗങ്ങളില്‍ പെട്ട ചിലര്‍ക്കെങ്കിലും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ ആ അവസ്ഥയെ നേരിടാനും പരിഹരിക്കാനുമുള്ള ഉത്തരവാദിത്തം അവയ്ക്കുണ്ട്. സവര്‍ണ്ണര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നത് പിന്നോക്കവിഭാഗങ്ങള്‍ക്ക് നല്കപ്പെടുന്ന സംവരണം മൂലമല്ല. അങ്ങനെയാണെന്നു വാദിക്കുന്ന എന്‍ എസ് എസ് പോലുള്ള സമുദായസംഘടനകള്‍ക്ക് പരോക്ഷപിന്തുണ നല്‍കും വിധമുള്ള നിലപാടുകള്‍ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താനേ ഉപകരിക്കൂ. ദൌര്‍ഭാഗ്യവശാല്‍ മാറിമാറിവരുന്ന നമ്മുടെ സര്‍ക്കാരുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. <br /><br />സംവരണമെന്നത് പിന്നോക്കവിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണ്. ഭരണകൂടം നല്കുന്ന ആനുകൂല്യമോ ഔദാര്യമോ ആയി അതിനെ പിശകി വ്യാഖ്യാനിക്കുമ്പോഴാണ് ഗുണഭോക്താക്കളുടെ മത്സരക്ഷമത നശിക്കുമെന്നും അവര്‍ അലസജീവിതപ്രിയരാവുമെന്നും ഒക്കെയുള്ള ലളിതവല്ക്കരണങ്ങള് സാധ്യമാവുന്നത്. ആ നിലയ്ക്കുള്ള ഓരോ പരാമര്‍ശവും ഭരണഘടനാവിരുദ്ധമാണ്. <br /><br />ഭരണഘടനയെ മുന്‍നിര്‍ത്തി നിയമങ്ങള്‍ വ്യാഖ്യാനിച്ചുകൊണ്ട് ഓരോ പൌരനും തുല്യനീതി ഉറപ്പാക്കുകയാണ് കോടതികളുടെയും നിയമവ്യവസ്ഥയുടെ തന്നെയും ധര്‍മ്മം; സാമൂഹ്യാവസ്ഥകള്‍ പരിഗണിച്ചുകൊണ്ട് കാലോചിതമായ നിയമങ്ങള്‍ നിര്‍മ്മിക്കുകയെന്നത് നിയമനിര്‍മാണസഭയുടേതും. പരസ്പരപൂരകമായി പ്രവര്‍ത്തിക്കേണ്ടുന്ന ഇവയുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള കടന്നുകയറ്റങ്ങള്‍ അനഭിലഷണീയമായ കീഴ്വഴക്കങ്ങള് സൃഷ്ടിക്കുമെന്ന് കോടതികള്‍തന്നെ പലതവണ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. സംവരണമെന്നത് ലോകാവസാനം വരെ നിലനിര്‍ത്തേണ്ട ഒന്നല്ലെന്നും അതിന്റെ ഉദ്ദേശ്യം ഫലപ്രാപ്തിയിലെത്തുന്നതോടെ അതെടുത്തുകളയേണ്ടതാണെന്നും ഭരണഘടന അനുശാസിക്കുന്നു. അതായത് എടുത്തുകളയും മുമ്പ് ഫലപ്രാപ്തി ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ വിഷയം പരിശോധിക്കാനായി നമ്മുടെ സര്‍ക്കാര്‍ അവസാനം ചുമതലപ്പെടുത്തിയത് ജസ്റ്റിസ് നരേന്ദ്രന് കമ്മീഷനെയാണ്. പ്രസ്തുത കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഈഴവരിലെ ഒരു വിഭാഗത്തിനല്ലാതെ മറ്റാര്‍ക്കും തൊഴില്‍ വിദ്യാഭ്യാസമേഖലകളില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നേടുവാനായിട്ടില്ലെന്ന വസ്തുത അടിവരയിട്ട് പറയുന്നു. അപ്പോള്‍പിന്നെ സംവരണം എടുത്തുകളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നൊക്കെയുള്ള നിരീക്ഷണങ്ങള്‍ക്ക് എന്താണാധാരം? <br /><br />ക്ഷയിച്ചതറവാടുകളുടെയും ഇല്ലങ്ങളുടെയും ഇരുളടഞ്ഞ അകത്തളങ്ങളില്‍ ഹോമിക്കപ്പെടുന്ന പഴയ പ്രതാപങ്ങള്‍ എന്ന നിലയ്ക്കുള്ള പൈങ്കിളിവല്‍ക്കരണങ്ങളുമായി പടച്ചിറങ്ങുന്ന സിനിമകള്‍ തൊട്ട് വിവിധമാധ്യമങ്ങളിലൂടെ(ദൃശ്യമാധ്യമങ്ങള്‍ പ്രത്യേകിച്ചും) അരങ്ങേറുന്ന ചര്ച്ചകള്വരെ സൃഷ്ടിക്കുന്ന പൊതുബോധം എത്രത്തോളം സവര്‍ണാഭിമുഖ്യം പുലര്‍ത്തുന്നുവെന്നതിന് തെളിവാണ് ഭരണഘടനാസ്ഥാപനങ്ങള്‍ക്കും ഡി വൈ എഫ് ഐ പോലുള്ള പുരോഗമനയുവജനപ്രസ്ഥാനങ്ങള്‍ക്കുപോലും സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട സംവരണം പോലുള്ളൊരു പ്രശ്നത്തില്‍ വന്ന നിലപാടുമാറ്റം. ഏതാനും ദശകങ്ങള്‍ക്ക് മുമ്പായിരുന്നുവെങ്കില്‍ ഇത്തരം സംഘടനകള്‍ക്ക് ചിന്തിക്കാന്‍പോലും ആകുമായിരുന്നില്ലാത്തത്ര പിന്തിരിപ്പനായ ഈ വക നിലപാടുകള്‍ എന്താണ് സൂചിപ്പിക്കുന്നത്?secular politicshttp://www.blogger.com/profile/14146048873375196273noreply@blogger.com24