<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-7896328951346064176</id><updated>2011-12-12T18:31:59.276+04:00</updated><category term='ഭാഷ'/><category term='താക്കറെ'/><category term='മതം'/><category term='സംവരണം'/><category term='ലേഖനം'/><category term='സാമൂഹ്യം'/><category term='ദളിതം'/><category term='ആള്‍ദൈവം'/><category term='സ്ത്രീ'/><category term='സിനിമാവിവാദം'/><category term='ആമുഖം'/><title type='text'>REVERSE GEAR</title><subtitle type='html'>Beware We are on back track.</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://onreversegear.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default?max-results=100'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>24</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-7896328951346064176.post-3428817377346134734</id><published>2011-09-20T23:22:00.029+04:00</published><updated>2011-09-21T19:55:32.095+04:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഫാസിസത്തിന്റെ നാട്ടുവഴികള്‍</title><content type='html'>വീട്‌ എന്ന സ്വപ്നം മലയാളിയുടെ മനസ്സില്‍ ചേക്കേറിയത്‌ ഈ കഴിഞ്ഞ ഒന്നൊന്നര ദശാബ്ദങ്ങള്‍ക്കിടയിലൊന്നുമല്ല. എന്നാല്‍ അത് ഇന്ന് കാണും വിധം ആഘോഷിക്കപ്പെടാന്‍ തുടങ്ങിയതിന്റെ ചരിത്രത്തിന്‌ ഏറിയാല്‍ ഒരു പത്തിരുപതു വര്‍ഷത്തെ പഴക്കമേ കാണൂ. 'വീട്‌', 'സ്വപ്നക്കൂട്‌', 'നെസ്റ്റ്‌' തുടങ്ങി എണ്ണമറ്റ പേരുകളില്‍ ചാനലുകളിലും ആനുകാലികങ്ങളിലും ഏറിവരുന്ന ഗൃഹനിര്‍മാണസംബന്ധിയായ പംക്തികളും, പ്രസിദ്ധീകരണങ്ങള്‍ തന്നെയും ഇത് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പറഞ്ഞുവരുന്നത്‌ അതെക്കുറിച്ചല്ല. കേരളത്തിന്റെ ഗൃഹനിര്‍മാണമേഖലയിലെ കുതിച്ചുകയറ്റം സൃഷ്ടിച്ച ഒരു ഉല്‍പന്നത്തെയും സാമൂഹത്തിലെ അതിന്റെ പ്രതിപ്രവര്‍ത്തനങ്ങളെയും കുറിച്ചാണ്. &lt;br /&gt;&lt;br /&gt;മുന്‍പൊക്കെ ഒരാശാരിയെ വിളിച്ച്‌ സ്ഥാനം കണ്ട്‌ കല്ലിടുന്നത്ര ലളിതമായി തുടങ്ങിയിരുന്ന ഗൃഹനിര്‍മാണപ്രക്രിയ ഇന്ന് ബീജവാപം ചെയ്യുന്നതേ വാസ്തുശാസ്ത്രമെന്ന 'നിയോ ക്ലാസിക്കല്‍ ശാസ്ത്ര'ത്തിന്റെ അച്ചിലൂടെയാണ്‌. ഗുണമൊന്നുമുണ്ടായില്ലെങ്കിലും ദോഷമൊന്നുമുണ്ടാക്കില്ലല്ലോ, അതായത് ചുരുങ്ങിയ പക്ഷം റിയാക്ഷനൊന്നുമുണ്ടാവില്ലല്ലോ എന്ന ഹോമിയോപ്പതിക്‌ യുക്തിയാണ്‌ ഒരു തരത്തില്‍ നമ്മുടെ മധ്യവര്‍ഗസമൂഹത്തില്‍ വാസ്തുശാസ്ത്രത്തിന്‌ കൈവരിക്കാനായ പ്രചാരത്തിന്റെ ഹേതുക്കളിലൊന്ന്. പക്ഷേ ഇതിന്റെ വ്യാപനം ഇന്നുള്ള തോതില്‍ മുന്‍പോട്ട്‌ പോവുകയാണെങ്കില്‍ അത്‌ ചില റിയാക്ഷനുകളുമുണ്ടാക്കും എന്നു സൂചിപ്പിക്കാനാണീ കുറിപ്പ്‌. &lt;br /&gt;&lt;br /&gt;ഒരു സുഹൃത്തിന്റെ ഗൃഹനിര്‍മാണാനുഭവമാണ്‌ പ്രചോദനം. വ്യക്തിഗതാനുഭവങ്ങളെ സാമാന്യവല്‍ക്കരിക്കുന്നതിലുള്ള അപാകതകളെക്കുറിച്ച്‌ അറിയാതെയല്ല. എന്നിട്ടുമെന്തുകൊണ്ട് എന്ന ചോദ്യത്തിന് വഴിയേ മറുപടി പറയാം. ആളൊരു യുക്തിവാദിയും നിരീശ്വരവാദിയുമാണ്‌.(യുക്തിവാദി നിരീശ്വരവാദിയായിരിക്കും. എന്നുവെച്ച്‌ നിരീശ്വരവാദികളെല്ലാം യുക്തിവാദികളായിരിക്കണമെന്നില്ല എന്ന നിരീക്ഷണം അവലംബിച്ചാണ്‌ രണ്ടു വിശേഷണങ്ങള്‍ ചേര്‍ത്തുള്ള ഈ ആര്‍ഭാടം!) &lt;br /&gt;&lt;br /&gt;ഗൃഹനിര്‍മാണത്തിന്റെ കൂടപ്പിറപ്പായ പ്രതിസന്ധികള്‍, അത്‌ നിര്‍മിക്കുന്നവന്‌ ഉണ്ടാവുന്ന സാമ്പത്തികവും മാനസികവുമായ ഞെരുക്കങ്ങളായാലും, ഗണനീയമായ അളവില്‍ മനുഷ്യവിഭവശേഷി ഒരേ സമയത്ത്‌ ഉപയോഗിക്കേണ്ടി വരുന്നതിലൂടെ ആകസ്മികമായുണ്ടാവുന്ന അപകടങ്ങളായാലും ഈ പ്രക്രിയയിലുമുണ്ടായിട്ടുണ്ട്‌. പുള്ളി കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്. വീടിന്റെ നിര്‍മാണപ്രക്രിയയില്‍ പങ്കെടുത്ത ചില തൊഴിലാളികള്‍ക്ക്‌ കരിങ്കല്ല് പൊട്ടിക്കുന്നത്‌ വഴി ചീള്‌ കാലില്‍ തറച്ച്‌ മുറിവുണ്ടാവുക, വയറിങ്ങിന്‌ ഭിത്തി തുളക്കുന്നതിനിടെ ചുറ്റിക തെറ്റി കൈയില്‍ ചതവുണ്ടാവുക, സിമന്റ്‌ ചട്ടിയുമായി കോണി കയറവെ കാല്‍ അടി മറയുക തുടങ്ങിയ അപകടങ്ങളും സംഭവിച്ചിട്ടുണ്ട്‌. പ്രശ്നം വീടുണ്ടാക്കുന്നവന്‌ സ്വാഭാവികമായും ഉണ്ടാവുന്ന സാമ്പത്തിക ഞെരുക്കമോ ഇത്രയധികം മനുഷ്യരുടെ ഇടപെടല്‍ ആവശ്യപ്പെടുന്ന ഒരു നിര്‍മാണപ്രക്രിയയില്‍ ഉണ്ടാകാവുന്ന അപകടങ്ങളൊ അല്ല(അപകടങ്ങള്‍ തൊഴിലാളികള്‍ക്കുണ്ടാവുന്നതായതു കൊണ്ട്‌ നിസ്സാരമാണെന്നല്ല, അവ അപ്രതീക്ഷിതമാം വണ്ണം ഗുരുതരങ്ങളോ ദുരന്തസ്വഭാവമുള്ളവയോ ആയിരുന്നില്ല. തൊഴില്‍ നിയമങ്ങളുടെ നിജപ്പെടുത്തലുകള്‍ക്കുമപ്പുറം മാനുഷികമായൊരു തലത്തില്‍ വച്ച്‌ അവ നിവര്‍ത്തിക്കപ്പെടുകയും ചെയ്തു), അവയെ സമൂഹം ഏറ്റെടുത്ത് വ്യാഖ്യാനിച്ച രീതിയിലാണ്. വാസ്തു നോക്കാതെ, പൂജകളും അനുഷ്ഠാനങ്ങളും നടത്താതെയുള്ള ഗൃഹനിര്‍മാണപ്രക്രിയയ്ക്ക്‌ കിട്ടിയ സ്വാഭാവികമായ തിരിച്ചടികളാണ് മേല്പറഞ്ഞവയെന്ന് തീര്‍പ്പിലെത്തുന്ന പൊതുബോധം ഇപ്പറഞ്ഞ വാസ്തു നോക്കലും ഹോമം നടത്തലും ഒക്കെ അകമ്പടിയായുള്ള വീടുപണികളിലും സര്‍വസാധാരണമാണ് ഇത്തരം അപകടങ്ങളും തടസ്സങ്ങളുമൊക്കെയെന്ന വസ്തുത പരിഗണിക്കുന്നതേയില്ല. &lt;br /&gt;&lt;br /&gt;ഈ പൊതുബോധം ഉപദേശങ്ങളും പരാതികളും എന്തിന് പിണക്കങ്ങളായി പോലും വീടുവെക്കുന്നവനെ പ്രത്യക്ഷമായി പിന്തുടരുന്നുവെങ്കില്‍ (കഷ്ടപ്പെട്ടുണ്ടാക്കിയ കാശുകൊണ്ട് ഒരു പുര വെച്ചതോടു കൂടി നാട്ടുകാരും ബന്ധുക്കളും ശത്രുക്കളാവുന്ന അവസ്ഥ!) പണിക്കാരെ അത് കീഴ്പെടുത്തുന്നത് പരോക്ഷമായാണ്. ആരെയെങ്കിലും കൊണ്ടൊന്ന് നോക്കിച്ചു കൂടെ എന്ന സോദ്ദേശപരമായ നിര്‍ദ്ദേശം തൊട്ട് ചെയ്യേണ്ടതുപോലെ ചെയ്തില്ലെങ്കില്‍ അതിന്റെ ദോഷം അനുഭവിക്കുന്നത് എന്നെങ്കിലുമൊക്കെയായിരിക്കും എന്ന മുന്നറിയിപ്പും കൂടെക്കിടക്കുന്ന പെണ്ണിനോ കൊച്ചുങ്ങള്‍ക്കോ എന്തെങ്കിലും പറ്റുമ്പോഴേ പഠിക്കൂവെന്ന ഭീഷണിയും വരെ പല വഴിക്കാണത് ആ മനുഷ്യനെ വേട്ടയാടുന്നതെങ്കില്‍ പണിക്കാരുടെ കാര്യത്തില്‍ നിങ്ങള്‍ക്ക്‌ പണിയാന്‍ വാസ്തു നോക്കി ദൈവഭയത്തോടു കൂടി ഉണ്ടാക്കപ്പെടുന്ന വേറെ ഒരുപാടു വീടുകളില്ലേ, എന്തിനീ റിസ്കെന്ന ഓര്‍മപ്പെടുത്തലായാണ് അത് പ്രത്യക്ഷപ്പെടുക. ഫലത്തില്‍ സംഭവിക്കുന്നതോ ആളെക്കിട്ടാതെ ഒരുത്തന്റെ വീടുപണിതന്നെ മുടങ്ങുന്നതും.    &lt;br /&gt;&lt;br /&gt;ഇത്‌ നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു വ്യക്തിഗത അനുഭവമാണെന്നും അതുകൊണ്ട്‌ സാമാന്യവല്‍ക്കരിക്കാനാവില്ലെന്നും വാദിക്കാം. പക്ഷേ എണ്ണാന്‍ പറ്റുന്നതിലും ചെറിയൊരു ന്യൂനപക്ഷമായ ഇത്തരക്കാരുടെ അനുഭവങ്ങള്‍ പരക്കെ ആവര്‍ത്തിക്കപ്പെട്ടാലേ പരിഗണിക്കൂ എന്ന് പറയുന്നത്‌ വാദത്തിനെങ്കിലും നിലനില്‍ക്കുമോ?&lt;br /&gt;&lt;br /&gt;നാട്ടുനടപ്പിനൊത്ത്‌ നടക്കാത്തവനൊക്കെ അനുഭവിക്കും എന്ന നാടന്‍ ഗുണപാഠകഥയുടെ സാക്ഷ്യമായി ഈ അനുഭവത്തെയും വേണമെങ്കില്‍ ചുരുക്കാവുന്നതാണ്‌. പക്ഷേ അത്തരമൊരു ചുരുക്കല്‍ വേറെയൊരുപാട്‌ നീട്ടല്‍ സാധ്യതകള്‍ അവശേഷിപ്പിക്കുമെന്ന് മാത്രം. ഭൂരിപക്ഷ ഇംഗിതം(ഇംഗിതത്തിന്‌ മതമെന്നും ഒരു പര്യായമുണ്ടായത്‌ ആകസ്മികമായിരിക്കില്ലല്ലോ!) മാത്രമായി ചുരുക്കപ്പെടുന്ന ഒരു ജനാധിപത്യം ആ സംജ്ഞയുടെ സത്തയെത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്‌. ജനാധിപത്യമെന്നത്‌ ഭൂരിപക്ഷ ഫാസിസമല്ല, ഓരോ പൗരനും ഭരണഘടന അനുശാസിച്ചിട്ടുള്ള അവകാശങ്ങള്‍ ഉറപ്പു വരുത്തുന്ന ഒരു ഭരണസംവിധാനമാണ്‌. &lt;br /&gt;&lt;br /&gt;നിയമം ഏതു വഴിക്ക്‌ പോയാലും ഭൂരിപക്ഷം നിര്‍ണയിക്കുന്ന ചില ബോധ്യങ്ങള്‍ക്കനുസരിച്ചാണ്‌ നമ്മുടെ ജനാധിപത്യത്തിന്റെ പൊതുവഴികളില്‍ നീതി നിര്‍വഹിക്കപ്പെടുന്നതെന്ന് ഈയൊരു അനുഭവസാക്ഷ്യത്തിന്റെ മാത്രം വെളിച്ചത്തില്‍ പറഞ്ഞാല്‍ ഒരു പക്ഷേ വേണ്ടത്ര വ്യക്തമാവില്ല. വിശ്വാസവും അവിശ്വാസവുമെന്ന ദ്വന്ദ്വം മാറ്റി വെച്ച്‌ വിശ്വാസത്തിന്റെ തന്നെ വിവിധ രൂപങ്ങളെയെടുക്കുക. ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ തുടങ്ങി ഭൂമിശാസ്ത്രപരമായി അടുത്തു നില്‍ക്കുന്ന നഗരങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെ അനുഭവങ്ങള്‍ ഉദാഹരണങ്ങളായെടുത്താല്‍ തന്നെ മനസ്സിലാക്കാവുന്ന ചില ഖേദകരമായ വസ്തുതകളുണ്ട്‌. തന്റെ നാട്ടില്‍ സ്വതന്ത്രമായി സഞ്ചരിക്കാനും അനുയോജ്യമായിടത്ത്‌ നിയമവിധേയമായി കുടിയേറി പാര്‍ക്കാനും ഉള്ള അവകാശം ഭരണഘടന ഉറപ്പുവരുത്തിയിട്ടും സ്വന്തം വിശ്വാസം കാരണം വാടകയ്ക്ക് പോലും ഒരു വീടു കിട്ടാതെ നഗരത്തിന്റെ മുഖ്യധാരയില്‍ നിന്ന് പുറന്തള്ളപ്പെടുന്ന (ചേരിവല്‍ക്കരണം സാമ്പത്തികമായി മാത്രമല്ല, സാംസ്കാരികമായും സാധ്യമാണെന്നതിനുള്ള ചില ഭാരതീയ മാതൃകകളാണിവയെന്നോര്‍ക്കുക.) മനുഷ്യര്‍ കടന്നുപോകുന്ന പാര്‍ശ്വവല്‍ക്കരണം പ്രതിഷേധം പോലും അര്‍ഹിക്കാത്തവണ്ണം സാധാരണമാക്കപ്പെടുന്നു അവിടങ്ങളില്‍ എന്നതാണത്. ഭരണകൂട ഫാസിസം പോലെ പ്രത്യക്ഷമല്ലാത്തതിനാല്‍ ഫലപ്രദമായ ചെറുത്തുനില്‍പുകള്‍ പോലുമില്ലാത്ത സാംസ്കാരികഫാസിസത്തിന്റെ ഇത്തരം ഇരകളുമായി കൂടി ചേര്‍ത്തുവെച്ചു വേണം മേല്‍ പറഞ്ഞ വ്യക്തിഗത അനുഭവവും വായിക്കപ്പെടേണ്ടത്‌ എന്നതില്‍ സമവായമൊന്നുമുണ്ടാവാന്‍ സാധ്യതയില്ല. എന്നുവച്ച്‌ അത്‌ സത്യമല്ലാതാവുമോ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7896328951346064176-3428817377346134734?l=onreversegear.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onreversegear.blogspot.com/feeds/3428817377346134734/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7896328951346064176&amp;postID=3428817377346134734' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/3428817377346134734'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/3428817377346134734'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/2011/09/blog-post.html' title='ഫാസിസത്തിന്റെ നാട്ടുവഴികള്‍'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7896328951346064176.post-5347224911122762150</id><published>2010-12-17T01:00:00.003+04:00</published><updated>2010-12-17T02:17:40.119+04:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഇദ്ദേഹം ആരുടെ പ്രധാനമന്ത്രി?</title><content type='html'>നീരാ റാഡിയയുടെ ഫോണ്‍ ചോര്‍ത്തലും അതുമായി ബന്ധപ്പെട്ട്‌ കോര്‍പ്പറേറ്റ്‌ ലോകത്ത്‌ ഉണ്ടായ ആശങ്കകളും നമ്മള്‍ നിരന്തരം വായിച്ചും കണ്ടും അറിഞ്ഞുകൊണ്ടിരിക്കുന്നവയാണ്‌. അതിനെക്കുറിച്ചുള്ള നമ്മുടെ പ്രധാനമന്ത്രിയുടെ &lt;a href="http://www.thehindu.com/todays-paper/article953004.ece"&gt;നിലപാടും&lt;/a&gt; ഒടുവില്‍ പുറത്തുവന്നിരിക്കുന്നു. മന്മോഹന്‍ സിംഗ്‌ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്‌. പക്ഷേ ഏത്‌ ഇന്ത്യയുടെ? നമ്മുടെ ജനാധിപത്യത്തിനുമേല്‍ കോര്‍പ്പറേറ്റ്‌ ശക്തികളുടെ നിര്‍ണയാധികാരത്തെക്കുറിച്ച്‌ ഇന്ത്യന്‍ സമൂഹവും ജനാധിപത്യം തന്നെയും ഒരു വന്‍ ആശയക്കുഴപ്പത്തില്‍ അകപ്പെട്ടിരിക്കുന്ന ഈ ദിനങ്ങളില്‍ പുറത്തുവന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ മേല്‍പറഞ്ഞ ചോദ്യത്തോടൊപ്പം ഒരുത്തരവും വരികള്‍ക്കിടയില്‍ കരുതിവെക്കുന്നില്ലേ? &lt;br /&gt;&lt;br /&gt;വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമെന്ന നിലയ്ക്ക്‌ ഫോണ്‍ ചോര്‍ത്തല്‍ പോലുള്ള പ്രവൃത്തികളില്‍ മന്മോഹന്‍ സിംഗിന്‌ ആശയക്കുഴപ്പങ്ങളൊന്നുമില്ല. ദേശത്തിന്റെ സാമ്പത്തികവും പ്രതിരോധവുമുള്‍പ്പെടെയുള്ള ആഭ്യന്തരസുരക്ഷാസംവിധാനങ്ങളെക്കരുതി ഒരൊഴിച്ചുകൂടാനാവാത്ത തിന്മ (അങ്ങനെയെങ്കിലും അദ്ദേഹം പറഞ്ഞുവോ?) എന്ന നിലയ്ക്ക്‌ അത്‌ സ്വീകാര്യമാണ്‌ നമ്മുടെ സര്‍ക്കാരിന്‌. അപ്പോള്‍ മന്മോഹന്‍ സിംഗ്‌ പങ്കു വെക്കുന്ന ആശങ്ക ഫോണ്‍ ചോര്‍ത്തലിലെ നൈതികതയെക്കുറിച്ചല്ല, അതു നാട്ടുകാരറിഞ്ഞതിനെ തുടര്‍ന്നുണ്ടായതും തുടര്‍ന്നും ഉണ്ടായേക്കാവുന്നതുമായ പ്രത്യാഘാതങ്ങളെക്കുറിച്ചാണ്‌. &lt;br /&gt;&lt;br /&gt;ദേശസുരക്ഷയെക്കരുതി ഭരണകൂടത്തിലര്‍പ്പിതമായ പ്രത്യേകാധികാരങ്ങളെക്കുറിച്ച്‌ സംശയമൊന്നുമില്ലാതിരിക്കുമ്പോഴും നമ്മുടെ പ്രധാനമന്ത്രിയുടെ വേവലാതികള്‍ മുഴുവന്‍ കേന്ദ്രീകരിക്കപ്പെടുന്നത്‌ അതിന്റെ ദുരുപയോഗത്തിലാണ്‌. ഇവിടെ നടന്ന ദുരുപയോഗമാവട്ടെ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണസംവിധാനങ്ങളിലുള്‍പ്പെടെ കോര്‍പ്പറേറ്റ്‌ ശക്തികളുടെ ഇടപെടലുകള്‍ പുറത്തായി എന്നതും. നിനക്കുവേണ്ടി നിന്നെ ഭരിക്കുന്ന നിന്റെ ഭരണസംവിധാനം ആരുടെ താല്‍പര്യങ്ങള്‍ക്കൊത്ത്‌ ചലിക്കുന്നുവെന്നത്‌ നീ അറിയാന്‍ ഇട വന്നാല്‍ അത്‌ നീ കൂടി സജീവഭാഗഭാക്കായ നിന്റെ ഭരണസംവിധാനത്തിന്റെ ദൗര്‍ബല്യമാകുമെന്ന് നീ തന്നെ പറയുന്ന അവസ്ഥ. മന്മോഹന്‍ സിംഗ്‌ ഇന്ത്യന്‍ ജനാധിപത്യത്തിനോട്‌ ഒരാത്മഗതമെന്നോണം പറയുന്നത്‌ അതാണ്‌. നമ്മെക്കുറിച്ചുപോലും നമുക്കെല്ലാമറിയാനുള്ള അവകാശമില്ല. തിരഞ്ഞെടുക്കപ്പെട്ട വിവരങ്ങള്‍ വായിച്ചും കേട്ടുമറിഞ്ഞ്‌ അഭിമാനം കൊള്ളാന്‍ വിധിക്കപ്പെട്ടവരാണ്‌ നമ്മള്‍. ആ വിവരങ്ങള്‍ ആരു തരുമെന്നാണെങ്കില്‍ നമ്മുടേതെന്ന് നമ്മള്‍ വിചാരിക്കുന്ന നമ്മുടേതല്ലാത്ത അധികാരം. നമ്മുടെ ജന്മി, നമ്മുടെ തമ്പുരാന്‍ എന്നൊക്കെ പറയുന്നതു പോലെ.&lt;br /&gt;&lt;br /&gt;മുതലാളിത്തകേന്ദ്രീകൃതമായ പുത്തന്‍ ധനതത്വശാസ്ത്രസിദ്ധാന്തങ്ങളുടെ പ്രചാരകനെന്ന നിലയില്‍ മന്മോഹന്‍ സിംഗ്‌ ഒരിക്കലും ഒരു പ്രച്ഛന്നവേഷധാരിയായിരുന്നില്ല. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ സുതാര്യങ്ങളാണ്‌. പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ ഭാഗമായി അദ്ദേഹം അതില്‍ ചേര്‍ക്കുന്ന വെള്ളമെന്നത്‌ ചിലപ്പോഴുള്ള നിശ്ശബ്ദതയും ചിലപ്പോള്‍ അനിവാര്യമായി വരുമ്പോള്‍ മാത്രമുള്ള ഒച്ചപ്പെടലും മാത്രമാണ്‌. നീരാ റാഡിയയുടെ ഫോണ്‍ ചോര്‍ത്തലും മുന്‍പെ നിലവിലുള്ള സ്പെക്ട്രം അഴിമതിയും ഇവ തമ്മിലുള്ള സങ്കീര്‍ണമായ ബന്ധങ്ങളും ഒക്കെചേര്‍ന്ന് ചരിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്തവണ്ണം ഒരു പാര്‍ലമന്റ്‌ സമ്മേളനം മൊത്തത്തില്‍ തടസ്സപ്പെട്ടിട്ടും അതിന്റെ ജനാധിപത്യപരമായ വ്യാഖ്യാനസാധ്യതകള്‍ എത്രത്തോളം അരാഷ്ട്രീയമാകാമെന്നതിനെക്കുറിച്ച്‌ തീരെ ആശങ്കാകുലനല്ലാത്ത (ഒരിക്കലും നേരിട്ട്‌ ജനവിധി തേടിയിട്ടില്ലാത്ത) നമ്മുടെ പ്രധാനമന്ത്രി ഒടുവില്‍ മൗനം ഭഞ്ജികുന്നത്‌ അദ്ദേഹത്തിന്റെ പ്രതിബദ്ധതകള്‍ക്ക്‌ മിണ്ടാതിരിക്കാന്‍ പറ്റാത്ത ഒരിടത്തില്‍ നിന്നാണ്‌. അതുതന്നെയാണ്‌ ആദ്യം ഉന്നയിച്ച ചോദ്യത്തിന്റെ ഹേതുവും. ഇദ്ദേഹം ആരുടെ പ്രധാനമന്ത്രിയാണ്‌?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7896328951346064176-5347224911122762150?l=onreversegear.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onreversegear.blogspot.com/feeds/5347224911122762150/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7896328951346064176&amp;postID=5347224911122762150' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/5347224911122762150'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/5347224911122762150'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/2010/12/blog-post.html' title='ഇദ്ദേഹം ആരുടെ പ്രധാനമന്ത്രി?'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-7896328951346064176.post-8141726048132225568</id><published>2010-11-30T21:08:00.001+04:00</published><updated>2010-11-30T15:57:56.577+04:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഷാഹിന കേസ്: ജനാധിപത്യത്തിന് ഒരു താക്കീത്</title><content type='html'>ഏഷ്യാനെറ്റിന്റെ മുന്‍ റിപ്പോര്‍ട്ടറും ഇപ്പോള്‍ തെഹല്‍കയുടെ ദക്ഷിണേന്ത്യന്‍ ലേഖികയുമായ കെ കെ ഷാഹിനക്കെതിരെ ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതി മദനിക്കെതിരായ സാക്ഷികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചുകൊണ്ട് കര്‍ണാടക പോലീസ് കേസെടുത്തു എന്ന വാര്‍ത്ത മാതൃഭൂമി പത്രം &lt;a href="http://www.mathrubhumi.com/online/malayalam/news/story/643127/2010-11-28/kerala"&gt;റിപ്പോര്‍ട്ടു&lt;/a&gt; ചെയ്തത് ഇക്കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതിയാണ്. ആ വാര്‍ത്തയിലെ ശരിതെറ്റുകളും വരികള്‍ക്കിടയിലെ നിക്ഷിപ്ത താല്പര്യങ്ങളും നമുക്ക് ഒടുവില്‍ ചര്‍ച്ച ചെയ്യാം. ഭരണകൂടങ്ങളുടെയും പോലീസുള്‍പ്പെടെയുള്ള ഭരണകൂട ഉപകരണങ്ങളുടെയും ഭാഷ്യങ്ങള്‍ക്കപ്പുറം കാര്യങ്ങളുടെ നിജസ്ഥിതി അറിയുകയെന്ന പൌരന്റെ ജനാധിപത്യ അവകാശത്തിന്മേലും അതിന് അവനെ സഹായിക്കുന്ന മാധ്യമങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്മേലും നടക്കുന്ന കടന്നുകയറ്റങ്ങള്‍ ആദ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. &lt;br /&gt;&lt;br /&gt;ഇവിടെ ഷാഹിന ശ്രമിച്ചത് യുക്തിയുള്ള ആര്‍ക്കും പ്രഥമദൃഷ്ട്യാ മനസ്സിലാവും വിധം വ്യക്തമായ ചില പൊരുത്തക്കേടുകള്‍ പൊലീസ് മദനിക്കെതിരായ കേസ് കൈകാര്യം ചെയ്തതില്‍ കണ്ടതുകൊണ്ട് സ്വതന്ത്രമായ ഒരു അന്വേഷണം നടത്താനാണ്. അത് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളിലൊന്നായ പത്രസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. പൊലീസ് ഹാജരാക്കിയ ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പല സാക്ഷിമൊഴികളും കൃത്രിമമാണ് എന്ന ആരോപണം നിലനില്‍ക്കുന്നു. കൊച്ചിയില്‍ മദനി താമസിച്ചിരുന്ന വാടകവീട്ടിന്റെ ഉടമസ്ഥനായ ജോസ് വര്‍ഗീസിന്റേതായി പൊലീസ് ഉള്‍ക്കൊള്ളിച്ച മൊഴി തന്റേതല്ലെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നല്‍കിയ കേസ് കോടതിയുടെ പരിഗണനയിലാണ്. മദനിയുടെ സഹോദരന്റേതായി ചേര്‍ക്കപ്പെട്ട മൊഴി വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹവും കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പൊലീസിന്റെ അന്വേഷണം നിഷ്പക്ഷമല്ലെന്നും അവര്‍ക്ക് അതിലെന്തൊക്കെയോ താല്പര്യങ്ങളുണ്ടെന്നും കാണാന്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ മൂന്നാം കണ്ണൊന്നും വേണ്ട എന്നിരിക്കെ ഷാഹിന മദനിക്കേസില്‍ തല്പരയായത് എന്തുകൊണ്ട് എന്നതിന് ഒരുപാട് വിശദീകരണമൊന്നും വേണ്ടെന്ന് തോന്നുന്നു. &lt;br /&gt;&lt;br /&gt;കേസിലെ രണ്ട് നിര്‍ണായകസാക്ഷികളായ യോഗാനന്ദയെയും റഫീക്കിനെയും നേരിട്ടുകണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ഷാഹിന കുടകിലെത്തിയത്. പൊലീസെടുത്ത കേസാവട്ടെ സാക്ഷികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും. സാക്ഷികളുടെ പരാതിപ്രകാരമാണോ നടപടിയെന്ന ചോദ്യത്തിന് അവര്‍ക്ക് മറുപടിയില്ല. കുടകില്‍ വെച്ച് മദനിയെ കണ്ടുവെന്ന് പറയപ്പെടുന്ന യോഗാനന്ദ താന്‍ മദനിക്കെതിരായ കേസില്‍ സാക്ഷിയാണെന്ന് അറിയുന്നതു തന്നെ ഇപ്പോഴാണെന്ന് ഷാഹിന തെഹല്‍കയില്‍ &lt;a href="http://www.tehelka.com/story_main48.asp?filename=Ne041210Why_is_this.asp"&gt;റിപ്പോര്‍ട്ട്&lt;/a&gt; ചെയ്യുന്നു, റഫീക്ക് കടുത്ത മര്‍ദ്ദനത്തെയും തീവ്രവാദക്കേസില്‍ പ്രതിയാക്കുമെന്ന ഭീഷണിയെയും തുടര്‍ന്നാണ് അധികാരികള്‍ കല്പിച്ച മൊഴിയില്‍ ഒപ്പുവെച്ചതെന്നും. അധികാരത്തിനും ഭരണകൂടത്തിനും എതിരേയുള്ള  ഇത്തരം വെളിപ്പെടുത്തലുകള്‍ മാറുന്നതും വീണ്ടും മാറുന്നതും ‘ഐസ്ക്രീം പാര്‍ലര്‍ കേസ്’ തൊട്ട്, ഒരുപക്ഷേ അതിനും മുന്‍പേ നമുക്ക് പരിചയമുള്ളതാണ്; ഇനിയും മാറിയേക്കാം . പക്ഷേ അപ്പൊഴും ഷാഹിന കുറെ പീ ഡി പി പ്രവര്‍ത്തകരേയും കൂട്ടി നടത്തിയ ഭീഷണിയുടെ അടിസ്ഥാനത്തിലാണ്  ഈ വെളിപ്പെടുത്തലുകള്‍ ഉണ്ടായതെന്ന് അന്നും വിശ്വസിക്കാന്‍ അവരുടെ നാളിതുവരെയുള്ള മാധ്യമജീവിതം കണ്ടുപരിചയമുള്ളവര്‍ക്ക് അസാദ്ധ്യമായിരിക്കും .കാരണം കണ്ണടയല്ല, തിമിരമില്ലായ്മയാണ്. അതറിയാവുന്ന പൊലീസിന്റെ പ്രകോപനത്തിനും, അവര്‍ ചെലുത്തിയ ‘സമ്മര്‍ദ്ദ’ത്തിനും വേറെ കാരണമൊന്നും തിരയേണ്ടല്ലോ. &lt;br /&gt;&lt;br /&gt;മദനിയുടേതുള്‍പ്പെടെയുള്ള നിരവധി തീവ്രവാദ കേസുകളില്‍ പൊലീസ് നടത്തിയതും നടത്തിവരുന്നതുമായ അന്വേഷണങ്ങളിലെ പൊരുത്തക്കേടുകളും വൈരുദ്ധ്യങ്ങളും വിരല്‍ ചൂണ്ടുന്നത് എന്തിലേക്കാണ്? തീവ്രവാദമെന്ന ഭീഷണിയെ ഫലപ്രദമായി നേരിടുന്നതിലും വേരോളമെത്തി അതിനെ പറിച്ചുമാറ്റുന്നതിലും നമ്മുടെ ഭരണകൂടങ്ങള്‍ പരാജയപ്പെടുന്നുവെന്നതിനേക്കാള്‍ അവര്‍ക്കതില്‍ താല്പര്യമില്ല എന്നതല്ലേ വാസ്തവം? നാം ചര്‍ച്ച ചെയ്യുന്ന കേസില്‍ മദനി കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും പൊതുസമൂഹത്തിന്റെ മുന്നില്‍ താന്‍ ഇരയാക്കപ്പെടുകയാണ് എന്ന വാദം അയാള്‍ക്ക് നിഷ്പ്രയാസം മുന്നോട്ടുകൊണ്ടുപോകാനാവും. അതിനയാള്‍ക്ക് നിരത്താന്‍ നിരവധി വസ്തുതകള്‍ പൊലീസ് തന്നെ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. വേണ്ടത്ര സൂക്ഷ്മതയും അവധാനതയും ഇല്ലാതെ മുന്‍ വിധികളുടെയോ മുന്‍ കൂര്‍‍ അജണ്ടകളുടെയോ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന അന്വേഷണങ്ങള്‍ കുറ്റവാളികളിലേക്ക് എത്തുകയില്ല എന്ന് മാത്രമല്ല, എന്തിനെ ചെറുക്കാനാണോ ശ്രമിക്കുന്നത് അതിനു തന്നെ വളമായി തീരുകയും ചെയ്യും. &lt;br /&gt;&lt;br /&gt;ഇസ്ലാം = തീവ്രവാദം എന്ന സമവാക്യത്തിന്റെ ഇന്ത്യയിലെ മുഖ്യപ്രയോക്താക്കള്‍ സംഘപരിവാര്‍ ശക്തികളാണ്. തീവ്രവാദത്തിനെതിരെ നടക്കുന്ന പല അന്വേഷണങ്ങളും തീവ്രവാദികളിലേക്കുള്ള വഴിയില്‍നിന്ന് അറിഞ്ഞോ അറിയാതെയോ തെറ്റി മേല്പറഞ്ഞ സമവാക്യത്തെയും അതിന്റെ ഇരകളെയും മാത്രം നിരന്തരം ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഓരോ മുസ്ലിം നാമധാരിയും അവന്റെ/ളുടെ പ്രത്യക്ഷ വൈയക്തിക അനുഭവങ്ങള്‍ക്കപ്പുറം ഇര എന്നൊരു പൊതുബോധത്തിലേക്ക് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ വെച്ചും പടിയിറക്കി വിടപ്പെടുന്നു എന്നത് സംഘി സ്പോണ്‍സേര്‍ഡ് ദേശാഭിമാന-രാജ്യസ്നേഹ രോഗങ്ങള്‍ക്കപ്പുറം ആരോഗ്യകരമായ ജനാധിപത്യബോധം വെച്ച് പുലര്‍ത്തുന്ന മനുഷ്യരെയൊക്കെ ഒരുപോലെ വ്യാകുലപ്പെടുത്തേണ്ടതാണ്. ഷാഹിനക്കെതിരെ കര്‍ണാടക പൊലീസ് എടുത്ത കേസ് ഉണര്‍ത്തുന്ന നിരവധി ആശങ്കകളില്‍ ഒന്ന് തീര്‍ച്ചയായും അതു തന്നെ. &lt;br /&gt;&lt;br /&gt;ഇസ്ലാമിനെ മുഖ്യശത്രുവായി കണ്ടുകൊണ്ടുള്ള ഹിന്ദുത്വവാദികളുടെ പ്രചാരവേലക്ക് അവരുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ഇതിനോടൊപ്പമാണ് അന്നുതൊട്ടേ‍ അവര്‍ രാജ്യസ്നേഹത്തെയും ഘടിപ്പിച്ചിരിക്കുന്നത്. മുംബൈ ആക്രമണമുള്‍പ്പെടെയുള്ള ദേശീയദുരന്തങ്ങള്‍ തീവ്രവാദമെന്ന അടിയന്തിരഭീഷണിക്കപ്പുറം ഇസ്ലാമിക തീവ്രവാദമെന്ന കൂട്ടിവായനയിലേക്ക് മാത്രം ഒതുങ്ങിപ്പോയതിലും അതും കടന്ന് മുസ്ലിമായി പിറന്നവരുടെയൊക്കെ ദേശസ്നേഹം ഉരച്ചുനോക്കേണ്ടതുണ്ടെന്ന പതിവിലേക്ക് വളര്‍ന്നതിലും ഈ ദുഷ്പ്രേരിതമായ പഴഞ്ചന്‍ ഏച്ചുകെട്ടിന് വലിയ പങ്കുണ്ട്. എളുപ്പം ചിലവാകുന്ന ഒന്നെന്ന നിലയ്ക്ക് ബി ജെ പിയിതര ഭരണകൂടങ്ങള്‍ പോലും ഇത്തരം ഏച്ചുകെട്ടലുകളെയും കൂട്ടിവായനകളെയും ചെറുക്കുന്നതിനേക്കാള്‍ ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ ഇവയെയൊക്കെ ചെറുക്കാന്‍ ബാധ്യതപ്പെട്ട മാധ്യമങ്ങളില്‍ നിന്നെങ്കിലും വേറിട്ടുള്ളൊരു സമീപനം ‘സ്യൂഡോസെക്കുലറിസ്റ്റ്’ എന്ന ബഹുമതി (അദ്വാനി ഋണാത്മകമായ അര്‍ത്ഥത്തില്‍ ഉപയോഗിച്ച നാമവിശേഷണത്തെ ഒരു ജനാധിപത്യവിശ്വാസി ബഹുമതിയായല്ലെങ്കില്‍ പിന്നെ എങ്ങനെയാണെടുക്കേണ്ടത്?) പേറുന്ന മനുഷ്യര്‍ ആഗ്രഹിക്കും. ആ ആഗ്രഹത്തിന്റെ തകര്‍ച്ചയാണ് കാവിക്കണ്ണട വെച്ച മാതൃഭൂമി പോലുള്ള പത്രങ്ങളിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്. &lt;br /&gt;&lt;br /&gt;ഷാഹിനക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തത് ഒരു വാര്‍ത്തയാണ്. ഒരു പത്രമെന്ന നിലയില്‍ മാതൃഭൂമി അത് നല്‍കണ്ടേ എന്ന ചോദ്യം പ്രസക്തവുമാണ്. പക്ഷേ അതിനുള്ള മറുപടി ‘മഅദനിക്കെതിരായ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം; അഞ്ചുപേര്‍ക്കെതിരെ കേസ്’ എന്ന തലക്കെട്ടു തൊട്ട് ‘സേ്ഫാടനപരമ്പരക്കേസിന്റെ വിചാരണ ഒരു മാസത്തിനുള്ളില്‍ ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ തുടങ്ങാനിരിക്കെയാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.’ എന്ന നിഗമനം വരെയുള്ള വരികള്‍ ചേര്‍ത്തു വായിച്ചെടുക്കണമെന്നു മാത്രം. മാധ്യമലോകത്തിന് ചിരപരിചിതയായ ഷാഹിനയെപ്പോലുള്ളൊരു പത്രപ്രവര്‍ത്തകയെ നിര്‍ദ്ദയം സംശയത്തിന്റെ നിഴലില്‍ ഉപേക്ഷിച്ചുകൊണ്ടുള്ള ഇത്തരമൊരു റിപ്പോര്‍ട്ട് ഒരു മുഖ്യധാരാ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത് അവരുടെ അജണ്ടകളെ തന്നെയാണ് സൂചിപ്പിക്കുന്നത്. അത് വെറും വിപണി താല്പര്യമാണോ അതിനപ്പുറമാണോ എന്നതിനെക്കുറിച്ച് സംശയമുള്ളവര്‍ക്ക് തര്‍ക്കിക്കാമെന്നു മാത്രം.  &lt;br /&gt;&lt;br /&gt;ഷാഹിനയുടെ വാക്കുകള്‍ക്കുമപ്പുറം ഈ കേസ് പൊലീസ് ചുട്ടെടുക്കുന്ന കഥകളെ അതുപോലെ വിഴുങ്ങാന്‍ തയ്യാറാവാത്ത ഒരു വ്യക്തിക്കോ പത്രപ്രവര്‍ത്തകസമൂഹത്തിനോ ഉള്ള ഒരു താക്കീത് മാത്രമല്ല, അത് മുഴുവന്‍ ജനാധിപത്യവിശ്വാസികള്‍ക്കുമുള്ള ഒരു താക്കീതാണ്. തങ്ങളുടെ ഭാഷ്യങ്ങളെ ചോദ്യം ചെയ്യാന്‍ മുതിരുന്നവരെ നിലയ്ക്കുനിര്‍ത്താന്‍ ‍ഇരുതല മൂര്‍ച്ചയുള്ള ആയുധങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും, വേണ്ടപ്പോള്‍ അവയെടുത്ത് പ്രയോഗിക്കുന്നതില്‍നിന്ന് തങ്ങളെ വിലക്കാന്‍ നിങ്ങള്‍ ജനാധിപത്യവിശ്വാസികള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ഈ വ്യവസ്ഥയിലും ആരുമുണ്ടാവില്ലെന്നും അധികാരം ജനാധിപത്യത്തിനു നല്‍കുന്ന താക്കീത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7896328951346064176-8141726048132225568?l=onreversegear.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onreversegear.blogspot.com/feeds/8141726048132225568/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7896328951346064176&amp;postID=8141726048132225568' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/8141726048132225568'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/8141726048132225568'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/2010/11/blog-post.html' title='ഷാഹിന കേസ്: ജനാധിപത്യത്തിന് ഒരു താക്കീത്'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-7896328951346064176.post-956709343158170613</id><published>2010-05-20T16:03:00.004+04:00</published><updated>2010-05-20T18:44:39.854+04:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>വിചിത്രകേരളത്തില്‍ ഫയല്‍ ചെയ്യപ്പെടുന്ന അസഹിഷ്ണുതകള്‍</title><content type='html'>വിചിത്രകേരളം എന്ന ബ്ലോഗിനും ജോര്‍ജ് ജോസഫെന്ന ബ്ലോഗര്‍ക്കും ബൂലോകത്തിലെന്നല്ല, നമ്മുടെ പൊതുസമൂഹത്തില്‍ പോലും ഒരു മുഖവുരയൊന്നും ഇനി ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തന്റെ ബ്ലോഗ് പോസ്റ്റുകളുടെ ഉള്ളടക്കത്തിന്റെ പേരില്‍ നിയമനടപടികള്‍ നേരിടുകയാണല്ലോ ഇദ്ദേഹമിപ്പോള്‍. ഒരു വ്യക്തി അയാളുടെ സ്വന്തം ബ്ലോഗില്‍ സ്വമേധയാ എഴുതി പ്രസിദ്ധീകരിച്ച ലേഖനങ്ങളിലൂടെ ചെന്നെത്തിയ നിയമക്കുരുക്കിലും വിവാദങ്ങളിലും നമുക്കെന്ത് കാര്യം എന്ന നിലയ്ക്ക് ഇതിനെ ചുരുക്കിക്കാണാനാവില്ല. ബ്ലോഗ് ഒരു ഇന്ററാക്റ്റീവ് മാധ്യമമാവുന്നത് എഴുത്തുകാരനും വായനക്കാരനുമിടയില്‍ തുറന്നുകിടക്കുന്ന വിനിമയസാധ്യതകളിലൂടെയാണ്. യോജിക്കാനും വിയോജിക്കാനും ആശയപരമായ യുദ്ധങ്ങള്‍ തന്നെ തുടര്‍ന്നുകൊണ്ടുപോകാനും ഇടം നല്‍കുന്ന ഈ സൈബര്‍ലോകത്തുനിന്ന് ഉള്ളടക്കവും അനുബന്ധചര്‍ച്ചകളും രാഷ്ട്രീയാധികാരത്തിന്റെയും നിയമങ്ങളുടേയുമൊക്കെയായ മറ്റൊരിടത്തേക്ക് പൊടുന്നനെ പറിച്ചുനടപ്പെടുന്നത് ഇവിടെ ധനാത്മകമായി തുടര്‍ന്നുവരുന്ന ചര്‍ച്ചകളെയും സംവാദങ്ങളെയുമൊക്കെ ഇല്ലാതാക്കുകയോ നിര്‍ജ്ജീവമാക്കുകയോ ചെയ്തേക്കാം.&lt;br /&gt;&lt;br /&gt;നായര്‍സമുദായാംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള രചനകള്‍ പ്രസിദ്ധീകരിച്ചു എന്നതാണല്ലോ വിചിത്രകേരളം ബ്ലോഗര്‍ക്കെതിരെയുള്ള ആരോപണം. ഇയാള്‍ തന്റെ പോസ്റ്റുകളിലൂടെ മുന്നോട്ടുവെക്കുന്ന പല നിരീക്ഷണങ്ങളും പി കെ ബാലകൃഷ്ണനുള്‍പ്പെടെയുള്ള പല ചരിത്രകാരന്മാരും സാമൂഹ്യനിരീക്ഷകരും ഇതിനോടകം തന്നെ മുന്നോട്ടുവെച്ചുകഴിഞ്ഞവയാണ്. എന്നാല്‍ ഇദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ക്കോ നിഗമനങ്ങള്‍ക്കോ ആധാരമാക്കുന്ന രീതിശാസ്ത്രം സാമൂഹ്യശാസ്ത്രത്തിന്റെയോ നരവംശശാസ്ത്രത്തിന്റെയോ അല്ലെന്നു മാത്രമല്ല, തികച്ചും അശാസ്ത്രീയമായ ഒന്നാണ് താനും. കേവലം വെറിതീര്‍ക്കലിന്റേത് മാത്രമായ ഏകപക്ഷീയവും തുലനം നഷ്ടപ്പെട്ടതുമായ ഒരാഖ്യാനശൈലിയാണ് ആ ബ്ലോഗിലെ പോസ്റ്റുകളിലുടനീളം കണ്ടുവരുന്നത്. ഇന്നത്തേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സാമൂഹ്യാവസ്ഥയെ അതിന് നിദാനമായ സാഹചര്യങ്ങളെ അപ്പാടെ അവഗണിച്ചുകൊണ്ടു സമീപിക്കുകയും കേവലം പ്രകോപനത്തിനപ്പുറം ചരിത്രപരമോ സാമൂഹ്യശാസ്ത്രപരമോ നരവംശശാസ്ത്രപരമോ ആയി യാതൊരു പ്രസക്തിയുമില്ലാത്ത നിഗമനങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്യുന്നു എന്നതാണ് ഈ പോസ്റ്റുകളുടെ പ്രഥമവും പരമവുമായ ന്യൂനതയും.&lt;br /&gt;&lt;br /&gt;ചരിത്രസത്യങ്ങളുടേത് വിഭാഗീയമായ ഒരു നിലനില്പല്ല. അതുകൊണ്ടുതന്നെ അവയുടെ വിഭാഗീയമായ വായന ഒരു സമൂഹത്തെ ചലനാത്മകമായി നിലനിര്‍ത്തുന്നതിനും ദിശാബോധം നല്‍കുന്നതിനും ആവശ്യമായ തുടരിന്റെ കണ്ണികളെ തമസ്കരിക്കുകയും അതിലൂടെ ജാതീയവും മതപരവുമായ പൊങ്ങച്ചത്തിന്റെ കുടുസ്സുകളില്‍ അതാത് വിഭാഗങ്ങളെ കൊണ്ട് കുടുക്കുകയും ചെയ്യും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പി കെ ബാലകൃഷ്ണനെയും മറ്റും പോലുള്ള ചരിത്രകാരന്മാരുടെ പല കണ്ടെത്തലുകളും ബ്രാഹ്മണനും നായര്‍ക്കും ഈഴവനുമുള്‍പ്പെടെയുള്ള ഏത് വിഭാഗത്തിനും അപകീര്‍ത്തികരമായി തോന്നാവുന്നവയാണ്. എന്നാല്‍ ഈ പറഞ്ഞത് സ്ഥൂലവല്‍ക്കരിച്ച ഒരു നിരീക്ഷണമാണെന്നും ഒരു വായനക്കാരന് തോന്നാം. മേല്പറഞ്ഞ ചരിത്രകാരന്മാരുടെ പുസ്തകങ്ങളൊന്നും ഈ നിലക്കല്ല വായിക്കപ്പെട്ടതും വായിക്കപ്പെടുന്നതുമെന്നും വിചിത്രകേരളമെന്ന ബ്ലോഗിനെതിരെ ആരെങ്കിലും കേസ് കൊടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ കാരണങ്ങള്‍ ഇവിടെയല്ല അന്വേഷിക്കേണ്ടത് എന്നും വാദിക്കാം. അങ്ങനെയെങ്കില്‍ അവര്‍ മുന്നോട്ടുവെച്ച ചരിത്രവും വിചിത്രകേരളത്തില്‍ കേട്ട അതിന്റെ മാറ്റൊലിയും തമ്മില്‍ എന്താണ് വ്യത്യാസം? ആദ്യത്തേത് സജീവവും ധിഷണാപരവുമായ ചില ചരിത്ര ഇടപെടലുകളായിരുന്നുവെങ്കില്‍ വിചിത്രകേരളത്തിന്റേത് മേല്പറഞ്ഞവയുടെ ചര്‍ച്ചാസാധ്യതകളെക്കൂടി റദ്ദു ചെയ്യുംവിധം ‘സില്ലി’യാ‍യ ചില സാമാന്യവല്‍ക്കരണങ്ങളും. അപ്പോഴിവിടെ വീണ്ടുമൊരു ചോദ്യമുയരുന്നു. ഇത്തരം സാമാന്യവല്‍ക്കരണങ്ങളെ വെള്ളം തൊടാതെ വിഴുങ്ങാനുള്ള ബാധ്യത ആര്‍ക്കുമില്ലെന്നിരിക്കുമ്പോഴും ബൌദ്ധികമായ ഇത്തരം അല്പത്തരങ്ങളെയൊക്കെ കുറ്റകൃത്യങ്ങളായി കാണേണ്ടതുണ്ടോ?&lt;br /&gt;&lt;br /&gt;ഏതൊരു ബ്ലൊഗ് പോസ്റ്റിന്റെയും ഉള്ളടക്കത്തെ എതിര്‍ക്കാനും അതിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാനുമുള്ള അവസരങ്ങള്‍ ബ്ലോഗെന്ന മാധ്യമത്തിന്റെ അതിരുകള്‍ക്കുള്ളില്‍തന്നെ ലഭ്യമാണ്. ഭീരുവായ ഏതെങ്കിലുമൊരു ബ്ലോഗര്‍ കമന്റ് ഓപ്ഷന്‍ മുഖേനയുള്ള കൊടുക്കല്‍ വാങ്ങല്‍ സാധ്യതകളെ അടച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചാലും അയാളെ അവിടുന്ന് പുറത്തെടുക്കാനും ജനമധ്യേ ആശയപരമായിത്തന്നെ വിചാരണ ചെയ്യാനുമുള്ള സാധ്യതകളുണ്ട്. വിചിത്രകേരളത്തില്‍ വന്ന പോസ്റ്റുകളോടും പ്രതികരിക്കേണ്ടത് അത്തരം സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടാണ്. അത്തരം ശ്രമങ്ങള്‍ ബൂലോകത്ത് നടന്നിട്ടുമുണ്ട്. ഈ വഴിക്കുള്ള കാര്യമാത്രപ്രസക്തവും സമതുലിതവുമായ ഒരു ശ്രമമാണ് രാജീവ് ചേലനാട്ടിന്റെ &lt;a href="http://rajeevechelanat.blogspot.com/2010/02/blog-post.html"&gt;പോസ്റ്റ്&lt;/a&gt;. നിലവാരത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ക്കപ്പുറം ഓരോ ബ്ലോഗ് പോസ്റ്റും നടത്തുന്നത് ഒരു സാംസ്കാരിക ഇടപെടലാണ്. അതുകൊണ്ടുതന്നെ അവയോട് പ്രതികരിക്കുന്നത് മറ്റൊരു തലത്തിലാവുന്നത് ആശാസ്യമായൊരു കീഴ്വഴക്കമാവില്ല സൃഷ്ടിക്കുന്നത്. അലസമായി വിട്ടാല്‍ പിന്നീട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാന്‍ പോന്നതുമാണത്. അത്തരം ചില സൂചനകള്‍ ഇതിനോടകം തന്നെ ബ്ലോഗില്‍ കണ്ടുതുടങ്ങിയിട്ടുമുണ്ട്.&lt;br /&gt;&lt;br /&gt;വിചിത്രകേരളം ബ്ലോഗറുടെ അറസ്റ്റുമായി ബന്ധപ്പെട്ടു നടന്ന ബ്ലോഗ് ചര്‍ച്ചകള്‍ പലരുടെയും ഉള്ളില്‍ വിങ്ങുന്ന അസഹിഷ്ണുതകളെ പ്രകടമാക്കുന്നുണ്ട്. തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് നിരക്കാത്ത അഭിപ്രായപ്രകടനങ്ങളെയൊക്കെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ ആര്‍ക്കും പ്രോത്സാഹനം നല്‍കുന്നൊരു കീഴ്വഴക്കമായി ഈ അറസ്റ്റിനെ കണ്ടാശ്വസിക്കുന്നവരുടെ എണ്ണം ചെറുതല്ല. ഫെമിനിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയൊക്കെ അടച്ചാക്ഷേപിച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ ബൂലോകത്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയ്ക്കെതിരെ ഇത്തരം നിയമനടപടികള്‍ ഉണ്ടാവാതിരുന്നത് ആ പ്രസ്ഥാനങ്ങളിലെ സജീവമായ ജനാധിപത്യബോധം കൊണ്ടാവാം. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇന്ന് നിലനില്‍ക്കുന്ന പല സംഘടനകളില്‍നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും അത്തരമൊന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല.&lt;br /&gt;&lt;br /&gt;മൂലഘടകങ്ങള്‍ മുതല്‍ക്ക് തന്നെ വിരുദ്ധധ്രുവങ്ങളില്‍ നിലനിന്നു പോരുന്നവയാണ് വിശ്വാസവും യുക്തിയും. അതുകൊണ്ടുതന്നെ യുക്തിയുടെ പരിപ്രേക്ഷ്യത്തിലൂടെ വിശ്വാസങ്ങളെ വിശകലനം ചെയ്യുവാനുള്ള ഏതൊരു ശ്രമവും മതനിന്ദയോ വിശ്വാസികളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമോ ആയി വ്യാഖ്യാനിക്കപ്പെടാം. അത് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നത് ഏതൊരുതരം എഴുത്തും നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന അവസ്ഥയിലേക്കാണ്. തികച്ചും വ്യതിരിക്തമായ വര്‍ത്തമാന സാംസ്കാരികപരിസരങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഇത്തരം വ്യവഹാരങ്ങളെ എത്രയൊക്കെ അല്ലെന്ന് പറഞ്ഞാലും ഇതിന്റെ ഭാഗമാവാതിരിക്കാന്‍ തരമില്ലാത്ത നീതിന്യായവ്യവസ്ഥ എങ്ങനെ സമീപിക്കുമെന്നതും, മൌലികാവകാശങ്ങളും അതിന്റെ ഭാഗമായ അഭിപ്രായസ്വാതന്ത്ര്യം തന്നെയും പുതിയ സാഹചര്യങ്ങളില്‍ എങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്നതും അന്തമില്ലാത്ത ആശങ്കകളാണ് ഉയര്‍ത്തുന്നത്.&lt;br /&gt;&lt;br /&gt;മാധ്യമചരിത്രത്തില്‍ ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും ജനാധിപത്യപരമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ബ്ലോഗെന്ന ഈ പുതുമാധ്യമം. എന്തുകൊണ്ടെന്നാല്‍ എഴുത്തിനും വായനക്കാരനുമിടയില്‍ സാധ്യമാകുന്ന വിനിമയശൃംഘല ഇതിന്റെ മാത്രം പ്രത്യേകതയാണ്. ആരെയും തിരസ്കരിക്കാത്തവണ്ണം വിശാലവും സുതാര്യവുമാണ് ഈ ഇടം(നാളിതുവരെയെങ്കിലും). ചിത്രകാരെന്റേതും വിചിത്രകേരളത്തിന്റെയും കാര്യത്തിലുണ്ടായതുപോലുള്ള, ഇനി നിരന്തരം ആവര്‍ത്തിക്കപ്പെട്ടേക്കാമെന്ന് ഭയക്കേണ്ടുന്ന, ഇത്തരം നിയമനടപടികള്‍ ചോദ്യം ചെയ്യുന്നത് ബ്ലോഗിന്റെ മാത്രമല്ല, അതിനു പുറത്തുമുള്ള പല ജനാധിപത്യമൂല്യങ്ങളേയുമാണ്. അസഹിഷ്ണുതകള്‍ക്ക് നിയമസാധുത നല്‍കുവാനുള്ള ശ്രമങ്ങളിലൂടെ നാം മൂടിക്കെട്ടുന്നത് നമ്മുടെ തന്നെ ചിന്തകളെയും നാവിനെയുമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആ നിലയ്ക്കാണ് വിചിത്രകേരളം ബ്ലോഗറുടെ അറസ്റ്റ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നു തോന്നുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7896328951346064176-956709343158170613?l=onreversegear.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onreversegear.blogspot.com/feeds/956709343158170613/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7896328951346064176&amp;postID=956709343158170613' title='24 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/956709343158170613'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/956709343158170613'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/2010/05/blog-post_20.html' title='വിചിത്രകേരളത്തില്‍ ഫയല്‍ ചെയ്യപ്പെടുന്ന അസഹിഷ്ണുതകള്‍'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>24</thr:total></entry><entry><id>tag:blogger.com,1999:blog-7896328951346064176.post-9208713703383464264</id><published>2010-05-12T17:26:00.003+04:00</published><updated>2010-05-12T20:25:26.172+04:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>തട്ടവും ശിക്ഷയും</title><content type='html'>പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിച്ചുകൊണ്ടുള്ള നിയമം ബെല്‍ജിയം സര്‍ക്കാര്‍ പാസാക്കിയതോടുകൂടി ഒരിടവേളയ്ക്കുശേഷം ബുര്‍ഖ വീണ്ടും അന്താരാഷ്ട്രശ്രദ്ധ നേടിയിരിക്കുന്നു. ഈ സമയത്തുതന്നെയാണ് ഇവിടെയും ആലപ്പുഴ ബിലീവേര്‍സ് ചര്‍ച്ച് സ്കൂളില്‍ നിന്ന് ഒരു മുസ്ലിം പെണ്‍കുട്ടിയെ പുറത്താക്കിയതിനെ തുടര്‍ന്ന് ബുര്‍ഖ വീണ്ടും ചര്‍ച്ചാവിഷയമായതെന്നത് സാന്ദര്‍ഭികമാവാം. അതെന്തുതന്നെയായാലും ഈ വിഷയത്തില്‍ ഗൌരവമുള്ള ചര്‍ച്ചകളും അതിലൂടെ ഒരു ആശയവ്യക്തതയും ഉരുത്തിരിഞ്ഞുവരേണ്ടത് അനിവാര്യമായിരിക്കുന്നു.    &lt;br /&gt;&lt;br /&gt;ബുര്‍ഖയെന്ന വസ്ത്രം സ്ത്രീവിരുദ്ധമാണോ അല്ലയോ എന്നതിനെക്കുറിച്ചൊക്കെ ഒരുപാടു ചര്‍ച്ചകളും സംവാദങ്ങളും നമുക്കിടയില്‍ ഉണ്ടായിട്ടുണ്ട്. അവ തുടരേണ്ടതുമുണ്ട്. എന്നാല്‍ അതങ്ങനെയായിരിക്കുമ്പോള്‍ തന്നെ ബുര്‍ഖയോ താടിയോ കൃപാണോ സിന്ദൂരക്കുറിയോ കൊന്തയോ ഒക്കെ പോലുള്ള മതചിഹ്നങ്ങളുടെ ഏകപക്ഷീയമായ നിരോധനം മനുഷ്യാവകാശലംഘനം തന്നെയാണ്. മുഖം മറയ്ക്കാത്തതിന്റെ പേരില്‍ സ്ത്രീകളെ ചാട്ടയ്ക്കടിക്കുന്ന മതനേതൃത്വത്തിന്റേതുപോലെ മനുഷ്യത്വരഹിതവും ഫാസിസ്റ്റിക്കുമായ പ്രവൃത്തി തന്നെയാണ് ഇതും. എന്നിരിക്കെ ആദ്യം പരാമര്‍ശിച്ച വാര്‍ത്തയിലെ പെണ്‍കുട്ടി സ്കൂളില്‍നിന്ന് പുറത്താകുന്നത് ബുര്‍ഖയൊന്നും ധരിച്ചിട്ടല്ല, മറിച്ച് നമ്മുടെ നാട്ടിലെ മുസ്ലിം പെണ്‍കുട്ടികള്‍ കാലാകാലമായി ധരിച്ചുവരുന്ന തട്ടത്തിന്റെ പേരിലാണ് എന്നത് വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു.       &lt;br /&gt;&lt;br /&gt;മതസാമുദായികസംഘടനകള്‍ പൊതുവിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരുന്നതും വിദ്യാലയങ്ങള്‍ തുടങ്ങുന്നതും പ്രോത്സാഹിപ്പിക്കുന്നതാണ് നമ്മുടെ എക്കാലത്തയും വിദ്യാഭ്യാസനയം. അതിന് അതിന്റേതായ കാരണങ്ങളുണ്ട് താനും. എന്നാല്‍ ഇത്തരം വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തില്‍ കടന്നുവരുന്ന മതപരമായ അംശങ്ങളെയും അത് വിവിധമതസ്ഥരായ കുട്ടികള്‍ക്കിടയില്‍ ഉണ്ടാക്കാനിടയുള്ള സംഘര്‍ഷങ്ങളെയും നിരീക്ഷിക്കാനോ പഠിക്കാനോ നമുക്ക് സംവിധാനങ്ങളില്ല. ഇതിന്റെയൊരു പ്രതിഫലനമാണ് ആലപ്പുഴയില്‍ നാം കണ്ടത്. മതസാമുദായികസംഘടനകള്‍ നടത്തുന്ന സ്കൂളുകളില്‍ മോണിംഗ് അസംബ്ലി മുതല്‍ കൂട്ടമണിവരെയുള്ള കാലയളവിനുള്ളില്‍ അതാത് മതസമുദായങ്ങളുടെ വിശ്വാസസംഹിതകള്‍ പല രൂപത്തില്‍ കടന്നുവരാറുണ്ട്. ബിലീവേര്‍സ് ചര്‍ച്ച് സ്കൂളില്‍ നടന്നിരുന്ന പ്രാര്‍ത്ഥനകളിലും മറ്റും മുസ്ലിം മതവിശ്വാസിയായ നേരത്തെ പരാമര്‍ശിച്ച പെണ്‍കുട്ടിയും പങ്കെടുത്തിരുന്നതായി അവള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നിട്ടും തട്ടമിട്ടതിന്റെ പേരില്‍ അവള്‍ പുറത്താക്കപ്പെട്ടു.   &lt;br /&gt;&lt;br /&gt;ഇവിടെ പ്രശ്നം വിദ്യാലയങ്ങളില്‍നിന്നാണോ വിദ്യാര്‍ത്ഥി(നി)കളില്‍ നിന്നാണോ മതചിഹ്നങ്ങള്‍ ഒഴിവാക്കപ്പെടേണ്ടത് എന്നതാണ്. ഒരു സ്ഥാപനമെന്ന നിലക്ക് സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ അതിന്റെ നടത്തിപ്പുകാരുടെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും കടന്നുവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ വിവിധമതസ്ഥരായ അവിടുത്തെ കുട്ടികളുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ അത് ഒട്ടും സ്വാഭാവികമല്ലാത്ത അടിച്ചേല്‍പ്പിക്കലായി മാറുന്നു. പലപ്പൊഴും അവരുടെ മതവും, വിശ്വാസവും വിലക്കുന്ന കാര്യങ്ങള്‍പോലും അവര്‍ക്ക് ചെയ്യേണ്ടിവരുന്നു. നമ്മുടെതുപോലുള്ള ഒരു ബഹുസ്വരസമൂഹത്തെ സംബന്ധിച്ചിടത്തോളം ഇത് ഒഴിവാക്കപ്പെടെണ്ടതുതന്നെയാണ്. എന്നാല്‍ വിദ്യാര്‍ത്ഥി(നി)കള്‍ ഉപയോഗിക്കുന്ന മതചിഹ്നങ്ങള്‍ അവരുടെ വ്യക്തിപരമായ വിശ്വാസങ്ങളുടെയും ശീലങ്ങളുടെയും ഭാഗമാണ്. അവ ഇതരമതസ്ഥരായ സഹപാഠികളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയോ അവയുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയോ ചെയ്യുന്നില്ല. എന്നു മാത്രമല്ല, നമ്മുടേത് ഒരു ബഹുസ്വരസമൂഹമാണെന്നും അവിടെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമൊക്കെ അവരവരുടെ ആചാരാനുഷ്ഠാനങ്ങളുള്‍ക്കൊണ്ടുതന്നെ സഹവര്‍ത്തിക്കുന്നുവെന്നും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അവയുടെ നിഷേധം അതുകൊണ്ടുതന്നെ മൌലികാവകാശനിഷേധം തന്നെയാണ്.   &lt;br /&gt;&lt;br /&gt;ഇതൊരു ഒറ്റപ്പെട്ട പ്രശ്നമായിക്കണ്ട് തള്ളിക്കളയുന്നത് ആത്മഹത്യാപരമാണ്. എന്തുകൊണ്ടെന്നാല്‍ ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് ആശയവ്യക്തതയുണ്ടായില്ലെങ്കില്‍ സംഭവിക്കുന്നത് ഓരോ മതസമുദായങ്ങളില്‍ പെട്ടവരും അവരവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മാത്രം പഠിച്ചാല്‍മതി എന്ന ഒരു തീരുമാനത്തിലേക്ക് പൊതുസമൂഹം എത്തിച്ചേരുകയെന്നതാണ്.  ക്രിസ്ത്യാനികള്‍ ക്രൈസ്തവവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ തന്നെ പഠിക്കണമെന്ന പവ്വത്തിലിന്റെ ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങള്‍ സൂചിപ്പിക്കുന്നത് അത്തരമൊരു അവസ്ഥാന്തരം അധികം അകലെയല്ല എന്നാണ്. ഒരു ബഹുസ്വരസമൂഹത്തില്‍ ഈവിധ തീരുമാനങ്ങള്‍ ഉണ്ടാക്കാവുന്ന മത സാമുദായിക ധ്രുവീകരണങ്ങളുടെ പ്രത്യാഘാതങ്ങള്‍ എത്ര വലുതായിരിക്കുമെന്നതിനെക്കുറിച്ച് വിശദീകരിക്കേണ്ടതില്ലെന്ന് തോന്നുന്നു. കൂണുപോലെ മുളച്ചുപൊന്തുന്ന സി ബി എസ് ഇ, ഐ സി എസ് ഇ ഉള്‍പ്പെടെയുള്ള അണ്‍-എയ്ഡഡ് സ്കൂളുകളുടെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങള്‍ അടിയന്തിരമായി നമ്മുടെ സര്‍ക്കാരുകള്‍ ഉണ്ടാക്കിയില്ലെങ്കില്‍ നാനാത്വത്തില്‍ ഏകത്വം തുടങ്ങിയ നമ്മുടെ ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കുന്ന പല ആശയങ്ങളും സമീപഭാവിയില്‍തന്നെ പുല്ലുതിന്നാത്ത ഏട്ടിലെ പശുവായി ചുരുങ്ങും, ഉറപ്പ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7896328951346064176-9208713703383464264?l=onreversegear.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onreversegear.blogspot.com/feeds/9208713703383464264/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7896328951346064176&amp;postID=9208713703383464264' title='61 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/9208713703383464264'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/9208713703383464264'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/2010/05/blog-post.html' title='തട്ടവും ശിക്ഷയും'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>61</thr:total></entry><entry><id>tag:blogger.com,1999:blog-7896328951346064176.post-7826314046106037936</id><published>2010-04-22T12:51:00.004+04:00</published><updated>2010-04-23T21:33:27.958+04:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>തരൂര്‍: മാധ്യമങ്ങളുടെ വിശുദ്ധപശു</title><content type='html'>മന്ത്രിപുംഗവന്മാര്‍ ഉണ്ടാക്കുന്ന വിവാദങ്ങളൊ വിവാദപ്രേരിതങ്ങളായ രാജികളോ നമ്മുടെ രാഷ്ട്രീയമണ്ഡലത്തെയോ മാധ്യമലോകത്തെയോ സംബന്ധിച്ച് പുതുമയുള്ള ഒന്നല്ല. രാഷ്ട്രീയനിരീക്ഷകരെ സംബന്ധിച്ചിടത്തോളം വിദേശകാര്യസഹമന്ത്രിയായിരുന്ന ശശി തരൂരിന്റെ രാജി അപ്രതീക്ഷിതമായ ഒരു ഐ പി എല്‍ ഫലവുമായിരുന്നില്ല. പക്ഷേ നമ്മുടെ മാധ്യമങ്ങള്‍ ഇതിനെ ഏറ്റെടുത്തത് ഈ പറഞ്ഞ തലങ്ങളിലൊന്നുമായിരുന്നില്ല.കക്ഷിരാഷ്ട്രീയത്തിന്റെ അന്തര്‍നാടകങ്ങള്‍ക്കൊത്ത് വേഷം കെട്ടാനാവാത്ത ഒരു സ്വതന്ത്ര ബുദ്ധിജീവിയുടെ രാഷ്ട്രീയപ്രവേശത്തിന്റെ സ്വാഭാവികമായ ദുരന്തപരിസമാപ്തി എന്ന നിലയ്ക്കാണവര്‍ പ്രത്യക്ഷമായും പരോക്ഷമായും അതിനെ അവതരിപ്പിക്കാന്‍ ശ്രമിച്ചതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും. അതിനായി അവര്‍ മുന്നോട്ട് വെക്കുന്ന യുക്തികളാവട്ടെ നമ്മുടെ മധ്യവര്‍ഗത്തിന്റെ സമ്മതിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതും.        &lt;br /&gt;&lt;br /&gt;കൊളോണിയല്‍ ഹാങ്ങോവര്‍ എന്നൊക്കെ പറയുന്നത് പ്രയോഗമെന്ന നിലയ്ക്ക് ക്ലീഷേയായി കഴിഞ്ഞതാണെങ്കിലും നമ്മുടെ മധ്യവര്‍ഗത്തിന്റെ ബോധ, പെരുമാറ്റ സമ്പ്രദായങ്ങളില്‍ അത് ഇന്നും അടിയുറച്ചത് തന്നെയാണ്. ആംഗലപാണ്ഡിത്യം കേവലം ഒരു ഭാഷയെ വരുതിയിലാക്കുന്നതിലപ്പുറം സനാതനമായ സാംസ്കാരിക ഉന്നമനത്തിന്റെ  പ്രതീകമാണെന്ന് ധരിച്ചുവച്ചിരിക്കുന്ന ഒരു തലമുറയെന്ന നിലക്ക് നമ്മള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും നമ്മുടെയുള്ളില്‍ ഈ ക്ലീഷേയുണ്ട്. ഇതിന്റെ പ്രവര്‍ത്തനം തന്നെയാവണം ഇംഗ്ലീഷില്‍ ‘അസൂയാവഹമായ’ പ്രാവീണ്യമുള്ള തരൂരിന്റെ വാക്കുകള്‍ റിപ്പോര്‍ട്ടുചെയ്തതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുവന്ന വീഴ്ചയാണ് അദ്ദേഹത്തെചൊല്ലി നടന്ന വിവാദങ്ങള്‍ക്കൊക്കെയും കാരണം എന്ന കുറ്റബോധത്തിലേക്ക് നമ്മുടെ മാധ്യമങ്ങളെ കൊണ്ടെത്തിക്കുന്നതും. ഇതിന്റെ ഉദാഹരണങ്ങള്‍ ഈ കഴിഞ്ഞ ഏതാനും മാസങ്ങളുടെ മാധ്യമചരിത്രത്തില്‍നിന്ന് നമുക്ക് അടര്‍ത്തിയെടുത്ത് പരിശോധിക്കാവുന്നതാണ്.      &lt;br /&gt;&lt;br /&gt;ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷിന്റെ പ്രാധാന്യം പരമാവധി പാടി നീട്ടിയാല്‍ എത്തുന്നത് ഒരു ലിങ്ക് ലാംഗ്വേജ് എന്നതുവരെയാണ്. അങ്ങനെ പറയുമ്പോള്‍ തന്നെയും ഒരു മികച്ച ജനപ്രതിനിധിക്ക് അനിവാര്യമായ ഗുണങ്ങളുടെ കൂട്ടത്തില്‍ ആംഗലപാണ്ഡിത്യം വരുന്നതേയില്ല. കാരണം ആ കുറവ് സാങ്കേതികമാണെന്നതും അതുകൊണ്ടുതന്നെ നികത്താനാവുന്നതാണെന്നതും തന്നെ. അങ്ങനെയിരിക്കെയാണ് ഒരാള്‍ തന്റെ അപാരമായ അമേരിക്കന്‍ ആംഗലപാണ്ഡിത്യം കൊണ്ട് നിരന്തരം വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. ഇക്കഴിഞ്ഞ ഇന്റര്‍ലൊക്യൂട്ടര്‍ വിവാദം തന്നെയെടുക്കാം. പ്രശ്നം അമേരിക്കയില്‍ പോയിട്ടില്ലാത്ത ‘അല്പാംഗല ബുദ്ധികളായ’ റിപ്പോര്‍ട്ടര്‍മാര്‍ കാര്യങ്ങള്‍ മനസ്സിലാക്കിയതില്‍ വന്ന പിഴവാണെന്നാണ് സ്വന്തം പ്രവര്‍ത്തകരെ തന്നെ കൈയൊഴിഞ്ഞുകൊണ്ട് നമ്മുടെ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാട്. "We feel that Saudi Arabia of course has a long and close relationship with Pakistan but that makes Saudi Arabia even a more valuable interlocutor for us."  ഇതിലെ ഇന്റര്‍ലൊക്യൂട്ടര്‍ എന്ന പദത്തിന് കാംബ്രിഡ്ജ് അഡ്വാന്‍സ്ഡ് ലേണേഴ്സ് ഡിക്ഷ്ണറി തരുന്ന നിര്‍വചനം നോക്കാം: ‘someone who is involved in a conversation and who is representing someone else' സംഗതി സാങ്കേതികമായി മധ്യസ്ഥന്‍ എന്ന് അര്‍ത്ഥം വരുന്ന ഒന്നല്ലെങ്കില്‍ തന്നെയും സംഭാഷണത്തില്‍ നിര്‍മമനും നിഷ്പക്ഷനുമായി അഭിമുഖം നില്‍ക്കുന്ന ഒരു പങ്കാളിയെ മാത്രമല്ല ഈ വാക്ക് അര്‍ത്ഥം വെക്കുന്നതെന്ന് അദ്ദേഹത്തിന്റെ തന്നെ വിശദീകരണത്തില്‍ നിന്ന് മനസ്സിലാക്കാം.ആയിരുന്നുവെങ്കില്‍ പാകിസ്ഥാന്റെ ദീര്‍ഘകാല സുഹൃത്താണെന്നതുകൊണ്ട് സൌദി അറേബ്യ നമുക്ക് വിലമതിപ്പുള്ളൊരു ഇന്റര്‍ലൊക്യൂട്ടറാവുന്നു എന്ന് അദ്ദേഹം പറയേണ്ടതില്ലല്ലൊ. ഇത് കാലാകാലമായി നിലനിര്‍ത്തിപ്പോരുന്ന നമ്മുടെ വിദേശനയത്തിന് ഒത്തുപോവുന്നതാണോ എന്നതാണ് പ്രശ്നം. പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ക്ക് ഒരു നിലക്കും മൂന്നാമതൊരു രാജ്യത്തെ ഇടപെടുത്തേണ്ടതില്ല എന്നതല്ല നമ്മുടെ വിദേശനയമെന്ന് തരൂരിനെ കണ്ട് കണ്ട് നമ്മുടെ മാധ്യമങ്ങളിനി കവാത്ത് മറക്കുമോ?            &lt;br /&gt;&lt;br /&gt;ക്രിക്കറ്റിനെക്കുറിച്ചും ഓഹരിവിപണിയെക്കുറിച്ചുമൊക്കെ ആഴത്തില്‍(?) പഠിച്ചെഴുതി മലയാള നോവല്‍ സാഹിത്യത്തിന് ഒരു പുത്തന്‍ ശാഖതന്നെ സമ്മാനിച്ച എഴുത്തുകാരനണല്ലോ കെ എല്‍ മോഹനവര്‍മ്മ!! അദ്ദേഹം അടുത്തിടെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു, തരൂരിനെ മുഖാമുഖം കാണാനാവാത്ത വണ്ണം അപകര്‍ഷതാബൊധമുള്ളവരാണ് നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെന്ന്. നമ്മെ ഭരിക്കാനായി നമ്മളുടെ ഇടയില്‍ നിന്ന് നമ്മള്‍ തന്നെ തിരഞ്ഞെടുത്തവരുടെ അവസ്ഥ ഇതാണെങ്കില്‍ നമ്മള്‍ കന്നുകാലിക്ലാസുകാരുടെ അവസ്ഥ എന്തായിരിക്കും!             &lt;br /&gt;&lt;br /&gt;ഒരു ജനാധിപത്യ സമ്പ്രദായത്തെ സംബന്ധിച്ചിടത്തോളം ജനപ്രതിനിധികളുടെ ലളിതജീവിതമെന്നത് അവരുടെ വാങ്ങല്‍ ശേഷിയുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന ഒന്നല്ല. അത് ഒരാദര്‍ശവും നിഷ്ഠയുമൊക്കെ കൂടിയാണ്. പഞ്ചനക്ഷത്രഹോട്ടലില്‍ ഞാന്‍ താമസിച്ചത് എന്റെ സ്വന്തം പോക്കറ്റില്‍ നിന്ന് കാശുകൊടുത്തിട്ടാണ് എന്ന് പ്രസ്താവിച്ചപ്പോള്‍ തരൂര്‍ അനിശ്ചിതത്വത്തിലാക്കിയത് ജനാധിപത്യസംബന്ധിയായ ഒരു മൂല്യവ്യവസ്ഥയെതന്നെയായിരുന്നു. കന്നുകാലിക്ലാസ്സ് വിവാദത്തിലേക്കെത്തുമ്പോള്‍ ഇതൊന്നുകൂടി പ്രകടമാവുന്നു. മന്മോഹന്‍ സിംഗ് പറഞ്ഞതുപോലെ അതൊരു തമാശയാണ്: ഉപരി-മധ്യവര്‍ഗങ്ങളുടെ മാത്രം തമാശ! (ഗള്‍ഫില്‍ പലയിടങ്ങളിലും എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന ചിലവു കുറഞ്ഞ വ്യോമയാനസമ്പ്രദായം പുച്ഛരസത്തോടെ കെ എസ് ആര്‍ ടി സി എന്ന പേരില്‍ അറിയപ്പെടുന്നത് തമാശയുടെ ഭാഗമായി തന്നെയാണ്. പക്ഷേ ആ തമാശ ഒരേ സമയം പുറത്താക്കുന്നത് നാടനും വിദേശിയുമായ അല്പവരുമാനക്കാരുടെ ഒരു വലിയ ഭൂരിപക്ഷത്തെ തന്നെയാണ് എന്നതാണ് ഉപരി-മധ്യവര്‍ഗങ്ങള്‍ക്ക് പുറത്തുള്ളവരുടെ സെന്‍സ് ഓഫ് ഹ്യൂമറിന് അത് ദഹിക്കാതെ പോകുന്നതിന്റെ കാരണവും)        &lt;br /&gt;&lt;br /&gt;ഒരു കായിക ഇനം എന്ന നിലവിട്ട് ‘മഹത്വവല്‍ക്കരിക്കപ്പെട്ട ചൂതാട്ട’വും, കള്ളപ്പണത്തിന്റെ അലക്കുകേന്ദ്രവും ഒക്കെയായ്  ഐ പി എല്‍ ചീഞ്ഞുനാറുമ്പോഴും ആവും വിധം തരൂരിനെ അത്തറു പൂശാനാണ് നമ്മുടെ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. കള്ളപ്പണത്തിന്റെയും കമ്പനിനിയമലംഘനങ്ങളുടെയും കഥകളെ എഴുതിതള്ളാനാവാതെ വരുമ്പോഴും അവര്‍ മുന്നോട്ടുവെക്കുന്നത് മലയാളിയെ ഏറ്റവും എളുപ്പത്തില്‍ പറ്റിക്കാവുന്ന ഒരു വാദമാണ്, വികസനം. പുറം മോടികളില്‍ ഭ്രമിച്ചുപോവുന്ന ഇടത്തരക്കാരന്റെ സമൂഹമനസ്സിന് പൊക്കവും വണ്ണവും നിറവുമുള്ളതൊക്കെ അഭിലഷണീയമാണ്. കൂറ്റന്‍ കാര്‍ണിവലുകള്‍ക്കുവേണ്ടി ദാഹിക്കുന്ന അവന്റെ കോശങ്ങള്‍ക്ക് വേനല്‍മഴയാണ് ഐ പി എല്‍. അത്തരമൊരു ഭാഷ്യമുള്ളിടത്തോളം കാലം തരൂരിനെ രാഷ്ട്രീയകുതിരകച്ചവടങ്ങള്‍ക്കിടയില്‍ പെട്ടുപോയ ഒരു ബലിയാടിന്റെ പ്രതിരൂപം നല്‍കി കുളിപ്പിച്ചെടുക്കുകയെന്നത് മാധ്യമങ്ങള്‍ക്ക് എളുപ്പമാണ്. കാരണം അത്തരമൊന്ന് വിശ്വസിക്കാന്‍ നമ്മുടെ മധ്യവര്‍ഗമനസ്സ് മുങ്കൂര്‍ സജ്ജമാണെന്നതു തന്നെ. &lt;br /&gt;&lt;br /&gt;ആഴത്തില്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കേരളസമൂഹത്തില്‍ ശശി തരൂര്‍ too good for politics ആണെന്ന് വരുത്തിത്തീര്‍ക്കുമ്പോള്‍ മാധ്യമങ്ങള്‍ ഒരജണ്ട കൂടി ഒപ്പം നടപ്പാക്കുന്നുണ്ട്. അത് ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ അധികാരത്തിന്റെ അവസാനവാക്കായിക്കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റുകളുടേതാണ്.അതിന്റെ ഭാഗമായാണവര്‍ക്ക് പരോക്ഷമായാണെങ്കിലും തിരഞ്ഞെടുപ്പിനെയും,അതിലൂടെ നടത്തിക്കപ്പെടുന്ന ജനാധികാരത്തെയും അതിന്റെ പ്രതിനിധികളെയും ഒക്കെ ഒരു ദൂഷിതവലയത്തിനുള്ളില്‍പ്പെടുത്തി കാണേണ്ടിവരുന്നത്.ജനാധിപത്യമെന്നത് ഒരു കുതിരക്കച്ചവടമാണെന്ന് വരുത്തിതീര്‍ക്കാനുള്ള അവസരങ്ങളൊക്കെയും അവര്‍ ആഘോഷിക്കുന്നതും മറ്റൊന്നും കൊണ്ടല്ല.അമേരിക്കയെന്ന പേര് ആഗോളവല്‍ക്കരിക്കപ്പെട്ട വര്‍ത്തമാനലോകത്ത് പ്രതിനിധാനം ചെയ്യുന്നത് ഒരു ഭൂപ്രദേശത്തെയ്വോ അവിടത്തെ മനുഷ്യരെയോ എന്നതിലുപരി കോര്‍പ്പറേറ്റ് കേന്ദ്രീകൃതമായ ഒരധികാരവ്യവസ്ഥയെയാണ്. ആ വ്യവസ്ഥയാവട്ടെ മനുഷ്യവംശത്തിന്റെ ബഹുസ്വരതയെ തീര്‍ത്തും അംഗീകരിക്കാത്ത ഒന്നും. ദേശീയഗാനാലാപനത്തിലൂടെ രാജ്യസ്നേഹം പ്രകടമാക്കാനുള്ള ഏകവഴി അമേരിക്കന്‍ മാതൃകയില്‍ നെഞ്ചോട് കൈ ചേര്‍ത്ത് വെക്കുകയാണെന്ന് പൊതുവേദിയില്‍ വച്ച് ശഠിക്കുന്നിടത്ത് തരുര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തെ വ്യക്തമാക്കുന്നത് താന്‍ അത്തരമൊരു കേന്ദ്രീകരണത്തിന്റെ പ്രതിനിധിയാണെന്നാണ് . ഏതു വിധേനയും ഒരു ഗ്രീന്‍ കാര്‍ഡ് സംഘടിപ്പിക്കുകയാണ് ജീവിതവിജയത്തിനുള്ള ഏകവും പരമവുമായ പോംവഴിയെന്ന് വിശ്വസിക്കുന്ന നമ്മുടെ മദ്ധ്യവര്‍ഗ്ഗ മനസ്സിനാവട്ടെ ഇതിനോടൊക്കെ സര്‍വാത്മനാ യോജിപ്പുമാണ്. ആ സമ്മതിയുടെ വിപണനമാണ് നമ്മുടെ മാധ്യമങ്ങള്‍ നടപ്പിലാക്കുന്നത്. &lt;br /&gt;&lt;br /&gt;അമ്മയെത്തല്ലിയാലെന്ന പോലെ തരൂര്‍ വിവാദത്തിനും രണ്ടു പക്ഷമുണ്ട്. അവ കോര്‍പ്പറേറ്റ് അനുകൂലവും അല്ലാത്തതുമാണ്. ഇതിലാര്‍ക്കും ഏത് പക്ഷവും പിടിക്കാം. പക്ഷേ ജനപക്ഷമെന്ന വ്യാജേന കോര്‍പ്പറേറ്റ് അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നല്ലെങ്കില്‍ നാളെ തിരീച്ചറിയപ്പെടുക തന്നെ ചെയ്യും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7896328951346064176-7826314046106037936?l=onreversegear.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onreversegear.blogspot.com/feeds/7826314046106037936/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7896328951346064176&amp;postID=7826314046106037936' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/7826314046106037936'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/7826314046106037936'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/2010/04/blog-post_22.html' title='തരൂര്‍: മാധ്യമങ്ങളുടെ വിശുദ്ധപശു'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-7896328951346064176.post-1732023147214565892</id><published>2010-04-05T18:09:00.004+04:00</published><updated>2010-04-05T20:17:44.671+04:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>വെറുപ്പിന്റെ വിവാഹസമ്മാനം</title><content type='html'>सारे जहाँ से अच्छा, हिन्दोस्तां हमारा &lt;br /&gt;(Better than all the world, is our India) &lt;br /&gt;ഏതൊരു ഭാരതീയനും മനപാഠമായ മുഹമ്മദ് ഇക്ബാല്‍ രചിച്ച ഈ ദേശഭക്തിഗാനത്തിന്റെ ആദ്യവരിയില്‍നിന്ന് നാം വായിച്ചെടുക്കേണ്ടത് മുഴുവന്‍ ലോകത്തെക്കാളും മികച്ചതാണ് നമ്മുടെ ഇന്ത്യ എന്ന അന്ധമായ ദേശാഭിമാനത്തെയല്ല, മറിച്ച് ലോകത്തെ ഏതു സ്വര്‍ഗത്തെക്കാളും മെച്ചമാണ് ഒരിന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം അവന്റെ മാതൃരാജ്യമെന്ന എളിമയുള്ളതും മാനവികവുമായ ദേശസ്നേഹത്തെയാണ്. ഒരു രാജ്യസ്നേഹിയായിരിക്കാന്‍ ആരും ഇതരരാജ്യങ്ങളെയും അവിടുത്തെ മനുഷ്യരെയും വെറുത്തു മാറ്റിനിര്‍ത്തേണ്ടതില്ല. സ്നേഹത്തിന്റെ ഭാഷ, അത് മനുഷ്യസ്നേഹമായാലും രാജ്യസ്നേഹമായാലും സ്നേഹത്തിന്റേതു മാത്രമാണ്, വെറുപ്പിന്റേതല്ല. ദൌര്‍ഭാഗ്യവശാല്‍ സ്വതന്ത്രഇന്ത്യയുടെ രൂപീകരണം മുതല്‍ പ്രത്യക്ഷമായും പരോക്ഷമായും നമ്മള്‍ പഠിപ്പിക്കപ്പെട്ടത് സ്നേഹത്തിന്റേതായ ദേശാഭിമാനത്തിനു പകരം വെറുപ്പിന്റേതായ ഒന്നായിരുന്നു. ഇതാവട്ടെ പലപ്പോഴും അധികാരിവര്‍ഗം തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കനുസരിച്ച് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതും. അങ്ങനെയാണ് ഒരു രാജ്യസ്നേഹിയായ ഇന്ത്യക്കാരനാവാന്‍ പാക്കിസ്ഥാനെയും ചൈനയെയും എന്നല്ല, പാക്കിസ്ഥാനിയെയും ചൈനക്കാരനെയും വരെ വെറുത്തേ മതിയാവൂ എന്ന പൊതുബോധത്തിലേക്ക് നമ്മുടെ സമൂഹമനസ്സ് ചുരുക്കപ്പെട്ടത്. ഇത്തരം ഇടുങ്ങിയ ദേശീയതയുടെ മറ്റൊരാളിക്കത്തല്‍ മാത്രമാണ് സാനിയ - ഷോയിബ് വിവാഹവിവാദത്തില്‍ നിന്നും നമുക്ക് വായിച്ചെടുക്കാനാവുന്നത്. &lt;br /&gt;&lt;br /&gt;സാനിയയെന്ന സ്ത്രീയോ, ഇന്ത്യക്കാരിയോ, ടെന്നീസ്താരമോ ഷോയിബ് മാലിക്കെന്ന പുരുഷനെയോ, പാക്കിസ്ഥാനിയെയോ, ക്രിക്കറ്റ് താരത്തെയോ വിവാഹം കഴിക്കുന്നതില്‍ മറ്റൊരു ഇന്ത്യക്കാരനോ പാക്കിസ്ഥാനിക്കോ ഉന്നയിക്കാവുന്ന നിയമപരമോ ധാര്‍മികമോ ആയ പ്രശ്നം എന്താണ്? അത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഷോയിബിന്റെ ആദ്യവിവാ‍ഹവുമായി ബന്ധപ്പെട്ടത് മാത്രമാണ്(ടെലിഫോണിലൂടെ നടന്നതെന്ന് പറയപ്പെടുന്ന ഈ വിവാഹം ഇരുപക്ഷത്തും സംശയകരമായ ഒരുപാട് അവ്യക്തതകളും പൊരുത്തക്കേടുകളും അവശേഷിപ്പിക്കുന്നുണ്ട് എന്നതു സത്യം). അതാവട്ടെ കോടതിയുടെ പരിഗണനയിലുമാണ്. അപ്പോള്‍ പിന്നെ ഈ നടക്കുന്ന വിവാദങ്ങളും പ്രതിഷേധപ്രകടനങ്ങളും ലേഖനമെഴുത്തും മുന്നോട്ടുവെക്കുന്നത് എന്താണ്?  &lt;br /&gt;&lt;br /&gt;&lt;a href="http://timesofindia.indiatimes.com/sports/events-tournaments/sania-shoaib-wedding/Sanias-heart-not-Indian-as-it-beats-for-Pakistani-Thackeray/articleshow/5753772.cms"&gt;“had Sania's heart been Indian, it wouldn't have beaten for a Pakistani."&lt;/a&gt; ശിവസൈന്യാധിപനാ‍യ താക്കറെയില്‍ നിന്ന് ഇത്തരമൊരു വാചകം ആരും പ്രതീക്ഷിക്കുന്നതാണ്. എന്നാല്‍ താക്കറെയുടെ രാഷ്ട്രീയത്തോട് കടുത്ത എതിര്‍പ്പുള്ളവര്‍ പോലും ഇപ്പറഞ്ഞതിലിത്തിരി കാര്യമുണ്ട് എന്ന നിലക്ക് പ്രതികരിക്കുന്നതാണ് ആശ്ചര്യകരം. എന്താണീ വൈരുദ്ധ്യത്തിനു കാരണം? ഉത്തരം ലളിതമാണ്. നമ്മുടെ രാജ്യസ്നേഹത്തെ സംബന്ധിച്ചിടത്തോളം നേര്‍വിപരീതമാണ് പാക്കിസ്ഥാന്‍.   &lt;br /&gt;&lt;br /&gt;എന്താണീ പാക്കിസ്ഥാന്‍? ഒരു ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം മുംബൈ ഭീകരാക്രമണം തൊട്ട് കാര്‍ഗില്‍ തൊട്ട് പിന്നോട്ട് പന്തലിച്ചുകിടക്കുന്ന മനുഷ്യത്വരഹിതമായ ഒരു വില്ലന്‍ പരിവേഷമാണത്. എന്നാല്‍ പതിനേഴ് കോടിയോളം വരുന്ന പാക്കിസ്ഥാനി സിവില്‍ സമൂഹത്തിന് മേല്പറഞ്ഞ സംഭവങ്ങളില്‍ എന്ത് പങ്കാണുണ്ടായിരുന്നത് എന്നു കൂടി ചിന്തിക്കേണ്ടതില്ലേ? ഒരു ജനാധിപത്യരാജ്യമായിരുന്നിട്ടുകൂടി ഇന്ത്യാഗവണ്മെന്റ് എടുക്കുന്ന രാഷ്ട്രീയതീരുമാനങ്ങക്ക് നൂറു കോടിയോളം വരുന്ന ഇന്ത്യക്കാരില്‍ എത്ര ശതമാനത്തിന്റെ പിന്തുണ അവകാശപ്പെടാനാവും? അപ്പോള്‍ പിന്നെ ജനാധിപത്യം പേരിനുമാത്രമുള്ള, പട്ടാളമേധാവിത്വം കൊടികുത്തിവാഴുന്ന ഒരു ഭരണകൂടത്തിന്റെയോ അതിലെ ചില വിഭാഗങ്ങളുടെയോ ചെയ്തികളുടെ പേരില്‍ അവിടുത്തെ ജനങ്ങളെ മുഴുവന്‍ പ്രതിസ്ഥാനത്തു നിര്‍ത്തുന്നത് എന്തു നീതിയാണ്? &lt;br /&gt;&lt;br /&gt;ഒരു വ്യക്തിയെന്ന നിലയില്‍ ലോകത്തെ ഏതു പൌരനെയും പ്രണയിക്കാനും വിവാഹം കഴിക്കാനുമുള്ള അവകാശം സാനിയക്കുണ്ട്. അതിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളും ഉയര്‍ത്തുന്ന വിവാദങ്ങളും അവരുടെ മനുഷ്യാവകാശങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയാണ്. ലോകടെന്നീസ് ഭൂപടത്തില്‍ നമുക്കൊരു സ്ഥാനം നേടിത്തന്ന സാനിയയെന്ന കളിക്കാരിക്ക് നാം നല്‍കേണ്ടിയിരുന്ന വിവാഹസമ്മാനം ഇതായിരുന്നില്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7896328951346064176-1732023147214565892?l=onreversegear.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onreversegear.blogspot.com/feeds/1732023147214565892/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7896328951346064176&amp;postID=1732023147214565892' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/1732023147214565892'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/1732023147214565892'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/2010/04/blog-post.html' title='വെറുപ്പിന്റെ വിവാഹസമ്മാനം'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-7896328951346064176.post-5789525933693972376</id><published>2010-03-22T16:10:00.004+04:00</published><updated>2010-03-22T18:32:53.288+04:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ബച്ചന്‍ വിവാദത്തിലെ രാഷ്ട്രീയം</title><content type='html'>‘വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം നോക്കരുത്’. കഴിഞ്ഞ കുറേ കൊല്ലങ്ങളായി നമ്മുടെ മധ്യവര്‍ഗ്ഗസമൂഹം തലയില്‍ കൈവച്ച് പറഞ്ഞുകൊണ്ടിരിക്കുന്നൊരു വാചകമാണിത്. ഇതിനെ ആറ്റിക്കുറുക്കി ‘വികസനത്തിന് രാഷ്ട്രീയമില്ല’ എന്നു മുറുക്കിയെടുത്തവരില്‍ ബുദ്ധിജീവികളും പ്രൊഫഷണലുകളും ബ്യൂറോക്രാറ്റുകളും ശാസ്ത്രജ്ഞരും തൊട്ട് രാഷ്ട്രീയക്കാര്‍ വരെയുണ്ട്. ചാനലുകളിലും പൊതുസമൂഹത്തിലുമുള്‍പ്പെടെ ഇത് ചര്‍ച്ചകളിലാകെ നിറഞ്ഞുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ അടുത്തിടെ നടന്ന ബച്ചന്‍ വിവാദത്തിലും ഇതാവര്‍ത്തിച്ചു കേട്ടതില്‍ അതിശയിക്കാനൊന്നുമില്ല. പ്രശ്നമതല്ല. ഒരു സമൂഹത്തിന്റെ വികസനമെന്നത് പല തലങ്ങളിലാണ് നടപ്പിലാവുന്നത്. വിദ്യാഭ്യാസവും ആരോഗ്യവും മുതല്‍ കൃഷിയും വ്യവസായവുംവരെ ഇതില്‍ പെടുന്നു. ആദ്യം പറഞ്ഞത് പോലെ വികസനത്തില്‍ രാഷ്ട്രീയം പാടില്ലെങ്കില്‍ ഈ മേഖലകളിലൊന്നും തന്നെ അതു പാടില്ല. അപ്പോള്‍പിന്നെ ഒരു വികസ്വരസമൂഹത്തില്‍ രാഷ്ട്രീയം അനുവദനീയമാവുന്നത് എവിടെയാണ്? തിരഞ്ഞെടുപ്പില്‍ മാത്രമോ? &lt;br /&gt;&lt;br /&gt;വോട്ടുചെയ്യുക എന്നതില്‍ കവിഞ്ഞ് നമ്മുടെ രാഷ്ട്രീയത്തില്‍ നമുക്ക് പങ്കില്ല എന്നുവരുന്നത് അപകടകരമായ ഒരവസ്ഥയാണ്. അതിലും അപകടകരമാണ് മത്സരിക്കുന്ന ഒരു കക്ഷിയിലും മുന്നണിയിലും വിശ്വാസമില്ലാത്തതുകൊണ്ട് വോട്ടേ ചെയ്യാതെ മാറിനില്‍ക്കുന്നത്. നിലവിലുള്ള രാഷ്ട്രീയസാഹചര്യങ്ങളില്‍ ഒരു മനുഷ്യന്‍ പിന്നെ എന്താണ് ചെയ്യേണ്ടത് എന്നൊരു ചോദ്യം സ്വാഭാവികമായും ഉയരാം. പക്ഷേ അതിനു മറുപടിയില്ല എന്ന് വിശ്വസിക്കുന്നത് ഒരുതരം കണ്ണടച്ച് ഇരുട്ടാക്കലാണ്. ഒരു ജനാധിപത്യസമൂഹത്തിന്റെ രാഷ്ട്രീയത്തില്‍നിന്ന് അതിന്റെ അടിസ്ഥാനഘടകമായ പൊതുജനത്തിന് അവര്‍ ഇച്ഛിച്ചാല്‍ തന്നെ എങ്ങനെ മാറിനില്‍ക്കാനാവും? നമ്മുടെ നാട്ടിലെ വിവിധരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ വാര്‍ഡ്തലം മുതല്‍ ദേശീയതലം വരെയുള്ള അംഗത്വത്തില്‍ പിതാവിനുശേഷം പുത്രനെന്ന പ്രവേശനപദ്ധതിയല്ല നിലവിലുള്ളത് എന്നിരിക്കെ അവയില്‍ വന്നുപെട്ട ജീര്‍ണ്ണതകള്‍ക്ക് ഉത്തരവാദികള്‍ ഏതെങ്കിലും ചില വ്യക്തികളോ കുടുബങ്ങളോ മാത്രമാണോ? ആശയംതൊട്ട് പ്രയോഗംവരെ അവയുടെ നയരൂപീകരണത്തിലും നടത്തിപ്പിലും ഏതൊരു സാധാരണപൌരനും തന്റേതായ പങ്കാളിത്തം വഹിക്കാനാവുമെന്നിരിക്കെ എല്ലാറ്റില്‍നിന്നും മാറിനിന്ന് എല്ലാം കണക്കാണ്, നല്ല കാര്യങ്ങളില്‍ രാഷ്ട്രീയം നോക്കരുത് എന്നൊക്കെ കാടടച്ച് വെടിവെക്കുന്നത് നമ്മുടെ ജനാധിപത്യത്തെ എവിടെ കൊണ്ടെത്തിക്കും? ഒരുപടിയുംകൂടി കടന്ന് ജനാധിപത്യത്തിലേ കാര്യമില്ലെന്ന് പറഞ്ഞാല്‍ ചര്‍ച്ചയവസാനിപ്പിച്ച് എഴുന്നേല്‍ക്കുകയേ നിവര്‍ത്തിയുള്ളൂ. &lt;br /&gt;&lt;br /&gt;ഒരു സമൂഹത്തിന്റെ നിലനില്പിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന ഒന്നാണ് അതിന്റെ രാഷ്ട്രീയം. അതുകൊണ്ടുതന്നെ അതിലൊന്നായ വികസനത്തിലും ആരംഗീകരിച്ചാലും ഇല്ലെങ്കിലും ഒരു രാഷ്ട്രീയമുണ്ടാവും. ആ രാഷ്ട്രീയമാവട്ടെ എല്ലാം കണക്കാണ് എന്ന ഒഴുക്കന്‍മട്ടില്‍ ഒഴിവാക്കിക്കളയാനാവാത്തവണ്ണം ഓരോ മനുഷ്യനെയും സ്പര്‍ശിക്കുന്നതും. ജിഡിപിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ തിളങ്ങുന്നുവെന്നും ലോകശക്തിയായി വളരുന്നുവെന്നും ഒക്കെ അവകാശപ്പെടുന്നവരുടെ വികസനസങ്കല്പങ്ങള്‍ക്ക് അതിന്റെതായ ഒരു രാഷ്ട്രീയമുണ്ട്. ആഗോളതലത്തില്‍ അതിന്റെ വിളിപ്പേര് വലതുരാഷ്ട്രീയം എന്നാണ്. അതേസമയം ജിഡിപിയിലെ വളര്‍ച്ച സമൂഹത്തില്‍ തുല്യമായി വീതിക്കപ്പെടാത്തിടത്തോളം കാലം അത് വിവിധവിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം കുറക്കാന്‍ സഹായകമാകില്ലെന്നും അതുകൊണ്ടുതന്നെ എല്ലാ മനുഷ്യരുടെയും ജീവിതനിലവാരം ഒരുപോലെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതല്ലാത്ത വികസനപദ്ധതികള്‍ സ്വീകാര്യമല്ലെന്നും വാദിക്കുന്നവരുടെ രാഷ്ട്രീയം മേല്പറഞ്ഞതില്‍നിന്ന് വ്യത്യസ്തവും ഇടതുപക്ഷവുമാണ്. അതായത് കുടുംബശ്രീമുതല്‍ ആണവക്കരാറുവരെയുള്ള എല്ലാ വികസനപദ്ധതികളിലും രാഷ്ട്രീയമുണ്ട്. നടപ്പാക്കലില്‍ എത്രയൊക്കെ വെള്ളം ചേര്‍ന്നാലും ഇവ വ്യത്യസ്തങ്ങള്‍ തന്നെയാണ്.      &lt;br /&gt;&lt;br /&gt;വികസനകാര്യങ്ങളില്‍ രാഷ്ട്രീയം നോക്കരുതെന്ന വാദം രാഷ്ട്രീയവിമുക്തമല്ലെന്നതിനും അത് നൂറുശതമാനം വലതുപക്ഷം ചേര്‍ന്നുനില്‍ക്കുന്നതാണെന്നതിനും ഏറെ വിശദീകരണങ്ങളാവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇവിടെയാണ് കേരളത്തിലെ ഇടതുപക്ഷസര്‍ക്കാറിന്റെ ടൂറിസം അംബാസഡറായി അമിതാഭ് ബച്ചനെത്തുന്നത് അതിന്റെ രാഷ്ട്രീയവുമായി പൊരുത്തപ്പെടാതെ മുഴച്ചുനില്‍ക്കുന്നത്. ഇതൊന്നും കണക്കിലെടുക്കാത്ത അപക്വമായ ആ തീരുമാനത്തെ അല്പം വൈകിയാണെങ്കിലും കേന്ദ്രനേതൃത്വം തിരുത്തിയത് രാഷ്ട്രീയവരട്ടുവാദമല്ല, രാഷ്ട്രീയം തന്നെയാണ്. അതിനോട് അവനവന്റെ രാഷ്ട്രീയകാഴ്ചപ്പാടുകള്‍ക്കനുസരിച്ച് ആര്‍ക്കും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയം നോക്കരുത് എന്നത് ഒരു പൊതുതത്വമായി മുന്നോട്ടുവെക്കരുത്. കാരണം അങ്ങനെ ചെയ്യുന്നതിലൂടെ അവര്‍ നിര്‍ദ്ദേശിക്കുന്നത് രാഷ്ട്രീയത്തിന്റെ പൊതുവായ ഇല്ലാതാവലല്ല, മറിച്ച് ഇടതുപക്ഷരാഷ്ട്രീയത്തിന്റെ മാത്രം ഇല്ലാതാവലാണ് എന്നതുതന്നെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7896328951346064176-5789525933693972376?l=onreversegear.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onreversegear.blogspot.com/feeds/5789525933693972376/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7896328951346064176&amp;postID=5789525933693972376' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/5789525933693972376'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/5789525933693972376'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/2010/03/blog-post_22.html' title='ബച്ചന്‍ വിവാദത്തിലെ രാഷ്ട്രീയം'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-7896328951346064176.post-4160142991000085691</id><published>2010-03-04T17:14:00.001+04:00</published><updated>2010-03-04T20:35:58.580+04:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സിനിമാവിവാദം'/><title type='text'>വെളിച്ചത്തിരുന്ന് സിനിമ കാണുമ്പോള്‍...</title><content type='html'>കഴിഞ്ഞ ഒന്നുരണ്ടാഴ്ചകളായി നമ്മുടെ മാധ്യമങ്ങള്‍ ഒരു മുഖ്യധാരാസാംസ്കാരികപ്രതിസന്ധിയെന്ന നിലയ്ക്ക് മുന്നോട്ടുവെച്ചുകൊണ്ടിരിക്കുന്നതാണ് തിലകന്‍-അമ്മ-അഴീക്കോട് വിവാദം. എന്നിട്ടും സാധാരണക്കാര്‍ പോലും ഇതില്‍ അഭിപ്രായം പറയാന്‍ മടിക്കുന്നത് ഇക്കാലത്തെ ഏതു മുഖ്യധാരാസിനിമയെയും പോലെ യുക്തിക്കു നിരക്കുന്നതല്ല ഈ വിവാദത്തിന്റെ ഇരുപക്ഷത്തും നിരക്കുന്നവര്‍ മുന്നോട്ടുവെക്കുന്ന കാര്യകാരണപൊരുത്തങ്ങള്‍ എന്നതുതന്നെയാവും. &lt;br /&gt;&lt;br /&gt;തനിക്കു തൊഴില്‍ നിഷേധിക്കുന്നു, തന്നെ സിനിമകളില്‍നിന്ന് വിലക്കുന്നു എന്നിങ്ങനെയുള്ള മുറവിളികള്‍ തിലകന്‍ ഉയര്‍ത്താന്‍ തുടങ്ങിയത് ഈയിടെയൊന്നുമല്ല. നാമിത് ആദ്യമായി കേള്‍ക്കുന്നത് ഒരു വര്‍ഷത്തിനോ മറ്റോ മുന്‍പാണ്. അതൊന്നു കെട്ടടങ്ങിയ ശേഷം കുറെ കാലം തിലകന്‍ മിണ്ടാതിരുന്നു. ഈ കാലയളവില്‍ സൂപ്പര്‍താരങ്ങളുടേതുള്‍പ്പെടെ പല സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. പ്രശ്നം വീണ്ടും ഉയര്‍ന്നുവന്നത് ‘കൃസ്ത്യന്‍ ബ്രദേര്‍സ്’ എന്ന ജോഷിചിത്രത്തിന്റെ ഷൂട്ടിംഗിനോടനുബന്ധിച്ചാണ്. ചില സൂപ്പര്‍ താരങ്ങളുടെ ഇടപെടലുകള്‍ കാരണമാണ് തനിക്ക് ഈ സിനിമ നഷ്ടപ്പെട്ടതെന്ന് തിലകന്‍ മാധ്യമങ്ങളിലൂടെ തുറന്നടിച്ചതോടുകൂടിയാണ് വിവാദം വീണ്ടും കത്തിപ്പിടിച്ചത്.  &lt;br /&gt;&lt;br /&gt;തിലകനെപ്പോലൊരു നടനെ എന്തിന് ആരെങ്കിലും സിനിമയില്‍നിന്ന് വിലക്കണമെന്നതാണ് ഉത്തരമാവശ്യപ്പെടുന്ന ആദ്യചോദ്യം. അതിനു തിലകന്‍ നല്‍കുന്ന മറുപടി തന്റെ അഭിനയം സൂപ്പര്‍ താരങ്ങളെ കവച്ചുവക്കുമോ എന്ന അവര്‍ക്കുണ്ടായ സംശയത്തില്‍നിന്നുണ്ടായതാണീ വിലക്ക് എന്നതാണ്. അങ്ങനെയെങ്കില്‍ തിലകന്‍ തന്റെ അഭിനയ ജീവിതത്തിന്റെ ഉജ്ജ്വലകാലഘട്ടത്തിലും ഇപ്പറഞ്ഞ താരങ്ങള്‍ക്കൊത്ത് ഒരുപാടു ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. അന്നൊന്നും അവര്‍ക്കുണ്ടാവാത്ത സംശയം ഇപ്പോഴെങ്ങനെ ഉണ്ടായി എന്ന് ആരും ചോദിച്ചോ പറഞ്ഞോ കേട്ടില്ല. ഇതേ പ്രശ്നത്തില്‍ സിനിമാസംഘടനകളായ അമ്മയും ഫെഫ്കയും പറഞ്ഞുകൊണ്ടിരിക്കുന്നത് തങ്ങള്‍ ആരെയും വിലക്കിയിട്ടില്ല എന്നാണ്. പിന്നെയെന്തിന് തിലകന്‍ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നുവെന്ന് ചോദിച്ചാല്‍ ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടെന്ന് ധരിക്കുന്ന തരമൊരു മനോനിലയിലാണ് കുറെ കാലമായി തിലകന്‍ എന്നതാണ് അവരുടെ മറുപടി. അങ്ങനെയെങ്കില്‍ സംഗതി മനോരോഗം തന്നെയാണ്. താന്‍ ‘വേണ്ടിവന്നാല്‍ നിരത്തു’മെന്ന് പറഞ്ഞ രേഖകളും തെളിവുകളുമൊന്നും ഈ വിവാദത്തിന്റെ ഒരു ഘട്ടത്തിലും അദ്ദേഹം നിരത്തിയിട്ടില്ല എന്നത് ഈ സംശയത്തിനു ബലമേകുന്നു.   &lt;br /&gt;&lt;br /&gt;ഇങ്ങനെയിരിക്കുമ്പോഴാണ് കാര്യങ്ങള്‍ക് കൊഴുപ്പേകിക്കൊണ്ട് സുകുമാര്‍ അഴീക്കോടിന്റെ രംഗപ്രവേശം. ഒരു സാംസ്കാരികപ്രശ്നത്തിലിടപെടാനും അഭിപ്രായം പറയാനുമൊന്നും അറിയപ്പെടുന്ന ഒരു സാംസ്കാരികനായകനെന്ന നിലയ്ക്ക് അദ്ദേഹത്തിന് ഒരു സംഘടനയുടെയും അംഗത്വമോ സ്വഭാവസര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല എന്നത് കാര്യം. എങ്കിലും കൊച്ചുപെണ്‍കുട്ടികളെ നായികമാരാക്കി ‘വിഗ്ഗുവെച്ച കപടയൌവന’ത്തില്‍ അഭിരമിച്ചുകൊണ്ടിരിക്കുന്നവര്‍ എന്നിങ്ങനെയൊക്കെയുള്ള അദ്ദേഹമുന്നയിക്കുന്ന ആക്ഷേപങ്ങളില്‍ പക്ഷേ സഭ്യതയെന്നല്ല യുക്തിയുമില്ല. സിനിമ ആത്യന്തികമായി സംവിധായകന്റെ സൃഷ്ടിയാണ്. അയാള്‍ക്ക് വേണ്ടുന്നത് പരമാവധി ഭംഗിയായി ചെയ്തു ഫലിപ്പിക്കുക എന്നതു മാത്രമാണ് അതുമായി സഹകരിക്കുന്ന ഓരോരുത്തരുടെയും ജോലി. തന്റെ കഥാപാത്രങ്ങള്‍ക്ക് ആരൊക്കെ ജീവന്‍ നലകണമെന്നത്, അവരുടെ ഭാവഹാവങ്ങള്‍ എന്തൊക്കെയായിരിക്കണമെന്നത് വിഗ്ഗും മേക്കപ്പും ഉടുപ്പിന്റെ നിറവുമുള്‍പ്പെടെ തീരുമാനിക്കുന്നത് അയാളാണ്. ആ നിലക്ക് അഴീക്കോടിന്റെ രോഷം കേന്ദ്രീകരിക്കപ്പെടേണ്ടത് പാവം നടീനടന്മാരിലല്ല, സംവിധായകരിലാണ്. മാത്രമല്ല, ഇപ്പറഞ്ഞ നടന്മാരൊക്കെ നല്ല പ്രായത്തില്‍ തലവടിച്ച് തൊലിയും ചുളുക്കി വടികുത്തിയും അഭിനയിച്ചിരുന്നു. അന്നൊന്നും ആരും കപടവാര്‍ദ്ധക്യമെന്ന് അപലപിച്ചു കേട്ടിരുന്നില്ല.    &lt;br /&gt;&lt;br /&gt;ഇതൊന്നും കൂടാതെയാണ് ധാര്‍മികത നോക്കാതെ പരസ്യങ്ങളില്‍ അഭിനയിക്കുന്നുവെന്നും ജനപ്രീതി വിറ്റ് കാശാക്കുന്നുവെന്നുമൊക്കെയുള്ള ആരോപണങ്ങള്‍. പരസ്യത്തിന്റെ ധാര്‍മികതയെന്നത് അതിനായി പണം മുടക്കുന്നവന്‍ പരസ്യപ്പെടുത്താന്നാഗ്രഹിക്കുന്നതിനെ പരമാവധി ആളുകളിലേക്ക് ഫലപ്രദമായി കൊണ്ടെത്തിക്കുകയെന്നത് മാത്രമാണ്. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞതരം ധാര്‍മികതാസിദ്ധാന്തങ്ങള്‍ പരസ്യമേഖലയെ മുഴുവന്‍ ആദ്യം അഭിസംബോധന ചെയ്യണം. എന്നിട്ടുവേണം വിമര്‍ശനഖഡ്ഗം അതിലെ മോഡലിലേക്കും ക്യാമറാമാനിലേക്കും ലൈറ്റ്ബോയിയിലേക്കുമൊക്കെ നീട്ടേണ്ടത്. വിശാലമായ അര്‍ത്ഥത്തില്‍ അവതാരികയെഴുത്തും സ്വീകരണ,സമ്മാനദാനസമ്മേളനങ്ങളിലെ വേദിയറിഞ്ഞുള്ള നാലുവാക്കു പറഞ്ഞുപോക്കും ഒക്കെ പരസ്യാഭിനയം തന്നെ. ഇത്തരമൊരു സമ്മേളനത്തില്‍ വെച്ച് സാക്ഷാല്‍ അഴീക്കോട് മമ്മൂട്ടിയെ വര്‍ണ്ണിച്ചത് ‘മലയാളസിനിമയുടെ സൂര്യതേജസ്’ എന്നാണ്. അതേ മമ്മൂട്ടിയെയാണ് കൂ‍ളിംഗ്ലാസ് നടനെന്ന് തിലകന്‍ പരോക്ഷമായി ആക്ഷേപിച്ചതും അഴീക്കോട് പിന്നീട് ഏറ്റുപിടിച്ചതും. അപനിര്‍മ്മിക്കുമ്പോള്‍ എല്ലാം അപനിര്‍മ്മിക്കണ്ടേ!    &lt;br /&gt;&lt;br /&gt;എന്തൊക്കെ പറഞ്ഞാലും ‘സരസ്വതീകടാക്ഷമുള്ള’ നാവാണ് അഴീക്കോടിന്റേത്. ‘വല്ലവരും എഴുതിക്കൊടുക്കുന്നത്’ കേട്ടുപറഞ്ഞുമാത്രം ശീലമുള്ളവര്‍ അങ്ങനെയൊരാളിനെതിരെ വാക്പയറ്റിനിറങ്ങും മുന്‍പ് തങ്ങളുടെ ഡയലോഗ് കഴിഞ്ഞാലുടന്‍ കട്ട് പറയാന്‍ ഇവിടെ സംവിധായകരില്ലെന്നെങ്കിലും മനസ്സിലാക്കിയിരിക്കണം. ഇല്ലെങ്കില്‍ സ്ലോമോഷനില്‍ തിരിഞ്ഞുനടക്കുന്നതിനു പകരം മറുപക്ഷത്തുനില്‍ക്കുന്നവന്‍ പറയുന്ന മറുപടി കേട്ട് നാവിറങ്ങിപ്പോവുന്ന അവസ്ഥയാവുമെന്ന് ചുരുങ്ങിയത് ഇന്നസെന്റിനെങ്കിലും ഇപ്പോള്‍ മനസ്സിലായിക്കാണും(ഉവ്വോ..അതോ ഡിക്ഷ്ണറി അര്‍ത്ഥം പോലെ...).   &lt;br /&gt;&lt;br /&gt;നമ്മുടെ മാധ്യമങ്ങള്‍ ഈ നക്ഷത്രവിവാദത്തെ ശരിക്കും ആഘോഷിക്കുകയായിരുന്നു. തിലകനെങ്കിലും ഇപ്പോള്‍ അത് മനസ്സിലായിക്കാണും. ചര്‍ച്ചകളെ തനിക്ക് തൊഴില്‍നിഷേധിക്കപ്പെടുന്നുവെന്ന മുഖ്യപ്രശ്നത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ പല ചാനലുകളിലായി ഇദ്ദേഹം നടത്തുന്ന ദയനീയശ്രമങ്ങള്‍ തന്നെ ഇതിനു തെളിവ്. മാധ്യമങ്ങള്‍ തിലകന്‍ പ്രശ്നത്തെ ഏറ്റെടുത്തത് അതൊരു തൊഴില്പ്രശ്നമായതുകൊണ്ടല്ല, നക്ഷത്രപ്രശ്നമായതു കൊണ്ടാണ്. ഇതു മനസ്സിലാക്കാന്‍ ഇക്കഴിഞ്ഞ കുറെ ദിവസങ്ങളിലെ വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. വായില്‍നിന്ന് വീഴുന്നതിനെയൊക്കെ (വീഴാത്തതിനെയും) ചൂടാറും മുന്‍പ് മറുചെവിയിലെത്തിച്ച് അവിടെനിന്ന് തിളയ്ക്കുന്ന മറുപടികള്‍ ഇറ്റിച്ചെടുക്കുന്ന മാധ്യമതന്ത്രം അഴീക്കോടിനും താരങ്ങള്‍ക്കും മനസ്സിലായാലും ഇല്ലെങ്കിലും കണ്ടിരിക്കുന്നവര്‍ക്ക് വ്യക്തമായി മനസ്സിലാവുന്നുണ്ട്. മോഹന്‍ലാലിനെതിരെ സഹോദരന്റെ സ്വത്ത് അപഹരണം പോലെ ഗുരുതരമായ ആരോപനങ്ങള്‍ ഒരടിത്തറയുമില്ലാതെ ഉന്നയിച്ച് സാംസ്കാരികലോകത്തെ തന്റെ പ്രതിച്ഛായയെതന്നെ സ്വയം താറടിച്ചിട്ടും അഴീക്കോടിന് ഒന്നും മനസ്സിലായിട്ടില്ല. അതുകൊണ്ടാണല്ലോ മോഹന്‍ലാല്‍ തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാനാലോചിക്കുന്നു എന്ന ചാനല്‍ വാര്‍ത്ത കണ്ടയുടന്‍ താന്‍ തിരിച്ചും ഒന്ന് കാച്ചാന്‍ പോകുന്നുവെന്നൊക്കെ പറഞ്ഞ് അദ്ദേഹം വീണ്ടും അപഹാസ്യനായത്. ഊഹാപോഹം വാര്‍ത്തയാക്കിയ ചാനലുകാര്‍ ഊറിച്ചിരിക്കുന്നുണ്ടാവണം.  &lt;br /&gt;&lt;br /&gt;സാംസ്കാരികലോകവും സിനിമാലോകവും തമ്മിലുള്ള ഉദ്വേഗജനകമായ ഒരു സംഘട്ടനം എന്ന നിലയ്ക്കുവരെ ഈ വിവാദത്തെ വളര്‍ത്തിവില്‍ക്കാന്‍ ശ്രമിച്ച മാധ്യമങ്ങളും വെറുതെ വിരലിട്ട് ആപ്പിലായ അഴീക്കോടും പറഞ്ഞുപറഞ്ഞ് കൈവിട്ടുപോയ നിലയ്ക്ക് തിലകനും ഒക്കെ പ്രത്യക്ഷമോ പരോക്ഷമോ ആയി ചേര്‍ന്ന് തമസ്കരിച്ചുകളഞ്ഞ(ഏതാണ്ട് അതുതന്നെയല്ലേ അവസ്ഥ)മുഖ്യപ്രശ്നത്തിലേക്കു വരാം. തിലകനെ അഭിനയിപ്പിച്ചാല്‍ തങ്ങളാരും സിനിമയുമായി സഹകരിക്കില്ലെന്ന് അറിയിച്ചുകൊണ്ട് ഫെഫ്ക അയച്ച കത്ത് കൈപ്പറ്റിയതിനു ശേഷം മാത്രമാണ് അദ്ദേഹത്തെ സിനിമയില്‍നിന്ന് ഒഴിവാക്കിയതെന്ന് സോഹന്‍ റോയ് എന്ന സംവിധായകന്‍ പരസ്യമായി ചാനലുകളിലൂടെ പറഞ്ഞതോടെ തങ്ങളാരെയും വിലക്കിയിട്ടില്ലെന്ന ഫെഫ്കയുടെ വാദം പൊളിയുകയാണ്. തിലകനെ അമ്മയില്‍നിന്ന് പുറത്താക്കുകയോ അകത്താക്കുകയോ ചെയ്യുന്നത് അവരുടെ സംഘടനക്കാര്യം. ഫെഫ്കയില്‍നിന്ന് ഒരാളെ പുറത്താക്കുന്നതിലും ഇതുതന്നെ നിലപാട്. എന്നുവെച്ച് തൊഴില്‍നിഷേധമെന്ന ഗൌരവമേറിയ മനുഷ്യാവകാശസംബന്ധിയായ വിഷയത്തില്‍ മൌനം പാലിക്കാന്‍ ജീവിച്ചിരിക്കുന്ന സമൂഹത്തോട് എന്തെങ്കിലും തരത്തില്‍ പ്രതിബദ്ധതയുള്ളവര്‍ക്ക് കഴിയില്ല. ഒരു തൊഴിലാളിസഘടനക്ക് ഇഷ്ടമല്ല എന്നതുകൊണ്ട് ഒരു തൊഴിലാളിയെ വേറൊരു തൊഴില്‍ സംരംഭകരും സഹകരിപ്പിക്കാന്‍ പാടില്ലെന്നും അങ്ങനെ വന്നാല്‍ തങ്ങളുടെ തൊഴിലാളികളാരും ആ സംരംഭവുമായി സഹകരിക്കില്ലെന്നും ഏതെങ്കിലും തൊഴിലാളിസംഘടന ഇണ്ടാസ് ഇറക്കുന്ന അവസ്ഥയെക്കുറിച്ച് ഓര്‍ത്തുനോക്കൂ. ഏറെ സംഘടനകളൊന്നുമില്ലാത്ത ചലച്ചിത്രം പോലൊരു വ്യവസായമേഖലയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായിരിക്കും.&lt;br /&gt;&lt;br /&gt;തൊഴില്‍ചെയ്യാനുള്ള അവസരമെന്നത് തൊഴിലാളിയുടെ അവകാശവും അവന്റെ കര്‍മശേഷിക്കുള്ള അംഗീകാരവും എന്ന അവസ്ഥ വിട്ട് ആരുടെയൊക്കെയോ കാലുനക്കി നേടിയെടുക്കേണ്ട ഔദാര്യമായി മാറുന്നത് എത്ര അപമാനകരമാണ്. സൂപ്പര്‍സ്റ്റാര്‍ വരുമ്പോള്‍ എഴുന്നേറ്റുനിന്നില്ലെങ്കില്‍ അന്നേരം കട്ടാവും ഇരന്നുകിട്ടിയ റോളെന്ന ദുരവസ്ഥ സിനിമയിലുണ്ടെന്ന് കേട്ടിട്ടുണ്ട്. കേട്ടുകേള്‍വികളെക്കാളൊക്കെ എത്രയോ ഭീകരമാണ് യാഥാര്‍ത്ഥ്യമെന്ന് സൂചിപ്പിക്കുന്നു തിലകന്‍ വിവാദം. വെളിച്ചത്തില്‍ നിര്‍മിച്ച് ഇരുട്ടത്തുകാണേണ്ട ഒരു കലയാണ് സിനിമയെന്നത് നമുക്കും സിനിമാകാര്‍ക്കും ഒരുപോലെ ഉപകാരമായ ഒരു വ്യവസ്ഥയായിരിക്കണം. ഇല്ലെങ്കില്‍ ഒരുപക്ഷേ നമ്മളാ അഭ്രപാളികളില്‍ യുക്തിയെ സ്വമേധയാ മാറ്റിവെച്ച് പടച്ചെടുക്കുന്ന ആദര്‍ശലോകം പൊളിഞ്ഞുവീണേക്കാം. എങ്കിലും താരരാജാക്കന്മാര്‍ക്കുവേണ്ടി ഗ്വാഗ്വാ വിളിക്കാനും കോലം കത്തിക്കാനും തെരുവിലഴിഞ്ഞാടാനും ഒരുപാടാളുകളുള്ള ഇക്കാലത്ത് എന്തൊക്കെ കുറവുകളുണ്ടായാലും പത്തെഴുപത്തിമൂന്ന് വയസ്സുകഴിഞ്ഞ ഒരു വൃദ്ധന് തനിക്കറിയാവുന്ന ഏകതൊഴിലും നിഷേധിക്കപ്പെടുന്നതിനെ ഒരു തൊഴില്‍ പ്രശ്നമായിക്കണ്ട് പ്രതികരിക്കാനും ആരെങ്കിലുമൊക്കെ ഉണ്ടാവണ്ടേ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7896328951346064176-4160142991000085691?l=onreversegear.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onreversegear.blogspot.com/feeds/4160142991000085691/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7896328951346064176&amp;postID=4160142991000085691' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/4160142991000085691'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/4160142991000085691'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/2010/03/blog-post_04.html' title='വെളിച്ചത്തിരുന്ന് സിനിമ കാണുമ്പോള്‍...'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-7896328951346064176.post-8926510181933519742</id><published>2010-03-02T19:00:00.001+04:00</published><updated>2010-03-04T20:32:53.653+04:00</updated><category scheme='http://www.blogger.com/atom/ns#' term='സ്ത്രീ'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഉടലില്‍തന്നെ തടവിലാക്കപ്പെട്ടവര്‍</title><content type='html'>ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കണ്ണൂരിലെ തളിപറമ്പില്‍ മൊറാഴയെന്ന ഉള്‍നാടന്‍ ഗ്രാമപ്രദേശത്ത് ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇത് വസ്തുത. ഈ പെണ്‍കുട്ടിയുള്‍പ്പെടുന്ന ചില അശ്ലീലരംഗങ്ങള്‍ മൊബൈല്‍കാമറ വഴിയും ഇന്റെര്‍നെറ്റ് വഴിയും പ്രചരിച്ചിരുന്നുവെന്നതും അതിനോടനുബന്ധിച്ച് ഈ പറഞ്ഞ രംഗങ്ങളില്‍ ഉണ്ടായിരുന്ന അവളുടെ സഹപാഠി അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റിലായി(പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നതിനും മുന്‍പെ) എന്നതും വസ്തുത. ഇവയെ ആധാരമാക്കി പിന്നെ വന്ന പല വാര്‍ത്തകളും ഊഹാപോഹങ്ങളായിരുന്നു. കേസ് അന്വേഷണത്തിലാണെന്നതിനാലാവാം ഇപ്പോള്‍ മാധ്യമങ്ങള്‍ ഇതിനെക്കുറിച്ച് ഒന്നും മിണ്ടുന്നുമില്ല. ഇനിയിപ്പോ ഇതിനെ സംബന്ധിച്ച് എന്തൊക്കെയായിരിക്കാം നടക്കാന്‍ പോകുന്നത്? ചിലപ്പോള്‍ അന്വേഷണത്തിലൂടെ സത്യം പുറത്തുവന്നേക്കാം. പുറത്തുവരുന്നതൊരു പക്ഷേ സത്യമല്ലെങ്കിലും നമ്മളത് സത്യമെന്ന് വിശ്വസിച്ചേക്കാം. ചിലപ്പോള്‍ സത്യം എന്നെന്നേക്കുമായി ഈ അന്വേഷണത്തോടെ കുഴിച്ചുമൂടപ്പെട്ടേക്കാം. ഇതു പോലെയുള്ള പല കേസുകളുടെയും വിവാദങ്ങളുടെയും കാര്യത്തില്‍ നമ്മള്‍ സാധാരണക്കാരുടെ അവസ്ഥ ‘പൊട്ടന്‍ പൂവെടി കണ്ടതു പോലെ’യും! ഇത്രയുമെഴുതിയാല്‍ മേല്പറഞ്ഞ സംഭവത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിന് തരക്കേടില്ലാത്ത ആമുഖമാവും. പക്ഷേ ഒരു സ്ത്രീയെ, അവള്‍ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, എവിടെ വച്ചും പിടികുടാവുന്ന അപകടങ്ങളെക്കുറിച്ചുള്ള സൂചനയാവില്ല.       &lt;br /&gt;&lt;br /&gt;നമ്മുടെയീ ഉത്തരാധുനികസമൂഹത്തിലും സ്ത്രീ ഒരു ശരീരം മാത്രമായി തുടരുന്നുവെന്നു പറഞ്ഞാല്‍ അത് ദുര്‍ബലമായൊരു ഏറ്റുപറച്ചില്‍ മാത്രമായിരിക്കും. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും തൊട്ട് ചിന്തയിലും സാംസ്കാരികമണ്ഡലങ്ങളിലും വരെ ഉണ്ടാവുന്ന വികാസങ്ങള്‍ മുഴുവന്‍ അവളെ ശരീരം മാത്രമായി നിജപ്പെടുത്താന്‍ വ്യയം ചെയ്യപ്പെടുന്നു എന്നത് കണ്ടില്ലെന്നു നടിക്കാനാവാത്തവണ്ണം പ്രകടമാണ് ഇന്ന്. നമ്മുടേത് ധ്രുതവിനിമയശൃംഘലകളുടെ ഒരു കാലമാണ്. ദൌര്‍ഭാഗ്യവശാല്‍ യാഥാസ്ഥിതികമൂല്യങ്ങളിലേക്ക് അതിവേഗം മടങ്ങിപ്പോയിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ ഈ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുണ്ടാക്കുന്ന വിപ്ലവം പുത്തന്‍ വെളിച്ചങ്ങളിലേക്കുള്ള ഒരു തുറക്കലല്ല, പഴയ ഇരുട്ടുകളിലേക്കുള്ള ഒരു അടയ്ക്കലാണ്. യു ട്യൂബില്‍ ചുടപ്പം പോലെ പങ്കിടപ്പെടുന്നത് പെണ്ണുടലുകളോടൊപ്പം നരകത്തിലെ ശബ്ദവും മത്സ്യകന്യയുടെ അസ്ഥികൂടവുമൊക്കെയാണെന്നതുതന്നെ ഇതിനു തെളിവ്.  &lt;br /&gt;&lt;br /&gt;ഒന്നു കണ്ടാല്‍ മതി, കീഴടക്കാവുന്നതാണ് പെണ്ണായി പിറന്നവളുടെ അസ്തിത്വമെന്ന് നിര്‍വചിച്ചത് ‘വന്നു കണ്ടു കീഴടക്കി’ എന്ന സിനിമയല്ലായിരിക്കാം, എന്നാല്‍ നായികയുടെ നഗ്നശരീരം സാന്ദര്‍ഭികമായി കാണാനിടയായി എന്നതുകൊണ്ടുമാത്രം അവളുടെ ഉടലിനും പ്രണയത്തിനും മേല്‍ ഉടമസ്ഥാവകാശം നേടിയെടുത്ത നായകകഥാപാത്രങ്ങളെയുള്‍ക്കൊള്ളുന്ന ഒരു പറ്റം സിനിമകളുണ്ട് ഈ ബഹുമതിക്ക് അര്‍ഹരായി. അവളുടെ തുടയില്‍ ഒരു കറുത്ത മറുകുണ്ട് എന്ന് ഒരൊളിഞ്ഞുനോട്ടക്കാരന്‍ തെമ്മാടി ഒന്നുറക്കെ പറഞ്ഞാല്‍ മതി നമ്മുടെ സദാചാരക്കണ്ണുകളില്‍ ഒരു പെണ്ണിന്റെ മാനവും ജീവിതവും ഒരുപോലെ തകര്‍ന്നുവീഴാന്‍! ഉടുപ്പിടാതെ തെരുവില്‍ വേണമെങ്കിലും ഇറങ്ങി നടക്കാവുന്ന, നിര്‍ബന്ധമാണെങ്കില്‍ മാത്രം ഒരു നിഴലിന്റെ മറയെങ്കിലും നോക്കി മൂത്രമൊഴിക്കേണ്ട, വേണ്ടിവന്നാല്‍ വഴിപ്പെടാത്ത പെണ്ണുങ്ങളെ സൂത്രത്തില്‍ ജനനേന്ദ്രിയം പെരുപ്പിച്ച് കാട്ടി ഭീഷണിപ്പെടുത്താവുന്ന (തീര്‍ച്ചയായും പ്രലോഭിപ്പിക്കുകയല്ല)പുരുഷന്‍ അവന്റെ ഉടലിനെ ആഘോഷിക്കുക തന്നെയാണ്. ഒരു കുന്തം പോലെ തുളച്ചുകയറുന്നതും അധിനിവേശോന്മുഖവുമാണ് അവന്റെ പൌരുഷം എന്ന് സൈദ്ധാന്തികവും ജീവശാസ്ത്രപരവുമായ ന്യായീകരണങ്ങള്‍ ചമയ്ക്കുകയാണ് വിരല്‍തുമ്പിലുള്ള ആധുനിക വാര്‍ത്താവിനിമയ വിപ്ലവവും. ഇതിന്റെ ഇരകള്‍ എല്ലായ്പോഴും സ്ത്രീകള്‍ മാത്രമാണ്. അല്ല എന്നു പറയുന്നവര്‍ മൊബൈലും ഇന്റര്‍നെറ്റും വഴി പ്രചരിച്ച തങ്ങളുടെ അശ്ലീലരംഗങ്ങള്‍ ഉണ്ടാക്കിയ അപമാനഭാരത്താല്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന നിരവധി സ്ത്രീകളുണ്ടെന്നിരിക്കെ ആ ലിസ്റ്റില്‍ എത്ര പുരുഷന്മാര്‍ പെടുമെന്ന് വ്യക്തമാക്കണം. &lt;br /&gt;&lt;br /&gt;തന്റെ അവയവങ്ങളെയും ശരീരത്തെത്തന്നെയും അശ്ലീലമായി കാണേണ്ടിവരുന്ന ഒരവസ്ഥയിലേക്കാണ് പുരുഷനിര്‍മിതമായ സ്വന്തം സദാചാരബോധം അവളെ കൊണ്ടടച്ചിടുന്നത്. ഇതിന് ഇരയായ നിരവധി സ്ത്രീകളെ നമുക്ക് നമ്മുടെയിടയില്‍നിന്നുതന്നെ കണ്ടെടുക്കാവുന്നതാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ബസ് യാത്രക്കാരിയായ ഒരു സ്ത്രീ യാത്രക്കിടെ കുഴഞ്ഞുവീണു മരിച്ചതു തന്നെ ഒരുദാഹരണം. അടിവസ്ത്രത്തിനുള്ളില്‍ ഒരു വിഷജീവി കടന്നുകൂടിയിട്ടും വേദന കടിച്ച് നില്ക്കാനല്ലാതെ മറ്റാരോടെങ്കിലും പറയാനോ ബസ്സു നിര്‍ത്തിക്കാനോ സദാചാരബോധം അനുവദിച്ചില്ല, അവരെ. സ്വന്തം ജനനേന്ദ്രിയത്തെക്കുറിച്ച് പൊതുസ്ഥലത്തുവെച്ച് സംസാരിക്കുവാന്‍ ഇത്തരമൊരു അടിയന്തിരഘട്ടത്തില്‍ പോലും മടിച്ച അവര്‍ അപമാനത്തിലും ഭേദം മരണം തന്നെയെന്ന് തീരുമാനിച്ച് യാത്രയായി! &lt;br /&gt;&lt;br /&gt;ബലാത്സംഗം ചെയ്യപ്പെടുന്ന ഒരു പെണ്‍കുട്ടിക്ക് നമ്മുടെ സാമൂഹ്യനീതി(നിയമവ്യവസ്ഥയല്ല) വിധിക്കുന്ന ആനുകൂല്യം അവളുടെ ‘എല്ലാം കവര്‍ന്നെടുത്തവന്‍’ തന്നെ അവള്‍ക്കൊരു ജീവിതവും നല്‍കട്ടെ എന്നതാണ്. ഇവിടെ ഒരു സ്ത്രീയുടെ വ്യക്തിത്വവും അസ്തിത്വം തന്നെയും കേവലം അവളുടെ ഉടലിലേക്ക് മാത്രമായി ചുരുക്കപ്പെടുകയാണ്. സ്ത്രീക്ക് വേറെ പോംവഴികളൊന്നുമില്ല ഇവിടെ. ഏതു ഭിത്തിയിലും തന്റെ സ്വകാര്യതയിലേക്ക് തുറക്കാവുന്ന ഒളികണ്ണുകളുണ്ടാവാമെന്നതും ഏതു നിഴലിലും തന്റെ ഉടലിനെ ലൈംഗികമായി ആക്രമിക്കാന്‍ തയ്യറായ മൃഗങ്ങള്‍ ഉണ്ടാവാമെന്നതുമായ ബോധ്യങ്ങള്‍ ഈ ഉത്തരാധുനികകാലത്തും എത്ര അരക്ഷിതമാ‍യ ഒരു ജീവിതത്തിലേക്കാണ് സ്ത്രീജന്മങ്ങളെ കൈപിടിച്ച് നടത്തുന്നത്. സ്ത്രീക്ക് ഏറ്റവും വലിയ ശത്രു അവള്‍ തന്നെ പരിപാലിക്കുന്ന തന്റെ ശരീരമാകുന്ന അവസ്ഥ. ബ്ലോഗര്‍ വെള്ളെഴുത്ത് തന്റെ &lt;a href="http://vellezhuthth.blogspot.com/2009/03/blog-post_16.html"&gt;കഥ എഴുതുമ്പോള്‍&lt;/a&gt; എന്ന ലേഖനത്തില്‍ (വ്യത്യസ്തമായൊരു സന്ദര്‍ഭത്തിലാണെങ്കിലും) പറഞ്ഞതുപോലെ “എന്നെ ആണ്‍കുട്ടികളെല്ലാം ഒരു മാതിരി നോക്കുന്നത് ഞാന്‍ ചീത്തക്കുട്ടിയായതു കൊണ്ടല്ലേ” എന്നു ശങ്കിച്ച് ഓരോ പെണ്ണിനും കൌമാരം മുതല്‍ തന്റെ ഉടലിനെ പ്രതിസ്ഥാനത്തുനിര്‍ത്തേണ്ടിവരുന്ന ഒരു സാംസ്കാരികാവസ്ഥ. ഇതെത്ര ഭീകരമാണ്. ഇതിലും ഭീകരമാണ് ഇതിനൊക്കെയൊരു പോവഴിയെന്നത് പുരുഷന് ഒട്ടും പ്രകോപനം തോന്നാത്തവണ്ണം ഉടലാകമാനം പൊതിഞ്ഞുസൂക്ഷിക്കുക എന്നതു മാത്രമാണ് എന്ന വാദം. പുത്തന്‍ സാമ്പത്തികാവസ്ഥകള്‍ സ്ത്രീ വീടിനു പുറത്തിറങ്ങേണ്ടവളല്ല എന്ന് ശഠിക്കുന്ന തരം സദാചാരങ്ങളെ അപ്രസക്തമാക്കിയിട്ടുണ്ട്. എങ്കിലും പുറത്തിറങ്ങിയാല്‍ സൂക്ഷിക്കണമെന്നും കഴിയുന്നത്ര ഒറ്റക്ക് നടക്കരുതെന്നും അതികാലത്തോ അസ്തമനശേഷമുള്ളതോ ആയ യാത്രകള്‍ ഒഴിവാക്കണമെന്നും ഒക്കെയുള്ള നൂറുനൂറു നിബന്ധനകള്‍ പെണ്മനസ്സുകളെ ക്ഷണിക്കുന്നത് അനിവാര്യമായ ഒരു ബോധ്യത്തിലേക്കാണ്. നീ നിന്റെ ഉടലില്‍ തന്നെ തടവിലാക്കപ്പെട്ടിരിക്കുന്നു, വീട്ടിനകത്തും പുറത്തും നിന്റെ സ്വാതന്ത്ര്യത്തിനു മാത്രം നിരവധി അതിര്‍വരമ്പുകളുണ്ട്! സ്വാതന്ത്ര്യം നിന്റെ അവകാശമല്ല, അത് പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹം അനുവദിച്ചുകൊടുക്കുമ്പോള്‍ മാത്രം ഉപാധികളോടെ ആസ്വദിക്കാവുന്ന ഒരൌദാര്യം മാത്രമാണ്!      &lt;br /&gt;&lt;br /&gt;ഈ പറഞ്ഞ സാംസ്കാരിക അവസ്ഥകളില്‍ മാതാപിതാക്കള്‍ പെണ്‍കുട്ടികള്‍ക്ക് ഒസ്യത്തായി നല്‍കേണ്ടുന്നത് കക്കൂസില്‍ പോലും ഒളിക്യാമറകളുള്ള കാലമാണെന്ന താക്കീതല്ല, സ്വന്തം ഉടല്‍ തീര്‍ത്ത തടവറയില്‍നിന്ന് പുറത്തിറങ്ങാന്‍ ഒരു താക്കോലാണ്. നിന്റെ ഉടലോ നിന്റെ ലൈംഗികതയോ പാപമല്ലെന്നും നിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങള്‍ കുറ്റകൃത്യങ്ങളാണെന്നും അത് ചെയ്യുന്ന പന്നികള്‍ക്കെതിരെയുള്ള സമരത്തില്‍ ഞങ്ങള്‍ കൂടെയുണ്ടായിരിക്കുമെന്നും നമ്മള്‍ നമ്മുടെ പെണ്മക്കളോട് പറയേണ്ടിയിരിക്കുന്നു. അല്ലാതെ ക്യാമറാഫോണ്‍ നിരോധനം കൊണ്ടോ മുട്ടിന് മുട്ടിനുള്ള നിയമനിര്‍മാണം കൊണ്ടോ സ്കൂളുകളില്‍ ഉടുതുണിയഴിച്ചുള്ള മൊബൈല്‍ വേട്ട കൊണ്ടോ പുതിയ ഇരകളെ സൃഷ്ടിക്കാമെന്നല്ലാതെ പ്രശ്നപരിഹാരമാകില്ലെന്ന് ഉറപ്പ്(സ്കൂളുകളില്‍ മൊബൈല്‍ നിരോധനം കര്‍ശനമാക്കണമെന്നും അതിന് അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പേര്‍ത്തും പേര്‍ത്തും പറയുന്നവര്‍ കുറച്ചുകാലം മുന്‍പ് ഒരു ടീച്ചര്‍, ഫോണ്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഉടുതുണിയഴിച്ച് പരിശോധിച്ചതില്‍ മനം നൊന്ത് ഒരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതും ഓര്‍ക്കണം). വാര്‍ത്താവിനിമയവിപ്ലവങ്ങളേയോ ജൈവികമായ ലൈംഗികചോദനയെയോ നിരോധിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ അല്ല, നമ്മുടെ പിതൃകേന്ദ്രീകൃതമായ ഏകപക്ഷസദാചാരത്തെ പുതുക്കിപണിയുകയാണ് വേണ്ടത്. അതിന് പെണ്ണുങ്ങളോ പെണ്മക്കളുള്ളവരോ മാത്രം ശ്രമിച്ചാല്‍ പോര താനും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7896328951346064176-8926510181933519742?l=onreversegear.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onreversegear.blogspot.com/feeds/8926510181933519742/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7896328951346064176&amp;postID=8926510181933519742' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/8926510181933519742'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/8926510181933519742'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/2010/03/blog-post.html' title='ഉടലില്‍തന്നെ തടവിലാക്കപ്പെട്ടവര്‍'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-7896328951346064176.post-3532601835088527522</id><published>2010-02-25T16:40:00.001+04:00</published><updated>2010-03-04T20:32:29.488+04:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='ആള്‍ദൈവം'/><title type='text'>ആള്‍ദൈവങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യശാസ്ത്രവും (തുടര്‍ച്ച)</title><content type='html'>ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം &lt;a href="http://onreversegear.blogspot.com/2010/02/blog-post_19.html"&gt;ഇവിടെ&lt;/a&gt; വായിക്കാം.&lt;br /&gt;&lt;br /&gt;ആത്മീയ ആള്‍ദൈവങ്ങള്‍ക്കപ്പുറം പ്രത്യക്ഷവും സത്വരവുമായ പ്രതിഫലനങ്ങള്‍ ഒരു ജനാധിപത്യസമൂഹത്തില്‍ ഉളവാക്കാന്‍ പോന്നവരാണ് രാഷ്ട്രീയ ആള്‍ദൈവങ്ങള്‍. കാരണം അവര്‍ പ്രതിപ്രവര്‍ത്തിക്കുന്നത് ഒരു ജനാധിപത്യവ്യവസ്ഥ അതിന്റെ നിലനില്‍പ്പിനായി ആശ്രയിക്കുന്ന ആ സമൂഹത്തിന്റെ ജനാധിപത്യ രാഷ്ട്രീയ ബോധങ്ങള്‍ക്കുമേലാണ് എന്നതുതന്നെ. തത്വത്തിലെങ്കിലും ജനങ്ങള്‍ അധികാരം കൈയാളുന്ന, നാം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ഉദാത്തമെന്ന് വിശേഷിപ്പിക്കാവുന്ന ഈ പങ്കാളിത്ത ഭരണവ്യവസ്ഥ അതിന്റെ ആത്മനാശത്തിനുള്ള ഒരൊറ്റ പഴുതേ പേറുന്നുള്ളൂ, അത് അധികാരിയായ ജനസമൂഹത്തിന്റെ അരാഷ്ട്രീയവല്‍ക്കരണമെന്ന സാധ്യതയാണ്. അതിലേക്കാണ് നമ്മുടെ ജനാധിപത്യത്തിലിന്ന് ഏറിവരുന്ന രാഷ്ട്രീയ ആള്‍ദൈവങ്ങള്‍ വിരല്‍ ചൂണ്ടുന്നതും. &lt;br /&gt;&lt;br /&gt;ജനാധിപത്യം അതിന്റെ രക്ഷകരായി കാണുന്നത് ജനങ്ങളെയും ജനകീയാടിത്തറയുള്ള പ്രസ്ഥാനങ്ങളെയുമാണ്, വ്യക്തികളെയല്ല. ഇത്തരം ജനാധിപത്യപ്രസ്ഥാനങ്ങള്‍ ജനമധ്യേ വിശകലനം ചെയ്യപ്പെടേണ്ടതും വിലയിരുത്തപ്പെടേണ്ടതും അവ ആന്തരികമായ ഒരു ജനാധിപത്യത്തിലൂടെ രൂപപ്പെടുത്തിയെടുക്കുന്ന നയങ്ങളുടെയും നിലപാടുകളുടെയും ദര്‍ശനങ്ങളുടെയും അടിസ്ഥാനത്തിലും. ജനകീയപ്രസ്ഥാനങ്ങളുടെ നയരൂപീകരണത്തിലും പ്രവര്‍ത്തനത്തിലും ഉണ്ടായിരിക്കേണ്ട ജനാധിപത്യം കൂടി ഉള്‍ച്ചേരുന്നതാണ് ഉള്‍പ്പാര്‍ട്ടിജനാധിപത്യം എന്ന വിശാലസംജ്ഞ. ഇതുതന്നെയാണ് ഓരോ ജനകീയപ്രസ്ഥാനത്തിന്റെയും പ്രത്യയശാസ്ത്ര അടിത്തറയെത്തന്നെ കാലാകാലങ്ങളില്‍ വ്യാപിപ്പിക്കുകയും ഉറപ്പിക്കുകയും ചെയ്യേണ്ടത്. മതപ്രത്യയശാസ്ത്രങ്ങള്‍ ദൈവത്തിലുള്ള അചഞ്ചല വിശ്വാസത്തെയാണ് മുന്നോട്ടുവെക്കുന്നതെങ്കില്‍ രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങള്‍ മനുഷ്യനിലുള്ള അചഞ്ചലവിശ്വാസത്തെയാണ് പ്രതിനിധീ‍കരിക്കുന്നത്. അതുകൊണ്ടാണ് അത് ജൈവമായിരിക്കുന്നത്. പ്രത്യയശാസ്ത്രങ്ങളുടെ കാലം കഴിഞ്ഞുവെന്ന് പറയുന്നത് ഒരര്‍ത്ഥത്തില്‍ മനുഷ്യന്റെ കാലം കഴിഞ്ഞുവെന്ന് പറയുന്നതുപോലെ ഒരസംബന്ധമാവുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ മരണം പ്രഖ്യാപിക്കുന്നത് മനുഷ്യന്റെ രാഷ്ട്രീയ അസ്തിത്വത്തിന്റെ മരണം കൂടിയാണ്. ഇതുതന്നെയാണ് രാഷ്ട്രീയ ആള്‍ദൈവങ്ങളും മുന്നോട്ടുവെക്കുന്നത്. ഇനി നിങ്ങള്‍ക്കും നിങ്ങളുടെ പ്രസ്ഥാനങ്ങള്‍ക്കും ഒന്നും ചെയ്യാനില്ല, എല്ലാറ്റിനും എന്നിലേക്ക് ഉറ്റുനോക്കുക എന്നതല്ലാതെ! &lt;br /&gt;&lt;br /&gt;ഒരു ജനാധിപത്യരാഷ്ട്രം ഭരിക്കേണ്ടത് പ്രസ്ഥാനങ്ങളോ അവയുള്‍പ്പെടുന്ന മുന്നണികളോ ആണ്, വ്യക്തികളല്ല. ഇന്ത്യ ഭരിക്കുന്നത് മന്മോഹന്‍സിങ്ങെന്ന വ്യക്തിയല്ല, യു പി എയാണ്. കേരളം ഭരിക്കുന്നത് അച്ചുതാനന്ദനല്ല, എല്‍ ഡി എഫാണ്. പ്രസ്ഥാനങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും അപ്പുറത്തേക്ക് ഞാനാണ് പ്രസ്ഥാനം, ഞാന്‍ തന്നെ പ്രത്യയശാസ്ത്രവും എന്ന് ധരിക്കും വിധം വ്യക്തികളെ വളര്‍ത്തുന്നത് ഒരു സമൂഹത്തെ കൊണ്ടെത്തിക്കുക സ്വാതന്ത്ര്യവും അവകാശങ്ങളുമുള്‍പ്പെടെ എല്ലാം നിഷേധിക്കപ്പെടുന്ന ഒരു സാമൂഹ്യാവസ്ഥയിലേക്കാവാം എന്നതിന് നിരവധി തെളിവുകള്‍ ചരിത്രത്തില്‍ കണ്ടെത്താനാവും. ജനകീയ പ്രസ്ഥാനങ്ങള്‍ക്കുമേല്‍ മാത്രമേ ജനങ്ങള്‍ക്ക് നിയന്ത്രണാധികാരമുള്ളൂ, വ്യക്തികള്‍ക്കുമേല്‍ അതില്ല. അതുകൊണ്ടുതന്നെയാണ് പ്രസ്ഥാനത്തിനുമപ്പുറത്തേക്കുള്ള ഒരു വ്യക്തിയുടെ വളര്‍ച്ച ആ പ്രസ്ഥാനത്തെതെന്നെ തകര്‍ക്കുമെന്നു പറയുന്നത്.      &lt;br /&gt;&lt;br /&gt;ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്സിന്റെ ചരിത്രം പരിശോധിച്ചാല്‍ അത് അതിന്റെ ജനകീയ അടിത്തറ കെട്ടിപ്പടുത്തിരിക്കുന്നത് ഒരു ജനകീയപ്രത്യയശാസ്ത്രത്തിലപ്പുറം വ്യക്തികളില്‍ കേന്ദ്രീകരിച്ചാണെന്നു കാണാം. നെഹ്രുകുടുംബത്തിന്റെ അപ്രമാദിത്വത്തിന്റെ തണലില്ലാത്തപ്പോഴൊക്കെ അതിലേക്ക് കടന്നുവരുന്ന അരാജകത്വം തന്നെ ഇതിനു തെളീവ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സില്‍ പ്രസ്ഥാനത്തിനും പ്രത്യയശാസ്ത്രത്തിനും അപ്പുറത്തേക്ക് വളര്‍ന്നുനില്‍ക്കുന്ന വിരാട് രൂപങ്ങളെ കാലാകാലങ്ങളില്‍ കണ്ടെത്താനാവും. അടിയന്തിരാവസ്ഥക്കാലത്ത് ഇന്ത്യ ഭരിച്ചിരുന്നത് കോണ്‍ഗ്രസ്സെന്ന രാഷ്ട്രീയപ്രസ്ഥാനത്തിലുപരി ഇന്ദിരാഗാന്ധിയെന്ന ഉരുക്കുവനിതയായിരുന്നു. അവര്‍ക്കുമേല്‍ അവരുടെ പ്രസ്ഥാനത്തിനോ പ്രത്യയശാസ്ത്രത്തിനോ അന്നെങ്കിലും നിയന്ത്രണാധികാരമില്ലായിരുന്നു(മറിച്ചാണെന്ന് ഇന്ന് പറയണമെങ്കില്‍ ചരിത്രത്തെയും വസ്തുതകളെയും തത്വദീക്ഷയില്ലാതെ വളച്ചൊടിക്കണം, അല്ലെങ്കില്‍ കോണ്‍ഗ്രസ്സിന്റെ പ്രത്യയശാസ്ത്രം ഫാസിസത്തിന്റേതു കൂടിയാണെന്ന് സമ്മതിക്കണം). അതിന് കോണ്‍ഗ്രസ്സിനെ വോട്ട് ചെയ്ത് ജയിപ്പിച്ച ജനത കൊടുക്കേണ്ടിവന്ന വിലയെന്തായിരുന്നുവെന്ന് നമുക്കറിയാം. ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തെ വളര്‍ത്തിയെടുക്കുന്ന അവധാനതയോടെ തന്റെ രാഷ്ട്രീയപ്രതിച്ഛായയെ വളര്‍ത്തിയെടുക്കുന്ന രാഹുല്‍ഗാന്ധിയും അയാളില്‍ എല്ലാ പ്രതീക്ഷകളും അര്‍പ്പിച്ചിരിക്കുന്ന പ്രസ്ഥാനവും ഒരു നല്ലപങ്ക് ജനതയും ആ പഴയ അപകടത്തിലേക്കുതന്നെ വീണ്ടും നടന്നെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സ്റ്റാറ്റ്യൂട്ടറി റേഷനിംഗ് സംവിധാനം ഘട്ടംഘട്ടമായി തകര്‍ക്കുകയും അതിലൂടെ ഇന്ന് സാധാരണക്കാരുടെ വയറ്റത്തടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയെയാണ് ഇതേ ‘സാധാരണക്കാര്‍’ മുണ്ട് മുറുക്കിയുടുത്ത് രക്ഷകായെന്ന് ആര്‍ത്തുവിളിക്കുന്നത്. ഇവിടെ സംഭവിക്കുന്നത് തങ്ങള്‍ക്കുകൂടി പങ്കാളിത്തവും നിയന്ത്രണാധികാരവുമുള്ള രാഷ്ട്രീയപ്രത്യയശാസ്ത്രം പിറകിലേക്ക് തള്ളിമാറ്റപ്പെടുകയും ഒരു മനുഷ്യന്റെ മാന്ത്രികവ്യക്തിത്വത്തിലേക്ക് ആ ജനതതന്നെ കുടുങ്ങിപ്പോവുകയുമാണ്.   &lt;br /&gt;&lt;br /&gt;കേരളത്തില്‍ അച്ചുതാനന്ദനെന്ന ജനനേതാവിനെയും മുഖ്യമന്ത്രിയെയും ഈയൊരു വീക്ഷണകോണില്‍നിന്ന് വെവ്വേറെ പരിശോധിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. അച്ചുതാനന്ദന്‍ നയിച്ച ജനകീയസമരങ്ങള്‍ ഒരു വ്യക്തിയുടെ ധര്‍മ്മസമരങ്ങളായിരുന്നില്ല. അതിനുപിന്നില്‍ ഒരു പ്രത്യയശാസ്ത്രവും പ്രസ്ഥാനവുമുണ്ടായിരുന്നു. പക്ഷേ ഇടക്കാലത്തെങ്കിലും നമ്മള്‍ അതിനെ കണ്ടത് വ്യക്തികേന്ദ്രീകൃതമായായിരുന്നു. അത്തരമൊരു മായക്കാഴ്ചയുടെ സൃഷ്ടിക്കും പ്രചാരത്തിനും പിന്നില്‍ നമ്മുടെ കോര്‍പ്പറേറ്റ്മാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹം മുഖ്യമന്ത്രിയായതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. ഇതിനോടകം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞ പാര്‍ട്ടിക്കും മുന്നണിക്കുമപ്പുറമുള്ള തന്റെ പ്രതിച്ഛായയെ ഉന്മത്തമായി ആസ്വദിക്കുന്ന ഒരു ഭരണാധികാരിയെയാണ് പിന്നെ നാം കണ്ടത്. ഇതുകൊണ്ടൊക്കെ സര്‍ക്കാരിനും അതിന്റെ തലവനായ മുഖ്യമന്ത്രിക്കും ഉണ്ടായ നേട്ടമോ? ഇതുണ്ടാക്കിയ ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനു ചെയ്യാനായ കാര്യങ്ങള്‍ പോലും ജനങ്ങളിലേക്കെത്തിക്കാനാവാത്ത അവസ്ഥയും! . &lt;br /&gt;&lt;br /&gt;ഒരു രാഷ്ട്രീയവ്യവസ്ഥയായ സ്റ്റേറ്റിനെ അരാഷ്ട്രീയമായി പുനസംഘടിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ വ്യത്യസ്തമേഖലകളില്‍ സജീവമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ക്ഷേമരാഷ്ട്രമെന്ന സങ്കല്പം തന്നെ ഘട്ടംഘട്ടമായി ഇല്ലാതാവുകയും ഭരണകൂടം അത്തരം ചുമതലകള്‍ ഒന്നൊന്നായി രാഷ്ട്രീയേതരസന്നദ്ധസംഘടനകളിലേക്ക് കൈയൊഴിയുകയും ചെയ്യുന്നു. ഭരണമെന്നത് പോലീസിന്റെയും പട്ടാളത്തിന്റെയും നടത്തിപ്പായി ചുരുക്കണമെന്ന ലോകബാങ്ക് തിട്ടൂരങ്ങള്‍ നടപ്പാക്കാന്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധിതമാവുന്നു. കോര്‍പ്പറേറ്റ് മൂലധനശക്തികളുടെ താല്പര്യത്തിനനുസരിച്ച് ഒരു ജനതയുടെ രാഷ്ട്രീയം തന്നെ പുനര്‍നിര്‍മിക്കപ്പെടുന്ന അവസ്ഥ. ഇതിനായി അവരുപയോഗിക്കുന്ന ഉപകരണമാവട്ടെ മതാന്ധത, യുക്തിരാഹിത്യം, യാഥാസ്ഥിതികത, വ്യക്തികേന്ദ്രീകരണം, അരാഷ്ട്രീയവല്‍ക്കരണം തുടങ്ങിയ ജീര്‍ണ്ണതകള്‍ക്കൊക്കെ ബൌദ്ധികപരിവേഷം ചാര്‍ത്തിക്കൊടുക്കുന്ന ഉത്തരാധുനികപ്രത്യയശാസ്ത്രവും. സമഗ്രതയെന്ന ആശയംതന്നെ അപ്രായോഗികമെന്ന് മുദ്രകുത്തി മാറ്റിവെക്കപ്പെടുന്നതോടെ കേവലം പ്രശ്നാധിഷ്ഠിതം മാത്രമായി ചുരുങ്ങിപ്പോവുന്ന ഒരു വീക്ഷണകോണില്‍നിന്ന് എന്തും ന്യായീകരിക്കപ്പെടാവുന്ന ഒരവസ്ഥ സംജാതമാവുന്നു. ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ പേരില്‍ അമൃതാനന്ദമയിയടക്കമുള്ള ആള്‍ദൈവങ്ങള്‍ ന്യായീകരിക്കപ്പെടുന്നത് ഇങ്ങനെയാണ്. മന്ത്രവാദമുള്‍പ്പെടെയുള്ള സാമൂഹ്യതിന്മകളൊന്നും, അവ നിലനില്‍ക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നതുകൊണ്ടുതന്നെ തള്ളിക്കളയാനാവുന്നവയല്ലെന്ന് തുടങ്ങുന്ന വാദം ചെന്നുനില്‍ക്കുന്നത് അഥര്‍വവേദം സര്‍വകലാശാലകളില്‍ പാഠ്യവിഷയമാക്കണമെന്ന ആവശ്യത്തിലാണ്! ജ്യോതിഷം, വാസ്തുശാസ്ത്രം തുടങ്ങിയവക്കൊക്കെ ഇന്നു കിട്ടുന്ന അംഗീകാരവും അതിന്മേലുള്ള കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും ഒക്കെ സൂചിപ്പിക്കുന്നത് ഇന്നത്തെ ഈ സാമൂഹ്യാവസ്ഥ സാന്ദര്‍ഭികമായി ഉണ്ടായതല്ല, ഉല്പാദിപ്പിക്കപ്പെട്ടതുതന്നെയാണ് എന്നാണ്. ഇതില്‍ പ്രത്യക്ഷമോ പരോക്ഷമോ ആയി കോര്‍പ്പറേറ്റ് മൂലധനശക്തികളാല്‍ സ്പോണ്‍സര്‍ ചെയ്യപ്പെടുന്ന മത-രാഷ്ട്രീയ ആള്‍ദൈവങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്സീമവും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7896328951346064176-3532601835088527522?l=onreversegear.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onreversegear.blogspot.com/feeds/3532601835088527522/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7896328951346064176&amp;postID=3532601835088527522' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/3532601835088527522'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/3532601835088527522'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/2010/02/blog-post_25.html' title='ആള്‍ദൈവങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യശാസ്ത്രവും (തുടര്‍ച്ച)'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-7896328951346064176.post-3361785290079497569</id><published>2010-02-19T17:17:00.001+04:00</published><updated>2010-03-04T20:31:57.031+04:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='ആള്‍ദൈവം'/><title type='text'>ആള്‍ദൈവങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യശാസ്ത്രവും</title><content type='html'>ഇരിട്ടി എം ജി കോളേജിലെ ഭാഷാധ്യാപകന്‍ (&lt;a href="http://www.indiavisiontv.com/news/19-February-2010/kerala-kannur.html"&gt;മലയാളമോ&lt;/a&gt; &lt;a href="http://www.mathrubhumi.com/online/malayalam/news/story/167243/2010-02-20/kerala"&gt;ഇംഗ്ലീഷോ&lt;/a&gt;!)പ്രമോദ് വെള്ളച്ചാലിനെ ക്ലാസ്സെടുത്തുകൊണ്ടിരിക്കെ ഒരു സംഘം ആര്‍ എസ് എസ്- ബി ജെ പി പ്രവര്‍ത്തകര്‍ കോളേജില്‍ കയറി ആക്രമിച്ച &lt;a href="http://www.mathrubhumi.com/story.php?id=84353"&gt;സംഭവത്തെ&lt;/a&gt; 24 മണിക്കൂര്‍ പിന്നിടും മുന്‍പെ തങ്ങളുടെ തനത് റിപ്പോര്‍ട്ടിംഗ് തന്ത്രങ്ങളിലൂടെ നമ്മുടെ മാധ്യമങ്ങള്‍, പ്രത്യേകിച്ച് മാതൃഭൂമി ഒരു വഴിത്തിരിവിലെത്തിച്ചിരിക്കുന്നു.  ‘മാതാ അമൃതാനന്ദമയിയെയും ഹൈന്ദവാരാധനാലയങ്ങളെയും ആക്ഷേപിച്ച് ക്ലാസെടുത്തെന്ന് ആരോപിച്ച് ഇരിട്ടി എം.ജി കോളേജ് അധ്യാപകന്‍ പ്രമോദ് വെള്ളച്ചാലിനെ ഒരുസംഘം ആക്രമിച്ചു’ എന്ന ഈ വാര്‍ത്തയില്‍ പല ധ്വനികള്‍ അടങ്ങിയിരിക്കുന്നു. സംഭവത്തെതുടര്‍ന്ന് ‘കോളേജിലെത്തിയ പോലീസ് മൂന്ന് ആര്‍.എസ്.എസ്, ബി.ജെ.പി. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു’ എന്ന് ഇതേ റിപ്പോര്‍ട്ടില്‍ തന്നെ പിന്നീട് പറയുന്ന ലേഖകന് മുകളിലെ വാചകത്തില്‍ അത് ഒരു സംഘം മാത്രമാണ്. ഒരധ്യാപകനെതിരെ കോളേജില്‍ കയറി നടത്തപ്പെട്ട അതിക്രമം എന്ന നിലയില്‍ തുടങ്ങിയ റിപ്പോര്‍ട്ടിംഗ് മെല്ലെ മെല്ലെ ഊന്നല്‍ അമൃതാനന്ദമയിയെയും ഹൈന്ദവാരാധനാലയങ്ങളെയും ആക്ഷേപിച്ച അവിശ്വാസിയിലേക്ക് നീക്കുന്ന ക്രാഫ്റ്റ് ഒന്നു കാണേണ്ടതു തന്നെ!  &lt;br /&gt;      &lt;br /&gt;മേല്‍പറഞ്ഞ റിപ്പോര്‍ട്ടില്‍ പ്രകടമാവുന്നതു പോലെ അമൃതാനന്ദമയിയെയും സായിബാബയെയും പോലുള്ള ആള്‍ദൈവങ്ങളെയും സിദ്ധന്മാരെയും സ്വകാര്യനടത്തിപ്പിനു കീഴിലുള്ള ധ്യാനകേന്ന്ദ്രങ്ങളെയുമൊക്കെ മതപരമായ ദൈവവിശ്വാസവുമായി സമീകരിക്കുന്ന തരത്തിലുള്ള ഒരു പൊതുബോധം നമുക്കിടയില്‍ ഉല്പാദിപ്പിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. തന്നെ ചൂഴ്ന്ന് നില്‍ക്കുന്ന നിസ്സഹായതകളോടുള്ള മനശ്ശാസ്ത്രപരമായ ഒരു ചെറുത്തുനില്‍പ്പ് എന്ന നിലക്ക് മനുഷ്യന്റെ ഭാവന സൃഷ്ടിച്ച സര്‍വശക്തനും സര്‍വവ്യാപിയുമായ രക്ഷകനെന്ന മഹാസങ്കല്പം ഇത്തരം വ്യക്തികളിലേക്കോ സ്ഥാപനങ്ങളിലേക്കോ ചുരുങ്ങിപ്പോവുന്നതിന്റെ പിന്നില്‍ സാമൂഹ്യവും മനശ്ശാസ്ത്രപരവുമായ പരിണാമങ്ങളുടെ ഒരു ചരിത്രം തന്നെയുണ്ട്. ദൈവമെന്ന അതിവിശാലമായ ഒരു സങ്കല്പത്തിലേക്ക് നേരിട്ടെത്തിപ്പെടാന്‍ ഭാവനാസമ്പന്നരും ധിഷണാശാലികളുമായ ചില യുഗപ്രഭാവന്മാര്‍ക്കല്ലാതെ എല്ലാവര്‍ക്കും കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് മതങ്ങളില്‍ കൃത്യമായ അധികാരശ്രേണികള്‍ നിലനിര്‍ത്തിക്കൊണ്ടോ അല്ലാതെയോ ഉള്ള പുരോഹിതരുടെയോ പണ്ഡിതരുടെയോ ശൃംഘലകള്‍ നിലവില്‍ വരുന്നത്. കൃസ്തുമതത്തെ സംബന്ധിച്ചിടത്തോളം ആത്മീയസമസ്യകളില്‍ വഴികാട്ടിയാവാന്‍ അച്ചന്‍ തൊട്ട് പോപ്പ് വരെ നീളുന്ന ഒരു പൌരോഹിത്യശ്രേണിയുണ്ടെങ്കില്‍ ഇതിനെ നിഷേധിക്കുന്ന ഇസ്ലാം മതത്തില്‍ ദൈവവചനം വിശ്വാസികള്‍ക്കുവേണ്ടി വ്യാഖ്യാനിക്കുക, സംശയങ്ങള്‍ നിവര്‍ത്തിക്കുക, തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്പിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ കൈയാളുന്നത് അതാതു വിഭാഗങ്ങളിലെ മതപണ്ഡിതരാണ്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒരു മതമല്ലെങ്കില്‍പോലും ഹിന്ദുമതത്തിലും ധാരാളമായുള്ള പണ്ഡിതരുടെയും പൂജാരിമാരുടെയും ധര്‍മ്മവും മറ്റൊന്നല്ല.          &lt;br /&gt;&lt;br /&gt;വിശ്വാസത്തിന് നിലനില്‍ക്കാന്‍ പലപ്പോഴും ദൈവങ്ങളും ആരാധനാലയങ്ങളും പുരോഹിതരും മാത്രം പോര. അതിനാഘോഷിക്കാനും ആവേശം കൊള്ളാനും ദിവ്യാത്ഭുതങ്ങളും വേണം. ഇത് സ്ഥാപനവല്‍ക്കരിക്കപ്പെട്ടതോ അല്ലാത്തതോ ആയ എല്ലാ മതങ്ങളും തിരിച്ചറിയുന്നുമുണ്ട്. എന്നാല്‍ കേന്ദ്രീകൃതഘടനയുള്ള മതങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം അത്ഭുതങ്ങളുടെ കാലികമായ ആവര്‍ത്തനങ്ങള്‍ കൃത്യമായ പഠനത്തിലും മേല്‍നോട്ടത്തിലുമല്ലാതെ അനുവദിക്കാനാവില്ല. ഈ ഇടം മുതലെടുത്തുകൊണ്ടാണ് എല്ലാ മതങ്ങളിലേക്കും ആള്‍ദൈവങ്ങള്‍ കടന്നുവരുന്നത്. ഇത്തരത്തില്‍ കടന്നുവരുന്ന ഓരോരുത്തരുടെയും പ്രചാരത്തിന്റെ ഘട്ടങ്ങള്‍ പരിശോധിച്ചാല്‍ ദിവ്യാത്ഭുതങ്ങളുടെ ഒരു പരമ്പര തന്നെ കാണാം. ആര്‍ക്കും അത്ഭുതം കാണിക്കാമെന്നു വന്നാല്‍ അത് അവരുടെ ചട്ടക്കൂടിനെതന്നെ തകര്‍ക്കുമെന്നതു കൊണ്ട് മതങ്ങള്‍ക്ക് ഇവരെ പ്രത്യക്ഷത്തില്‍ അംഗീകരിക്കാനാവില്ല. മുരിങ്ങൂര്‍ ധ്യാനകേന്ദ്രം പോലുള്ള സ്ഥാപനങ്ങളെ ചര്‍ച്ച് ഔപചാരികമായി അംഗീകരിക്കാത്തത് അതുകൊണ്ടാണ്. എന്നാല്‍ എതിര്‍ക്കേണ്ടത് എന്ന് തോന്നുന്നവയെ കൃത്യമായി എതിര്‍ക്കാനും തകര്‍ക്കാനുമറിയാവുന്ന മതസ്ഥാപനങ്ങള്‍ ഇവിടെ മൃദുസമീപനം കൈക്കൊള്ളുന്നതിന് കാരണം ഇത്തരം ആള്‍ദൈവങ്ങള്‍ക്കും ധ്യാനകേന്ദ്രങ്ങള്‍ക്കും ഏറിവരുന്ന ജനപിന്തുണ കൂടിയാണെന്നു കാണേണ്ടതുണ്ട്. ധര്‍മ്മസംസ്ഥാപനാര്‍ത്ഥം അവതാരങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുമെന്ന് ഉല്‍ബോധിപ്പിക്കുന്ന ഹിന്ദുമതത്തെ സംബന്ധിച്ചിടത്തോളം താന്‍ അവതാരപുരുഷനാണെന്ന് അവകാശപ്പെടുന്ന സായിബാബയെപ്പോലുള്ളവരെ താത്വികമായിപോലും നിഷേധിക്കാനാവില്ല. വിശുദ്ധന്മാരെയും വിശുദ്ധകളെയും കാലാകാലങ്ങളായി അംഗീകരിച്ചുകൊണ്ടിരിക്കുന്ന കൃസ്തുമതത്തിനും തനിക്ക് അത്ഭുതസിദ്ധികളുണ്ടെന്ന ഒരാ‍ളിന്റെ വാദത്തിന് ചില നിബന്ധനകള്‍ കല്പിച്ചുകൊടുക്കാമെന്നല്ലാതെ തള്ളിക്കളയാനാവില്ല. അത്തരമൊരു സാധ്യത തത്വത്തിലെങ്കിലും നിലനില്‍ക്കുന്ന ഇസ്ലാമില്‍ പോലും ഇത്രയധികം സിദ്ധന്മാരുണ്ടെന്നതോടെ വിളിപ്പുറത്തുള്ള ഇന്ദ്രിയഗോചരരായ അല്‍ഭുതപുരുഷന്മാര്‍ക്കുവേണ്ടിയുള്ള മനുഷ്യന്റെ ദാഹം മതാതീതമാകുന്നു.   &lt;br /&gt;&lt;br /&gt;കൂട്ടുകുടുംബത്തില്‍നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം മുതല്‍ ആഗോളവല്‍ക്കരണം പ്രചാരത്തില്‍കൊണ്ടുവന്ന മത്സരാധിഷ്ഠിതമായ കമ്പോളസംസ്കാരംവരെയുള്ള വിവിധഘടകങ്ങള്‍ ആധുനിക മനുഷ്യനില്‍ ആത്മീയവും ഭൌതികവുമായ ഒരുതരം അന്യതാബോധം വളര്‍ത്തിയിട്ടുണ്ട്(ഫ്യൂഡല്‍ വേരുകളുള്ള കൂട്ടുകുടുംബം പോലുള്ള ഒരു സമ്പ്രദായം തകര്‍ന്നുപോയതാണ് ആധുനികലോകത്തിന്റെ സമസ്തപ്രശ്നങ്ങള്‍ക്കും കാരണമെന്ന പാരമ്പര്യവാദികളുടെ വാദത്തോടൊപ്പം നില്‍ക്കുകയോ അതിനെ ആദര്‍ശവല്‍ക്കരിക്കുകയോ അല്ല, മറിച്ച് സാമൂഹ്യവികാസത്തിന്റെ ഒരു ഘട്ടമെന്ന നിലക്ക് അതിനെക്കുറിച്ച് പരാമര്‍ശിക്കുക മാത്രമാണിവിടെ). മുതലാളിത്തവ്യവസ്ഥിതി അംഗീകരിക്കുന്ന ഒരേയൊരു മൂല്യം ലാഭമാണ്. അതിനെ മുന്‍നിര്‍ത്തി മറ്റേത് മൂല്യത്തേയും നിഷേധിക്കാനോ വെള്ളം ചേര്‍ക്കാനോ അതിന് പ്രത്യയശാസ്ത്രപരമായ വിലക്കുകളൊന്നുമില്ല. ഈ വ്യവസ്ഥിതി ആഗോളതലത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യക്രമം അന്തിമമാണെന്ന് അംഗീകരിച്ചുകൊടുക്കുന്നു ഉത്തരാധുനികതയും അതിന്റെ ചിന്താപദ്ധതികളും. ചരിത്രം അവസാനിച്ചു, പ്രത്യയശാസ്ത്രങ്ങള്‍ അസ്തമിച്ചു, സമഗ്രതയെന്ന ആശയം തന്നെ അപ്രസക്തമായി തുടങ്ങിയ വാദങ്ങള്‍ സൂചിപ്പിക്കുന്നത് മറ്റൊന്നല്ല. ഇത്തരമൊരു സാമൂഹ്യക്രമത്തിന്റെ ഉല്പന്നമായിത്തീരുന്ന മനുഷ്യന്‍ വര്‍ഗബോധമോ സാമൂഹ്യബോധം തന്നെയുമോ ഇല്ലാത്ത പൂര്‍ണമായും അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട വ്യക്തി മാത്രമായിപ്പോകുന്നതില്‍ എന്തതിശയമാണുള്ളത്?&lt;br /&gt;&lt;br /&gt;ജീവിതം മുഴുവനൊരു മത്സരഓട്ടമായി കാണുന്ന, അതുകൊണ്ടുതന്നെ ഒരുതരം കൂട്ടായ്മയിലും വിശ്വസിക്കാന്‍ കഴിയാതെപോകുന്ന മനുഷ്യരില്‍ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന അന്തമില്ലാത്ത മത്സരക്ഷമത തന്നെ പരോക്ഷമായി ചില പ്രശ്നങ്ങളെ ഉല്പാദിപ്പിക്കുന്നുമുണ്ട്. കൂടിവരുന്ന സ്ട്രസ്സ് ഫാക്റ്റര്‍ എന്നൊക്കെ നാം ഓമനപ്പേരിട്ട് വിളിക്കുന്നത് ഇവയെയാണ്. ജീവിതത്തില്‍ വന്‍ വിജയമായി കഴിഞ്ഞ മനുഷ്യര്‍ക്ക് പോലും ജീവനകല അഭ്യസിക്കേണ്ടിവരുന്നതില്‍ ഒരു വൈരുദ്ധ്യമൊക്കെയില്ലേ? മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വൈരുദ്ധ്യമല്ല. ആ വ്യവസ്ഥിതിയുടെ ഇരകളായ മനുഷ്യര്‍ക്ക് അതിനുള്ളില്‍നിന്നു തന്നെ അത് പരിഹാരവും നിര്‍ദ്ദേശിക്കുന്നു. കമ്പോളവല്‍ക്കരിക്കപ്പെട്ട സമൂഹം ഓടിത്തളരുന്ന മനുഷ്യര്‍ക്ക് അത്താണിയായി വെച്ചുനീട്ടുന്നത് രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ക്ലാസ്സുകള്‍ മുതല്‍ അമൃതാനന്ദമയിയുടെയും സായിബാബയുടെയും ആശ്രമങ്ങളും നിത്യേന ദിവ്യാല്‍ഭുതങ്ങള്‍ അരങ്ങേറുന്ന ധ്യാനകേന്ദ്രങ്ങളും വരെയാണ്. യുക്തിബോധമുള്‍പ്പെടെയുള്ള പുരോഗമനാദര്‍ശങ്ങള്‍ ഒക്കെ പഴഞ്ചനായെന്നും നിലനില്‍ക്കുന്ന എന്തിനെയും നിലനില്‍ക്കുന്നുവെന്ന ഒറ്റ കാരണം കൊണ്ട് അംഗീകരിക്കേണ്ടതുണ്ടെന്നുമൊക്കെയുള്ള ഉത്തരാധുനിക സിദ്ധാന്തങ്ങളാണ് അവര്‍ ഇതിനെ ന്യായീകരിക്കാനായി ഉപയോഗിക്കുന്നത്. കമ്പോളം ഇത്തരത്തിലുള്ള മനുഷ്യരെ കൂടുതല്‍ കൂടുതല്‍ ഉല്പാദിപ്പിക്കുന്നതിനനുസരിച്ച് ആര്‍ട്ട് ഓഫ് ലിവിംഗും ആശ്രമങ്ങളുമൊക്കെ മുടക്കില്ലാതെ ലാഭം കൊയ്യാവുന്ന മറ്റൊരു കമ്പോളമായി സ്വയം മാറുന്നതോടുകൂടി വൃത്തം പൂര്‍ണ്ണമാവുന്നു.        &lt;br /&gt;&lt;br /&gt;(തുടരും...)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7896328951346064176-3361785290079497569?l=onreversegear.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onreversegear.blogspot.com/feeds/3361785290079497569/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7896328951346064176&amp;postID=3361785290079497569' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/3361785290079497569'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/3361785290079497569'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/2010/02/blog-post_19.html' title='ആള്‍ദൈവങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യശാസ്ത്രവും'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-7896328951346064176.post-4276011650971926085</id><published>2010-02-15T17:33:00.001+04:00</published><updated>2010-03-04T20:31:21.919+04:00</updated><category scheme='http://www.blogger.com/atom/ns#' term='ഭാഷ'/><category scheme='http://www.blogger.com/atom/ns#' term='ദളിതം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഭാഷയില്‍ മേയുന്ന കറുത്തു തടിച്ച എരുമകള്‍</title><content type='html'>ചലച്ചിത്രതാരം ജയറാമിന്റെ ‘കറുത്ത് തടിച്ച് എരുമയെപ്പോലെയുള്ള ഒരു തമിഴത്തി’ എന്ന പരാമര്‍ശത്തെതുടര്‍ന്ന് ‘നാം തമിഴരെ’ന്നൊരു സംഘടന അദ്ദേഹത്തിന്റെ വീടും ഓഫീസും തല്ലിത്തകര്‍ത്തത് ഈയിടെ വിവാദമായിരുന്നല്ലോ. ജനങ്ങള്‍ സംഘം ചേര്‍ന്ന് നീതി നടപ്പിലാക്കുന്നതിന്റെ മറ്റൊരുദാഹരണം കൂടി. ആവര്‍ത്തിച്ചുവരുന്ന ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ അത്യന്തം അപകടകരവും അരാഷ്ട്രീയവുമായ ഒരാള്‍ക്കൂട്ടമനശ്ശാസ്ത്രം പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ആശങ്കാജനകം തന്നെയാണ്. ഇത് തനതായൊരു സാമൂഹ്യപ്രശ്നമായി കണ്ട് അടിയന്തിരപഠനങ്ങളും പരിഹാരനിര്‍ദ്ദേശങ്ങളും ഉണ്ടാവേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഇതും നമ്മുടെ ജനാധിപത്യവ്യവസ്ഥക്കെതിരെ കനംകൊണ്ടുവരുന്ന പ്രവണതകളില്‍ ഒന്നായി മാറിയേക്കാം. അതേ സമയം ഈ സംഭവം മറ്റൊരു കോണില്‍നിന്നു കൂടി വീക്ഷിക്കപ്പെടേണ്ടതുണ്ടെന്നു തോന്നുന്നു;ഭാഷാപരമായ ഒന്ന്.&lt;br /&gt;&lt;br /&gt;ദ്രാവിഡഭാഷയിലോ സംസ്കാരത്തിലൊ കറുത്ത, കുറിയ, തടിച്ച തുടങ്ങിയ വിശേഷണങ്ങള്‍ നാമങ്ങള്‍ക്ക് അപമാനകരമായി മാറേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ ഇവ ദ്രാവിഡന്റെ ജനിതകപരമായ സവിശേഷതകള്‍ തന്നെയാണ്. പക്ഷേ ദ്രാവിഡഭാഷകളിലൊന്നായ മലയാളത്തിന്റെ ലാവണ്യശീലങ്ങള്‍ക്ക് പുറത്തുതന്നെയായിരുന്നു എന്നും ഇവയ്ക്ക് സ്ഥാനം. മാത്രമല്ല, നമ്മുടെ ഭാഷാപരവും സൌന്ദര്യശാസ്ത്രപരവുമായ പൊതുബോധം പലപ്പോഴും അവയെ അയല്‍ക്കാരനായ തമിഴനുമേല്‍ കെട്ടിവച്ച് രസിക്കുകയും ചെയ്യുന്നു. ഇതെങ്ങനെ സംഭവിക്കുന്നു? ഭാഷയെന്ന നിലയ്ക്കുള്ള വികാസത്തില്‍ മലയാളം അതിന്റെ ദ്രാവിഡമൂലരൂപത്തേക്കാള്‍ ആശ്രയിച്ചത് ആര്യഭാഷയായ സംസ്കൃതത്തെ ആണെന്നതും സംസ്കാരികവികാസത്തിനായി മലയാളിയുടെ പൊതുബോധം സ്വാംശീകരിച്ചത് ദ്രാവിഡസംസ്കൃതിയേക്കാള്‍ ആര്യന്മാരുടെ സവര്‍ണ ബ്രാഹ്മണിക മൂല്യങ്ങളാണെന്നതുമൊക്കെ തന്നെയാവണം ഇതിനു കാരണം. അതായത് സവര്‍ണ ബ്രാഹ്മണിക അധിനിവേശത്തിന്റെ ഇരകളാണ് ഇന്നും നമ്മുടെ ഭാഷയും സംസ്കാരവും സൌന്ദര്യബോധവും ഒക്കെ.&lt;br /&gt;&lt;br /&gt;ദ്രാവിഡവിരുദ്ധമെന്ന നിലക്ക് വംശീയവും ദളിതവിരുദ്ധമെന്ന നിലക്ക് ജാതീയവും ആയ നിരവധി വാക്കുകളും പ്രയോഗങ്ങളും ദ്രാവിഡഭാഷകളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന മലയാളത്തിലേക്ക് കടന്നുകൂടിയതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. കേവലം ഭാഷാപ്രയോഗങ്ങള്‍ എന്ന നിലക്ക് ഒട്ടൊക്കെ ‘നിഷ്കളങ്കമായി’തന്നെ ഇത്തരം പല പ്രയോഗങ്ങളും നമ്മുടെ നിത്യവ്യവഹാരങ്ങളില്‍ കടന്നുവരാറുണ്ട്. ‘പാണ്ടിലുക്ക്’, ‘കൊറവന്‍ കൊല്ലത്ത് പോയ പോലെ’ തുടങ്ങി ഇപ്പോള്‍ വിവാദമായ ‘കറുത്ത് തടിച്ച് എരുമയെ പോലൊരു തമിഴത്തി’ വരെ ഇതിനുദാഹരണങ്ങളാണ്.&lt;br /&gt;&lt;br /&gt;ഭാഷ ഒരു സാമൂഹ്യനിര്‍മിതിയാണ് എന്നതുകൊണ്ടുതന്നെ അതിന്റെ വ്യവഹാരങ്ങള്‍ക്ക് വലിയ വൈകാരികപ്രസക്തിയുണ്ട്. ഒരു സാംസ്കാരികപശ്ചാത്തലത്തില്‍ നിര്‍ദ്ദോഷമായി കാണപ്പെടുന്ന ഒരു വാക്കോ പ്രയോഗമോ മറ്റൊരിടത്ത് സ്ഫോടനാത്മകമായി മാറാം. പഴയ ഹര്‍ഭജന്‍ - സൈമണ്‍സ് വിവാദത്തില്‍ സംഭവിച്ചത് അത്തരമൊന്നാണ്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഹിന്ദിയില്‍ വിളിക്കാവുന്ന ഏറ്റവും വലിയ തെറിയായ ‘മാ കീ ചൂത്’ ആണ് ഹര്‍ഭജന്‍ സൈമണ്‍സിനെതിരെ കാച്ചിയത്. പുള്ളി കേട്ടതോ എല്ലാം കൂടെ ചേര്‍ത്ത് ‘മങ്കി’യെന്നും. ഏയ് നിന്റെ തള്ളയ്ക്കാ ഞാന്‍ വിളിച്ചത്, അല്ലാതെ കൊരങ്ങനെന്നൊന്നുമല്ല! ഇതൊരു തമാശയാവുന്നത് നമുക്കാണ്. നാഴികക്ക് നാല്പതുവട്ടം ‘ഫക്ക്’ പ്രയോഗിക്കുന്ന സായിപ്പിന് ‘മാ കീ ചൂത്’ ഒരു പ്രശ്നമല്ല, പാക്കിസ്ഥാനിക്ക് ‘ബഹന്‍ ചൂത്’എന്ന പോലെ. പക്ഷേ ‘മങ്കി’പ്രയോഗം ഓസ്ട്രേലിയന്‍ ആദിവാസിവംശജനായ സൈമണ്‍സിന് വംശീയാധിക്ഷേപമാണ്. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, ഭാഷ എന്നത് സാമൂഹ്യമായ ഒരു വിനിമയോപാധിയായിരിക്കെ നാം പറയുന്ന ഓരോ വാക്കിനെയും വാചകത്തെയും സംബന്ധിച്ചേടത്തോളം നാം എന്തുദ്ദേശിക്കുന്നു എന്നതുപോലെ, അല്ലെങ്കില്‍ അതിലുപരി പ്രസക്തമാണ് കേള്‍ക്കുന്നവര്‍ക്ക് അതെന്തായി അനുഭവപ്പെടുമെന്നത്. അത്തരമൊരു വീക്ഷണകോണില്‍നിന്നുകൂടി സ്വന്തം ഭാഷയെ നോക്കിക്കാണാന്‍ ഒരു സമൂഹജീവിയെന്ന നിലയില്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്.    &lt;br /&gt;&lt;br /&gt;വ്യത്യസ്ത വംശങ്ങളും ജാതി-മതങ്ങളും ലിംഗങ്ങളും ഉള്‍പ്പെടുന്ന ഒരു ബഹുസ്വരസമൂഹത്തില്‍ ജീവിക്കുന്ന ഒരാളിന്റെ ഭാഷ വംശ,ജാതി,മത,ലിംഗവിവേചനങ്ങളില്‍നിന്ന് സ്വതന്ത്രമായിരിക്കേണ്ടതുണ്ട്. ഇവിടെയാണ് നിര്‍ദ്ദോഷമായി പറഞ്ഞുപോയ ഒരു വാചകം എന്ന ആനുകൂല്യം തന്റെ ഭാഷയ്ക്കായി ആവശ്യപ്പെടുന്ന ഏതൊരാളും അവനവനോടുതന്നെ ചെയ്യുന്നത് അക്ഷന്തവ്യമായ ഉത്തരവാദിത്തമില്ലായ്മയാവുന്നത്. തന്റെ ഭാഷ തന്നില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. ആത്മഗതം, ആത്മഭാഷണം തുടങ്ങിയ ആഖ്യാനോപാധികളെ വിസ്മരിക്കാതെ തന്നെ പറയട്ടെ, അതിന്റെ പ്രസക്തി പൂര്‍ണ്ണമായും സാമൂഹികമാണ്. ആ നിലക്ക് വാവിട്ട വാക്കും കൈവിട്ട കല്ലും എന്ന പഴഞ്ചൊല്ല് താക്കീത് ചെയ്യും വിധമുള്ള അവധാനതയെങ്കിലും ഓരോരുത്തരും അവനവന്റെ ഭാഷയോട് പുലര്‍ത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ തന്റെ ഭാഷ പ്രതിനിധാനം ചെയ്യുന്ന അധികാരവ്യവസ്ഥക്കും രാഷ്ട്രീയത്തിനും ഒപ്പം നില്‍ക്കുന്നതാണ് തന്റെ സാംസ്കാരികമൂലധനമെന്ന് അവനോ അവള്‍ക്കോ സമ്മതിക്കേണ്ടിവരും. അല്ലെങ്കില്‍ ജയറാം ചെയ്തതുപോലെ ഒരു വാചകം ചെയ്ത കേടു മാറ്റാന്‍ മറ്റൊരു പത്രസമ്മേളനം തന്നെ നടത്തേണ്ടിവരും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7896328951346064176-4276011650971926085?l=onreversegear.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onreversegear.blogspot.com/feeds/4276011650971926085/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7896328951346064176&amp;postID=4276011650971926085' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/4276011650971926085'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/4276011650971926085'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/2010/02/blog-post_15.html' title='ഭാഷയില്‍ മേയുന്ന കറുത്തു തടിച്ച എരുമകള്‍'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-7896328951346064176.post-8520701381034402932</id><published>2010-02-08T17:01:00.001+04:00</published><updated>2010-03-04T20:30:36.713+04:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='താക്കറെ'/><title type='text'>ഭൂതങ്ങള്‍ പാഡ് കെട്ടുമ്പോള്‍</title><content type='html'>പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തു കാര്യമെന്നു ചോദിക്കുന്നതുപോലെ ഐപി എല്‍ നടക്കുന്നിടത്ത് ശിവസേനക്കെന്ത് കാര്യമെന്ന് ചോദിച്ചുകളയരുത്. കളി നടക്കുന്നത് ഇന്ത്യയിലാണെങ്കില്‍ കളിക്കാരായോ കാണികളായോ ഇന്ത്യാക്കാരുണ്ടെങ്കില്‍ ശിവസേനക്കതില്‍ കാര്യമുണ്ട്. അത് പവാറിനറിയാം,ബി സി സി ഐക്കറിയാം, നമ്മുടെ കേന്ദ്രസര്‍ക്കാരിനുമറിയാം. അതുകൊണ്ടാണല്ലോ നിലവിലെ ഭക്ഷ്യവകുപ്പുമന്ത്രിയും കോണ്‍ഗ്രസ്സിലും എന്‍ സി പിയിലുമായി പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്പര്യമുള്ളയാളും, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കറുമൊക്കെയായ സാക്ഷാല്‍ ശരത്പവാര്‍ തന്നെ ശിവസൈന്യാധിപന്റെ &lt;a href="http://beta.thehindu.com/news/states/other-states/article102697.ece"&gt;കാലുപിടിക്കാന്‍&lt;/a&gt; ബാന്ദ്രയിലെ ‘മാതോശ്രീ’യില്‍ എത്തിയത്.     &lt;br /&gt;&lt;br /&gt;ഇന്ത്യകാര്‍ക്കെതിരെയുള്ള ഒരധിക്ഷേപവും പൊറുക്കാനാവില്ലെന്നും കളിയല്ല, ഭാരതമാണ് തനിക്ക് മുഖ്യമെന്നും വാര്‍ദ്ധക്യത്തിലും ധാര്‍മികരോഷം കൊള്ളുന്ന ‘താക്കറെ പ്രഭുവിനെ’ ഒന്നു മയപ്പെടുത്താന്‍ പവാര്‍ ദൂതിന് കഴിഞ്ഞിട്ടുണ്ടെന്നു വേണം അനുമാനിക്കാന്‍. ഓരോ ടീമിലും എത്ര ഓസ്ട്രേലിയക്കാര്‍ വീതമുണ്ട്, അതിലോരോരുത്തരും എത്ര പേരുടെ ഗുണം ചെയ്യും എന്നതൊക്കെ ചേര്‍ത്ത് വിശദമായൊരു റിപ്പോര്‍ട്ടെഴുതിക്കൊടുത്താല്‍ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ അത് വായിച്ചിട്ട് ഓസ്ട്രേലിയക്കാരിവിടെ കളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അവസാനവാക്ക് പറയാമെന്ന് ബാല്‍താക്കറെ പറയുമ്പോള്‍ പവാര്‍ജിയുടെയും ബിസിസിഐയുടെയും ഐ പി എല്‍ കച്ചവടക്കാരുടെയുമൊക്കെ കണ്ണുകള്‍ പ്രതീക്ഷ കൊണ്ട് ഉരുണ്ടുതള്ളി ഫുട്ബാള്‍ പരുവമാ‍കുന്നു.     &lt;br /&gt;&lt;br /&gt;പറയുന്നതില്‍ കാര്യമുണ്ടെങ്കില്‍ ഏത് ശിവസേനക്കാരന്‍ പറയുന്നതും കേള്‍ക്കണമെന്നാണല്ലോ. ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടക്കുന്ന വംശീയാതിക്രമങ്ങള്‍ ഏതൊരിന്ത്യാക്കാരനെയും വ്യാകുലപ്പെടുത്തുംവിധം തുടര്‍ക്കഥയായിരിക്കുന്നു. പക്ഷേ ഇവിടെ വംശീയം എന്ന വാക്കാണ് പ്രശ്നം. ശിവസേനക്കാര്‍ അതെടുത്ത് പ്രയോഗിക്കുമ്പോള്‍ കേള്‍വിക്കാരനത് ഗാന്ധി പീസ് ഫൌണ്ടേഷന്‍കാരുടെ സിമ്പോസിയത്തില്‍ ഗോഡ്സെ പേപ്പറവതരിപ്പിക്കുമ്പോലെ തോന്നും. ആധുനിക മുംബൈയുടെ സൃഷ്ടിക്കുപിന്നില്‍ മദ്രാസിയുടെയും ഉത്തരേന്ത്യക്കാരന്റെയും ഉള്‍പ്പെടെ ഒരുപാടുപേരുടെ അധ്വാനമുണ്ടെന്നതുപോലും ഓര്‍ക്കാതെ മണ്ണിന്റെമക്കള്‍ വാദവുമായി കുന്തവും കുറുവടിയും കൊടുത്ത് ഭൂതഗണങ്ങളെ തെരുവിലേക്കിറക്കിവിട്ട അതേ ‘ദേശസ്നേഹി’ഫാമിലിതന്നെ കംഗാരുനാട്ടിലെ വംശീയപ്രശ്നങ്ങളെക്കുറിച്ച് വിലപിക്കണം! ഇന്ത്യാക്കാര്‍ക്കെതിരെയുള്ള ഒരധിക്ഷേപവും പൊറുക്കാനാവാത്ത മൂത്ത താക്കറെയുടെ കണക്കില്‍ ഇനി മറാഠികള്‍ മാത്രമാണാവോ ഇന്ത്യാക്കാര്‍? മൂന്നു താക്കറെമാരും തട്ടുകേടു വരുമ്പോഴൊക്കെ എടുത്തലക്കുന്ന മണ്ണിന്റെ മക്കള്‍ വാദത്തിനൊത്ത് മറാഠികള്‍ തുള്ളുന്നത് മനസ്സിലാക്കാം. പക്ഷേ ഇങ്ങ് കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലങ്ങോളമിങ്ങോളം ശിവസേനയെന്നും പറഞ്ഞ് കുറിയും തൊട്ട് നെഞ്ചും വിരിച്ച് നടക്കാന്‍ ചെറുപ്പക്കാരുണ്ടെന്നതാണതിശയം.    &lt;br /&gt;&lt;br /&gt;വെടിവയ്പും ബോംബുസ്ഫോടനവുമൊക്കെയായി നാട്ടിലാരും തിരിഞ്ഞുനോക്കാത്ത അവസ്ഥയില്‍ പാഡും ഗ്ലൌസുമൊക്കെ അഴിച്ചുവെച്ച് സുഖമായുറങ്ങുകയായിരുന്ന പാക്കിസ്ഥാനി കളിക്കാരെ വിളിച്ചുണര്‍ത്തി ഇവിടെ കൊണ്ടുവന്ന് ലേലംതീരുംവരെ നിര്‍ത്തിയിട്ട് ഒടുവില്‍ അത്താഴമില്ലെന്ന് പറഞ്ഞ ഐപിഎല്‍ നടപടി ശരിയായില്ലെന്ന് പ്രസ്താവിച്ച ഷാരൂഖ് ഖാനാണ് താക്കറെ ത്രയത്തെ അടുത്തിടെ ചൊടിപ്പിച്ച മറ്റൊരാള്‍. സംഗതി ന്യായമായാലും അന്യായമായാലും പാക്കിസ്ഥാനെ അനുകൂലിച്ച് ഒരു വാക്കുരിയാടുന്നത് ദേശാഭിമാനികള്‍ക്ക് ചേര്‍ന്നതല്ല എന്ന് ശഠിക്കുന്ന ത്രിമൂര്‍ത്തികള്‍ക്കും ഭൂതഗണങ്ങള്‍ക്കും വിറളി പിടിച്ചത് സ്വാഭാവികം. പ്രത്യേകിച്ച് പറഞ്ഞത് ഒരു മുസല്‍മാന്‍ കൂടിയാവുമ്പോള്‍. ഉടന്‍ വന്നു കിംഗ്ഖാനെ തേടി &lt;a href="http://beta.thehindu.com/news/states/other-states/article101881.ece"&gt;രാജ്യദ്രോഹി പട്ടം&lt;/a&gt;. തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഷാരൂഖ് ആവര്‍ത്തിച്ചിട്ടും ‘മൈ നെയിം ഈസ് ഖാന്റ്റെ’ പ്രദര്‍ശനം തടയുന്നതില്‍നിന്ന് പക്ഷേ സേന പിന്മാറി. ഇറ്റലിക്കാരിയുടെയും യുവരാജാവിന്റെയും ബലത്തില്‍ നീ സിനിമ കാണിച്ചോ, ഒന്നുമില്ലാത്ത കാര്യത്തിന് ഭൂതഗണങ്ങള്‍ എന്തിന് ചോര ചിന്തണം, ജയിലില്‍ കിടക്കണം എന്നൊക്കെ പറഞ്ഞുകൊണ്ടാണ് പിന്മാറ്റമെങ്കിലും ‘പല്ലിന്‍ശൌര്യം പണ്ടേപോലെ’ ഫലിക്കാത്തതാണെന്നും, അല്ല പണത്തിന് മീതെ സേനയും പറക്കാത്തതാണെന്നും ഒക്കെ കേള്‍ക്കുന്നുണ്ട് ചില അടുക്കളവര്‍ത്തമാനങ്ങള്‍.   &lt;br /&gt;&lt;br /&gt;കാര്യങ്ങളെന്തുതന്നെയായാലും ഇന്ത്യയിലെന്നു മാത്രമല്ല, ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം കാണാനാഗ്രഹിക്കുന്ന ഒരു ഇന്ത്യാ-പാക് പരമ്പരയോ ഇന്ത്യ-ഓസീസ് പരമ്പരയോ നമ്മുടെ മണ്ണില്‍ വെച്ച് നടക്കണമെങ്കില്‍ ശിവന്‍ കോവിലായ ശിവന്‍ കോവില്‍ മുഴുവന്‍ കയറിയിറങ്ങി ഭൂതഗണങ്ങളെ പ്രീതിപ്പെടുത്താനായി നേര്‍ച്ചയിട്ട് നോമ്പ് നോല്‍ക്കേണ്ടിവരും നമ്മള്‍. ശംഭോ മഹാദേവ!!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7896328951346064176-8520701381034402932?l=onreversegear.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onreversegear.blogspot.com/feeds/8520701381034402932/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7896328951346064176&amp;postID=8520701381034402932' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/8520701381034402932'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/8520701381034402932'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/2010/02/blog-post.html' title='ഭൂതങ്ങള്‍ പാഡ് കെട്ടുമ്പോള്‍'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-7896328951346064176.post-1127129731049726044</id><published>2010-01-29T19:21:00.001+04:00</published><updated>2010-03-04T20:29:31.420+04:00</updated><category scheme='http://www.blogger.com/atom/ns#' term='സ്ത്രീ'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഇഷ്ടമല്ലാത്ത ഫെമിനിസ്റ്റ് തൊട്ടതെല്ലാം കുറ്റം: ഭാഗം രണ്ട്</title><content type='html'>ലോകത്തെ മിക്ക സാമൂഹ്യസ്ഥാപനങ്ങളും പിതൃകേന്ദ്രീകൃതമായ ഒരധികാരവ്യവസ്ഥയുടെ സൃഷ്ടികളായതുകൊണ്ടു തന്നെ അയഥാസ്ഥിതികങ്ങളായ ചിന്താപദ്ധതികളെയും പ്രസ്ഥാനങ്ങളെയുമൊക്കെ അവയും അവയുടെ വക്താക്കളും എന്നും എതിര്‍ത്തിട്ടേയുള്ളൂ. മുന്‍കാലങ്ങളില്‍ ഈ എതിര്‍പ്പ് പ്രത്യക്ഷമായിരുന്നുവെങ്കില്‍ മാനവികതാപ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവം മൂല്ല്യബോധത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് ശേഷം ഇന്നത് പരോക്ഷമാവാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. ഫെമിനിസ്റ്റ്, ദളിത,പരിസ്ഥിതി ഉള്‍പ്പെടെയുള്ള പുരോഗമനപ്രസ്ഥാനങ്ങളെ ചെറുത്തുതോല്പിക്കാന്‍ യാഥാസ്ഥിതികര്‍ ഇന്ന് കണ്ടെത്തുന്ന വഴികള്‍ അതുകൊണ്ടുതന്നെ ചുഴിഞ്ഞുനോക്കാതെ കണ്ണില്‍ പെടാത്തത്ര പരോക്ഷമാണ്. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ പുരുഷമേധാവിത്വവാദികള്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളെ പരിശോധിച്ചാല്‍ മതി ഇതു മനസ്സിലാക്കാന്‍.   &lt;br /&gt;&lt;br /&gt;മാനവികതയിലൂന്നിയുള്ള സമത്വമെന്ന ആശയത്തെ നേരിട്ടെതിര്‍ക്കുക വര്‍ത്തമാനസാംസ്കാരിക സാഹചര്യങ്ങളില്‍ അത്ര എളുപ്പമാവില്ല. അതുകൊണ്ട് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ കാര്യത്തില്‍ അവര്‍ അവലംബിക്കുന്ന മാര്‍ഗം അവ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു ആശയങ്ങളുമായോ മൂല്ല്യങ്ങളുമായോ പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളെ അവയുമായി കൂട്ടിക്കെട്ടി അതിന് തങ്ങളുടേതായ ഒരു നിര്‍വചനമുണ്ടാക്കുകയും അതിനെ പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കുകയും ചെയ്യുകയെന്നതാണ്. നായകന്റെയും നായികയുടെയും ജീവിതത്തില്‍ സംഭവിച്ച ചെറിയ ചില സൌന്ദര്യപിണക്കങ്ങളിലേക്ക് തോളറ്റം വെട്ടിയ മുടിയും ലിപ്സ്റ്റിക്കും മൂക്കറ്റം പൊങ്ങച്ചവുമായി കയറിവന്ന് രണ്ടിനെയും രണ്ട് വഴിക്കാക്കാന്‍ പാടുപെടുന്നവരാണ് നമ്മുടെ ജനപ്രിയസിനിമകള്‍ മുന്നോട്ടുവെക്കുന്ന ഫെമിനിസ്റ്റുകള്‍. വളര്‍ത്തുദോഷം കൊണ്ടോ വ്യക്തിഗത അനുഭവങ്ങള്‍ കൊണ്ടോ ഒക്കെ പുരുഷവിദ്വേഷികളായി മാറിയ എത്ര ഫെമിനിസ്റ്റുകളാണ് നായകന്റെ കൈവീശിയുള്ള ഒരൊറ്റയടികൊണ്ട് ‘സാരിയുടുക്കുന്ന’ ഉത്തമകുടുംബിനികളായിട്ടുള്ളത്, നമ്മുടെ ജനപ്രിയസാഹിത്യത്തിലും സിനിമയിലും! ഇത്തരം വികലമായ വീക്ഷണങ്ങള്‍ തന്നെ നമ്മുടെ സാംസ്കാരികനായകന്മാരും ‘ശാസ്ത്രജ്ഞന്മാ’രും ഒക്കെ ഏറ്റെടുക്കുന്നതോടെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയാവുന്നു. അതിനൊരുദാഹരണമാണ് ശാസ്ത്രവിരുദ്ധമായ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലോകപുരോഗതിക്കുതന്നെ വെല്ലുവിളിയുയര്‍ത്തുന്ന, അതുകൊണ്ടുതന്നെ ശാസ്ത്രബോധവും പുരോഗമനേച്ഛയുമുള്ള ഏവരും പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കേണ്ടുന്ന ഒന്നാണ് ഫെമിനിസം എന്ന നിലക്കുള്ള ബ്രൈറ്റിന്റെ &lt;a href="http://russelsteapot.blogspot.com/2010/01/blog-post_25.html"&gt;ലേഖനം&lt;/a&gt;.                                            &lt;br /&gt;&lt;br /&gt;ലോകത്തെമ്പാടുനിന്നും ഉയര്‍ന്നുവന്ന നൂറുകണക്കിന് ധിഷണാശാലികളുടെ പിന്തുണയും ആശിര്‍വാദവുമുണ്ടായിരുന്ന ഒരു സാമൂഹ്യപ്രസ്ഥാനത്തെയാണ് അതുയര്‍ന്നുവന്ന സാമൂഹ്യപശ്ചാത്തലവും ഇന്നും നിലനില്‍ക്കുന്ന അതിന്റെ പ്രസക്തിയും ഒന്നും പരിഗണിക്കാതെ തനിക്കാവശ്യമുള്ള ചില ഘടകങ്ങളെ മാത്രം അടര്‍ത്തിയെടുത്തുകൊണ്ട് ഇദ്ദേഹം അടച്ചാക്ഷേപിക്കുന്നത്. ലേഖകന്‍ പരിപൂര്‍ണ്ണ ആധികാരികതയോടെ തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഫെമിനിസ്റ്റ് ധാരകളെ മുഴുവന്‍ രണ്ടായി തിരിക്കുന്നു. ഒന്ന് ഇക്വിറ്റി ഫെമിനിസം, രണ്ട് ജെന്‍ഡര്‍ ഫെമിനിസം. സ്ത്രീപീഢനത്തിനെതിരായി രൂപം കൊണ്ട ഫെഡറല്‍ നിയമങ്ങളെ പോലും വിമര്‍ശിക്കാന്‍ പോന്നവിധം മൂത്ത ഒരു ആന്റി ഫെമിനിസ്റ്റെന്ന നിലക്ക് പ്രശസ്തയായ അമേരിക്കക്കാരി ക്രിസ്റ്റീന ഹോഫ് സൊമേഴ്സ് തന്റെ നാട്ടിലെ രണ്ടാം വേവ് ഫെമിനിസത്തെ അടച്ചാക്ഷേപിച്ചുകൊണ്ട് എഴുതിയ ‘ഹു സ്റ്റോള്‍ ഫെമിനിസം?’ എന്ന പുസ്തകത്തിലൂടെ മുന്നോട്ടുവെക്കുന്നതാണ് ഈ വര്‍ഗീകരണം എന്നോര്‍ക്കണം. സ്വന്തം ഉദ്ദേശത്തിന് ഉതകുന്നത് എന്ന നിലയിലല്ലാതെ മറ്റൊരുവിധത്തിലും വസ്തുനിഷ്ഠമെന്ന് അവകാശപ്പെടാനാവാത്തതാണ് ഈ തരംതിരിവ് എന്നറിയാന്‍ ഒരുപാടൊന്നും തല പുകയ്ക്കേണ്ടതില്ല. ലിബറല്‍ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളിലൂന്നിക്കൊണ്ട് നിയമത്തിന്റെയും പൌരാവകാശത്തിന്റെയും കാര്യത്തില്‍ ലിംഗതുല്ല്യത ലക്ഷ്യംവെക്കുന്ന പ്രത്യയശാസ്ത്രങ്ങളെയൊക്കെ ചേര്‍ത്ത് ഇക്വിറ്റി ഫെമിനിസമെന്ന് നിര്‍വചിക്കുന്ന അവര്‍ ജെന്‍ഡര്‍ ഫെമിനിസത്തെ പുരുഷവിദ്വേഷവും സ്ത്രീകേന്ദ്രീകരണവുമായി തുലനപ്പെടുത്തുന്നു. എന്നാല്‍ ഇതില്‍ രണ്ടിലും പെടുത്താനാവാത്ത നിരവധി ഫെമിനിസ്റ്റ് വിഭാഗങ്ങളുമുണ്ട്. ഒരുപോലെ ചൂഷണംചെയ്യപ്പെടുന്ന സ്ത്രീക്കും പരിസ്ഥിതിക്കുമിടയില്‍ ഉര്‍വരത പോലുള്ള ഘടകങ്ങളെ മുന്‍നിര്‍ത്തി സമാനതകള്‍ കണ്ടെത്തുന്ന ഇക്കോഫെമിനിസവും, വര്‍ണ്ണവിവേചനവും ലിംഗവിവേചനവും പരസ്പരബന്ധികളാണെന്നും ആദ്യത്തേത് ഇല്ലാതാവാതെ രണ്ടാമത്തേതിന് പരിഹാരം കണ്ടെത്താനാവില്ലെന്നും വാദിക്കുന്ന ബ്ലാക്ക് ഫെമിനിസവും കേവലം സ്ത്രീകേന്ദ്രീകരണത്തിന്റെതോ ലിംഗതുല്യതയുടെതോ മാത്രമായ പ്രത്യയശാസ്ത്രങ്ങളല്ല മുന്നോട്ടുവെക്കുന്നത്. പോസ്റ്റ് കൊളോണിയല്‍ ലോകത്ത് സാമ്രാജ്യത്വം നടത്തുന്ന അധിനിവേശങ്ങളെ പിതൃകേന്ദ്രീകൃതമായ ഒരു അധികാരക്രമം സ്ത്രീകളുടെ അവകാശങ്ങളുടെമേല്‍ നടത്തുന്ന കടന്നുകയറ്റങ്ങളുമായി കൂട്ടിവായിക്കുന്ന പോസ്റ്റ് കൊളോണിയല്‍ ഫെമിനിസത്തെയും മേല്പറഞ്ഞ തരംതിരിവില്‍ പെടുത്താനാവില്ല.&lt;br /&gt;&lt;br /&gt;ഒരു പരിഷ്കൃതരാജ്യമെന്ന നിലയില്‍ അമേരിക്കയില്‍ നിലനില്‍ക്കുന്ന സവിശേഷസാഹചര്യങ്ങളെ അഭിസംബോധന ചെയ്യുന്നവയാണ് സൊമേഴ്സിന്റെ വാദങ്ങള്‍ ഏതാണ്ട് എല്ലാം തന്നെയും. അവയെ മുന്‍നിര്‍ത്തിയാണ് ഇന്ത്യയിലെയുള്‍പ്പെടെയുള്ള ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെല്ലാം നേരെ ബ്രൈറ്റ് വാളുയര്‍ത്തുന്നത്. ഫെമിനിസത്തെ മുഴുവന്‍ അടിച്ചുതകര്‍ക്കാനുള്ള വ്യഗ്രതക്കിടയില്‍ വസ്തുതാപരമായ പല പിഴവുകളും പറ്റിയിട്ടുണ്ട് ഇദ്ദേഹത്തിന്. ഈ വാചകം നോക്കുക: ‘ഫെമിനിസത്തില്‍ പ്രധാനമായും രണ്ടു ധാരകളുണ്ട്.(1) Equity feminism.(2) Gender feminism.രണ്ടാമത്തേതിന് Difference feminism എന്ന പേരില്‍ കൂടുതല്‍ കടുത്ത മറ്റൊരു ചെറു ശാഖയുമുണ്ട്.’ സ്ത്രീസഹജമായ കരുണ, ആര്‍ദ്രത, മാതൃത്വം തുടങ്ങിയ സവിശേഷതകളെയും ഗൃഹഭരണം,കുട്ടികളെ വളര്‍ത്തല്‍ തുടങ്ങി സ്ത്രീകള്‍ക്കായി മാറ്റിവെക്കപ്പെട്ട ജോലികളെയും മൂല്യവത്തായി കാണണമെന്ന് വാദിക്കുന്ന ഡിഫറന്‍സ് ഫെമിനിസ്റ്റുകള്‍ സ്ത്രീയും പുരുഷരും തുല്യരാണെന്ന ഒരു വാദമേ മുന്നോട്ടുവെക്കുന്നില്ല. ബ്രൈറ്റ് ഉദ്ദേശിക്കുന്ന ‘തീവ്രവാദികള്‍’ സെപറേറ്റിസ്റ്റുകള്‍ എന്നറിയപ്പെടുന്ന ഒരു ചെറുവിഭാഗമാണ്. സെക്കന്റ് വേവ് ഫെമിനിസം എന്നുവച്ചാല്‍ ജെന്‍ഡര്‍ ഫെമിനിസമാണെന്ന വാദവും വസ്തുതാപരമായി തെറ്റാണ്, അത് മുന്‍പ് വിശദമാക്കിയിട്ടുണ്ട്. മുട്ടിന് മുട്ടിന് ശാസ്ത്രം ശാസ്ത്രമെന്ന് ഉരുക്കഴിക്കുന്ന ബ്രൈറ്റ് എത്ര വസ്തുതാവിരുദ്ധമായ ഒരു വര്‍ഗീകരണത്തെയാണ് തന്റെ ലേഖനത്തിന് ആധാരമാക്കിയതെന്ന് നോക്കുക! &lt;br /&gt;&lt;br /&gt;ലോകത്തെല്ലായിടത്തുമെന്നപോലെ ഇന്ത്യയിലും ഫെമിനിസം എന്ന പദത്തിന്റെ ആവിര്‍ഭാവത്തിനും എത്രയോ മുന്‍പ് തന്നെ സ്ത്രീകളുടെ സാമൂഹ്യമായ പിന്നോക്കാവസ്ഥയും, അവര്‍ അനുഭവിച്ചുകൊണ്ടിരുന്ന ചൂഷണങ്ങളും നീതിനിഷേധവും കണ്ടറിഞ്ഞ മാനവികതാവാദികള്‍ അവരുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവച്ചിരുന്നു. സതി,ശൈശവ വിവാഹം,വിധവാവിവാഹനിഷേധം തുടങ്ങിയ സാമുഹിക ദുരാചാരങ്ങള്‍ക്കെതിരേ നടന്ന സമരങ്ങള്‍ ഇതില്‍ പെടുന്നു. ഗാന്ധിജിയടക്കമുള്ള ദേശീയ നേതാക്കള്‍ സ്ത്രീകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരായിരുന്നു. അവരുടെ ശ്രമങ്ങളുടെ ഭാഗമായി ദേശീയപ്രസ്ഥാനത്തിലേയ്ക്ക് നിരവധി സ്ത്രീകള്‍ കടന്നുവരികയുണ്ടായി. സരോജിനി നായിഡുവിനെപ്പോലുള്ളവര്‍ അത്തരം ഒരു ബോധം സ്ത്രീസമൂഹത്തിലുണ്ടാക്കുന്നതില്‍ വഹിച്ച പങ്ക് നിസ്സീമമാണ്. കേരളത്തിലെ സാഹചര്യങ്ങളും വ്യത്യസ്ഥമായിരുന്നില്ല.സമൂഹത്തിന്റെ മുകള്‍തട്ടിലുള്ള സ്ത്രീകള്‍ക്ക് പോലും വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. മനകളുടെയും, ഇല്ലങ്ങളുടെയും അകത്തളങ്ങളിലും, മറക്കുടയ്ക്കുള്ളിലുമായി ശ്വാസം മുട്ടി കഴിഞ്ഞിരുന്ന നമ്പൂതിരി സ്ത്രീകളെ വീ.ടീ യുടെയും മറ്റും രചനകളില്‍ കാണാം. സ്മാര്‍ത്തവിചാരം പോലെയുള്ള കൊടിയ നീതിനിഷേധങ്ങളുടെ ചരിത്രം മറക്കാനാവാത്തത്ര അടുത്താണ്. മരുമക്കത്തായവ്യവസ്ഥ വഴി താരതമ്യേനെ ചില പരിരക്ഷകള്‍ ലഭിച്ചിരുന്നെങ്കിലും നായര്‍ സ്ത്രീകളുടെ കാര്യവും ഏറെയൊന്നും മെച്ചമായിരുന്നില്ല. അവര്‍ണ്ണരായ സ്ത്രീകളുടെ അവസ്ഥയാവട്ടെ, മാറുമറയ്ക്കാനായി പോലും സമരം നടത്തേണ്ടുന്നത്ര ദയനീയമായിരുന്നു. &lt;br /&gt;&lt;br /&gt;നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് സ്ത്രീ,ദളിത് അനുകൂലമായ ഒരു സമൂഹമനസ്സ് രൂപപ്പെടുത്തുന്നതില്‍ ഒരു പരിധിവരെ വിജയിക്കാനായെങ്കിലും പ്രശ്നങ്ങള്‍ പിന്നെയും ബാക്കിനിന്നു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ തനത് സ്വഭാവമുള്ളവയാണെന്നും അതിന്റെ പരിഹാരത്തിന് നിലവിലുള്ള സാമൂഹ്യ പുരോഗമന പ്രസ്ഥാനങ്ങള്‍ മാത്രം പോരാ എന്നുമുള്ള തിരിച്ചറിവ് ഇവിടെ രൂപപ്പെടുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിലാണ്. ഗാര്‍ഹിക പീഡനങ്ങളും, അപകടമെന്ന വ്യാജേനെയുള്ള കൊലപാതകങ്ങളും തൊട്ട് പെണ്‍ഭ്രൂണഹത്യയുള്‍പ്പെടെ നിരവധി ഉപോല്‍പ്പന്നങ്ങളെ സൃഷ്ടിച്ചു, സ്ത്രീധനസമ്പ്രദായമെന്ന സാമൂഹ്യതിന്മ. മാറിയ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളില്‍ നല്ലൊരു ശതമാനം സ്ത്രീകള്‍ക്കും ഗൃഹഭരണത്തില്‍ ഒതുങ്ങിനില്‍ക്കാതെ തൊഴില്‍ മേഖലയിലേയ്ക്ക് പ്രവേശിക്കേണ്ടിവന്നതോടെ അത് പുതിയ പ്രശ്നങ്ങളുണ്ടാക്കി. പുരുഷനെ മാത്രം മുന്നില്‍ക്കണ്ട് നിര്‍മ്മിക്കപ്പെട്ട തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പ്രാഥമികാവശ്യങ്ങള്‍ പോലും അവഗണിക്കപ്പെട്ടു. തുല്യജോലിക്ക് തുല്യവേദനമെന്ന അടിസ്ഥാനാവശ്യം  ഇന്നും മിക്ക തൊഴില്‍ മേഖലകളിലും നിഷേധിക്കപ്പെടുന്നു. സ്വന്തം വീടുതൊട്ട് തൊഴിലിടങ്ങളടക്കമുള്ള പൊതുസ്ഥലങ്ങളില്‍ വരെ സ്ത്രീ മാനസികമായും ശാരീരികമായും പലപ്പോഴും ലൈംഗികമായും പീഢനങ്ങള്‍ക്ക് വിധേയയാവേണ്ടിവരുന്നതുള്‍പ്പെടെയുള്ള ഇത്തരം വിവിധ പ്രശ്നങ്ങളെയാണ് കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇന്ന് അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാതെ പുരുഷവിരോധത്തിന്റെയോ സ്വവര്‍ഗരതിയുടെയോ പെണ്മാത്ര ഇടങ്ങളുടെയോ പ്രത്യയശാസ്ത്രമല്ല. മറിച്ചുള്ള പ്രചരണങ്ങള്‍ വസ്തുതാവിരുദ്ധങ്ങളും ഒരു സാമൂഹ്യപ്രസ്ഥാനത്തെ തകര്‍ക്കാനായി മാത്രം കെട്ടിച്ചമയ്ക്കപ്പെട്ടവയുമാണ്.   &lt;br /&gt;&lt;br /&gt;ഈ പറഞ്ഞ മിക്ക വാദങ്ങളെയും ബ്രൈറ്റും അംഗീകരിക്കുന്നുണ്ട്. അതേ സമയം ശാസ്ത്രത്തിനുവേണ്ടിയാണ് എന്ന വ്യാജേന ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെ അടച്ചാക്ഷേപിക്കയും ചെയ്യുന്നു. അമേരിക്കയിലെ സെപ്പറേറ്റിസ്റ്റുകളുടെ വാദങ്ങളെ അടിസ്ഥാനമാക്കി കേരളത്തിലെ സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളേയും അവയെ അനുകൂലിക്കുന്നവരേയും ആക്രമിക്കുന്നതിന്റെ യുക്തി വിചിത്രമെന്നേ പറയേണ്ടു. റിവേഴ്സ് ഗിയറില്‍ വന്ന പോസ്റ്റിലെ പിതൃകേന്ദ്രീകൃതമായ ഒരു സമൂഹം സ്ത്രീസഹജമെന്ന്‌ കല്‍പിച്ചുകൊടുത്ത പെരുമാറ്റഘടനകളുടെ ആകെത്തുകയാണ് ഫെമിനിന്‍ എന്ന നിര്‍വചനമാണ് ശാസ്ത്രവിരുദ്ധമെന്ന നിലയ്ക്ക് ബ്രൈറ്റിനെ ചൊടിപ്പിക്കുന്നത്. സാരിയുടുക്കാത്തവളും, നിലത്ത് നോക്കി നഖംകൊണ്ട് കളമെഴുതാതെ മുഖത്തുനോക്കി സംസാരിക്കുന്നവളും, കുടുംബത്തിലെയും പൊതുസമൂഹത്തിലേയും പ്രശ്നങ്ങളില്‍ ഇടപെടുകയും സ്വന്തം അഭിപ്രായം പറയുകയും ചെയ്യുന്നവളുമായ സ്ത്രീക്ക് ‘സ്ത്രീത്വമില്ല’ എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ ജീവിക്കുമ്പൊഴും ഫെമിനിന്‍ എന്ന പദത്തെ ജീവശാസ്ത്രം വച്ചേ നിര്‍വചിക്കാവൂ എന്ന് ഒരാള്‍ക്ക് വേണമെങ്കില്‍ പറയാം, അങ്ങനെ വിശ്വസിക്കാം, പക്ഷേ അതുമാത്രമാണ് ശരി എന്ന വാദം എല്ലായിടത്തും വിലപ്പോകില്ലെന്ന് മാത്രം. കേംബ്രിഡ്ജ് അഡ്വാസ്ഡ് ലേണേര്‍സ് ഡിക്ഷ്ണറിയില്‍ ഫെമിനിന്‍ എന്ന പദത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക: 'acting or having qualities which are traditionally considered to be suitable for a woman'. ഇനി നിഘണ്ടു തന്നെ ശാസ്ത്രവിരുദ്ധമാണോ എന്തോ! &lt;br /&gt;&lt;br /&gt;ഉത്തരാധുനികചിന്താപദ്ധതികളുടെ ഒരു ഭാഗമാണ് ശാസ്ത്രത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ, ചരിത്രത്തിന്റെ തന്നെയും നിരാസം. ഒരു നവസാമൂഹ്യപ്രസ്ഥാനമെന്ന നിലക്ക് അതിനോടൊത്ത് പ്രവര്‍ത്തിക്കുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനവും ചിലയിടങ്ങളില്‍ ശാസ്ത്രത്തെയും പ്രത്യയശാസ്ത്രത്തെയുമൊക്കെ നിഷേധിക്കുന്നുണ്ട്. അതിന് അവര്‍ക്ക് അവരുടേതായ ന്യായീകരണങ്ങളുമുണ്ട്. അവയിലൊന്ന് പോലും പരിശോധിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യാതെ ഫെമിനിസ്റ്റ് പ്രസ്ഥാനം മുഴുവന്‍ ശാസ്ത്രവിരുദ്ധമാണെന്ന് കാടടച്ച് വെടിവെക്കുന്നത് കാണുമ്പോള്‍ ചില മെയില്‍ ഷോവനിസ്റ്റുകള്‍ക്കൊഴിച്ച് മറ്റെല്ലാവര്‍ക്കും ചിരിയേ വരൂ. പ്രത്യേകിച്ചും അതിനദ്ദേഹം ഉപകരണമാക്കുന്ന ഇവല്യൂഷണറി സൈക്കോളജിയുടെ ആധികാരികത തന്നെ ശാസ്ത്രലോകത്ത് പരക്കെ ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തില്‍.&lt;br /&gt;&lt;br /&gt;ഫെമിനിസം വിമര്‍ശനങ്ങള്‍ക്ക് അതീതരാണെന്നൊന്നും ആരും വാദിക്കുന്നില്ല. മറ്റേതൊരു സാമൂഹ്യപ്രസ്ഥാനത്തിലുമെന്ന പോലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലേക്കും നിക്ഷിപ്തതാല്പര്യങ്ങള്‍ മുന്‍ നിര്‍ത്തി കടന്നുവരുന്ന സെക്റ്റുകള്‍ ഉണ്ടെന്നത് നിഷേധിക്കുന്നുമില്ല. അരാഷ്ട്രീയത ഉള്‍പ്പെടെയുള്ള എല്ലാ തനത് മധ്യവര്‍ഗസ്വഭാവങ്ങളും പേറുന്ന, ഹിന്ദുത്വവാദം പോലുള്ള മനുഷ്യവിരുദ്ധസിദ്ധാന്തങ്ങളെപ്പോലും പിന്തുണക്കുന്ന പല വിഭാഗങ്ങളും തങ്ങളുടെ താല്പര്യങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ മാത്രം ഫെമിനിസ്റ്റായിതീരുന്നത് പിങ്ക് ജെട്ടി പോലുള്ള സമരങ്ങളില്‍ നാം കാണുന്നുണ്ട്. ഒരു പ്രശ്നാ‍ധിഷ്ഠിതനിലപാടെന്ന നിലയ്ക്ക് പിങ്ക് ജെട്ടി സമരത്ത പിന്തുണയ്ക്കുമ്പോഴും ഇത്തരം വിഭാഗങ്ങളുടെ രാഷ്ട്രീയം മുഖ്യധാരാ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെതില്‍നിന്ന് വ്യത്യസ്തമാണെന്ന് തിരിച്ചറിയുന്നുമുണ്ട്. പക്ഷേ ഇത്തരം ചെറു ഗ്രൂപ്പുകളുടെയും അവരുടെ പ്രവര്‍ത്തനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും അടിസ്ഥാനത്തിലല്ല ലോകത്തെമ്പാടും വേരുകളുള്ള ബൃഹത്തായ ഒരു മാനവികതാപ്രസ്ഥാനത്തെ വിലയിരുത്തേണ്ടത്. ഏതൊരു വിമര്‍ശനവും ഉണ്ടാവേണ്ടത് പ്രസ്തുതവിഷയെത്തെക്കുറിച്ചുള്ള സമഗ്രമായ പഠനത്തില്‍ നിന്നാവണം. അല്ലാതെ മുന്വിധികളുടെ അടിസ്ഥാനത്തില്‍ എന്തിനെയെങ്കിലുമൊക്കെ അടര്‍ത്തിയെടുത്തുകൊണ്ട് നടത്തപ്പെടുന്ന കസര്‍ത്തുകള്‍ക്ക് കേവലം പല പോക്കലിന്റെ വില മാത്രമെ ഉണ്ടാവൂ. ബ്രൈറ്റിന്റെ ലേഖനത്തില്‍ ഉടനീളം നിലനില്‍ക്കുന്ന ഔദ്ധത്യവും ഭാഷാപ്രയോഗങ്ങളിലെ ആക്രമണോത്സുകതയും പ്രതിപക്ഷബഹുമാനമില്ലായ്മയും ഇതിന് അടിവരയിടുന്നു. ഫെമിനിസമെന്ന പ്രസ്ഥാനത്തൊടെന്നല്ല, അതിനനുകൂലമായി സംസാരിക്കുകയോ നിലപാടെടുക്കുകയോ ചെയ്യുന്നവരോടൊക്കെയും പരമപുച്ഛവും ശത്രുതയും വിളിച്ചോതുന്നു എന്നല്ലാതെ ധനാത്മകമായ ഒന്നും മുന്നോട്ടുവെക്കുന്നില്ല ഇദ്ദേഹത്തിന്റെ ലേഖനം. അറിവും അവബോധവും രണ്ടും രണ്ടാണ്. അവബോധമില്ലാത്ത അറിവ് ഒരു വ്യക്തിഗതാലങ്കാരമെന്ന നിലയില്‍ കവിഞ്ഞ് സാമൂഹ്യമായി നിഷ്ഫലമായിരിക്കുമെന്ന് മാത്രമല്ല, പലപ്പോഴും അത് ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യും.   &lt;br /&gt;&lt;br /&gt;ഒരു സാമൂഹ്യപ്രസ്ഥാനത്തെ അതിന്റെ സാമൂഹ്യവും ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി ജീവശാസ്ത്രവും ഇവല്യൂഷനറി സൈക്കോളജിയുമൊക്കെ കൂട്ടിക്കലര്‍ത്തി അലക്കുന്നതിനുപിന്നില്‍ ഒരു അജണ്ടയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. DHRM എന്ന സംഘടനയുടെ പേരില്‍ ആരോ ചിലര്‍ വെറുതെ നടന്നുപോയൊരാളെ വെട്ടിക്കൊന്നു എന്നതുകൊണ്ട് ദളിത് പ്രസ്ഥാനങ്ങള്‍ മുഴുവന്‍ വഴിയെ പോകുന്ന മനുഷ്യരെ വെട്ടിക്കൊല്ലാന്‍ നടക്കുന്നവരാണെന്ന് പ്രചരിപ്പിക്കും പോലെ, ഒരു തടിയന്റവിട നസീറും ഷഫാസും, കൂട്ടാളികളും ചേര്‍ന്ന് നടത്തിയ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ എല്ലാ മുസ്ലിംകളും രാജ്യദ്രോഹികളാണെന്ന് പ്രചരിപ്പിക്കും പോലെ ഒരു അജണ്ട.&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7896328951346064176-1127129731049726044?l=onreversegear.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onreversegear.blogspot.com/feeds/1127129731049726044/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7896328951346064176&amp;postID=1127129731049726044' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/1127129731049726044'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/1127129731049726044'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/2010/01/blog-post_29.html' title='ഇഷ്ടമല്ലാത്ത ഫെമിനിസ്റ്റ് തൊട്ടതെല്ലാം കുറ്റം: ഭാഗം രണ്ട്'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-7896328951346064176.post-339066122459993358</id><published>2010-01-28T18:17:00.001+04:00</published><updated>2010-03-04T20:29:02.390+04:00</updated><category scheme='http://www.blogger.com/atom/ns#' term='സ്ത്രീ'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഇഷ്ടമല്ലാത്ത ഫെമിനിസ്റ്റ് തൊട്ടതെല്ലാം കുറ്റം: ഭാഗം ഒന്ന്</title><content type='html'>‘പാന്റ് ഇക്വാളിറ്റി:ഒരു അഴീക്കോടന്‍ തമാശ’എന്ന പോസ്റ്റില്‍ കമന്റിട്ട ചിത്രകാരന്‍, ജോക്കര്‍ തുടങ്ങിയവര്‍ തന്ന ലിങ്കിലൂടെ ബ്രൈറ്റ് എന്ന ബ്ലോഗിലെത്താനിടയായി. ഫെമിനിസം ശാസ്ത്രത്തിന്റെ നിരാസമാണെന്നും അത് മനസ്സിലാക്കാതെ കുറെ ‘യൂസ്ഫുള്‍ ഇഡിയട്സ്’ ബ്ലൊഗില്‍ ലേഖനങ്ങള്‍ എഴുതി നിറയ്ക്കുന്നുവെന്നും ഒക്കെ ധാര്‍മികരോഷം കൊള്ളുന്നുണ്ടായിരുന്നു ആ പോസ്റ്റ്. അത്തരം ലേഖനങ്ങളുടെ കൂട്ടത്തിലൊന്നായി ലിങ്ക് സഹിതം റിവേഴ്സ് ഗിയറില്‍ വന്ന മേല്പറഞ്ഞ ലേഖനവും പരാമര്‍ശിക്കപ്പെട്ടു കണ്ടു. ഫെമിനിസമെന്നാല്‍ തോളറ്റം മുടിവെട്ടി പാന്റും ഉടുപ്പും ധരിച്ച് നടക്കുന്ന ചില കൊച്ചമ്മമാര്‍ ചൊവ്വയില്‍നിന്നെങ്ങാന്‍ കണ്ടെടുത്ത് കൊണ്ടുവന്ന് ഇവിടെ വച്ചലക്കുന്ന എന്തോ അസംബന്ധമാണെന്നും ആണായി പിറന്നവനൊക്കെ ഇതിനെ എതിര്‍ക്കാനും ഇവളുമാരെ ‘നിലയ്ക്ക്’നിര്‍ത്താനും ബാധ്യതപ്പെട്ടവരാണെന്നും ഉള്ള നിലക്ക് പൊടിപൂരമാകുന്ന ആഘോഷങ്ങളും കൂടി കണ്ടപ്പോള്‍ എങ്ങനെ ഇങ്ങനെയൊരു പ്രസ്ഥാനം ലോകത്തെമ്പാടും രൂപം കൊണ്ടു എന്നതിനെക്കുറിച്ച് തന്നാലാവുംവിധമുള്ള ഒരു എളിയ അന്വേഷണമെങ്കിലും മുന്നോട്ടുവെക്കണമെന്നു തോന്നി. അതിന്റെ ഫലമാണീ പോസ്റ്റ്. ബ്രൈറ്റിന്റെ ലേഖനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും മേല്പറഞ്ഞ പോസ്റ്റിനെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ക്കും ഇതിന്റെ രണ്ടാം ഭാഗത്തില്‍ മറുപടി പറയുന്നതാണ്.  &lt;br /&gt;&lt;br /&gt;ഫെമിനിസം ഒരു സാമൂഹ്യപ്രസ്ഥാനമാണ്. മറ്റേതൊരു വിമോചനപ്രസ്ഥാനത്തെയുമ്പോലെ അത് ഉരുവംകൊള്ളുന്നത് നില്‍നില്പിനും മനുഷ്യാവകാശങ്ങള്‍ക്കുമായുള്ള സമരത്തിന്റെ ഭാഗമായിട്ടാണ്. ആദ്യഫെമിനിസ്റ്റ് രചനയെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന മേരി വൂള്‍സ്റ്റണ്‍ക്രാഫ്റ്റിന്റെ ‘എ വിന്‍ഡിക്കേഷന്‍ ഓഫ് ദ റൈറ്റ്സ് ഓഫ് വുമണി’(1792)ലൂടെ അവര്‍ മുന്നോട്ടുവെക്കുന്നത് പ്രധാനമായും വിദ്യാഭ്യാസ അവകാശമാണ്. സാമുവല്‍ ജോണ്‍സണെപ്പോലുള്ള നിയോക്ലാസിക്കല്‍ എഴുത്തുകാര്‍ അവരെ പരിഹസിച്ചത് സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നതിലുള്ള എതിര്‍പ്പുകൊണ്ടായിരുന്നില്ല, മറിച്ച് നാളതുവരെ മുഖ്യമായും പുരുഷന്റേതു മാത്രമായി കരുതപ്പെട്ടിരുന്ന എഴുത്തെന്ന പ്രവൃത്തിമേഖലയിലേക്ക് സ്ത്രീകളുടെ പരക്കെയുള്ള കടന്നുവരവിന് അത് ഇടയാക്കാം എന്നതുകൊണ്ടായിരുന്നുവെന്നത് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. &lt;br /&gt;&lt;br /&gt;പത്തൊന്‍പതാം നൂറ്റാണ്ടിലെ ഫെമിനിസ്റ്റ് പ്രവര്‍ത്തകര്‍ മുഖ്യമായും ലക്ഷ്യംവച്ചത് വോട്ട് ചെയ്യാനുള്ള അവകാശത്തെയായിരുന്നു. അക്കാലത്തെ പുരോഗമനവാദികളായ സാമൂഹ്യപ്രവര്‍ത്തകരായിരുന്നു പിന്നീട് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ വക്താക്കളായി മാറിയതെന്നത് ചരിത്രം. അമേരിക്കയിലും മറ്റും അടിമകളുടെ വിമോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നവര്‍ പിന്നീട് തങ്ങളുടെ പ്രവര്‍ത്തനമേഖല സ്ത്രീകളുടെ വിമോചനത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നുവെന്നത് അക്കാലത്തെ സ്ത്രീകളുടെ സാമൂഹ്യാവസ്ഥ എന്തായിരുന്നുവെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ തരുന്നുണ്ട്. ആദ്യകാലഫെമിനിസ്റ്റുകളുടെ കൂട്ടത്തില്പെടുത്താവുന്ന സൂസന്‍ ആന്തണിയെപ്പോലുള്ളവര്‍ക്ക് ഗുരുതുല്യയായിരുന്ന മാര്‍ഗരറ്റ് ഫുള്ളര്‍ സ്ത്രീകളുടെ വോട്ടവകാശത്തിനും തൊഴില്‍, വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും വേണ്ടിയായിരുന്നു വാദിച്ചിരുന്നത്. &lt;br /&gt;&lt;br /&gt;18 - 19 നൂറ്റാണ്ടുകളില്‍ അമേരിക്കയിലും യൂറോപ്പിലെയും സ്ത്രീകളുടെ പിന്നോക്കാവസ്ഥ വരച്ചുകാട്ടുന്നുണ്ട് അക്കാലത്തെ സാഹിത്യകൃതികള്‍. ജെയ്ന്‍ ഓസ്റ്റന്റെയും എമിലി ബ്രോണ്ടിയുടെയും മറ്റും നോവലുകളില്‍ കാണുന്നതുപോലെ ഉപരി-മധ്യവര്‍ഗങ്ങളില്‍ പെടുന്ന സ്ത്രീകള്‍ പോലും സ്ത്രീവിരുദ്ധ സമൂഹ്യ, സദാചാരനിയമങ്ങളുടെ ഇരകളായിരുന്നു. വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട് ശരീരത്തെ അണിയിച്ചൊരുക്കി കുലീനമെന്ന് സമൂഹം ശഠിക്കുന്ന രീതികളിലേക്ക് പെരുമാറ്റത്തെയും അംഗചലനങ്ങളെയും, എന്തിന് ചിരിയെപ്പോലും ചിട്ടപ്പെടുത്തി ഭര്‍ത്തൃസമ്പാദനമെന്ന ഒറ്റലക്ഷ്യത്തിലേക്ക് മനസ്സിനെയും ശരീരത്തെയും കേന്ദ്രീകരിച്ച് ജീവിക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ പെണ്‍സമൂഹത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട് ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ തന്റെ ‘ദ സബ്ജക്ഷന്‍ ഓഫ് വുമണ്‍’(1861) എന്ന ലേഖനത്തില്‍. വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്ത്രീക്കും പുരുഷനും വ്യത്യസ്തമായ കാഴ്ചപ്പാടുകളും നിയമങ്ങളും സൂക്ഷിക്കുന്ന ഒരു സമൂഹത്തില്‍ ലിംഗനിര്‍മിതി തന്നെ സ്ത്രീവിരുദ്ധമാവുന്നതെങ്ങനെയെന്ന് മില്‍ ഇവിടെ വ്യക്തമാക്കുന്നുണ്ട്. &lt;br /&gt;&lt;br /&gt;രാഷ്ട്രീയവും സാംസ്കാരികവുമായ അസമത്വങ്ങള്‍ പരസ്പരബന്ധികളാണെന്ന് കണ്ട ഫെമിനിസ്റ്റുകള്‍ സ്ത്രീവിമോചനം എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുന്നത് അറുപതുകളിലാണ്. ഉന്നതവിദ്യാഭ്യാസം നേടിയിട്ടുപോലും സ്ത്രീകളായിപ്പോയി എന്നതുകൊണ്ടുമാത്രം ഗാര്‍ഹികജോലികളിലേക്ക് മാത്രമായി തളച്ചിടപ്പെടുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചകളുടെ മുഖ്യധാരയിലേക്ക് വന്നു. സാമ്പത്തികമായ വ്യതിയാനങ്ങള്‍ സാമൂഹ്യമായ കാഴ്ചപ്പാടുകളെ മാറാന്‍ നിര്‍ബന്ധിതമാക്കിയതോടെ സ്ത്രീകളുടെ തൊഴിലിടങ്ങളിലേക്കുള്ള വരവ് പിന്നീട് സുഗമമായി. അപ്പോഴും സ്ത്രീക്ക് തുല്യത ലഭിച്ചില്ല, തൊഴിലിടത്തിലും വീട്ടിലും. സര്‍ക്കാര്‍ ജോലിയുള്‍പ്പെടെ ചുരുക്കം ചില മേഖലകള്‍ മാറ്റിവച്ചാല്‍ ഇന്നും തുല്യജോലിക്ക് തുല്യവേദനമെന്ന അവകാശം അവര്‍ക്ക് മാത്രം നിഷേധിക്കപ്പെടുന്നു. ഭര്‍ത്താവിനെപ്പോലെ തൊഴിലെടുത്ത് മടങ്ങിവരുന്നവളാണെങ്കിലും സ്ത്രീകളുടെ മാത്രമെന്ന നിലയ്ക്ക് ഗാര്‍ഹികജോലികള്‍ അവള്‍ക്ക് തനിച്ച് നിര്‍വഹിക്കേണ്ടി വരുന്നു. ഇതൊക്കെ സ്വാഭാവികം മാത്രം എന്ന് കണ്ണടച്ചുപിടിച്ചിരുന്ന സമൂഹത്തിന്റെ മുന്നിലേക്ക് ഇത്തരം പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് നിസ്സീമമാണ്. &lt;br /&gt;&lt;br /&gt;സമഗ്രമായ ഒരു സാമൂഹ്യമാറ്റമൊന്നും കൂടാതെതെന്നെ വ്യക്തിഗതമുന്നേറ്റങ്ങളിലൂടെ പടിപടിയായി തുല്യതയെന്ന ലക്ഷ്യമാര്‍ജ്ജിക്കാമെന്ന് വിശ്വസിക്കുന്ന ലിബറല്‍ ഫെമിനിസ്റ്റുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രാഥമികമായും വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ ലിംഗവ്യത്യാസമില്ലാതുള്ള പ്രവേശനമാണ്. അവര്‍ അവരുടെ വളര്‍ച്ചയെ വിലയിരുത്തുന്നതു തന്നെ ഉന്നത വിദ്യാഭ്യാസ,തൊഴില്‍ മേഖലകളിലുള്ള സ്ത്രീസാന്നിധ്യത്തെ ആസ്പദമാക്കിയാണ്. മുതലാളിത്തവ്യവസ്ഥ തകരുകയും സമ്പത്തും അധികാരവും പുനര്‍വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നതോടെ സ്ത്രീപുരുഷബന്ധങ്ങളിലുള്‍പ്പെടെ സമൂലമായ ഒരു മാറ്റം സാധ്യമാവുമെന്നും അതിലൂടെ ലിംഗവിവേചനമുള്‍പ്പെടെയുള്ള സാമൂഹ്യതിന്മകള്‍ ഒപ്പം ഇല്ലാതാവുമെന്നും വിശ്വസിക്കുന്ന മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റുകളില്‍ നിന്ന് വേറിട്ടുള്ളൊരു വീക്ഷണമാണ് ഗെയില്‍ റൂബിനെപ്പോലുള്ളവര്‍ മുന്നോട്ടുവെക്കുന്നത്. സിമോണ്‍ ദ ബുവ്വെ തന്റെ വിഖ്യാതഗ്രന്ധമായ ‘സെക്കന്റ് സെക്സില്‍’ പറയുന്നതുപോലെ സ്ത്രീ ജനിക്കുകയല്ല, ആയിത്തീരുകയാണ് എന്ന വാദം മുന്നോട്ടുകൊണ്ടുപോവുകയാണ് റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍. പിതൃകേന്ദ്രീകൃതമായ അധികാരവ്യവസ്ഥയെ നിരാകരിക്കുന്ന അവര്‍ ആ അധികാരവ്യവസ്ഥ നിര്‍വചിക്കുന്ന ‘സ്ത്രീ’ എന്നത് ഒരു ജീവശാസ്ത്രനിര്‍മിതിയെന്നതിലപ്പുറം സാമൂഹ്യനിര്‍മിതിയാണ് എന്ന് വാദിക്കുന്നു. ഇവിടെ അവര്‍ നിഷേധിക്കുന്നത് സ്ത്രീയുടെ ജീവശാസ്ത്രപരമായ നിലനില്പിനെയോ സവിശേഷതകളെയോ അല്ല. സ്ത്രീയും പുരുഷനും ഉള്‍പ്പെടെയുള്ള സകലജീവജാലങ്ങള്‍ക്കും ജീവശാസ്ത്രപരമായ ഒരു നിലനില്പുണ്ട്. മനുഷ്യന്റെ കാര്യത്തില്‍ അത് സാമൂഹികവും കൂടിയാണ്. ജീവശാസ്ത്രപരമായ പല അടിസ്ഥാനചോദനകളെയും സാമൂഹിക സദാചാര സംഹിതകള്‍ക്കനുസരിച്ച് അവന് നിയന്ത്രിക്കാനാവുന്നത് അതുകൊണ്ടാണ്. ഇവിടവും കഴിഞ്ഞ് സെപറേറ്റിസ്റ്റ് ഫെമിനിസം പോലുള്ള ചില അപ്രസക്തമാംവണ്ണം ചെറിയ ഗ്രൂപ്പുകളിലെത്തുമ്പോഴാണ് സ്ത്രീപക്ഷവാദം ഒരുതരം മൌലികവാദമായി മാറുന്നത്. പൂര്‍ണ്ണമായും സ്ത്രീകേന്ദ്രീകൃതമായ ഈ പ്രത്യയശാസ്ത്രം മാത്രമാണ് പെണ്മാത്രഇടങ്ങള്‍ക്കും ലൈംഗികതയ്ക്കും ഒക്കെ വേണ്ടി വാദിക്കുന്നത്. &lt;br /&gt;&lt;br /&gt;ഇത്രയും പറഞ്ഞുവന്നത് തനതായ ചില സാമൂഹ്യസാഹചര്യങ്ങളില്‍നിന്ന് സ്വാഭാവികമായി ഉരുത്തിരിഞ്ഞുവന്ന ഒരു ചെറുത്തുനില്പ് പ്രസ്ഥാനമാണ് ഫെമിനിസവുമെന്ന് സൂചിപ്പിക്കാനാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു പ്രസ്ഥാനത്തെ വിലയിരുത്തേണ്ടതും സമൂഹികമായി തന്നെയാണ്. സ്ത്രീകളോടുള്ള വിവേചനവും ലൈംഗികചൂഷണവുമൊക്കെ സാമൂഹ്യയാഥാര്‍ഥ്യങ്ങളായി നിലനില്‍ക്കുന്ന ഓരോ സമൂഹത്തിലും അതിനു പ്രസക്തിയുമുണ്ട്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7896328951346064176-339066122459993358?l=onreversegear.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onreversegear.blogspot.com/feeds/339066122459993358/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7896328951346064176&amp;postID=339066122459993358' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/339066122459993358'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/339066122459993358'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/2010/01/blog-post_28.html' title='ഇഷ്ടമല്ലാത്ത ഫെമിനിസ്റ്റ് തൊട്ടതെല്ലാം കുറ്റം: ഭാഗം ഒന്ന്'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-7896328951346064176.post-199706905115211578</id><published>2010-01-22T00:25:00.001+04:00</published><updated>2010-03-04T20:28:37.471+04:00</updated><category scheme='http://www.blogger.com/atom/ns#' term='സ്ത്രീ'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>‘പാന്റ് ഇക്വാളിറ്റി’: ഒരു അഴീക്കോടന്‍ തമാശ</title><content type='html'>സ്ത്രീകള്‍ ഫെമിനിസ്റ്റാവണ്ട, ഫെമിനിനായാല്‍ മതി പോലും! &lt;br /&gt;യാഥാസ്ഥിതികതയുടെ വിഴുപ്പുനാറുന്ന ഇത്തരമൊരു വാചകം ആരെങ്കിലും പ്രസംഗിച്ചുവെന്ന്‌ കേട്ടാല്‍ അതാ അഴീക്കോട്‌ വല്ലതുമായിരിക്കും എന്ന്‌ ഉടന്‍ പ്രതികരിക്കാനാവുംവിധം കേരളത്തിലെ പുരോഗമനമനസ്സുകള്‍ സുകുമാര്‍ അഴീക്കോടെന്ന 'സാംസ്കാരിക'നായകനെ തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്‌. അതുകൊണ്ടുതന്നെ സദാചാരത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ഒക്കെയുള്ള ചര്‍ച്ചകളില്‍ അഴീക്കോടിനെപ്പോലുള്ളവരില്‍നിന്ന്‌ അറുപിന്തിരപ്പന്‍ നിലപാടേ പ്രതീക്ഷിക്കേണ്ടതുള്ളൂവെന്ന്‌ അവര്‍ക്കറിയാം. അപകടം പക്ഷേ ഇവിടെയല്ല; കേരളത്തിലങ്ങോളമിങ്ങോളം ധാരാളം ശ്രോതാക്കളുള്ള ഒരു പ്രഭാഷകനെന്ന നിലക്ക്‌ തലമുതിര്‍ന്ന സാംസ്കാരികനായകനെന്ന വിശേഷണവും പേറി, താളവും ഒഴുക്കുമുള്ള ഭാഷയില്‍ ഇദ്ദേഹം എഴുന്നള്ളിക്കുന്ന എന്തു വിഡ്ഡിത്തവും സാംസ്കാരികഈടുവെയ്പുകളായി കുറെപ്പേരെങ്കിലും ഏറ്റെടുത്തേക്കാമെന്നിടത്താണ്‌. വില്‍പനസാധ്യതയുള്ള വിവാദങ്ങള്‍ക്കായി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്ന മാധ്യമങ്ങള്‍ ചര്‍ച്ചയും അഭിപ്രായവോട്ടെടുപ്പുമൊക്കെയായി ഇതിനെയാഘോഷിക്കുകയുംകൂടി ചെയ്താല്‍പിന്നെ പറയുകയും വേണ്ട. &lt;br /&gt;&lt;br /&gt;എന്താണീ ഫെമിനിന്‍? &lt;br /&gt;പിതൃകേന്ദ്രീകൃതമായ ഒരു സമൂഹം സ്ത്രീസഹജമെന്ന്‌ കല്‍പിച്ചുകൊടുത്ത പെരുമാറ്റഘടനകളുടെ ആകെത്തുകയാണത്‌. വസ്ത്രധാരണത്തിലും വര്‍ത്തമാനത്തിലുമൊക്കെ ഒരു സ്ത്രീ എന്തായിരിക്കണമെന്നതിനെക്കുറിച്ച്‌ അതിന്‌ അനിഷേധ്യമായ ധാരണകളുണ്ട്‌. വൈകാരികവും ചിന്താപരവും ബൌദ്ധികവുമായിട്ടുള്ള അവളുടെ അസ്തിത്വത്തെതന്നെ അത്‌ മുന്‍ കൂര്‍ നിര്‍വചിക്കുന്നു. ഇതിനെയൊക്കെ പിന്‍പറ്റിക്കൊണ്ടാണ്‌ സ്ത്രീ ജന്‍മനാ 'ഫെമിനിനാണ്‌',അതുകൊണ്ടുതന്നെ അവള്‍ക്ക്‌ ഫെമിനിസ്റ്റാവേണ്ട കാര്യമില്ല, ഫെമിനിന്‍ ആവാന്‍ കഴിയാത്തവരാണ്‌ ഫെമിനിസ്റ്റുകളാവുന്നത്‌ എന്നൊക്കെ അഴീക്കോട്‌ തട്ടിവിടുന്നത്‌. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്ത്രീത്വം എന്നത്‌ ഒരു സ്ത്രീ സ്ത്രീയായിരിക്കുന്ന ജീവശാസ്ത്രപരവും മനശ്ശാസ്ത്രപരവുമായ അവസ്ഥയല്ല. മറിച്ച്‌ യാഥാസ്ഥിതികത എങ്ങനെയായിരിക്കണമെന്ന്‌ പറയുന്നുവോ അങ്ങനെ ഒരു സ്ത്രീ സ്വയം പരുവപ്പെടേണ്ട അവസ്ഥയാണ്‌. സ്ത്രീയെ സുന്ദരിയാക്കുന്നത്‌ അവളുടെ ലജ്ജയാണ്‌, ലജ്ജയില്ലാത്ത സ്ത്രീക്ക്‌ എന്തു സൌന്ദര്യം, സൌന്ദര്യമില്ലാതെപിന്നെ എന്തു സ്ത്രീ തുടങ്ങിയ ചില വാചകങ്ങളിലൂടെ മലയാളികളുടെ മഹാനടന്‍ തിലകന്‍ ഒരു ചാനല്‍ പരിപാടിയില്‍ തന്റെ 'സാമൂഹ്യനിരീക്ഷണം' അവതരിപ്പിച്ചത്‌ ഏതുമൂല്യങ്ങളില്‍ നിന്നാണോ അതേ മൂല്യങ്ങള്‍ തന്നെയാണ്‌ അഴീക്കോടിന്റെ 'പെണ്‍മ'വാദത്തിലും പ്രതിഫലിക്കുന്നത്‌. &lt;br /&gt;&lt;br /&gt;സ്ത്രീയും പുരുഷനും തുല്യരല്ല എന്ന്‌ 'അസന്ദിഗ്ദ്ധമായി' പ്രഖ്യാപിക്കുന്ന അഴീക്കോട്‌ തുടര്‍ന്ന്‌ സ്ത്രീക്ക്‌ പ്രകൃതി സവിശേഷമായ പല ശക്തികളും നല്‍കിയിട്ടുണ്ട്‌ എന്നൊക്കെയൊന്ന്‌ മയപ്പെടുത്തിയ ശേഷം തുല്യതയ്ക്കുവേണ്ടിയുള്ള അവളുടെ സമരം വെറും ബുദ്ധിശൂന്യതയില്‍നിന്നുണ്ടാവുന്നതാണെന്ന്‌ പരിഹസിക്കുന്നു. ഫെമിനിസമെന്നത്‌ പുരുഷനെ അനുകരിക്കലാണത്രെ! ഫെമിനിസ്റ്റുകള്‍ ഈ യുദ്ധമൊക്കെ ചെയ്യുന്നത്‌ 'പാന്റ് ഇക്ക്വാളിറ്റി'ക്ക്‌ വേണ്ടിയാണെന്നാണ്‌ ഇത്രയും കാലത്തെ ബൌദ്ധിക,സാംസ്കാരികജീവിതത്തില്‍നിന്ന്‌ അദ്ദേഹം പഠിച്ചെടുത്തത്‌. അഭിപ്രായം പറയുന്ന വിഷയത്തെക്കുറിച്ച്‌ ഒരു മിനിമം ധാരണയെങ്കിലും ഉണ്ടാക്കിയെടുക്കാന്‍ മിനക്കെടാതെ പൊതുവേദിയില്‍ ഇത്തരം ബാലിശമായ നിരീക്ഷണങ്ങള്‍ വിളമ്പുന്നത് കേള്‍വിക്കാരെമുഴുവന്‍ കുറച്ചുകാണുന്ന ബൌദ്ധികമായ ധാര്‍ഷ്ട്യമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്? &lt;br /&gt;&lt;br /&gt;പുതിയ ആശയങ്ങള്‍ക്ക്‌, അവ എത്രത്തോളം മനുഷ്യപക്ഷത്ത്‌ നില്‍ക്കുന്നവയാണെങ്കില്‍പോലും ഒരു പൊതുസമൂഹത്തില്‍ സ്വീകാര്യത നേടിക്കൊടുക്കുകയെന്നത്‌ ശ്രമകരമായ ഒരുദ്യമമാണ്. കാരണം അതിന് നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ പലതാണ്.  ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടാണോ ഇത്തരമാശയങ്ങള്‍ രൂപംകൊള്ളുന്നത്‌ അവര്‍ പോലും അവയെ ഏറ്റെടുക്കാന്‍ പലപ്പോഴും വിമുഖതകാണിക്കുന്നു എന്നതാണൊന്ന്. ജന്‍മിത്തത്തിനെതിരെയുള്ള സമരത്തില്‍ ജന്‍മിയുടെ പക്ഷംപിടിക്കുന്ന അടിയാനും സ്ത്രീപക്ഷചര്‍ച്ചകളില്‍ പിതൃകേന്ദ്രീകൃത അധികാരവ്യവസ്ഥയുടെ വക്താക്കളായിനിന്നുകൊണ്ട്‌ അടക്കത്തിനും ഒതുക്കത്തിനുമൊക്കെ വേണ്ടി വാദിക്കുന്ന സ്ത്രീകളും ഒക്കെയുണ്ടാവുന്നു എന്നത്‌ നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥ അവരെ വാര്‍ത്തെടുത്തിരിക്കുന്നത്‌ എത്രത്തോളം ഉറപ്പുള്ള അച്ചുകളിലാണ്‌ എന്നതാണ്‌ സൂചിപ്പിക്കുന്നത്‌. സ്റ്റോക് ഹോം സിന്‍ഡ്രോമെന്ന് വിളിക്കാവുന്ന ഈ മനോനിലയുടെ സൃഷ്ടിക്കുപിന്നില്‍ നൂറ്റാണ്ടുകള്‍നീണ്ട സാമൂഹ്യമായ ഒരു പരിണാമപ്രക്രിയ തന്നെയുണ്ട്.    &lt;br /&gt;&lt;br /&gt;പിതൃകേന്ദ്രീകൃതമായ അധികാരവ്യവസ്ഥ നല്‍കുന്ന സൌകര്യങ്ങള്‍ വേണ്ടുവോളം ആസ്വദിച്ചുകൊണ്ട്‌ ഉണ്ടാക്കിയെടുത്ത സാംസ്കാരികമൂലധനം ഉപയോഗിച്ച്‌ ഫെമിനിസമടക്കമുള്ള പ്രതിരോധപ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ കച്ചകെട്ടി നില്‍ക്കുന്ന യാഥാസ്ഥിതികവിഭാഗങ്ങളാണ് രണ്ടാമത്തെ വെല്ലുവിളി. യാഥാസ്ഥിതികമായ ഒരു മൂല്യവ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടു മാത്രമേ മൂലധനകേന്ദ്രീകൃതമായ ഏതൊരു സമൂഹ്യക്രമത്തിനും മുന്നോട്ടുപോകാനാവൂ എന്നതുകൊണ്ടുതന്നെ നീതിന്യായ,നിയമനിര്‍മാണ, കാര്യനിര്‍വഹണ വിഭാഗങ്ങള്‍ക്കൊപ്പം നാലാമത്തെ തൂണായ മാധ്യമങ്ങളുടെയും പിന്തുണ അവര്‍ക്കുണ്ട്. സിനിമ, ടിവി, പത്രം, ആനുകാലികങ്ങള്‍ തുടങ്ങി ലഭ്യമായ മാധ്യമങ്ങളെയൊക്കെ പ്രത്യക്ഷമോ പരോക്ഷമോ ആയ തങ്ങളുടെ ജിഹ്വകളാക്കി ഉപയോഗിക്കാന്‍ ഇവര്‍ക്കാവുന്നതും അതുകൊണ്ടാണ്.&lt;br /&gt;&lt;br /&gt;ഇക്കാരണങ്ങളാല്‍തന്നെ ഫെമിനിസമുള്‍പ്പെടെയുള്ള പുത്തന്‍ ആശയങ്ങള്‍ നല്‍കുന്ന പരിപ്രേക്ഷ്യങ്ങളിലൂടെ ഇത്തരം മാധ്യമങ്ങളേയും അവയുടെ സൃഷ്ടികളേയും ഒക്കെ നാം നിരന്തരം അപനിര്‍മിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്‌. മനുഷ്യപക്ഷത്ത്‌ നില്‍ക്കുന്ന പുരോഗമനപ്രസ്ഥാനങ്ങള്‍ നയിക്കുന്ന ആശയസമരത്തെ സാംസ്കാരികലോകം ഒറ്റക്കെട്ടായി പിന്തുണക്കേണ്ടതുണ്ടെന്നിരിക്കെ വര്‍ത്തമാനസമൂഹത്തെ ബഹുദൂരം പിന്നിലേക്ക് തള്ളിവിടാന്‍ പോന്ന പ്രയോഗങ്ങള്‍ ആരു നടത്തിയാലും അത് എതിര്‍ക്കപ്പെടേണ്ടതാണ്. അതുകൊണ്ടുതന്നെ അധ്യാപകന്‍, ഭാഷാപണ്ഡിതന്‍, നിരൂപകന്‍, പ്രഭാഷകന്‍ തുടങ്ങി പല നിലകളില്‍ സുകുമാര്‍ അഴീക്കോട്‌ നല്‍കിയിട്ടുള്ള സംഭാവനകളെ മറക്കാതിരിക്കുമ്പോഴും മാനവികതാവിരുദ്ധമായ യാഥാസ്ഥിതികവാദങ്ങള്‍ക്ക്‌ ഊര്‍ജ്ജംപകരുംവിധമുള്ള അദ്ദേഹത്തിന്റെ സാംസ്കാരിക ഇടപെടലുകള്‍ നിശിതമായി വിമര്‍ശിക്കപ്പെടേണ്ടവ തന്നെയാണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7896328951346064176-199706905115211578?l=onreversegear.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onreversegear.blogspot.com/feeds/199706905115211578/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7896328951346064176&amp;postID=199706905115211578' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/199706905115211578'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/199706905115211578'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/2010/01/blog-post_21.html' title='‘പാന്റ് ഇക്വാളിറ്റി’: ഒരു അഴീക്കോടന്‍ തമാശ'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-7896328951346064176.post-2858695619827339148</id><published>2010-01-14T22:06:00.001+04:00</published><updated>2010-03-04T20:28:02.866+04:00</updated><category scheme='http://www.blogger.com/atom/ns#' term='സംവരണം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>മാറ്റൊലിക്കുന്ന നായര്‍ സേവാ ശബ്ദം</title><content type='html'>ഉന്നതവിദ്യാഭ്യാസരംഗത്ത്‌ സാമ്പത്തികസംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജമാ അത്തെ മുസ്ളിം കൌണ്‍സില്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ട്‌ കേരളഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍(ആ വിധി തന്നെയും) അടിയന്തിരചര്‍ച്ച ആവശ്യപ്പെടുന്ന ചില പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. ഈ വിധി വന്നത്‌ കേരളസര്‍ക്കാരിന്റെ വാദങ്ങളെ അംഗീകരിച്ചുകൊണ്ടാണെന്നിരിക്കെ ഇടതുപക്ഷത്തിന്‌ പൊതുവിലും സിപിയെമ്മിന്‌ പ്രത്യേകിച്ചും ഉള്ള നിലപാടും ഇതിനോടനുബന്ധിച്ച്‌ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്‌. &lt;br /&gt;&lt;br /&gt;ഒരു മനുഷ്യന്റെ ശാരീരികവും ബൌദ്ധികവും ആയ വികാസത്തില്‍ പങ്കുവഹിക്കുന്ന വിവിധ ഘടകങ്ങളില്‍ മുഖ്യം അവന്റെ സാമൂഹ്യപശ്ചാത്തലം തന്നെയാണ്‌. ആ പശ്ചാത്തലം മാറ്റിയെടുക്കാനാവാത്തിടത്തോളം കാലം കേവലം സാമ്പത്തികസഹായങ്ങള്‍കൊണ്ട്‌ അവനെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിജയംകാണില്ല തന്നെ. കാലാകാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട്‌ കഴിഞ്ഞിരുന്ന കീഴാളസമൂഹത്തിന്റെ ഉന്നമനത്തിനായി ഏര്‍പ്പെടുത്തിയ സംവരണം ജാതിസമുദായ അടിസ്ഥാനത്തില്‍ തന്നെയാവണമെന്ന്‌ ഭരണഘടനാകര്‍ത്താക്കള്‍ നിഷ്കര്‍ഷിച്ചത്‌ അതുകൊണ്ടാണ്‌. അതായത്‌ സംവരണത്തെ സാമ്പത്തികസഹായങ്ങളില്‍നിന്ന്‌ വേറിട്ടുതന്നെ കാണേണ്ടതുണ്ട്‌. മുന്നോക്കസമുദായങ്ങളില്‍ പെട്ട സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കും സംവരണം നല്‍കണമെന്ന വാദം അതുകൊണ്ടുതന്നെ സംവരണമെന്ന ആശയത്തെതന്നെ തുരങ്കം വെക്കുന്ന ഒന്നാണ്‌. ദാരിദ്ര്യമനുഭവിക്കുന്ന മുന്നോക്കക്കാര്‍ക്കുവേണ്ടി സര്‍ക്കാരുകള്‍ ചെയ്യേണ്ടത്‌ അത്തരക്കാരുടെ വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങള്‍ക്കും വേണ്ട ധനസഹായം നല്‍ക്കുകയെന്നതാണ്‌; പിന്നോക്കവിഭാഗങ്ങളുടെ സംവരണമെന്ന അവകാശത്തിന്റെ ഒരു പങ്ക്‌ പിടിച്ചെടുത്ത്‌ അവര്‍ക്കിടയില്‍ വീതിച്ചു നല്‍കുകയെന്നതല്ല. അടിസ്ഥാനവര്‍ഗത്തോടൊപ്പം നില്‍ക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കളായിരുന്നിട്ടും ഇടതുപക്ഷത്തിനും അതിന്റെ യുവജനസംഘടനകള്‍ക്കും ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങളില്‍പോലും ആശയവ്യക്തതയില്ലെന്നത്‌ ഖേദകരമാണ്‌.&lt;br /&gt;&lt;br /&gt;എല്ലാവര്‍ക്കും വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം തുടങ്ങിയവ ഉറപ്പുവരുത്തേണ്ടത്‌ ക്ഷേമരാഷ്ട്രമെന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഭരണകൂടങ്ങളുടെ കടമയാണ്‌. അതായത്‌ മുന്നോക്കവിഭാഗങ്ങളില്‍ പെട്ട ചിലര്‍ക്കെങ്കിലും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ ആ അവസ്ഥയെ നേരിടാനും പരിഹരിക്കാനുമുള്ള ഉത്തരവാദിത്തം അവയ്ക്കുണ്ട്. സവര്‍ണ്ണര്‍ക്ക്‌ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നത്‌ പിന്നോക്കവിഭാഗങ്ങള്‍ക്ക്‌ നല്‍കപ്പെടുന്ന സംവരണം മൂലമല്ല. അങ്ങനെയാണെന്നു വാദിക്കുന്ന എന്‍ എസ്‌ എസ്‌ പോലുള്ള സമുദായസംഘടനകള്‍ക്ക്‌ പരോക്ഷപിന്തുണ നല്‍കും വിധമുള്ള നിലപാടുകള്‍ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താനേ ഉപകരിക്കൂ. ദൌര്‍ഭാഗ്യവശാല്‍ മാറിമാറിവരുന്ന നമ്മുടെ സര്‍ക്കാരുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌ അതാണ്‌. &lt;br /&gt;&lt;br /&gt;സംവരണമെന്നത്‌ പിന്നോക്കവിഭാഗങ്ങള്‍ക്ക്‌ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണ്‌. ഭരണകൂടം നല്‍കുന്ന ആനുകൂല്യമോ ഔദാര്യമോ ആയി അതിനെ പിശകി വ്യാഖ്യാനിക്കുമ്പോഴാണ്‌ ഗുണഭോക്താക്കളുടെ മത്സരക്ഷമത നശിക്കുമെന്നും അവര്‍ അലസജീവിതപ്രിയരാവുമെന്നും ഒക്കെയുള്ള ലളിതവല്‍ക്കരണങ്ങള്‍ സാധ്യമാവുന്നത്‌. ആ നിലയ്ക്കുള്ള ഓരോ പരാമര്‍ശവും ഭരണഘടനാവിരുദ്ധമാണ്‌. &lt;br /&gt;&lt;br /&gt;ഭരണഘടനയെ മുന്‍നിര്‍ത്തി നിയമങ്ങള്‍ വ്യാഖ്യാനിച്ചുകൊണ്ട്‌ ഓരോ പൌരനും തുല്യനീതി ഉറപ്പാക്കുകയാണ്‌ കോടതികളുടെയും നിയമവ്യവസ്ഥയുടെ തന്നെയും ധര്‍മ്മം; സാമൂഹ്യാവസ്ഥകള്‍ പരിഗണിച്ചുകൊണ്ട്‌ കാലോചിതമായ നിയമങ്ങള്‍ നിര്‍മ്മിക്കുകയെന്നത്‌ നിയമനിര്‍മാണസഭയുടേതും. പരസ്പരപൂരകമായി പ്രവര്‍ത്തിക്കേണ്ടുന്ന ഇവയുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള കടന്നുകയറ്റങ്ങള്‍ അനഭിലഷണീയമായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുമെന്ന്‌ കോടതികള്‍തന്നെ പലതവണ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്‌. സംവരണമെന്നത്‌ ലോകാവസാനം വരെ നിലനിര്‍ത്തേണ്ട ഒന്നല്ലെന്നും അതിന്റെ ഉദ്ദേശ്യം ഫലപ്രാപ്തിയിലെത്തുന്നതോടെ അതെടുത്തുകളയേണ്ടതാണെന്നും ഭരണഘടന അനുശാസിക്കുന്നു. അതായത്‌ എടുത്തുകളയും മുമ്പ്‌ ഫലപ്രാപ്തി ഉറപ്പുവരുത്തേണ്ടതുണ്ട്‌. ഈ വിഷയം പരിശോധിക്കാനായി നമ്മുടെ സര്‍ക്കാര്‍ അവസാനം ചുമതലപ്പെടുത്തിയത്‌ ജസ്റ്റിസ്‌ നരേന്ദ്രന്‍ കമ്മീഷനെയാണ്‌. പ്രസ്തുത കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഈഴവരിലെ ഒരു വിഭാഗത്തിനല്ലാതെ മറ്റാര്‍ക്കും തൊഴില്‍ വിദ്യാഭ്യാസമേഖലകളില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നേടുവാനായിട്ടില്ലെന്ന വസ്തുത അടിവരയിട്ട്‌ പറയുന്നു. അപ്പോള്‍പിന്നെ സംവരണം എടുത്തുകളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നൊക്കെയുള്ള നിരീക്ഷണങ്ങള്‍ക്ക്‌ എന്താണാധാരം? &lt;br /&gt;&lt;br /&gt;ക്ഷയിച്ചതറവാടുകളുടെയും ഇല്ലങ്ങളുടെയും ഇരുളടഞ്ഞ അകത്തളങ്ങളില്‍ ഹോമിക്കപ്പെടുന്ന പഴയ പ്രതാപങ്ങള്‍ എന്ന നിലയ്ക്കുള്ള പൈങ്കിളിവല്‍ക്കരണങ്ങളുമായി പടച്ചിറങ്ങുന്ന സിനിമകള്‍ തൊട്ട്‌ വിവിധമാധ്യമങ്ങളിലൂടെ(ദൃശ്യമാധ്യമങ്ങള്‍ പ്രത്യേകിച്ചും) അരങ്ങേറുന്ന ചര്‍ച്ചകള്‍വരെ സൃഷ്ടിക്കുന്ന പൊതുബോധം എത്രത്തോളം സവര്‍ണാഭിമുഖ്യം പുലര്‍ത്തുന്നുവെന്നതിന്‌ തെളിവാണ്‌ ഭരണഘടനാസ്ഥാപനങ്ങള്‍ക്കും ഡി വൈ എഫ്‌ ഐ പോലുള്ള പുരോഗമനയുവജനപ്രസ്ഥാനങ്ങള്‍ക്കുപോലും സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട സംവരണം പോലുള്ളൊരു പ്രശ്നത്തില്‍ വന്ന നിലപാടുമാറ്റം. ഏതാനും ദശകങ്ങള്‍ക്ക്‌ മുമ്പായിരുന്നുവെങ്കില്‍ ഇത്തരം സംഘടനകള്‍ക്ക്‌ ചിന്തിക്കാന്‍പോലും ആകുമായിരുന്നില്ലാത്തത്ര പിന്തിരിപ്പനായ ഈ വക നിലപാടുകള്‍ എന്താണ്‌ സൂചിപ്പിക്കുന്നത്‌?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7896328951346064176-2858695619827339148?l=onreversegear.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onreversegear.blogspot.com/feeds/2858695619827339148/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7896328951346064176&amp;postID=2858695619827339148' title='25 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/2858695619827339148'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/2858695619827339148'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/2010/01/blog-post.html' title='മാറ്റൊലിക്കുന്ന നായര്‍ സേവാ ശബ്ദം'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>25</thr:total></entry><entry><id>tag:blogger.com,1999:blog-7896328951346064176.post-1120583769129606828</id><published>2009-12-26T16:40:00.001+04:00</published><updated>2010-03-04T20:26:50.913+04:00</updated><category scheme='http://www.blogger.com/atom/ns#' term='സാമൂഹ്യം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>വീണ്ടെടുക്കേണ്ട പൊതുസ്ഥലങ്ങള്‍ - 1</title><content type='html'>പൊതുവിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കപ്പെടുന്നതിന് കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളായി നാം സാക്ഷ്യം വഹിക്കുകയാണ്‌. എണ്‍പതുകളില്‍ മന്ദഗതിയിലാരംഭിച്ച്‌ തൊണ്ണൂറുകളില്‍ ഗതിവേഗമാര്‍ജ്ജിച്ച ഈ പ്രക്രിയ 2010ലെത്തുമ്പോഴേക്കും സര്‍ക്കാര്‍ സ്കൂളെന്ന നിലവിട്ട്‌ എയ്ഡഡ്‌ സ്കൂളുകളെപ്പോലും പിന്തള്ളിക്കൊണ്ട്‌ വളര്‍ന്നിരിക്കുന്നു. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍പോലും നല്ലൊരു ശതമാനം കുട്ടികളും ഇന്ന്‌ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത്‌ അണ്‍ എയ്ഡഡ്‌ സ്കൂളുകളെയാണ്‌.&lt;br /&gt;&lt;br /&gt;സര്‍ക്കാര്‍ സ്കൂളുകളുടെ ശോചനീയമായ ഭൌതികസാഹചര്യങ്ങളും അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിഷേധാത്മകമായ തൊഴില്‍ നിലപാടുകളും ആണ്‌ ഈ അവസ്ഥയ്ക്ക്‌ കാരണമായതെന്ന്‌ ആരെങ്കിലും വാദിച്ചാല്‍ അതിനെ തള്ളിക്കളയാനാവില്ല. പക്ഷെ ഈ അവസ്ഥയില്‍ കാലികമായി ഇടപെടേണ്ട, ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരുകളുടേതായിരുന്നു. അതവര്‍ ശരിയാംവണ്ണം ചെയ്തില്ലെന്നു മാത്രമല്ല, സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിനെ ഡിവിഷന്‍ ഫാള്‍, തസ്തിക വെട്ടിക്കുറക്കല്‍ തുടങ്ങിയ നടപടികളിലൂടെ തങ്ങളുടെ ചെലവു കുറക്കല്‍ പദ്ധതികളുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിലെന്താണിത്ര വലിയ പ്രശ്നമെന്ന്‌ നിഷ്കളങ്കമായി ചിന്തിക്കുന്ന ആര്‍ക്കും തോന്നാം. പഠിക്കാന്‍ കുട്ടികളില്ലാതാവുമ്പോള്‍ ഡിവിഷനുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വരും. അതിനനുസരിച്ച്‌ അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെട്ടെന്നുമിരിക്കും. ഇതൊക്കെ സ്വാഭാവികമാണെന്ന മട്ടിലാണ്‌ സര്‍ക്കാരിന്റെയും സമീപനം. ഈയൊരു സാഹചര്യത്തില്‍നിന്ന്‌ നോക്കിക്കാണുമ്പോഴാണ്‌ നമ്മളുടെ സ്കൂളുകളുടെ നിലവിലുള്ള അവസ്ഥയെ കൂടുതല്‍ ദയനീയമാക്കും വിധത്തിലുള്ള സിലബസ്‌ പരിഷ്കാരങ്ങള്‍ക്ക്‌ പിന്നില്‍ ഒരു രഹസ്യ അജണ്ടയുണ്ടോയെന്ന്‌ നമുക്ക്‌ സംശയിക്കേണ്ടിവരുന്നത്‌. &lt;br /&gt;&lt;br /&gt;സേവനമേഖലകളിലെ ക്ഷേമനടപടികള്‍ക്കായി ധനം ‘ദുര്‍വ്യയം’ ചെയ്യാന്‍ പാടില്ലെന്നത്‌ അന്താരാഷ്ട്ര നാണയനിധിയടക്കമുള്ള ഏജന്‍സികള്‍ വായ്പ ലഭ്യമാക്കാനായി വെക്കുന്ന ഒരു മുന്നുപാധിയാണ്‌. ജനപക്ഷത്ത്‌ നില്‍ക്കുന്നുവെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബാധ്യതയുള്ള സര്‍ക്കാരുകള്‍ക്ക്‌ അവ പ്രത്യക്ഷത്തില്‍ നടപ്പിലാക്കാനാവില്ല. പ്രശ്നപരിഹാരത്തിനുള്ള എളുപ്പവഴിയെന്ന നിലയ്ക്ക്‌ അത്തരം സാമ്പത്തിക സ്രോതസ്സുകളെ വേണ്ടെന്നു വെയ്ക്കാനുമാവില്ല. അപ്പോള്‍ ഇതിനു രണ്ടിനുമിടയില്‍ ഒരു എളുപ്പവഴിയുണ്ട്‌. വേണ്ടത്ര ജീവനക്കാരോ ആവശ്യമായ ഭൌതികസാഹചര്യങ്ങളോ ഇല്ലാത്ത ആശുപത്രികളും സ്കൂളുകളും താനെ വിജനമായിക്കൊള്ളുമെന്ന്‌ അവര്‍ക്കറിയാം. സമാന്തരമായി, വ്യവസ്ഥകളും നിയന്ത്രണങ്ങളും ഉദാരമാക്കിക്കൊണ്ട്‌ സ്വകാര്യ ആശുപത്രികള്‍ക്കും വിദ്യാലയങ്ങള്‍ക്കും മറ്റും പടര്‍ന്നുവളരാനുള്ള സാഹചര്യം കൂടി ഒരുക്കിക്കൊടുത്താല്‍ ഇതിനെതിരെയുള്ള പ്രതിഷേധങ്ങളും സ്വാഭാവികമായും ദുര്‍ബലമായിക്കൊള്ളും. ആര്‍ക്കും വേണ്ടാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു എന്ന ഭാഷ്യത്തോടുകൂടി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കെല്ലാം സമൂഹത്തോടുള്ള ഈ പ്രാഥമിക ഉത്തരവാദിത്തത്തില്‍നിന്ന്‌ കൈകഴുകുകയുമാവാം.&lt;br /&gt;&lt;br /&gt;ഇതുവരെ പറഞ്ഞുവന്നതൊക്കെ നാം നിരന്തരം കണ്ടുകൊണ്ടിരിക്കുന്നതും, പലവട്ടം ചര്‍ച്ച ചെയ്തിട്ടുള്ളതുമായ കാര്യങ്ങളുടെ ഒരു വശം. സേവനമേഖലയില്‍നിന്നുള്ള സര്‍ക്കാരിന്റെ പിന്‍മാറ്റത്തിന് സാമൂഹികമായി മറ്റു ചില മാനങ്ങള്‍ കൂടിയുണ്ട്. ബഹുസ്വരമായ നമ്മുടെ സമൂഹത്തെ മത,സമുദായ കേന്ദ്രീകൃതമായ ചെറുഘടകങ്ങളാക്കി വിഭജിച്ചെടുക്കാന്‍ മതസാമുദായികസംഘടനകള്‍ കാലങ്ങളായി നടത്തിവരുന്ന ശ്രമങ്ങള്‍ക്ക്‌ ഇതിലൂടെ സര്‍ക്കാര്‍ കുടപടിക്കുന്നുവന്നതാണ് അതിലൊന്ന്. &lt;br /&gt;&lt;br /&gt;ഇന്ത്യക്കുതന്നെ മാതൃകയായ കേരളാമോഡലിന്റെ സൃഷ്ടിക്കുപിന്നില്‍ സുശക്തമായ ഒരു പൊതുവിദ്യാഭ്യാസസമ്പ്രദായമുണ്ടായിരുന്നു. അത്‌ മുന്നോട്ടുവെച്ച മതേതരമൂല്യങ്ങളുണ്ടായിരുന്നു. നാനാജാതിമതസ്ഥര്‍ ഒരു ബെഞ്ചിലിരുന്ന്‌ പഠിക്കുകവഴി ബഹുസ്വരതയെന്ന വിശാലമായ ആശയത്തെ ഉള്‍ക്കൊള്ളാന്‍ ബാല്യം തൊട്ടേ മനസ്സുകള്‍ പരുവപ്പെടുമായിരുന്നു. അനുഷ്ഠാനങ്ങള്‍ക്ക്‌ പകരം മൂല്യങ്ങള്‍ക്‌ പ്രാമുഖ്യം നല്‍കുന്ന മതേതരപാഠ്യസമ്പ്രദായം എല്ലാ മതങ്ങളുടെയും മൂല്യവ്യവസ്ഥ ഒന്നാണ്‌, അത്‌ നന്‍മയിലധിഷ്ഠിതമാണ്‌ എന്ന ധനാത്മകമായ ബോധ്യം ഉല്‍പാദിപ്പിച്ചിരുന്നു. ഇന്നും നമ്മുടെ പൊതുസമൂഹത്തില്‍നിന്ന്‌ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിട്ടില്ലാത്ത മതേതരമൂല്യങ്ങളുടെ നിര്‍മിതിയില്‍ ഇത്തരം പൊതുവിദ്യാലയങ്ങള്‍ വഹിച്ച പങ്ക്‌ നിര്‍ണായകമാണ്‌. ഈ ഇടമാണ്‌ ഇന്ന്‌ മതസാമുദായികസംഘടനകള്‍ ചേര്‍ന്ന്‌ കയ്യടക്കിക്കൊണ്ടിരിക്കുന്നത്‌. &lt;br /&gt;&lt;br /&gt;പതിറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ കേരളീയവിദ്യാഭ്യാസരംഗത്ത്‌ കൃസ്ത്യന്‍മിഷനറിമാരുടേതടക്കമുള്ള മതസംഘടനകളുടെ സാന്നിധ്യം പ്രബലമായിരുന്നു. മതപരമായ അനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനകളുമൊക്കെ ഏറിയും കുറഞ്ഞും അന്നുമുണ്ടായിരുന്നുവെങ്കിലും അത്‌ നാനാജാതിമതസ്ഥരായ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിടവ്‌ സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ ഇന്ന്‌ വിദ്യാഭ്യാസരംഗം കൈയ്യടക്കിക്കഴിഞ്ഞ ഹിന്ദു-മുസ്ളിം-കൃസ്ത്യന്‍ സാമുദായികസംഘടനകളുടെ വിദ്യാലയങ്ങള്‍ പൊതുസമൂഹത്തില്‍നിന്നുള്ള മതേതരമൂല്യങ്ങളുടെ ശോഷണത്തെ തീവ്രഗതിയിലാക്കുകയാണ്‌. കൃസ്ത്യാനികളുടെ കുട്ടികള്‍ ക്രൈസ്തവവിദ്യാലയങ്ങളില്‍തന്നെ പഠിക്കണമെന്ന്‌ പവ്വത്തിലിനെപ്പോലുള്ള പുരോഹിതര്‍ ഉളുപ്പില്ലാതെ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പ്രസ്താവനകളിറക്കുന്നത്‌ ഈയൊരു സാംസ്കാരിക അന്തരീക്ഷത്തില്‍ നിന്നാണ്‌. അമൃതാസ്കൂളുകളും സരസ്വതീവിദ്യാമന്ദിറുകളുമൊക്കെ മറയാക്കി ഹിന്ദുത്വവാദം പോലുള്ള പ്രതിലോമരാഷ്ട്രീയം കുരുന്നിലെ നട്ടുവളര്‍ത്തപ്പെടുന്നതിനെയും സുന്നി, മുജാഹിദ്‌, ജമാ അത്തെ ഇസ്ളാമി തുടങ്ങിയ സംഘടനകള്‍ അവരവരുടെ സ്കൂളുകളെ മുന്‍നിര്‍ത്തി മതരാഷ്ട്രീയം വളര്‍ത്തുന്നതിനെയും ഫലപ്രദമായി സര്‍ക്കാറുകള്‍ക്ക്‌ തടയാന്‍ കഴിയാത്തതിന്റെയും കാരണം മറ്റൊന്നല്ല.&lt;br /&gt;&lt;br /&gt;വേദപഠനക്ളാസ്സുകളും സണ്‍ഡേസ്കൂളുകളും മദ്രസകളുമൊക്കെ പണ്ടുമുണ്ടായിരുന്നെങ്കിലും അവ കുട്ടികളുടെ സാമൂഹ്യബോധത്തെ അന്യവല്‍ക്കരിക്കാതിരുന്നത്‌ ഇതൊക്കെ കഴിഞ്ഞ്‌ അവര്‍ മടങ്ങിവന്നിരുന്നത്‌ നാനാജാതിമതസ്ഥര്‍ ഒരുമിച്ചിരുന്ന്‌ പഠിക്കുന്ന ബൃഹത്തും മതേതരവുമായ ഒരു പൊതുവിദ്യാഭ്യാസസമ്പ്രദായത്തിലേക്കാണ്‌ എന്നതുകൊണ്ടായിരുന്നു. ആ നിലയ്ക്ക്‌ ബഹുസ്വരതയെ അംഗീകരിക്കാന്‍ വിമുഖതയില്ലാത്ത അഖണ്ഡവും മതനിരപേക്ഷവുമായ ഒരു ദേശീയബോധത്തിന്റെ പ്രഭവകേന്ദ്രം ആയിരുന്നു നമ്മുടെ വിദ്യാലയങ്ങള്‍. അത്തരമൊരു സാംസ്കാരികഇടമാണ്‌ ഭരണകൂടങ്ങളുടെ അനാസ്ഥവഴി നമുക്ക്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്‌. അതിന്റെ പ്രതിപ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ണ്ണമായിട്ടില്ലെന്നിരിക്കെ നിലനില്‍ക്കുന്ന ദുരവസ്ഥയില്‍നിന്നുകൊണ്ട്‌ ഇനിയും മുന്നോട്ട്‌ നോക്കുമ്പോള്‍ നമ്മുടെ ഭാവി എത്രത്തോളം ഇരുളടഞ്ഞതായേക്കാമെന്ന് ഊഹിക്കാനെങ്കിലും കഴിയുന്നുണ്ടോ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7896328951346064176-1120583769129606828?l=onreversegear.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onreversegear.blogspot.com/feeds/1120583769129606828/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7896328951346064176&amp;postID=1120583769129606828' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/1120583769129606828'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/1120583769129606828'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/2009/12/1.html' title='വീണ്ടെടുക്കേണ്ട പൊതുസ്ഥലങ്ങള്‍ - 1'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-7896328951346064176.post-6944148505129282374</id><published>2009-12-21T18:50:00.001+04:00</published><updated>2010-03-04T20:26:03.537+04:00</updated><category scheme='http://www.blogger.com/atom/ns#' term='സാമൂഹ്യം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഒളിഞ്ഞുനോക്കുന്ന സദാചാരക്കണ്ണുകള്‍</title><content type='html'>കഴിഞ്ഞ ദിവസം വരെ വേദികളില്‍നിന്ന്‌ വേദികളിലേക്ക്‌ ഘോരഘോരം സദാചാരം പ്രസംഗിച്ചുനടന്ന, മറ്റുള്ളവര്‍ക്കുമേല്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചിരുന്ന ഒരാള്‍ ഇരുട്ടിവെളുക്കും മുന്‍പെ അതേ കൃത്യത്തിന്‌ പിടിക്കപ്പെട്ട്‌ മുഖം മറച്ച്‌ പോലീസ്‌ ജീപ്പിലിരിക്കുന്ന കാഴ്ച കണ്ടുകൊണ്ടാണ്‌ ഇന്ന്‌ കേരളം പുലര്‍ന്നത്‌. സ്ത്രീകളെക്കുറിച്ച്‌ പൊതുവിലും രാഷ്ട്രീയ എതിരാളികളായ പുരുഷന്‍മാരെക്കുറിച്ച്‌ പ്രത്യേകിച്ചും അശ്ളീലം പ്രസംഗിച്ച്‌ ഒരുപാട്‌ കൈയ്യടിനേടിയയാളാണ്‌ രാജ്‌ മോഹന്‍ ഉണ്ണിത്താന്‍. അര്‍ദ്ധരാത്രിയില്‍ കാരാട്ട്‌ ബൃന്ദയുടെ തുടയില്‍തൊട്ടുണര്‍ത്തിയാല്‍ അവൈലബിള്‍ പൊളിറ്റ്ബ്യൂറൊ ആയി എന്ന സൂപ്പര്‍ഹിറ്റ്‌ മുതല്‍ സൂഫിയയിലാണ്‌ പിണറായിക്ക്‌ കണ്ണെന്ന്‌ ധ്വനിപ്പിക്കുന്ന ലേറ്റസ്റ്റ്‌ ഹിറ്റ്‌ വരെ രാജ്മോഹന്‍ വേദികളില്‍നിന്ന്‌ വേദികളിലേക്ക്‌ പ്രകമ്പനങ്ങളാക്കി കൊണ്ടുനടന്നു. കേരളീയന്റെ കപടസദാചാരബോധത്തെയും സ്ത്രീവിരുദ്ധതയെയും ഇത്ര സമര്‍ത്ഥമായി പൊതുവേദികളില്‍ ഉപയോഗപ്പെടുത്തിയ മറ്റൊരു നേതാവിനെ സമീപകാലരാഷ്ട്രീയചരിത്രത്തില്‍നിന്ന്‌ കണ്ടെടുക്കുക പ്രയാസം. അങ്ങനെയുള്ള ഉണ്ണിത്താന്‍ ഒടുവില്‍ താന്‍ കുഴിച്ച കുഴിയില്‍ തന്നെ വീണെന്നതില്‍ ഒരു കാവ്യനീതിയൊക്കെയുണ്ട്‌. &lt;br /&gt;&lt;br /&gt;പക്ഷേ ഈ പോസ്റ്റ്‌ ഉന്നയിക്കാന്‍ ശ്രമിക്കുന്ന വിഷയം അതല്ല. അതിന്റെ പശ്ചാത്തലം രാജ്മോഹന്‍ ഉണ്ണിത്താന്റേതുപോലെ ഒരു പിന്തിരിപ്പന്‍ വ്യക്തിത്വം ചെന്നുപെട്ട അബദ്ധത്തിന്റേതായിപ്പോയത്‌ ചര്‍ച്ചയുടെ ഗൌരവം കുറയ്ക്കുമോ എന്നൊരു ഭയം ന്യായമായും നിലനില്‍ക്കുമ്പോഴും സമീപകാലത്തായി നടന്ന പല സംഭവങ്ങളുമായി പ്രതിസ്ഥാനത്ത്‌ ഇയാളെപ്പോലൊരു ബോറനല്ലായിരുന്നുവെങ്കില്‍ ഈ സംഭവത്തെയും കൂട്ടിവായിക്കാം എന്നതുകൊണ്ട്‌ ഉദ്യമവുമായി മുന്നോട്ടുപോവുന്നു. &lt;br /&gt;&lt;br /&gt;ഉണ്ണിത്താനെയും അയാളുടെ സദാചാരമുഖംമൂടിയെയുമൊക്കെ മാറ്റിവെച്ചാല്‍ ഇവിടെ പ്രശ്നം മനുഷ്യാവകാശത്തിന്റേതാണ്. ഉഭയസമ്മതപ്രകാരം ഒരു പുരുഷനും സ്ത്രീയും ഒരുമിച്ചു താമസിക്കുന്നതോ ലൈംഗികബന്ധം പുലര്‍ത്തുന്നതോ നമ്മുടെ നിയമവ്യവസ്ഥയനുസരിച്ച്‌ കുറ്റകരമല്ല. ലൈംഗികവിപണനവുമായി ബന്ധപ്പെട്ട്‌ പണം വാങ്ങിയുള്ള ലൈംഗികബന്ധം മാത്രമേ അനാശാസ്യപ്രവര്‍ത്തനമായി കരുതാന്‍ പറ്റൂ എന്നിരിക്കേ ഈ പറഞ്ഞ കേസില്‍ പോലും സദാചാരകമ്മിറ്റിക്കാരായ ജനക്കൂട്ടത്തെ പിരിച്ചുവിട്ട്‌ ഉണ്ണിത്താനും കൂട്ടുകാരിക്കും സ്വസ്ഥമായി അന്തിയുറങ്ങാനുള്ള സൌകര്യമൊരുക്കുകയാണ്‌ മനുഷ്യാവകാശസംരക്ഷണത്തിന്റെ ഭാഗമായി പോലീസിനു ചെയ്യാനുണ്ടായിരുന്നത്‌; പൊതുസമൂഹത്തില്‍ ഇത്തരമൊരു മനുഷ്യത്വവിരുദ്ധമായ കപടസദാചാരബോധം അരക്കിട്ടുറപ്പിക്കാന്‍ കാരണക്കാരനായ ഒരു വ്യക്തിയെന്ന നിലയില്‍ അയാള്‍ അതര്‍ഹിക്കുന്നില്ലെങ്കില്‍പോലും. &lt;br /&gt;&lt;br /&gt;ജോളി ചിറയത്ത്‌ ഈ ലക്കം പച്ചക്കുതിരയില്‍ എഴുതിയ 'നെല്ലിയാമ്പതിയില്‍ ഒരു സദാചാരക്കാലത്ത്‌' എന്ന ലേഖനമുള്‍പ്പെടെ നേരിട്ടറിയാവുന്നതും കേട്ടറിവുള്ളതുമായ നിരവധി സംഭവങ്ങളില്‍ പോലീസിന്റെയോ നാട്ടുകാരുടെയോ ആയ ഇത്തരം അറുപിന്തിരിപ്പന്‍ സദാചാരസംസ്ഥാപനശ്രമങ്ങളുണ്ട്‌. സ്വവര്‍ഗരതിവരെ നിയമസാധുത നേടിക്കഴിഞ്ഞിട്ടും നമ്മുടെ പൊതുബോധം ഇപ്പോഴും പഴയ വിക്റ്റോറിയന്‍ മൂല്ല്യങ്ങളില്‍ കിടന്നുകറങ്ങുകയാണെന്നുള്ളത്‌ പരിതാപകരമാണ്‌. അന്യന്റെ സ്വകാര്യതയിലേക്ക്‌ സദാ തുറന്നുപിടിച്ചിരിക്കുന്ന കണ്ണായിരിക്കുന്നു മലയാളിയുടെ സദാചാരം. ഇക്കാര്യത്തില്‍ പുരോഗമനപരമായ നിലപാടെടുക്കേണ്ട സംഘടനയെന്ന നില വിട്ട്‌ ഇടതുയുവജനസംഘടനകള്‍ വരെ പഴഞ്ചന്‍ കാഴ്ചപ്പാടുകള്‍ പിന്തുടരുന്നു എന്നത്‌ അതിലേറെ പരിതാപകരം. ഇത്തരമൊരു വിഷയത്തില്‍പോലും ഉടനടി അഭിപ്രായവോട്ടെടുപ്പ്‌ നടത്തിയേക്കാവുന്ന നിലയ്ക്ക്‌ പ്രതിബദ്ധതകളൊക്കെ നഷ്ടപ്പെട്ടുകഴിഞ്ഞ മാധ്യമങ്ങളും കൂടിയാവുമ്പോള്‍ സാക്ഷരകേരളം ഇരുണ്ട കാലഘട്ടത്തിലേക്ക്‌ തിരിഞ്ഞുനടക്കുന്ന കാഴ്ച പൂര്‍ണ്ണമാകുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7896328951346064176-6944148505129282374?l=onreversegear.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onreversegear.blogspot.com/feeds/6944148505129282374/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7896328951346064176&amp;postID=6944148505129282374' title='103 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/6944148505129282374'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/6944148505129282374'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/2009/12/blog-post_21.html' title='ഒളിഞ്ഞുനോക്കുന്ന സദാചാരക്കണ്ണുകള്‍'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>103</thr:total></entry><entry><id>tag:blogger.com,1999:blog-7896328951346064176.post-372460799546643610</id><published>2009-12-18T19:09:00.001+04:00</published><updated>2010-03-04T20:24:56.542+04:00</updated><category scheme='http://www.blogger.com/atom/ns#' term='സാമൂഹ്യം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>പര്‍ദയണിഞ്ഞ സ്ത്രീ...</title><content type='html'>മാധ്യമങ്ങല്‍ക്കിത് ചാകരക്കാലം. കായികമാമാങ്കങ്ങള്‍, പ്രശസ്തരുടെ ശവസംസ്കാരചടങ്ങുകള്‍, മകരവിളക്ക് പോലുള്ള ആത്മീയറിയാലിറ്റിഷോകള്‍ തുടങ്ങിയവ മാത്രം തത്സമയം കണ്ട് ശീലിച്ചിട്ടുള്ള മലയാളിക്ക് ഒരറസ്റ്റ് ലൈവായി കാണാന്‍ ഭാഗ്യം സിദ്ധിച്ചത് ഇന്നലെയാണ്. കള്ളനും പോലീസും കളിക്കുന്ന കുട്ടികള്‍ ഓടിച്ചിട്ട് പിടിച്ച കള്ളന്റെ ഉച്ചിയിലടിച്ച് അറസ്റ്റെന്ന് പറയുമ്പോലെയെങ്ങാനുമാണോ സംഭവമെന്ന് അറിയാനായി ഉദ്വേഗപൂര്‍വം കാത്തിരുന്നവര്‍ പക്ഷേ നിരാശരായി. സൂഫിയാമദനിയെ അറസ്റ്റ് ചെയ്തത് കാറിനുള്ളില്‍ വച്ചായിപ്പോയതുകൊണ്ട് കൊണ്ടുപിടിച്ച് ശ്രമിച്ചിട്ടും ക്യാമറകള്‍ക്ക് ക്ലൈമാക്സ് ഒപ്പിയെടുക്കാനായില്ല. കഷ്ടം! &lt;br /&gt;&lt;br /&gt;കളമശ്ശേരി ബസ്സ് കത്തിക്കലുമായും ലഷ്കര്‍ ഭീകരന്‍ തടിയന്റവിട നസീറുമായും ഒക്കെ മദനി കുടുംബത്തിന് ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബന്ധവും അതിന്റെ പശ്ചാത്തലത്തില്‍ ഇരുമുന്നണികളും ഒരുപോലെ പിടിച്ച പുലിവാലും അനുബന്ധ ആരോപണപ്രത്യാരോപണങ്ങളും ഒക്കെയായി ഒന്നു മുള്ളാന്‍ പോലും ടിവിയുടെ മുന്‍പില്‍നിന്ന് എഴുന്നേല്‍ക്കാന്‍ വയ്യാതെ പോയ ഏതാനും ദിവസങ്ങളുടെ പരിസമാപ്തി കുറിച്ചു, അറസ്റ്റ് വാര്‍ത്ത. ഇനിയൊന്ന് നടുനിവര്‍ത്താം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് വിചാരണയെക്കുറിച്ചുള്ള വിശദാംശങ്ങളുമായി ടിവി ലേഖകന്‍. &lt;br /&gt;സൂഫിയാമദനിക്കുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദത്തോടെയാണ് വിചാരണ തുടങ്ങിയതെന്ന് അറിയിച്ച ലേഖകന്‍ സൂഫിയ രണ്ടു കുട്ടികളുടെ മാതാവായ സ്ത്രീയാണ്, രോഗിയാണ് തുടങ്ങിയ വാദങ്ങള്‍ക്കൊപ്പം മുന്‍കൂര്‍ ജാമ്യം അഭ്യര്‍ത്ഥിച്ചുകൊണ്ട് വിചിത്രമായ ഒരു വാദം കൂടി ഉന്നയിച്ചതായി പറഞ്ഞു. അവര്‍ ഒരു പര്‍ദാധാരിയായ സ്ത്രീയാണ് എന്നതായിരുന്നു ആ വാദം. ആദ്യം കേട്ടപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കിക്കൊണ്ടുള്ള വാദത്തിനിടയിലും വക്കീല്‍ ഇതേ വാദം ആവര്‍ത്തിച്ചുവെന്ന് ടിവി വഴിയറിഞ്ഞപ്പോള്‍ അതല്പം അസ്വാഭാവികമായി തോന്നുകതന്നെ ചെയ്തു. രണ്ടു കുട്ടികളുടെ മാതാവ്, രോഗിണി തുടങ്ങിയ വാദങ്ങള്‍ കോടതിയുടെ അനുകമ്പ അര്‍ത്ഥിച്ചുകൊണ്ടായിരുന്നെങ്കില്‍ പര്‍ദാധാരിണിയായ സ്ത്രീയാണ് എന്നവാദം എന്തായിരിക്കാം ലക്ഷ്യംവെച്ചത്? &lt;br /&gt;&lt;br /&gt;പര്‍ദധരിക്കുന്ന ഒരു സ്ത്രീയെന്ന നിലയ്ക്ക് ഇവരെ ജയിലിലേക്ക് അയക്കുകയാണെങ്കില്‍ ജയില്‍ വസ്ത്രത്തിനുമുകളിലും പര്‍ദ ധരിക്കാന്‍ അവരെ അനുവദിക്കുംവണ്ണം ജയില്‍ചട്ടങ്ങള്‍ മാറ്റേണ്ടിവരും എന്നതുകൊണ്ടാവുമോ? അതോ പര്‍ദ ധരിക്കുന്നൊരു സ്ത്രീക്ക് കുറ്റകൃത്യങ്ങള്‍ ചെയ്യാനാവില്ലെന്നത് മുഖവിലയ്ക്കെടുക്കണമെന്നതോ? ആണെങ്കില്‍ അത് അപകടകരമായ ഒരു തുടര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. മലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയായ സ്ത്രീയുടെ പ്രതിരോധത്തിനായി കാവിവസ്ത്രം ഉയര്‍ത്തിക്കാണിക്കുന്നതും അഭയക്കേസില്‍ പ്രതിയാക്കപ്പെട്ട സ്ത്രീയുടെ പ്രതിരോധത്തിനായി തിരുവസ്ത്രം ഉയര്‍ത്തിക്കാണിക്കുന്നതും പോലെയുള്ള ഒരസംബന്ധം തന്നെയാണിതും. കുറ്റം തെളിയിക്കപ്പെടുന്നതുവരെ ആരും കുറ്റവാളിയല്ല. എങ്കിലും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടിയുള്ള കുറ്റാരോപിതരുടെ ശ്രമങ്ങള്‍ കൂടുതല്‍ വസ്തുനിഷ്ഠമാവേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഉത്തരേന്ത്യയിലെ ഒരു ബലാത്സംഗക്കേസിലുയര്‍ന്ന, പ്രതിയായ പെണ്‍കുട്ടി അധകൃതവിഭാഗത്തില്‍പ്പെട്ടതാണെന്നും സവര്‍ണനായപ്രതിക്ക് അയിത്തം നോക്കേണ്ടതുള്ളതു കൊണ്ട് പ്രഥമദൃഷ്ട്യാതന്നെ കേസിനാധാരമായ കുറ്റകൃത്യം നടന്നിട്ടില്ലെന്നതുപോലുള്ള വാദങ്ങളിലേക്ക് നമ്മുടെ കോടതിമുറികള്‍ അധപതിക്കും. അവരവരുടെ വിശുദ്ധഗ്രന്ഥങ്ങള്‍ തൊട്ട് ആണയിട്ടാല്‍പിന്നെ വിചാരണയൊന്നും വേണ്ടെന്ന നിലയിലേക്ക് നിയമവ്യവസ്ഥിതി എത്തിച്ചേരാന്‍ പിന്നെ  അധികമൊന്നും സഞ്ചരിക്കേണ്ടി വരില്ല.  &lt;br /&gt;&lt;br /&gt;ക്രിമിനല്‍ കുറ്റങ്ങളുടെ കാര്യത്തില്‍ കുറ്റാരോപിതരുടെ മതവിശ്വാസത്തെ കണക്കിലെടുക്കുന്ന പതിവ് നമ്മുടെ നിയമവ്യവസ്ഥയില്‍ ഇല്ലെന്നിരിക്കെ ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്ന അഭിഭാഷകര്‍ തെറ്റായൊരു കീഴ്വഴക്കമാണ് തുടരുന്നത്. മതപരമായൊരു സ്വത്വബോധത്തിലേക്ക് നമ്മുടെ ബഹുസ്വരസമൂഹത്ത്തിന്റെ മനസ്സിനെ പരുവപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യംവെച്ചുകൊണ്ട് യാഥാസ്ഥിതിക മതമൌലികവാദികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒത്താശചെയ്തുകൊടുക്കുകയാണ് തങ്ങളെന്ന് അഭിഭാഷകരും നിയമവ്യവസ്ഥയും തിരിച്ചറിഞ്ഞില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7896328951346064176-372460799546643610?l=onreversegear.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onreversegear.blogspot.com/feeds/372460799546643610/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7896328951346064176&amp;postID=372460799546643610' title='18 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/372460799546643610'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/372460799546643610'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/2009/12/blog-post_18.html' title='പര്‍ദയണിഞ്ഞ സ്ത്രീ...'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>18</thr:total></entry><entry><id>tag:blogger.com,1999:blog-7896328951346064176.post-6846781573409262413</id><published>2009-12-11T19:18:00.001+04:00</published><updated>2010-03-04T20:23:33.116+04:00</updated><category scheme='http://www.blogger.com/atom/ns#' term='മതം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>മതാഭിമാനത്തിന്റെ പ്രച്ഛന്നവേഷങ്ങള്‍</title><content type='html'>മലയാളിയുടെ സമൂഹമനസ്സിലാകെ മുസ്ലിംനാമധാരികള്‍ ഭീകരരൂപമാര്‍ജ്ജിച്ചതിന് ജി പി രാമചന്ദ്രന്‍ തന്റെ  "&lt;a href="http://ulkazhcha.blogspot.com/2009/12/blog-post.html"&gt;ലേഖനത്തില്‍&lt;/a&gt;"സൂചിപ്പിച്ചതുപോലെ സുദീര്‍ഘമായ ഒരു ചരിത്രം തന്നെയുണ്ട്. ഒരു മതേതരവാദിയായിരിക്കുകയെന്നത് ഒരു സമൂഹത്തിലും ആര്‍ക്കും എളുപ്പത്തില്‍ ആര്‍ജ്ജിക്കാവുന്ന ഒരു ഗുണമല്ല. സ്ത്രീവാദവും ദളിതവാദവുമുള്‍പ്പെടെയുള്ള മാനവികതയുടെ ഉത്തരാധുനികപരിപ്രേക്ഷ്യങ്ങള്‍ സ്വന്തം കാഴ്ചയിലേക്കും ചിന്തയിലേക്കും ആവാഹിക്കുവാന്‍ ഓരോ മനുഷ്യനും നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. ഇതിലുണ്ടാവുന്ന നേരിയ ഉദാസീനതകള്‍ പോലും നമ്മെ യാഥാസ്ഥിതികതയുടെ പിന്തിരിപ്പന്‍ ധാരകളിലേക്ക് പിടിച്ചുതള്ളിയേക്കാം. പരോക്ഷമായി സംഭവിക്കുന്ന ഇത്തരം അധപതനങ്ങള്‍ നമ്മള്‍ തിരിച്ചറിയുന്നതിനു മുന്‍പെ നമ്മളുള്‍പ്പെടെയുള്ള ഒരു ബഹുസ്വരസമൂഹത്തിന്റെ വിധിയെത്തന്നെ മാറ്റിമറിച്ചേക്കാം. മനസ്സിലാക്കിയാലും ഇല്ലെങ്കിലും ലൌജിഹാദ് വിവാദം നമ്മുടെ സമൂഹത്തില്‍ നടത്തുന്നത് അത്തരമൊരു ഇടപെടലാണ്.&lt;br /&gt;&lt;br /&gt;2005ന് ശേഷമുള്ള നാലുവര്‍ഷത്തിനിടയില്‍ നാലായിരത്തോളം നിര്‍ബന്ധിതമതപരിവര്‍ത്തനങ്ങള്‍ പ്രണയസംബന്ധിയായി നടന്നിട്ടുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ടെന്ന് ഇക്കഴിഞ്ഞ ദിവസം കോടതി വെളിപ്പെടുത്തുകയുണ്ടായി. അങ്ങനെയെങ്കില്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും ഉന്നയിക്കാവുന്ന ഒരു സംശയം പ്രഥമദൃഷ്ട്യാതന്നെ പൌരാവകാശ ലംഘനമായി വെളിപ്പെടാവുന്ന അത്തരം കുറ്റകൃങ്ങള്‍ എന്തുകൊണ്ട് കേസായി രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല എന്നതാണ്. ഇനി അഥവാ അങ്ങനെ ധാരാളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ 2009ന് മുന്‍പുതന്നെ ഇതില്‍ തുടരന്വേഷണവും തീര്‍പ്പും ഉണ്ടാവേണ്ട്തായിരുന്നില്ലേ? കഴിഞ്ഞ ഏ താനും മാസങ്ങള്‍ക്ക് മുന്‍പ് വരെ ഇത്തരം ചര്‍ച്ചകള്‍ ഒരു മാധ്യമത്തിലും പ്രത്യക്ഷപ്പെടാതിരുന്നതെന്ത്?&lt;br /&gt;&lt;br /&gt;3000നും 4000നും ഇടയില്‍ നിരബന്ധിതമതപരിവര്‍ത്തനങ്ങള്‍ നടന്നു എന്ന് ഉത്തരവാദപ്പെട്ട ഒരു പോലീസ്മേധാവി തന്റെ റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്ത അതേ മാധ്യമങ്ങള്‍ ഇവയില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് പരാതികളായി രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്നും പറയുന്നു. അപ്പോള്‍ ബാക്കി ആയിരക്കണക്കിന് കേസുകളോ? ഇതില്‍നിന്നൊക്കെ നമുക്ക് പരമാവധി ഊഹിച്ചെടുക്കാവുന്നത് ഇക്കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ നാലായിരത്തോളം ഹിന്ദു-കൃസ്ത്യന്‍ യുവതികള്‍ വിവാഹത്തോടനുബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കാം എന്നു മാത്രമാണ്. അത്തരം കേസുകളൊക്കെ കുറ്റകൃത്യങ്ങളാണെന്നു വന്നാല്‍ മിശ്രവിവാഹവും മതം മാറ്റവുമൊക്കെ ഒപ്പം കുറ്റങ്ങളാവുന്നു. സ്നേഹിച്ച പുരുഷനോ സ്ത്രീക്കോവേണ്ടി സ്വമേധയാ തന്റെ മതം ഉപേക്ഷിക്കാന്‍ ഒരു വ്യക്തിയെടുക്കുന്ന തീരുമാനം അയാളുടെ പൌരാവകാശങ്ങളുടെ പരിധി കടന്ന് സാമൂഹ്യമായ ഒരു കുറ്റമായി തീരുന്നു. മതപരമായ മിഥ്യാഭിമാനങ്ങള്‍ വെച്ച് പുലര്‍ത്തുന്ന മൌലികവാദികള്‍ക്കല്ലാതെ ആര്‍ക്കാണിത് ഒരു ഭീഷണിയായും ക്രമസമാധാനപ്രശ്നമായും കാണാനാവുക?&lt;br /&gt;&lt;br /&gt;കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കില്‍കൂടി ഹിന്ദുമുസ്ലിം പ്രണയങ്ങളിലൂടെ ഇസ്ലാമില്‍നിന്ന് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരെയും നമ്മുടെ ചുറ്റുവട്ടത്ത് നിന്നു തന്നെ ധാരാളമായി എണ്ണിയെടുക്കാവുന്നതാണ്. അവയെയൊക്കെയപ്പോള്‍ എന്ത് ജിഹാദായി എണ്ണണം?&lt;br /&gt;&lt;br /&gt;ഒരു മനുഷ്യന്റെ പൌരാവകാശത്തിനുമേലുള്ള കടന്നുകയറ്റമെന്ന നിലയില്‍ നിര്‍ബന്ധിതമതപരിവര്‍ത്തനം നമ്മുടെ ഭരണഘടനാപ്രകാരം ഇപ്പോള്‍തന്നെ ഒരു കുറ്റകൃത്യമാണെന്നിരിക്കെ ഇതിനെ തടയാന്‍ പുതിയ നിയമം വേണമെന്ന വാദം ഏതു ദിശയിലേക്കാണ് സഞ്ചരിക്കുന്നത്? നിര്‍ബന്ധിതമതം മാറ്റം നിലവില്‍ നിയമാനുസൃതമാണോ? അങ്ങനെയാണെങ്കില്‍ നമ്മുടെ ഭരണഘടന നമുക്ക് ആവര്‍ത്തിച്ചുറപ്പുനല്‍കുന്ന മനുഷ്യാവകാശങ്ങള്‍ക്ക് എന്ത് വിലയാണുള്ളത്? അല്ലെങ്കില്‍ പിന്നെ നിര്‍ബന്ധിതമതപരിവര്‍ത്തനത്തിനെതിരെ നിര്‍മ്മിക്കപ്പെടേണ്ടതുണ്ടെന്ന് പറയപ്പെടുന്ന ഈ അധികനിയമം ഗുജറാത്തിലെയും മറ്റും പോലെ ഫലത്തില്‍ മതമ്മാറ്റത്തിനെതിരെയുള്ളൊരു നിയമം തന്നെയായിത്തീരില്ലേ?&lt;br /&gt;&lt;br /&gt;ലൌ ജിഹാദ്, റോമിയൊ ജിഹാദ് തുടങ്ങിയ പേരുകളില്‍ ഒരു സംഘടനയും നിലനില്‍ക്കുന്നില്ലെന്ന് ഒരിടത്ത് ഉറപ്പ് നല്‍കുകയും മറ്റൊരിടത്ത് നിര്‍ബന്ധിതമതപരിവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് സൂചിപ്പിക്കുകയും ചെയ്യുന്ന അന്വേഷണ ഏജന്‍സികള്‍ യഥാര്‍ത്ഥത്തില്‍ സൃഷ്ടിക്കുന്നത് ആഴമുള്ള ആശയക്കുഴപ്പങ്ങളാണ്. സതിയും സാവിത്രിയും ഫാത്തിമയും ജമീലയുമായി മാറുന്നതില്‍, കുങ്കുമക്കുറി വിളങ്ങേണ്ട അവരുടെ നെറ്റികള്‍ തട്ടമിട്ട് മറയ്ക്കപ്പെടുന്നതില്‍ വേദനിക്കുകയും ആശങ്കപ്പെടുകയും ചെയ്യുന്ന മതാഭിമാനത്തിന്റെ അളവ് ഏറുന്നതിനനുസരിച്ച് അതൊരു ക്രമസമാധാനപ്രശ്നമായി മാറിയേക്കാം. പക്ഷേ അതിന് ഒത്താശചെയ്യുംവണ്ണം നിയമനിര്‍മാണം തന്നെ വേണമെന്ന ശാഠ്യങ്ങള്‍ക്ക് പിന്നിലുള്ളത് ഹിന്ദുത്വാജണ്ടകള്‍ക്ക് വശപ്പെട്ട മനസ്സ് തന്നെയാണ്. നാളെ പരിസരത്തെ പള്ളിയില്‍ നിന്നുയരുന്ന ബാങ്ക് വിളിയും പെന്തക്കോസ്ത്കാരന്റെ മുട്ടിപ്രാര്‍ത്ഥനയും ഒക്കെ ഇത്തരം ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കിയാല്‍ അവിടെയും നിയമം മേല്പറഞ്ഞതരത്തില്‍ ഇടപെടുമോ?&lt;br /&gt;&lt;br /&gt;നിര്‍ബന്ധിതമതപരിവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ അത് കുറ്റകരമാണ് എന്ന നേര്‍ബുദ്ധി കൊണ്ട് വിശകലനം ചെയ്യാനാവുന്നതിലും വലിയ അജണ്ടകള്‍ ഇത്തരം വിവാദങ്ങള്‍ക്ക് പിന്നിലുണ്ട്. അവയുടെ പ്രവര്‍ത്തനപദ്ധതികള്‍ സങ്കീര്‍ണ്ണവും പരോക്ഷവുമാണ്. അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ബാധ്യതയുള്ള പോലീസിന്റെയും കോടതിയുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും അതിനോടുള്ള നിലപാടുകളും നിലപാടില്ലായ്മയും അശുഭകരങ്ങളായ എന്തിനെയൊക്കെയോ സൂചിപ്പിക്കുന്നില്ലേ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7896328951346064176-6846781573409262413?l=onreversegear.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onreversegear.blogspot.com/feeds/6846781573409262413/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7896328951346064176&amp;postID=6846781573409262413' title='25 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/6846781573409262413'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/6846781573409262413'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/2009/12/blog-post_11.html' title='മതാഭിമാനത്തിന്റെ പ്രച്ഛന്നവേഷങ്ങള്‍'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>25</thr:total></entry><entry><id>tag:blogger.com,1999:blog-7896328951346064176.post-4922299441331574520</id><published>2009-12-01T18:26:00.001+04:00</published><updated>2010-03-04T20:22:35.632+04:00</updated><category scheme='http://www.blogger.com/atom/ns#' term='സ്ത്രീ'/><category scheme='http://www.blogger.com/atom/ns#' term='മതം'/><title type='text'>പ്രണയവിവാദങ്ങള്‍ വറ്റിക്കുന്ന ഉറവകള്‍</title><content type='html'>ശ്രീരാമസേനയെന്ന വാനരസൈന്യം മാംഗ്ളൂരിലെ ബീര്‍ പാര്‍ലറുകളില്‍ നടത്തിയ നിന്ദ്യമായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ലൌ ജിഹാദ്, റോമിയോ ജിഹാദ്‌ തുടങ്ങിയ പ്രയോഗങ്ങള്‍ നമ്മള്‍ ആദ്യം കേള്‍ക്കുന്നത്‌. ഒറ്റനോട്ടത്തില്‍ തന്നെ അപലപനീയമായ ആ സംഭവത്തെയും ന്യായീകരിക്കാന്‍ നമ്മുടെ നാട്ടില്‍ ആളുകളുണ്ടായി. അവര്‍ മുന്നോട്ട്‌ വെച്ച വാദമാണ്‌ ഹിന്ദുയുവതികളെ പ്രണയം നടിച്ച്‌ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ വിധേയമാക്കുകയെന്ന ലക്ഷ്യത്തോടെ ചില സംഘടനകള്‍ തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌ എന്നത്‌. അതിനു തെളിവായി ഒന്നോ രണ്ടോ കേസുകളും അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. അര്‍ഹിക്കുന്ന അവജ്ഞയോടെ നമ്മുടെ പൊതുസമൂഹം അന്നു തള്ളിക്കളഞ്ഞ ആ വാദമാണ്‌ കോടതിയുടെ ഇടപെടലിലൂടെ വീണ്ടും സജീവമായി തിരിച്ചുവന്നിരിക്കുന്നത്‌. &lt;br /&gt;&lt;br /&gt;ആരെന്ത്‌ പരാതി കൊടുത്താലും ഉടന്‍ അന്വേഷണത്തിന്‌ ഉത്തരവിടുകയെന്നത്‌ കോടതിയുടെ രീതിയല്ല. കിട്ടിയ പരാതിയില്‍ കഴമ്പുണ്ടെന്ന്‌ ബോധ്യപ്പെട്ടാലെ അന്വേഷണമുണ്ടാവൂ. അതായത്‌ ലൌ ജിഹാദിന്റെ കാര്യത്തില്‍ പ്രണയം നടിച്ച്‌ പെണ്‍കുട്ടികളെ വലയിലാക്കി നിര്‍ബന്ധിച്ച്‌ മതംമാറ്റുന്ന സംഘടനകള്‍ ഉണ്ടോ ഇല്ലയോ എന്ന്‌ അന്വേഷിച്ചറിയേണ്ടതുണ്ടെന്ന്‌ കോടതിക്ക്‌ ബോധ്യപ്പെട്ടു എന്ന്‌ ചുരുക്കം. പ്രണയം പോലെ നൈസര്‍ഗ്ഗികമായ ഒരു വികാരത്തെപോലും സ്ത്രീകള്‍ക്ക്‌ സ്വന്തം നിലയില്‍ വിശ്വസിക്കാനാവില്ലെന്നും അവരുടെ ബോധ്യങ്ങള്‍ എളുപ്പത്തില്‍ വഞ്ചിക്കപ്പെടാവുന്നവയാണെന്നും ഉറപ്പുള്ളതുകൊണ്ടാവണം പെണ്ണുങ്ങള്‍ക്കും പ്രണയിക്കാമെങ്കിലും തങ്ങളുടെ പങ്കാളികള്‍ അതിലൂടെ തങ്ങളെ പ്രണയിക്കുകയാണോ പ്രണയം നടിച്ച്‌ പറ്റിക്കുകയാണോ എന്നൊന്നും തിരിച്ചറിയാന്‍ തക്ക വിവേചനബുദ്ധി ഇല്ലാത്ത അവരുടെ കാര്യത്തില്‍ കൃത്യമായ നിരീക്ഷണം ആവശ്യമാണെന്ന്‌ ബോധ്യപ്പെട്ട കോടതി പിതൃസഹജമായ ഉത്തരവാദിത്തത്തോടുകൂടി അത്തരമൊരു നിരീക്ഷണത്തിന് പോലീസിനെ ചുമതലപ്പെടുത്തിയത്‌! മനുസ്മൃതിയില്‍ രേഖപ്പെടുത്തപ്പെട്ടതുപോലെ സ്ത്രീയെ അമ്മയും മകളും സഹോദരിയും ഭാര്യയും ഒക്കെയായി കണ്ട്‌ ബഹുമാനിച്ച്‌ സംരക്ഷിക്കുന്ന പിതൃകേന്ദ്രീകൃതമായ ആര്‍ഷസംസ്കാരപൈതൃകമാണ്‌ തങ്ങള്‍ക്കുമെന്ന്‌ ഒരിക്കല്‍കൂടി തെളിയിക്കുകയാണ്‌ കോടതി ഇവിടെ. &lt;br /&gt;&lt;br /&gt;സ്വത്തു കൈക്കലാക്കാമെന്ന ആഗ്രഹവുമായി പ്രണയം നടിക്കുന്നവരുണ്ടാകാം. ശരീരം മാത്രം മോഹിച്ചുമുണ്ടാകാം അത്തരം നാട്യങ്ങള്‍. കൂട്ടത്തില്‍ ഒരു പക്ഷേ സാമൂഹികമോ, മതപരമോ, വര്‍ഗപരമോ ആയ  കാരണങ്ങള്‍ കൊണ്ട്‌ ഈ നാടകം കളിക്കുന്നവരുമുണ്ടാകാം. എന്നാല്‍ തികച്ചും വ്യക്തിപരമായ കുറ്റവാസനകളുടെ പശ്ചാത്തലത്തില്‍ സമീപിക്കേണ്ട ഇത്തരം കേസുകള്‍ ലിംഗപരമായൊ വര്‍ഗീയമായോ സാമാന്യവല്‍ക്കരിച്ചുകൊണ്ട്‌ അന്വേഷിക്കപ്പെട്ട ഒരു ചരിത്രം നമുക്ക്‌ മുന്‍പിലില്ല. ലൌ ജിഹാദ്‌ വിവാദം അങ്ങനെയൊരു പാരമ്പര്യത്തിനു കൂടി തുടക്കം കുറിക്കുകയാണ്‌. പെണ്ണ്‌ ഒരു ചെറിയ അശ്രദ്ധകൊണ്ട്പോലും നിലത്തുവീണുടഞ്ഞുപോകാവുന്ന ഒരു സ്ഫടികപ്പാത്രമാണെന്നും പുറത്തിറക്കാതെ അതിനെ അടച്ച്‌ സൂക്ഷിക്കണമെന്നുമുള്ള പഴഞ്ചനും പിന്തിരിപ്പനുമെന്ന്‌ നമ്മള്‍ വിശ്വസിച്ചിരുന്ന ചില ബോധ്യങ്ങള്‍ പൊതുസമൂഹത്തില്‍ നിയമവ്യവസ്ഥയുടെ പിന്‍ബലത്തോടെ പുനര്‍ജ്ജനിക്കയാണിന്ന്‌. ആണും പെണ്ണും തമ്മിലുള്ള പ്രണയം ആത്മാര്‍ത്ഥമാണോ നാട്യമാണൊ എന്നത്‌ അവരുടെ പരസ്പരബോധ്യത്തെ മാത്രം ആശ്രയിച്ചിരിക്കുന്നതാണെന്നിരിക്കെ അതില്‍ പെണ്ണ്‌ കബളിക്കപ്പെടാവുന്നവളാണെന്നുള്ള പൊതുധാരണ ബാക്കിവരുന്ന ആണിന്റെ വാദത്തെ സ്വാഭാവികമായും അപ്രസക്തമാക്കുന്നു. അതായത്‌ വ്യത്യസ്ത മതസ്ഥര്‍ തമ്മിലുള്ള പ്രണയം പ്രണയേതരമായ ലക്ഷ്യങ്ങളോടു കൂടിയ ഒരു നാടകം മാത്രമാണെന്ന്‌ സ്ഥാപിക്കാന്‍ ഒരുപാട്‌ തെളിവുകളൊന്നും ആവശ്യമില്ലാത്ത അവസ്ഥ. വ്യത്യസ്തമതസ്ഥരായ കമിതാക്കള്‍ക്ക്‌ മുന്നില്‍ വിവാഹരജിസ്റ്റര്‍ തുറന്നുകൊടുക്കാന്‍ രജിസ്ട്രാര്‍ക്ക്‌ ഭയക്കേണ്ട നിലയിലേക്ക്‌, ഇത്തരം ബന്ധങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കുന്നവരുടെമേല്‍ തീവ്രവാദിബന്ധം പോലും ആരോപിക്കപ്പെടാവുന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. &lt;br /&gt;&lt;br /&gt;സന്ദര്‍ഭത്തിനനുസരിച്ച്‌ ചില്ലറ പുരോഗമനവാദമൊക്കെ പറയുമെങ്കിലും തത്വത്തില്‍ ഒരു മതവും മിശ്രവിവാഹങ്ങളെ അംഗീകരിക്കുന്നില്ല എന്നു മാത്രമല്ല ഭയക്കുകയും ചെയ്യുന്നു. ലൌ ജിഹാദ്‌ എന്ന ഉമ്മാക്കി അതുകൊണ്ടുതന്നെ അവര്‍ക്കൊക്കെ ഒരുപോലെ വീണുകിട്ടിയ ഉപകാരമാണ്‌. നിയമവും നിയമപാലകരും ഉള്‍പ്പെടെയുള്ള സാമൂഹ്യഘടകങ്ങളെല്ലാം തന്നെ ഇനി മുതല്‍ വ്യത്യസ്ത മതത്തില്‍പെട്ട കമിതാക്കളെ സംശയദൃഷ്ടിയോടെയേ നോക്കൂ എന്നത്‌ മിശ്രവിവാഹങ്ങളെ ചെറുക്കാനായി ഫലപ്രദമായി ഉപയോഗിക്കാനാവുമെന്ന്‌ അവര്‍ക്കറിയാം; അതുകൊണ്ടുതന്നെ, ലൌജിഹാദ്‌ വിവാദം മതേതരവും ബഹുസ്വരവുമായിരുന്ന ഒരു സമൂഹത്തെ മതകേന്ദ്രീകൃതവും ഏകസ്വരവുമായ നിരവധി ചെറുസമൂഹങ്ങളാക്കി പങ്കിട്ടെടുക്കുവാനുള്ള അവരുടെ ശ്രമങ്ങളെ ബഹുദൂരം മുന്നോട്ട്‌ കൊണ്ടുപോവുമെന്നും. ഇരുപക്ഷങ്ങളും ഈ വിഷയത്തെ അധികരിച്ച് ഉന്നയിക്കുന്ന ആരോപണപ്രത്യാരോപണങ്ങളൊന്നും അവനവന്റെ മതപരമായ മിഥ്യാഭിമാനത്തിനപ്പുറം പോകാത്തതും അതുകൊണ്ടുതന്നെ.   &lt;br /&gt;&lt;br /&gt;ലൌജിഹാദ്‌ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ സംഘടിപ്പിച്ച ചര്‍ച്ചകളില്‍ പങ്കെടുത്ത സാംസ്കാരികനായകരൊന്നും തന്നെ അതിന്റെ സ്ത്രീവിരുദ്ധ പരിപ്രേക്ഷ്യത്തെ വലുതായി ഊന്നിക്കണ്ടില്ല. പിതൃകേന്ദ്രീകൃതമായ ഒരു സാമുഹ്യവ്യവസ്ഥയില്‍ ഇപ്പോഴും വിശ്വസിക്കുന്ന മുഖ്യധാരയാവട്ടെ അതിനെ തീര്‍ത്തും അവഗണിക്കുകയും ചെയ്തു. ഇതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമാണ്‌. കേരളത്തില്‍ ലൌ ജിഹാദെന്നോ റോമിയോ ജിഹാദെന്നോ പേരുള്ള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിക്ക് ഉറപ്പുനല്‍കിയതോടുകൂടി പ്രണയം നടിച്ച് ഹിന്ദുയുവതികളെ മതപരിവര്‍ത്തനം നടത്തുന്നവര്‍ എന്ന ദുഷ്പേരില്‍ നിന്ന് നിയമപരമായെങ്കിലും മുസ്ലിം ചെറുപ്പക്കാര്‍ മോചിതരായി; അത്രയും നന്ന്. എന്നാല്‍ ആരാലും വഞ്ചിക്കപ്പെടാവുന്നത്ര അപക്വമതികളാണ് തങ്ങള്‍ എന്ന അപമാനകരമായ അവസ്ഥയില്‍ നിന്ന് ഈ ഉറപ്പുകൊണ്ടൊന്നും ഇവിടത്തെ സ്ത്രീകള്‍ മോചിതരാവുന്നില്ല.മിശ്രവിവാഹങ്ങള്‍ക്കും പ്രണയവിവാഹങ്ങള്‍ക്ക് തന്നെയും മേല്‍ എടുത്തൊഴിച്ച കളങ്കങ്ങള്‍ ഇതു കൊണ്ടൊന്നും കഴുകപ്പെടുന്നുമില്ല. പ്രണയം ജാതി-മത-വംശ-വര്‍ഗ ഭേദമെന്യേ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് ഒഴുകുന്ന ജീവന്റെ ഉറവയാണ്. വറ്റിപ്പോയ ഉറവകളിലൊന്നായ് വരും നാളുകളില്‍ അത് മാറാതിരിക്കണമെങ്കില്‍ നമ്മുടെയിടയില്‍നിന്ന് തന്നെയുള്ള സജീവമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7896328951346064176-4922299441331574520?l=onreversegear.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onreversegear.blogspot.com/feeds/4922299441331574520/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7896328951346064176&amp;postID=4922299441331574520' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/4922299441331574520'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/4922299441331574520'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/2009/12/blog-post.html' title='പ്രണയവിവാദങ്ങള്‍ വറ്റിക്കുന്ന ഉറവകള്‍'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-7896328951346064176.post-8508444959111961309</id><published>2009-11-22T22:38:00.000+04:00</published><updated>2009-11-22T23:33:47.648+04:00</updated><category scheme='http://www.blogger.com/atom/ns#' term='ആമുഖം'/><title type='text'>റിവേഴ്സ് ഗിയർ</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/__45hZJV1vtE/SwmO21_LjwI/AAAAAAAAABs/svcIJYFmT-k/s1600/reverse+header2.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 80px;" src="http://2.bp.blogspot.com/__45hZJV1vtE/SwmO21_LjwI/AAAAAAAAABs/svcIJYFmT-k/s320/reverse+header2.jpg" border="0" alt=""id="BLOGGER_PHOTO_ID_5407009900491149058" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/__45hZJV1vtE/SwmFmTnIkJI/AAAAAAAAABU/xyI6PAOcXS0/s1600/kerala_textbook_burning_20080701.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 213px;" src="http://1.bp.blogspot.com/__45hZJV1vtE/SwmFmTnIkJI/AAAAAAAAABU/xyI6PAOcXS0/s320/kerala_textbook_burning_20080701.jpg" border="0" alt=""id="BLOGGER_PHOTO_ID_5406999720780927122" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മലയാളി അവന്റെ ചരിത്രത്തിലൂടെ പിന്നോട്ട്‌ നടക്കുകയാണ്‌. എണ്‍പതുകള്‍ വരെ മന്ദഗതിയിലായിരുന്ന ഈ അധോഗമനം തൊണ്ണൂറുകളോടെ ഗതിവേഗമാര്‍ജ്ജിച്ച് സമൂഹത്തിന്റെ എല്ലാ തുറകളിലും പ്രതിഫലിക്കുംവിധം പ്രകടമായിക്കൊണ്ടിരിക്കുകയാണ്. പരോക്ഷമായെങ്കിലും ഉത്തരാധുനിക സിദ്ധാന്തങ്ങള്‍ ഇതിനൊരു ദാര്‍ശനിക വ്യാഖ്യാനം ഉണ്ടാക്കുകയും ആശങ്കപ്പെടാനൊന്നുമില്ലാത്തവണ്ണം സ്വാഭാവികമാണ്‌ ഈ പരിണിതി എന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;നാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍,അയ്യങ്കാളി തുടങ്ങിയ നിരവധി സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ മുന്‍ നിരയില്‍നിന്നു നയിച്ച സാംസ്കാരിക നവോത്ഥാനത്തില്‍നിന്ന്‌ മൂല്യങ്ങളാര്‍ജ്ജിച്ചുകൊണ്ടാണ്‌ കേരളത്തില്‍ ആധുനികത രൂപപ്പെടുന്നത്‌. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുണ്ടായ ഇടത്‌-പുരോഗമനപ്രസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മ അതിന്‌ രാഷ്‌ട്രീയവും സാംസ്കാരികവുമായ ഒരു ദിശാബോധം നല്‍കി. കോണ്‍ഗ്രസ്സ്‌, കമ്മ്യൂണിസ്റ്റ്‌ എന്നിങ്ങനെയുള്ള വിഭജനങ്ങള്‍ക്കപ്പുറം അന്ന്‌ വിവിധ രാഷ്‌ട്രീയ വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവര്‍ക്കിടയിലും പൊതുവായൊരു പുരോഗമനോന്‍മുഖത ദൃശ്യമായിരുന്നു. പ്രതീക്ഷാനിര്‍ഭരരും കര്‍മോന്‍മുഖരുമായിരുന്ന യുവാക്കളുടെ പുതിയ തലമുറ യാഥാസ്ഥിതിക മൂല്യങ്ങളെയൊക്കെ ചോദ്യം ചെയ്തു. രാഷ്‌ട്രീയവും സാംസ്കാരികവുമായ പുത്തന്‍ ബോധ്യങ്ങളുടെ പരിശീലനക്കളരിയെന്ന നിലയില്‍ സജീവമായി ക്യാമ്പസ്സുകൾ.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/__45hZJV1vtE/SwmGQOtN7mI/AAAAAAAAABc/YrUP4CTRUik/s1600/persons.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 94px;" src="http://1.bp.blogspot.com/__45hZJV1vtE/SwmGQOtN7mI/AAAAAAAAABc/YrUP4CTRUik/s320/persons.JPG" border="0" alt=""id="BLOGGER_PHOTO_ID_5407000441018773090" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ശാസ്ത്രബോധവും യുക്തിചിന്തയും പ്രബലമായിരുന്ന ആ കാലഘട്ടത്തില്‍ പോലും മലയാളിസമൂഹം നാസ്തികമൊന്നുമായിരുന്നില്ല. പക്ഷേ അന്ന്‌ നമ്മള്‍ പ്രാമുഖ്യം കല്‍പിച്ചിരുന്നത്‌ മതങ്ങളുടെ പുറംചട്ടയായ ആചാരാനുഷ്ഠാനങ്ങള്‍ക്കുപരിയായി അവ മുന്നൊട്ട്‌ വെക്കുന്ന മൂല്യങ്ങളുടെ പൊതുവായ സ്വീകാര്യതയ്ക്കായിരുന്നു. വിശ്വാസിസമൂഹമായിരിക്കുമ്പോഴും മതചിഹ്നങ്ങള്‍ പരസ്പരം വേര്‍തിരിക്കുന്ന മതിലുകളായി മുഖ്യധാരയിലേക്ക്‌ അന്ന് ഉയര്‍ന്നുവരാതിരുന്നതും, മത സാമുദായിക സംഘടനകള്‍ക്ക് പൊതുസമൂഹത്തില്‍ ഇന്നുള്ളതുപോലെ സ്വീകാര്യത ലഭിക്കാതിരുന്നതും അതുകൊണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;മതങ്ങളിലെ സനാതനമായ അംശം അവ മുന്നോട്ട്‌ വെക്കുന്ന മൂല്യവ്യവസ്ഥയാണ്‌. ആചാരാനുഷ്ഠാനങ്ങളാവട്ടെ, കാലികവും, അധികാരം, രാഷ്‌ട്രീയം തുടങ്ങിയ പല ഘടകങ്ങളുമായി ബന്ധപ്പെട്ട്‌ നിലനില്‍ക്കുന്നവയുമാണ്‌. വിശ്വാസിസമൂഹങ്ങള്‍ക്കൊക്കെ അതുകൊണ്ട്‌ തന്നെ ഇവയെ കാലികമായി പരിഷ്കരിക്കുകയോ കാലഹരണപ്പെട്ടതായി ബോധ്യപ്പെട്ടവയെ തിരസ്കരിക്കുകയോ ചെയ്യേണ്ടിവരും. പക്ഷേ കേന്ദ്രീകൃതങ്ങളായ മതസ്ഥാപനങ്ങള്‍ക്ക്‌ ഇത്തരമൊരു സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കാനാവുമായിരുന്നില്ല. തങ്ങളുടെ മതങ്ങള്‍ അന്യൂനങ്ങളാണെന്നും അവയ്ക്കുള്ളില്‍തന്നെ ആദര്‍ശപരമായൊരു രാഷ്‌ട്രീയം നിലനില്‍ക്കുന്നുണ്ടെന്നും ഒരു മതരാഷ്‌ട്രത്തിന്റെ നിര്‍മിതിയിലൂടെ മാത്രമേ ആ ആദര്‍ശരാഷ്ട്രീയത്തെ സാക്ഷാത്കരിക്കനാവുകയുള്ളൂ എന്നുമുള്ള വാദങ്ങളിലൂടെ വ്യത്യസ്തമതങ്ങള്‍ പങ്കുവെക്കുന്ന മൂല്യങ്ങളുടെ തലത്തെ തമസ്കരിക്കാനും ആചാരാനുഷ്ഠാനങ്ങളില്‍ കേന്ദ്രീകരിച്ചുകൊണ്ട്‌ അവയ്ക്കിടയിലെ വൈജാത്യങ്ങളെ പെരുപ്പിച്ച്‌ കാട്ടാനും അവര്‍ ശ്രമിക്കുന്നത് അതുകൊണ്ടാണ്‌. നമ്മുടേതുപോലുള്ള ഒരു ബഹുസ്വരസമൂഹത്തെ സംബന്ധിച്ചേടത്തോളം ഇത്തരം വാദങ്ങളുടെ പ്രചാരം ആത്മഹത്യാപരമാണെന്നതിന്‌ ഏറെ വിശദീകരണം വേണമെന്നു തോന്നുന്നില്ല.&lt;br /&gt;&lt;br /&gt;കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രം ലോകത്തെമ്പാടും അനുഭാവികളെ സൃഷ്ടിച്ചുവെങ്കില്‍ കമ്യൂണിസ്റ്റ്‌ ഭരണകൂടങ്ങള്‍ വിരുദ്ധരെയും സൃഷ്ടിച്ചു. വികാസപ്രക്രിയകളിലൂടെ സചേതനമായിരിക്കേണ്ടതെന്ന്‌ മാര്‍ക്സ്‌ വിഭാവനം ചെയ്ത പ്രത്യയശാസ്ത്രം കെട്ടിക്കിടക്കാന്‍ തുടങ്ങി. കമ്യൂണിസ്റ്റ്‌ ഭരണകൂടങ്ങള്‍ ഒന്നൊന്നായി തകര്‍ന്നു വീഴുകയോ വലതുവല്‍ക്കരിക്കപ്പെടുകയോ ചെയ്യുന്നത്‌ കൂടി കണ്ടുകൊണ്ടായിരുന്നു ആധുനികതയുടെ അന്ത്യം. എന്നാല്‍ ലോകം ഇന്നുവരെ കണ്ടവയില്‍ വെച്ച്‌ ഏറ്റവും കൂടുതല്‍ മനുഷ്യപക്ഷം ചേര്‍ന്നു നില്‍ക്കുന്ന ഒന്ന്‌ എന്ന നിലയില്‍ കമ്മ്യൂണിസത്തിന്റെ തുടര്‍ന്നുള്ള വികാസം കാലത്തിന്റെ ആവശ്യമായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, ഉത്തരാധുനിക ദാര്‍ശനികര്‍ പ്രത്യയശാസ്ത്രത്തെ ഒട്ടാകെ നിരാകരിച്ചു. ഈ നിരാസം സമൂഹത്തില്‍ പ്രതിഫലിച്ചത്‌ പടര്‍ന്നുപിടിക്കുന്ന അരാഷ്ട്രീയതയായിട്ടായിരുന്നു. കൂട്ടായ്മയുടെ തണലുകളൊക്കെ നഷ്ടപ്പെട്ട്‌ കമ്പോളത്തിന്റെ നിഷ്ഠൂരമായ മത്സരക്രമങ്ങളിലേക്ക്‌ ഇറക്കിവിടപ്പെട്ടവനായി ഉത്തരാധുനിക മനുഷ്യന്‍. സുഹൃത്തുക്കളോടും സഹോദരങ്ങളോട്‌ പോലും മത്സരിക്കാതെ നിലനില്‍പില്ല എന്ന ബോധ്യത്തിലേക്ക്‌ അവന്റെ സൂക്ഷ്മസ്വത്വം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. പിടിക്കാനൊരു തോളോ ചാരാനൊരു മുതുകോ ഇല്ലാതെ അണുകുടുംബങ്ങളില്‍ക്കിടന്ന്‌ വീര്‍പ്പുമുട്ടിയ അവന്റെ അരക്ഷിതത്വബോധം തുറന്നിട്ട ഇടത്തിലേക്കാണ് ഉച്ചാടനം ചെയ്യപ്പെട്ടവരെന്ന്‌ നാം വിശ്വസിച്ചിരുന്ന ആള്‍ ദൈവങ്ങളും മന്ത്രവാദികളും ഉൾ‍പ്പെടെയുള്ള സാമൂഹ്യതിന്‍മകള്‍ തിരികെ കയറിപ്പറ്റിയത്‌. ഇവരെയും ഉപകരണമാക്കാം എന്നതുകൊണ്ട്‌ തന്നെ ആധുനിക മതങ്ങള്‍പോലും ഇത് പ്രോത്സാഹിപ്പിക്കുകയോ ചുരുങ്ങിയ പക്ഷം വളരാനനുവദിച്ചുകൊണ്ട്‌ കണ്ടില്ലെന്നു നടിക്കുകയോ ചെയ്തു.അങ്ങനെയാണ്‌ നമ്മുടെ സമൂഹത്തില്‍ അമൃതാനന്ദമയിമാരും ധ്യാനകേന്ദ്രങ്ങളും തങ്ങള്‍മാരുമൊക്കെ സ്വയം പ്രഖ്യാപിത ആത്മീയകേന്ദ്രങ്ങളായി മാറിയത്‌.&lt;br /&gt;&lt;br /&gt;ബൃഹതാഖ്യാനത്തിന്റെ നിരാസമെന്ന ഉത്തരാധുനിക ആശയത്തിന്റെ പ്രത്യയശാസ്ത്രതലത്തിലുള്ള ഉപോല്‍പന്നമാണ്‌ സ്വത്വരാഷ്ട്രീയം. സമഗ്രമായ കാഴ്ചപ്പാടുകളില്ലാതെ കേവലം പ്രശ്നാധിഷ്ഠിതം മാത്രമായി ഉയര്‍ന്നുവരുന്ന സമരങ്ങള്‍ അവയുണ്ടാക്കുന്ന തത്വദീക്ഷയില്ലാത്ത കൂട്ടുകെട്ടുകള്‍ ഒക്കെ ഇതിന്റെ ഭാഗമാണ്‌. ദളിത്‌, സ്ത്രീപക്ഷ,പാരിസ്ഥിതിക,നവസാമ്പത്തിക പ്രസ്ഥാനങ്ങള്‍ക്കൊക്കെ മുന്നോട്ട്‌ വെക്കുവാന്‍ തനത്‌ സവിശേഷതകളുള്ള സജീവപരിഗണനയര്‍ഹിക്കുന്ന പ്രശ്നങ്ങളുണ്ടെങ്കിലും അവയൊക്കെ സമഗ്രമായ മാനവികതയുടെ വിശാലമായ ഒരിടത്തുവെച്ച്‌ ഏകോപിപ്പിക്കപ്പെടേണ്ടതുണ്ട്‌. ഇവിടെയാണ്‌ പ്രത്യയശാസ്ത്രത്തിന്റെ പ്രസക്തി. അതിന്റെ നിരാസത്തിലൂടെ നാം ഒരുക്കുന്നത് ആഗോള മൂലധനതാല്‍പര്യങ്ങള്‍ക്ക്‌ എളുപ്പത്തില്‍ ഒളിച്ചുകയറാനും ഇത്തരം പ്രസ്ഥാനങ്ങളെ മുഴുവനായും ഹൈജാക്ക്‌ ചെയ്യാനുമുള്ള അവസരമാണ്‌. ഇതിനുള്ള തെളിവുകള്‍ നവസാമൂഹ്യപ്രസ്ഥാനങ്ങളുടെ വര്‍ത്തമാനചരിത്രത്തില്‍നിന്നു തന്നെ കണ്ടെടുക്കാവുന്നതാണ്.&lt;br /&gt;&lt;br /&gt;സോഷ്യോപൊളിറ്റിക്കലായ ഒരു വീക്ഷണകോണില്‍നിന്നും ഇത്തരം പ്രശ്നങ്ങളെ സമീപിക്കുകയും അവയുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്‌ നിരന്തരജാഗ്രത പുലര്‍ത്തുന്നതുമായ ഒരു സാംസ്കാരിക മണ്ഡലം വര്‍ത്തമാനസമൂഹത്തിന്റെ അടിയന്തിരാവശ്യമാണ്‌. പ്രതിഭയുടെ സ്പര്‍ശം കൊണ്ട് സൂക്ഷ്മാഖ്യാനങ്ങളെ സമഗ്രമായ ഒരു സാര്‍വജനീനതയിലേക്ക് ഉയര്‍ത്താനായ ചില എഴുത്തുകാരും രചനകളും ഉണ്ടായിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ നമ്മുടെ ചിന്താലോകത്തിന്‌ അത്തരമൊരു പൊതുപരിപ്രേക്ഷ്യം നഷ്ടമായിരിക്കുന്നു. സാംസ്കാരികരംഗത്ത് ഈ ദിശയിലുള്ള ഇടപെടലുകള്‍ ഏതാനും ചിലരിലേക്ക് ഒതുങ്ങിയിരിക്കുന്നു. ഇത്തരം വ്യക്തികളും ഈയൊരു പരിപ്രേക്ഷ്യം തന്നെയും പഴഞ്ചനായി പരിഹസിക്കപ്പെടുന്നു. ഈ സാംസ്കാരികപരിസരത്തിലെക്കാണ് നാമൊരു റിവേഴ്സ്‌ ഗിയറിലാണെന്ന്‌ തിരിച്ചറിഞ്ഞുകൊണ്ട്‌ തന്നെ നമുക്ക് ഇടപെടേണ്ടതുള്ളത്. അത്തരം ശ്രമങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായി സമര്‍പ്പിക്കുന്നു, ഈ ബ്ളോഗ്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7896328951346064176-8508444959111961309?l=onreversegear.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://onreversegear.blogspot.com/feeds/8508444959111961309/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7896328951346064176&amp;postID=8508444959111961309' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/8508444959111961309'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7896328951346064176/posts/default/8508444959111961309'/><link rel='alternate' type='text/html' href='http://onreversegear.blogspot.com/2009/11/blog-post_22.html' title='റിവേഴ്സ് ഗിയർ'/><author><name>secular politics</name><uri>http://www.blogger.com/profile/14146048873375196273</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/__45hZJV1vtE/SwmO21_LjwI/AAAAAAAAABs/svcIJYFmT-k/s72-c/reverse+header2.jpg' height='72' width='72'/><thr:total>2</thr:total></entry></feed>
