ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം ഇവിടെ വായിക്കാം.
ആത്മീയ ആള്‍ദൈവങ്ങള്‍ക്കപ്പുറം പ്രത്യക്ഷവും സത്വരവുമായ പ്രതിഫലനങ്ങള്‍ ഒരു ജനാധിപത്യസമൂഹത്തില്‍ ഉളവാക്കാന്‍ പോന്നവരാണ് രാഷ്ട്രീയ ആള്‍ദൈവങ്ങള്‍. കാരണം അവര്‍ പ്രതിപ്രവര്‍ത്തിക്കുന്നത് ഒരു ജനാധിപത്യവ്യവസ്ഥ അതിന്റെ നിലനില്‍പ്പിനായി ആശ്രയിക്കുന്ന ആ സമൂഹത്തിന്റെ ജനാധിപത്യ രാഷ്ട്രീയ ബോധങ്ങള്‍ക്കുമേലാണ് എന്നതുതന്നെ. തത്വത്തിലെങ്കിലും ജനങ്ങള്‍ അധികാരം കൈയാളുന്ന, നാം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ഉദാത്തമെന്ന് വിശേഷിപ്പിക്കാവുന്ന ഈ പങ്കാളിത്ത ഭരണവ്യവസ്ഥ അതിന്റെ ആത്മനാശത്തിനുള്ള ഒരൊറ്റ പഴുതേ പേറുന്നുള്ളൂ, അത് അധികാരിയായ ജനസമൂഹത്തിന്റെ അരാഷ്ട്രീയവല്‍ക്കരണമെന്ന സാധ്യതയാണ്. അതിലേക്കാണ് നമ്മുടെ ജനാധിപത്യത്തിലിന്ന് ഏറിവരുന്ന രാഷ്ട്രീയ ആള്‍ദൈവങ്ങള്‍ വിരല്‍ ചൂണ്ടുന്നതും.
ജനാധിപത്യം അതിന്റെ രക്ഷകരായി കാണുന്നത് ജനങ്ങളെയും ജനകീയാടിത്തറയുള്ള പ്രസ്ഥാനങ്ങളെയുമാണ്, വ്യക്തികളെയല്ല. ഇത്തരം ജനാധിപത്യപ്രസ്ഥാനങ്ങള്‍ ജനമധ്യേ വിശകലനം ചെയ്യപ്പെടേണ്ടതും വിലയിരുത്തപ്പെടേണ്ടതും അവ ആന്തരികമായ ഒരു ജനാധിപത്യത്തിലൂടെ രൂപപ്പെടുത്തിയെടുക്കുന്ന നയങ്ങളുടെയും നിലപാടുകളുടെയും ദര്‍ശനങ്ങളുടെയും അടിസ്ഥാനത്തിലും. ജനകീയപ്രസ്ഥാനങ്ങളുടെ നയരൂപീകരണത്തിലും പ്രവര്‍ത്തനത്തിലും ഉണ്ടായിരിക്കേണ്ട ജനാധിപത്യം കൂടി ഉള്‍ച്ചേരുന്നതാണ് ഉള്‍പ്പാര്‍ട്ടിജനാധിപത്യം എന്ന വിശാലസംജ്ഞ. ഇതുതന്നെയാണ് ഓരോ ജനകീയപ്രസ്ഥാനത്തിന്റെയും പ്രത്യയശാസ്ത്ര അടിത്തറയെത്തന്നെ കാലാകാലങ്ങളില്‍ വ്യാപിപ്പിക്കുകയും ഉറപ്പിക്കുകയും ചെയ്യേണ്ടത്. മതപ്രത്യയശാസ്ത്രങ്ങള്‍ ദൈവത്തിലുള്ള അചഞ്ചല വിശ്വാസത്തെയാണ് മുന്നോട്ടുവെക്കുന്നതെങ്കില്‍ രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങള്‍ മനുഷ്യനിലുള്ള അചഞ്ചലവിശ്വാസത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടാണ് അത് ജൈവമായിരിക്കുന്നത്. പ്രത്യയശാസ്ത്രങ്ങളുടെ കാലം കഴിഞ്ഞുവെന്ന് പറയുന്നത് ഒരര്‍ത്ഥത്തില്‍ മനുഷ്യന്റെ കാലം കഴിഞ്ഞുവെന്ന് പറയുന്നതുപോലെ ഒരസംബന്ധമാവുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ മരണം പ്രഖ്യാപിക്കുന്നത് മനുഷ്യന്റെ രാഷ്ട്രീയ അസ്തിത്വത്തിന്റെ മരണം കൂടിയാണ്. ഇതുതന്നെയാണ് രാഷ്ട്രീയ ആള്‍ദൈവങ്ങളും മുന്നോട്ടുവെക്കുന്നത്. ഇനി നിങ്ങള്‍ക്കും നിങ്ങളുടെ പ്രസ്ഥാനങ്ങള്‍ക്കും ഒന്നും ചെയ്യാനില്ല, എല്ലാറ്റിനും എന്നിലേക്ക് ഉറ്റുനോക്കുക എന്നതല്ലാതെ!
ഒരു ജനാധിപത്യരാഷ്ട്രം ഭരിക്കേണ്ടത് പ്രസ്ഥാനങ്ങളോ അവയുള്‍പ്പെടുന്ന മുന്നണികളോ ആണ്, വ്യക്തികളല്ല. ഇന്ത്യ ഭരിക്കുന്നത് മന്മോഹന്‍സിങ്ങെന്ന വ്യക്തിയല്ല, യു പി എയാണ്. കേരളം ഭരിക്കുന്നത് അച്ചുതാനന്ദനല്ല, എല്‍ ഡി എഫാണ്. പ്രസ്ഥാനങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും അപ്പുറത്തേക്ക് ഞാനാണ് പ്രസ്ഥാനം, ഞാന്‍ തന്നെ പ്രത്യയശാസ്ത്രവും എന്ന് ധരിക്കും വിധം വ്യക്തികളെ വളര്‍ത്തുന്നത് ഒരു സമൂഹത്തെ കൊണ്ടെത്തിക്കുക സ്വാതന്ത്ര്യവും അവകാശങ്ങളുമുള്‍പ്പെടെ എല്ലാം നിഷേധിക്കപ്പെടുന്ന ഒരു സാമൂഹ്യാവസ്ഥയിലേക്കാവാം എന്നതിന് നിരവധി തെളിവുകള്‍ ചരിത്രത്തില്‍ കണ്ടെത്താനാവും. ജനകീയ പ്രസ്ഥാനങ്ങള്‍ക്കുമേല്‍ മാത്രമേ ജനങ്ങള്‍ക്ക് നിയന്ത്രണാധികാരമുള്ളൂ, വ്യക്തികള്‍ക്കുമേല്‍ അതില്ല. അതുകൊണ്ടുതന്നെയാണ് പ്രസ്ഥാനത്തിനുമപ്പുറത്തേക്കുള്ള ഒരു വ്യക്തിയുടെ വളര്‍ച്ച ആ പ്രസ്ഥാനത്തെതെന്നെ തകര്‍ക്കുമെന്നു പറയുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്സിന്റെ ചരിത്രം പരിശോധിച്ചാല്‍ അത് അതിന്റെ ജനകീയ അടിത്തറ കെട്ടിപ്പടുത്തിരിക്കുന്നത് ഒരു ജനകീയപ്രത്യയശാസ്ത്രത്തിലപ്പുറം വ്യക്തികളില്‍ കേന്ദ്രീകരിച്ചാണെന്നു കാണാം. നെഹ്രുകുടുംബത്തിന്റെ അപ്രമാദിത്വത്തിന്റെ തണലില്ലാത്തപ്പോഴൊക്കെ അതിലേക്ക് കടന്നുവരുന്ന അരാജകത്വം തന്നെ ഇതിനു തെളീവ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സില്‍ പ്രസ്ഥാനത്തിനും പ്രത്യയശാസ്ത്രത്തിനും അപ്പുറത്തേക്ക് വളര്‍ന്നുനില്‍ക്കുന്ന വിരാട് രൂപങ്ങളെ കാലാകാലങ്ങളില്‍ കണ്ടെത്താനാവും. അടിയന്തിരാവസ്ഥക്കാലത്ത് ഇന്ത്യ ഭരിച്ചിരുന്നത് കോണ്‍ഗ്രസ്സെന്ന രാഷ്ട്രീയപ്രസ്ഥാനത്തിലുപരി ഇന്ദിരാഗാന്ധിയെന്ന ഉരുക്കുവനിതയായിരുന്നു. അവര്‍ക്കുമേല്‍ അവരുടെ പ്രസ്ഥാനത്തിനോ പ്രത്യയശാസ്ത്രത്തിനോ അന്നെങ്കിലും നിയന്ത്രണാധികാരമില്ലായിരുന്നു(മറിച്ചാണെന്ന് ഇന്ന് പറയണമെങ്കില്‍ ചരിത്രത്തെയും വസ്തുതകളെയും തത്വദീക്ഷയില്ലാതെ വളച്ചൊടിക്കണം, അല്ലെങ്കില്‍ കോണ്‍ഗ്രസ്സിന്റെ പ്രത്യയശാസ്ത്രം ഫാസിസത്തിന്റേതു കൂടിയാണെന്ന് സമ്മതിക്കണം). അതിന് കോണ്‍ഗ്രസ്സിനെ വോട്ട് ചെയ്ത് ജയിപ്പിച്ച ജനത കൊടുക്കേണ്ടിവന്ന വിലയെന്തായിരുന്നുവെന്ന് നമുക്കറിയാം. ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തെ വളര്‍ത്തിയെടുക്കുന്ന അവധാനതയോടെ തന്റെ രാഷ്ട്രീയപ്രതിച്ഛായയെ വളര്‍ത്തിയെടുക്കുന്ന രാഹുല്‍ഗാന്ധിയും അയാളില്‍ എല്ലാ പ്രതീക്ഷകളും അര്‍പ്പിച്ചിരിക്കുന്ന പ്രസ്ഥാനവും ഒരു നല്ലപങ്ക് ജനതയും ആ പഴയ അപകടത്തിലേക്കുതന്നെ വീണ്ടും നടന്നെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സ്റ്റാറ്റ്യൂട്ടറി റേഷനിംഗ് സംവിധാനം ഘട്ടംഘട്ടമായി തകര്‍ക്കുകയും അതിലൂടെ ഇന്ന് സാധാരണക്കാരുടെ വയറ്റത്തടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയെയാണ് ഇതേ ‘സാധാരണക്കാര്‍’ മുണ്ട് മുറുക്കിയുടുത്ത് രക്ഷകായെന്ന് ആര്‍ത്തുവിളിക്കുന്നത്. ഇവിടെ സംഭവിക്കുന്നത് തങ്ങള്‍ക്കുകൂടി പങ്കാളിത്തവും നിയന്ത്രണാധികാരവുമുള്ള രാഷ്ട്രീയപ്രത്യയശാസ്ത്രം പിറകിലേക്ക് തള്ളിമാറ്റപ്പെടുകയും ഒരു മനുഷ്യന്റെ മാന്ത്രികവ്യക്തിത്വത്തിലേക്ക് ആ ജനതതന്നെ കുടുങ്ങിപ്പോവുകയുമാണ്.
കേരളത്തില്‍ അച്ചുതാനന്ദനെന്ന ജനനേതാവിനെയും മുഖ്യമന്ത്രിയെയും ഈയൊരു വീക്ഷണകോണില്‍നിന്ന് വെവ്വേറെ പരിശോധിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. അച്ചുതാനന്ദന്‍ നയിച്ച ജനകീയസമരങ്ങള്‍ ഒരു വ്യക്തിയുടെ ധര്‍മ്മസമരങ്ങളായിരുന്നില്ല. അതിനുപിന്നില്‍ ഒരു പ്രത്യയശാസ്ത്രവും പ്രസ്ഥാനവുമുണ്ടായിരുന്നു. പക്ഷേ ഇടക്കാലത്തെങ്കിലും നമ്മള്‍ അതിനെ കണ്ടത് വ്യക്തികേന്ദ്രീകൃതമായായിരുന്നു. അത്തരമൊരു മായക്കാഴ്ചയുടെ സൃഷ്ടിക്കും പ്രചാരത്തിനും പിന്നില്‍ നമ്മുടെ കോര്‍പ്പറേറ്റ്മാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹം മുഖ്യമന്ത്രിയായതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. ഇതിനോടകം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞ പാര്‍ട്ടിക്കും മുന്നണിക്കുമപ്പുറമുള്ള തന്റെ പ്രതിച്ഛായയെ ഉന്മത്തമായി ആസ്വദിക്കുന്ന ഒരു ഭരണാധികാരിയെയാണ് പിന്നെ നാം കണ്ടത്. ഇതുകൊണ്ടൊക്കെ സര്‍ക്കാരിനും അതിന്റെ തലവനായ മുഖ്യമന്ത്രിക്കും ഉണ്ടായ നേട്ടമോ? ഇതുണ്ടാക്കിയ ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനു ചെയ്യാനായ കാര്യങ്ങള്‍ പോലും ജനങ്ങളിലേക്കെത്തിക്കാനാവാത്ത അവസ്ഥയും! .
ഒരു രാഷ്ട്രീയവ്യവസ്ഥയായ സ്റ്റേറ്റിനെ അരാഷ്ട്രീയമായി പുനസംഘടിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ വ്യത്യസ്തമേഖലകളില്‍ സജീവമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ക്ഷേമരാഷ്ട്രമെന്ന സങ്കല്പം തന്നെ ഘട്ടംഘട്ടമായി ഇല്ലാതാവുകയും ഭരണകൂടം അത്തരം ചുമതലകള്‍ ഒന്നൊന്നായി രാഷ്ട്രീയേതരസന്നദ്ധസംഘടനകളിലേക്ക് കൈയൊഴിയുകയും ചെയ്യുന്നു. ഭരണമെന്നത് പോലീസിന്റെയും പട്ടാളത്തിന്റെയും നടത്തിപ്പായി ചുരുക്കണമെന്ന ലോകബാങ്ക് തിട്ടൂരങ്ങള്‍ നടപ്പാക്കാന്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധിതമാവുന്നു. കോര്‍പ്പറേറ്റ് മൂലധനശക്തികളുടെ താല്പര്യത്തിനനുസരിച്ച് ഒരു ജനതയുടെ രാഷ്ട്രീയം തന്നെ പുനര്‍നിര്‍മിക്കപ്പെടുന്ന അവസ്ഥ. ഇതിനായി അവരുപയോഗിക്കുന്ന ഉപകരണമാവട്ടെ മതാന്ധത, യുക്തിരാഹിത്യം, യാഥാസ്ഥിതികത, വ്യക്തികേന്ദ്രീകരണം, അരാഷ്ട്രീയവല്‍ക്കരണം തുടങ്ങിയ ജീര്‍ണ്ണതകള്‍ക്കൊക്കെ ബൌദ്ധികപരിവേഷം ചാര്‍ത്തിക്കൊടുക്കുന്ന ഉത്തരാധുനികപ്രത്യയശാസ്ത്രവും. സമഗ്രതയെന്ന ആശയംതന്നെ അപ്രായോഗികമെന്ന് മുദ്രകുത്തി മാറ്റിവെക്കപ്പെടുന്നതോടെ കേവലം പ്രശ്നാധിഷ്ഠിതം മാത്രമായി ചുരുങ്ങിപ്പോവുന്ന ഒരു വീക്ഷണകോണില്‍നിന്ന് എന്തും ന്യായീകരിക്കപ്പെടാവുന്ന ഒരവസ്ഥ സംജാതമാവുന്നു. ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ പേരില്‍ അമൃതാനന്ദമയിയടക്കമുള്ള ആള്‍ദൈവങ്ങള്‍ ന്യായീകരിക്കപ്പെടുന്നത് ഇങ്ങനെയാണ്. മന്ത്രവാദമുള്‍പ്പെടെയുള്ള സാമൂഹ്യതിന്മകളൊന്നും, അവ നിലനില്‍ക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നതുകൊണ്ടുതന്നെ തള്ളിക്കളയാനാവുന്നവയല്ലെന്ന് തുടങ്ങുന്ന വാദം ചെന്നുനില്‍ക്കുന്നത് അഥര്‍വവേദം സര്‍വകലാശാലകളില്‍ പാഠ്യവിഷയമാക്കണമെന്ന ആവശ്യത്തിലാണ്! ജ്യോതിഷം, വാസ്തുശാസ്ത്രം തുടങ്ങിയവക്കൊക്കെ ഇന്നു കിട്ടുന്ന അംഗീകാരവും അതിന്മേലുള്ള കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും ഒക്കെ സൂചിപ്പിക്കുന്നത് ഇന്നത്തെ ഈ സാമൂഹ്യാവസ്ഥ സാന്ദര്‍ഭികമായി ഉണ്ടായതല്ല, ഉല്പാദിപ്പിക്കപ്പെട്ടതുതന്നെയാണ് എന്നാണ്. ഇതില്‍ പ്രത്യക്ഷമോ പരോക്ഷമോ ആയി കോര്‍പ്പറേറ്റ് മൂലധനശക്തികളാല്‍ സ്പോണ്‍സര്‍ ചെയ്യപ്പെടുന്ന മത-രാഷ്ട്രീയ ആള്‍ദൈവങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്സീമവും.
Thursday, February 25, 2010
Friday, February 19, 2010
ആള്‍ദൈവങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യശാസ്ത്രവും
ഇരിട്ടി എം ജി കോളേജിലെ ഭാഷാധ്യാപകന്‍ (മലയാളമോ ഇംഗ്ലീഷോ!)പ്രമോദ് വെള്ളച്ചാലിനെ ക്ലാസ്സെടുത്തുകൊണ്ടിരിക്കെ ഒരു സംഘം ആര്‍ എസ് എസ്- ബി ജെ പി പ്രവര്‍ത്തകര്‍ കോളേജില്‍ കയറി ആക്രമിച്ച സംഭവത്തെ 24 മണിക്കൂര്‍ പിന്നിടും മുന്‍പെ തങ്ങളുടെ തനത് റിപ്പോര്‍ട്ടിംഗ് തന്ത്രങ്ങളിലൂടെ നമ്മുടെ മാധ്യമങ്ങള്‍, പ്രത്യേകിച്ച് മാതൃഭൂമി ഒരു വഴിത്തിരിവിലെത്തിച്ചിരിക്കുന്നു. ‘മാതാ അമൃതാനന്ദമയിയെയും ഹൈന്ദവാരാധനാലയങ്ങളെയും ആക്ഷേപിച്ച് ക്ലാസെടുത്തെന്ന് ആരോപിച്ച് ഇരിട്ടി എം.ജി കോളേജ് അധ്യാപകന്‍ പ്രമോദ് വെള്ളച്ചാലിനെ ഒരുസംഘം ആക്രമിച്ചു’ എന്ന ഈ വാര്‍ത്തയില്‍ പല ധ്വനികള്‍ അടങ്ങിയിരിക്കുന്നു. സംഭവത്തെതുടര്‍ന്ന് ‘കോളേജിലെത്തിയ പോലീസ് മൂന്ന് ആര്‍.എസ്.എസ്, ബി.ജെ.പി. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു’ എന്ന് ഇതേ റിപ്പോര്‍ട്ടില്‍ തന്നെ പിന്നീട് പറയുന്ന ലേഖകന് മുകളിലെ വാചകത്തില്‍ അത് ഒരു സംഘം മാത്രമാണ്. ഒരധ്യാപകനെതിരെ കോളേജില്‍ കയറി നടത്തപ്പെട്ട അതിക്രമം എന്ന നിലയില്‍ തുടങ്ങിയ റിപ്പോര്‍ട്ടിംഗ് മെല്ലെ മെല്ലെ ഊന്നല്‍ അമൃതാനന്ദമയിയെയും ഹൈന്ദവാരാധനാലയങ്ങളെയും ആക്ഷേപിച്ച അവിശ്വാസിയിലേക്ക് നീക്കുന്ന ക്രാഫ്റ്റ് ഒന്നു കാണേണ്ടതു തന്നെ!
മേല്‍പറഞ്ഞ റിപ്പോര്‍ട്ടില്‍ പ്രകടമാവുന്നതു പോലെ അമൃതാനന്ദമയിയെയും സായിബാബയെയും പോലുള്ള ആള്‍ദൈവങ്ങളെയും സിദ്ധന്മാരെയും സ്വകാര്യനടത്തിപ്പിനു കീഴിലുള്ള ധ്യാനകേന്ന്ദ്രങ്ങളെയുമൊക്കെ മതപരമായ ദൈവവിശ്വാസവുമായി സമീകരിക്കുന്ന തരത്തിലുള്ള ഒരു പൊതുബോധം നമുക്കിടയില്‍ ഉല്പാദിപ്പിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. തന്നെ ചൂഴ്ന്ന് നില്‍ക്കുന്ന നിസ്സഹായതകളോടുള്ള മനശ്ശാസ്ത്രപരമായ ഒരു ചെറുത്തുനില്‍പ്പ് എന്ന നിലക്ക് മനുഷ്യന്റെ ഭാവന സൃഷ്ടിച്ച സര്‍വശക്തനും സര്‍വവ്യാപിയുമായ രക്ഷകനെന്ന മഹാസങ്കല്പം ഇത്തരം വ്യക്തികളിലേക്കോ സ്ഥാപനങ്ങളിലേക്കോ ചുരുങ്ങിപ്പോവുന്നതിന്റെ പിന്നില്‍ സാമൂഹ്യവും മനശ്ശാസ്ത്രപരവുമായ പരിണാമങ്ങളുടെ ഒരു ചരിത്രം തന്നെയുണ്ട്. ദൈവമെന്ന അതിവിശാലമായ ഒരു സങ്കല്പത്തിലേക്ക് നേരിട്ടെത്തിപ്പെടാന്‍ ഭാവനാസമ്പന്നരും ധിഷണാശാലികളുമായ ചില യുഗപ്രഭാവന്മാര്‍ക്കല്ലാതെ എല്ലാവര്‍ക്കും കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് മതങ്ങളില്‍ കൃത്യമായ അധികാരശ്രേണികള്‍ നിലനിര്‍ത്തിക്കൊണ്ടോ അല്ലാതെയോ ഉള്ള പുരോഹിതരുടെയോ പണ്ഡിതരുടെയോ ശൃംഘലകള്‍ നിലവില്‍ വരുന്നത്. കൃസ്തുമതത്തെ സംബന്ധിച്ചിടത്തോളം ആത്മീയസമസ്യകളില്‍ വഴികാട്ടിയാവാന്‍ അച്ചന്‍ തൊട്ട് പോപ്പ് വരെ നീളുന്ന ഒരു പൌരോഹിത്യശ്രേണിയുണ്ടെങ്കില്‍ ഇതിനെ നിഷേധിക്കുന്ന ഇസ്ലാം മതത്തില്‍ ദൈവവചനം വിശ്വാസികള്‍ക്കുവേണ്ടി വ്യാഖ്യാനിക്കുക, സംശയങ്ങള്‍ നിവര്‍ത്തിക്കുക, തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്പിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ കൈയാളുന്നത് അതാതു വിഭാഗങ്ങളിലെ മതപണ്ഡിതരാണ്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒരു മതമല്ലെങ്കില്‍പോലും ഹിന്ദുമതത്തിലും ധാരാളമായുള്ള പണ്ഡിതരുടെയും പൂജാരിമാരുടെയും ധര്‍മ്മവും മറ്റൊന്നല്ല.
വിശ്വാസത്തിന് നിലനില്‍ക്കാന്‍ പലപ്പോഴും ദൈവങ്ങളും ആരാധനാലയങ്ങളും പുരോഹിതരും മാത്രം പോര. അതിനാഘോഷിക്കാനും ആവേശം കൊള്ളാനും ദിവ്യാത്ഭുതങ്ങളും വേണം. ഇത് സ്ഥാപനവല്‍ക്കരിക്കപ്പെട്ടതോ അല്ലാത്തതോ ആയ എല്ലാ മതങ്ങളും തിരിച്ചറിയുന്നുമുണ്ട്. എന്നാല്‍ കേന്ദ്രീകൃതഘടനയുള്ള മതങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം അത്ഭുതങ്ങളുടെ കാലികമായ ആവര്‍ത്തനങ്ങള്‍ കൃത്യമായ പഠനത്തിലും മേല്‍നോട്ടത്തിലുമല്ലാതെ അനുവദിക്കാനാവില്ല. ഈ ഇടം മുതലെടുത്തുകൊണ്ടാണ് എല്ലാ മതങ്ങളിലേക്കും ആള്‍ദൈവങ്ങള്‍ കടന്നുവരുന്നത്. ഇത്തരത്തില്‍ കടന്നുവരുന്ന ഓരോരുത്തരുടെയും പ്രചാരത്തിന്റെ ഘട്ടങ്ങള്‍ പരിശോധിച്ചാല്‍ ദിവ്യാത്ഭുതങ്ങളുടെ ഒരു പരമ്പര തന്നെ കാണാം. ആര്‍ക്കും അത്ഭുതം കാണിക്കാമെന്നു വന്നാല്‍ അത് അവരുടെ ചട്ടക്കൂടിനെതന്നെ തകര്‍ക്കുമെന്നതു കൊണ്ട് മതങ്ങള്‍ക്ക് ഇവരെ പ്രത്യക്ഷത്തില്‍ അംഗീകരിക്കാനാവില്ല. മുരിങ്ങൂര്‍ ധ്യാനകേന്ദ്രം പോലുള്ള സ്ഥാപനങ്ങളെ ചര്‍ച്ച് ഔപചാരികമായി അംഗീകരിക്കാത്തത് അതുകൊണ്ടാണ്. എന്നാല്‍ എതിര്‍ക്കേണ്ടത് എന്ന് തോന്നുന്നവയെ കൃത്യമായി എതിര്‍ക്കാനും തകര്‍ക്കാനുമറിയാവുന്ന മതസ്ഥാപനങ്ങള്‍ ഇവിടെ മൃദുസമീപനം കൈക്കൊള്ളുന്നതിന് കാരണം ഇത്തരം ആള്‍ദൈവങ്ങള്‍ക്കും ധ്യാനകേന്ദ്രങ്ങള്‍ക്കും ഏറിവരുന്ന ജനപിന്തുണ കൂടിയാണെന്നു കാണേണ്ടതുണ്ട്. ധര്‍മ്മസംസ്ഥാപനാര്‍ത്ഥം അവതാരങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുമെന്ന് ഉല്‍ബോധിപ്പിക്കുന്ന ഹിന്ദുമതത്തെ സംബന്ധിച്ചിടത്തോളം താന്‍ അവതാരപുരുഷനാണെന്ന് അവകാശപ്പെടുന്ന സായിബാബയെപ്പോലുള്ളവരെ താത്വികമായിപോലും നിഷേധിക്കാനാവില്ല. വിശുദ്ധന്മാരെയും വിശുദ്ധകളെയും കാലാകാലങ്ങളായി അംഗീകരിച്ചുകൊണ്ടിരിക്കുന്ന കൃസ്തുമതത്തിനും തനിക്ക് അത്ഭുതസിദ്ധികളുണ്ടെന്ന ഒരാളിന്റെ വാദത്തിന് ചില നിബന്ധനകള്‍ കല്പിച്ചുകൊടുക്കാമെന്നല്ലാതെ തള്ളിക്കളയാനാവില്ല. അത്തരമൊരു സാധ്യത തത്വത്തിലെങ്കിലും നിലനില്‍ക്കുന്ന ഇസ്ലാമില്‍ പോലും ഇത്രയധികം സിദ്ധന്മാരുണ്ടെന്നതോടെ വിളിപ്പുറത്തുള്ള ഇന്ദ്രിയഗോചരരായ അല്‍ഭുതപുരുഷന്മാര്‍ക്കുവേണ്ടിയുള്ള മനുഷ്യന്റെ ദാഹം മതാതീതമാകുന്നു.
കൂട്ടുകുടുംബത്തില്‍നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം മുതല്‍ ആഗോളവല്‍ക്കരണം പ്രചാരത്തില്‍കൊണ്ടുവന്ന മത്സരാധിഷ്ഠിതമായ കമ്പോളസംസ്കാരംവരെയുള്ള വിവിധഘടകങ്ങള്‍ ആധുനിക മനുഷ്യനില്‍ ആത്മീയവും ഭൌതികവുമായ ഒരുതരം അന്യതാബോധം വളര്‍ത്തിയിട്ടുണ്ട്(ഫ്യൂഡല്‍ വേരുകളുള്ള കൂട്ടുകുടുംബം പോലുള്ള ഒരു സമ്പ്രദായം തകര്‍ന്നുപോയതാണ് ആധുനികലോകത്തിന്റെ സമസ്തപ്രശ്നങ്ങള്‍ക്കും കാരണമെന്ന പാരമ്പര്യവാദികളുടെ വാദത്തോടൊപ്പം നില്‍ക്കുകയോ അതിനെ ആദര്‍ശവല്‍ക്കരിക്കുകയോ അല്ല, മറിച്ച് സാമൂഹ്യവികാസത്തിന്റെ ഒരു ഘട്ടമെന്ന നിലക്ക് അതിനെക്കുറിച്ച് പരാമര്‍ശിക്കുക മാത്രമാണിവിടെ). മുതലാളിത്തവ്യവസ്ഥിതി അംഗീകരിക്കുന്ന ഒരേയൊരു മൂല്യം ലാഭമാണ്. അതിനെ മുന്‍നിര്‍ത്തി മറ്റേത് മൂല്യത്തേയും നിഷേധിക്കാനോ വെള്ളം ചേര്‍ക്കാനോ അതിന് പ്രത്യയശാസ്ത്രപരമായ വിലക്കുകളൊന്നുമില്ല. ഈ വ്യവസ്ഥിതി ആഗോളതലത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യക്രമം അന്തിമമാണെന്ന് അംഗീകരിച്ചുകൊടുക്കുന്നു ഉത്തരാധുനികതയും അതിന്റെ ചിന്താപദ്ധതികളും. ചരിത്രം അവസാനിച്ചു, പ്രത്യയശാസ്ത്രങ്ങള്‍ അസ്തമിച്ചു, സമഗ്രതയെന്ന ആശയം തന്നെ അപ്രസക്തമായി തുടങ്ങിയ വാദങ്ങള്‍ സൂചിപ്പിക്കുന്നത് മറ്റൊന്നല്ല. ഇത്തരമൊരു സാമൂഹ്യക്രമത്തിന്റെ ഉല്പന്നമായിത്തീരുന്ന മനുഷ്യന്‍ വര്‍ഗബോധമോ സാമൂഹ്യബോധം തന്നെയുമോ ഇല്ലാത്ത പൂര്‍ണമായും അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട വ്യക്തി മാത്രമായിപ്പോകുന്നതില്‍ എന്തതിശയമാണുള്ളത്?
ജീവിതം മുഴുവനൊരു മത്സരഓട്ടമായി കാണുന്ന, അതുകൊണ്ടുതന്നെ ഒരുതരം കൂട്ടായ്മയിലും വിശ്വസിക്കാന്‍ കഴിയാതെപോകുന്ന മനുഷ്യരില്‍ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന അന്തമില്ലാത്ത മത്സരക്ഷമത തന്നെ പരോക്ഷമായി ചില പ്രശ്നങ്ങളെ ഉല്പാദിപ്പിക്കുന്നുമുണ്ട്. കൂടിവരുന്ന സ്ട്രസ്സ് ഫാക്റ്റര്‍ എന്നൊക്കെ നാം ഓമനപ്പേരിട്ട് വിളിക്കുന്നത് ഇവയെയാണ്. ജീവിതത്തില്‍ വന്‍ വിജയമായി കഴിഞ്ഞ മനുഷ്യര്‍ക്ക് പോലും ജീവനകല അഭ്യസിക്കേണ്ടിവരുന്നതില്‍ ഒരു വൈരുദ്ധ്യമൊക്കെയില്ലേ? മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വൈരുദ്ധ്യമല്ല. ആ വ്യവസ്ഥിതിയുടെ ഇരകളായ മനുഷ്യര്‍ക്ക് അതിനുള്ളില്‍നിന്നു തന്നെ അത് പരിഹാരവും നിര്‍ദ്ദേശിക്കുന്നു. കമ്പോളവല്‍ക്കരിക്കപ്പെട്ട സമൂഹം ഓടിത്തളരുന്ന മനുഷ്യര്‍ക്ക് അത്താണിയായി വെച്ചുനീട്ടുന്നത് രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ക്ലാസ്സുകള്‍ മുതല്‍ അമൃതാനന്ദമയിയുടെയും സായിബാബയുടെയും ആശ്രമങ്ങളും നിത്യേന ദിവ്യാല്‍ഭുതങ്ങള്‍ അരങ്ങേറുന്ന ധ്യാനകേന്ദ്രങ്ങളും വരെയാണ്. യുക്തിബോധമുള്‍പ്പെടെയുള്ള പുരോഗമനാദര്‍ശങ്ങള്‍ ഒക്കെ പഴഞ്ചനായെന്നും നിലനില്‍ക്കുന്ന എന്തിനെയും നിലനില്‍ക്കുന്നുവെന്ന ഒറ്റ കാരണം കൊണ്ട് അംഗീകരിക്കേണ്ടതുണ്ടെന്നുമൊക്കെയുള്ള ഉത്തരാധുനിക സിദ്ധാന്തങ്ങളാണ് അവര്‍ ഇതിനെ ന്യായീകരിക്കാനായി ഉപയോഗിക്കുന്നത്. കമ്പോളം ഇത്തരത്തിലുള്ള മനുഷ്യരെ കൂടുതല്‍ കൂടുതല്‍ ഉല്പാദിപ്പിക്കുന്നതിനനുസരിച്ച് ആര്‍ട്ട് ഓഫ് ലിവിംഗും ആശ്രമങ്ങളുമൊക്കെ മുടക്കില്ലാതെ ലാഭം കൊയ്യാവുന്ന മറ്റൊരു കമ്പോളമായി സ്വയം മാറുന്നതോടുകൂടി വൃത്തം പൂര്‍ണ്ണമാവുന്നു.
(തുടരും...)
മേല്പറഞ്ഞ റിപ്പോര്‍ട്ടില്‍ പ്രകടമാവുന്നതു പോലെ അമൃതാനന്ദമയിയെയും സായിബാബയെയും പോലുള്ള ആള്‍ദൈവങ്ങളെയും സിദ്ധന്മാരെയും സ്വകാര്യനടത്തിപ്പിനു കീഴിലുള്ള ധ്യാനകേന്ന്ദ്രങ്ങളെയുമൊക്കെ മതപരമായ ദൈവവിശ്വാസവുമായി സമീകരിക്കുന്ന തരത്തിലുള്ള ഒരു പൊതുബോധം നമുക്കിടയില്‍ ഉല്പാദിപ്പിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. തന്നെ ചൂഴ്ന്ന് നില്‍ക്കുന്ന നിസ്സഹായതകളോടുള്ള മനശ്ശാസ്ത്രപരമായ ഒരു ചെറുത്തുനില്‍പ്പ് എന്ന നിലക്ക് മനുഷ്യന്റെ ഭാവന സൃഷ്ടിച്ച സര്‍വശക്തനും സര്‍വവ്യാപിയുമായ രക്ഷകനെന്ന മഹാസങ്കല്പം ഇത്തരം വ്യക്തികളിലേക്കോ സ്ഥാപനങ്ങളിലേക്കോ ചുരുങ്ങിപ്പോവുന്നതിന്റെ പിന്നില്‍ സാമൂഹ്യവും മനശ്ശാസ്ത്രപരവുമായ പരിണാമങ്ങളുടെ ഒരു ചരിത്രം തന്നെയുണ്ട്. ദൈവമെന്ന അതിവിശാലമായ ഒരു സങ്കല്പത്തിലേക്ക് നേരിട്ടെത്തിപ്പെടാന്‍ ഭാവനാസമ്പന്നരും ധിഷണാശാലികളുമായ ചില യുഗപ്രഭാവന്മാര്‍ക്കല്ലാതെ എല്ലാവര്‍ക്കും കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് മതങ്ങളില്‍ കൃത്യമായ അധികാരശ്രേണികള്‍ നിലനിര്‍ത്തിക്കൊണ്ടോ അല്ലാതെയോ ഉള്ള പുരോഹിതരുടെയോ പണ്ഡിതരുടെയോ ശൃംഘലകള്‍ നിലവില്‍ വരുന്നത്. കൃസ്തുമതത്തെ സംബന്ധിച്ചിടത്തോളം ആത്മീയസമസ്യകളില്‍ വഴികാട്ടിയാവാന്‍ അച്ചന്‍ തൊട്ട് പോപ്പ് വരെ നീളുന്ന ഒരു പൌരോഹിത്യശ്രേണിയുണ്ടെങ്കില്‍ ഇതിനെ നിഷേധിക്കുന്ന ഇസ്ലാം മതത്തില്‍ ദൈവവചനം വിശ്വാസികള്‍ക്കുവേണ്ടി വ്യാഖ്യാനിക്കുക, സംശയങ്ങള്‍ നിവര്‍ത്തിക്കുക, തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്പിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ കൈയാളുന്നത് അതാതു വിഭാഗങ്ങളിലെ മതപണ്ഡിതരാണ്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒരു മതമല്ലെങ്കില്‍പോലും ഹിന്ദുമതത്തിലും ധാരാളമായുള്ള പണ്ഡിതരുടെയും പൂജാരിമാരുടെയും ധര്‍മ്മവും മറ്റൊന്നല്ല.
വിശ്വാസത്തിന് നിലനില്‍ക്കാന്‍ പലപ്പോഴും ദൈവങ്ങളും ആരാധനാലയങ്ങളും പുരോഹിതരും മാത്രം പോര. അതിനാഘോഷിക്കാനും ആവേശം കൊള്ളാനും ദിവ്യാത്ഭുതങ്ങളും വേണം. ഇത് സ്ഥാപനവല്‍ക്കരിക്കപ്പെട്ടതോ അല്ലാത്തതോ ആയ എല്ലാ മതങ്ങളും തിരിച്ചറിയുന്നുമുണ്ട്. എന്നാല്‍ കേന്ദ്രീകൃതഘടനയുള്ള മതങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം അത്ഭുതങ്ങളുടെ കാലികമായ ആവര്‍ത്തനങ്ങള്‍ കൃത്യമായ പഠനത്തിലും മേല്‍നോട്ടത്തിലുമല്ലാതെ അനുവദിക്കാനാവില്ല. ഈ ഇടം മുതലെടുത്തുകൊണ്ടാണ് എല്ലാ മതങ്ങളിലേക്കും ആള്‍ദൈവങ്ങള്‍ കടന്നുവരുന്നത്. ഇത്തരത്തില്‍ കടന്നുവരുന്ന ഓരോരുത്തരുടെയും പ്രചാരത്തിന്റെ ഘട്ടങ്ങള്‍ പരിശോധിച്ചാല്‍ ദിവ്യാത്ഭുതങ്ങളുടെ ഒരു പരമ്പര തന്നെ കാണാം. ആര്‍ക്കും അത്ഭുതം കാണിക്കാമെന്നു വന്നാല്‍ അത് അവരുടെ ചട്ടക്കൂടിനെതന്നെ തകര്‍ക്കുമെന്നതു കൊണ്ട് മതങ്ങള്‍ക്ക് ഇവരെ പ്രത്യക്ഷത്തില്‍ അംഗീകരിക്കാനാവില്ല. മുരിങ്ങൂര്‍ ധ്യാനകേന്ദ്രം പോലുള്ള സ്ഥാപനങ്ങളെ ചര്‍ച്ച് ഔപചാരികമായി അംഗീകരിക്കാത്തത് അതുകൊണ്ടാണ്. എന്നാല്‍ എതിര്‍ക്കേണ്ടത് എന്ന് തോന്നുന്നവയെ കൃത്യമായി എതിര്‍ക്കാനും തകര്‍ക്കാനുമറിയാവുന്ന മതസ്ഥാപനങ്ങള്‍ ഇവിടെ മൃദുസമീപനം കൈക്കൊള്ളുന്നതിന് കാരണം ഇത്തരം ആള്‍ദൈവങ്ങള്‍ക്കും ധ്യാനകേന്ദ്രങ്ങള്‍ക്കും ഏറിവരുന്ന ജനപിന്തുണ കൂടിയാണെന്നു കാണേണ്ടതുണ്ട്. ധര്‍മ്മസംസ്ഥാപനാര്‍ത്ഥം അവതാരങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുമെന്ന് ഉല്‍ബോധിപ്പിക്കുന്ന ഹിന്ദുമതത്തെ സംബന്ധിച്ചിടത്തോളം താന്‍ അവതാരപുരുഷനാണെന്ന് അവകാശപ്പെടുന്ന സായിബാബയെപ്പോലുള്ളവരെ താത്വികമായിപോലും നിഷേധിക്കാനാവില്ല. വിശുദ്ധന്മാരെയും വിശുദ്ധകളെയും കാലാകാലങ്ങളായി അംഗീകരിച്ചുകൊണ്ടിരിക്കുന്ന കൃസ്തുമതത്തിനും തനിക്ക് അത്ഭുതസിദ്ധികളുണ്ടെന്ന ഒരാളിന്റെ വാദത്തിന് ചില നിബന്ധനകള്‍ കല്പിച്ചുകൊടുക്കാമെന്നല്ലാതെ തള്ളിക്കളയാനാവില്ല. അത്തരമൊരു സാധ്യത തത്വത്തിലെങ്കിലും നിലനില്‍ക്കുന്ന ഇസ്ലാമില്‍ പോലും ഇത്രയധികം സിദ്ധന്മാരുണ്ടെന്നതോടെ വിളിപ്പുറത്തുള്ള ഇന്ദ്രിയഗോചരരായ അല്‍ഭുതപുരുഷന്മാര്‍ക്കുവേണ്ടിയുള്ള മനുഷ്യന്റെ ദാഹം മതാതീതമാകുന്നു.
കൂട്ടുകുടുംബത്തില്‍നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം മുതല്‍ ആഗോളവല്‍ക്കരണം പ്രചാരത്തില്‍കൊണ്ടുവന്ന മത്സരാധിഷ്ഠിതമായ കമ്പോളസംസ്കാരംവരെയുള്ള വിവിധഘടകങ്ങള്‍ ആധുനിക മനുഷ്യനില്‍ ആത്മീയവും ഭൌതികവുമായ ഒരുതരം അന്യതാബോധം വളര്‍ത്തിയിട്ടുണ്ട്(ഫ്യൂഡല്‍ വേരുകളുള്ള കൂട്ടുകുടുംബം പോലുള്ള ഒരു സമ്പ്രദായം തകര്‍ന്നുപോയതാണ് ആധുനികലോകത്തിന്റെ സമസ്തപ്രശ്നങ്ങള്‍ക്കും കാരണമെന്ന പാരമ്പര്യവാദികളുടെ വാദത്തോടൊപ്പം നില്‍ക്കുകയോ അതിനെ ആദര്‍ശവല്‍ക്കരിക്കുകയോ അല്ല, മറിച്ച് സാമൂഹ്യവികാസത്തിന്റെ ഒരു ഘട്ടമെന്ന നിലക്ക് അതിനെക്കുറിച്ച് പരാമര്‍ശിക്കുക മാത്രമാണിവിടെ). മുതലാളിത്തവ്യവസ്ഥിതി അംഗീകരിക്കുന്ന ഒരേയൊരു മൂല്യം ലാഭമാണ്. അതിനെ മുന്‍നിര്‍ത്തി മറ്റേത് മൂല്യത്തേയും നിഷേധിക്കാനോ വെള്ളം ചേര്‍ക്കാനോ അതിന് പ്രത്യയശാസ്ത്രപരമായ വിലക്കുകളൊന്നുമില്ല. ഈ വ്യവസ്ഥിതി ആഗോളതലത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യക്രമം അന്തിമമാണെന്ന് അംഗീകരിച്ചുകൊടുക്കുന്നു ഉത്തരാധുനികതയും അതിന്റെ ചിന്താപദ്ധതികളും. ചരിത്രം അവസാനിച്ചു, പ്രത്യയശാസ്ത്രങ്ങള്‍ അസ്തമിച്ചു, സമഗ്രതയെന്ന ആശയം തന്നെ അപ്രസക്തമായി തുടങ്ങിയ വാദങ്ങള്‍ സൂചിപ്പിക്കുന്നത് മറ്റൊന്നല്ല. ഇത്തരമൊരു സാമൂഹ്യക്രമത്തിന്റെ ഉല്പന്നമായിത്തീരുന്ന മനുഷ്യന്‍ വര്‍ഗബോധമോ സാമൂഹ്യബോധം തന്നെയുമോ ഇല്ലാത്ത പൂര്‍ണമായും അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട വ്യക്തി മാത്രമായിപ്പോകുന്നതില്‍ എന്തതിശയമാണുള്ളത്?
ജീവിതം മുഴുവനൊരു മത്സരഓട്ടമായി കാണുന്ന, അതുകൊണ്ടുതന്നെ ഒരുതരം കൂട്ടായ്മയിലും വിശ്വസിക്കാന്‍ കഴിയാതെപോകുന്ന മനുഷ്യരില്‍ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന അന്തമില്ലാത്ത മത്സരക്ഷമത തന്നെ പരോക്ഷമായി ചില പ്രശ്നങ്ങളെ ഉല്പാദിപ്പിക്കുന്നുമുണ്ട്. കൂടിവരുന്ന സ്ട്രസ്സ് ഫാക്റ്റര്‍ എന്നൊക്കെ നാം ഓമനപ്പേരിട്ട് വിളിക്കുന്നത് ഇവയെയാണ്. ജീവിതത്തില്‍ വന്‍ വിജയമായി കഴിഞ്ഞ മനുഷ്യര്‍ക്ക് പോലും ജീവനകല അഭ്യസിക്കേണ്ടിവരുന്നതില്‍ ഒരു വൈരുദ്ധ്യമൊക്കെയില്ലേ? മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വൈരുദ്ധ്യമല്ല. ആ വ്യവസ്ഥിതിയുടെ ഇരകളായ മനുഷ്യര്‍ക്ക് അതിനുള്ളില്‍നിന്നു തന്നെ അത് പരിഹാരവും നിര്‍ദ്ദേശിക്കുന്നു. കമ്പോളവല്‍ക്കരിക്കപ്പെട്ട സമൂഹം ഓടിത്തളരുന്ന മനുഷ്യര്‍ക്ക് അത്താണിയായി വെച്ചുനീട്ടുന്നത് രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ക്ലാസ്സുകള്‍ മുതല്‍ അമൃതാനന്ദമയിയുടെയും സായിബാബയുടെയും ആശ്രമങ്ങളും നിത്യേന ദിവ്യാല്‍ഭുതങ്ങള്‍ അരങ്ങേറുന്ന ധ്യാനകേന്ദ്രങ്ങളും വരെയാണ്. യുക്തിബോധമുള്‍പ്പെടെയുള്ള പുരോഗമനാദര്‍ശങ്ങള്‍ ഒക്കെ പഴഞ്ചനായെന്നും നിലനില്‍ക്കുന്ന എന്തിനെയും നിലനില്‍ക്കുന്നുവെന്ന ഒറ്റ കാരണം കൊണ്ട് അംഗീകരിക്കേണ്ടതുണ്ടെന്നുമൊക്കെയുള്ള ഉത്തരാധുനിക സിദ്ധാന്തങ്ങളാണ് അവര്‍ ഇതിനെ ന്യായീകരിക്കാനായി ഉപയോഗിക്കുന്നത്. കമ്പോളം ഇത്തരത്തിലുള്ള മനുഷ്യരെ കൂടുതല്‍ കൂടുതല്‍ ഉല്പാദിപ്പിക്കുന്നതിനനുസരിച്ച് ആര്‍ട്ട് ഓഫ് ലിവിംഗും ആശ്രമങ്ങളുമൊക്കെ മുടക്കില്ലാതെ ലാഭം കൊയ്യാവുന്ന മറ്റൊരു കമ്പോളമായി സ്വയം മാറുന്നതോടുകൂടി വൃത്തം പൂര്‍ണ്ണമാവുന്നു.
(തുടരും...)
Monday, February 15, 2010
ഭാഷയില്‍ മേയുന്ന കറുത്തു തടിച്ച എരുമകള്‍
ചലച്ചിത്രതാരം ജയറാമിന്റെ ‘കറുത്ത് തടിച്ച് എരുമയെപ്പോലെയുള്ള ഒരു തമിഴത്തി’ എന്ന പരാമര്‍ശത്തെതുടര്‍ന്ന് ‘നാം തമിഴരെ’ന്നൊരു സംഘടന അദ്ദേഹത്തിന്റെ വീടും ഓഫീസും തല്ലിത്തകര്‍ത്തത് ഈയിടെ വിവാദമായിരുന്നല്ലോ. ജനങ്ങള്‍ സംഘം ചേര്‍ന്ന് നീതി നടപ്പിലാക്കുന്നതിന്റെ മറ്റൊരുദാഹരണം കൂടി. ആവര്‍ത്തിച്ചുവരുന്ന ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ അത്യന്തം അപകടകരവും അരാഷ്ട്രീയവുമായ ഒരാള്‍ക്കൂട്ടമനശ്ശാസ്ത്രം പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ആശങ്കാജനകം തന്നെയാണ്. ഇത് തനതായൊരു സാമൂഹ്യപ്രശ്നമായി കണ്ട് അടിയന്തിരപഠനങ്ങളും പരിഹാരനിര്‍ദ്ദേശങ്ങളും ഉണ്ടാവേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഇതും നമ്മുടെ ജനാധിപത്യവ്യവസ്ഥക്കെതിരെ കനംകൊണ്ടുവരുന്ന പ്രവണതകളില്‍ ഒന്നായി മാറിയേക്കാം. അതേ സമയം ഈ സംഭവം മറ്റൊരു കോണില്‍നിന്നു കൂടി വീക്ഷിക്കപ്പെടേണ്ടതുണ്ടെന്നു തോന്നുന്നു;ഭാഷാപരമായ ഒന്ന്.
ദ്രാവിഡഭാഷയിലോ സംസ്കാരത്തിലൊ കറുത്ത, കുറിയ, തടിച്ച തുടങ്ങിയ വിശേഷണങ്ങള്‍ നാമങ്ങള്‍ക്ക് അപമാനകരമായി മാറേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ ഇവ ദ്രാവിഡന്റെ ജനിതകപരമായ സവിശേഷതകള്‍ തന്നെയാണ്. പക്ഷേ ദ്രാവിഡഭാഷകളിലൊന്നായ മലയാളത്തിന്റെ ലാവണ്യശീലങ്ങള്‍ക്ക് പുറത്തുതന്നെയായിരുന്നു എന്നും ഇവയ്ക്ക് സ്ഥാനം. മാത്രമല്ല, നമ്മുടെ ഭാഷാപരവും സൌന്ദര്യശാസ്ത്രപരവുമായ പൊതുബോധം പലപ്പോഴും അവയെ അയല്‍ക്കാരനായ തമിഴനുമേല്‍ കെട്ടിവച്ച് രസിക്കുകയും ചെയ്യുന്നു. ഇതെങ്ങനെ സംഭവിക്കുന്നു? ഭാഷയെന്ന നിലയ്ക്കുള്ള വികാസത്തില്‍ മലയാളം അതിന്റെ ദ്രാവിഡമൂലരൂപത്തേക്കാള്‍ ആശ്രയിച്ചത് ആര്യഭാഷയായ സംസ്കൃതത്തെ ആണെന്നതും സംസ്കാരികവികാസത്തിനായി മലയാളിയുടെ പൊതുബോധം സ്വാംശീകരിച്ചത് ദ്രാവിഡസംസ്കൃതിയേക്കാള്‍ ആര്യന്മാരുടെ സവര്‍ണ ബ്രാഹ്മണിക മൂല്യങ്ങളാണെന്നതുമൊക്കെ തന്നെയാവണം ഇതിനു കാരണം. അതായത് സവര്‍ണ ബ്രാഹ്മണിക അധിനിവേശത്തിന്റെ ഇരകളാണ് ഇന്നും നമ്മുടെ ഭാഷയും സംസ്കാരവും സൌന്ദര്യബോധവും ഒക്കെ.
ദ്രാവിഡവിരുദ്ധമെന്ന നിലക്ക് വംശീയവും ദളിതവിരുദ്ധമെന്ന നിലക്ക് ജാതീയവും ആയ നിരവധി വാക്കുകളും പ്രയോഗങ്ങളും ദ്രാവിഡഭാഷകളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന മലയാളത്തിലേക്ക് കടന്നുകൂടിയതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. കേവലം ഭാഷാപ്രയോഗങ്ങള്‍ എന്ന നിലക്ക് ഒട്ടൊക്കെ ‘നിഷ്കളങ്കമായി’തന്നെ ഇത്തരം പല പ്രയോഗങ്ങളും നമ്മുടെ നിത്യവ്യവഹാരങ്ങളില്‍ കടന്നുവരാറുണ്ട്. ‘പാണ്ടിലുക്ക്’, ‘കൊറവന്‍ കൊല്ലത്ത് പോയ പോലെ’ തുടങ്ങി ഇപ്പോള്‍ വിവാദമായ ‘കറുത്ത് തടിച്ച് എരുമയെ പോലൊരു തമിഴത്തി’ വരെ ഇതിനുദാഹരണങ്ങളാണ്.
ഭാഷ ഒരു സാമൂഹ്യനിര്‍മിതിയാണ് എന്നതുകൊണ്ടുതന്നെ അതിന്റെ വ്യവഹാരങ്ങള്‍ക്ക് വലിയ വൈകാരികപ്രസക്തിയുണ്ട്. ഒരു സാംസ്കാരികപശ്ചാത്തലത്തില്‍ നിര്‍ദ്ദോഷമായി കാണപ്പെടുന്ന ഒരു വാക്കോ പ്രയോഗമോ മറ്റൊരിടത്ത് സ്ഫോടനാത്മകമായി മാറാം. പഴയ ഹര്‍ഭജന്‍ - സൈമണ്‍സ് വിവാദത്തില്‍ സംഭവിച്ചത് അത്തരമൊന്നാണ്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഹിന്ദിയില്‍ വിളിക്കാവുന്ന ഏറ്റവും വലിയ തെറിയായ ‘മാ കീ ചൂത്’ ആണ് ഹര്‍ഭജന്‍ സൈമണ്‍സിനെതിരെ കാച്ചിയത്. പുള്ളി കേട്ടതോ എല്ലാം കൂടെ ചേര്‍ത്ത് ‘മങ്കി’യെന്നും. ഏയ് നിന്റെ തള്ളയ്ക്കാ ഞാന്‍ വിളിച്ചത്, അല്ലാതെ കൊരങ്ങനെന്നൊന്നുമല്ല! ഇതൊരു തമാശയാവുന്നത് നമുക്കാണ്. നാഴികക്ക് നാല്പതുവട്ടം ‘ഫക്ക്’ പ്രയോഗിക്കുന്ന സായിപ്പിന് ‘മാ കീ ചൂത്’ ഒരു പ്രശ്നമല്ല, പാക്കിസ്ഥാനിക്ക് ‘ബഹന്‍ ചൂത്’എന്ന പോലെ. പക്ഷേ ‘മങ്കി’പ്രയോഗം ഓസ്ട്രേലിയന്‍ ആദിവാസിവംശജനായ സൈമണ്‍സിന് വംശീയാധിക്ഷേപമാണ്. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, ഭാഷ എന്നത് സാമൂഹ്യമായ ഒരു വിനിമയോപാധിയായിരിക്കെ നാം പറയുന്ന ഓരോ വാക്കിനെയും വാചകത്തെയും സംബന്ധിച്ചേടത്തോളം നാം എന്തുദ്ദേശിക്കുന്നു എന്നതുപോലെ, അല്ലെങ്കില്‍ അതിലുപരി പ്രസക്തമാണ് കേള്‍ക്കുന്നവര്‍ക്ക് അതെന്തായി അനുഭവപ്പെടുമെന്നത്. അത്തരമൊരു വീക്ഷണകോണില്‍നിന്നുകൂടി സ്വന്തം ഭാഷയെ നോക്കിക്കാണാന്‍ ഒരു സമൂഹജീവിയെന്ന നിലയില്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്.
വ്യത്യസ്ത വംശങ്ങളും ജാതി-മതങ്ങളും ലിംഗങ്ങളും ഉള്‍പ്പെടുന്ന ഒരു ബഹുസ്വരസമൂഹത്തില്‍ ജീവിക്കുന്ന ഒരാളിന്റെ ഭാഷ വംശ,ജാതി,മത,ലിംഗവിവേചനങ്ങളില്‍നിന്ന് സ്വതന്ത്രമായിരിക്കേണ്ടതുണ്ട്. ഇവിടെയാണ് നിര്‍ദ്ദോഷമായി പറഞ്ഞുപോയ ഒരു വാചകം എന്ന ആനുകൂല്യം തന്റെ ഭാഷയ്ക്കായി ആവശ്യപ്പെടുന്ന ഏതൊരാളും അവനവനോടുതന്നെ ചെയ്യുന്നത് അക്ഷന്തവ്യമായ ഉത്തരവാദിത്തമില്ലായ്മയാവുന്നത്. തന്റെ ഭാഷ തന്നില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. ആത്മഗതം, ആത്മഭാഷണം തുടങ്ങിയ ആഖ്യാനോപാധികളെ വിസ്മരിക്കാതെ തന്നെ പറയട്ടെ, അതിന്റെ പ്രസക്തി പൂര്‍ണ്ണമായും സാമൂഹികമാണ്. ആ നിലക്ക് വാവിട്ട വാക്കും കൈവിട്ട കല്ലും എന്ന പഴഞ്ചൊല്ല് താക്കീത് ചെയ്യും വിധമുള്ള അവധാനതയെങ്കിലും ഓരോരുത്തരും അവനവന്റെ ഭാഷയോട് പുലര്‍ത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ തന്റെ ഭാഷ പ്രതിനിധാനം ചെയ്യുന്ന അധികാരവ്യവസ്ഥക്കും രാഷ്ട്രീയത്തിനും ഒപ്പം നില്‍ക്കുന്നതാണ് തന്റെ സാംസ്കാരികമൂലധനമെന്ന് അവനോ അവള്‍ക്കോ സമ്മതിക്കേണ്ടിവരും. അല്ലെങ്കില്‍ ജയറാം ചെയ്തതുപോലെ ഒരു വാചകം ചെയ്ത കേടു മാറ്റാന്‍ മറ്റൊരു പത്രസമ്മേളനം തന്നെ നടത്തേണ്ടിവരും.
ദ്രാവിഡഭാഷയിലോ സംസ്കാരത്തിലൊ കറുത്ത, കുറിയ, തടിച്ച തുടങ്ങിയ വിശേഷണങ്ങള്‍ നാമങ്ങള്‍ക്ക് അപമാനകരമായി മാറേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ ഇവ ദ്രാവിഡന്റെ ജനിതകപരമായ സവിശേഷതകള്‍ തന്നെയാണ്. പക്ഷേ ദ്രാവിഡഭാഷകളിലൊന്നായ മലയാളത്തിന്റെ ലാവണ്യശീലങ്ങള്‍ക്ക് പുറത്തുതന്നെയായിരുന്നു എന്നും ഇവയ്ക്ക് സ്ഥാനം. മാത്രമല്ല, നമ്മുടെ ഭാഷാപരവും സൌന്ദര്യശാസ്ത്രപരവുമായ പൊതുബോധം പലപ്പോഴും അവയെ അയല്‍ക്കാരനായ തമിഴനുമേല്‍ കെട്ടിവച്ച് രസിക്കുകയും ചെയ്യുന്നു. ഇതെങ്ങനെ സംഭവിക്കുന്നു? ഭാഷയെന്ന നിലയ്ക്കുള്ള വികാസത്തില്‍ മലയാളം അതിന്റെ ദ്രാവിഡമൂലരൂപത്തേക്കാള്‍ ആശ്രയിച്ചത് ആര്യഭാഷയായ സംസ്കൃതത്തെ ആണെന്നതും സംസ്കാരികവികാസത്തിനായി മലയാളിയുടെ പൊതുബോധം സ്വാംശീകരിച്ചത് ദ്രാവിഡസംസ്കൃതിയേക്കാള്‍ ആര്യന്മാരുടെ സവര്‍ണ ബ്രാഹ്മണിക മൂല്യങ്ങളാണെന്നതുമൊക്കെ തന്നെയാവണം ഇതിനു കാരണം. അതായത് സവര്‍ണ ബ്രാഹ്മണിക അധിനിവേശത്തിന്റെ ഇരകളാണ് ഇന്നും നമ്മുടെ ഭാഷയും സംസ്കാരവും സൌന്ദര്യബോധവും ഒക്കെ.
ദ്രാവിഡവിരുദ്ധമെന്ന നിലക്ക് വംശീയവും ദളിതവിരുദ്ധമെന്ന നിലക്ക് ജാതീയവും ആയ നിരവധി വാക്കുകളും പ്രയോഗങ്ങളും ദ്രാവിഡഭാഷകളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന മലയാളത്തിലേക്ക് കടന്നുകൂടിയതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. കേവലം ഭാഷാപ്രയോഗങ്ങള്‍ എന്ന നിലക്ക് ഒട്ടൊക്കെ ‘നിഷ്കളങ്കമായി’തന്നെ ഇത്തരം പല പ്രയോഗങ്ങളും നമ്മുടെ നിത്യവ്യവഹാരങ്ങളില്‍ കടന്നുവരാറുണ്ട്. ‘പാണ്ടിലുക്ക്’, ‘കൊറവന്‍ കൊല്ലത്ത് പോയ പോലെ’ തുടങ്ങി ഇപ്പോള്‍ വിവാദമായ ‘കറുത്ത് തടിച്ച് എരുമയെ പോലൊരു തമിഴത്തി’ വരെ ഇതിനുദാഹരണങ്ങളാണ്.
ഭാഷ ഒരു സാമൂഹ്യനിര്‍മിതിയാണ് എന്നതുകൊണ്ടുതന്നെ അതിന്റെ വ്യവഹാരങ്ങള്‍ക്ക് വലിയ വൈകാരികപ്രസക്തിയുണ്ട്. ഒരു സാംസ്കാരികപശ്ചാത്തലത്തില്‍ നിര്‍ദ്ദോഷമായി കാണപ്പെടുന്ന ഒരു വാക്കോ പ്രയോഗമോ മറ്റൊരിടത്ത് സ്ഫോടനാത്മകമായി മാറാം. പഴയ ഹര്‍ഭജന്‍ - സൈമണ്‍സ് വിവാദത്തില്‍ സംഭവിച്ചത് അത്തരമൊന്നാണ്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഹിന്ദിയില്‍ വിളിക്കാവുന്ന ഏറ്റവും വലിയ തെറിയായ ‘മാ കീ ചൂത്’ ആണ് ഹര്‍ഭജന്‍ സൈമണ്‍സിനെതിരെ കാച്ചിയത്. പുള്ളി കേട്ടതോ എല്ലാം കൂടെ ചേര്‍ത്ത് ‘മങ്കി’യെന്നും. ഏയ് നിന്റെ തള്ളയ്ക്കാ ഞാന്‍ വിളിച്ചത്, അല്ലാതെ കൊരങ്ങനെന്നൊന്നുമല്ല! ഇതൊരു തമാശയാവുന്നത് നമുക്കാണ്. നാഴികക്ക് നാല്പതുവട്ടം ‘ഫക്ക്’ പ്രയോഗിക്കുന്ന സായിപ്പിന് ‘മാ കീ ചൂത്’ ഒരു പ്രശ്നമല്ല, പാക്കിസ്ഥാനിക്ക് ‘ബഹന്‍ ചൂത്’എന്ന പോലെ. പക്ഷേ ‘മങ്കി’പ്രയോഗം ഓസ്ട്രേലിയന്‍ ആദിവാസിവംശജനായ സൈമണ്‍സിന് വംശീയാധിക്ഷേപമാണ്. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, ഭാഷ എന്നത് സാമൂഹ്യമായ ഒരു വിനിമയോപാധിയായിരിക്കെ നാം പറയുന്ന ഓരോ വാക്കിനെയും വാചകത്തെയും സംബന്ധിച്ചേടത്തോളം നാം എന്തുദ്ദേശിക്കുന്നു എന്നതുപോലെ, അല്ലെങ്കില്‍ അതിലുപരി പ്രസക്തമാണ് കേള്‍ക്കുന്നവര്‍ക്ക് അതെന്തായി അനുഭവപ്പെടുമെന്നത്. അത്തരമൊരു വീക്ഷണകോണില്‍നിന്നുകൂടി സ്വന്തം ഭാഷയെ നോക്കിക്കാണാന്‍ ഒരു സമൂഹജീവിയെന്ന നിലയില്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്.
വ്യത്യസ്ത വംശങ്ങളും ജാതി-മതങ്ങളും ലിംഗങ്ങളും ഉള്‍പ്പെടുന്ന ഒരു ബഹുസ്വരസമൂഹത്തില്‍ ജീവിക്കുന്ന ഒരാളിന്റെ ഭാഷ വംശ,ജാതി,മത,ലിംഗവിവേചനങ്ങളില്‍നിന്ന് സ്വതന്ത്രമായിരിക്കേണ്ടതുണ്ട്. ഇവിടെയാണ് നിര്‍ദ്ദോഷമായി പറഞ്ഞുപോയ ഒരു വാചകം എന്ന ആനുകൂല്യം തന്റെ ഭാഷയ്ക്കായി ആവശ്യപ്പെടുന്ന ഏതൊരാളും അവനവനോടുതന്നെ ചെയ്യുന്നത് അക്ഷന്തവ്യമായ ഉത്തരവാദിത്തമില്ലായ്മയാവുന്നത്. തന്റെ ഭാഷ തന്നില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. ആത്മഗതം, ആത്മഭാഷണം തുടങ്ങിയ ആഖ്യാനോപാധികളെ വിസ്മരിക്കാതെ തന്നെ പറയട്ടെ, അതിന്റെ പ്രസക്തി പൂര്‍ണ്ണമായും സാമൂഹികമാണ്. ആ നിലക്ക് വാവിട്ട വാക്കും കൈവിട്ട കല്ലും എന്ന പഴഞ്ചൊല്ല് താക്കീത് ചെയ്യും വിധമുള്ള അവധാനതയെങ്കിലും ഓരോരുത്തരും അവനവന്റെ ഭാഷയോട് പുലര്‍ത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ തന്റെ ഭാഷ പ്രതിനിധാനം ചെയ്യുന്ന അധികാരവ്യവസ്ഥക്കും രാഷ്ട്രീയത്തിനും ഒപ്പം നില്‍ക്കുന്നതാണ് തന്റെ സാംസ്കാരികമൂലധനമെന്ന് അവനോ അവള്‍ക്കോ സമ്മതിക്കേണ്ടിവരും. അല്ലെങ്കില്‍ ജയറാം ചെയ്തതുപോലെ ഒരു വാചകം ചെയ്ത കേടു മാറ്റാന്‍ മറ്റൊരു പത്രസമ്മേളനം തന്നെ നടത്തേണ്ടിവരും.
Monday, February 8, 2010
ഭൂതങ്ങള്‍ പാഡ് കെട്ടുമ്പോള്‍
പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തു കാര്യമെന്നു ചോദിക്കുന്നതുപോലെ ഐപി എല്‍ നടക്കുന്നിടത്ത് ശിവസേനക്കെന്ത് കാര്യമെന്ന് ചോദിച്ചുകളയരുത്. കളി നടക്കുന്നത് ഇന്ത്യയിലാണെങ്കില്‍ കളിക്കാരായോ കാണികളായോ ഇന്ത്യാക്കാരുണ്ടെങ്കില്‍ ശിവസേനക്കതില്‍ കാര്യമുണ്ട്. അത് പവാറിനറിയാം,ബി സി സി ഐക്കറിയാം, നമ്മുടെ കേന്ദ്രസര്‍ക്കാരിനുമറിയാം. അതുകൊണ്ടാണല്ലോ നിലവിലെ ഭക്ഷ്യവകുപ്പുമന്ത്രിയും കോണ്‍ഗ്രസ്സിലും എന്‍ സി പിയിലുമായി പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്പര്യമുള്ളയാളും, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കറുമൊക്കെയായ സാക്ഷാല്‍ ശരത്പവാര്‍ തന്നെ ശിവസൈന്യാധിപന്റെ കാലുപിടിക്കാന്‍ ബാന്ദ്രയിലെ ‘മാതോശ്രീ’യില്‍ എത്തിയത്.
ഇന്ത്യകാര്‍ക്കെതിരെയുള്ള ഒരധിക്ഷേപവും പൊറുക്കാനാവില്ലെന്നും കളിയല്ല, ഭാരതമാണ് തനിക്ക് മുഖ്യമെന്നും വാര്‍ദ്ധക്യത്തിലും ധാര്‍മികരോഷം കൊള്ളുന്ന ‘താക്കറെ പ്രഭുവിനെ’ ഒന്നു മയപ്പെടുത്താന്‍ പവാര്‍ ദൂതിന് കഴിഞ്ഞിട്ടുണ്ടെന്നു വേണം അനുമാനിക്കാന്‍. ഓരോ ടീമിലും എത്ര ഓസ്ട്രേലിയക്കാര്‍ വീതമുണ്ട്, അതിലോരോരുത്തരും എത്ര പേരുടെ ഗുണം ചെയ്യും എന്നതൊക്കെ ചേര്‍ത്ത് വിശദമായൊരു റിപ്പോര്‍ട്ടെഴുതിക്കൊടുത്താല്‍ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ അത് വായിച്ചിട്ട് ഓസ്ട്രേലിയക്കാരിവിടെ കളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അവസാനവാക്ക് പറയാമെന്ന് ബാല്‍താക്കറെ പറയുമ്പോള്‍ പവാര്‍ജിയുടെയും ബിസിസിഐയുടെയും ഐ പി എല്‍ കച്ചവടക്കാരുടെയുമൊക്കെ കണ്ണുകള്‍ പ്രതീക്ഷ കൊണ്ട് ഉരുണ്ടുതള്ളി ഫുട്ബാള്‍ പരുവമാകുന്നു.
പറയുന്നതില്‍ കാര്യമുണ്ടെങ്കില്‍ ഏത് ശിവസേനക്കാരന്‍ പറയുന്നതും കേള്‍ക്കണമെന്നാണല്ലോ. ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടക്കുന്ന വംശീയാതിക്രമങ്ങള്‍ ഏതൊരിന്ത്യാക്കാരനെയും വ്യാകുലപ്പെടുത്തുംവിധം തുടര്‍ക്കഥയായിരിക്കുന്നു. പക്ഷേ ഇവിടെ വംശീയം എന്ന വാക്കാണ് പ്രശ്നം. ശിവസേനക്കാര്‍ അതെടുത്ത് പ്രയോഗിക്കുമ്പോള്‍ കേള്‍വിക്കാരനത് ഗാന്ധി പീസ് ഫൌണ്ടേഷന്‍കാരുടെ സിമ്പോസിയത്തില്‍ ഗോഡ്സെ പേപ്പറവതരിപ്പിക്കുമ്പോലെ തോന്നും. ആധുനിക മുംബൈയുടെ സൃഷ്ടിക്കുപിന്നില്‍ മദ്രാസിയുടെയും ഉത്തരേന്ത്യക്കാരന്റെയും ഉള്‍പ്പെടെ ഒരുപാടുപേരുടെ അധ്വാനമുണ്ടെന്നതുപോലും ഓര്‍ക്കാതെ മണ്ണിന്റെമക്കള്‍ വാദവുമായി കുന്തവും കുറുവടിയും കൊടുത്ത് ഭൂതഗണങ്ങളെ തെരുവിലേക്കിറക്കിവിട്ട അതേ ‘ദേശസ്നേഹി’ഫാമിലിതന്നെ കംഗാരുനാട്ടിലെ വംശീയപ്രശ്നങ്ങളെക്കുറിച്ച് വിലപിക്കണം! ഇന്ത്യാക്കാര്‍ക്കെതിരെയുള്ള ഒരധിക്ഷേപവും പൊറുക്കാനാവാത്ത മൂത്ത താക്കറെയുടെ കണക്കില്‍ ഇനി മറാഠികള്‍ മാത്രമാണാവോ ഇന്ത്യാക്കാര്‍? മൂന്നു താക്കറെമാരും തട്ടുകേടു വരുമ്പോഴൊക്കെ എടുത്തലക്കുന്ന മണ്ണിന്റെ മക്കള്‍ വാദത്തിനൊത്ത് മറാഠികള്‍ തുള്ളുന്നത് മനസ്സിലാക്കാം. പക്ഷേ ഇങ്ങ് കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലങ്ങോളമിങ്ങോളം ശിവസേനയെന്നും പറഞ്ഞ് കുറിയും തൊട്ട് നെഞ്ചും വിരിച്ച് നടക്കാന്‍ ചെറുപ്പക്കാരുണ്ടെന്നതാണതിശയം.
വെടിവയ്പും ബോംബുസ്ഫോടനവുമൊക്കെയായി നാട്ടിലാരും തിരിഞ്ഞുനോക്കാത്ത അവസ്ഥയില്‍ പാഡും ഗ്ലൌസുമൊക്കെ അഴിച്ചുവെച്ച് സുഖമായുറങ്ങുകയായിരുന്ന പാക്കിസ്ഥാനി കളിക്കാരെ വിളിച്ചുണര്‍ത്തി ഇവിടെ കൊണ്ടുവന്ന് ലേലംതീരുംവരെ നിര്‍ത്തിയിട്ട് ഒടുവില്‍ അത്താഴമില്ലെന്ന് പറഞ്ഞ ഐപിഎല്‍ നടപടി ശരിയായില്ലെന്ന് പ്രസ്താവിച്ച ഷാരൂഖ് ഖാനാണ് താക്കറെ ത്രയത്തെ അടുത്തിടെ ചൊടിപ്പിച്ച മറ്റൊരാള്‍. സംഗതി ന്യായമായാലും അന്യായമായാലും പാക്കിസ്ഥാനെ അനുകൂലിച്ച് ഒരു വാക്കുരിയാടുന്നത് ദേശാഭിമാനികള്‍ക്ക് ചേര്‍ന്നതല്ല എന്ന് ശഠിക്കുന്ന ത്രിമൂര്‍ത്തികള്‍ക്കും ഭൂതഗണങ്ങള്‍ക്കും വിറളി പിടിച്ചത് സ്വാഭാവികം. പ്രത്യേകിച്ച് പറഞ്ഞത് ഒരു മുസല്‍മാന്‍ കൂടിയാവുമ്പോള്‍. ഉടന്‍ വന്നു കിംഗ്ഖാനെ തേടി രാജ്യദ്രോഹി പട്ടം. തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഷാരൂഖ് ആവര്‍ത്തിച്ചിട്ടും ‘മൈ നെയിം ഈസ് ഖാന്റ്റെ’ പ്രദര്‍ശനം തടയുന്നതില്‍നിന്ന് പക്ഷേ സേന പിന്മാറി. ഇറ്റലിക്കാരിയുടെയും യുവരാജാവിന്റെയും ബലത്തില്‍ നീ സിനിമ കാണിച്ചോ, ഒന്നുമില്ലാത്ത കാര്യത്തിന് ഭൂതഗണങ്ങള്‍ എന്തിന് ചോര ചിന്തണം, ജയിലില്‍ കിടക്കണം എന്നൊക്കെ പറഞ്ഞുകൊണ്ടാണ് പിന്മാറ്റമെങ്കിലും ‘പല്ലിന്‍ശൌര്യം പണ്ടേപോലെ’ ഫലിക്കാത്തതാണെന്നും, അല്ല പണത്തിന് മീതെ സേനയും പറക്കാത്തതാണെന്നും ഒക്കെ കേള്‍ക്കുന്നുണ്ട് ചില അടുക്കളവര്‍ത്തമാനങ്ങള്‍.
കാര്യങ്ങളെന്തുതന്നെയായാലും ഇന്ത്യയിലെന്നു മാത്രമല്ല, ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം കാണാനാഗ്രഹിക്കുന്ന ഒരു ഇന്ത്യാ-പാക് പരമ്പരയോ ഇന്ത്യ-ഓസീസ് പരമ്പരയോ നമ്മുടെ മണ്ണില്‍ വെച്ച് നടക്കണമെങ്കില്‍ ശിവന്‍ കോവിലായ ശിവന്‍ കോവില്‍ മുഴുവന്‍ കയറിയിറങ്ങി ഭൂതഗണങ്ങളെ പ്രീതിപ്പെടുത്താനായി നേര്‍ച്ചയിട്ട് നോമ്പ് നോല്‍ക്കേണ്ടിവരും നമ്മള്‍. ശംഭോ മഹാദേവ!!!
ഇന്ത്യകാര്‍ക്കെതിരെയുള്ള ഒരധിക്ഷേപവും പൊറുക്കാനാവില്ലെന്നും കളിയല്ല, ഭാരതമാണ് തനിക്ക് മുഖ്യമെന്നും വാര്‍ദ്ധക്യത്തിലും ധാര്‍മികരോഷം കൊള്ളുന്ന ‘താക്കറെ പ്രഭുവിനെ’ ഒന്നു മയപ്പെടുത്താന്‍ പവാര്‍ ദൂതിന് കഴിഞ്ഞിട്ടുണ്ടെന്നു വേണം അനുമാനിക്കാന്‍. ഓരോ ടീമിലും എത്ര ഓസ്ട്രേലിയക്കാര്‍ വീതമുണ്ട്, അതിലോരോരുത്തരും എത്ര പേരുടെ ഗുണം ചെയ്യും എന്നതൊക്കെ ചേര്‍ത്ത് വിശദമായൊരു റിപ്പോര്‍ട്ടെഴുതിക്കൊടുത്താല്‍ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ അത് വായിച്ചിട്ട് ഓസ്ട്രേലിയക്കാരിവിടെ കളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അവസാനവാക്ക് പറയാമെന്ന് ബാല്‍താക്കറെ പറയുമ്പോള്‍ പവാര്‍ജിയുടെയും ബിസിസിഐയുടെയും ഐ പി എല്‍ കച്ചവടക്കാരുടെയുമൊക്കെ കണ്ണുകള്‍ പ്രതീക്ഷ കൊണ്ട് ഉരുണ്ടുതള്ളി ഫുട്ബാള്‍ പരുവമാകുന്നു.
പറയുന്നതില്‍ കാര്യമുണ്ടെങ്കില്‍ ഏത് ശിവസേനക്കാരന്‍ പറയുന്നതും കേള്‍ക്കണമെന്നാണല്ലോ. ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടക്കുന്ന വംശീയാതിക്രമങ്ങള്‍ ഏതൊരിന്ത്യാക്കാരനെയും വ്യാകുലപ്പെടുത്തുംവിധം തുടര്‍ക്കഥയായിരിക്കുന്നു. പക്ഷേ ഇവിടെ വംശീയം എന്ന വാക്കാണ് പ്രശ്നം. ശിവസേനക്കാര്‍ അതെടുത്ത് പ്രയോഗിക്കുമ്പോള്‍ കേള്‍വിക്കാരനത് ഗാന്ധി പീസ് ഫൌണ്ടേഷന്‍കാരുടെ സിമ്പോസിയത്തില്‍ ഗോഡ്സെ പേപ്പറവതരിപ്പിക്കുമ്പോലെ തോന്നും. ആധുനിക മുംബൈയുടെ സൃഷ്ടിക്കുപിന്നില്‍ മദ്രാസിയുടെയും ഉത്തരേന്ത്യക്കാരന്റെയും ഉള്‍പ്പെടെ ഒരുപാടുപേരുടെ അധ്വാനമുണ്ടെന്നതുപോലും ഓര്‍ക്കാതെ മണ്ണിന്റെമക്കള്‍ വാദവുമായി കുന്തവും കുറുവടിയും കൊടുത്ത് ഭൂതഗണങ്ങളെ തെരുവിലേക്കിറക്കിവിട്ട അതേ ‘ദേശസ്നേഹി’ഫാമിലിതന്നെ കംഗാരുനാട്ടിലെ വംശീയപ്രശ്നങ്ങളെക്കുറിച്ച് വിലപിക്കണം! ഇന്ത്യാക്കാര്‍ക്കെതിരെയുള്ള ഒരധിക്ഷേപവും പൊറുക്കാനാവാത്ത മൂത്ത താക്കറെയുടെ കണക്കില്‍ ഇനി മറാഠികള്‍ മാത്രമാണാവോ ഇന്ത്യാക്കാര്‍? മൂന്നു താക്കറെമാരും തട്ടുകേടു വരുമ്പോഴൊക്കെ എടുത്തലക്കുന്ന മണ്ണിന്റെ മക്കള്‍ വാദത്തിനൊത്ത് മറാഠികള്‍ തുള്ളുന്നത് മനസ്സിലാക്കാം. പക്ഷേ ഇങ്ങ് കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലങ്ങോളമിങ്ങോളം ശിവസേനയെന്നും പറഞ്ഞ് കുറിയും തൊട്ട് നെഞ്ചും വിരിച്ച് നടക്കാന്‍ ചെറുപ്പക്കാരുണ്ടെന്നതാണതിശയം.
വെടിവയ്പും ബോംബുസ്ഫോടനവുമൊക്കെയായി നാട്ടിലാരും തിരിഞ്ഞുനോക്കാത്ത അവസ്ഥയില്‍ പാഡും ഗ്ലൌസുമൊക്കെ അഴിച്ചുവെച്ച് സുഖമായുറങ്ങുകയായിരുന്ന പാക്കിസ്ഥാനി കളിക്കാരെ വിളിച്ചുണര്‍ത്തി ഇവിടെ കൊണ്ടുവന്ന് ലേലംതീരുംവരെ നിര്‍ത്തിയിട്ട് ഒടുവില്‍ അത്താഴമില്ലെന്ന് പറഞ്ഞ ഐപിഎല്‍ നടപടി ശരിയായില്ലെന്ന് പ്രസ്താവിച്ച ഷാരൂഖ് ഖാനാണ് താക്കറെ ത്രയത്തെ അടുത്തിടെ ചൊടിപ്പിച്ച മറ്റൊരാള്‍. സംഗതി ന്യായമായാലും അന്യായമായാലും പാക്കിസ്ഥാനെ അനുകൂലിച്ച് ഒരു വാക്കുരിയാടുന്നത് ദേശാഭിമാനികള്‍ക്ക് ചേര്‍ന്നതല്ല എന്ന് ശഠിക്കുന്ന ത്രിമൂര്‍ത്തികള്‍ക്കും ഭൂതഗണങ്ങള്‍ക്കും വിറളി പിടിച്ചത് സ്വാഭാവികം. പ്രത്യേകിച്ച് പറഞ്ഞത് ഒരു മുസല്‍മാന്‍ കൂടിയാവുമ്പോള്‍. ഉടന്‍ വന്നു കിംഗ്ഖാനെ തേടി രാജ്യദ്രോഹി പട്ടം. തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഷാരൂഖ് ആവര്‍ത്തിച്ചിട്ടും ‘മൈ നെയിം ഈസ് ഖാന്റ്റെ’ പ്രദര്‍ശനം തടയുന്നതില്‍നിന്ന് പക്ഷേ സേന പിന്മാറി. ഇറ്റലിക്കാരിയുടെയും യുവരാജാവിന്റെയും ബലത്തില്‍ നീ സിനിമ കാണിച്ചോ, ഒന്നുമില്ലാത്ത കാര്യത്തിന് ഭൂതഗണങ്ങള്‍ എന്തിന് ചോര ചിന്തണം, ജയിലില്‍ കിടക്കണം എന്നൊക്കെ പറഞ്ഞുകൊണ്ടാണ് പിന്മാറ്റമെങ്കിലും ‘പല്ലിന്‍ശൌര്യം പണ്ടേപോലെ’ ഫലിക്കാത്തതാണെന്നും, അല്ല പണത്തിന് മീതെ സേനയും പറക്കാത്തതാണെന്നും ഒക്കെ കേള്‍ക്കുന്നുണ്ട് ചില അടുക്കളവര്‍ത്തമാനങ്ങള്‍.
കാര്യങ്ങളെന്തുതന്നെയായാലും ഇന്ത്യയിലെന്നു മാത്രമല്ല, ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം കാണാനാഗ്രഹിക്കുന്ന ഒരു ഇന്ത്യാ-പാക് പരമ്പരയോ ഇന്ത്യ-ഓസീസ് പരമ്പരയോ നമ്മുടെ മണ്ണില്‍ വെച്ച് നടക്കണമെങ്കില്‍ ശിവന്‍ കോവിലായ ശിവന്‍ കോവില്‍ മുഴുവന്‍ കയറിയിറങ്ങി ഭൂതഗണങ്ങളെ പ്രീതിപ്പെടുത്താനായി നേര്‍ച്ചയിട്ട് നോമ്പ് നോല്‍ക്കേണ്ടിവരും നമ്മള്‍. ശംഭോ മഹാദേവ!!!
Friday, January 29, 2010
ഇഷ്ടമല്ലാത്ത ഫെമിനിസ്റ്റ് തൊട്ടതെല്ലാം കുറ്റം: ഭാഗം രണ്ട്
ലോകത്തെ മിക്ക സാമൂഹ്യസ്ഥാപനങ്ങളും പിതൃകേന്ദ്രീകൃതമായ ഒരധികാരവ്യവസ്ഥയുടെ സൃഷ്ടികളായതുകൊണ്ടു തന്നെ അയഥാസ്ഥിതികങ്ങളായ ചിന്താപദ്ധതികളെയും പ്രസ്ഥാനങ്ങളെയുമൊക്കെ അവയും അവയുടെ വക്താക്കളും എന്നും എതിര്‍ത്തിട്ടേയുള്ളൂ. മുന്‍കാലങ്ങളില്‍ ഈ എതിര്‍പ്പ് പ്രത്യക്ഷമായിരുന്നുവെങ്കില്‍ മാനവികതാപ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവം മൂല്ല്യബോധത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് ശേഷം ഇന്നത് പരോക്ഷമാവാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. ഫെമിനിസ്റ്റ്, ദളിത,പരിസ്ഥിതി ഉള്‍പ്പെടെയുള്ള പുരോഗമനപ്രസ്ഥാനങ്ങളെ ചെറുത്തുതോല്പിക്കാന്‍ യാഥാസ്ഥിതികര്‍ ഇന്ന് കണ്ടെത്തുന്ന വഴികള്‍ അതുകൊണ്ടുതന്നെ ചുഴിഞ്ഞുനോക്കാതെ കണ്ണില്‍ പെടാത്തത്ര പരോക്ഷമാണ്. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ പുരുഷമേധാവിത്വവാദികള്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളെ പരിശോധിച്ചാല്‍ മതി ഇതു മനസ്സിലാക്കാന്‍.
മാനവികതയിലൂന്നിയുള്ള സമത്വമെന്ന ആശയത്തെ നേരിട്ടെതിര്‍ക്കുക വര്‍ത്തമാനസാംസ്കാരിക സാഹചര്യങ്ങളില്‍ അത്ര എളുപ്പമാവില്ല. അതുകൊണ്ട് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ കാര്യത്തില്‍ അവര്‍ അവലംബിക്കുന്ന മാര്‍ഗം അവ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു ആശയങ്ങളുമായോ മൂല്ല്യങ്ങളുമായോ പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളെ അവയുമായി കൂട്ടിക്കെട്ടി അതിന് തങ്ങളുടേതായ ഒരു നിര്‍വചനമുണ്ടാക്കുകയും അതിനെ പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കുകയും ചെയ്യുകയെന്നതാണ്. നായകന്റെയും നായികയുടെയും ജീവിതത്തില്‍ സംഭവിച്ച ചെറിയ ചില സൌന്ദര്യപിണക്കങ്ങളിലേക്ക് തോളറ്റം വെട്ടിയ മുടിയും ലിപ്സ്റ്റിക്കും മൂക്കറ്റം പൊങ്ങച്ചവുമായി കയറിവന്ന് രണ്ടിനെയും രണ്ട് വഴിക്കാക്കാന്‍ പാടുപെടുന്നവരാണ് നമ്മുടെ ജനപ്രിയസിനിമകള്‍ മുന്നോട്ടുവെക്കുന്ന ഫെമിനിസ്റ്റുകള്‍. വളര്‍ത്തുദോഷം കൊണ്ടോ വ്യക്തിഗത അനുഭവങ്ങള്‍ കൊണ്ടോ ഒക്കെ പുരുഷവിദ്വേഷികളായി മാറിയ എത്ര ഫെമിനിസ്റ്റുകളാണ് നായകന്റെ കൈവീശിയുള്ള ഒരൊറ്റയടികൊണ്ട് ‘സാരിയുടുക്കുന്ന’ ഉത്തമകുടുംബിനികളായിട്ടുള്ളത്, നമ്മുടെ ജനപ്രിയസാഹിത്യത്തിലും സിനിമയിലും! ഇത്തരം വികലമായ വീക്ഷണങ്ങള്‍ തന്നെ നമ്മുടെ സാംസ്കാരികനായകന്മാരും ‘ശാസ്ത്രജ്ഞന്മാ’രും ഒക്കെ ഏറ്റെടുക്കുന്നതോടെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയാവുന്നു. അതിനൊരുദാഹരണമാണ് ശാസ്ത്രവിരുദ്ധമായ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലോകപുരോഗതിക്കുതന്നെ വെല്ലുവിളിയുയര്‍ത്തുന്ന, അതുകൊണ്ടുതന്നെ ശാസ്ത്രബോധവും പുരോഗമനേച്ഛയുമുള്ള ഏവരും പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കേണ്ടുന്ന ഒന്നാണ് ഫെമിനിസം എന്ന നിലക്കുള്ള ബ്രൈറ്റിന്റെ ലേഖനം.
ലോകത്തെമ്പാടുനിന്നും ഉയര്‍ന്നുവന്ന നൂറുകണക്കിന് ധിഷണാശാലികളുടെ പിന്തുണയും ആശിര്‍വാദവുമുണ്ടായിരുന്ന ഒരു സാമൂഹ്യപ്രസ്ഥാനത്തെയാണ് അതുയര്‍ന്നുവന്ന സാമൂഹ്യപശ്ചാത്തലവും ഇന്നും നിലനില്‍ക്കുന്ന അതിന്റെ പ്രസക്തിയും ഒന്നും പരിഗണിക്കാതെ തനിക്കാവശ്യമുള്ള ചില ഘടകങ്ങളെ മാത്രം അടര്‍ത്തിയെടുത്തുകൊണ്ട് ഇദ്ദേഹം അടച്ചാക്ഷേപിക്കുന്നത്. ലേഖകന്‍ പരിപൂര്‍ണ്ണ ആധികാരികതയോടെ തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഫെമിനിസ്റ്റ് ധാരകളെ മുഴുവന്‍ രണ്ടായി തിരിക്കുന്നു. ഒന്ന് ഇക്വിറ്റി ഫെമിനിസം, രണ്ട് ജെന്‍ഡര്‍ ഫെമിനിസം. സ്ത്രീപീഢനത്തിനെതിരായി രൂപം കൊണ്ട ഫെഡറല്‍ നിയമങ്ങളെ പോലും വിമര്‍ശിക്കാന്‍ പോന്നവിധം മൂത്ത ഒരു ആന്റി ഫെമിനിസ്റ്റെന്ന നിലക്ക് പ്രശസ്തയായ അമേരിക്കക്കാരി ക്രിസ്റ്റീന ഹോഫ് സൊമേഴ്സ് തന്റെ നാട്ടിലെ രണ്ടാം വേവ് ഫെമിനിസത്തെ അടച്ചാക്ഷേപിച്ചുകൊണ്ട് എഴുതിയ ‘ഹു സ്റ്റോള്‍ ഫെമിനിസം?’ എന്ന പുസ്തകത്തിലൂടെ മുന്നോട്ടുവെക്കുന്നതാണ് ഈ വര്‍ഗീകരണം എന്നോര്‍ക്കണം. സ്വന്തം ഉദ്ദേശത്തിന് ഉതകുന്നത് എന്ന നിലയിലല്ലാതെ മറ്റൊരുവിധത്തിലും വസ്തുനിഷ്ഠമെന്ന് അവകാശപ്പെടാനാവാത്തതാണ് ഈ തരംതിരിവ് എന്നറിയാന്‍ ഒരുപാടൊന്നും തല പുകയ്ക്കേണ്ടതില്ല. ലിബറല്‍ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളിലൂന്നിക്കൊണ്ട് നിയമത്തിന്റെയും പൌരാവകാശത്തിന്റെയും കാര്യത്തില്‍ ലിംഗതുല്ല്യത ലക്ഷ്യംവെക്കുന്ന പ്രത്യയശാസ്ത്രങ്ങളെയൊക്കെ ചേര്‍ത്ത് ഇക്വിറ്റി ഫെമിനിസമെന്ന് നിര്‍വചിക്കുന്ന അവര്‍ ജെന്‍ഡര്‍ ഫെമിനിസത്തെ പുരുഷവിദ്വേഷവും സ്ത്രീകേന്ദ്രീകരണവുമായി തുലനപ്പെടുത്തുന്നു. എന്നാല്‍ ഇതില്‍ രണ്ടിലും പെടുത്താനാവാത്ത നിരവധി ഫെമിനിസ്റ്റ് വിഭാഗങ്ങളുമുണ്ട്. ഒരുപോലെ ചൂഷണംചെയ്യപ്പെടുന്ന സ്ത്രീക്കും പരിസ്ഥിതിക്കുമിടയില്‍ ഉര്‍വരത പോലുള്ള ഘടകങ്ങളെ മുന്‍നിര്‍ത്തി സമാനതകള്‍ കണ്ടെത്തുന്ന ഇക്കോഫെമിനിസവും, വര്‍ണ്ണവിവേചനവും ലിംഗവിവേചനവും പരസ്പരബന്ധികളാണെന്നും ആദ്യത്തേത് ഇല്ലാതാവാതെ രണ്ടാമത്തേതിന് പരിഹാരം കണ്ടെത്താനാവില്ലെന്നും വാദിക്കുന്ന ബ്ലാക്ക് ഫെമിനിസവും കേവലം സ്ത്രീകേന്ദ്രീകരണത്തിന്റെതോ ലിംഗതുല്യതയുടെതോ മാത്രമായ പ്രത്യയശാസ്ത്രങ്ങളല്ല മുന്നോട്ടുവെക്കുന്നത്. പോസ്റ്റ് കൊളോണിയല്‍ ലോകത്ത് സാമ്രാജ്യത്വം നടത്തുന്ന അധിനിവേശങ്ങളെ പിതൃകേന്ദ്രീകൃതമായ ഒരു അധികാരക്രമം സ്ത്രീകളുടെ അവകാശങ്ങളുടെമേല്‍ നടത്തുന്ന കടന്നുകയറ്റങ്ങളുമായി കൂട്ടിവായിക്കുന്ന പോസ്റ്റ് കൊളോണിയല്‍ ഫെമിനിസത്തെയും മേല്പറഞ്ഞ തരംതിരിവില്‍ പെടുത്താനാവില്ല.
ഒരു പരിഷ്കൃതരാജ്യമെന്ന നിലയില്‍ അമേരിക്കയില്‍ നിലനില്‍ക്കുന്ന സവിശേഷസാഹചര്യങ്ങളെ അഭിസംബോധന ചെയ്യുന്നവയാണ് സൊമേഴ്സിന്റെ വാദങ്ങള്‍ ഏതാണ്ട് എല്ലാം തന്നെയും. അവയെ മുന്‍നിര്‍ത്തിയാണ് ഇന്ത്യയിലെയുള്‍പ്പെടെയുള്ള ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെല്ലാം നേരെ ബ്രൈറ്റ് വാളുയര്‍ത്തുന്നത്. ഫെമിനിസത്തെ മുഴുവന്‍ അടിച്ചുതകര്‍ക്കാനുള്ള വ്യഗ്രതക്കിടയില്‍ വസ്തുതാപരമായ പല പിഴവുകളും പറ്റിയിട്ടുണ്ട് ഇദ്ദേഹത്തിന്. ഈ വാചകം നോക്കുക: ‘ഫെമിനിസത്തില്‍ പ്രധാനമായും രണ്ടു ധാരകളുണ്ട്.(1) Equity feminism.(2) Gender feminism.രണ്ടാമത്തേതിന് Difference feminism എന്ന പേരില്‍ കൂടുതല്‍ കടുത്ത മറ്റൊരു ചെറു ശാഖയുമുണ്ട്.’ സ്ത്രീസഹജമായ കരുണ, ആര്‍ദ്രത, മാതൃത്വം തുടങ്ങിയ സവിശേഷതകളെയും ഗൃഹഭരണം,കുട്ടികളെ വളര്‍ത്തല്‍ തുടങ്ങി സ്ത്രീകള്‍ക്കായി മാറ്റിവെക്കപ്പെട്ട ജോലികളെയും മൂല്യവത്തായി കാണണമെന്ന് വാദിക്കുന്ന ഡിഫറന്‍സ് ഫെമിനിസ്റ്റുകള്‍ സ്ത്രീയും പുരുഷരും തുല്യരാണെന്ന ഒരു വാദമേ മുന്നോട്ടുവെക്കുന്നില്ല. ബ്രൈറ്റ് ഉദ്ദേശിക്കുന്ന ‘തീവ്രവാദികള്‍’ സെപറേറ്റിസ്റ്റുകള്‍ എന്നറിയപ്പെടുന്ന ഒരു ചെറുവിഭാഗമാണ്. സെക്കന്റ് വേവ് ഫെമിനിസം എന്നുവച്ചാല്‍ ജെന്‍ഡര്‍ ഫെമിനിസമാണെന്ന വാദവും വസ്തുതാപരമായി തെറ്റാണ്, അത് മുന്‍പ് വിശദമാക്കിയിട്ടുണ്ട്. മുട്ടിന് മുട്ടിന് ശാസ്ത്രം ശാസ്ത്രമെന്ന് ഉരുക്കഴിക്കുന്ന ബ്രൈറ്റ് എത്ര വസ്തുതാവിരുദ്ധമായ ഒരു വര്‍ഗീകരണത്തെയാണ് തന്റെ ലേഖനത്തിന് ആധാരമാക്കിയതെന്ന് നോക്കുക!
ലോകത്തെല്ലായിടത്തുമെന്നപോലെ ഇന്ത്യയിലും ഫെമിനിസം എന്ന പദത്തിന്റെ ആവിര്‍ഭാവത്തിനും എത്രയോ മുന്‍പ് തന്നെ സ്ത്രീകളുടെ സാമൂഹ്യമായ പിന്നോക്കാവസ്ഥയും, അവര്‍ അനുഭവിച്ചുകൊണ്ടിരുന്ന ചൂഷണങ്ങളും നീതിനിഷേധവും കണ്ടറിഞ്ഞ മാനവികതാവാദികള്‍ അവരുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവച്ചിരുന്നു. സതി,ശൈശവ വിവാഹം,വിധവാവിവാഹനിഷേധം തുടങ്ങിയ സാമുഹിക ദുരാചാരങ്ങള്‍ക്കെതിരേ നടന്ന സമരങ്ങള്‍ ഇതില്‍ പെടുന്നു. ഗാന്ധിജിയടക്കമുള്ള ദേശീയ നേതാക്കള്‍ സ്ത്രീകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരായിരുന്നു. അവരുടെ ശ്രമങ്ങളുടെ ഭാഗമായി ദേശീയപ്രസ്ഥാനത്തിലേയ്ക്ക് നിരവധി സ്ത്രീകള്‍ കടന്നുവരികയുണ്ടായി. സരോജിനി നായിഡുവിനെപ്പോലുള്ളവര്‍ അത്തരം ഒരു ബോധം സ്ത്രീസമൂഹത്തിലുണ്ടാക്കുന്നതില്‍ വഹിച്ച പങ്ക് നിസ്സീമമാണ്. കേരളത്തിലെ സാഹചര്യങ്ങളും വ്യത്യസ്ഥമായിരുന്നില്ല.സമൂഹത്തിന്റെ മുകള്‍തട്ടിലുള്ള സ്ത്രീകള്‍ക്ക് പോലും വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. മനകളുടെയും, ഇല്ലങ്ങളുടെയും അകത്തളങ്ങളിലും, മറക്കുടയ്ക്കുള്ളിലുമായി ശ്വാസം മുട്ടി കഴിഞ്ഞിരുന്ന നമ്പൂതിരി സ്ത്രീകളെ വീ.ടീ യുടെയും മറ്റും രചനകളില്‍ കാണാം. സ്മാര്‍ത്തവിചാരം പോലെയുള്ള കൊടിയ നീതിനിഷേധങ്ങളുടെ ചരിത്രം മറക്കാനാവാത്തത്ര അടുത്താണ്. മരുമക്കത്തായവ്യവസ്ഥ വഴി താരതമ്യേനെ ചില പരിരക്ഷകള്‍ ലഭിച്ചിരുന്നെങ്കിലും നായര്‍ സ്ത്രീകളുടെ കാര്യവും ഏറെയൊന്നും മെച്ചമായിരുന്നില്ല. അവര്‍ണ്ണരായ സ്ത്രീകളുടെ അവസ്ഥയാവട്ടെ, മാറുമറയ്ക്കാനായി പോലും സമരം നടത്തേണ്ടുന്നത്ര ദയനീയമായിരുന്നു.
നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് സ്ത്രീ,ദളിത് അനുകൂലമായ ഒരു സമൂഹമനസ്സ് രൂപപ്പെടുത്തുന്നതില്‍ ഒരു പരിധിവരെ വിജയിക്കാനായെങ്കിലും പ്രശ്നങ്ങള്‍ പിന്നെയും ബാക്കിനിന്നു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ തനത് സ്വഭാവമുള്ളവയാണെന്നും അതിന്റെ പരിഹാരത്തിന് നിലവിലുള്ള സാമൂഹ്യ പുരോഗമന പ്രസ്ഥാനങ്ങള്‍ മാത്രം പോരാ എന്നുമുള്ള തിരിച്ചറിവ് ഇവിടെ രൂപപ്പെടുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിലാണ്. ഗാര്‍ഹിക പീഡനങ്ങളും, അപകടമെന്ന വ്യാജേനെയുള്ള കൊലപാതകങ്ങളും തൊട്ട് പെണ്‍ഭ്രൂണഹത്യയുള്‍പ്പെടെ നിരവധി ഉപോല്‍പ്പന്നങ്ങളെ സൃഷ്ടിച്ചു, സ്ത്രീധനസമ്പ്രദായമെന്ന സാമൂഹ്യതിന്മ. മാറിയ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളില്‍ നല്ലൊരു ശതമാനം സ്ത്രീകള്‍ക്കും ഗൃഹഭരണത്തില്‍ ഒതുങ്ങിനില്‍ക്കാതെ തൊഴില്‍ മേഖലയിലേയ്ക്ക് പ്രവേശിക്കേണ്ടിവന്നതോടെ അത് പുതിയ പ്രശ്നങ്ങളുണ്ടാക്കി. പുരുഷനെ മാത്രം മുന്നില്‍ക്കണ്ട് നിര്‍മ്മിക്കപ്പെട്ട തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പ്രാഥമികാവശ്യങ്ങള്‍ പോലും അവഗണിക്കപ്പെട്ടു. തുല്യജോലിക്ക് തുല്യവേദനമെന്ന അടിസ്ഥാനാവശ്യം ഇന്നും മിക്ക തൊഴില്‍ മേഖലകളിലും നിഷേധിക്കപ്പെടുന്നു. സ്വന്തം വീടുതൊട്ട് തൊഴിലിടങ്ങളടക്കമുള്ള പൊതുസ്ഥലങ്ങളില്‍ വരെ സ്ത്രീ മാനസികമായും ശാരീരികമായും പലപ്പോഴും ലൈംഗികമായും പീഢനങ്ങള്‍ക്ക് വിധേയയാവേണ്ടിവരുന്നതുള്‍പ്പെടെയുള്ള ഇത്തരം വിവിധ പ്രശ്നങ്ങളെയാണ് കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇന്ന് അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാതെ പുരുഷവിരോധത്തിന്റെയോ സ്വവര്‍ഗരതിയുടെയോ പെണ്മാത്ര ഇടങ്ങളുടെയോ പ്രത്യയശാസ്ത്രമല്ല. മറിച്ചുള്ള പ്രചരണങ്ങള്‍ വസ്തുതാവിരുദ്ധങ്ങളും ഒരു സാമൂഹ്യപ്രസ്ഥാനത്തെ തകര്‍ക്കാനായി മാത്രം കെട്ടിച്ചമയ്ക്കപ്പെട്ടവയുമാണ്.
ഈ പറഞ്ഞ മിക്ക വാദങ്ങളെയും ബ്രൈറ്റും അംഗീകരിക്കുന്നുണ്ട്. അതേ സമയം ശാസ്ത്രത്തിനുവേണ്ടിയാണ് എന്ന വ്യാജേന ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെ അടച്ചാക്ഷേപിക്കയും ചെയ്യുന്നു. അമേരിക്കയിലെ സെപ്പറേറ്റിസ്റ്റുകളുടെ വാദങ്ങളെ അടിസ്ഥാനമാക്കി കേരളത്തിലെ സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളേയും അവയെ അനുകൂലിക്കുന്നവരേയും ആക്രമിക്കുന്നതിന്റെ യുക്തി വിചിത്രമെന്നേ പറയേണ്ടു. റിവേഴ്സ് ഗിയറില്‍ വന്ന പോസ്റ്റിലെ പിതൃകേന്ദ്രീകൃതമായ ഒരു സമൂഹം സ്ത്രീസഹജമെന്ന് കല്‍പിച്ചുകൊടുത്ത പെരുമാറ്റഘടനകളുടെ ആകെത്തുകയാണ് ഫെമിനിന്‍ എന്ന നിര്‍വചനമാണ് ശാസ്ത്രവിരുദ്ധമെന്ന നിലയ്ക്ക് ബ്രൈറ്റിനെ ചൊടിപ്പിക്കുന്നത്. സാരിയുടുക്കാത്തവളും, നിലത്ത് നോക്കി നഖംകൊണ്ട് കളമെഴുതാതെ മുഖത്തുനോക്കി സംസാരിക്കുന്നവളും, കുടുംബത്തിലെയും പൊതുസമൂഹത്തിലേയും പ്രശ്നങ്ങളില്‍ ഇടപെടുകയും സ്വന്തം അഭിപ്രായം പറയുകയും ചെയ്യുന്നവളുമായ സ്ത്രീക്ക് ‘സ്ത്രീത്വമില്ല’ എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ ജീവിക്കുമ്പൊഴും ഫെമിനിന്‍ എന്ന പദത്തെ ജീവശാസ്ത്രം വച്ചേ നിര്‍വചിക്കാവൂ എന്ന് ഒരാള്‍ക്ക് വേണമെങ്കില്‍ പറയാം, അങ്ങനെ വിശ്വസിക്കാം, പക്ഷേ അതുമാത്രമാണ് ശരി എന്ന വാദം എല്ലായിടത്തും വിലപ്പോകില്ലെന്ന് മാത്രം. കേംബ്രിഡ്ജ് അഡ്വാസ്ഡ് ലേണേര്‍സ് ഡിക്ഷ്ണറിയില്‍ ഫെമിനിന്‍ എന്ന പദത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക: 'acting or having qualities which are traditionally considered to be suitable for a woman'. ഇനി നിഘണ്ടു തന്നെ ശാസ്ത്രവിരുദ്ധമാണോ എന്തോ!
ഉത്തരാധുനികചിന്താപദ്ധതികളുടെ ഒരു ഭാഗമാണ് ശാസ്ത്രത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ, ചരിത്രത്തിന്റെ തന്നെയും നിരാസം. ഒരു നവസാമൂഹ്യപ്രസ്ഥാനമെന്ന നിലക്ക് അതിനോടൊത്ത് പ്രവര്‍ത്തിക്കുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനവും ചിലയിടങ്ങളില്‍ ശാസ്ത്രത്തെയും പ്രത്യയശാസ്ത്രത്തെയുമൊക്കെ നിഷേധിക്കുന്നുണ്ട്. അതിന് അവര്‍ക്ക് അവരുടേതായ ന്യായീകരണങ്ങളുമുണ്ട്. അവയിലൊന്ന് പോലും പരിശോധിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യാതെ ഫെമിനിസ്റ്റ് പ്രസ്ഥാനം മുഴുവന്‍ ശാസ്ത്രവിരുദ്ധമാണെന്ന് കാടടച്ച് വെടിവെക്കുന്നത് കാണുമ്പോള്‍ ചില മെയില്‍ ഷോവനിസ്റ്റുകള്‍ക്കൊഴിച്ച് മറ്റെല്ലാവര്‍ക്കും ചിരിയേ വരൂ. പ്രത്യേകിച്ചും അതിനദ്ദേഹം ഉപകരണമാക്കുന്ന ഇവല്യൂഷണറി സൈക്കോളജിയുടെ ആധികാരികത തന്നെ ശാസ്ത്രലോകത്ത് പരക്കെ ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തില്‍.
ഫെമിനിസം വിമര്‍ശനങ്ങള്‍ക്ക് അതീതരാണെന്നൊന്നും ആരും വാദിക്കുന്നില്ല. മറ്റേതൊരു സാമൂഹ്യപ്രസ്ഥാനത്തിലുമെന്ന പോലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലേക്കും നിക്ഷിപ്തതാല്പര്യങ്ങള്‍ മുന്‍ നിര്‍ത്തി കടന്നുവരുന്ന സെക്റ്റുകള്‍ ഉണ്ടെന്നത് നിഷേധിക്കുന്നുമില്ല. അരാഷ്ട്രീയത ഉള്‍പ്പെടെയുള്ള എല്ലാ തനത് മധ്യവര്‍ഗസ്വഭാവങ്ങളും പേറുന്ന, ഹിന്ദുത്വവാദം പോലുള്ള മനുഷ്യവിരുദ്ധസിദ്ധാന്തങ്ങളെപ്പോലും പിന്തുണക്കുന്ന പല വിഭാഗങ്ങളും തങ്ങളുടെ താല്പര്യങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ മാത്രം ഫെമിനിസ്റ്റായിതീരുന്നത് പിങ്ക് ജെട്ടി പോലുള്ള സമരങ്ങളില്‍ നാം കാണുന്നുണ്ട്. ഒരു പ്രശ്നാധിഷ്ഠിതനിലപാടെന്ന നിലയ്ക്ക് പിങ്ക് ജെട്ടി സമരത്ത പിന്തുണയ്ക്കുമ്പോഴും ഇത്തരം വിഭാഗങ്ങളുടെ രാഷ്ട്രീയം മുഖ്യധാരാ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെതില്‍നിന്ന് വ്യത്യസ്തമാണെന്ന് തിരിച്ചറിയുന്നുമുണ്ട്. പക്ഷേ ഇത്തരം ചെറു ഗ്രൂപ്പുകളുടെയും അവരുടെ പ്രവര്‍ത്തനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും അടിസ്ഥാനത്തിലല്ല ലോകത്തെമ്പാടും വേരുകളുള്ള ബൃഹത്തായ ഒരു മാനവികതാപ്രസ്ഥാനത്തെ വിലയിരുത്തേണ്ടത്. ഏതൊരു വിമര്‍ശനവും ഉണ്ടാവേണ്ടത് പ്രസ്തുതവിഷയെത്തെക്കുറിച്ചുള്ള സമഗ്രമായ പഠനത്തില്‍ നിന്നാവണം. അല്ലാതെ മുന്വിധികളുടെ അടിസ്ഥാനത്തില്‍ എന്തിനെയെങ്കിലുമൊക്കെ അടര്‍ത്തിയെടുത്തുകൊണ്ട് നടത്തപ്പെടുന്ന കസര്‍ത്തുകള്‍ക്ക് കേവലം പല പോക്കലിന്റെ വില മാത്രമെ ഉണ്ടാവൂ. ബ്രൈറ്റിന്റെ ലേഖനത്തില്‍ ഉടനീളം നിലനില്‍ക്കുന്ന ഔദ്ധത്യവും ഭാഷാപ്രയോഗങ്ങളിലെ ആക്രമണോത്സുകതയും പ്രതിപക്ഷബഹുമാനമില്ലായ്മയും ഇതിന് അടിവരയിടുന്നു. ഫെമിനിസമെന്ന പ്രസ്ഥാനത്തൊടെന്നല്ല, അതിനനുകൂലമായി സംസാരിക്കുകയോ നിലപാടെടുക്കുകയോ ചെയ്യുന്നവരോടൊക്കെയും പരമപുച്ഛവും ശത്രുതയും വിളിച്ചോതുന്നു എന്നല്ലാതെ ധനാത്മകമായ ഒന്നും മുന്നോട്ടുവെക്കുന്നില്ല ഇദ്ദേഹത്തിന്റെ ലേഖനം. അറിവും അവബോധവും രണ്ടും രണ്ടാണ്. അവബോധമില്ലാത്ത അറിവ് ഒരു വ്യക്തിഗതാലങ്കാരമെന്ന നിലയില്‍ കവിഞ്ഞ് സാമൂഹ്യമായി നിഷ്ഫലമായിരിക്കുമെന്ന് മാത്രമല്ല, പലപ്പോഴും അത് ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യും.
ഒരു സാമൂഹ്യപ്രസ്ഥാനത്തെ അതിന്റെ സാമൂഹ്യവും ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി ജീവശാസ്ത്രവും ഇവല്യൂഷനറി സൈക്കോളജിയുമൊക്കെ കൂട്ടിക്കലര്‍ത്തി അലക്കുന്നതിനുപിന്നില്‍ ഒരു അജണ്ടയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. DHRM എന്ന സംഘടനയുടെ പേരില്‍ ആരോ ചിലര്‍ വെറുതെ നടന്നുപോയൊരാളെ വെട്ടിക്കൊന്നു എന്നതുകൊണ്ട് ദളിത് പ്രസ്ഥാനങ്ങള്‍ മുഴുവന്‍ വഴിയെ പോകുന്ന മനുഷ്യരെ വെട്ടിക്കൊല്ലാന്‍ നടക്കുന്നവരാണെന്ന് പ്രചരിപ്പിക്കും പോലെ, ഒരു തടിയന്റവിട നസീറും ഷഫാസും, കൂട്ടാളികളും ചേര്‍ന്ന് നടത്തിയ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ എല്ലാ മുസ്ലിംകളും രാജ്യദ്രോഹികളാണെന്ന് പ്രചരിപ്പിക്കും പോലെ ഒരു അജണ്ട.
മാനവികതയിലൂന്നിയുള്ള സമത്വമെന്ന ആശയത്തെ നേരിട്ടെതിര്‍ക്കുക വര്‍ത്തമാനസാംസ്കാരിക സാഹചര്യങ്ങളില്‍ അത്ര എളുപ്പമാവില്ല. അതുകൊണ്ട് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ കാര്യത്തില്‍ അവര്‍ അവലംബിക്കുന്ന മാര്‍ഗം അവ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു ആശയങ്ങളുമായോ മൂല്ല്യങ്ങളുമായോ പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളെ അവയുമായി കൂട്ടിക്കെട്ടി അതിന് തങ്ങളുടേതായ ഒരു നിര്‍വചനമുണ്ടാക്കുകയും അതിനെ പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കുകയും ചെയ്യുകയെന്നതാണ്. നായകന്റെയും നായികയുടെയും ജീവിതത്തില്‍ സംഭവിച്ച ചെറിയ ചില സൌന്ദര്യപിണക്കങ്ങളിലേക്ക് തോളറ്റം വെട്ടിയ മുടിയും ലിപ്സ്റ്റിക്കും മൂക്കറ്റം പൊങ്ങച്ചവുമായി കയറിവന്ന് രണ്ടിനെയും രണ്ട് വഴിക്കാക്കാന്‍ പാടുപെടുന്നവരാണ് നമ്മുടെ ജനപ്രിയസിനിമകള്‍ മുന്നോട്ടുവെക്കുന്ന ഫെമിനിസ്റ്റുകള്‍. വളര്‍ത്തുദോഷം കൊണ്ടോ വ്യക്തിഗത അനുഭവങ്ങള്‍ കൊണ്ടോ ഒക്കെ പുരുഷവിദ്വേഷികളായി മാറിയ എത്ര ഫെമിനിസ്റ്റുകളാണ് നായകന്റെ കൈവീശിയുള്ള ഒരൊറ്റയടികൊണ്ട് ‘സാരിയുടുക്കുന്ന’ ഉത്തമകുടുംബിനികളായിട്ടുള്ളത്, നമ്മുടെ ജനപ്രിയസാഹിത്യത്തിലും സിനിമയിലും! ഇത്തരം വികലമായ വീക്ഷണങ്ങള്‍ തന്നെ നമ്മുടെ സാംസ്കാരികനായകന്മാരും ‘ശാസ്ത്രജ്ഞന്മാ’രും ഒക്കെ ഏറ്റെടുക്കുന്നതോടെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയാവുന്നു. അതിനൊരുദാഹരണമാണ് ശാസ്ത്രവിരുദ്ധമായ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലോകപുരോഗതിക്കുതന്നെ വെല്ലുവിളിയുയര്‍ത്തുന്ന, അതുകൊണ്ടുതന്നെ ശാസ്ത്രബോധവും പുരോഗമനേച്ഛയുമുള്ള ഏവരും പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കേണ്ടുന്ന ഒന്നാണ് ഫെമിനിസം എന്ന നിലക്കുള്ള ബ്രൈറ്റിന്റെ ലേഖനം.
ലോകത്തെമ്പാടുനിന്നും ഉയര്‍ന്നുവന്ന നൂറുകണക്കിന് ധിഷണാശാലികളുടെ പിന്തുണയും ആശിര്‍വാദവുമുണ്ടായിരുന്ന ഒരു സാമൂഹ്യപ്രസ്ഥാനത്തെയാണ് അതുയര്‍ന്നുവന്ന സാമൂഹ്യപശ്ചാത്തലവും ഇന്നും നിലനില്‍ക്കുന്ന അതിന്റെ പ്രസക്തിയും ഒന്നും പരിഗണിക്കാതെ തനിക്കാവശ്യമുള്ള ചില ഘടകങ്ങളെ മാത്രം അടര്‍ത്തിയെടുത്തുകൊണ്ട് ഇദ്ദേഹം അടച്ചാക്ഷേപിക്കുന്നത്. ലേഖകന്‍ പരിപൂര്‍ണ്ണ ആധികാരികതയോടെ തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഫെമിനിസ്റ്റ് ധാരകളെ മുഴുവന്‍ രണ്ടായി തിരിക്കുന്നു. ഒന്ന് ഇക്വിറ്റി ഫെമിനിസം, രണ്ട് ജെന്‍ഡര്‍ ഫെമിനിസം. സ്ത്രീപീഢനത്തിനെതിരായി രൂപം കൊണ്ട ഫെഡറല്‍ നിയമങ്ങളെ പോലും വിമര്‍ശിക്കാന്‍ പോന്നവിധം മൂത്ത ഒരു ആന്റി ഫെമിനിസ്റ്റെന്ന നിലക്ക് പ്രശസ്തയായ അമേരിക്കക്കാരി ക്രിസ്റ്റീന ഹോഫ് സൊമേഴ്സ് തന്റെ നാട്ടിലെ രണ്ടാം വേവ് ഫെമിനിസത്തെ അടച്ചാക്ഷേപിച്ചുകൊണ്ട് എഴുതിയ ‘ഹു സ്റ്റോള്‍ ഫെമിനിസം?’ എന്ന പുസ്തകത്തിലൂടെ മുന്നോട്ടുവെക്കുന്നതാണ് ഈ വര്‍ഗീകരണം എന്നോര്‍ക്കണം. സ്വന്തം ഉദ്ദേശത്തിന് ഉതകുന്നത് എന്ന നിലയിലല്ലാതെ മറ്റൊരുവിധത്തിലും വസ്തുനിഷ്ഠമെന്ന് അവകാശപ്പെടാനാവാത്തതാണ് ഈ തരംതിരിവ് എന്നറിയാന്‍ ഒരുപാടൊന്നും തല പുകയ്ക്കേണ്ടതില്ല. ലിബറല്‍ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളിലൂന്നിക്കൊണ്ട് നിയമത്തിന്റെയും പൌരാവകാശത്തിന്റെയും കാര്യത്തില്‍ ലിംഗതുല്ല്യത ലക്ഷ്യംവെക്കുന്ന പ്രത്യയശാസ്ത്രങ്ങളെയൊക്കെ ചേര്‍ത്ത് ഇക്വിറ്റി ഫെമിനിസമെന്ന് നിര്‍വചിക്കുന്ന അവര്‍ ജെന്‍ഡര്‍ ഫെമിനിസത്തെ പുരുഷവിദ്വേഷവും സ്ത്രീകേന്ദ്രീകരണവുമായി തുലനപ്പെടുത്തുന്നു. എന്നാല്‍ ഇതില്‍ രണ്ടിലും പെടുത്താനാവാത്ത നിരവധി ഫെമിനിസ്റ്റ് വിഭാഗങ്ങളുമുണ്ട്. ഒരുപോലെ ചൂഷണംചെയ്യപ്പെടുന്ന സ്ത്രീക്കും പരിസ്ഥിതിക്കുമിടയില്‍ ഉര്‍വരത പോലുള്ള ഘടകങ്ങളെ മുന്‍നിര്‍ത്തി സമാനതകള്‍ കണ്ടെത്തുന്ന ഇക്കോഫെമിനിസവും, വര്‍ണ്ണവിവേചനവും ലിംഗവിവേചനവും പരസ്പരബന്ധികളാണെന്നും ആദ്യത്തേത് ഇല്ലാതാവാതെ രണ്ടാമത്തേതിന് പരിഹാരം കണ്ടെത്താനാവില്ലെന്നും വാദിക്കുന്ന ബ്ലാക്ക് ഫെമിനിസവും കേവലം സ്ത്രീകേന്ദ്രീകരണത്തിന്റെതോ ലിംഗതുല്യതയുടെതോ മാത്രമായ പ്രത്യയശാസ്ത്രങ്ങളല്ല മുന്നോട്ടുവെക്കുന്നത്. പോസ്റ്റ് കൊളോണിയല്‍ ലോകത്ത് സാമ്രാജ്യത്വം നടത്തുന്ന അധിനിവേശങ്ങളെ പിതൃകേന്ദ്രീകൃതമായ ഒരു അധികാരക്രമം സ്ത്രീകളുടെ അവകാശങ്ങളുടെമേല്‍ നടത്തുന്ന കടന്നുകയറ്റങ്ങളുമായി കൂട്ടിവായിക്കുന്ന പോസ്റ്റ് കൊളോണിയല്‍ ഫെമിനിസത്തെയും മേല്പറഞ്ഞ തരംതിരിവില്‍ പെടുത്താനാവില്ല.
ഒരു പരിഷ്കൃതരാജ്യമെന്ന നിലയില്‍ അമേരിക്കയില്‍ നിലനില്‍ക്കുന്ന സവിശേഷസാഹചര്യങ്ങളെ അഭിസംബോധന ചെയ്യുന്നവയാണ് സൊമേഴ്സിന്റെ വാദങ്ങള്‍ ഏതാണ്ട് എല്ലാം തന്നെയും. അവയെ മുന്‍നിര്‍ത്തിയാണ് ഇന്ത്യയിലെയുള്‍പ്പെടെയുള്ള ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെല്ലാം നേരെ ബ്രൈറ്റ് വാളുയര്‍ത്തുന്നത്. ഫെമിനിസത്തെ മുഴുവന്‍ അടിച്ചുതകര്‍ക്കാനുള്ള വ്യഗ്രതക്കിടയില്‍ വസ്തുതാപരമായ പല പിഴവുകളും പറ്റിയിട്ടുണ്ട് ഇദ്ദേഹത്തിന്. ഈ വാചകം നോക്കുക: ‘ഫെമിനിസത്തില്‍ പ്രധാനമായും രണ്ടു ധാരകളുണ്ട്.(1) Equity feminism.(2) Gender feminism.രണ്ടാമത്തേതിന് Difference feminism എന്ന പേരില്‍ കൂടുതല്‍ കടുത്ത മറ്റൊരു ചെറു ശാഖയുമുണ്ട്.’ സ്ത്രീസഹജമായ കരുണ, ആര്‍ദ്രത, മാതൃത്വം തുടങ്ങിയ സവിശേഷതകളെയും ഗൃഹഭരണം,കുട്ടികളെ വളര്‍ത്തല്‍ തുടങ്ങി സ്ത്രീകള്‍ക്കായി മാറ്റിവെക്കപ്പെട്ട ജോലികളെയും മൂല്യവത്തായി കാണണമെന്ന് വാദിക്കുന്ന ഡിഫറന്‍സ് ഫെമിനിസ്റ്റുകള്‍ സ്ത്രീയും പുരുഷരും തുല്യരാണെന്ന ഒരു വാദമേ മുന്നോട്ടുവെക്കുന്നില്ല. ബ്രൈറ്റ് ഉദ്ദേശിക്കുന്ന ‘തീവ്രവാദികള്‍’ സെപറേറ്റിസ്റ്റുകള്‍ എന്നറിയപ്പെടുന്ന ഒരു ചെറുവിഭാഗമാണ്. സെക്കന്റ് വേവ് ഫെമിനിസം എന്നുവച്ചാല്‍ ജെന്‍ഡര്‍ ഫെമിനിസമാണെന്ന വാദവും വസ്തുതാപരമായി തെറ്റാണ്, അത് മുന്‍പ് വിശദമാക്കിയിട്ടുണ്ട്. മുട്ടിന് മുട്ടിന് ശാസ്ത്രം ശാസ്ത്രമെന്ന് ഉരുക്കഴിക്കുന്ന ബ്രൈറ്റ് എത്ര വസ്തുതാവിരുദ്ധമായ ഒരു വര്‍ഗീകരണത്തെയാണ് തന്റെ ലേഖനത്തിന് ആധാരമാക്കിയതെന്ന് നോക്കുക!
ലോകത്തെല്ലായിടത്തുമെന്നപോലെ ഇന്ത്യയിലും ഫെമിനിസം എന്ന പദത്തിന്റെ ആവിര്‍ഭാവത്തിനും എത്രയോ മുന്‍പ് തന്നെ സ്ത്രീകളുടെ സാമൂഹ്യമായ പിന്നോക്കാവസ്ഥയും, അവര്‍ അനുഭവിച്ചുകൊണ്ടിരുന്ന ചൂഷണങ്ങളും നീതിനിഷേധവും കണ്ടറിഞ്ഞ മാനവികതാവാദികള്‍ അവരുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവച്ചിരുന്നു. സതി,ശൈശവ വിവാഹം,വിധവാവിവാഹനിഷേധം തുടങ്ങിയ സാമുഹിക ദുരാചാരങ്ങള്‍ക്കെതിരേ നടന്ന സമരങ്ങള്‍ ഇതില്‍ പെടുന്നു. ഗാന്ധിജിയടക്കമുള്ള ദേശീയ നേതാക്കള്‍ സ്ത്രീകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരായിരുന്നു. അവരുടെ ശ്രമങ്ങളുടെ ഭാഗമായി ദേശീയപ്രസ്ഥാനത്തിലേയ്ക്ക് നിരവധി സ്ത്രീകള്‍ കടന്നുവരികയുണ്ടായി. സരോജിനി നായിഡുവിനെപ്പോലുള്ളവര്‍ അത്തരം ഒരു ബോധം സ്ത്രീസമൂഹത്തിലുണ്ടാക്കുന്നതില്‍ വഹിച്ച പങ്ക് നിസ്സീമമാണ്. കേരളത്തിലെ സാഹചര്യങ്ങളും വ്യത്യസ്ഥമായിരുന്നില്ല.സമൂഹത്തിന്റെ മുകള്‍തട്ടിലുള്ള സ്ത്രീകള്‍ക്ക് പോലും വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. മനകളുടെയും, ഇല്ലങ്ങളുടെയും അകത്തളങ്ങളിലും, മറക്കുടയ്ക്കുള്ളിലുമായി ശ്വാസം മുട്ടി കഴിഞ്ഞിരുന്ന നമ്പൂതിരി സ്ത്രീകളെ വീ.ടീ യുടെയും മറ്റും രചനകളില്‍ കാണാം. സ്മാര്‍ത്തവിചാരം പോലെയുള്ള കൊടിയ നീതിനിഷേധങ്ങളുടെ ചരിത്രം മറക്കാനാവാത്തത്ര അടുത്താണ്. മരുമക്കത്തായവ്യവസ്ഥ വഴി താരതമ്യേനെ ചില പരിരക്ഷകള്‍ ലഭിച്ചിരുന്നെങ്കിലും നായര്‍ സ്ത്രീകളുടെ കാര്യവും ഏറെയൊന്നും മെച്ചമായിരുന്നില്ല. അവര്‍ണ്ണരായ സ്ത്രീകളുടെ അവസ്ഥയാവട്ടെ, മാറുമറയ്ക്കാനായി പോലും സമരം നടത്തേണ്ടുന്നത്ര ദയനീയമായിരുന്നു.
നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് സ്ത്രീ,ദളിത് അനുകൂലമായ ഒരു സമൂഹമനസ്സ് രൂപപ്പെടുത്തുന്നതില്‍ ഒരു പരിധിവരെ വിജയിക്കാനായെങ്കിലും പ്രശ്നങ്ങള്‍ പിന്നെയും ബാക്കിനിന്നു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ തനത് സ്വഭാവമുള്ളവയാണെന്നും അതിന്റെ പരിഹാരത്തിന് നിലവിലുള്ള സാമൂഹ്യ പുരോഗമന പ്രസ്ഥാനങ്ങള്‍ മാത്രം പോരാ എന്നുമുള്ള തിരിച്ചറിവ് ഇവിടെ രൂപപ്പെടുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിലാണ്. ഗാര്‍ഹിക പീഡനങ്ങളും, അപകടമെന്ന വ്യാജേനെയുള്ള കൊലപാതകങ്ങളും തൊട്ട് പെണ്‍ഭ്രൂണഹത്യയുള്‍പ്പെടെ നിരവധി ഉപോല്‍പ്പന്നങ്ങളെ സൃഷ്ടിച്ചു, സ്ത്രീധനസമ്പ്രദായമെന്ന സാമൂഹ്യതിന്മ. മാറിയ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളില്‍ നല്ലൊരു ശതമാനം സ്ത്രീകള്‍ക്കും ഗൃഹഭരണത്തില്‍ ഒതുങ്ങിനില്‍ക്കാതെ തൊഴില്‍ മേഖലയിലേയ്ക്ക് പ്രവേശിക്കേണ്ടിവന്നതോടെ അത് പുതിയ പ്രശ്നങ്ങളുണ്ടാക്കി. പുരുഷനെ മാത്രം മുന്നില്‍ക്കണ്ട് നിര്‍മ്മിക്കപ്പെട്ട തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പ്രാഥമികാവശ്യങ്ങള്‍ പോലും അവഗണിക്കപ്പെട്ടു. തുല്യജോലിക്ക് തുല്യവേദനമെന്ന അടിസ്ഥാനാവശ്യം ഇന്നും മിക്ക തൊഴില്‍ മേഖലകളിലും നിഷേധിക്കപ്പെടുന്നു. സ്വന്തം വീടുതൊട്ട് തൊഴിലിടങ്ങളടക്കമുള്ള പൊതുസ്ഥലങ്ങളില്‍ വരെ സ്ത്രീ മാനസികമായും ശാരീരികമായും പലപ്പോഴും ലൈംഗികമായും പീഢനങ്ങള്‍ക്ക് വിധേയയാവേണ്ടിവരുന്നതുള്‍പ്പെടെയുള്ള ഇത്തരം വിവിധ പ്രശ്നങ്ങളെയാണ് കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇന്ന് അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാതെ പുരുഷവിരോധത്തിന്റെയോ സ്വവര്‍ഗരതിയുടെയോ പെണ്മാത്ര ഇടങ്ങളുടെയോ പ്രത്യയശാസ്ത്രമല്ല. മറിച്ചുള്ള പ്രചരണങ്ങള്‍ വസ്തുതാവിരുദ്ധങ്ങളും ഒരു സാമൂഹ്യപ്രസ്ഥാനത്തെ തകര്‍ക്കാനായി മാത്രം കെട്ടിച്ചമയ്ക്കപ്പെട്ടവയുമാണ്.
ഈ പറഞ്ഞ മിക്ക വാദങ്ങളെയും ബ്രൈറ്റും അംഗീകരിക്കുന്നുണ്ട്. അതേ സമയം ശാസ്ത്രത്തിനുവേണ്ടിയാണ് എന്ന വ്യാജേന ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെ അടച്ചാക്ഷേപിക്കയും ചെയ്യുന്നു. അമേരിക്കയിലെ സെപ്പറേറ്റിസ്റ്റുകളുടെ വാദങ്ങളെ അടിസ്ഥാനമാക്കി കേരളത്തിലെ സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളേയും അവയെ അനുകൂലിക്കുന്നവരേയും ആക്രമിക്കുന്നതിന്റെ യുക്തി വിചിത്രമെന്നേ പറയേണ്ടു. റിവേഴ്സ് ഗിയറില്‍ വന്ന പോസ്റ്റിലെ പിതൃകേന്ദ്രീകൃതമായ ഒരു സമൂഹം സ്ത്രീസഹജമെന്ന് കല്‍പിച്ചുകൊടുത്ത പെരുമാറ്റഘടനകളുടെ ആകെത്തുകയാണ് ഫെമിനിന്‍ എന്ന നിര്‍വചനമാണ് ശാസ്ത്രവിരുദ്ധമെന്ന നിലയ്ക്ക് ബ്രൈറ്റിനെ ചൊടിപ്പിക്കുന്നത്. സാരിയുടുക്കാത്തവളും, നിലത്ത് നോക്കി നഖംകൊണ്ട് കളമെഴുതാതെ മുഖത്തുനോക്കി സംസാരിക്കുന്നവളും, കുടുംബത്തിലെയും പൊതുസമൂഹത്തിലേയും പ്രശ്നങ്ങളില്‍ ഇടപെടുകയും സ്വന്തം അഭിപ്രായം പറയുകയും ചെയ്യുന്നവളുമായ സ്ത്രീക്ക് ‘സ്ത്രീത്വമില്ല’ എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ ജീവിക്കുമ്പൊഴും ഫെമിനിന്‍ എന്ന പദത്തെ ജീവശാസ്ത്രം വച്ചേ നിര്‍വചിക്കാവൂ എന്ന് ഒരാള്‍ക്ക് വേണമെങ്കില്‍ പറയാം, അങ്ങനെ വിശ്വസിക്കാം, പക്ഷേ അതുമാത്രമാണ് ശരി എന്ന വാദം എല്ലായിടത്തും വിലപ്പോകില്ലെന്ന് മാത്രം. കേംബ്രിഡ്ജ് അഡ്വാസ്ഡ് ലേണേര്‍സ് ഡിക്ഷ്ണറിയില്‍ ഫെമിനിന്‍ എന്ന പദത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക: 'acting or having qualities which are traditionally considered to be suitable for a woman'. ഇനി നിഘണ്ടു തന്നെ ശാസ്ത്രവിരുദ്ധമാണോ എന്തോ!
ഉത്തരാധുനികചിന്താപദ്ധതികളുടെ ഒരു ഭാഗമാണ് ശാസ്ത്രത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ, ചരിത്രത്തിന്റെ തന്നെയും നിരാസം. ഒരു നവസാമൂഹ്യപ്രസ്ഥാനമെന്ന നിലക്ക് അതിനോടൊത്ത് പ്രവര്‍ത്തിക്കുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനവും ചിലയിടങ്ങളില്‍ ശാസ്ത്രത്തെയും പ്രത്യയശാസ്ത്രത്തെയുമൊക്കെ നിഷേധിക്കുന്നുണ്ട്. അതിന് അവര്‍ക്ക് അവരുടേതായ ന്യായീകരണങ്ങളുമുണ്ട്. അവയിലൊന്ന് പോലും പരിശോധിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യാതെ ഫെമിനിസ്റ്റ് പ്രസ്ഥാനം മുഴുവന്‍ ശാസ്ത്രവിരുദ്ധമാണെന്ന് കാടടച്ച് വെടിവെക്കുന്നത് കാണുമ്പോള്‍ ചില മെയില്‍ ഷോവനിസ്റ്റുകള്‍ക്കൊഴിച്ച് മറ്റെല്ലാവര്‍ക്കും ചിരിയേ വരൂ. പ്രത്യേകിച്ചും അതിനദ്ദേഹം ഉപകരണമാക്കുന്ന ഇവല്യൂഷണറി സൈക്കോളജിയുടെ ആധികാരികത തന്നെ ശാസ്ത്രലോകത്ത് പരക്കെ ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തില്‍.
ഫെമിനിസം വിമര്‍ശനങ്ങള്‍ക്ക് അതീതരാണെന്നൊന്നും ആരും വാദിക്കുന്നില്ല. മറ്റേതൊരു സാമൂഹ്യപ്രസ്ഥാനത്തിലുമെന്ന പോലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലേക്കും നിക്ഷിപ്തതാല്പര്യങ്ങള്‍ മുന്‍ നിര്‍ത്തി കടന്നുവരുന്ന സെക്റ്റുകള്‍ ഉണ്ടെന്നത് നിഷേധിക്കുന്നുമില്ല. അരാഷ്ട്രീയത ഉള്‍പ്പെടെയുള്ള എല്ലാ തനത് മധ്യവര്‍ഗസ്വഭാവങ്ങളും പേറുന്ന, ഹിന്ദുത്വവാദം പോലുള്ള മനുഷ്യവിരുദ്ധസിദ്ധാന്തങ്ങളെപ്പോലും പിന്തുണക്കുന്ന പല വിഭാഗങ്ങളും തങ്ങളുടെ താല്പര്യങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ മാത്രം ഫെമിനിസ്റ്റായിതീരുന്നത് പിങ്ക് ജെട്ടി പോലുള്ള സമരങ്ങളില്‍ നാം കാണുന്നുണ്ട്. ഒരു പ്രശ്നാധിഷ്ഠിതനിലപാടെന്ന നിലയ്ക്ക് പിങ്ക് ജെട്ടി സമരത്ത പിന്തുണയ്ക്കുമ്പോഴും ഇത്തരം വിഭാഗങ്ങളുടെ രാഷ്ട്രീയം മുഖ്യധാരാ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെതില്‍നിന്ന് വ്യത്യസ്തമാണെന്ന് തിരിച്ചറിയുന്നുമുണ്ട്. പക്ഷേ ഇത്തരം ചെറു ഗ്രൂപ്പുകളുടെയും അവരുടെ പ്രവര്‍ത്തനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും അടിസ്ഥാനത്തിലല്ല ലോകത്തെമ്പാടും വേരുകളുള്ള ബൃഹത്തായ ഒരു മാനവികതാപ്രസ്ഥാനത്തെ വിലയിരുത്തേണ്ടത്. ഏതൊരു വിമര്‍ശനവും ഉണ്ടാവേണ്ടത് പ്രസ്തുതവിഷയെത്തെക്കുറിച്ചുള്ള സമഗ്രമായ പഠനത്തില്‍ നിന്നാവണം. അല്ലാതെ മുന്വിധികളുടെ അടിസ്ഥാനത്തില്‍ എന്തിനെയെങ്കിലുമൊക്കെ അടര്‍ത്തിയെടുത്തുകൊണ്ട് നടത്തപ്പെടുന്ന കസര്‍ത്തുകള്‍ക്ക് കേവലം പല പോക്കലിന്റെ വില മാത്രമെ ഉണ്ടാവൂ. ബ്രൈറ്റിന്റെ ലേഖനത്തില്‍ ഉടനീളം നിലനില്‍ക്കുന്ന ഔദ്ധത്യവും ഭാഷാപ്രയോഗങ്ങളിലെ ആക്രമണോത്സുകതയും പ്രതിപക്ഷബഹുമാനമില്ലായ്മയും ഇതിന് അടിവരയിടുന്നു. ഫെമിനിസമെന്ന പ്രസ്ഥാനത്തൊടെന്നല്ല, അതിനനുകൂലമായി സംസാരിക്കുകയോ നിലപാടെടുക്കുകയോ ചെയ്യുന്നവരോടൊക്കെയും പരമപുച്ഛവും ശത്രുതയും വിളിച്ചോതുന്നു എന്നല്ലാതെ ധനാത്മകമായ ഒന്നും മുന്നോട്ടുവെക്കുന്നില്ല ഇദ്ദേഹത്തിന്റെ ലേഖനം. അറിവും അവബോധവും രണ്ടും രണ്ടാണ്. അവബോധമില്ലാത്ത അറിവ് ഒരു വ്യക്തിഗതാലങ്കാരമെന്ന നിലയില്‍ കവിഞ്ഞ് സാമൂഹ്യമായി നിഷ്ഫലമായിരിക്കുമെന്ന് മാത്രമല്ല, പലപ്പോഴും അത് ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യും.
ഒരു സാമൂഹ്യപ്രസ്ഥാനത്തെ അതിന്റെ സാമൂഹ്യവും ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി ജീവശാസ്ത്രവും ഇവല്യൂഷനറി സൈക്കോളജിയുമൊക്കെ കൂട്ടിക്കലര്‍ത്തി അലക്കുന്നതിനുപിന്നില്‍ ഒരു അജണ്ടയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. DHRM എന്ന സംഘടനയുടെ പേരില്‍ ആരോ ചിലര്‍ വെറുതെ നടന്നുപോയൊരാളെ വെട്ടിക്കൊന്നു എന്നതുകൊണ്ട് ദളിത് പ്രസ്ഥാനങ്ങള്‍ മുഴുവന്‍ വഴിയെ പോകുന്ന മനുഷ്യരെ വെട്ടിക്കൊല്ലാന്‍ നടക്കുന്നവരാണെന്ന് പ്രചരിപ്പിക്കും പോലെ, ഒരു തടിയന്റവിട നസീറും ഷഫാസും, കൂട്ടാളികളും ചേര്‍ന്ന് നടത്തിയ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ എല്ലാ മുസ്ലിംകളും രാജ്യദ്രോഹികളാണെന്ന് പ്രചരിപ്പിക്കും പോലെ ഒരു അജണ്ട.
Thursday, January 28, 2010
ഇഷ്ടമല്ലാത്ത ഫെമിനിസ്റ്റ് തൊട്ടതെല്ലാം കുറ്റം: ഭാഗം ഒന്ന്
‘പാന്റ് ഇക്വാളിറ്റി:ഒരു അഴീക്കോടന്‍ തമാശ’എന്ന പോസ്റ്റില്‍ കമന്റിട്ട ചിത്രകാരന്‍, ജോക്കര്‍ തുടങ്ങിയവര്‍ തന്ന ലിങ്കിലൂടെ ബ്രൈറ്റ് എന്ന ബ്ലോഗിലെത്താനിടയായി. ഫെമിനിസം ശാസ്ത്രത്തിന്റെ നിരാസമാണെന്നും അത് മനസ്സിലാക്കാതെ കുറെ ‘യൂസ്ഫുള്‍ ഇഡിയട്സ്’ ബ്ലൊഗില്‍ ലേഖനങ്ങള്‍ എഴുതി നിറയ്ക്കുന്നുവെന്നും ഒക്കെ ധാര്‍മികരോഷം കൊള്ളുന്നുണ്ടായിരുന്നു ആ പോസ്റ്റ്. അത്തരം ലേഖനങ്ങളുടെ കൂട്ടത്തിലൊന്നായി ലിങ്ക് സഹിതം റിവേഴ്സ് ഗിയറില്‍ വന്ന മേല്പറഞ്ഞ ലേഖനവും പരാമര്‍ശിക്കപ്പെട്ടു കണ്ടു. ഫെമിനിസമെന്നാല്‍ തോളറ്റം മുടിവെട്ടി പാന്റും ഉടുപ്പും ധരിച്ച് നടക്കുന്ന ചില കൊച്ചമ്മമാര്‍ ചൊവ്വയില്‍നിന്നെങ്ങാന്‍ കണ്ടെടുത്ത് കൊണ്ടുവന്ന് ഇവിടെ വച്ചലക്കുന്ന എന്തോ അസംബന്ധമാണെന്നും ആണായി പിറന്നവനൊക്കെ ഇതിനെ എതിര്‍ക്കാനും ഇവളുമാരെ ‘നിലയ്ക്ക്’നിര്‍ത്താനും ബാധ്യതപ്പെട്ടവരാണെന്നും ഉള്ള നിലക്ക് പൊടിപൂരമാകുന്ന ആഘോഷങ്ങളും കൂടി കണ്ടപ്പോള്‍ എങ്ങനെ ഇങ്ങനെയൊരു പ്രസ്ഥാനം ലോകത്തെമ്പാടും രൂപം കൊണ്ടു എന്നതിനെക്കുറിച്ച് തന്നാലാവുംവിധമുള്ള ഒരു എളിയ അന്വേഷണമെങ്കിലും മുന്നോട്ടുവെക്കണമെന്നു തോന്നി. അതിന്റെ ഫലമാണീ പോസ്റ്റ്. ബ്രൈറ്റിന്റെ ലേഖനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും മേല്പറഞ്ഞ പോസ്റ്റിനെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ക്കും ഇതിന്റെ രണ്ടാം ഭാഗത്തില്‍ മറുപടി പറയുന്നതാണ്.
ഫെമിനിസം ഒരു സാമൂഹ്യപ്രസ്ഥാനമാണ്. മറ്റേതൊരു വിമോചനപ്രസ്ഥാനത്തെയുമ്പോലെ അത് ഉരുവംകൊള്ളുന്നത് നില്‍നില്പിനും മനുഷ്യാവകാശങ്ങള്‍ക്കുമായുള്ള സമരത്തിന്റെ ഭാഗമായിട്ടാണ്. ആദ്യഫെമിനിസ്റ്റ് രചനയെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന മേരി വൂള്‍സ്റ്റണ്‍ക്രാഫ്റ്റിന്റെ ‘എ വിന്‍ഡിക്കേഷന്‍ ഓഫ് ദ റൈറ്റ്സ് ഓഫ് വുമണി’(1792)ലൂടെ അവര്‍ മുന്നോട്ടുവെക്കുന്നത് പ്രധാനമായും വിദ്യാഭ്യാസ അവകാശമാണ്. സാമുവല്‍ ജോണ്‍സണെപ്പോലുള്ള നിയോക്ലാസിക്കല്‍ എഴുത്തുകാര്‍ അവരെ പരിഹസിച്ചത് സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നതിലുള്ള എതിര്‍പ്പുകൊണ്ടായിരുന്നില്ല, മറിച്ച് നാളതുവരെ മുഖ്യമായും പുരുഷന്റേതു മാത്രമായി കരുതപ്പെട്ടിരുന്ന എഴുത്തെന്ന പ്രവൃത്തിമേഖലയിലേക്ക് സ്ത്രീകളുടെ പരക്കെയുള്ള കടന്നുവരവിന് അത് ഇടയാക്കാം എന്നതുകൊണ്ടായിരുന്നുവെന്നത് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പത്തൊന്‍പതാം നൂറ്റാണ്ടിലെ ഫെമിനിസ്റ്റ് പ്രവര്‍ത്തകര്‍ മുഖ്യമായും ലക്ഷ്യംവച്ചത് വോട്ട് ചെയ്യാനുള്ള അവകാശത്തെയായിരുന്നു. അക്കാലത്തെ പുരോഗമനവാദികളായ സാമൂഹ്യപ്രവര്‍ത്തകരായിരുന്നു പിന്നീട് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ വക്താക്കളായി മാറിയതെന്നത് ചരിത്രം. അമേരിക്കയിലും മറ്റും അടിമകളുടെ വിമോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നവര്‍ പിന്നീട് തങ്ങളുടെ പ്രവര്‍ത്തനമേഖല സ്ത്രീകളുടെ വിമോചനത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നുവെന്നത് അക്കാലത്തെ സ്ത്രീകളുടെ സാമൂഹ്യാവസ്ഥ എന്തായിരുന്നുവെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ തരുന്നുണ്ട്. ആദ്യകാലഫെമിനിസ്റ്റുകളുടെ കൂട്ടത്തില്പെടുത്താവുന്ന സൂസന്‍ ആന്തണിയെപ്പോലുള്ളവര്‍ക്ക് ഗുരുതുല്യയായിരുന്ന മാര്‍ഗരറ്റ് ഫുള്ളര്‍ സ്ത്രീകളുടെ വോട്ടവകാശത്തിനും തൊഴില്‍, വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും വേണ്ടിയായിരുന്നു വാദിച്ചിരുന്നത്.
18 - 19 നൂറ്റാണ്ടുകളില്‍ അമേരിക്കയിലും യൂറോപ്പിലെയും സ്ത്രീകളുടെ പിന്നോക്കാവസ്ഥ വരച്ചുകാട്ടുന്നുണ്ട് അക്കാലത്തെ സാഹിത്യകൃതികള്‍. ജെയ്ന്‍ ഓസ്റ്റന്റെയും എമിലി ബ്രോണ്ടിയുടെയും മറ്റും നോവലുകളില്‍ കാണുന്നതുപോലെ ഉപരി-മധ്യവര്‍ഗങ്ങളില്‍ പെടുന്ന സ്ത്രീകള്‍ പോലും സ്ത്രീവിരുദ്ധ സമൂഹ്യ, സദാചാരനിയമങ്ങളുടെ ഇരകളായിരുന്നു. വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട് ശരീരത്തെ അണിയിച്ചൊരുക്കി കുലീനമെന്ന് സമൂഹം ശഠിക്കുന്ന രീതികളിലേക്ക് പെരുമാറ്റത്തെയും അംഗചലനങ്ങളെയും, എന്തിന് ചിരിയെപ്പോലും ചിട്ടപ്പെടുത്തി ഭര്‍ത്തൃസമ്പാദനമെന്ന ഒറ്റലക്ഷ്യത്തിലേക്ക് മനസ്സിനെയും ശരീരത്തെയും കേന്ദ്രീകരിച്ച് ജീവിക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ പെണ്‍സമൂഹത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട് ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ തന്റെ ‘ദ സബ്ജക്ഷന്‍ ഓഫ് വുമണ്‍’(1861) എന്ന ലേഖനത്തില്‍. വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്ത്രീക്കും പുരുഷനും വ്യത്യസ്തമായ കാഴ്ചപ്പാടുകളും നിയമങ്ങളും സൂക്ഷിക്കുന്ന ഒരു സമൂഹത്തില്‍ ലിംഗനിര്‍മിതി തന്നെ സ്ത്രീവിരുദ്ധമാവുന്നതെങ്ങനെയെന്ന് മില്‍ ഇവിടെ വ്യക്തമാക്കുന്നുണ്ട്.
രാഷ്ട്രീയവും സാംസ്കാരികവുമായ അസമത്വങ്ങള്‍ പരസ്പരബന്ധികളാണെന്ന് കണ്ട ഫെമിനിസ്റ്റുകള്‍ സ്ത്രീവിമോചനം എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുന്നത് അറുപതുകളിലാണ്. ഉന്നതവിദ്യാഭ്യാസം നേടിയിട്ടുപോലും സ്ത്രീകളായിപ്പോയി എന്നതുകൊണ്ടുമാത്രം ഗാര്‍ഹികജോലികളിലേക്ക് മാത്രമായി തളച്ചിടപ്പെടുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചകളുടെ മുഖ്യധാരയിലേക്ക് വന്നു. സാമ്പത്തികമായ വ്യതിയാനങ്ങള്‍ സാമൂഹ്യമായ കാഴ്ചപ്പാടുകളെ മാറാന്‍ നിര്‍ബന്ധിതമാക്കിയതോടെ സ്ത്രീകളുടെ തൊഴിലിടങ്ങളിലേക്കുള്ള വരവ് പിന്നീട് സുഗമമായി. അപ്പോഴും സ്ത്രീക്ക് തുല്യത ലഭിച്ചില്ല, തൊഴിലിടത്തിലും വീട്ടിലും. സര്‍ക്കാര്‍ ജോലിയുള്‍പ്പെടെ ചുരുക്കം ചില മേഖലകള്‍ മാറ്റിവച്ചാല്‍ ഇന്നും തുല്യജോലിക്ക് തുല്യവേദനമെന്ന അവകാശം അവര്‍ക്ക് മാത്രം നിഷേധിക്കപ്പെടുന്നു. ഭര്‍ത്താവിനെപ്പോലെ തൊഴിലെടുത്ത് മടങ്ങിവരുന്നവളാണെങ്കിലും സ്ത്രീകളുടെ മാത്രമെന്ന നിലയ്ക്ക് ഗാര്‍ഹികജോലികള്‍ അവള്‍ക്ക് തനിച്ച് നിര്‍വഹിക്കേണ്ടി വരുന്നു. ഇതൊക്കെ സ്വാഭാവികം മാത്രം എന്ന് കണ്ണടച്ചുപിടിച്ചിരുന്ന സമൂഹത്തിന്റെ മുന്നിലേക്ക് ഇത്തരം പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് നിസ്സീമമാണ്.
സമഗ്രമായ ഒരു സാമൂഹ്യമാറ്റമൊന്നും കൂടാതെതെന്നെ വ്യക്തിഗതമുന്നേറ്റങ്ങളിലൂടെ പടിപടിയായി തുല്യതയെന്ന ലക്ഷ്യമാര്‍ജ്ജിക്കാമെന്ന് വിശ്വസിക്കുന്ന ലിബറല്‍ ഫെമിനിസ്റ്റുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രാഥമികമായും വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ ലിംഗവ്യത്യാസമില്ലാതുള്ള പ്രവേശനമാണ്. അവര്‍ അവരുടെ വളര്‍ച്ചയെ വിലയിരുത്തുന്നതു തന്നെ ഉന്നത വിദ്യാഭ്യാസ,തൊഴില്‍ മേഖലകളിലുള്ള സ്ത്രീസാന്നിധ്യത്തെ ആസ്പദമാക്കിയാണ്. മുതലാളിത്തവ്യവസ്ഥ തകരുകയും സമ്പത്തും അധികാരവും പുനര്‍വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നതോടെ സ്ത്രീപുരുഷബന്ധങ്ങളിലുള്‍പ്പെടെ സമൂലമായ ഒരു മാറ്റം സാധ്യമാവുമെന്നും അതിലൂടെ ലിംഗവിവേചനമുള്‍പ്പെടെയുള്ള സാമൂഹ്യതിന്മകള്‍ ഒപ്പം ഇല്ലാതാവുമെന്നും വിശ്വസിക്കുന്ന മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റുകളില്‍ നിന്ന് വേറിട്ടുള്ളൊരു വീക്ഷണമാണ് ഗെയില്‍ റൂബിനെപ്പോലുള്ളവര്‍ മുന്നോട്ടുവെക്കുന്നത്. സിമോണ്‍ ദ ബുവ്വെ തന്റെ വിഖ്യാതഗ്രന്ധമായ ‘സെക്കന്റ് സെക്സില്‍’ പറയുന്നതുപോലെ സ്ത്രീ ജനിക്കുകയല്ല, ആയിത്തീരുകയാണ് എന്ന വാദം മുന്നോട്ടുകൊണ്ടുപോവുകയാണ് റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍. പിതൃകേന്ദ്രീകൃതമായ അധികാരവ്യവസ്ഥയെ നിരാകരിക്കുന്ന അവര്‍ ആ അധികാരവ്യവസ്ഥ നിര്‍വചിക്കുന്ന ‘സ്ത്രീ’ എന്നത് ഒരു ജീവശാസ്ത്രനിര്‍മിതിയെന്നതിലപ്പുറം സാമൂഹ്യനിര്‍മിതിയാണ് എന്ന് വാദിക്കുന്നു. ഇവിടെ അവര്‍ നിഷേധിക്കുന്നത് സ്ത്രീയുടെ ജീവശാസ്ത്രപരമായ നിലനില്പിനെയോ സവിശേഷതകളെയോ അല്ല. സ്ത്രീയും പുരുഷനും ഉള്‍പ്പെടെയുള്ള സകലജീവജാലങ്ങള്‍ക്കും ജീവശാസ്ത്രപരമായ ഒരു നിലനില്പുണ്ട്. മനുഷ്യന്റെ കാര്യത്തില്‍ അത് സാമൂഹികവും കൂടിയാണ്. ജീവശാസ്ത്രപരമായ പല അടിസ്ഥാനചോദനകളെയും സാമൂഹിക സദാചാര സംഹിതകള്‍ക്കനുസരിച്ച് അവന് നിയന്ത്രിക്കാനാവുന്നത് അതുകൊണ്ടാണ്. ഇവിടവും കഴിഞ്ഞ് സെപറേറ്റിസ്റ്റ് ഫെമിനിസം പോലുള്ള ചില അപ്രസക്തമാംവണ്ണം ചെറിയ ഗ്രൂപ്പുകളിലെത്തുമ്പോഴാണ് സ്ത്രീപക്ഷവാദം ഒരുതരം മൌലികവാദമായി മാറുന്നത്. പൂര്‍ണ്ണമായും സ്ത്രീകേന്ദ്രീകൃതമായ ഈ പ്രത്യയശാസ്ത്രം മാത്രമാണ് പെണ്മാത്രഇടങ്ങള്‍ക്കും ലൈംഗികതയ്ക്കും ഒക്കെ വേണ്ടി വാദിക്കുന്നത്.
ഇത്രയും പറഞ്ഞുവന്നത് തനതായ ചില സാമൂഹ്യസാഹചര്യങ്ങളില്‍നിന്ന് സ്വാഭാവികമായി ഉരുത്തിരിഞ്ഞുവന്ന ഒരു ചെറുത്തുനില്പ് പ്രസ്ഥാനമാണ് ഫെമിനിസവുമെന്ന് സൂചിപ്പിക്കാനാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു പ്രസ്ഥാനത്തെ വിലയിരുത്തേണ്ടതും സമൂഹികമായി തന്നെയാണ്. സ്ത്രീകളോടുള്ള വിവേചനവും ലൈംഗികചൂഷണവുമൊക്കെ സാമൂഹ്യയാഥാര്‍ഥ്യങ്ങളായി നിലനില്‍ക്കുന്ന ഓരോ സമൂഹത്തിലും അതിനു പ്രസക്തിയുമുണ്ട്.
ഫെമിനിസം ഒരു സാമൂഹ്യപ്രസ്ഥാനമാണ്. മറ്റേതൊരു വിമോചനപ്രസ്ഥാനത്തെയുമ്പോലെ അത് ഉരുവംകൊള്ളുന്നത് നില്‍നില്പിനും മനുഷ്യാവകാശങ്ങള്‍ക്കുമായുള്ള സമരത്തിന്റെ ഭാഗമായിട്ടാണ്. ആദ്യഫെമിനിസ്റ്റ് രചനയെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന മേരി വൂള്‍സ്റ്റണ്‍ക്രാഫ്റ്റിന്റെ ‘എ വിന്‍ഡിക്കേഷന്‍ ഓഫ് ദ റൈറ്റ്സ് ഓഫ് വുമണി’(1792)ലൂടെ അവര്‍ മുന്നോട്ടുവെക്കുന്നത് പ്രധാനമായും വിദ്യാഭ്യാസ അവകാശമാണ്. സാമുവല്‍ ജോണ്‍സണെപ്പോലുള്ള നിയോക്ലാസിക്കല്‍ എഴുത്തുകാര്‍ അവരെ പരിഹസിച്ചത് സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നതിലുള്ള എതിര്‍പ്പുകൊണ്ടായിരുന്നില്ല, മറിച്ച് നാളതുവരെ മുഖ്യമായും പുരുഷന്റേതു മാത്രമായി കരുതപ്പെട്ടിരുന്ന എഴുത്തെന്ന പ്രവൃത്തിമേഖലയിലേക്ക് സ്ത്രീകളുടെ പരക്കെയുള്ള കടന്നുവരവിന് അത് ഇടയാക്കാം എന്നതുകൊണ്ടായിരുന്നുവെന്നത് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പത്തൊന്‍പതാം നൂറ്റാണ്ടിലെ ഫെമിനിസ്റ്റ് പ്രവര്‍ത്തകര്‍ മുഖ്യമായും ലക്ഷ്യംവച്ചത് വോട്ട് ചെയ്യാനുള്ള അവകാശത്തെയായിരുന്നു. അക്കാലത്തെ പുരോഗമനവാദികളായ സാമൂഹ്യപ്രവര്‍ത്തകരായിരുന്നു പിന്നീട് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ വക്താക്കളായി മാറിയതെന്നത് ചരിത്രം. അമേരിക്കയിലും മറ്റും അടിമകളുടെ വിമോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നവര്‍ പിന്നീട് തങ്ങളുടെ പ്രവര്‍ത്തനമേഖല സ്ത്രീകളുടെ വിമോചനത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നുവെന്നത് അക്കാലത്തെ സ്ത്രീകളുടെ സാമൂഹ്യാവസ്ഥ എന്തായിരുന്നുവെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ തരുന്നുണ്ട്. ആദ്യകാലഫെമിനിസ്റ്റുകളുടെ കൂട്ടത്തില്പെടുത്താവുന്ന സൂസന്‍ ആന്തണിയെപ്പോലുള്ളവര്‍ക്ക് ഗുരുതുല്യയായിരുന്ന മാര്‍ഗരറ്റ് ഫുള്ളര്‍ സ്ത്രീകളുടെ വോട്ടവകാശത്തിനും തൊഴില്‍, വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും വേണ്ടിയായിരുന്നു വാദിച്ചിരുന്നത്.
18 - 19 നൂറ്റാണ്ടുകളില്‍ അമേരിക്കയിലും യൂറോപ്പിലെയും സ്ത്രീകളുടെ പിന്നോക്കാവസ്ഥ വരച്ചുകാട്ടുന്നുണ്ട് അക്കാലത്തെ സാഹിത്യകൃതികള്‍. ജെയ്ന്‍ ഓസ്റ്റന്റെയും എമിലി ബ്രോണ്ടിയുടെയും മറ്റും നോവലുകളില്‍ കാണുന്നതുപോലെ ഉപരി-മധ്യവര്‍ഗങ്ങളില്‍ പെടുന്ന സ്ത്രീകള്‍ പോലും സ്ത്രീവിരുദ്ധ സമൂഹ്യ, സദാചാരനിയമങ്ങളുടെ ഇരകളായിരുന്നു. വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട് ശരീരത്തെ അണിയിച്ചൊരുക്കി കുലീനമെന്ന് സമൂഹം ശഠിക്കുന്ന രീതികളിലേക്ക് പെരുമാറ്റത്തെയും അംഗചലനങ്ങളെയും, എന്തിന് ചിരിയെപ്പോലും ചിട്ടപ്പെടുത്തി ഭര്‍ത്തൃസമ്പാദനമെന്ന ഒറ്റലക്ഷ്യത്തിലേക്ക് മനസ്സിനെയും ശരീരത്തെയും കേന്ദ്രീകരിച്ച് ജീവിക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ പെണ്‍സമൂഹത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട് ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ തന്റെ ‘ദ സബ്ജക്ഷന്‍ ഓഫ് വുമണ്‍’(1861) എന്ന ലേഖനത്തില്‍. വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്ത്രീക്കും പുരുഷനും വ്യത്യസ്തമായ കാഴ്ചപ്പാടുകളും നിയമങ്ങളും സൂക്ഷിക്കുന്ന ഒരു സമൂഹത്തില്‍ ലിംഗനിര്‍മിതി തന്നെ സ്ത്രീവിരുദ്ധമാവുന്നതെങ്ങനെയെന്ന് മില്‍ ഇവിടെ വ്യക്തമാക്കുന്നുണ്ട്.
രാഷ്ട്രീയവും സാംസ്കാരികവുമായ അസമത്വങ്ങള്‍ പരസ്പരബന്ധികളാണെന്ന് കണ്ട ഫെമിനിസ്റ്റുകള്‍ സ്ത്രീവിമോചനം എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുന്നത് അറുപതുകളിലാണ്. ഉന്നതവിദ്യാഭ്യാസം നേടിയിട്ടുപോലും സ്ത്രീകളായിപ്പോയി എന്നതുകൊണ്ടുമാത്രം ഗാര്‍ഹികജോലികളിലേക്ക് മാത്രമായി തളച്ചിടപ്പെടുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചകളുടെ മുഖ്യധാരയിലേക്ക് വന്നു. സാമ്പത്തികമായ വ്യതിയാനങ്ങള്‍ സാമൂഹ്യമായ കാഴ്ചപ്പാടുകളെ മാറാന്‍ നിര്‍ബന്ധിതമാക്കിയതോടെ സ്ത്രീകളുടെ തൊഴിലിടങ്ങളിലേക്കുള്ള വരവ് പിന്നീട് സുഗമമായി. അപ്പോഴും സ്ത്രീക്ക് തുല്യത ലഭിച്ചില്ല, തൊഴിലിടത്തിലും വീട്ടിലും. സര്‍ക്കാര്‍ ജോലിയുള്‍പ്പെടെ ചുരുക്കം ചില മേഖലകള്‍ മാറ്റിവച്ചാല്‍ ഇന്നും തുല്യജോലിക്ക് തുല്യവേദനമെന്ന അവകാശം അവര്‍ക്ക് മാത്രം നിഷേധിക്കപ്പെടുന്നു. ഭര്‍ത്താവിനെപ്പോലെ തൊഴിലെടുത്ത് മടങ്ങിവരുന്നവളാണെങ്കിലും സ്ത്രീകളുടെ മാത്രമെന്ന നിലയ്ക്ക് ഗാര്‍ഹികജോലികള്‍ അവള്‍ക്ക് തനിച്ച് നിര്‍വഹിക്കേണ്ടി വരുന്നു. ഇതൊക്കെ സ്വാഭാവികം മാത്രം എന്ന് കണ്ണടച്ചുപിടിച്ചിരുന്ന സമൂഹത്തിന്റെ മുന്നിലേക്ക് ഇത്തരം പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് നിസ്സീമമാണ്.
സമഗ്രമായ ഒരു സാമൂഹ്യമാറ്റമൊന്നും കൂടാതെതെന്നെ വ്യക്തിഗതമുന്നേറ്റങ്ങളിലൂടെ പടിപടിയായി തുല്യതയെന്ന ലക്ഷ്യമാര്‍ജ്ജിക്കാമെന്ന് വിശ്വസിക്കുന്ന ലിബറല്‍ ഫെമിനിസ്റ്റുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രാഥമികമായും വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ ലിംഗവ്യത്യാസമില്ലാതുള്ള പ്രവേശനമാണ്. അവര്‍ അവരുടെ വളര്‍ച്ചയെ വിലയിരുത്തുന്നതു തന്നെ ഉന്നത വിദ്യാഭ്യാസ,തൊഴില്‍ മേഖലകളിലുള്ള സ്ത്രീസാന്നിധ്യത്തെ ആസ്പദമാക്കിയാണ്. മുതലാളിത്തവ്യവസ്ഥ തകരുകയും സമ്പത്തും അധികാരവും പുനര്‍വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നതോടെ സ്ത്രീപുരുഷബന്ധങ്ങളിലുള്‍പ്പെടെ സമൂലമായ ഒരു മാറ്റം സാധ്യമാവുമെന്നും അതിലൂടെ ലിംഗവിവേചനമുള്‍പ്പെടെയുള്ള സാമൂഹ്യതിന്മകള്‍ ഒപ്പം ഇല്ലാതാവുമെന്നും വിശ്വസിക്കുന്ന മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റുകളില്‍ നിന്ന് വേറിട്ടുള്ളൊരു വീക്ഷണമാണ് ഗെയില്‍ റൂബിനെപ്പോലുള്ളവര്‍ മുന്നോട്ടുവെക്കുന്നത്. സിമോണ്‍ ദ ബുവ്വെ തന്റെ വിഖ്യാതഗ്രന്ധമായ ‘സെക്കന്റ് സെക്സില്‍’ പറയുന്നതുപോലെ സ്ത്രീ ജനിക്കുകയല്ല, ആയിത്തീരുകയാണ് എന്ന വാദം മുന്നോട്ടുകൊണ്ടുപോവുകയാണ് റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍. പിതൃകേന്ദ്രീകൃതമായ അധികാരവ്യവസ്ഥയെ നിരാകരിക്കുന്ന അവര്‍ ആ അധികാരവ്യവസ്ഥ നിര്‍വചിക്കുന്ന ‘സ്ത്രീ’ എന്നത് ഒരു ജീവശാസ്ത്രനിര്‍മിതിയെന്നതിലപ്പുറം സാമൂഹ്യനിര്‍മിതിയാണ് എന്ന് വാദിക്കുന്നു. ഇവിടെ അവര്‍ നിഷേധിക്കുന്നത് സ്ത്രീയുടെ ജീവശാസ്ത്രപരമായ നിലനില്പിനെയോ സവിശേഷതകളെയോ അല്ല. സ്ത്രീയും പുരുഷനും ഉള്‍പ്പെടെയുള്ള സകലജീവജാലങ്ങള്‍ക്കും ജീവശാസ്ത്രപരമായ ഒരു നിലനില്പുണ്ട്. മനുഷ്യന്റെ കാര്യത്തില്‍ അത് സാമൂഹികവും കൂടിയാണ്. ജീവശാസ്ത്രപരമായ പല അടിസ്ഥാനചോദനകളെയും സാമൂഹിക സദാചാര സംഹിതകള്‍ക്കനുസരിച്ച് അവന് നിയന്ത്രിക്കാനാവുന്നത് അതുകൊണ്ടാണ്. ഇവിടവും കഴിഞ്ഞ് സെപറേറ്റിസ്റ്റ് ഫെമിനിസം പോലുള്ള ചില അപ്രസക്തമാംവണ്ണം ചെറിയ ഗ്രൂപ്പുകളിലെത്തുമ്പോഴാണ് സ്ത്രീപക്ഷവാദം ഒരുതരം മൌലികവാദമായി മാറുന്നത്. പൂര്‍ണ്ണമായും സ്ത്രീകേന്ദ്രീകൃതമായ ഈ പ്രത്യയശാസ്ത്രം മാത്രമാണ് പെണ്മാത്രഇടങ്ങള്‍ക്കും ലൈംഗികതയ്ക്കും ഒക്കെ വേണ്ടി വാദിക്കുന്നത്.
ഇത്രയും പറഞ്ഞുവന്നത് തനതായ ചില സാമൂഹ്യസാഹചര്യങ്ങളില്‍നിന്ന് സ്വാഭാവികമായി ഉരുത്തിരിഞ്ഞുവന്ന ഒരു ചെറുത്തുനില്പ് പ്രസ്ഥാനമാണ് ഫെമിനിസവുമെന്ന് സൂചിപ്പിക്കാനാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു പ്രസ്ഥാനത്തെ വിലയിരുത്തേണ്ടതും സമൂഹികമായി തന്നെയാണ്. സ്ത്രീകളോടുള്ള വിവേചനവും ലൈംഗികചൂഷണവുമൊക്കെ സാമൂഹ്യയാഥാര്‍ഥ്യങ്ങളായി നിലനില്‍ക്കുന്ന ഓരോ സമൂഹത്തിലും അതിനു പ്രസക്തിയുമുണ്ട്.
Friday, January 22, 2010
‘പാന്റ് ഇക്വാളിറ്റി’: ഒരു അഴീക്കോടന്‍ തമാശ
സ്ത്രീകള്‍ ഫെമിനിസ്റ്റാവണ്ട, ഫെമിനിനായാല്‍ മതി പോലും!
യാഥാസ്ഥിതികതയുടെ വിഴുപ്പുനാറുന്ന ഇത്തരമൊരു വാചകം ആരെങ്കിലും പ്രസംഗിച്ചുവെന്ന് കേട്ടാല്‍ അതാ അഴീക്കോട് വല്ലതുമായിരിക്കും എന്ന് ഉടന്‍ പ്രതികരിക്കാനാവുംവിധം കേരളത്തിലെ പുരോഗമനമനസ്സുകള്‍ സുകുമാര്‍ അഴീക്കോടെന്ന 'സാംസ്കാരിക'നായകനെ തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ സദാചാരത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ഒക്കെയുള്ള ചര്‍ച്ചകളില്‍ അഴീക്കോടിനെപ്പോലുള്ളവരില്‍നിന്ന് അറുപിന്തിരപ്പന്‍ നിലപാടേ പ്രതീക്ഷിക്കേണ്ടതുള്ളൂവെന്ന് അവര്‍ക്കറിയാം. അപകടം പക്ഷേ ഇവിടെയല്ല; കേരളത്തിലങ്ങോളമിങ്ങോളം ധാരാളം ശ്രോതാക്കളുള്ള ഒരു പ്രഭാഷകനെന്ന നിലക്ക് തലമുതിര്‍ന്ന സാംസ്കാരികനായകനെന്ന വിശേഷണവും പേറി, താളവും ഒഴുക്കുമുള്ള ഭാഷയില്‍ ഇദ്ദേഹം എഴുന്നള്ളിക്കുന്ന എന്തു വിഡ്ഡിത്തവും സാംസ്കാരികഈടുവെയ്പുകളായി കുറെപ്പേരെങ്കിലും ഏറ്റെടുത്തേക്കാമെന്നിടത്താണ്. വില്‍പനസാധ്യതയുള്ള വിവാദങ്ങള്‍ക്കായി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്ന മാധ്യമങ്ങള്‍ ചര്‍ച്ചയും അഭിപ്രായവോട്ടെടുപ്പുമൊക്കെയായി ഇതിനെയാഘോഷിക്കുകയുംകൂടി ചെയ്താല്‍പിന്നെ പറയുകയും വേണ്ട.
എന്താണീ ഫെമിനിന്‍?
പിതൃകേന്ദ്രീകൃതമായ ഒരു സമൂഹം സ്ത്രീസഹജമെന്ന് കല്‍പിച്ചുകൊടുത്ത പെരുമാറ്റഘടനകളുടെ ആകെത്തുകയാണത്. വസ്ത്രധാരണത്തിലും വര്‍ത്തമാനത്തിലുമൊക്കെ ഒരു സ്ത്രീ എന്തായിരിക്കണമെന്നതിനെക്കുറിച്ച് അതിന് അനിഷേധ്യമായ ധാരണകളുണ്ട്. വൈകാരികവും ചിന്താപരവും ബൌദ്ധികവുമായിട്ടുള്ള അവളുടെ അസ്തിത്വത്തെതന്നെ അത് മുന്‍ കൂര്‍ നിര്‍വചിക്കുന്നു. ഇതിനെയൊക്കെ പിന്‍പറ്റിക്കൊണ്ടാണ് സ്ത്രീ ജന്‍മനാ 'ഫെമിനിനാണ്',അതുകൊണ്ടുതന്നെ അവള്‍ക്ക് ഫെമിനിസ്റ്റാവേണ്ട കാര്യമില്ല, ഫെമിനിന്‍ ആവാന്‍ കഴിയാത്തവരാണ് ഫെമിനിസ്റ്റുകളാവുന്നത് എന്നൊക്കെ അഴീക്കോട് തട്ടിവിടുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്ത്രീത്വം എന്നത് ഒരു സ്ത്രീ സ്ത്രീയായിരിക്കുന്ന ജീവശാസ്ത്രപരവും മനശ്ശാസ്ത്രപരവുമായ അവസ്ഥയല്ല. മറിച്ച് യാഥാസ്ഥിതികത എങ്ങനെയായിരിക്കണമെന്ന് പറയുന്നുവോ അങ്ങനെ ഒരു സ്ത്രീ സ്വയം പരുവപ്പെടേണ്ട അവസ്ഥയാണ്. സ്ത്രീയെ സുന്ദരിയാക്കുന്നത് അവളുടെ ലജ്ജയാണ്, ലജ്ജയില്ലാത്ത സ്ത്രീക്ക് എന്തു സൌന്ദര്യം, സൌന്ദര്യമില്ലാതെപിന്നെ എന്തു സ്ത്രീ തുടങ്ങിയ ചില വാചകങ്ങളിലൂടെ മലയാളികളുടെ മഹാനടന്‍ തിലകന്‍ ഒരു ചാനല്‍ പരിപാടിയില്‍ തന്റെ 'സാമൂഹ്യനിരീക്ഷണം' അവതരിപ്പിച്ചത് ഏതുമൂല്യങ്ങളില്‍ നിന്നാണോ അതേ മൂല്യങ്ങള്‍ തന്നെയാണ് അഴീക്കോടിന്റെ 'പെണ്‍മ'വാദത്തിലും പ്രതിഫലിക്കുന്നത്.
സ്ത്രീയും പുരുഷനും തുല്യരല്ല എന്ന് 'അസന്ദിഗ്ദ്ധമായി' പ്രഖ്യാപിക്കുന്ന അഴീക്കോട് തുടര്‍ന്ന് സ്ത്രീക്ക് പ്രകൃതി സവിശേഷമായ പല ശക്തികളും നല്‍കിയിട്ടുണ്ട് എന്നൊക്കെയൊന്ന് മയപ്പെടുത്തിയ ശേഷം തുല്യതയ്ക്കുവേണ്ടിയുള്ള അവളുടെ സമരം വെറും ബുദ്ധിശൂന്യതയില്‍നിന്നുണ്ടാവുന്നതാണെന്ന് പരിഹസിക്കുന്നു. ഫെമിനിസമെന്നത് പുരുഷനെ അനുകരിക്കലാണത്രെ! ഫെമിനിസ്റ്റുകള്‍ ഈ യുദ്ധമൊക്കെ ചെയ്യുന്നത് 'പാന്റ് ഇക്ക്വാളിറ്റി'ക്ക് വേണ്ടിയാണെന്നാണ് ഇത്രയും കാലത്തെ ബൌദ്ധിക,സാംസ്കാരികജീവിതത്തില്‍നിന്ന് അദ്ദേഹം പഠിച്ചെടുത്തത്. അഭിപ്രായം പറയുന്ന വിഷയത്തെക്കുറിച്ച് ഒരു മിനിമം ധാരണയെങ്കിലും ഉണ്ടാക്കിയെടുക്കാന്‍ മിനക്കെടാതെ പൊതുവേദിയില്‍ ഇത്തരം ബാലിശമായ നിരീക്ഷണങ്ങള്‍ വിളമ്പുന്നത് കേള്‍വിക്കാരെമുഴുവന്‍ കുറച്ചുകാണുന്ന ബൌദ്ധികമായ ധാര്‍ഷ്ട്യമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?
പുതിയ ആശയങ്ങള്‍ക്ക്, അവ എത്രത്തോളം മനുഷ്യപക്ഷത്ത് നില്‍ക്കുന്നവയാണെങ്കില്‍പോലും ഒരു പൊതുസമൂഹത്തില്‍ സ്വീകാര്യത നേടിക്കൊടുക്കുകയെന്നത് ശ്രമകരമായ ഒരുദ്യമമാണ്. കാരണം അതിന് നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ പലതാണ്. ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടാണോ ഇത്തരമാശയങ്ങള്‍ രൂപംകൊള്ളുന്നത് അവര്‍ പോലും അവയെ ഏറ്റെടുക്കാന്‍ പലപ്പോഴും വിമുഖതകാണിക്കുന്നു എന്നതാണൊന്ന്. ജന്‍മിത്തത്തിനെതിരെയുള്ള സമരത്തില്‍ ജന്‍മിയുടെ പക്ഷംപിടിക്കുന്ന അടിയാനും സ്ത്രീപക്ഷചര്‍ച്ചകളില്‍ പിതൃകേന്ദ്രീകൃത അധികാരവ്യവസ്ഥയുടെ വക്താക്കളായിനിന്നുകൊണ്ട് അടക്കത്തിനും ഒതുക്കത്തിനുമൊക്കെ വേണ്ടി വാദിക്കുന്ന സ്ത്രീകളും ഒക്കെയുണ്ടാവുന്നു എന്നത് നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥ അവരെ വാര്‍ത്തെടുത്തിരിക്കുന്നത് എത്രത്തോളം ഉറപ്പുള്ള അച്ചുകളിലാണ് എന്നതാണ് സൂചിപ്പിക്കുന്നത്. സ്റ്റോക് ഹോം സിന്‍ഡ്രോമെന്ന് വിളിക്കാവുന്ന ഈ മനോനിലയുടെ സൃഷ്ടിക്കുപിന്നില്‍ നൂറ്റാണ്ടുകള്‍നീണ്ട സാമൂഹ്യമായ ഒരു പരിണാമപ്രക്രിയ തന്നെയുണ്ട്.
പിതൃകേന്ദ്രീകൃതമായ അധികാരവ്യവസ്ഥ നല്‍കുന്ന സൌകര്യങ്ങള്‍ വേണ്ടുവോളം ആസ്വദിച്ചുകൊണ്ട് ഉണ്ടാക്കിയെടുത്ത സാംസ്കാരികമൂലധനം ഉപയോഗിച്ച് ഫെമിനിസമടക്കമുള്ള പ്രതിരോധപ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ കച്ചകെട്ടി നില്‍ക്കുന്ന യാഥാസ്ഥിതികവിഭാഗങ്ങളാണ് രണ്ടാമത്തെ വെല്ലുവിളി. യാഥാസ്ഥിതികമായ ഒരു മൂല്യവ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടു മാത്രമേ മൂലധനകേന്ദ്രീകൃതമായ ഏതൊരു സമൂഹ്യക്രമത്തിനും മുന്നോട്ടുപോകാനാവൂ എന്നതുകൊണ്ടുതന്നെ നീതിന്യായ,നിയമനിര്‍മാണ, കാര്യനിര്‍വഹണ വിഭാഗങ്ങള്‍ക്കൊപ്പം നാലാമത്തെ തൂണായ മാധ്യമങ്ങളുടെയും പിന്തുണ അവര്‍ക്കുണ്ട്. സിനിമ, ടിവി, പത്രം, ആനുകാലികങ്ങള്‍ തുടങ്ങി ലഭ്യമായ മാധ്യമങ്ങളെയൊക്കെ പ്രത്യക്ഷമോ പരോക്ഷമോ ആയ തങ്ങളുടെ ജിഹ്വകളാക്കി ഉപയോഗിക്കാന്‍ ഇവര്‍ക്കാവുന്നതും അതുകൊണ്ടാണ്.
ഇക്കാരണങ്ങളാല്‍തന്നെ ഫെമിനിസമുള്‍പ്പെടെയുള്ള പുത്തന്‍ ആശയങ്ങള്‍ നല്‍കുന്ന പരിപ്രേക്ഷ്യങ്ങളിലൂടെ ഇത്തരം മാധ്യമങ്ങളേയും അവയുടെ സൃഷ്ടികളേയും ഒക്കെ നാം നിരന്തരം അപനിര്‍മിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. മനുഷ്യപക്ഷത്ത് നില്‍ക്കുന്ന പുരോഗമനപ്രസ്ഥാനങ്ങള്‍ നയിക്കുന്ന ആശയസമരത്തെ സാംസ്കാരികലോകം ഒറ്റക്കെട്ടായി പിന്തുണക്കേണ്ടതുണ്ടെന്നിരിക്കെ വര്‍ത്തമാനസമൂഹത്തെ ബഹുദൂരം പിന്നിലേക്ക് തള്ളിവിടാന്‍ പോന്ന പ്രയോഗങ്ങള്‍ ആരു നടത്തിയാലും അത് എതിര്‍ക്കപ്പെടേണ്ടതാണ്. അതുകൊണ്ടുതന്നെ അധ്യാപകന്‍, ഭാഷാപണ്ഡിതന്‍, നിരൂപകന്‍, പ്രഭാഷകന്‍ തുടങ്ങി പല നിലകളില്‍ സുകുമാര്‍ അഴീക്കോട് നല്‍കിയിട്ടുള്ള സംഭാവനകളെ മറക്കാതിരിക്കുമ്പോഴും മാനവികതാവിരുദ്ധമായ യാഥാസ്ഥിതികവാദങ്ങള്‍ക്ക് ഊര്‍ജ്ജംപകരുംവിധമുള്ള അദ്ദേഹത്തിന്റെ സാംസ്കാരിക ഇടപെടലുകള്‍ നിശിതമായി വിമര്‍ശിക്കപ്പെടേണ്ടവ തന്നെയാണ്.
യാഥാസ്ഥിതികതയുടെ വിഴുപ്പുനാറുന്ന ഇത്തരമൊരു വാചകം ആരെങ്കിലും പ്രസംഗിച്ചുവെന്ന് കേട്ടാല്‍ അതാ അഴീക്കോട് വല്ലതുമായിരിക്കും എന്ന് ഉടന്‍ പ്രതികരിക്കാനാവുംവിധം കേരളത്തിലെ പുരോഗമനമനസ്സുകള്‍ സുകുമാര്‍ അഴീക്കോടെന്ന 'സാംസ്കാരിക'നായകനെ തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ സദാചാരത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ഒക്കെയുള്ള ചര്‍ച്ചകളില്‍ അഴീക്കോടിനെപ്പോലുള്ളവരില്‍നിന്ന് അറുപിന്തിരപ്പന്‍ നിലപാടേ പ്രതീക്ഷിക്കേണ്ടതുള്ളൂവെന്ന് അവര്‍ക്കറിയാം. അപകടം പക്ഷേ ഇവിടെയല്ല; കേരളത്തിലങ്ങോളമിങ്ങോളം ധാരാളം ശ്രോതാക്കളുള്ള ഒരു പ്രഭാഷകനെന്ന നിലക്ക് തലമുതിര്‍ന്ന സാംസ്കാരികനായകനെന്ന വിശേഷണവും പേറി, താളവും ഒഴുക്കുമുള്ള ഭാഷയില്‍ ഇദ്ദേഹം എഴുന്നള്ളിക്കുന്ന എന്തു വിഡ്ഡിത്തവും സാംസ്കാരികഈടുവെയ്പുകളായി കുറെപ്പേരെങ്കിലും ഏറ്റെടുത്തേക്കാമെന്നിടത്താണ്. വില്‍പനസാധ്യതയുള്ള വിവാദങ്ങള്‍ക്കായി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്ന മാധ്യമങ്ങള്‍ ചര്‍ച്ചയും അഭിപ്രായവോട്ടെടുപ്പുമൊക്കെയായി ഇതിനെയാഘോഷിക്കുകയുംകൂടി ചെയ്താല്‍പിന്നെ പറയുകയും വേണ്ട.
എന്താണീ ഫെമിനിന്‍?
പിതൃകേന്ദ്രീകൃതമായ ഒരു സമൂഹം സ്ത്രീസഹജമെന്ന് കല്‍പിച്ചുകൊടുത്ത പെരുമാറ്റഘടനകളുടെ ആകെത്തുകയാണത്. വസ്ത്രധാരണത്തിലും വര്‍ത്തമാനത്തിലുമൊക്കെ ഒരു സ്ത്രീ എന്തായിരിക്കണമെന്നതിനെക്കുറിച്ച് അതിന് അനിഷേധ്യമായ ധാരണകളുണ്ട്. വൈകാരികവും ചിന്താപരവും ബൌദ്ധികവുമായിട്ടുള്ള അവളുടെ അസ്തിത്വത്തെതന്നെ അത് മുന്‍ കൂര്‍ നിര്‍വചിക്കുന്നു. ഇതിനെയൊക്കെ പിന്‍പറ്റിക്കൊണ്ടാണ് സ്ത്രീ ജന്‍മനാ 'ഫെമിനിനാണ്',അതുകൊണ്ടുതന്നെ അവള്‍ക്ക് ഫെമിനിസ്റ്റാവേണ്ട കാര്യമില്ല, ഫെമിനിന്‍ ആവാന്‍ കഴിയാത്തവരാണ് ഫെമിനിസ്റ്റുകളാവുന്നത് എന്നൊക്കെ അഴീക്കോട് തട്ടിവിടുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്ത്രീത്വം എന്നത് ഒരു സ്ത്രീ സ്ത്രീയായിരിക്കുന്ന ജീവശാസ്ത്രപരവും മനശ്ശാസ്ത്രപരവുമായ അവസ്ഥയല്ല. മറിച്ച് യാഥാസ്ഥിതികത എങ്ങനെയായിരിക്കണമെന്ന് പറയുന്നുവോ അങ്ങനെ ഒരു സ്ത്രീ സ്വയം പരുവപ്പെടേണ്ട അവസ്ഥയാണ്. സ്ത്രീയെ സുന്ദരിയാക്കുന്നത് അവളുടെ ലജ്ജയാണ്, ലജ്ജയില്ലാത്ത സ്ത്രീക്ക് എന്തു സൌന്ദര്യം, സൌന്ദര്യമില്ലാതെപിന്നെ എന്തു സ്ത്രീ തുടങ്ങിയ ചില വാചകങ്ങളിലൂടെ മലയാളികളുടെ മഹാനടന്‍ തിലകന്‍ ഒരു ചാനല്‍ പരിപാടിയില്‍ തന്റെ 'സാമൂഹ്യനിരീക്ഷണം' അവതരിപ്പിച്ചത് ഏതുമൂല്യങ്ങളില്‍ നിന്നാണോ അതേ മൂല്യങ്ങള്‍ തന്നെയാണ് അഴീക്കോടിന്റെ 'പെണ്‍മ'വാദത്തിലും പ്രതിഫലിക്കുന്നത്.
സ്ത്രീയും പുരുഷനും തുല്യരല്ല എന്ന് 'അസന്ദിഗ്ദ്ധമായി' പ്രഖ്യാപിക്കുന്ന അഴീക്കോട് തുടര്‍ന്ന് സ്ത്രീക്ക് പ്രകൃതി സവിശേഷമായ പല ശക്തികളും നല്‍കിയിട്ടുണ്ട് എന്നൊക്കെയൊന്ന് മയപ്പെടുത്തിയ ശേഷം തുല്യതയ്ക്കുവേണ്ടിയുള്ള അവളുടെ സമരം വെറും ബുദ്ധിശൂന്യതയില്‍നിന്നുണ്ടാവുന്നതാണെന്ന് പരിഹസിക്കുന്നു. ഫെമിനിസമെന്നത് പുരുഷനെ അനുകരിക്കലാണത്രെ! ഫെമിനിസ്റ്റുകള്‍ ഈ യുദ്ധമൊക്കെ ചെയ്യുന്നത് 'പാന്റ് ഇക്ക്വാളിറ്റി'ക്ക് വേണ്ടിയാണെന്നാണ് ഇത്രയും കാലത്തെ ബൌദ്ധിക,സാംസ്കാരികജീവിതത്തില്‍നിന്ന് അദ്ദേഹം പഠിച്ചെടുത്തത്. അഭിപ്രായം പറയുന്ന വിഷയത്തെക്കുറിച്ച് ഒരു മിനിമം ധാരണയെങ്കിലും ഉണ്ടാക്കിയെടുക്കാന്‍ മിനക്കെടാതെ പൊതുവേദിയില്‍ ഇത്തരം ബാലിശമായ നിരീക്ഷണങ്ങള്‍ വിളമ്പുന്നത് കേള്‍വിക്കാരെമുഴുവന്‍ കുറച്ചുകാണുന്ന ബൌദ്ധികമായ ധാര്‍ഷ്ട്യമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?
പുതിയ ആശയങ്ങള്‍ക്ക്, അവ എത്രത്തോളം മനുഷ്യപക്ഷത്ത് നില്‍ക്കുന്നവയാണെങ്കില്‍പോലും ഒരു പൊതുസമൂഹത്തില്‍ സ്വീകാര്യത നേടിക്കൊടുക്കുകയെന്നത് ശ്രമകരമായ ഒരുദ്യമമാണ്. കാരണം അതിന് നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ പലതാണ്. ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടാണോ ഇത്തരമാശയങ്ങള്‍ രൂപംകൊള്ളുന്നത് അവര്‍ പോലും അവയെ ഏറ്റെടുക്കാന്‍ പലപ്പോഴും വിമുഖതകാണിക്കുന്നു എന്നതാണൊന്ന്. ജന്‍മിത്തത്തിനെതിരെയുള്ള സമരത്തില്‍ ജന്‍മിയുടെ പക്ഷംപിടിക്കുന്ന അടിയാനും സ്ത്രീപക്ഷചര്‍ച്ചകളില്‍ പിതൃകേന്ദ്രീകൃത അധികാരവ്യവസ്ഥയുടെ വക്താക്കളായിനിന്നുകൊണ്ട് അടക്കത്തിനും ഒതുക്കത്തിനുമൊക്കെ വേണ്ടി വാദിക്കുന്ന സ്ത്രീകളും ഒക്കെയുണ്ടാവുന്നു എന്നത് നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥ അവരെ വാര്‍ത്തെടുത്തിരിക്കുന്നത് എത്രത്തോളം ഉറപ്പുള്ള അച്ചുകളിലാണ് എന്നതാണ് സൂചിപ്പിക്കുന്നത്. സ്റ്റോക് ഹോം സിന്‍ഡ്രോമെന്ന് വിളിക്കാവുന്ന ഈ മനോനിലയുടെ സൃഷ്ടിക്കുപിന്നില്‍ നൂറ്റാണ്ടുകള്‍നീണ്ട സാമൂഹ്യമായ ഒരു പരിണാമപ്രക്രിയ തന്നെയുണ്ട്.
പിതൃകേന്ദ്രീകൃതമായ അധികാരവ്യവസ്ഥ നല്‍കുന്ന സൌകര്യങ്ങള്‍ വേണ്ടുവോളം ആസ്വദിച്ചുകൊണ്ട് ഉണ്ടാക്കിയെടുത്ത സാംസ്കാരികമൂലധനം ഉപയോഗിച്ച് ഫെമിനിസമടക്കമുള്ള പ്രതിരോധപ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ കച്ചകെട്ടി നില്‍ക്കുന്ന യാഥാസ്ഥിതികവിഭാഗങ്ങളാണ് രണ്ടാമത്തെ വെല്ലുവിളി. യാഥാസ്ഥിതികമായ ഒരു മൂല്യവ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടു മാത്രമേ മൂലധനകേന്ദ്രീകൃതമായ ഏതൊരു സമൂഹ്യക്രമത്തിനും മുന്നോട്ടുപോകാനാവൂ എന്നതുകൊണ്ടുതന്നെ നീതിന്യായ,നിയമനിര്‍മാണ, കാര്യനിര്‍വഹണ വിഭാഗങ്ങള്‍ക്കൊപ്പം നാലാമത്തെ തൂണായ മാധ്യമങ്ങളുടെയും പിന്തുണ അവര്‍ക്കുണ്ട്. സിനിമ, ടിവി, പത്രം, ആനുകാലികങ്ങള്‍ തുടങ്ങി ലഭ്യമായ മാധ്യമങ്ങളെയൊക്കെ പ്രത്യക്ഷമോ പരോക്ഷമോ ആയ തങ്ങളുടെ ജിഹ്വകളാക്കി ഉപയോഗിക്കാന്‍ ഇവര്‍ക്കാവുന്നതും അതുകൊണ്ടാണ്.
ഇക്കാരണങ്ങളാല്‍തന്നെ ഫെമിനിസമുള്‍പ്പെടെയുള്ള പുത്തന്‍ ആശയങ്ങള്‍ നല്‍കുന്ന പരിപ്രേക്ഷ്യങ്ങളിലൂടെ ഇത്തരം മാധ്യമങ്ങളേയും അവയുടെ സൃഷ്ടികളേയും ഒക്കെ നാം നിരന്തരം അപനിര്‍മിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. മനുഷ്യപക്ഷത്ത് നില്‍ക്കുന്ന പുരോഗമനപ്രസ്ഥാനങ്ങള്‍ നയിക്കുന്ന ആശയസമരത്തെ സാംസ്കാരികലോകം ഒറ്റക്കെട്ടായി പിന്തുണക്കേണ്ടതുണ്ടെന്നിരിക്കെ വര്‍ത്തമാനസമൂഹത്തെ ബഹുദൂരം പിന്നിലേക്ക് തള്ളിവിടാന്‍ പോന്ന പ്രയോഗങ്ങള്‍ ആരു നടത്തിയാലും അത് എതിര്‍ക്കപ്പെടേണ്ടതാണ്. അതുകൊണ്ടുതന്നെ അധ്യാപകന്‍, ഭാഷാപണ്ഡിതന്‍, നിരൂപകന്‍, പ്രഭാഷകന്‍ തുടങ്ങി പല നിലകളില്‍ സുകുമാര്‍ അഴീക്കോട് നല്‍കിയിട്ടുള്ള സംഭാവനകളെ മറക്കാതിരിക്കുമ്പോഴും മാനവികതാവിരുദ്ധമായ യാഥാസ്ഥിതികവാദങ്ങള്‍ക്ക് ഊര്‍ജ്ജംപകരുംവിധമുള്ള അദ്ദേഹത്തിന്റെ സാംസ്കാരിക ഇടപെടലുകള്‍ നിശിതമായി വിമര്‍ശിക്കപ്പെടേണ്ടവ തന്നെയാണ്.
Thursday, January 14, 2010
മാറ്റൊലിക്കുന്ന നായര്‍ സേവാ ശബ്ദം
ഉന്നതവിദ്യാഭ്യാസരംഗത്ത് സാമ്പത്തികസംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജമാ അത്തെ മുസ്ളിം കൌണ്‍സില്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ട് കേരളഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍(ആ വിധി തന്നെയും) അടിയന്തിരചര്‍ച്ച ആവശ്യപ്പെടുന്ന ചില പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഈ വിധി വന്നത് കേരളസര്‍ക്കാരിന്റെ വാദങ്ങളെ അംഗീകരിച്ചുകൊണ്ടാണെന്നിരിക്കെ ഇടതുപക്ഷത്തിന് പൊതുവിലും സിപിയെമ്മിന് പ്രത്യേകിച്ചും ഉള്ള നിലപാടും ഇതിനോടനുബന്ധിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
ഒരു മനുഷ്യന്റെ ശാരീരികവും ബൌദ്ധികവും ആയ വികാസത്തില്‍ പങ്കുവഹിക്കുന്ന വിവിധ ഘടകങ്ങളില്‍ മുഖ്യം അവന്റെ സാമൂഹ്യപശ്ചാത്തലം തന്നെയാണ്. ആ പശ്ചാത്തലം മാറ്റിയെടുക്കാനാവാത്തിടത്തോളം കാലം കേവലം സാമ്പത്തികസഹായങ്ങള്‍കൊണ്ട് അവനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിജയംകാണില്ല തന്നെ. കാലാകാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട് കഴിഞ്ഞിരുന്ന കീഴാളസമൂഹത്തിന്റെ ഉന്നമനത്തിനായി ഏര്‍പ്പെടുത്തിയ സംവരണം ജാതിസമുദായ അടിസ്ഥാനത്തില്‍ തന്നെയാവണമെന്ന് ഭരണഘടനാകര്‍ത്താക്കള്‍ നിഷ്കര്‍ഷിച്ചത് അതുകൊണ്ടാണ്. അതായത് സംവരണത്തെ സാമ്പത്തികസഹായങ്ങളില്‍നിന്ന് വേറിട്ടുതന്നെ കാണേണ്ടതുണ്ട്. മുന്നോക്കസമുദായങ്ങളില്‍ പെട്ട സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കും സംവരണം നല്‍കണമെന്ന വാദം അതുകൊണ്ടുതന്നെ സംവരണമെന്ന ആശയത്തെതന്നെ തുരങ്കം വെക്കുന്ന ഒന്നാണ്. ദാരിദ്ര്യമനുഭവിക്കുന്ന മുന്നോക്കക്കാര്‍ക്കുവേണ്ടി സര്‍ക്കാരുകള്‍ ചെയ്യേണ്ടത് അത്തരക്കാരുടെ വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങള്‍ക്കും വേണ്ട ധനസഹായം നല്‍ക്കുകയെന്നതാണ്; പിന്നോക്കവിഭാഗങ്ങളുടെ സംവരണമെന്ന അവകാശത്തിന്റെ ഒരു പങ്ക് പിടിച്ചെടുത്ത് അവര്‍ക്കിടയില്‍ വീതിച്ചു നല്‍കുകയെന്നതല്ല. അടിസ്ഥാനവര്‍ഗത്തോടൊപ്പം നില്‍ക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കളായിരുന്നിട്ടും ഇടതുപക്ഷത്തിനും അതിന്റെ യുവജനസംഘടനകള്‍ക്കും ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങളില്‍പോലും ആശയവ്യക്തതയില്ലെന്നത് ഖേദകരമാണ്.
എല്ലാവര്‍ക്കും വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം തുടങ്ങിയവ ഉറപ്പുവരുത്തേണ്ടത് ക്ഷേമരാഷ്ട്രമെന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഭരണകൂടങ്ങളുടെ കടമയാണ്. അതായത് മുന്നോക്കവിഭാഗങ്ങളില്‍ പെട്ട ചിലര്‍ക്കെങ്കിലും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ ആ അവസ്ഥയെ നേരിടാനും പരിഹരിക്കാനുമുള്ള ഉത്തരവാദിത്തം അവയ്ക്കുണ്ട്. സവര്‍ണ്ണര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നത് പിന്നോക്കവിഭാഗങ്ങള്‍ക്ക് നല്‍കപ്പെടുന്ന സംവരണം മൂലമല്ല. അങ്ങനെയാണെന്നു വാദിക്കുന്ന എന്‍ എസ് എസ് പോലുള്ള സമുദായസംഘടനകള്‍ക്ക് പരോക്ഷപിന്തുണ നല്‍കും വിധമുള്ള നിലപാടുകള്‍ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താനേ ഉപകരിക്കൂ. ദൌര്‍ഭാഗ്യവശാല്‍ മാറിമാറിവരുന്ന നമ്മുടെ സര്‍ക്കാരുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്.
സംവരണമെന്നത് പിന്നോക്കവിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണ്. ഭരണകൂടം നല്‍കുന്ന ആനുകൂല്യമോ ഔദാര്യമോ ആയി അതിനെ പിശകി വ്യാഖ്യാനിക്കുമ്പോഴാണ് ഗുണഭോക്താക്കളുടെ മത്സരക്ഷമത നശിക്കുമെന്നും അവര്‍ അലസജീവിതപ്രിയരാവുമെന്നും ഒക്കെയുള്ള ലളിതവല്‍ക്കരണങ്ങള്‍ സാധ്യമാവുന്നത്. ആ നിലയ്ക്കുള്ള ഓരോ പരാമര്‍ശവും ഭരണഘടനാവിരുദ്ധമാണ്.
ഭരണഘടനയെ മുന്‍നിര്‍ത്തി നിയമങ്ങള്‍ വ്യാഖ്യാനിച്ചുകൊണ്ട് ഓരോ പൌരനും തുല്യനീതി ഉറപ്പാക്കുകയാണ് കോടതികളുടെയും നിയമവ്യവസ്ഥയുടെ തന്നെയും ധര്‍മ്മം; സാമൂഹ്യാവസ്ഥകള്‍ പരിഗണിച്ചുകൊണ്ട് കാലോചിതമായ നിയമങ്ങള്‍ നിര്‍മ്മിക്കുകയെന്നത് നിയമനിര്‍മാണസഭയുടേതും. പരസ്പരപൂരകമായി പ്രവര്‍ത്തിക്കേണ്ടുന്ന ഇവയുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള കടന്നുകയറ്റങ്ങള്‍ അനഭിലഷണീയമായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുമെന്ന് കോടതികള്‍തന്നെ പലതവണ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. സംവരണമെന്നത് ലോകാവസാനം വരെ നിലനിര്‍ത്തേണ്ട ഒന്നല്ലെന്നും അതിന്റെ ഉദ്ദേശ്യം ഫലപ്രാപ്തിയിലെത്തുന്നതോടെ അതെടുത്തുകളയേണ്ടതാണെന്നും ഭരണഘടന അനുശാസിക്കുന്നു. അതായത് എടുത്തുകളയും മുമ്പ് ഫലപ്രാപ്തി ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ വിഷയം പരിശോധിക്കാനായി നമ്മുടെ സര്‍ക്കാര്‍ അവസാനം ചുമതലപ്പെടുത്തിയത് ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷനെയാണ്. പ്രസ്തുത കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഈഴവരിലെ ഒരു വിഭാഗത്തിനല്ലാതെ മറ്റാര്‍ക്കും തൊഴില്‍ വിദ്യാഭ്യാസമേഖലകളില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നേടുവാനായിട്ടില്ലെന്ന വസ്തുത അടിവരയിട്ട് പറയുന്നു. അപ്പോള്‍പിന്നെ സംവരണം എടുത്തുകളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നൊക്കെയുള്ള നിരീക്ഷണങ്ങള്‍ക്ക് എന്താണാധാരം?
ക്ഷയിച്ചതറവാടുകളുടെയും ഇല്ലങ്ങളുടെയും ഇരുളടഞ്ഞ അകത്തളങ്ങളില്‍ ഹോമിക്കപ്പെടുന്ന പഴയ പ്രതാപങ്ങള്‍ എന്ന നിലയ്ക്കുള്ള പൈങ്കിളിവല്‍ക്കരണങ്ങളുമായി പടച്ചിറങ്ങുന്ന സിനിമകള്‍ തൊട്ട് വിവിധമാധ്യമങ്ങളിലൂടെ(ദൃശ്യമാധ്യമങ്ങള്‍ പ്രത്യേകിച്ചും) അരങ്ങേറുന്ന ചര്‍ച്ചകള്‍വരെ സൃഷ്ടിക്കുന്ന പൊതുബോധം എത്രത്തോളം സവര്‍ണാഭിമുഖ്യം പുലര്‍ത്തുന്നുവെന്നതിന് തെളിവാണ് ഭരണഘടനാസ്ഥാപനങ്ങള്‍ക്കും ഡി വൈ എഫ് ഐ പോലുള്ള പുരോഗമനയുവജനപ്രസ്ഥാനങ്ങള്‍ക്കുപോലും സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട സംവരണം പോലുള്ളൊരു പ്രശ്നത്തില്‍ വന്ന നിലപാടുമാറ്റം. ഏതാനും ദശകങ്ങള്‍ക്ക് മുമ്പായിരുന്നുവെങ്കില്‍ ഇത്തരം സംഘടനകള്‍ക്ക് ചിന്തിക്കാന്‍പോലും ആകുമായിരുന്നില്ലാത്തത്ര പിന്തിരിപ്പനായ ഈ വക നിലപാടുകള്‍ എന്താണ് സൂചിപ്പിക്കുന്നത്?
ഒരു മനുഷ്യന്റെ ശാരീരികവും ബൌദ്ധികവും ആയ വികാസത്തില്‍ പങ്കുവഹിക്കുന്ന വിവിധ ഘടകങ്ങളില്‍ മുഖ്യം അവന്റെ സാമൂഹ്യപശ്ചാത്തലം തന്നെയാണ്. ആ പശ്ചാത്തലം മാറ്റിയെടുക്കാനാവാത്തിടത്തോളം കാലം കേവലം സാമ്പത്തികസഹായങ്ങള്‍കൊണ്ട് അവനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിജയംകാണില്ല തന്നെ. കാലാകാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട് കഴിഞ്ഞിരുന്ന കീഴാളസമൂഹത്തിന്റെ ഉന്നമനത്തിനായി ഏര്‍പ്പെടുത്തിയ സംവരണം ജാതിസമുദായ അടിസ്ഥാനത്തില്‍ തന്നെയാവണമെന്ന് ഭരണഘടനാകര്‍ത്താക്കള്‍ നിഷ്കര്‍ഷിച്ചത് അതുകൊണ്ടാണ്. അതായത് സംവരണത്തെ സാമ്പത്തികസഹായങ്ങളില്‍നിന്ന് വേറിട്ടുതന്നെ കാണേണ്ടതുണ്ട്. മുന്നോക്കസമുദായങ്ങളില്‍ പെട്ട സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കും സംവരണം നല്‍കണമെന്ന വാദം അതുകൊണ്ടുതന്നെ സംവരണമെന്ന ആശയത്തെതന്നെ തുരങ്കം വെക്കുന്ന ഒന്നാണ്. ദാരിദ്ര്യമനുഭവിക്കുന്ന മുന്നോക്കക്കാര്‍ക്കുവേണ്ടി സര്‍ക്കാരുകള്‍ ചെയ്യേണ്ടത് അത്തരക്കാരുടെ വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങള്‍ക്കും വേണ്ട ധനസഹായം നല്‍ക്കുകയെന്നതാണ്; പിന്നോക്കവിഭാഗങ്ങളുടെ സംവരണമെന്ന അവകാശത്തിന്റെ ഒരു പങ്ക് പിടിച്ചെടുത്ത് അവര്‍ക്കിടയില്‍ വീതിച്ചു നല്‍കുകയെന്നതല്ല. അടിസ്ഥാനവര്‍ഗത്തോടൊപ്പം നില്‍ക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കളായിരുന്നിട്ടും ഇടതുപക്ഷത്തിനും അതിന്റെ യുവജനസംഘടനകള്‍ക്കും ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങളില്‍പോലും ആശയവ്യക്തതയില്ലെന്നത് ഖേദകരമാണ്.
എല്ലാവര്‍ക്കും വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം തുടങ്ങിയവ ഉറപ്പുവരുത്തേണ്ടത് ക്ഷേമരാഷ്ട്രമെന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഭരണകൂടങ്ങളുടെ കടമയാണ്. അതായത് മുന്നോക്കവിഭാഗങ്ങളില്‍ പെട്ട ചിലര്‍ക്കെങ്കിലും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ ആ അവസ്ഥയെ നേരിടാനും പരിഹരിക്കാനുമുള്ള ഉത്തരവാദിത്തം അവയ്ക്കുണ്ട്. സവര്‍ണ്ണര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നത് പിന്നോക്കവിഭാഗങ്ങള്‍ക്ക് നല്‍കപ്പെടുന്ന സംവരണം മൂലമല്ല. അങ്ങനെയാണെന്നു വാദിക്കുന്ന എന്‍ എസ് എസ് പോലുള്ള സമുദായസംഘടനകള്‍ക്ക് പരോക്ഷപിന്തുണ നല്‍കും വിധമുള്ള നിലപാടുകള്‍ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താനേ ഉപകരിക്കൂ. ദൌര്‍ഭാഗ്യവശാല്‍ മാറിമാറിവരുന്ന നമ്മുടെ സര്‍ക്കാരുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്.
സംവരണമെന്നത് പിന്നോക്കവിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണ്. ഭരണകൂടം നല്‍കുന്ന ആനുകൂല്യമോ ഔദാര്യമോ ആയി അതിനെ പിശകി വ്യാഖ്യാനിക്കുമ്പോഴാണ് ഗുണഭോക്താക്കളുടെ മത്സരക്ഷമത നശിക്കുമെന്നും അവര്‍ അലസജീവിതപ്രിയരാവുമെന്നും ഒക്കെയുള്ള ലളിതവല്‍ക്കരണങ്ങള്‍ സാധ്യമാവുന്നത്. ആ നിലയ്ക്കുള്ള ഓരോ പരാമര്‍ശവും ഭരണഘടനാവിരുദ്ധമാണ്.
ഭരണഘടനയെ മുന്‍നിര്‍ത്തി നിയമങ്ങള്‍ വ്യാഖ്യാനിച്ചുകൊണ്ട് ഓരോ പൌരനും തുല്യനീതി ഉറപ്പാക്കുകയാണ് കോടതികളുടെയും നിയമവ്യവസ്ഥയുടെ തന്നെയും ധര്‍മ്മം; സാമൂഹ്യാവസ്ഥകള്‍ പരിഗണിച്ചുകൊണ്ട് കാലോചിതമായ നിയമങ്ങള്‍ നിര്‍മ്മിക്കുകയെന്നത് നിയമനിര്‍മാണസഭയുടേതും. പരസ്പരപൂരകമായി പ്രവര്‍ത്തിക്കേണ്ടുന്ന ഇവയുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള കടന്നുകയറ്റങ്ങള്‍ അനഭിലഷണീയമായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുമെന്ന് കോടതികള്‍തന്നെ പലതവണ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. സംവരണമെന്നത് ലോകാവസാനം വരെ നിലനിര്‍ത്തേണ്ട ഒന്നല്ലെന്നും അതിന്റെ ഉദ്ദേശ്യം ഫലപ്രാപ്തിയിലെത്തുന്നതോടെ അതെടുത്തുകളയേണ്ടതാണെന്നും ഭരണഘടന അനുശാസിക്കുന്നു. അതായത് എടുത്തുകളയും മുമ്പ് ഫലപ്രാപ്തി ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ വിഷയം പരിശോധിക്കാനായി നമ്മുടെ സര്‍ക്കാര്‍ അവസാനം ചുമതലപ്പെടുത്തിയത് ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷനെയാണ്. പ്രസ്തുത കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഈഴവരിലെ ഒരു വിഭാഗത്തിനല്ലാതെ മറ്റാര്‍ക്കും തൊഴില്‍ വിദ്യാഭ്യാസമേഖലകളില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നേടുവാനായിട്ടില്ലെന്ന വസ്തുത അടിവരയിട്ട് പറയുന്നു. അപ്പോള്‍പിന്നെ സംവരണം എടുത്തുകളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നൊക്കെയുള്ള നിരീക്ഷണങ്ങള്‍ക്ക് എന്താണാധാരം?
ക്ഷയിച്ചതറവാടുകളുടെയും ഇല്ലങ്ങളുടെയും ഇരുളടഞ്ഞ അകത്തളങ്ങളില്‍ ഹോമിക്കപ്പെടുന്ന പഴയ പ്രതാപങ്ങള്‍ എന്ന നിലയ്ക്കുള്ള പൈങ്കിളിവല്‍ക്കരണങ്ങളുമായി പടച്ചിറങ്ങുന്ന സിനിമകള്‍ തൊട്ട് വിവിധമാധ്യമങ്ങളിലൂടെ(ദൃശ്യമാധ്യമങ്ങള്‍ പ്രത്യേകിച്ചും) അരങ്ങേറുന്ന ചര്‍ച്ചകള്‍വരെ സൃഷ്ടിക്കുന്ന പൊതുബോധം എത്രത്തോളം സവര്‍ണാഭിമുഖ്യം പുലര്‍ത്തുന്നുവെന്നതിന് തെളിവാണ് ഭരണഘടനാസ്ഥാപനങ്ങള്‍ക്കും ഡി വൈ എഫ് ഐ പോലുള്ള പുരോഗമനയുവജനപ്രസ്ഥാനങ്ങള്‍ക്കുപോലും സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട സംവരണം പോലുള്ളൊരു പ്രശ്നത്തില്‍ വന്ന നിലപാടുമാറ്റം. ഏതാനും ദശകങ്ങള്‍ക്ക് മുമ്പായിരുന്നുവെങ്കില്‍ ഇത്തരം സംഘടനകള്‍ക്ക് ചിന്തിക്കാന്‍പോലും ആകുമായിരുന്നില്ലാത്തത്ര പിന്തിരിപ്പനായ ഈ വക നിലപാടുകള്‍ എന്താണ് സൂചിപ്പിക്കുന്നത്?
Saturday, December 26, 2009
വീണ്ടെടുക്കേണ്ട പൊതുസ്ഥലങ്ങള്‍ - 1
പൊതുവിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കപ്പെടുന്നതിന് കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളായി നാം സാക്ഷ്യം വഹിക്കുകയാണ്. എണ്‍പതുകളില്‍ മന്ദഗതിയിലാരംഭിച്ച് തൊണ്ണൂറുകളില്‍ ഗതിവേഗമാര്‍ജ്ജിച്ച ഈ പ്രക്രിയ 2010ലെത്തുമ്പോഴേക്കും സര്‍ക്കാര്‍ സ്കൂളെന്ന നിലവിട്ട് എയ്ഡഡ് സ്കൂളുകളെപ്പോലും പിന്തള്ളിക്കൊണ്ട് വളര്‍ന്നിരിക്കുന്നു. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍പോലും നല്ലൊരു ശതമാനം കുട്ടികളും ഇന്ന് വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് അണ്‍ എയ്ഡഡ് സ്കൂളുകളെയാണ്.
സര്‍ക്കാര്‍ സ്കൂളുകളുടെ ശോചനീയമായ ഭൌതികസാഹചര്യങ്ങളും അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിഷേധാത്മകമായ തൊഴില്‍ നിലപാടുകളും ആണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് ആരെങ്കിലും വാദിച്ചാല്‍ അതിനെ തള്ളിക്കളയാനാവില്ല. പക്ഷെ ഈ അവസ്ഥയില്‍ കാലികമായി ഇടപെടേണ്ട, ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരുകളുടേതായിരുന്നു. അതവര്‍ ശരിയാംവണ്ണം ചെയ്തില്ലെന്നു മാത്രമല്ല, സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിനെ ഡിവിഷന്‍ ഫാള്‍, തസ്തിക വെട്ടിക്കുറക്കല്‍ തുടങ്ങിയ നടപടികളിലൂടെ തങ്ങളുടെ ചെലവു കുറക്കല്‍ പദ്ധതികളുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിലെന്താണിത്ര വലിയ പ്രശ്നമെന്ന് നിഷ്കളങ്കമായി ചിന്തിക്കുന്ന ആര്‍ക്കും തോന്നാം. പഠിക്കാന്‍ കുട്ടികളില്ലാതാവുമ്പോള്‍ ഡിവിഷനുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വരും. അതിനനുസരിച്ച് അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്നുമിരിക്കും. ഇതൊക്കെ സ്വാഭാവികമാണെന്ന മട്ടിലാണ് സര്‍ക്കാരിന്റെയും സമീപനം. ഈയൊരു സാഹചര്യത്തില്‍നിന്ന് നോക്കിക്കാണുമ്പോഴാണ് നമ്മളുടെ സ്കൂളുകളുടെ നിലവിലുള്ള അവസ്ഥയെ കൂടുതല്‍ ദയനീയമാക്കും വിധത്തിലുള്ള സിലബസ് പരിഷ്കാരങ്ങള്‍ക്ക് പിന്നില്‍ ഒരു രഹസ്യ അജണ്ടയുണ്ടോയെന്ന് നമുക്ക് സംശയിക്കേണ്ടിവരുന്നത്.
സേവനമേഖലകളിലെ ക്ഷേമനടപടികള്‍ക്കായി ധനം ‘ദുര്‍വ്യയം’ ചെയ്യാന്‍ പാടില്ലെന്നത് അന്താരാഷ്ട്ര നാണയനിധിയടക്കമുള്ള ഏജന്‍സികള്‍ വായ്പ ലഭ്യമാക്കാനായി വെക്കുന്ന ഒരു മുന്നുപാധിയാണ്. ജനപക്ഷത്ത് നില്‍ക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബാധ്യതയുള്ള സര്‍ക്കാരുകള്‍ക്ക് അവ പ്രത്യക്ഷത്തില്‍ നടപ്പിലാക്കാനാവില്ല. പ്രശ്നപരിഹാരത്തിനുള്ള എളുപ്പവഴിയെന്ന നിലയ്ക്ക് അത്തരം സാമ്പത്തിക സ്രോതസ്സുകളെ വേണ്ടെന്നു വെയ്ക്കാനുമാവില്ല. അപ്പോള്‍ ഇതിനു രണ്ടിനുമിടയില്‍ ഒരു എളുപ്പവഴിയുണ്ട്. വേണ്ടത്ര ജീവനക്കാരോ ആവശ്യമായ ഭൌതികസാഹചര്യങ്ങളോ ഇല്ലാത്ത ആശുപത്രികളും സ്കൂളുകളും താനെ വിജനമായിക്കൊള്ളുമെന്ന് അവര്‍ക്കറിയാം. സമാന്തരമായി, വ്യവസ്ഥകളും നിയന്ത്രണങ്ങളും ഉദാരമാക്കിക്കൊണ്ട് സ്വകാര്യ ആശുപത്രികള്‍ക്കും വിദ്യാലയങ്ങള്‍ക്കും മറ്റും പടര്‍ന്നുവളരാനുള്ള സാഹചര്യം കൂടി ഒരുക്കിക്കൊടുത്താല്‍ ഇതിനെതിരെയുള്ള പ്രതിഷേധങ്ങളും സ്വാഭാവികമായും ദുര്‍ബലമായിക്കൊള്ളും. ആര്‍ക്കും വേണ്ടാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു എന്ന ഭാഷ്യത്തോടുകൂടി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കെല്ലാം സമൂഹത്തോടുള്ള ഈ പ്രാഥമിക ഉത്തരവാദിത്തത്തില്‍നിന്ന് കൈകഴുകുകയുമാവാം.
ഇതുവരെ പറഞ്ഞുവന്നതൊക്കെ നാം നിരന്തരം കണ്ടുകൊണ്ടിരിക്കുന്നതും, പലവട്ടം ചര്‍ച്ച ചെയ്തിട്ടുള്ളതുമായ കാര്യങ്ങളുടെ ഒരു വശം. സേവനമേഖലയില്‍നിന്നുള്ള സര്‍ക്കാരിന്റെ പിന്‍മാറ്റത്തിന് സാമൂഹികമായി മറ്റു ചില മാനങ്ങള്‍ കൂടിയുണ്ട്. ബഹുസ്വരമായ നമ്മുടെ സമൂഹത്തെ മത,സമുദായ കേന്ദ്രീകൃതമായ ചെറുഘടകങ്ങളാക്കി വിഭജിച്ചെടുക്കാന്‍ മതസാമുദായികസംഘടനകള്‍ കാലങ്ങളായി നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് ഇതിലൂടെ സര്‍ക്കാര്‍ കുടപടിക്കുന്നുവന്നതാണ് അതിലൊന്ന്.
ഇന്ത്യക്കുതന്നെ മാതൃകയായ കേരളാമോഡലിന്റെ സൃഷ്ടിക്കുപിന്നില്‍ സുശക്തമായ ഒരു പൊതുവിദ്യാഭ്യാസസമ്പ്രദായമുണ്ടായിരുന്നു. അത് മുന്നോട്ടുവെച്ച മതേതരമൂല്യങ്ങളുണ്ടായിരുന്നു. നാനാജാതിമതസ്ഥര്‍ ഒരു ബെഞ്ചിലിരുന്ന് പഠിക്കുകവഴി ബഹുസ്വരതയെന്ന വിശാലമായ ആശയത്തെ ഉള്‍ക്കൊള്ളാന്‍ ബാല്യം തൊട്ടേ മനസ്സുകള്‍ പരുവപ്പെടുമായിരുന്നു. അനുഷ്ഠാനങ്ങള്‍ക്ക് പകരം മൂല്യങ്ങള്‍ക് പ്രാമുഖ്യം നല്‍കുന്ന മതേതരപാഠ്യസമ്പ്രദായം എല്ലാ മതങ്ങളുടെയും മൂല്യവ്യവസ്ഥ ഒന്നാണ്, അത് നന്‍മയിലധിഷ്ഠിതമാണ് എന്ന ധനാത്മകമായ ബോധ്യം ഉല്‍പാദിപ്പിച്ചിരുന്നു. ഇന്നും നമ്മുടെ പൊതുസമൂഹത്തില്‍നിന്ന് പൂര്‍ണ്ണമായും നഷ്ടപ്പെട്ടിട്ടില്ലാത്ത മതേതരമൂല്യങ്ങളുടെ നിര്‍മിതിയില്‍ ഇത്തരം പൊതുവിദ്യാലയങ്ങള്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്. ഈ ഇടമാണ് ഇന്ന് മതസാമുദായികസംഘടനകള്‍ ചേര്‍ന്ന് കയ്യടക്കിക്കൊണ്ടിരിക്കുന്നത്.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ കേരളീയവിദ്യാഭ്യാസരംഗത്ത് കൃസ്ത്യന്‍മിഷനറിമാരുടേതടക്കമുള്ള മതസംഘടനകളുടെ സാന്നിധ്യം പ്രബലമായിരുന്നു. മതപരമായ അനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനകളുമൊക്കെ ഏറിയും കുറഞ്ഞും അന്നുമുണ്ടായിരുന്നുവെങ്കിലും അത് നാനാജാതിമതസ്ഥരായ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിടവ് സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് വിദ്യാഭ്യാസരംഗം കൈയ്യടക്കിക്കഴിഞ്ഞ ഹിന്ദു-മുസ്ളിം-കൃസ്ത്യന്‍ സാമുദായികസംഘടനകളുടെ വിദ്യാലയങ്ങള്‍ പൊതുസമൂഹത്തില്‍നിന്നുള്ള മതേതരമൂല്യങ്ങളുടെ ശോഷണത്തെ തീവ്രഗതിയിലാക്കുകയാണ്. കൃസ്ത്യാനികളുടെ കുട്ടികള്‍ ക്രൈസ്തവവിദ്യാലയങ്ങളില്‍തന്നെ പഠിക്കണമെന്ന് പവ്വത്തിലിനെപ്പോലുള്ള പുരോഹിതര്‍ ഉളുപ്പില്ലാതെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രസ്താവനകളിറക്കുന്നത് ഈയൊരു സാംസ്കാരിക അന്തരീക്ഷത്തില്‍ നിന്നാണ്. അമൃതാസ്കൂളുകളും സരസ്വതീവിദ്യാമന്ദിറുകളുമൊക്കെ മറയാക്കി ഹിന്ദുത്വവാദം പോലുള്ള പ്രതിലോമരാഷ്ട്രീയം കുരുന്നിലെ നട്ടുവളര്‍ത്തപ്പെടുന്നതിനെയും സുന്നി, മുജാഹിദ്, ജമാ അത്തെ ഇസ്ളാമി തുടങ്ങിയ സംഘടനകള്‍ അവരവരുടെ സ്കൂളുകളെ മുന്‍നിര്‍ത്തി മതരാഷ്ട്രീയം വളര്‍ത്തുന്നതിനെയും ഫലപ്രദമായി സര്‍ക്കാറുകള്‍ക്ക് തടയാന്‍ കഴിയാത്തതിന്റെയും കാരണം മറ്റൊന്നല്ല.
വേദപഠനക്ളാസ്സുകളും സണ്‍ഡേസ്കൂളുകളും മദ്രസകളുമൊക്കെ പണ്ടുമുണ്ടായിരുന്നെങ്കിലും അവ കുട്ടികളുടെ സാമൂഹ്യബോധത്തെ അന്യവല്‍ക്കരിക്കാതിരുന്നത് ഇതൊക്കെ കഴിഞ്ഞ് അവര്‍ മടങ്ങിവന്നിരുന്നത് നാനാജാതിമതസ്ഥര്‍ ഒരുമിച്ചിരുന്ന് പഠിക്കുന്ന ബൃഹത്തും മതേതരവുമായ ഒരു പൊതുവിദ്യാഭ്യാസസമ്പ്രദായത്തിലേക്കാണ് എന്നതുകൊണ്ടായിരുന്നു. ആ നിലയ്ക്ക് ബഹുസ്വരതയെ അംഗീകരിക്കാന്‍ വിമുഖതയില്ലാത്ത അഖണ്ഡവും മതനിരപേക്ഷവുമായ ഒരു ദേശീയബോധത്തിന്റെ പ്രഭവകേന്ദ്രം ആയിരുന്നു നമ്മുടെ വിദ്യാലയങ്ങള്‍. അത്തരമൊരു സാംസ്കാരികഇടമാണ് ഭരണകൂടങ്ങളുടെ അനാസ്ഥവഴി നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിന്റെ പ്രതിപ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ണ്ണമായിട്ടില്ലെന്നിരിക്കെ നിലനില്‍ക്കുന്ന ദുരവസ്ഥയില്‍നിന്നുകൊണ്ട് ഇനിയും മുന്നോട്ട് നോക്കുമ്പോള്‍ നമ്മുടെ ഭാവി എത്രത്തോളം ഇരുളടഞ്ഞതായേക്കാമെന്ന് ഊഹിക്കാനെങ്കിലും കഴിയുന്നുണ്ടോ?
സര്‍ക്കാര്‍ സ്കൂളുകളുടെ ശോചനീയമായ ഭൌതികസാഹചര്യങ്ങളും അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിഷേധാത്മകമായ തൊഴില്‍ നിലപാടുകളും ആണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് ആരെങ്കിലും വാദിച്ചാല്‍ അതിനെ തള്ളിക്കളയാനാവില്ല. പക്ഷെ ഈ അവസ്ഥയില്‍ കാലികമായി ഇടപെടേണ്ട, ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരുകളുടേതായിരുന്നു. അതവര്‍ ശരിയാംവണ്ണം ചെയ്തില്ലെന്നു മാത്രമല്ല, സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിനെ ഡിവിഷന്‍ ഫാള്‍, തസ്തിക വെട്ടിക്കുറക്കല്‍ തുടങ്ങിയ നടപടികളിലൂടെ തങ്ങളുടെ ചെലവു കുറക്കല്‍ പദ്ധതികളുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിലെന്താണിത്ര വലിയ പ്രശ്നമെന്ന് നിഷ്കളങ്കമായി ചിന്തിക്കുന്ന ആര്‍ക്കും തോന്നാം. പഠിക്കാന്‍ കുട്ടികളില്ലാതാവുമ്പോള്‍ ഡിവിഷനുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വരും. അതിനനുസരിച്ച് അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്നുമിരിക്കും. ഇതൊക്കെ സ്വാഭാവികമാണെന്ന മട്ടിലാണ് സര്‍ക്കാരിന്റെയും സമീപനം. ഈയൊരു സാഹചര്യത്തില്‍നിന്ന് നോക്കിക്കാണുമ്പോഴാണ് നമ്മളുടെ സ്കൂളുകളുടെ നിലവിലുള്ള അവസ്ഥയെ കൂടുതല്‍ ദയനീയമാക്കും വിധത്തിലുള്ള സിലബസ് പരിഷ്കാരങ്ങള്‍ക്ക് പിന്നില്‍ ഒരു രഹസ്യ അജണ്ടയുണ്ടോയെന്ന് നമുക്ക് സംശയിക്കേണ്ടിവരുന്നത്.
സേവനമേഖലകളിലെ ക്ഷേമനടപടികള്‍ക്കായി ധനം ‘ദുര്‍വ്യയം’ ചെയ്യാന്‍ പാടില്ലെന്നത് അന്താരാഷ്ട്ര നാണയനിധിയടക്കമുള്ള ഏജന്‍സികള്‍ വായ്പ ലഭ്യമാക്കാനായി വെക്കുന്ന ഒരു മുന്നുപാധിയാണ്. ജനപക്ഷത്ത് നില്‍ക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബാധ്യതയുള്ള സര്‍ക്കാരുകള്‍ക്ക് അവ പ്രത്യക്ഷത്തില്‍ നടപ്പിലാക്കാനാവില്ല. പ്രശ്നപരിഹാരത്തിനുള്ള എളുപ്പവഴിയെന്ന നിലയ്ക്ക് അത്തരം സാമ്പത്തിക സ്രോതസ്സുകളെ വേണ്ടെന്നു വെയ്ക്കാനുമാവില്ല. അപ്പോള്‍ ഇതിനു രണ്ടിനുമിടയില്‍ ഒരു എളുപ്പവഴിയുണ്ട്. വേണ്ടത്ര ജീവനക്കാരോ ആവശ്യമായ ഭൌതികസാഹചര്യങ്ങളോ ഇല്ലാത്ത ആശുപത്രികളും സ്കൂളുകളും താനെ വിജനമായിക്കൊള്ളുമെന്ന് അവര്‍ക്കറിയാം. സമാന്തരമായി, വ്യവസ്ഥകളും നിയന്ത്രണങ്ങളും ഉദാരമാക്കിക്കൊണ്ട് സ്വകാര്യ ആശുപത്രികള്‍ക്കും വിദ്യാലയങ്ങള്‍ക്കും മറ്റും പടര്‍ന്നുവളരാനുള്ള സാഹചര്യം കൂടി ഒരുക്കിക്കൊടുത്താല്‍ ഇതിനെതിരെയുള്ള പ്രതിഷേധങ്ങളും സ്വാഭാവികമായും ദുര്‍ബലമായിക്കൊള്ളും. ആര്‍ക്കും വേണ്ടാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു എന്ന ഭാഷ്യത്തോടുകൂടി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കെല്ലാം സമൂഹത്തോടുള്ള ഈ പ്രാഥമിക ഉത്തരവാദിത്തത്തില്‍നിന്ന് കൈകഴുകുകയുമാവാം.
ഇതുവരെ പറഞ്ഞുവന്നതൊക്കെ നാം നിരന്തരം കണ്ടുകൊണ്ടിരിക്കുന്നതും, പലവട്ടം ചര്‍ച്ച ചെയ്തിട്ടുള്ളതുമായ കാര്യങ്ങളുടെ ഒരു വശം. സേവനമേഖലയില്‍നിന്നുള്ള സര്‍ക്കാരിന്റെ പിന്‍മാറ്റത്തിന് സാമൂഹികമായി മറ്റു ചില മാനങ്ങള്‍ കൂടിയുണ്ട്. ബഹുസ്വരമായ നമ്മുടെ സമൂഹത്തെ മത,സമുദായ കേന്ദ്രീകൃതമായ ചെറുഘടകങ്ങളാക്കി വിഭജിച്ചെടുക്കാന്‍ മതസാമുദായികസംഘടനകള്‍ കാലങ്ങളായി നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് ഇതിലൂടെ സര്‍ക്കാര്‍ കുടപടിക്കുന്നുവന്നതാണ് അതിലൊന്ന്.
ഇന്ത്യക്കുതന്നെ മാതൃകയായ കേരളാമോഡലിന്റെ സൃഷ്ടിക്കുപിന്നില്‍ സുശക്തമായ ഒരു പൊതുവിദ്യാഭ്യാസസമ്പ്രദായമുണ്ടായിരുന്നു. അത് മുന്നോട്ടുവെച്ച മതേതരമൂല്യങ്ങളുണ്ടായിരുന്നു. നാനാജാതിമതസ്ഥര്‍ ഒരു ബെഞ്ചിലിരുന്ന് പഠിക്കുകവഴി ബഹുസ്വരതയെന്ന വിശാലമായ ആശയത്തെ ഉള്‍ക്കൊള്ളാന്‍ ബാല്യം തൊട്ടേ മനസ്സുകള്‍ പരുവപ്പെടുമായിരുന്നു. അനുഷ്ഠാനങ്ങള്‍ക്ക് പകരം മൂല്യങ്ങള്‍ക് പ്രാമുഖ്യം നല്‍കുന്ന മതേതരപാഠ്യസമ്പ്രദായം എല്ലാ മതങ്ങളുടെയും മൂല്യവ്യവസ്ഥ ഒന്നാണ്, അത് നന്‍മയിലധിഷ്ഠിതമാണ് എന്ന ധനാത്മകമായ ബോധ്യം ഉല്‍പാദിപ്പിച്ചിരുന്നു. ഇന്നും നമ്മുടെ പൊതുസമൂഹത്തില്‍നിന്ന് പൂര്‍ണ്ണമായും നഷ്ടപ്പെട്ടിട്ടില്ലാത്ത മതേതരമൂല്യങ്ങളുടെ നിര്‍മിതിയില്‍ ഇത്തരം പൊതുവിദ്യാലയങ്ങള്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്. ഈ ഇടമാണ് ഇന്ന് മതസാമുദായികസംഘടനകള്‍ ചേര്‍ന്ന് കയ്യടക്കിക്കൊണ്ടിരിക്കുന്നത്.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ കേരളീയവിദ്യാഭ്യാസരംഗത്ത് കൃസ്ത്യന്‍മിഷനറിമാരുടേതടക്കമുള്ള മതസംഘടനകളുടെ സാന്നിധ്യം പ്രബലമായിരുന്നു. മതപരമായ അനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനകളുമൊക്കെ ഏറിയും കുറഞ്ഞും അന്നുമുണ്ടായിരുന്നുവെങ്കിലും അത് നാനാജാതിമതസ്ഥരായ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിടവ് സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് വിദ്യാഭ്യാസരംഗം കൈയ്യടക്കിക്കഴിഞ്ഞ ഹിന്ദു-മുസ്ളിം-കൃസ്ത്യന്‍ സാമുദായികസംഘടനകളുടെ വിദ്യാലയങ്ങള്‍ പൊതുസമൂഹത്തില്‍നിന്നുള്ള മതേതരമൂല്യങ്ങളുടെ ശോഷണത്തെ തീവ്രഗതിയിലാക്കുകയാണ്. കൃസ്ത്യാനികളുടെ കുട്ടികള്‍ ക്രൈസ്തവവിദ്യാലയങ്ങളില്‍തന്നെ പഠിക്കണമെന്ന് പവ്വത്തിലിനെപ്പോലുള്ള പുരോഹിതര്‍ ഉളുപ്പില്ലാതെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രസ്താവനകളിറക്കുന്നത് ഈയൊരു സാംസ്കാരിക അന്തരീക്ഷത്തില്‍ നിന്നാണ്. അമൃതാസ്കൂളുകളും സരസ്വതീവിദ്യാമന്ദിറുകളുമൊക്കെ മറയാക്കി ഹിന്ദുത്വവാദം പോലുള്ള പ്രതിലോമരാഷ്ട്രീയം കുരുന്നിലെ നട്ടുവളര്‍ത്തപ്പെടുന്നതിനെയും സുന്നി, മുജാഹിദ്, ജമാ അത്തെ ഇസ്ളാമി തുടങ്ങിയ സംഘടനകള്‍ അവരവരുടെ സ്കൂളുകളെ മുന്‍നിര്‍ത്തി മതരാഷ്ട്രീയം വളര്‍ത്തുന്നതിനെയും ഫലപ്രദമായി സര്‍ക്കാറുകള്‍ക്ക് തടയാന്‍ കഴിയാത്തതിന്റെയും കാരണം മറ്റൊന്നല്ല.
വേദപഠനക്ളാസ്സുകളും സണ്‍ഡേസ്കൂളുകളും മദ്രസകളുമൊക്കെ പണ്ടുമുണ്ടായിരുന്നെങ്കിലും അവ കുട്ടികളുടെ സാമൂഹ്യബോധത്തെ അന്യവല്‍ക്കരിക്കാതിരുന്നത് ഇതൊക്കെ കഴിഞ്ഞ് അവര്‍ മടങ്ങിവന്നിരുന്നത് നാനാജാതിമതസ്ഥര്‍ ഒരുമിച്ചിരുന്ന് പഠിക്കുന്ന ബൃഹത്തും മതേതരവുമായ ഒരു പൊതുവിദ്യാഭ്യാസസമ്പ്രദായത്തിലേക്കാണ് എന്നതുകൊണ്ടായിരുന്നു. ആ നിലയ്ക്ക് ബഹുസ്വരതയെ അംഗീകരിക്കാന്‍ വിമുഖതയില്ലാത്ത അഖണ്ഡവും മതനിരപേക്ഷവുമായ ഒരു ദേശീയബോധത്തിന്റെ പ്രഭവകേന്ദ്രം ആയിരുന്നു നമ്മുടെ വിദ്യാലയങ്ങള്‍. അത്തരമൊരു സാംസ്കാരികഇടമാണ് ഭരണകൂടങ്ങളുടെ അനാസ്ഥവഴി നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിന്റെ പ്രതിപ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ണ്ണമായിട്ടില്ലെന്നിരിക്കെ നിലനില്‍ക്കുന്ന ദുരവസ്ഥയില്‍നിന്നുകൊണ്ട് ഇനിയും മുന്നോട്ട് നോക്കുമ്പോള്‍ നമ്മുടെ ഭാവി എത്രത്തോളം ഇരുളടഞ്ഞതായേക്കാമെന്ന് ഊഹിക്കാനെങ്കിലും കഴിയുന്നുണ്ടോ?
Monday, December 21, 2009
ഒളിഞ്ഞുനോക്കുന്ന സദാചാരക്കണ്ണുകള്‍
കഴിഞ്ഞ ദിവസം വരെ വേദികളില്‍നിന്ന് വേദികളിലേക്ക് ഘോരഘോരം സദാചാരം പ്രസംഗിച്ചുനടന്ന, മറ്റുള്ളവര്‍ക്കുമേല്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചിരുന്ന ഒരാള്‍ ഇരുട്ടിവെളുക്കും മുന്‍പെ അതേ കൃത്യത്തിന് പിടിക്കപ്പെട്ട് മുഖം മറച്ച് പോലീസ് ജീപ്പിലിരിക്കുന്ന കാഴ്ച കണ്ടുകൊണ്ടാണ് ഇന്ന് കേരളം പുലര്‍ന്നത്. സ്ത്രീകളെക്കുറിച്ച് പൊതുവിലും രാഷ്ട്രീയ എതിരാളികളായ പുരുഷന്‍മാരെക്കുറിച്ച് പ്രത്യേകിച്ചും അശ്ളീലം പ്രസംഗിച്ച് ഒരുപാട് കൈയ്യടിനേടിയയാളാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍. അര്‍ദ്ധരാത്രിയില്‍ കാരാട്ട് ബൃന്ദയുടെ തുടയില്‍തൊട്ടുണര്‍ത്തിയാല്‍ അവൈലബിള്‍ പൊളിറ്റ്ബ്യൂറൊ ആയി എന്ന സൂപ്പര്‍ഹിറ്റ് മുതല്‍ സൂഫിയയിലാണ് പിണറായിക്ക് കണ്ണെന്ന് ധ്വനിപ്പിക്കുന്ന ലേറ്റസ്റ്റ് ഹിറ്റ് വരെ രാജ്മോഹന്‍ വേദികളില്‍നിന്ന് വേദികളിലേക്ക് പ്രകമ്പനങ്ങളാക്കി കൊണ്ടുനടന്നു. കേരളീയന്റെ കപടസദാചാരബോധത്തെയും സ്ത്രീവിരുദ്ധതയെയും ഇത്ര സമര്‍ത്ഥമായി പൊതുവേദികളില്‍ ഉപയോഗപ്പെടുത്തിയ മറ്റൊരു നേതാവിനെ സമീപകാലരാഷ്ട്രീയചരിത്രത്തില്‍നിന്ന് കണ്ടെടുക്കുക പ്രയാസം. അങ്ങനെയുള്ള ഉണ്ണിത്താന്‍ ഒടുവില്‍ താന്‍ കുഴിച്ച കുഴിയില്‍ തന്നെ വീണെന്നതില്‍ ഒരു കാവ്യനീതിയൊക്കെയുണ്ട്.
പക്ഷേ ഈ പോസ്റ്റ് ഉന്നയിക്കാന്‍ ശ്രമിക്കുന്ന വിഷയം അതല്ല. അതിന്റെ പശ്ചാത്തലം രാജ്മോഹന്‍ ഉണ്ണിത്താന്റേതുപോലെ ഒരു പിന്തിരിപ്പന്‍ വ്യക്തിത്വം ചെന്നുപെട്ട അബദ്ധത്തിന്റേതായിപ്പോയത് ചര്‍ച്ചയുടെ ഗൌരവം കുറയ്ക്കുമോ എന്നൊരു ഭയം ന്യായമായും നിലനില്‍ക്കുമ്പോഴും സമീപകാലത്തായി നടന്ന പല സംഭവങ്ങളുമായി പ്രതിസ്ഥാനത്ത് ഇയാളെപ്പോലൊരു ബോറനല്ലായിരുന്നുവെങ്കില്‍ ഈ സംഭവത്തെയും കൂട്ടിവായിക്കാം എന്നതുകൊണ്ട് ഉദ്യമവുമായി മുന്നോട്ടുപോവുന്നു.
ഉണ്ണിത്താനെയും അയാളുടെ സദാചാരമുഖംമൂടിയെയുമൊക്കെ മാറ്റിവെച്ചാല്‍ ഇവിടെ പ്രശ്നം മനുഷ്യാവകാശത്തിന്റേതാണ്. ഉഭയസമ്മതപ്രകാരം ഒരു പുരുഷനും സ്ത്രീയും ഒരുമിച്ചു താമസിക്കുന്നതോ ലൈംഗികബന്ധം പുലര്‍ത്തുന്നതോ നമ്മുടെ നിയമവ്യവസ്ഥയനുസരിച്ച് കുറ്റകരമല്ല. ലൈംഗികവിപണനവുമായി ബന്ധപ്പെട്ട് പണം വാങ്ങിയുള്ള ലൈംഗികബന്ധം മാത്രമേ അനാശാസ്യപ്രവര്‍ത്തനമായി കരുതാന്‍ പറ്റൂ എന്നിരിക്കേ ഈ പറഞ്ഞ കേസില്‍ പോലും സദാചാരകമ്മിറ്റിക്കാരായ ജനക്കൂട്ടത്തെ പിരിച്ചുവിട്ട് ഉണ്ണിത്താനും കൂട്ടുകാരിക്കും സ്വസ്ഥമായി അന്തിയുറങ്ങാനുള്ള സൌകര്യമൊരുക്കുകയാണ് മനുഷ്യാവകാശസംരക്ഷണത്തിന്റെ ഭാഗമായി പോലീസിനു ചെയ്യാനുണ്ടായിരുന്നത്; പൊതുസമൂഹത്തില്‍ ഇത്തരമൊരു മനുഷ്യത്വവിരുദ്ധമായ കപടസദാചാരബോധം അരക്കിട്ടുറപ്പിക്കാന്‍ കാരണക്കാരനായ ഒരു വ്യക്തിയെന്ന നിലയില്‍ അയാള്‍ അതര്‍ഹിക്കുന്നില്ലെങ്കില്‍പോലും.
ജോളി ചിറയത്ത് ഈ ലക്കം പച്ചക്കുതിരയില്‍ എഴുതിയ 'നെല്ലിയാമ്പതിയില്‍ ഒരു സദാചാരക്കാലത്ത്' എന്ന ലേഖനമുള്‍പ്പെടെ നേരിട്ടറിയാവുന്നതും കേട്ടറിവുള്ളതുമായ നിരവധി സംഭവങ്ങളില്‍ പോലീസിന്റെയോ നാട്ടുകാരുടെയോ ആയ ഇത്തരം അറുപിന്തിരിപ്പന്‍ സദാചാരസംസ്ഥാപനശ്രമങ്ങളുണ്ട്. സ്വവര്‍ഗരതിവരെ നിയമസാധുത നേടിക്കഴിഞ്ഞിട്ടും നമ്മുടെ പൊതുബോധം ഇപ്പോഴും പഴയ വിക്റ്റോറിയന്‍ മൂല്ല്യങ്ങളില്‍ കിടന്നുകറങ്ങുകയാണെന്നുള്ളത് പരിതാപകരമാണ്. അന്യന്റെ സ്വകാര്യതയിലേക്ക് സദാ തുറന്നുപിടിച്ചിരിക്കുന്ന കണ്ണായിരിക്കുന്നു മലയാളിയുടെ സദാചാരം. ഇക്കാര്യത്തില്‍ പുരോഗമനപരമായ നിലപാടെടുക്കേണ്ട സംഘടനയെന്ന നില വിട്ട് ഇടതുയുവജനസംഘടനകള്‍ വരെ പഴഞ്ചന്‍ കാഴ്ചപ്പാടുകള്‍ പിന്തുടരുന്നു എന്നത് അതിലേറെ പരിതാപകരം. ഇത്തരമൊരു വിഷയത്തില്‍പോലും ഉടനടി അഭിപ്രായവോട്ടെടുപ്പ് നടത്തിയേക്കാവുന്ന നിലയ്ക്ക് പ്രതിബദ്ധതകളൊക്കെ നഷ്ടപ്പെട്ടുകഴിഞ്ഞ മാധ്യമങ്ങളും കൂടിയാവുമ്പോള്‍ സാക്ഷരകേരളം ഇരുണ്ട കാലഘട്ടത്തിലേക്ക് തിരിഞ്ഞുനടക്കുന്ന കാഴ്ച പൂര്‍ണ്ണമാകുന്നു.
പക്ഷേ ഈ പോസ്റ്റ് ഉന്നയിക്കാന്‍ ശ്രമിക്കുന്ന വിഷയം അതല്ല. അതിന്റെ പശ്ചാത്തലം രാജ്മോഹന്‍ ഉണ്ണിത്താന്റേതുപോലെ ഒരു പിന്തിരിപ്പന്‍ വ്യക്തിത്വം ചെന്നുപെട്ട അബദ്ധത്തിന്റേതായിപ്പോയത് ചര്‍ച്ചയുടെ ഗൌരവം കുറയ്ക്കുമോ എന്നൊരു ഭയം ന്യായമായും നിലനില്‍ക്കുമ്പോഴും സമീപകാലത്തായി നടന്ന പല സംഭവങ്ങളുമായി പ്രതിസ്ഥാനത്ത് ഇയാളെപ്പോലൊരു ബോറനല്ലായിരുന്നുവെങ്കില്‍ ഈ സംഭവത്തെയും കൂട്ടിവായിക്കാം എന്നതുകൊണ്ട് ഉദ്യമവുമായി മുന്നോട്ടുപോവുന്നു.
ഉണ്ണിത്താനെയും അയാളുടെ സദാചാരമുഖംമൂടിയെയുമൊക്കെ മാറ്റിവെച്ചാല്‍ ഇവിടെ പ്രശ്നം മനുഷ്യാവകാശത്തിന്റേതാണ്. ഉഭയസമ്മതപ്രകാരം ഒരു പുരുഷനും സ്ത്രീയും ഒരുമിച്ചു താമസിക്കുന്നതോ ലൈംഗികബന്ധം പുലര്‍ത്തുന്നതോ നമ്മുടെ നിയമവ്യവസ്ഥയനുസരിച്ച് കുറ്റകരമല്ല. ലൈംഗികവിപണനവുമായി ബന്ധപ്പെട്ട് പണം വാങ്ങിയുള്ള ലൈംഗികബന്ധം മാത്രമേ അനാശാസ്യപ്രവര്‍ത്തനമായി കരുതാന്‍ പറ്റൂ എന്നിരിക്കേ ഈ പറഞ്ഞ കേസില്‍ പോലും സദാചാരകമ്മിറ്റിക്കാരായ ജനക്കൂട്ടത്തെ പിരിച്ചുവിട്ട് ഉണ്ണിത്താനും കൂട്ടുകാരിക്കും സ്വസ്ഥമായി അന്തിയുറങ്ങാനുള്ള സൌകര്യമൊരുക്കുകയാണ് മനുഷ്യാവകാശസംരക്ഷണത്തിന്റെ ഭാഗമായി പോലീസിനു ചെയ്യാനുണ്ടായിരുന്നത്; പൊതുസമൂഹത്തില്‍ ഇത്തരമൊരു മനുഷ്യത്വവിരുദ്ധമായ കപടസദാചാരബോധം അരക്കിട്ടുറപ്പിക്കാന്‍ കാരണക്കാരനായ ഒരു വ്യക്തിയെന്ന നിലയില്‍ അയാള്‍ അതര്‍ഹിക്കുന്നില്ലെങ്കില്‍പോലും.
ജോളി ചിറയത്ത് ഈ ലക്കം പച്ചക്കുതിരയില്‍ എഴുതിയ 'നെല്ലിയാമ്പതിയില്‍ ഒരു സദാചാരക്കാലത്ത്' എന്ന ലേഖനമുള്‍പ്പെടെ നേരിട്ടറിയാവുന്നതും കേട്ടറിവുള്ളതുമായ നിരവധി സംഭവങ്ങളില്‍ പോലീസിന്റെയോ നാട്ടുകാരുടെയോ ആയ ഇത്തരം അറുപിന്തിരിപ്പന്‍ സദാചാരസംസ്ഥാപനശ്രമങ്ങളുണ്ട്. സ്വവര്‍ഗരതിവരെ നിയമസാധുത നേടിക്കഴിഞ്ഞിട്ടും നമ്മുടെ പൊതുബോധം ഇപ്പോഴും പഴയ വിക്റ്റോറിയന്‍ മൂല്ല്യങ്ങളില്‍ കിടന്നുകറങ്ങുകയാണെന്നുള്ളത് പരിതാപകരമാണ്. അന്യന്റെ സ്വകാര്യതയിലേക്ക് സദാ തുറന്നുപിടിച്ചിരിക്കുന്ന കണ്ണായിരിക്കുന്നു മലയാളിയുടെ സദാചാരം. ഇക്കാര്യത്തില്‍ പുരോഗമനപരമായ നിലപാടെടുക്കേണ്ട സംഘടനയെന്ന നില വിട്ട് ഇടതുയുവജനസംഘടനകള്‍ വരെ പഴഞ്ചന്‍ കാഴ്ചപ്പാടുകള്‍ പിന്തുടരുന്നു എന്നത് അതിലേറെ പരിതാപകരം. ഇത്തരമൊരു വിഷയത്തില്‍പോലും ഉടനടി അഭിപ്രായവോട്ടെടുപ്പ് നടത്തിയേക്കാവുന്ന നിലയ്ക്ക് പ്രതിബദ്ധതകളൊക്കെ നഷ്ടപ്പെട്ടുകഴിഞ്ഞ മാധ്യമങ്ങളും കൂടിയാവുമ്പോള്‍ സാക്ഷരകേരളം ഇരുണ്ട കാലഘട്ടത്തിലേക്ക് തിരിഞ്ഞുനടക്കുന്ന കാഴ്ച പൂര്‍ണ്ണമാകുന്നു.
Subscribe to:
Posts (Atom)